മക്കളെ തട്ടിയെടുത്ത ഭർത്താവ് കേരളത്തിലേക്ക് മുങ്ങി; അമേരിക്കയിലെ മലയാളി യുവതി സഹായാഭ്യർഥനയുമായി സെനറ്റേർസിന് മുമ്പിൽ
ആറുവർഷം മുമ്പ് ഇരട്ടകളായ രണ്ടാൺ മക്കളുമായി കേളത്തിലേക്ക് കടന്ന ഭർത്താവിനെതിരെ പരാതിയുമായി അമേരിക്കയിലെ മലയാളി വീട്ടമ്മ കോൺഗ്രസ് ഉപസമിതി മുൻപാകെ പരാതിയുമായെത്തി. ന്യൂജഴ്സിയിലെ പ്ളെയിൻബോറോയിൽ സ്ഥിരതാമസക്കാരിയായ കോട്ടയം പാമ്പാടി സ്വദേശി പി.ടി. ഫിലിപ്പോസിന്റെ മകൾ ബിന്ദു ഫിലിപ്പാണ് തന്റെ മക്കളെ വീണ്ടെടുത്ത് തരണമെന്ന് ആവശ്യവുമായി കോൺഗ്രസിന് മുന്നിലെത്തിയത്. ആറുവർഷമായി ഈ ആവശ്യം ഉന്നയിച്ച് ബിന്ദു മുട്ടാത്ത വാതിലുകളില്ല. കുട്ടികളെ വർഷങ്ങളായി ബന്ധപ്പെടാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് അമേരിക്കൻ കോൺഗ്രസ് മുൻപാകെ ഈ അമ്മ എത്തിയത്. വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള സമിതിയാണ് ബിന്ദു ഫിലിപ്പന്റെ പരാതി കേട്ടത്.
1996ലാണ് കോട്ടയം വടവാതൂർ എലവുങ്കൽ വീട്ടിൽ സുനിൽ ജേക്കബും ബിന്ദു ഫിലിപ്പും വിവാഹിതരാകുന്നത്. അമേരിക്കയിൽ താമസമാക്കിയ ഇരുവർക്കും അവിടുത്തെ പൗരത്വം ലഭിച്ചു. സിറ്റി ബാങ്കിൽ വെൽത്ത് മാനേജ്മെന്റ് സ്പെഷലിസ്റ്റായിരുന്ന സുനിൽ ഭാര്യയായ ബിന്ദുവിനെയും മക്കൾ ഇരട്ടക്കുട്ടികളായ ആൽഫ്രഡ് ഫിലിപ്പ് ജേക്കബിനെയും ആൽഫ്രഡ് വില്യം ജേക്കബിനെയും 2008 ഡിസംബറിലാണ് നാട്ടിലേയ്ക്ക് അവധിക്കെന്നു പറഞ്ഞ് കൊണ്ടുവന്നത്. എന്നാൽ നാട്ടിലെത്തിയ ഭർത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും കുട്ടികളെ താനറിയാതെ സ്കൂളിലാക്കിയെന്നും ബിന്ദു പറയുന്നു. മക്കളെ അമ്മയെ കാണുന്നതിനു സ്കൂളിൽ വിലക്കുമേർപ്പെടുത്തി. സുനിൽ പിന്നീട് അമേരിക്കയിലേക്ക് മടങ്ങിയതുമില്ല.
ഒടുവിൽ ഗത്യന്തരം ഇല്ലാതെ നാട്ടിൽ നിന്ന് ബിന്ദു അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ അമേരിക്കയിലെ വീട്ടിലെത്തിയ ബിന്ദുവിന് ഭർത്താവ് കുട്ടികളുടെ ചിത്രങ്ങളടക്കം എല്ലാ രേഖകളും വീട്ടിൽ നിന്നു കടത്തിയതായി മനസിലായി. തുടർന്നാണ് ബാങ്കിലെ ക്രമക്കേടിനെക്കുറിച്ച എഫ്.ബി.ഐ അന്വേഷണമാണ് ഇതിന് കാരണമെന്നും അമേരിക്കയിലേക്ക് മടങ്ങേണ്ടെന്ന് ഉറപ്പിച്ചാണ് സുനിൽ നാട്ടിലേക്ക് വന്നതെന്നും ബിന്ദു അമേരിക്കൻ പൊലീസിൽനിന്ന് മനസ്സിലാക്കിയത്. തുടർന്ന്് കാര്യങ്ങൾ വിവാഹ മോചനത്തിലേക്ക് നീങ്ങി.
ന്യു ജഴ്സിയിലെ കുടുംബക്കോടതിയിൽ കുട്ടികളുടെ സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു നൽകിയ ഹർജിയിൽ അവർക്കനുകൂലമായി വിധി വന്നിരുന്നു. എന്നാൽ കുട്ടികൾ ഇന്ത്യയിലായതിനാൽ നടപടിയുണ്ടായില്ല. അമേരിക്കൻ പൗരത്വമുള്ള കുട്ടികളെ വിട്ടുനൽകണമെന്ന 2009 ഡിസംബർ 28ലെ ന്യൂജഴ്സി കോടതി വിധി ചൂണ്ടിക്കാട്ടി ബിന്ദു ഏറ്റുമാനൂർ കുടുംബ കോടതിയെയും കേരള ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. തുടർന്ന് ബിന്ദു സുപ്രീംകോടതിയിൽ ഹർജി നൽകി
ബിന്ദുവിന് അൽപം ആശ്വാസം പകർന്ന് അമേരിക്കൻ കോടതിവിധിക്കെതിരെയുള്ള ഏറ്റുമാനൂർ കുടുംബകോടതിവിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. തന്റെ മക്കളെ വിട്ടുതരണമെന്ന് ന്യൂജഴ്സി സുപ്പീരിയർ കോടതി 2009 ഡിസംബർ 28ന് സുനിൽ ജേക്കബിനോട് നിർദേശിച്ചത് ബിന്ദു ചൂണ്ടിക്കാട്ടിയിരുന്നു. തന്റെയും മക്കളുടെയും അമേരിക്കൻ പൗരത്വം ഉറപ്പാക്കിയായിരുന്നു ഈ വിധി. അമേരിക്കൻ കോടതിവിധിയുടെ പകർപ്പും ബിന്ദു സുപ്രീംകോടതിയിൽ നൽകി. സുനിൽ ജേക്കബ് കേരളത്തിലേക്കു കൊണ്ടുവന്ന കുട്ടികളെ വിട്ടുകൊടുക്കാനായി ന്യൂജഴ്സി കോടതിയുടെ വിധിപ്പകർപ്പ് ന്യൂഡൽഹിയിലെ നിയമമന്ത്രാലയത്തിനും കൈമാറി. പകർപ്പ് സുനിൽ ജേക്കബിനും നൽകി. അമേരിക്കൻ പൗരത്വമുള്ള പിതാവിന്റെ കൂടെക്കഴിയാൻ അനുവാദം നൽകിയ ഏറ്റുമാനൂർ കുടുംബകോടതിയുടെ നടപടി ശരിയല്ലെന്നും ഹർജിക്കാരി അഭിപ്രായപ്പെട്ടിരുന്നു.
കോട്ടയം ദേവലോകം മാർ ബസേലിയസ് പബ്ലിക് സ്കൂളിൽ പഠിക്കുന്ന പ്രായപൂർത്തിയാവാത്ത തന്റെ മക്കൾ ഇന്ത്യയുടെ പ്രവാസി പൗരന്മാരാണെന്നും പരാതിക്കാരിയായ ബിന്ദുവിന് ഇന്ത്യൻ പൗരത്വമാണുള്ളതെന്നും മൂവരും ഇന്ത്യൻ കോടതിയുടെ പരിധിയിലാണെന്നും സുനിൽ കുടുംബകോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഹർജിയിൽ ആരോപിച്ചു. ഇക്കാര്യം കേരള ഹൈക്കോടതിയെ ധരിപ്പിച്ചെങ്കിലും വീണ്ടും ഏറ്റുമാനൂർ കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ച് ഹർജി തള്ളുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതി വിധിയും ഏറ്റുമാനൂർ കോടതിയുടെ വിധിയും സ്റ്റേ ചെയ്തത്. ഭർത്താവ് സുനിൽ ജേക്കബ് ഇന്ത്യയിലെ കോടതിയിലും സമാനമായ ഹർജി നൽകിയിട്ടുണ്ട്. സുനിലിനെതിരെ അമേരിക്കയിലും സുനിൽ നൽകിയ കേസിൽ ബിന്ദുവിനെതിരെ കേരളത്തിലും അറസ്റ്റ് വാറന്റുണ്ട്.
അമേരിക്കയിൽ ദേശീയ ശ്രദ്ധ നേടിയ സംഭവമാണ് ബിന്ദു - സുനിൽ ജേക്കബ് ദമ്പതികളുടെ കേസ്. ബിന്ദുവിന് സംഭവിച്ചത് പോലെ അമേരിക്കൻ പൗരത്വമുള്ള കുട്ടികളെ സമാനതരത്തിൽ യുഎസിൽനിന്നും മറ്റു രാജ്യങ്ങളിലേക്ക്് കടത്തികൊണ്ടു പോയ മാതാപിതാക്കളുടെ ശ്രമങ്ങളുടെ ഫലമായി യു.എസ് ജനപ്രതിനിധി സഭ 'അന്താരാഷ്ട്ര കുട്ടികളെ കടത്തിക്കൊണ്ടുപോകൽ തടയലും തിരിച്ചുകൊണ്ടുവരലും നിയമം 2013' പാസാക്കിയിരുന്നു. മക്കളെ വിട്ടുകിട്ടാനുള്ള ബിന്ദുവിന്റെ നിയമപോരാട്ടങ്ങളാണ് പ്രത്യേക ബിൽ തയാറാക്കാൻ അമേരിക്കൻ ആഭ്യന്തര വകുപ്പിനെ പ്രേരിപ്പിച്ചത്. ബിന്ദു നടത്തിയ പോരാട്ടങ്ങളാണ് കുടുംബബന്ധങ്ങളുടെ തകർച്ചയിൽ വലയുന്ന കുട്ടികളുടെ അവസ്ഥകളിലേക്ക് അമേരിക്കൻ ഭരണകൂടത്തിന്റെ ശ്രദ്ധതിരിച്ചത്. ഒരു വർഷം മുമ്പ് വാഷിങ്ടൺ ഡി.സിയിൽ കാപിറ്റോൾ ബിൽഡിങ്ങിൽ ബിന്ദു നടത്തിയ വാർത്താസമ്മേളനത്തിന് ശേഷം റിപ്പബ്ളിക്കൻ പ്രതിനിധി ക്രിസ് സ്മിത് അവതരിപ്പിച്ച ബിൽ ഏറെ പിന്തുണയോടെയാണ് ജനപ്രതിനിധി സഭ പാസാക്കിയത്.
അമേരിക്കയിൽ ജനിച്ചുവളർന്ന കുട്ടികളെ മാതാപിതാക്കളിൽ ഒരാളോ മറ്റ് രക്ഷിതാക്കളോ അന്യരാജ്യങ്ങളിലേക്ക് തട്ടിക്കൊണ്ടുപോയാൽ തിരിച്ചുകൊണ്ടുവരാൻ ഭരണകൂട നടപടികൾ വേഗത്തിലാക്കുന്നതാണ് ബിൽ. കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നത് തടയുന്ന ഹേഗ് കൺവെൻഷനിൽ ഇന്ത്യ ഒപ്പിടാത്തതിനാൽ മക്കളെ വിട്ടുകിട്ടാൻ ബിൽ സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബിന്ദു. ബിൽ അമേരിക്കൻ സെനറ്റ് കൂടി പാസാക്കുന്നതോടെ അമേരിക്കയിൽ നിന്ന് കടത്തിക്കൊണ്ടുപോയ കുട്ടികളെ തിരിച്ചത്തെിക്കാത്ത രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ തടയാൻ പ്രസിഡന്റിന് ശിപാർശ ചെയ്യാനാകും. ഇപ്പോൾ ഇങ്ങനെ അമേരിക്കൻ പൗരത്വമുള്ള 28 കുട്ടികളെ തട്ടിക്കൊണ്ടുപോയ പരാതികൾ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമർപ്പിച്ചതും കോൺഗ്രസ് ഉപസമിതി പരിഗണിക്കുന്നുണ്ട്.
'എന്റെ മക്കൾക്ക് ഒരമ്മയുടെ കരുതലും പരിചരണവും ഏറ്റവും ആവശ്യമുള്ള കാലഘട്ടമാണിത്. എനിക്കു നഷ്ടപ്പെട്ടത് വിലപ്പെട്ട ആ ആറുവർഷമാണ്. അവരുടെ ബാല്യവും കുട്ടികൾക്കിപ്പോൾ പതിനാലും വയസായി. അവരുമായി സംഗമിക്കാൻ അവസരമൊരുക്കണമെന്നും' കോൺഗ്രസ് സമിതി മുൻപാകെ ബിന്ദു അഭ്യർത്ഥിച്ചു. മക്കളുമായി ബന്ധപ്പെടാനുള്ള എല്ലാ വഴികളുമടഞ്ഞപ്പോൾ അവർക്കു സ്നേഹം കൈമാറാൻ ബിന്ദു ഒരു വൈബ്സൈറ്റ് തുടങ്ങി. ബിന്ദുവിന്റെ പരാതിയിലുള്ള പ്രശ്നം പരിഹരിക്കാൻ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കുട്ടികളുടെ കാര്യങ്ങൾക്കുള്ള സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഉപദേഷ്ടാവ് സൂസൻ ജേക്കബ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍