ഒടുവിൽ യൂറോപ്യൻ യൂണിയൻ ഉണർന്നു; ബ്രിട്ടനിലേക്ക് പോകാൻ കാത്ത് കെട്ടി അഭയാർത്ഥി ക്യാമ്പുകളിൽ കിടക്കുന്നവരെ നാട് കടത്തും; പ്രശ്ന രഹിത രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇനി അഭയമില്ല
സിറിയയിൽ നിന്നും മറ്റ് ചില മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ലക്ഷക്കണക്കിന് അഭയാർത്ഥികളാണ് കഴിഞ്ഞ ഒന്നര വർഷത്തിനിടെ യൂറോപ്പിലേക്ക് നിയന്ത്രണമില്ലാതെ ഒഴുകിയെത്തിയിരുന്നത്. ആദ്യമൊക്കെ അഭയാർത്ഥികളോട് മിക്ക യൂറോപ്യൻ രാജ്യങ്ങളും തികച്ചും ഉദാരമായ നടപടിയായിരുന്നു അനുവർത്തിച്ചിരുന്നത്. എന്നാൽ കാര്യങ്ങൾ പിടിവിട്ട് പോയി തങ്ങളുടെ നിലനിൽപ്പ് തന്നെ അവതാളത്തിലാകുമെന്നുറപ്പായപ്പോൾ അഭയാർത്ഥികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ ചില രാജ്യങ്ങൾ നേരത്തെ തന്നെ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായി അതിർത്തികളിൽ കർശന നിയന്ത്രണങ്ങൾ അവർ അനുവർത്തിക്കാനാരംഭിച്ചിരുന്നു. ഇപ്പോഴിതാ സാക്ഷാൽ യൂറോപ്യൻ യൂണിയൻ തന്നെ അഭയാർത്ഥികളെ തുരത്താൻ അരയും തലയും മുറുക്കി മുമ്പില്ലാത്ത വിധം രംഗത്തിറങ്ങിയിരിക്കുകയാണെന്ന് പ ുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബ്രിട്ടനിലേക്ക് പോകാൻ കാത്ത് കെട്ടി അഭയാർത്ഥി ക്യാമ്പുകളിൽ കിടക്കുന്നവരെ ഇതു പ്രകാരം നാടുകടത്താനാണ് യൂണിയൻ തീരുമാനിച്ചിരിക്കുന്നത്. പ്രശ്നരഹിത രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ നടപടിയെ തുടർന്ന് ഇനി അഭയം നൽകേണ്ടെന്നാണ് യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിരിക്കുന്നത്.
നിയമവിരുദ്ധമായി യുറോപ്പിലെത്തിയ 308 അഭയാർത്ഥികളെ തുർക്കിയിലേക്ക് കപ്പൽ കയറ്റി മടക്കി അയക്കാനാണ് ഇന്നലെ യൂറോപ്യൻ യൂണിയൻ പ്ര്യാപിച്ചിരിക്കുന്നത്. തുർക്കിയുമായുണ്ടാക്കിയ നിർണായകമായ ഒരു കരാറിന്റെ ഭാഗമായാണീ കൃത്യം നിർവഹിക്കുന്നത്. ഉദാരമായ ബെനഫിറ്റുകളുള്ള രാജ്യങ്ങളായ ബ്രിട്ടൻ, ജർമനി, സ്കാൻഡിനേവിയ തുടങ്ങിയ ഇടങ്ങളിലേക്ക് അഭയം നേടാൻ പോവുകയാണെന്ന് പറഞ്ഞ് തങ്ങളുടെ രാജ്യങ്ങളിലൂടെ കടന്ന് പോകുന്ന അഭയാർത്ഥികളെ ഓട്ടോമാറ്റിക്കായി നാടു കടത്താൻ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്ക് കടുത്ത നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വെറും വാചകമടിയെന്നതിലുപരിയായി ഇത്തരത്തിലുള്ള കുടിയേറ്റത്തെ നിയന്ത്രണവിധേയമാക്കാൻ യൂറോപ്യൻ യൂണിയന് കടുത്ത പ്രയത്നം തന്നെ നടത്തേണ്ടി വരുമെന്നുറപ്പാണ്. ഇപ്പോൾ ഗ്രീസിൽ മാത്രമായി 20,000 അഭയാർത്ഥികൾ യൂറോപ്പിലേക്ക് നുഴഞ്ഞ് കയറാൻ വേണ്ടി കാത്ത് കെട്ടിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.വിവിധ രാജ്യങ്ങളിൽ ഇത്തരത്തിൽ അഭയാർത്ഥികൾ തമ്പടിച്ചിട്ടുണ്ട്. പുതിയ നയം ഫലപ്രദമായി പ്രാവർത്തികമാക്കണമെങ്കിൽ ഇവരെയെല്ലാം എത്രയും പെട്ടെന്ന് നാടുകടത്തിയേ മതിയാകൂ.
കഴിഞ്ഞ വർഷം ഇതേ സമയത്തുള്ളതിനേക്കാൾ കുടിയേറ്റത്തിൽ 30 ഇരട്ടി വർധനവാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നാണ് യൂറോപ്യൻ യൂണിയൻ ബോർഡർ ഏജൻസിയായ ഫ്രന്റക്സിന്റെ തലവൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അസൈലം അപേക്ഷകളിൽ ആറിരട്ടി വർധനവ് പ്രകടമായെന്നാണ് ഫിൻലാന്റ് വെളിപ്പെടുത്തിയിരിക്കുന്നത്. നോർത്ത് ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ പ്രശ്നരഹിത രാജ്യങ്ങളിൽ നിന്ന് പോലും നിരവധി അഭയാർത്ഥികൾ യൂറോപ്പിന്റെ തീരങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ടെന്ന യാഥാർത്ഥ്യം വെളിപ്പെട്ടതിനെ തുടർന്നാണ് അത്തരക്കാരെയും നാട് കടത്തിയാൽ മാത്രമേ ലക്ഷ്യം ഫലപ്രദമായി നിറവേറ്റാൻ സാധിക്കുകയുള്ളൂവെന്ന് യൂറോപ്യൻ യൂണിയന് ഇപ്പോൾ ബോധ്യപ്പെട്ടിരിക്കുന്നത്. അനധികൃത അഭയാർത്ഥികളെ നാട് കടത്താൻ അംഗരാജ്യങ്ങൾക്ക് കൂടുതൽ സഹായങ്ങൾ നൽകാമെന്ന് യുറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്ക് വാഗ്ദാനം നൽകിയിട്ടുമുണ്ട്. ഡബ്ലിൻ കരാർ പുനഃസ്ഥാപിക്കുകയാണ് ഷെൻഗൻ മേഖലയെ സംരക്ഷിക്കുന്നതിനുള്ള ഏക മാർഗമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുമുണ്ടായി. ഈ കരാർ പ്രകാരം അഭയാർത്ഥി ആദ്യമെത്തുന്ന യൂറോപ്യൻ യൂണിയൻ രാജ്യത്ത് അസൈലം ക്ലെയിം ചെയ്യേണ്ടതാണ്.
അനധികൃത അഭയാർത്ഥികളോട് യൂറോപ്പ് കടുത്ത നടപടി സ്വീകരിക്കേണ്ട സമയമാണിതെന്നാണ് ക്രൊയേഷ്യ സന്ദർശിക്കവെ ടസ്ക് അവിടുത്തെ പ്രധാനമന്ത്രി തിഹോമിർ ഒരെസ്കോവിയോട് നിർദേശിച്ചിരിക്കുന്നത്. അഭയാർത്ഥി പ്രശ്നം മൂലം കടുത്ത പ്രതിസന്ധികൾ അനുഭവിക്കുന്ന രാജ്യമാണ് ക്രൊയേഷ്യ. അഭയാർത്ഥികളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനാണ് ആദ്യം മുൻഗണന നൽകേണ്ടതെന്നും എന്നാൽ അതിനിടയിൽ ഷെൻഗൻ മേഖലയുടെ ഐക്യം കാത്ത് സൂക്ഷിക്കേണ്ടതുണ്ടെന്നുമാണ് ടസ്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനായി അടിസ്ഥാനരേഖകളില്ലാത്ത അഭയാർത്ഥികളെ പ്രവേശിപ്പിക്കാതിരിക്കാൻ ഓരോ അംഗരാജ്യവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം നിർദേശിക്കുന്നു.നിയന്ത്രണമില്ലാത്ത അഭയാർത്ഥി പ്രവാഹത്തെ നിർത്തലാക്കുകയെന്ന ലക്ഷ്യത്തോടെ ക്രൊയേഷ്യ തങ്ങളുടെ സെർബിയൻ അതിർത്തിയിലേക്ക് സൈന്യത്തെ അയക്കാനുള്ള തയ്യാറെടുപ്പിലാണ്. പുതിയ കരാറിന്റെ ഭാഗമായി യൂറോപ്യൻ യൂണിയൻ നേതാക്കന്മാർ തുർക്കിക്ക് മൂന്ന് ബില്യൺ യൂറോ സഹായമായി നൽകാനും അവിടുത്തെ പൗരന്മാർക്ക് വിസ രഹിത യാത്രാസൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിന് പകരം തുർക്കി അഭയാർത്ഥികൾ മെഡിറ്ററേനിയൻ കടക്കുന്നത് തടയുകയാണ് ചെയ്യേണ്ടത്.
അഭയാർത്ഥികൾ മൊറോക്കോ, അൽജീരിയ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണെങ്കിൽ പോലും അവർക്ക് അഭയം നൽകേണ്ടതില്ലെന്നാണ് യൂറോപ്യൻ യൂണിയൻ ഇപ്പോൾ കടുത്ത നിലപാടെടുത്തിരിക്കുന്നത്.നോർത്ത് ആഫ്രിക്ക, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പത്തിക കുടിയേറ്റക്കാരുടെ എണ്ണത്തിൽ അടുത്തിടെ വർധനവുണ്ടായിരിക്കുന്നുവെന്നാണ് പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. സിറിയയിലെ അഭ്യന്തരയുദ്ധത്തിന്റെ സാഹചര്യം മുതലെടുത്ത് യൂറോപ്പിൽ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ വേണ്ടി നിരവധി പേർ ശ്രമിക്കുന്നുണ്ടെന്നാണ് ഇതിൽ നിന്നും വ്യക്തമായിരിക്കുന്നത്. ആ പ്രവണത തിരിച്ചറിഞ്ഞ യൂണിയൻ അതിനും തടയിടാൻ കർക്കശമായി രംഗത്തിറങ്ങിയിരിക്കുകയാണ്.അഭയാർത്ഥി പ്രശ്നം ഇത്രയധികം രൂക്ഷമായതിന് യൂണിയനിലെ വിവിധ അംഗരാജ്യങ്ങൾ അടുത്തിടെ പരസ്പരം കുറ്റപ്പെടുത്തുന്ന പ്രവണത ശക്തമായതിനെ തുടർന്നാണ് അഭയാർത്ഥി പ്രശ്നം നേരിടാൻ ഇക്കാണുന്ന നടപടികളൊക്കെ പെട്ടെന്ന് യൂണിയൻ കൈക്കൊണ്ടിരിക്കുന്നത്. എല്ലാ സിറിയൻ അഭയാർത്ഥികൾക്ക് നേരെയും ജർമനിയും അവിടുത്തെ ചാൻസലറായ എയ്ജല മെർകലും ഉദാരമായ നയം സ്വീകരിച്ചതിനെ തുടർന്നാണ് യൂറോപ്പിലെ അഭയാർത്ഥി പ്രശ്നം ഇത്രയധികം രൂക്ഷമായതെന്ന് വിവിധ രാജ്യങ്ങൾ കുറ്റപ്പെടുത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍