ജേക്കബ് സുമയുടെ ദുർ ഭരണത്തിനെതിരായ ജനവികാരത്തെ അതീജീവിച്ച് സിറിൽ റമഫോസ; ദക്ഷിണാഫ്രിക്കയിൽ അധികാരം നിലനിർത്തി 'അച്ചടക്കമുള്ള ഇടതു ശക്തി' ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്; നേട്ടമുണ്ടാക്കാനാകാതെ പ്രതിപക്ഷം
മറുനാടൻ ഡെസ്ക്
പ്രിട്ടോറിയ: കാൽനൂറ്റാണ്ടായി ദക്ഷിണാഫ്രിക്കയെ നയിക്കുന്ന ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് വീണ്ടും അധികാരത്തിലേക്ക്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിലാണെങ്കിലും പാർലമെന്റ് തിരഞ്ഞെടുപ്പിൽ എഎൻസി വ്യക്തമായ ലീഡ് നേടി. 90 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ എഎൻസി 57.38ശതമാനം വോട്ട് നേടി. പ്രതിപക്ഷ സഖ്യമായ ഡമോക്രാറ്റിക് അലയൻസ് (ഡിഎ) 21.01ശതമാനം നേടി. ഇടതുകക്ഷിയായ ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്സിന് (ഇഎഫ്എഫ്) 10.3ശതമാനം വോട്ട് ലഭിച്ചു. 2014 ൽ എഎൻസി 62, ഡിഎ 22, ഇഎഫ്എഫ് 6 ശതമാനം എന്നിങ്ങനെയായിരുന്നു വോട്ട് നില.
പ്രവിശ്യാ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഒമ്പതിൽ എട്ടിലും എഎൻസിക്ക് അധികാരം നിലനിർത്താനായി. കേപ് ടൗൺ ഉൾപ്പെടുന്ന പശ്ചിമ കേപ്പിൽ 2009 മുതൽ ഡിഎ സഖ്യമാണ് ഭരണത്തിൽ. 9 വർഷത്തിലേറെ പ്രസിഡന്റായിരുന്ന ജേക്കബ് സുമയെ നീക്കി കഴിഞ്ഞ വർഷം അധികാരം ഏറ്റെടുത്ത സിറിൽ റമഫോസയുടെ നേതൃത്വത്തിലാണ് എഎൻസി മത്സരിച്ചത്.
അഴിമതി, സാമ്പത്തിക മുരടിപ്പ്, തൊഴിലില്ലായ്മ എന്നിവ സൃഷ്ടിച്ച കടുത്ത പ്രതിസന്ധിയിലും ഭരണം നിലനിർത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പാർട്ടി. അഴിമതിയെ തുടർന്നു പുറത്തായ ജേക്കബ് സുമയുടെ ഭരണകാലത്തെ വീഴ്ചകൾ വോട്ടെടുപ്പിനെ കാര്യമായി സ്വാധീനിച്ചില്ലെന്നു ഫലം വ്യക്തമാക്കുന്നു.
ആഫ്രിക്കയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയകക്ഷിയാണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്. രാജ്യത്തെ ജനസംഖ്യയുടെ 77 ശതമാനം കറുത്തവർഗക്കാരാണ്. 11 ശതമാനം വെള്ളക്കാരും 9 ശതമാനം സങ്കര ജനവിഭാഗങ്ങളും 3 ശതമാനത്തോളം ഏഷ്യൻ വംശജരുമാണ്. ഏഷ്യൻവംശജരിൽ ഏതാണ്ട് മുഴുവൻ പേരുടെയും പൂർവികന്മാർ 1860-1911 കാലഘട്ടത്തിൽ ദക്ഷിണാഫ്രിക്കയിലെ കരിമ്പുതോട്ടങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് കൊണ്ടുപോയവരാണ്
'അച്ചടക്കമുള്ള ഇടത് ശക്തി' എന്ന് സ്വയം വിശേഷിപ്പിക്കുന്നു. അധിനിവേശ ശക്തികൾക്കെതിരേയുള്ള ചെറുത്തുനിൽപ്പായാരംഭിച്ച്, വെള്ളക്കാരന്റെ വർണ്ണവിവേചനത്തിനെതിരെ സമരരംഗത്തിറങ്ങി വിവേചനരഹിത ദക്ഷിണാഫ്രിക്ക പടുത്തുയർത്തുയർത്തുന്നതിന്റെ മുൻപന്തിയിൽ നിന്ന പാർട്ടിയാണ് കഴിഞ്ഞ കാൽ നൂറ്റാണ്ടായി രാജ്യം ഭരിക്കുന്നത്.
ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിൽ ആദ്യമായി 1910-ലാണ് വോട്ടെടുപ്പ് നടക്കുന്നത്. അതിലാകട്ടെ കറുത്ത വർഗ്ഗക്കാർക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല. സൗത്താഫ്രിക്കൻ പാർട്ടി (ടഅജ) അധികാരത്തിലെത്തുകയും ലൂയിസ് ബോധ പ്രധാനമന്ത്രിയാവുകയും ചെയ്തു. പുതിയ സർക്കാർ കറുത്ത വർഗ്ഗക്കാർക്കെതിരെ കുപ്രസിദ്ധിയാർജ്ജിച്ച കരിനിയമങ്ങൾ പാസ്സാക്കി. കറുത്തവരുടെ സർവ്വസ്വാതന്ത്ര്യവും കാറ്റിൽ പറത്തി. അവരുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഇതിനെതിരെ 1912-ൽ വിവിധ ഗോത്രക്കാരും സമുദായക്കാരും 'ബ്ലൂം ഹൊൻടെൻ' എന്ന പട്ടണത്തിൽ ഒത്തുകൂടി പിക്സെലി കാ ഇസാക സെമിന്റെ നേതൃത്വത്തിൽ ദക്ഷിണാഫ്രിക്കൻ നേറ്റീവ് നാഷണൽ കോൺഗ്രസ്സ് രൂപീകരിച്ചു.
1948-ൽ അധികാരത്തിൽ വന്ന നാഷണൽ പാർട്ടി ലോകചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ വർണവിവേചത്തിന് തുടക്കമിട്ടു. എൻ.പിയുടെ നേതൃത്വത്തിൽ വെള്ളക്കാരുടെ സർക്കാർ 1994 വരെ ദക്ഷിണാഫ്രിക്ക ഭരിച്ചു. കന്നുകാലികളേക്കാൾ മോശമായ രീതിയിലായിരുന്നു കറുത്തവരോടുള്ള വെള്ളക്കാരുടെ സമീപനം. ഓരോ മനുഷ്യനും വെളുത്തവനെന്നും കറുത്തവനെന്നും വേർതിരിക്കപ്പെട്ടു. ബീച്ചുകളിലും ബസ്സുകളിലും കറുത്തവർക്കും വെള്ളക്കാർക്കും പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങൾ. കറുത്തവർക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി. തിരിച്ചറിയൽ കാർഡ് ധരിച്ചു വേണം കറുത്തവർ യാത്ര ചെയ്യാൻ പോലും എന്ന അവസ്ഥയായിരുന്നു.
1949-ൽ എ.എൻ.സി.യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാരംഭിച്ചു. സർക്കാരാകട്ടെ കരിനിയമങ്ങൾ കൂടുതൽ കടുത്തതാക്കി. 1961-ൽ ബ്രിട്ടീഷ് ആധിപത്യം അവസാനിച്ചു. റിപ്പബ്ലിക്ക് ഓഫ് സൗത്താഫ്രിക്ക രൂപീകൃതമായി. എങ്കിലും വർണവിവേചനം ശക്തിയായി തുടർന്നു. എ.എൻ.സി. നിരോധിക്കപ്പെട്ടു. നെൽസൺ മണ്ഡേല ഒളിവിലിരുന്ന് എ.എൻ.സി.യെ നയിച്ചു.
പോരാട്ടങ്ങൾക്കൊടുവിൽ1990 ഫെബ്രുവരി 9-ന് എ.എൻ.സി.യേയും പി.എ.സി.യേയും കമ്യൂണിസ്റ്റ് പാർട്ടിയേയും അംഗീകരിച്ച് പാർലമെന്റിൽ പ്രഖ്യാപനം നടത്തി. മണ്ഡേല ജയിൽ മോചിതനായി. വർണവിവേചന നിയമങ്ങൾ ഇല്ലാതായി. 1994-ലെ ദേശീയ തെരഞ്ഞെടുപ്പിൽ എ.എൻ.സി. ഭൂരിപക്ഷം നേടി. 1994 മെയ് 10-ന് ആഫ്രിക്കക്കാർ സ്നേഹത്തോടെ 'മാഡിബ' എന്നു വിളിക്കുന്ന പ്രിയനേതാവ് മണ്ഡേല പ്രസിഡന്റായി സ്ഥാനമേറ്റു. അന്നുമുതൽ ഇങ്ങോട്ട് ആഫ്രിക്കൻ അധികാരത്തിന്റെ കേന്ദ്ര സ്ഥാനമായി ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് മാറുകയായിരുന്നു.
Stories you may Like
- ഇന്റർനാഷണൽ അറസ്റ്റ് വാറന്റ് നിലനിൽക്കുമ്പോൾ പുടിൻ ദക്ഷിണാഫ്രിക്കയിൽ എത്തുമോ?
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- ഇംഗ്ലണ്ടിനെ നാണംകെടുത്തി ദക്ഷിണാഫ്രിക്ക; 229 റൺസ് ജയം
- ജി 20 ഉച്ചകോടിക്കിടെ ഇന്ത്യയെ വാനോളം പുകഴ്ത്തി ആഫ്രിക്കൻ യൂണിയൻ
- റൺമലയ്ക്ക് മുന്നിൽ പൊരുതിവീണ് ശ്രീലങ്ക; കൂറ്റൻ ജയത്തോടെ ദക്ഷിണാഫ്രിക്ക
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍