Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി സർക്കാരിനെ വിലയിരുത്താനുള്ള മറുനാടന്റെ സർവേ ഇന്ന് അവസാനിക്കുന്നു; ഫലപ്രഖ്യാപനം നാളെ; പാക്കിസ്ഥാനെ പാഠം പഠിപ്പിച്ച സർജിക്കൽ സ്‌ട്രൈക്ക് മുതൽ സാധാരണക്കാരന്റെ അടുക്കളയിലേക്കുള്ള കടന്നുകയറ്റമായ കശാപ്പ് നിരോധനം വരെയുള്ള കാര്യങ്ങൾവച്ച് വായനക്കാർക്ക് അഭിപ്രായം രേഖപ്പെടുത്താം

മോദി സർക്കാരിനെ വിലയിരുത്താനുള്ള മറുനാടന്റെ സർവേ ഇന്ന് അവസാനിക്കുന്നു; ഫലപ്രഖ്യാപനം നാളെ; പാക്കിസ്ഥാനെ പാഠം പഠിപ്പിച്ച സർജിക്കൽ സ്‌ട്രൈക്ക് മുതൽ  സാധാരണക്കാരന്റെ അടുക്കളയിലേക്കുള്ള കടന്നുകയറ്റമായ കശാപ്പ് നിരോധനം വരെയുള്ള കാര്യങ്ങൾവച്ച് വായനക്കാർക്ക് അഭിപ്രായം രേഖപ്പെടുത്താം

ടീം മറുനാടൻ

തിരുവനന്തപുരം: 'നല്ല നാളുകൾ വരും' എന്ന വാഗാദ്‌നം നൽകി കേന്ദ്രത്തിൽ അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാർ മൂന്നു വർഷം പൂർത്തിയാക്കുന്നു. അഴിമതി നിറഞ്ഞ കോൺഗ്രസ് ഭരണത്തിൽ നിന്നും മുക്തി നേടാൻ വേണ്ടി നരേന്ദ്ര മോദി എന്ന കരുത്തനായ നേതാവിനെ ഇന്ത്യൻ ജനത തിരഞ്ഞെടുക്കുകയായിരുന്നു. നാലാം വർഷത്തിലേക്ക് നരേന്ദ്ര മോദി സർക്കാരിനു ജനമനസുകളിലുള്ള സ്ഥാനം അന്വേഷിച്ച് മറുനാടൻ മലയാളി നടത്തുന്ന സർവേ ഇന്ന് രാത്രി 12ന് അവസാനിക്കുകയാണ്. മെയ്‌ 26നാണ് സർവേ ആരംഭിച്ചത്. നാളെ ഫലം പ്രസിദ്ധീകരിക്കും.

മറുനാടൻ സർവേയിൽ പങ്കെടുക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

സർജിക്കൽ സ്‌ട്രൈറ്റ് അടക്കമുള്ള അപ്രതീക്ഷിത നടപടികളിലൂടെ കരുത്തനായ പ്രധാനമന്ത്രി എന്നു വിലയിരുത്തുന്ന വിധത്തിലായിരുന്നു മോദിയുടെ പ്രവർത്തനങ്ങൾ പ്രചരിക്കപ്പെട്ടത്. വിദേശകാര്യ നയത്തിലും ഇന്ത്യ കാര്യമായ മുന്നേറ്റം മോദിയുടെ കീഴിൽ നേടി. മോദിയെന്ന നേതാവ് അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ലോകം അറിയുന്ന ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഉണ്ടായെന്ന് ഏവരും സമ്മതിക്കുകയും ചെയ്യും. ഇങ്ങനെ പോകുന്നു മൂന്ന് വർഷം പിന്നിടുമ്പോൾ കേന്ദ്രസർക്കാറിനെ കുറിച്ചുള്ള നല്ലവാക്കുകൾ.

ഒരു കാലത്ത് രാജ്യം അടക്കിവാണ കോൺഗ്രസിനെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്കു തള്ളിവിട്ടുകൊണ്ടായിരുന്നു മോദി വിജയം നേടിയത്. എന്നാൽ, ഒരു വശത്ത് മോദിയെന്ന നേതാവ് വളരുമ്പോഴും മറുവശത്ത് വിവാദങ്ങളും പിന്നാലെ എത്തി. അസഹിഷ്ണുത വിവാദം മുതൽ ബീഫ് നിരോധനം വരെ വിവാദ വാർത്തകളായി മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. ഏറ്റവും ഒടുവിലായി കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തകളിൽ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവും. ബീഫ് വിഷയത്തിലും ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളുടെ പേരിലും പരിഷ്‌കരണ പരിപാടികളുടെ പേരിലും പ്രതിപക്ഷത്തുള്ള പാർട്ടികൾ സർക്കാരിനെ കണക്കറ്റു പരിഹസിക്കുകയും എതിർക്കുകയും ചെയ്ത മൂന്നു വർഷങ്ങളാണ് കടന്നുപോകുന്നത്.

പക്ഷേ, പൊതു തെരഞ്ഞെടുപ്പിൽ തുടക്കമിട്ട കൊടുങ്കാറ്റ് കൂടുതൽ കൂടുതൽ ശക്തിപ്പെടുന്ന കാഴ്ചയാണ് രാജ്യം പിന്നെയും കണ്ടത്. നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വമ്പിച്ച വിജയങ്ങൾ. ജനങ്ങളെ കൈയിലെടുത്ത നിരവധി പരിഷ്‌കരണ പരിപാടികൾ. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വം ലക്ഷ്യമിട്ടെന്ന പേരിൽ രാത്രി എട്ടുമണിക്ക് അപ്രതീക്ഷിതമായി നടത്തിയ നോട്ട് പിൻവലിക്കൽ പ്രഖ്യാപനം... നരേന്ദ്ര മോദി സർക്കാരിന്റെ കൃത്യമായ ഗെയിംപ്ലാൻ തന്നെയാണ് രാജ്യം കണ്ടതത്രയും. കള്ളപ്പണക്കാർക്കേറ്റ കടുത്ത പ്രഹരമായിരുന്നു 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച നടപടി. തെരഞ്ഞെടുപ്പിൽ കള്ളപ്പണം ഒഴുക്കാനിരുന്നവർക്കും ഈ തീരുമാനം കനത്ത പ്രഹരമായി.

അതിർത്തിയിൽ പാക്കിസ്ഥാൻ ഭീകരർ ആക്രമണം നടത്തിയ വേളയിൽ തീർത്തും അപ്രതീക്ഷിതമായി ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് ലോകത്തിന്റെ തന്നെ ശ്രദ്ധ ആകർഷിക്കുന്നതായി. ഇന്ത്യൻ സേന നടത്തിയ ഈ അപ്രതീക്ഷിത തിരിച്ചടി പാക്കിസ്ഥാനെയും ശരിക്കും ഞെട്ടിച്ചു. ഇങ്ങനെ ദേശീയ പൊതുവികാരത്തെ ശമിപ്പിക്കാൻ പാകത്തിനുള്ള ശ്രമങ്ങൾ കേന്ദ്രത്തിൽ നിന്നും ഉണ്ടായെങ്കിലും പല വിഷയങ്ങളും ഇപ്പോഴും നിലനിൽക്കുന്നു. യുപിഎ സർക്കാറിന്റെ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാൻ സാധിക്കാത്തത് കേന്ദ്രസർക്കാറിന്റെ പോരായ്മയായി നിലനില്ക്കുകയും ചെയ്യുന്നു.

മോദി സർക്കാറിനെതിരെ വിമർശനങ്ങൾക്ക് ഇപ്പോഴും പഞ്ഞമില്ല. എല്ലാത്തിനെയും തന്റെ സ്വതസിദ്ധമായ ശൈലിയിൽ നേരിട്ടും ഉത്തരം പറഞ്ഞും പ്രധാനമന്ത്രിയും ബിജെപിയും ഒന്നിൽനിന്നും ഒളിച്ചോടിയില്ല. രാജ്യസുരക്ഷതന്നെ പ്രധാനം എന്ന് ആണയിട്ടുറപ്പിക്കുന്ന വിധം കർക്കശമായ നിലപാടുകൾ എടുക്കാൻ സർക്കാരിനായി എന്നത് കൃത്യമായ വിലയിരുത്തലാണ്. ഭീകരവാദത്തിനെതിരേ എടുത്ത നിലപാടുകൾ വലിയതോതിൽ പ്രശംസിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തു.

നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നു വർഷത്തെ പ്രവർത്തനം വിലയിരുത്താനാണ് മറുനാടൻ മലയാളിയുടെ ശ്രമം. അതിനായി പതിനേഴ് ചോദ്യാവലിയും വായനക്കാർക്കു മുന്നിൽ സമർപ്പിക്കുന്നു. മൂന്നു ദിവസം നീണ്ട സർവേ ഇന്ന് അർധരാത്രി അവസാനിക്കുകയാണ്. ഈ സർവേയിൽ നിങ്ങൾക്ക് പ്രധാനമന്ത്രി മോദിയെയും ബിജെപി സർക്കാറിനെയും വിലയിരുത്താം.

പതിനേഴ് ചോദ്യങ്ങളാണ് മറുനാടൻ സർവേക്കായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ചോദ്യങ്ങളിലും നിങ്ങളുടെ അഭിപ്രായം ഒപ്ഷനിൽ ക്ലിക് ചെയ്തു രേഖപ്പെടുത്താം. ഈ വാർത്തയ്‌ക്കൊപ്പം നൽകിയ ലിങ്കിൽ ക്ലിക് ചെയ്ത് സർവേയിൽ പങ്കാളികളാകാം. നിങ്ങളുട ജിമെയ്ൽ അക്കൗണ്ട് ഓപ്പൺ ചെയ്ത ശേഷം വേണം വോട്ട് രേഖപ്പെടുത്താൻ.

മറുനാടൻ സർവേയിൽ പങ്കെടുക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

നിങ്ങളുടെ ജിമെയിൽ വിലാസം ലോഗിൻ ചെയ്താൽ മാത്രമെ വോട്ട് ചെയ്യാൻ സാധിക്കു, നിങ്ങളുടെ കമ്പ്യൂട്ടറിൽ ഓട്ടോമാറ്റിക്കലി ലോഗിൻ ചെയ്യുന്നതാണെങ്കിൽ പ്രശ്‌നമില്ല. അതുപോലെ ഒരു ഐപി ആഡ്രസിൽ നിന്നും ഒരാൾക്ക് മാത്രമെ വോട്ട് ചെയ്യാൻ പറ്റു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP