ഭാര്യയുടെ മരണത്തിന്റെ പേരിലുണ്ടായ വിവാദങ്ങളെ ജനകീയ പരിവേഷം കൊണ്ടു അതിജീവിച്ച വ്യക്തിത്വം; കേരളത്തിന്റെ ആഗോള പൗരനായ എംപി തിരുവനന്തപുരത്ത് വൻകിട കമ്പനികളെ എത്തിച്ചു വികസന വെളിച്ചം തെളിച്ചു; പാർലമെന്റിലും ദേശീയ രാഷ്ട്രീയത്തിലും കരുത്തനായ കോൺഗ്രസ് നേതാവായി വളർന്നത് അതിവേഗം; രാഹുൽ ഗാന്ധിക്കും രാഷ്ട്രീയബുദ്ധി ഉപദേശിക്കുന്ന നയതന്ത്ര വിദഗ്ധൻ കേരളത്തിന്റെ മികച്ച രണ്ടാമത്തെ എംപിയായി മാറിയത് വികസന നേട്ടങ്ങളിലൂടെ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഭാര്യ സുനന്ദ പുഷ്ക്കറിന്റെ മരണം ശശി തരൂർ എന്ന രാഷ്ട്രീയക്കാരനെ ഉലച്ചത് കുറച്ചൊന്നുമല്ല. ഈ മരണം ബിജെപി രാഷ്ട്രീയ ആയുധമാക്കി ശരിക്കും ഉപയോഗിക്കുകയും ചെയ്തു. ഇതോടെ രണ്ടാം തവണ ശശി തരൂർ മത്സരിച്ചപ്പോൾ വിജയിക്കുമോ എന്നു പോലും ആശങ്കപ്പെട്ടവർ ഏറെയാണ്. എന്നാൽ, ഈ ആശങ്കകൾ എല്ലാം അസ്ഥാനത്താക്കി അദ്ദേഹം തിരുവനന്തപുരത്തു നിന്നും വീണ്ടും വിജയിച്ചു കയറി. പിന്നീട് ഭാര്യയുടെ മരണത്തിന്റെ പേരിലുണ്ടായ രാഷ്ട്രീയ വിവാദങ്ങലെ അദ്ദേഹം ജനകീയ പരിവേഷം കൊണ്ട് അതിജീവിക്കുന്ന കാഴ്ച്ചയാണ് കേരളം കണ്ടത്.
ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ കുന്തമുനയായി അദ്ദേഹം മാറി. ബിജെപി രാഷ്ട്രീയ തീവ്രഹൈന്ദവതയിൽ ഊന്നിയപ്പോൾ തരൂർ അതല്ല ഹൈന്ദവ സങ്കൽപ്പം എന്നു പറഞ്ഞു പുസ്തകം എഴുതി. യഥാർത്ഥ്വം ഹിന്ദുത്വത്തെ കുറിച്ചുള്ള പുസ്തക രചനക്ക് പിന്നിൽ രാഷ്ട്രീയം തന്നെയായിരുന്നു കാരണം. എന്തായാലും തിരുവനന്തപുരത്ത് രാഷ്ടീയം അറിയാതെ മത്സരിക്കാൻ ഇറങ്ങിയ ആ പഴയ യുഎൻ അണ്ടർ സെക്രട്ടറി അല്ല ഇന്ന് തരൂർ. രാഷ്ട്രീയത്തിൽ തഴക്കം ചെന്ന രാഷ്ട്രീയ നേതാവായി മാറിയ അദ്ദേഹം കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിലെ തിളങ്ങുന്ന മുഖമാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് പോലും രാഷ്ട്രീയ ബുദ്ധി ഉപദേശിക്കുന്ന നേതാവായി അദ്ദേഹം മാറിയിട്ടുണ്ട്.
രാഷ്ട്രീയത്തിൽ ഇങ്ങനെ ശോഭിക്കുമ്പോഴും തിരുവനന്തപുരം മണ്ഡലത്തിലെ വികസന കാര്യങ്ങളിൽ ശ്രദ്ധാലുവായ ജനപ്രതിനിധിയായി തരൂർ. ഇതോടൊപ്പം പാർലമെന്റിലെ കോൺഗ്രസിന്റെ തിളങ്ങുന്ന മുഖവും. തരൂർ സഭയിൽ ഉന്നയിക്കുന്ന വിഷയങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. മറുനാടൻ സർവേയിൽ കേരളത്തിൽ നിന്നുള്ള മികച്ച രണ്ടാമത്തെ എംപിയായി അദ്ദേഹത്തെ തിരഞ്ഞടുത്തതിന്റെ കാര്യങ്ങൾ ഇവയൊക്കെ തന്നെയാണ്. സർവേയിൽ 23 ശതമാനം വോട്ടുകൾ നേടിയാണ് തരൂർ എൻ കെ പ്രേമചന്ദ്രന് പിന്നിൽ ഇടംപിടിച്ചത്.
തിരുവനന്തപുരം മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ അതീവ ശ്രദ്ധാലുവായ തരൂർ ഇതിനായി തന്റെ വ്യക്തിപ്രഭാവവും ശരിക്കും ഉപയോഗപ്പെടുത്തുകയുണ്ടായി. തരൂരിന്റെ ഇടപെടൽ മൂലം തിരുവനന്തപുരത്ത് വിവിധ അന്താരാഷ്ട്ര കമ്പനികൾ അടുത്തകാലത്ത് പ്രവർത്തനം തുടങ്ങിയിരുന്നു. ടെക്നോപാർക്ക് കേന്ദ്രീകരിച്ചായിരുന്നു ഈ സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങിയത്. വികസന കാര്യത്തിൽ രാഷ്ട്രീയം മറന്ന് എൽഡിഎഎഫ് സർക്കാറുമായി ചേർന്നു പ്രവർത്തിക്കുന്ന തരൂരിനെയാണ് കാണാൻ സാധിക്കുക. തിരുവനന്തപുരത്തു നിന്നും വീണ്ടും ജനവിധി തേടാൻ തന്നെയാണ് തരൂരിന്റെ പുതിയ നീക്കം.
ഇടതു എംപിമാരിൽ ജനകീയനായി എംബി രാജേഷ്, കുഞ്ഞാലിക്കുട്ടിയെയും കടത്തിവെട്ടി ഇ ടി ലീഗിൽ ജനകീയൻ
മറുനാടൻ സർവേയിൽ പാലക്കാട് എംപി എം ബി രാജേഷിനാണ് മൂന്നാം സ്ഥാനം ലഭിച്ചത്. 12 ശതമാനം പേരുടെ വോട്ടാണ് ഈ സിപിഎം എംപിക്ക് ലഭിച്ചത്. സിപിഎമ്മിന് വേണ്ടിയും കേരള വിഷയങ്ങൾ ഉയർത്തിയും പാർലമെന്റിൽ ശക്തമായി വാദിക്കുന്ന എം ബി രാജേഷ് മികച്ച എംപിമാരുടെ പട്ടികയിൽ തന്നെയാണ് ഇടംപിടിച്ചിരിക്കുന്നത്. ഇടതു എംപിമാരിലെ ഏറ്റവും ജനകീയൻ എന്ന പരിവേഷമാണ് രാജേഷിനുണ്ട്. മൂന്ന് തവണ മണ്ഡലത്തിൽ നിന്നും വിജയിച്ച രാജേഷ് വീണ്ടും ജനവിധി തേടുമോ എന്നാണ അറിയേണ്ടത്. മറ്റൊരു സിപിഎം എംപിയായ എ സമ്പത്ത് നാലാം സ്ഥാനത്താണ് എത്തിയത്.
ഇ.ടി മുഹമ്മദ് ബഷീറും ജോസ് കെ മാണിയും മോശമില്ലെന്ന അഭിപ്രായമാണ് ഓൺലൈൻ സർവേയിൽ പങ്കെടുത്തവർ രേഖപ്പെടുത്തിയത്. സമ്പത്ത് സർവേയിൽ പങ്കെടുത്തവരിൽ ഏഴു ശതമാനം പേരുടെ വോട്ടു ലഭിച്ചപ്പോൾ പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീറും കോട്ടയം എംപി സ്ഥാനം ഒഴിഞ്ഞ് ജോസ് കെ മാണിക്ക് ആറ് ശതമാനം വോട്ടും ലഭിച്ചു. മുസ്ലിം ലീഗിലെ കരുത്തൻ കുഞ്ഞാലിക്കുട്ടിയേക്കാൾ പിന്തുണ ഇടി മുഹമ്മദ് ബഷീറിനാണ് ലഭിച്ചത് ഏറെ ശ്രദ്ദേയമാണ്. മുസ്ലിം വിഷയങ്ങൽ പാർലമെന്റിൽ ഉയർത്തുന്നതിൽ ഇ.ടി ക്കുള്ള മികവാണ് അദ്ദേഹത്തെ ലീഗിലെ മികച്ച എംപിയാക്കിയത്. മുത്തലാഖ് വിഷയത്തിൽ അടക്കം ഇ ടി മുഹമ്മദ് ബഷീറിന്റെ പാർലമെന്റിലെ ചർച്ച ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വിഷയത്തിൽ സഭയിൽ ഹാജരാകാതിരുന്നതിനാൽ അണികളുടെ രോഷപ്രകടനമാണ് ഇടി നേരിടേണ്ടി വന്നത്. എം കെ രാഘവൻ എംപിക്ക് മൂന്ന് ശതമാനം പേരുടെ പിന്തുണ ലഭിച്ചു. ആലപ്പുഴ എംപി കെ സി വേണുഗോപാലും വടകര എംപി മുല്ലപ്പള്ളി രാമചന്ദ്രനും രണ്ട് ശതമാനം പേരുടെ പിന്തുണയണ് ലഭിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍