യൂണിയന് സ്ഥലം വാങ്ങിയപ്പോൾ ആധാരം രജിസ്റ്റർ ചെയ്തത് പ്രസിഡന്റിന്റെ പേരിൽ; രജിസ്ട്രേഷൻ തീയതി രഹസ്യമാക്കിവെച്ചും കള്ളക്കളി; കള്ളി പൊളിഞ്ഞപ്പോൾ സ്ഥലം യൂണിയന്റെ പേരിലാക്കി കോംപ്രമൈസും; അംഗങ്ങൾക്ക് 30000 രൂപയുടെ ഇൻഷൂറസ് ഉള്ളപ്പോൾ വേണ്ടപ്പെട്ടവർക്ക് നൽകിയത് രണ്ടു ലക്ഷം രൂപയുടെ ഇൻഷൂറൻസ്; കയ്യിട്ടു വാരലും അഴിമതിയും നടത്തുന്നത് അംഗങ്ങൾ ചോര നീരാക്കി നൽകുന്ന ലെവിയിൽ നിന്നും; അഴിമതിയും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയനിൽ പൊട്ടിത്തെറി
എം മനോജ്കുമാർ
തിരുവനന്തപുരം: ഫെഫ്കയിലെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയനിൽ അഴിമതിയും ക്രമക്കേടും നടക്കുന്നുവെന്നാരോപിച്ച് യൂണിയൻ അംഗങ്ങൾ രംഗത്ത്. അംഗങ്ങൾക്കായി യൂണിയൻ നടത്തുന്ന ഇൻഷൂറൻസ് പദ്ധതിയിൽ വൻ തട്ടിപ്പ് നടക്കുന്നുവെന്നും യൂണിയൻ ഫണ്ട് ചില അംഗങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ചിലവഴിക്കുന്നു എന്നും ആരോപിച്ചാണ് പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയനിലെ അംഗങ്ങൾ രംഗത്ത് വന്നത്. അഴിമതിയും ക്രമക്കേടും അന്വേഷിക്കണമെന്നും നിലവിലുള്ള ഭാരവാഹികൾക്ക് വിശ്വാസ്യത നഷ്ടമായതിനാൽ അഡ്ഹോക്ക് കമ്മറ്റിയെ വെക്കണമെന്നും ആവശ്യപ്പെട്ട് യൂണിയൻ അംഗങ്ങൾ ഫെഫ്ക്കാ ജനറൽ ജനറൽ സെക്രട്ടറിക്ക് കത്തും നൽകിയിട്ടുണ്ട്.
2013 മുതൽ 2020 വരെ യൂണിയൻ ഫണ്ടിൽ വ്യാപകമായ അഴിമതി നടന്നുവെന്നാണ് അംഗങ്ങൾ ഉയർത്തുന്ന ആരോപണം. യൂണിയൻ സ്വന്തം സ്ഥലം വാങ്ങിയപ്പോൾ അത് യൂണിയൻ പ്രസിഡന്റ് സ്വന്തം പേരിലാണ് എടുത്തത്. ഇത് കണ്ടെത്തി പ്രശ്നമുണ്ടാക്കിയപ്പോൾ അത് തിരികെ യൂണിയന്റെ പേരിലാക്കി മാറ്റി തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് അംഗങ്ങൾ ഉയർത്തുന്നത്. ആധാരം രജിസ്റ്റർ ചെയ്യുന്ന തീയതി ആരെയും അറിയിച്ചില്ല. സാക്ഷികൾ ആയി പോലും അംഗങ്ങളെ ഒഴിവാക്കി. കരം അടച്ച രസീതിൽ കാണിച്ചത് പ്രസിഡന്റ് ഗിരീഷ് വൈക്കത്തിന്റെ പേരാണ്. ഭൂമി ഇടപാടിൽ വലിയ ക്രമക്കേടാണ് നടന്നിരിക്കുന്നത്. 2013 നു ശേഷം ഏഴു വർഷമായെങ്കിലും ഇതുവരെ യൂണിയൻ തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ല. കോടതി വിധി മറച്ച് വച്ചാണ് തിരഞ്ഞെടുപ്പ് ഇല്ലാതെ കമ്മറ്റി മുന്നോട്ടു പോകുന്നത്. കണക്കുകൾ ഓഡിറ്റ് ചെയ്യുന്നത് ഓഫീസിലെ ഒരു അസിസ്റ്റന്റ്റ് മാനേജരാണ്. ഈ ഓഡിറ്റ് നടത്തിയതിന്റെ പേരിൽ അസിസ്റ്റന്റ്റ് മാനേജർക്ക് പണം നൽകിയതായും രേഖയിലുണ്ട്. യൂണിയൻ കണക്കുകൾ യൂണിയൻ അംഗത്തെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കാൻ പാടുള്ളതല്ല. അഴിമതിയും ക്രമക്കെടുകളുമാണ് യൂണിയനിൽ നടന്നിരിക്കുന്നത്-ജനറൽ സെക്രട്ടറിക്ക് ഉള്ള കത്തിൽ യൂണിയൻ അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
യൂണിയൻ തലപ്പത്തിരുന്നു ചിലർ അഴിമതി നടത്തുന്നുവെന്ന ആരോപണം പ്രൊഡക്ഷൻ യൂണിയൻ അംഗങ്ങൾ മുൻപ് തന്നെ ഉയർത്തുന്നുണ്ട്. ഇൻഷൂറൻസ് പദ്ധതിയിൽ ചില ക്രമക്കേടുകൾ നടക്കുന്നുവെന്നും യൂണിയൻ അംഗങ്ങൾക്കിടയിൽ സംസാരമുണ്ടായിരുന്നു. ഇതോടെ സംശയം തോന്നി അംഗങ്ങൾ തന്നെ കണക്കുകൾ പരിശോധിച്ചപ്പോഴാണ് യൂണിയൻ ഭാരവാഹികൾ തന്നിഷ്ടം പോലെ കാര്യങ്ങൾ നടത്തുന്നു എന്നും അഴിമതി നടക്കുന്നുവെന്നും അംഗങ്ങൾക്ക് മനസിലായത്. ഇതോടെയാണ് അംഗങ്ങൾ ഫെഫ്ക ജനറൽ സെക്രട്ടറിക്ക് കത്ത് നൽകിയത്. പ്രൊഡക്ഷൻ യൂണിയനിലെ അംഗങ്ങൾക്ക് ഓരോ സിനിമ ലഭിക്കുമ്പോഴും അംഗങ്ങൾ നൽകുന്ന ലെവിയാണ് യൂണിയന്റെ വരുമാനം. ഈ വരുമാനത്തിൽ നിന്നാണ് അംഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ യൂണിയൻ നടത്തുന്നത്. ചോര നീരാക്കി ലഭിക്കുന്ന വരുമാനത്തിൽ നിന്നും നൽകുന്ന പങ്ക് ചിലർ അന്യാധീനപ്പെടുത്തുന്നതിൽ വന്ന അമർഷമാണ് കണക്കുകൾ പരിശോധിക്കാൻ ഭാരവാഹികളെ പ്രേരിപ്പിച്ചത്. കണക്കുകൾ പരിശോധിച്ചപ്പോഴാണ് വിചിത്രമായ രീതിയിലാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനിൽ കാര്യങ്ങൾ നടക്കുന്നതെന്നു അംഗങ്ങൾക്ക് ബോധ്യമായത്. ഇതോടെയാണ് ഇവർ പരാതിയുമായി മുന്നോട്ടു വന്നത്.
രണ്ടു തരം ഫാമിലി ഇൻഷൂറൻസാണ് യൂണിയനിൽ നിലനിൽക്കുന്നത് എന്നാണ് അംഗങ്ങൾ കണ്ടെത്തിയത്. അംഗങ്ങൾക്ക് 30000 രൂപയുടെ ഫാമിലി ഇൻഷൂറൻസാണ് യൂണിയൻ ഏർപ്പെടുത്തിയിരിക്കുന്നത്. പക്ഷെ സ്കീം പരിശോധിച്ചപ്പോൾ വ്യക്തമായത് രണ്ടു തരത്തിലുള്ള ഇൻഷൂറൻസ് നിലവിലുണ്ട് എന്നാണ്. അംഗങ്ങൾക്ക് 30000 രൂപയുടെ ഇൻഷൂറൻസ് ഏർപ്പെടുത്തുമ്പോൾ ചിലർക്ക് ലഭിക്കുന്ന ഇൻഷൂറൻസ് രണ്ടു ലക്ഷം രൂപയുടെതാണ്. സാധാരണ അംഗങ്ങൾക്ക് 700 രൂപയുടെ വാർഷിക പ്രീമിയം അടയ്ക്കുമ്പോൾ ഭാരവാഹികൾക്ക് വേണ്ടപ്പെട്ടവർക്ക് പ്രീമിയമായി അടയ്ക്കുന്നത് 16000 രൂപയാണ്. അംഗങ്ങൾ നൽകുന്ന ഫണ്ടിൽ നിന്നാണ് ഈ രണ്ടു രീതിയിലുള്ള പ്രീമിയവും അടയ്ക്കുന്നത്. 2013-14 മുതൽ ഈ രീതിയിലാണ് ഇൻഷൂറൻസ് അടയ്ക്കുന്നത് എന്ന് കണക്ക് പരിശോധിച്ചപ്പോൾ അംഗങ്ങൾക്ക് മനസിലായി. ഇൻഷൂറൻസ് എന്ന വകയിലാണ് മുഴുവൻ തുകയും രേഖപ്പെടുത്തുക.
അതുകൊണ്ട് തന്നെ രണ്ടു തരത്തിലുള്ള ഇൻഷൂറൻസ് അടയ്ക്കുന്നതായി മനസിലാക്കാൻ അംഗങ്ങൾക്ക് കഴിഞ്ഞില്ല. വാർഷിക പ്രീമിയം രണ്ടു രീതിയിലാണ് അടയ്ക്കാറ്. യൂണിയനിലെ ആറു പേർക്ക് രണ്ടു ലക്ഷം രൂപയുള്ള ഇൻഷൂറൻസ് പോളിസി അടയ്ക്കാനായി യുണൈറ്റഡ് ഇന്ത്യാ ഇൻഷൂറൻസിൽ അടച്ചത് 91,265 രൂപയാണ്. യൂണിയൻ അക്കൗണ്ടിൽ നിന്നാണ് ഇത്രയും തുക ഈ വർഷം അടിച്ചത്. മുഴുവൻ അംഗങ്ങൾക്കും കൂടി 1,27,400 അടച്ചപ്പോഴാണ് ആറുപേർക്ക് മാത്രമായി 91,265 അടച്ചത്. ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ഓഫീസിൽ 30,000 രൂപയാണ് കാണേണ്ടത്. എന്നാൽ ഓഫീസിൽ ഉണ്ടായിരുന്നത് പതിനായിരത്തിൽ താഴെ രൂപയാണ്. ബാക്കി തുക ജനറൽ സെക്രട്ടറി എടുത്ത ശേഷം ഇതുവരെ തിരിച്ചേൽപ്പിച്ചിട്ടില്ലാ എന്നാണ് യൂണിയൻ ഓഫീസിൽ നിന്നും അറിയിച്ചത്. യൂണിയൻ തുക പല ഭാരവാഹികളും എടുത്തുകൊണ്ടു പോവുകയാണ് ചെയ്യുന്നത്.
കൊറോണ കാലത്ത് മീറ്റിങ് വിളിച്ച് ഭാരവാഹികൾ 1500 രൂപ വീതം എഴുതിയെടുത്തു. കൊറോണ കാലത്ത് പട്ടിണിയിലായ അംഗങ്ങളെ സഹായിക്കാതെയാണ് ഭാരവാഹികൾ ഈ തുക എഴുതിയെടുത്തത്. ഫോണിൽ വീട്ടിൽ ഇരുന്നാണ് മീറ്റിങ് കൂടി 25000 യോളം മൊത്തത്തിൽ ഭാരവാഹികൾ എഴുതിയെടുത്തത്. അംഗങ്ങളുടെ വിയർപ്പിന്റെ വില ആണ് നേതാക്കളുടെ പോക്കറ്റിലേക്ക് പോകുന്നത്. യൂണിയൻ മാനദണ്ഡങ്ങൾ പാലിക്കാതെ പലർക്കും തോന്നിയ രീതിയിൽ മെമ്പർഷിപ്പ് എഴുതി നൽകി. ഭാരവാഹികൾ ഈ രീതിയിൽ മെമ്പർഷിപ്പ് നൽകിയപ്പോൾ അതിനു പണം വാങ്ങിയതായി സംശയമുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ സഹായം ആവശ്യമാകുമ്പോൾ യൂണിയൻ ഫണ്ടിലുള്ള തുകയുടെ നാലിൽ ഒരു ഭാഗം ഇങ്ങനെ വിതരണം ചെയ്യാം എന്ന് നിയമമുണ്ട്. ഇത് മറച്ചുവെച്ച് കൊറോണകാലത്ത് അർഹതപ്പെട്ടവർക്ക്സഹായം നൽകാതെ സെക്രട്ടറി പറ്റിച്ചു. 2019-20 കാലത്ത് സിനിമാ ജോലികൾ ചെയ്തവർക്ക് സഹായം നൽകേണ്ടെന്ന് തീരുമാനിച്ചപ്പോൾ അത് കാറ്റിൽപ്പറത്തി ഭാരവാഹികൾ ഇഷ്ടപ്രകാരം പലർക്കും തുകകൾ നൽകി-കത്തിൽ പറയുന്നു.
യൂണിയനിൽ പത്ത് ലക്ഷത്തോളം രൂപയുടെ വെട്ടിപ്പ് നടന്നുവെന്നാണ് സംശയിക്കുന്നത്-ഫെഫ്ക ജനറൽ സെക്രട്ടറിക്ക് കത്ത് നൽകിയ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയന്റെ ഷിബു .ജി.സുശീലൻ മറുനാടനോട് പറഞ്ഞു. 2008 ലാണ് ഫെഫ്കയിലേക്ക് സംഘടന മാറുന്നത്. അന്ന് മുതൽ വെട്ടിപ്പ് നടക്കുന്നുണ്ട്. 2013 മുതലുള്ള രേഖകളാണ് ലഭിച്ചത്. ഇൻഷൂറൻസ് രണ്ടു രീതിയിലാണ് അടയ്ക്കുന്നത്. ഗ്രൂപ്പ് ഇൻഷൂറൻസ് അടച്ചു എന്ന് മാത്രമാണ് ഞങ്ങൾ കരുതിയത്. കണക്കു പരിശോധിച്ചപ്പോഴാണ് രണ്ടു രീതിയിൽ ഇൻഷൂറൻസ് ഉള്ളതായി ഞങ്ങൾക്ക് മനസിലായത്. ഭാരവാഹികൾ തന്നെയാണ് തട്ടിപ്പ് നടത്തുന്നത്. ഏഴു വർഷമായി നിലവിലെ നേതൃത്വമാണ് ഭാരവാഹികളായി തുടരുന്നത്. ഇലക്ഷൻ നടത്താനുള്ള കോടതി വിധി പോലും മറച്ചുവെച്ചു.
പന്തിയിൽ പക്ഷഭേദമാണ് ഭാരവാഹികൾ നടത്തിയത്. ഞങ്ങൾ നൽകുന്ന പണത്തിൽ നിന്നുള്ള പ്രീമിയമാണ് ഈ രീതിയിൽ അടയ്ക്കുന്നത്. ഞങ്ങൾ നൽകുന്ന പണത്തിൽ നിന്നും ഭാരവാഹികൾ കയ്യിട്ടു വാരുകയാണ് ചെയ്യുന്നത്. കണക്കുകൾ വിശദമായ ഓഡിറ്റിൽ വ്യക്തമാകേണ്ടതുണ്ട്. ഫെഫ്കയിൽ നിന്നുള്ള തീരുമാനത്തിനായി കാക്കുകയാണ്. ഇന്നു ഫെഫ്ക മീറ്റിങ് വിളിച്ചിട്ടുണ്ട്-ഷിബു പറയുന്നു. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയന്റെ പരാതി ഗൗരവകരമായാണ് ഫെഫ്ക വൃത്തങ്ങൾ കാണുന്നത്. പരാതി ഫെഫ്ക വിശദമായി പരിശോധിച്ചുവെന്നാണ് ഫെഫ്കയിൽ നിന്നും അറിയാൻ സാധിച്ചത്. അതുകൊണ്ട് തന്നെ ഇന്നു നടക്കുന്ന ഹിയറിംഗിൽ പ്രശ്നത്തിനു ഫെഫ്ക പരിഹാരം കണ്ടേക്കും.
Stories you may Like
- മലയാള സിനിമയിലെ പ്രശ്നക്കാരായ ആ 'വില്ലന്മാർ' ഇവർ
- എഡിറ്റ് കാണിച്ചാൽ മാത്രമേ തുടർന്ന് അഭിനയിക്കുകയുള്ളൂ എന്നു പറഞ്ഞ് വാശിപിടിച്ചത് ഷെയിൻ നിഗം
- ഫഹദിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ബി ഉണ്ണിക്കൃഷ്ണൻ മറുനാടനോട്
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗമിനും വിലക്കേർപ്പെടുത്തി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്