കർഷകരോഷത്തിൽ പുകഞ്ഞ് ഇടുക്കി; അടിമാലിയിലും തൊടുപുഴയിലും കണ്ടത് ആരെ വിശ്വസിക്കണമെന്ന് ഇനിയും അറിയാത്ത നിഷ്കളങ്കഷരായ ഗ്രാമീണരുടെ രോഷം; അഴിമതിയും ജനവിരുദ്ധ നയങ്ങളും ശബരിമലയും ചർച്ചചെയ്ത് മധ്യകേരളവും; തൃശൂരിലും ചാലക്കുടിയിലും ആലപ്പുഴയിലും കൊച്ചിയിലും മികച്ച പ്രതികരണം; മറുനാടൻ സർവേ ഫലങ്ങൾ 11ന്
ടീം മറുനാടൻ
ഇടുക്കി: മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേക്ക് മധ്യകേരളത്തിലും വൻ പിന്തുണ. പങ്കാളിത്തംകൊണ്ട് കേരളം കണ്ട ഏറ്റവും വലിയ ഇലക്ഷൻ സർവേയായി ഇത് മാറിക്കഴിഞ്ഞു. സർവേയുടെ ആദ്യഫലങ്ങൾ ഈ മാസം 11 തിങ്കളാഴ്ച മറുനാടൻ മലയാളിയിലും മറുനാടൻ ടിവിയിലുമായി പറുത്തുവിടും.
മറുനാടൻ മലയാളിയുടെ ഇലക്ഷൻ സർവേയ്ക്ക് മലനാട് നൽകിയത് മനം നിറഞ്ഞ വരവേൽപ്പാണ്. രാഷ്ട്രീയത്തിന്റെയോ ജാതി-മത-വർഗ്ഗ വിഭാഗങ്ങളുടെയോ വേർതിരിവുകളില്ലാതെ പൊതു ഇടങ്ങളിലെത്തുന്ന ആളുകളിൽ നിന്നും അഭിപ്രായവും വിലയിരുത്തലുകളും പ്രതികരണങ്ങളുമെല്ലാം സ്വീകരിച്ചാണ് സർവേ പ്രവർത്തനങ്ങൾ പുരോഗമിച്ചത്. ഭരണമാറ്റം അനിവാര്യമെന്നും ഭരണ നേതൃത്വങ്ങൾ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവരെന്നും മറ്റുമായിരുന്നു ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിട്ടും ഉൽപ്പന്നങ്ങൾക്ക് വിലകുറഞ്ഞ് കർഷകർ കടക്കെണിയിലായിട്ടും തിരിഞ്ഞുനോക്കാൻ ആളില്ലത്ത അവസസ്ഥ നിലനിൽക്കുന്നു എന്നും ഭരണത്തിലെത്തുന്നവർ ഇക്കാര്യം ഗൗരവമായി കാണണമെന്നും അഭിപ്രായപ്പെട്ടവരും കുറവല്ല. ഏത് മുന്നണി അധികാരത്തിലെത്തിയാലും പാവപ്പെട്ടവന് രക്ഷയില്ലെന്ന് പരിതപിച്ചവരുമുണ്ട്. സാധാരണക്കാരെ പരിഗണി്ക്കുന്ന സർക്കാർ അധികാരത്തിലെത്തണമെന്ന് ആശിക്കുന്നവരും ഏറെയാണ്. മടികൂടാതെ പ്രതികരിച്ചതിൽ മുൻപന്തിയിൽ സ്ത്രീസമൂഹം ആണെന്നതാണ് ശ്രദ്ധേയം. ഒന്നും പറയാനില്ലന്ന് പറഞ്ഞ് അൽപം ഭയാശങ്കകളോടെ പുരുഷന്മാരിൽ ചിലരൊക്കെ പിന്മാറിയപ്പോൾ യാത്രക്കാരികളായ സ്ത്രീകൾ മുൻപിൻ നോക്കാതെ മൈക്കിന് മുന്നിൽ മനസ്സുതുറന്നു.
ഇടുക്കിയിലെ പ്രധാന കേന്ദ്രങ്ങളായ അടിമാലിയിലും തൊടുപുഴയിലുമാണ് സർവേ നടന്നത്. രാവിലെ 10 മണിയോടടുത്ത് അടിമാലിയിൽ എത്തുമ്പോൾ ബസ്റ്റാന്റിൽ ഏവിടെയും കാര്യമായ ആൾക്കൂട്ടം കണ്ടില്ല. അൽപസമയം സ്റ്റാന്റിൽ ചുറ്റിക്കറങ്ങി. പിന്നെ ഓരോരുത്തരെയായി കണ്ട് സർവ്വേയുടെ ഭാഗമായുള്ള അഭിപ്രായം രേഖപ്പെടുത്തൽ തുടങ്ങി. സർവേ പ്രവർത്തനങ്ങൾ കാമറയിൽ ആക്കാൻ നീക്കം നടത്തിയപ്പോൾ ചിലർ എടുക്കല്ലേയെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു. പേരും വിലാസവുമൊന്നും ഇല്ലാതെയാണ് സർവ്വേ എടുക്കുന്നതെന്നും നിങ്ങളുടെ അഭിപ്രായം ആർക്കും നൽകുന്നില്ലെന്നും മറ്റും പറഞ്ഞിട്ടും ഇവരുടെ ഭീതിയൊഴിഞ്ഞില്ല. വീഡിയോ ചിത്രീകരിക്കില്ലെന്ന ഉറപ്പിലാണ് ഇവർ അഭിപ്രായം രേഖപ്പെടുത്താൻ തയ്യാറായത്.
ബസ്സുകളിലെ പ്രതികരണം തേടൽ വേറിട്ട അനുഭമായി. ഇലക്ഷനായിരുന്നു വിഷയമെങ്കിലും പലരും പ്രതികരിച്ചത് സ്വന്തം വിഷമതകളെക്കുറിച്ചായിരുന്നു. ചിലർ അടുത്തു വിളിച്ചിരുത്തി തങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സവിസ്തരം അവതരിപ്പിച്ചു. വീട്ടമ്മമാരുടെ പ്രതികരണങ്ങളാണ് വേറിട്ട് നിന്നത്. ഒരാൾ പ്രതികരി്ക്കുന്നത് കണ്ടപ്പോൾ അടുത്ത സീറ്റിലിരുന്ന യാത്രക്കാരി പിൻതാങ്ങുകയും പിന്നീട് എനിക്കും പറയാനുണ്ടെന്ന് പറഞ്ഞ് ഇവർ വീറോടെ പ്രതികരിച്ചതും ശ്രദ്ധേയമായി. പ്രളയത്തിൽ തകർന്ന വീട് നന്നാക്കിയില്ല, സഞ്ചരിക്കാൻ വഴിയില്ലാ തുടങ്ങി പോരായ്മകളുടെ പട്ടികകൾ നിരത്തിയവരും കുറവല്ല. ഇതെല്ലാം നിങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചില്ലേ എന്ന് ചോദിച്ചപ്പോൾ എന്ത് കാര്യമെന്നായിരുന്നു ഇവരിൽ ഒരാളുടെ ചോദ്യം.
കാർഷിക വിളകൾക്ക് വിലകുറഞ്ഞതാണ് മേഖല നേരിടുന്ന പ്രധാന പ്രശ്നമെന്നാണ് യാത്രക്കാരിൽ ഭൂരിപക്ഷത്തിന്റെയും വിലയിരുത്തൽ. തൊടുപുഴയിലും സ്ഥിതി വിഭിന്നമായിരുന്നില്ല. എങ്ങും കാര്യമായ ആൾക്കൂട്ടമില്ല. ടൗണിലൂടെ പലഭാഗത്തും സഞ്ചരിച്ച് തൊഴിലാളികൾ ചെറുകിട വ്യാപാരികൾ ഉന്തുവണ്ടികച്ചവടക്കാർ, ഓട്ടോറിക്ഷ ഡ്രൈവർമാർ എന്നുവേണ്ട സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ളവരുടെ അഭിപ്രായവും വിലയിരുത്തലുകളുമെല്ലാം ശേഖരിച്ചു. ബസ് സ്റ്റാൻഡ്, ഓട്ടോറിക്ഷ സ്റ്റാന്റുകൾ, ഷോപ്പിങ് മാളുകൾ, മാർക്കറ്റുകൾ തുടങ്ങി അളുകൾ കൂടുന്ന പ്രധാന കേന്ദ്രങ്ങളിളിലെല്ലാം പോയാണ് സർവേ പൂർത്തീകരിച്ചത്.
സ്വരാജ് റൗണ്ട് തൊട്ട് ചാലക്കുടിവരെ
മറുനാടൻ മലയാളി ഇലക്ഷൻ സർവേ ജനങ്ങൾ ഇരു കൈയും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് തൃശ്ശൂർ, ചാലക്കുടി, എറണാകുളം, ആലപ്പുഴ ലോക്സഭാ മണ്ഡലങ്ങളിൽ കാണാൻ കഴിഞ്ഞത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണത്തിൽ തൃപ്തി പ്രകടിപ്പിച്ചും അതൃപ്തി രേഖപ്പെടുത്തിയുമാണ് ഭൂരിഭാഗം പേരും സർവ്വേയിൽ പങ്കെടുത്തത്. വിതരണം ചെയ്ത സർവേ ഫോമുകൾ ഒരു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന വ്യഗ്രതയോടെയാണ് കയ്യിലെടുത്തതും അഭിപ്രായം രേഖപ്പെടുത്തിയതും. രഹസ്യമായാണ് ഒട്ടുമുക്കാലും ആളുകൾ അഭിപ്രായം രേഖപ്പെടുത്തിയത് എങ്കിലും ചിലർ പരസ്യമായി തന്നെ തങ്ങളുടെ രാഷ്ട്രീയ നിരീക്ഷണം അഭിപ്രായമാക്കി തന്നു. ശബരിമല യുവതീ പ്രവേശന വിഷയമാണ് പലരും ചർച്ച ചെയ്തത്. എന്നാൽ കേന്ദ്ര ഗവൺമെന്റിന്റ അഴിമതിയും കേരളത്തോടുള്ള അവഗണനയും ചിലർ പരസ്യമായി പറഞ്ഞു. ഒരു മാറ്റം വേണമെന്ന് ചിലർ പറയുമ്പോൾ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ മറ്റു ചിലർ ഉയർത്തിക്കാട്ടുന്നു. രാഹുൽഗാന്ധിയുടെ നേതൃത്വവും പ്രിയങ്കാ ഗാന്ധിയുടെ കടന്നു വരവും ചിലർക്ക് ആവേശമുണ്ടാക്കുന്നതായും സർവേ നടന്ന ഇടങ്ങളിൽ നിന്നും വ്യക്തമായി.
തൃശ്ശൂരിൽ വടക്കുംനാഥ ക്ഷേത്ര മൈതാനത്തും റൗണ്ടിലുമാണ് പ്രധാനമായും സർവ്വേ നടത്തിയ സ്ഥലം. മൈതാനത്ത് സൊറ പറഞ്ഞിരിക്കുന്നവർക്കിടയിലേക്ക് ചെന്നപ്പോൾ ആദ്യം തങ്ങളുടെ രാഷ്ട്രീയം അറിയാനെത്തിയതാണോ എന്ന സംശയം പ്രകടിപ്പിച്ചു. എന്നാൽ ഇത് തികച്ചും രഹസ്യമായും അഭിപ്രായം രേഖപ്പെടുത്തുന്നയാളുടെ രാഷ്ട്രീയവും പുറത്ത് വിടില്ല എന്ന തരത്തിൽ സംസാരിച്ച് സർവ്വേ എങ്ങനെയാണ് എന്ന് വിശദീകരിച്ചു കൊടുത്തു. കൂടി ഇരുന്നവരിൽ നിന്നും രണ്ട് അഭിപ്രായ സർവേ എടുത്ത് മൈതാനത്തിന്റെ തന്നെ മറ്റൊരു കോണിലേക്ക് പോയി.
അവിടെ ചെറുപ്പക്കാർക്കിടയിലും മുതിർന്നവർക്കിടയിലും സർവേ നടത്തി. ഒന്നിച്ചിരിക്കുന്നവരുടെ രാഷ്ട്രീയം വേഗം മനസ്സിലാകുന്നതിനാൽ അവർക്ക് ഒന്നിലധികം നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ചിലരൊക്കെ അതിനാൽ തങ്ങൾക്കും അഭിപ്രായം രേഖപ്പെടുത്തണമെന്ന് പറഞ്ഞ് തട്ടിക്കയറുക വരെയുണ്ടായി. പിന്നീട് റൗണ്ടിൽ റോഡരികിലൂടെ നടന്ന് വരുന്നവരുടെയും മാർക്കറ്റിൽ നിന്നും വന്നവരുടെയും അഭിപ്രായമെടുത്തു. കൂടുതലും സ്ത്രീകളാണ് വ്യക്തമായി അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ചിലർ ഒഴിവാകാൻ ശ്രമിച്ചെങ്കിലും വിഷയത്തിന്റെ ഗൗരവം പറഞ്ഞപ്പോൾ അവർ അഭിപ്രായം രേഖപ്പെടുത്തി നന്ദിയും പറഞ്ഞാണ് മടങ്ങിയത്.
തൃശ്ശൂരിൽ നിന്നും ചാലക്കുടിയിലേക്കായിരുന്നു യാത്ര. മണിച്ചേട്ടന്റെ സ്വന്തം നാട്ടിൽ ശബരിമല വിഷയമാണ് മുന്നിട്ട് നിന്നത്. ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന അംഗപരിമിതയായ വനിതയ്ക്ക് പറയാനുണ്ടായിരുന്നത് അവഗണനയുടെ ആൾ രൂപങ്ങളായ പഞ്ചായത്ത് അധികൃതരെപറ്റിയും എംപിയെ പറ്റിയുമായിരുന്നു. നിരവധി തവണ അവർ അനുഭവിക്കുന്ന ദുരിതം ഇവരെയൊക്കെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല എന്ന് അവർ വേദനയോടെയാണ് പ്രതികരിച്ചത്. ഏറെ പ്രതീക്ഷയുള്ള സർക്കാറായിരുന്നു, എന്നാൽ പാവപ്പെട്ടവർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന പരിഭവവും അവർ പറഞ്ഞു. ഇവിടെയും സ്ത്രീ പങ്കാളിത്തം കൂടുതലായിരുന്നു.
സ്വാഗതം ചെയത് എറണാകുളവും ആലപ്പുഴയും
എറണാകുളത്ത് സർവ്വേ എടുക്കുക എന്നത് ഏറെ ക്ലേശകരമായിരുന്നു. കാരണം മറ്റൊന്നുമല്ല, ഇവിടെയുള്ള മിക്കവരും മറ്റ് ജില്ലകളിൽ ഉള്ളവരാണ്. എങ്കിലും അതിന് വേണ്ടി തിരഞ്ഞെടുത്തത് ജനറൽ ഹോസ്പിറ്റലും നഗരസഭയുടെ ഓഫീസുമായിരുന്നു. ഇവിടെയെത്തിയവരെയെല്ലാം സർവ്വേയിൽ പങ്കെടുപ്പിച്ചു. ജനറൽ ആശുപത്രിയിലെത്തിയ നാനാജാതി മതസ്ഥരും മികച്ച പ്രതികരണമാണ് നൽകിയത്. ചിലർക്ക് ഏത് മുന്നണി അധികാരത്തിൽ വന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി എന്ന രീതിയിലാണ് പ്രതികരിച്ചത്. യുവജനങ്ങളും മുതിർന്നവരും എല്ലാം സർവ്വേയിൽ അഭിപ്രായം രേഖപ്പെടുത്തി. കൂടാതെ കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു എന്നത് ശ്രദ്ധേയമായി. ഓട്ടോറിക്ഷാ തൊഴിലാളികളും തങ്ങളുടെ പ്രതീക്ഷ സർവ്വേയിൽ രേഖപ്പെടുത്തി. ഒരു സർക്കാർ ജീവനക്കാരൻ പറഞ്ഞത് തങ്ങളുടെ ശമ്പളത്തിൽ നിന്നും നിർബ്ബന്ധിപ്പിച്ച് പ്രളയ ദുരിതാശ്വാസത്തിലേക്ക് പണം എടുത്തതിലുള്ള പ്രതിഷേധം ഈ തെരഞ്ഞടുപ്പിൽ രേഖപ്പടുത്തുമെന്നാണ്.
ആലപ്പുഴയിൽ കെ,സി വേണുഗോപാലിന്റെ വികസന പ്രവർത്തനങ്ങളിൽ ചിലർ തൃപ്തി രേഖപ്പെടുത്തി. തട്ടു കടക്കാരനും ഹോട്ടൽ ഉടമയും വരെ പറയുന്നതും കോൺഗ്രസ്സ് എന്ന വാക്ക് മാത്രമായിരുന്നു. എന്നാൽ ഇടതുപക്ഷം വരണമെന്ന് പരസ്യമായി പറയുന്നവരും ഉണ്ട്. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ സർവ്വേയിൽ പങ്കെടുത്ത ശേഷം പറഞ്ഞത് ഒരു മാറ്റം ഞങ്ങളും ആഗ്രഹിക്കുന്നു എന്നാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്