പി ടി തോമസ് പൊതു വികാരം; ഉമാ തോമസ് മികച്ച സ്ഥാനാർത്ഥി; ജോ ജോസഫിന്റെ വരവിൽ ആശയക്കുഴപ്പം; ജനപ്രിയ നേതാവ് പിണറായി തന്നെ; കോടിയേരിക്ക് കിട്ടിയത് വെറും ഒരു ശതമാനം വോട്ട്; കെ സുധാകരനേക്കാൾ മുന്നിൽ സതീശൻ; മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ
ടീ മറുനാടൻ
കൊച്ചി: യുഡിഎഫിന് മികച്ച വിജയം പ്രവചിക്കുന്ന മറുനാടൻ മലയാളി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിൽ, കൗതുകകരവും രാഷ്ട്രീയ കേരളം ശ്രദ്ധിക്കേണ്ടതുമായ പല സൂചകങ്ങൾ കൂടിയുണ്ട്. തൃക്കാക്കര മണ്ഡലത്തിൽ പി ടി ശരിക്കും ഒരു വികാരം തന്നെയായിരുന്നെന്ന് ഈ സർവേ വ്യക്തമാക്കുന്നു. രാഷ്ട്രീയ അതീതമാണ് അദ്ദേഹത്തിന് കിട്ടുന്ന പിന്തുണ. മികച്ച സ്ഥാനാർത്ഥി ആരെന്ന ചോദ്യത്തിന് യുഡിഎഫിന്റെ ഉമാ തോമസിന് ഒപ്പമാണ് സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും. അതുപോലെ കേരളത്തിലെ ജനപ്രിയ നേതാവായി സർവേയിൽ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജനയെയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഗ്രാഫും ഉയരുകയാണെന്ന് സർവേ സൂചിപ്പിക്കുന്നു.
മറുനാടൻ മലയാളി സർവേയിൽ 11 ശതമാനം വോട്ടിന്റെ നല്ല മാർജിനിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് ജയിക്കുമെന്നാണ് സൂചനകൾ ലഭിക്കുന്നത്. ഉമാ തോമസിന് 46 ശതമാനം വോട്ടുകൾ ലഭിക്കുമ്പോൾ, ഇടതുസ്ഥാനാർത്ഥി ഡോ ജോ ജോസഫിന് 35 ശതമാനം വോട്ടുകൾ ലഭിക്കാനാണ് സാധ്യത. എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന് 10 ശതമാനവും. പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനുമായി യോജിച്ച്, മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെ മൂവായിത്തോളം വോട്ടർമാരെ നേരിട്ട് കണ്ടാണ്, തൃക്കാക്കരുടെ രാഷ്ട്രീയ മനസ്സ് അറിയാനുള്ള ശ്രമം മറുനാടൻ മലയാളി നടത്തിയത്.
പി ടി ഒരു വികാരം; ഉമ മികച്ച സ്ഥാനാർത്ഥി
പി ടി തോമസ് എന്ന അന്തരിച്ച മുൻ എംഎൽഎക്ക് രാഷ്ട്രീയ അതീതമായ ആദരവാണ് തൃക്കാക്കരയിലെ വോട്ടർമാരിൽനിന്ന് ലഭിക്കുന്നത്. പി ടി മികച്ച എംഎൽഎ ആയിരുന്നെന്ന് സർവേയിൽ പങ്കെടുത്ത 69 ശതമാനം പേരും അഭിപ്രായപ്പെടുന്നു. ഇതൊരു മൃഗീയ ഭൂരിപക്ഷമാണ്. അതായത് രാഷ്ട്രീയമായി പി ടിയെ എതിർക്കുന്ന മറ്റ് പാർട്ടിക്കാർ പോലും അദ്ദേഹത്തിന്റെ എംഎൽഎ എന്ന നിലയിലുള്ള മികവിനെ അംഗീകരിക്കുന്നു. 'മുൻ എംഎൽഎ പി ടി തോമസിന്റെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു' എന്ന ചോദ്യത്തിന് 32ശതമാനം വളരെ മികച്ചത് എന്ന് പറഞ്ഞപ്പോൾ, 37 ശതമാനം മികച്ചത് എന്ന് രേഖപ്പെടുത്തി. വെറും 8 ശതമാനം പേർ മാത്രമാണ് പി ടിയുടെ പ്രകടനത്തെ മോശമായി ചൂണ്ടിക്കാട്ടിയത്. അതായത് പി ടി തോമസ് ഇപ്പോഴും തൃക്കാക്കരയുടെ വികാരം ആണെന്ന് സർവേ സൂചകങ്ങൾ വ്യക്തമാക്കുന്നു.
എന്നാൽ അതിനെ ഒരു സഹാതാപ തരംഗം എന്ന് പേരിട്ട് വിളിക്കാനും കഴിയില്ല. കാരണം പി ടി തോമസിന്റെ ഭാര്യ എന്ന നിലയിൽ മാത്രമല്ല ഉമക്ക് വോട്ട് കിട്ടുന്നത്. ഉമാ തോമസും മികച്ച സ്ഥാനാർത്ഥിയാണെന്നാണ് ഭൂരിഭാഗം വോട്ടർമാരും വിധി എഴുതിയിരിക്കുന്നത്. 'മികച്ച സ്ഥാനാർത്ഥി ഏത് മുന്നണിയുടേത്' എന്ന ചോദ്യത്തിന് 48 ശതമാനം പേരുടെയും പിന്തുണ ഐക്യമുന്നണി സ്ഥാനാർത്ഥിക്ക് കിട്ടുമ്പോൾ, ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ ജോ ജോസഫിന് 39 ശതമാനത്തിന്റെ പിന്തുണയേ ഉള്ളൂ.
അതുപോലെ ഡോ ജോ ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിലും വോട്ടർമാർക്ക് ആശയക്കുഴപ്പം ഉണ്ടെന്ന് വ്യക്തമാണ്. 'ഇടതുസ്ഥാനാർത്ഥി സഭയുടെ സ്ഥാനാർത്ഥിയാണെന്ന അഭിപ്രായമുണ്ടോ,' എന്ന നേരിട്ടുള്ള ചോദ്യത്തിന് 40 ശതമാനം പേരും തങ്ങൾക്ക് അറിയില്ല എന്ന ഉത്തരമാണ് നൽകിയത്. 37 ശതമാനം അല്ല എന്ന് പറയമ്പോൾ, 23 ശതമാനം പേർ അതെ എന്ന് ഉറപ്പിക്കുന്നു.
ഇപ്പോഴും ജനപ്രിയൻ പിണറായി തന്നെ
അതുപോലെ തന്നെ രണ്ടാം പിണറായി സർക്കാറിന്റെ ജനപ്രതീ ഇടിയുകയാണെന്നാണ് ഈ സർവേയിൽ നേരത്തെ കണ്ടത്. സംസ്ഥാന സർക്കാറിന്റെ ഭരണം ശരാശരിയിൽ ഒതുങ്ങുന്നുവെന്നാണ് ഭൂരിപക്ഷം പേരുടെയും വിലയിരുത്തൽ. സർക്കാറിനോടുള്ള എതിർപ്പാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം എന്നും, കെ റെയിൽ വിവാദം യുഡിഎഫിനാണ് ഗുണം ചെയ്യുക എന്നുമൊക്കെ സർവേയിൽ നേരത്തെ കണ്ടിരുന്നു.
എന്നാൽ അങ്ങനെയൊക്കെ ആണെങ്കിലും, പിണറായി വിജയൻ എന്ന വ്യക്തിയുടെ ജനപ്രീതി ഇടിയുന്നില്ല എന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവായി നിങ്ങൾ കാണുന്നത് ആരെയാണ് എന്ന ചോദ്യത്തിന് 49 ശതമാനം പേരും പിണറായിയുടെ പേരാണ് പറയുന്നത്. 23 ശതമാനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും, 15 ശതമാനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സതീശനും, സുധാകരനും കിട്ടിയ വോട്ടുകൾ കൂട്ടിലായും, 38 ശതമാനമോ ആവു. പിണറായിക്ക് ഒറ്റക്ക് 49 ശതമാനമുണ്ട്.
നേരത്തെ ഇടത്അനുഭാവികളിൽ ഒരു വിഭാഗം പി ടി തോമസിന് വോട്ട് ചെയ്തപോലെ യുഡിഎഫ് അണികൾപോലും ഇപ്പോഴും കേരളത്തിലെ ജനപ്രിയ നേതാവായി കരുതുന്നത് പിണറായിയെ തന്നെയാണ്. സിപിഎം എന്നാൽ പിണറായി മാത്രമാണെന്ന് ഈ സർവേയും തെളിയിക്കുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വെറും ഒരു ശതമാനത്തിന്റെ പിന്തുണയാണ് കിട്ടിയത്.
അതുപോലെ തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണയും ഉയരുകയാണെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. 'പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു' എന്ന ചോദ്യത്തിന് 43 ശതമാനവും ശരാശരിയൊണ്് അഭിപ്രായപ്പെട്ടത്. പക്ഷേ വളരെ മികച്ചത് എന്ന അഭിപ്രായപ്പെട്ട 17 ശതമാനവും, മികച്ചത് എന്ന് അഭിപ്രായപ്പെട്ട 27 ശതമാനവും ചേരുമ്പോൾ 44 ശതമാനത്തിന്റെ പിന്തുണ അദ്ദേഹത്തിന് ഉണ്ട്. 10 ശതമാനം പേർ സതീശന്റെ പ്രകടനം മോശമാണെന്ന് പറയുമ്പോൾ, വെറും 3 ശതമാനം മാത്രമാണ് വളരെ മോശം എന്ന് പറയുന്നത്.
സർവേ സൂചികകൾ ഒറ്റനോട്ടത്തിൽ (വോട്ട് ശതമാനക്കണക്കിൽ)
1 മികച്ച സ്ഥാനാർത്ഥി ഏത് മുന്നണിയുടേത്?
യു.ഡി.എഫ്- 48
എൽ.ഡി.എഫ്- 39
എൻ.ഡി.എ-9
മറ്റുള്ളവർ- 4
2 മുൻ എംഎൽഎ പി.ടി തോമസിന്റെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു?
മികച്ചത്- 37
വളരെ മികച്ചത്- 32
ശരാശരി- 23
മോശം-4
വളരെ മോശം- 4
3 കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവായി നിങ്ങൾ കാണുന്നത് ആരെയാണ്?
പിണറായി വിജയൻ- 49
വി.ഡി സതീശൻ- 23
കെ. സുധാകരൻ- 15
കെ. സുരേന്ദ്രൻ- 7
വി. മുരളീധരൻ -5
കോടിയേരി ബാലകൃഷ്ണൻ - 1
4 പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു?
ശരാശരി- 43
മികച്ചത്- 27
വളരെ മികച്ചത്-17
മോശം-10
വളരെ മോശം- 3
5 ഇടതുസ്ഥാനാർത്ഥി സഭയുടെ സ്ഥാനാർത്ഥിയാണെന്ന അഭിപ്രായമുണ്ടോ?
അറിയില്ല- 40
ഇല്ല- 37
ഉണ്ട്- 23
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍