66 ശതമാനം ഓൺലൈൻ വായനക്കാരുടെ പിന്തുണയോടെ വടകരയിൽ കെ മുരളീധരൻ ഒന്നാമത്; പി ജയരാജനെ പിന്തുണയ്ക്കാൻ 18 ശതമാനം പേർ മാത്രം; തിരുവനന്തപുരത്ത് ശശി തരൂരിനേക്കാൾ മൂന്നു ശതമാനം കൂടുതൽ പിന്തുണ കുമ്മനം രാജശേഖരന്; 45 ശതമാനം പേർ കുമ്മനത്തെ പിന്തുണച്ചപ്പോൾ ശശി തരൂരിനൊപ്പം 42 ശതമാനവും സി ദിവാകരനൊപ്പം 13 ശതമാനവും; രണ്ടു മണ്ഡലങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയുടെ വിധിയെഴുത്ത് ഇങ്ങനെ
ടീം മറുനാടൻ
തിരുവനന്തപുരം: വടകരയിൽ നിങ്ങൾ ആർക്കൊപ്പമെന്ന ചോദ്യത്തിന് കോൺഗ്രസിന്റെ കെ മുരളീധരനും തിരുവനന്തപുരത്ത് ആർക്കൊപ്പമാണ് മനസ്സെന്ന ചോദ്യത്തിന് കുമ്മനം രാജശേഖരനൊപ്പമെന്നും വിധിയെഴുതി മറുനാടൻ മലയാളിയുടെ ഓൺലൈൻ വായനക്കാർ. രണ്ടിടത്തും ബിജെപി ശക്തമായ സാന്നിധ്യം അറിയിക്കുമെന്നും ശബരിമല വിഷയമുൾപ്പെടെ ചർച്ചയാകുന്ന കേരള രാഷ്ട്രീയത്തിന്റെ ചിത്രം വ്യക്തമാക്കി വോട്ടർമാർ അഭിപ്രായം രേഖപ്പെടുത്തി.
കേരളത്തിൽ അതിശക്തമായ മത്സരങ്ങൾ നടക്കുന്ന രണ്ടു മണ്ഡലങ്ങളായ വടകരയിലും തിരുവനന്തപുരത്തും ഏതു സ്ഥാനാർത്ഥിക്കാണ് ഇപ്പോഴത്തെ നിലയിൽ മുൻതൂക്കമെന്ന മറുനാടൻ മലയാളിയുടെ ചോദ്യത്തോട് ആവേശത്തോടെ പ്രതികരിക്കുകയായിരുന്നു ഓൺലൈൻ വായനക്കാർ. ഇന്ന് പകൽ 11 മണിക്ക് പോളിങ് പോളിങ് അവസാനിച്ചപ്പോൾ ഇരുമണ്ഡലങ്ങളിലും സോഷ്യൽ മീഡിയയിലും ഓൺലൈനിലും ആക്റ്റീവ് ആയ വായനക്കാർ ഏതു നിലയ്ക്കാണ് ചിന്തിക്കുന്നതെന്നതിന്റെ നേർച്ചിത്രമാണ് തെളിയുന്നത്.
പ്രചരണ രംഗത്ത് ഇപ്പോൾ സിപിഎം ബഹുദൂരം മുന്നിലാണ്. പിന്നാലെ തന്നെ ഞെട്ടിക്കുന്ന സ്ഥാനാർത്ഥികളുമായി രംഗത്തിറങ്ങിയ കോൺഗ്രസും ഓടി ഒപ്പമെത്താനുള്ള ശ്രമത്തിലാണ്. ഇതോടെ ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തിരുവനന്തപുരത്തും. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും തീപ്പൊരി നേതാക്കൾ തന്നെ നേർക്കുനേർ ഏറ്റുമുട്ടുന്ന വടകരയിലും ആർക്കൊപ്പമാണ് ഓൺലൈനിൽ സജീവമായ വോട്ടർമാർ എന്ന പരിശോധനയാണ് മറുനാടൻ നടത്തിയത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് വളരെ മുമ്പ് തന്നെ കേരളം എങ്ങനെ ചിന്തിക്കുന്നുവെന്നറിയാൻ മറുനാടൻ മലയാളിയും മറുനാടൻ ടിവിയും തിരഞ്ഞെടുപ്പിൽ കേരളം ആർക്കൊപ്പം എന്ന സർവേ വിജയകരമായി നടത്തി ഫലം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഈ ഘട്ടത്തിൽ സോഷ്യൽ മീഡിയയുടെ പൾസറിയാൻ മറുനാടൻ മലയാളിയും മറുനാടൻ ടിവിയും രംഗത്തിറങ്ങിയത്.
വടകരയിലും തിരുവനന്തപുരത്തും നിങ്ങൾ ആരോടൊപ്പം എന്നായിരുന്നു രണ്ടു ചോദ്യങ്ങൾ. എങ്ങനെയാണ് ഈ രണ്ടുമണ്ഡലങ്ങളിലും സോഷ്യൽ മീഡിയ ചിന്തിക്കുന്നത് എന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം ലക്ഷ്യം. അഭിപ്രായം രേഖപ്പെടുത്താൻ ശനിയാഴ്ച രാവിലെ 11 വരെ മറുനാടൻ വായനക്കാർക്ക് വോട്ടുചെയ്യാൻ അവസരം നൽകിയിരുന്നു.
അതേസമയം, ഇത്തരമൊരു സർവേ യഥാർത്ഥത്തിൽ മണ്ഡലത്തിൽ നടക്കുന്ന വിധിയെഴുത്തുമായി യാതൊരു തരത്തിലും ബന്ധപ്പെടാത്തതാണെന്ന വസ്തുതയും ഓർക്കേണ്ടതുണ്ട്. കേരളത്തിലെ അതത് മണ്ഡലങ്ങളിലെ വോട്ടർമാർ മാത്രമല്ല, ഈ സർവേയിൽ പങ്കെടുക്കുന്നത്. മറിച്ച് ലോകത്തെ എല്ലാ രാജ്യത്തെയും മറുനാടൻ മലയാളി വായനക്കാർ ഇതിൽ വോട്ടു ചെയ്തിട്ടുണ്ട്.
ഇത്തരത്തിൽ പല മണ്ഡലങ്ങളിലെ പല രാജ്യങ്ങളിലും ഉള്ളവരും കേരളത്തിലും കേരളത്തിന് പുറത്തും ഇന്ത്യയിലുള്ള മലയാളികളും ഇതിൽ പങ്കെടുത്തിട്ടുണ്ട്. അതിനാൽ തന്നെ സോഷ്യൽ മീഡിയയിലെ ഒരു പൊതുവികാരം എന്ന നിലയിൽ മാത്രമാണ് മറുനാടൻ ഇത്തരമൊരു സർവേ നടത്തിയത്. അതിന്റെ പ്രതിഫലനം എന്നതല്ലാതെ ഇതൊരു ശാസ്ത്രീയ വിലയിരുത്തലേ അല്ല എന്നുകൂടെ മറുനാടൻ വ്യക്തമാക്കുകയാണ്.
വടകരയിൽ 66 ശതമാനവുമായി കെ മുരളീധരൻ ബഹുദൂരം മുന്നിൽ
സോഷ്യൽ മീഡിയയിൽ മത്സരം കടുക്കുകയും വടകരയിൽ സിപിഎമ്മിന്റെ ഏറ്റവും കരുത്തനായ സ്ഥാനാർത്ഥിയായി കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു പി ജയരാജൻ തന്നെ മത്സരത്തിന് ഇറങ്ങുകയും ചെയ്യുമ്പോൾ എതിരാളിയായി അവസാന നിമിഷം വട്ടിയൂർക്കാവ് എംഎൽഎയും സാക്ഷാൽ ലീഡറുടെ മകനുമായ കെ മുരളീധരനെ തന്നെ സ്ഥാനാർത്ഥിയായി ഇറക്കുകയുമായിരുന്നു കോൺഗ്രസുകാർ. ഇതിന് പിന്നാലെ ബിജെപിയും കഴിഞ്ഞദിവസം അവരുടെ സംസ്ഥാന സെക്രട്ടറി വി.കെ സജീവനെ തന്നെ അവിടെ സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചു. കഴിഞ്ഞവർഷവും സജീവൻ തന്നെയായിരുന്നു സ്ഥാനാർത്ഥി.
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ചർച്ചയാകുന്ന വടകരയിൽ കണ്ണൂരിൽ നിന്ന് പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് എത്തുന്ന പി ജയരാജൻ എന്ന സിപിഎമ്മിന്റെ അതികായനാണ് മത്സരത്തിന് ഇറങ്ങുന്നത്. പകരം നല്ലൊരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിയാതെ കോൺഗ്രസ് വിഷമിച്ചു നിൽക്കുകയായിരുന്നു. എന്നാൽ അവസാന നിമിഷം കേരളം കണ്ട വലിയൊരു നേതാവായ കെ കരുണാകരന്റെ മകനും വട്ടിയൂർക്കാവ് എംഎൽഎയുമായ കെ മുരളീധരൻ തന്നെ സ്ഥാനാർത്ഥിയാകുന്നു. ഇതോടെ മത്സരരംഗം ശക്തമായി. വലിയ പോരാട്ടം തന്നെ വടകരയിൽ നടക്കുമെന്ന സാഹചര്യമാണ് ഇപ്പോൾ.
ഇവിടെ സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം വായനക്കാരും കെ മുരളീധരന് ഒപ്പമാണെന്നാണ് പ്രഖ്യാപിച്ചത്. വടകരയുടെ കാര്യത്തിൽ 1,53,329 പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. മുരളീധരന് ഇതിൽ 1,01,728 പേരും പിന്തുണ പ്രഖ്യാപിച്ചു. അതായത് 66 ശതമാനം വോട്ടുനേടി മുരളീധരൻ ജയരാജനെക്കാൾ ബഹുദൂരം മുന്നിലെത്തി. സിപിഎമ്മിന്റെ പ്രസ്റ്റീജ് സ്ഥാനാർത്ഥിയായ ജയരാജന് 27,896 വോട്ടുനേടാനേ കഴിഞ്ഞുള്ളൂ.
18 ശതമാനം. അതേസമയം, ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപിക്കുന്നത് മുമ്പേ തന്നെ തുടങ്ങിയ സർവേയിൽ ബിജെപി നേടുന്നത് 15 ശതമാനം പേരുടെ പിന്തുണയാണ്. വി കെ സജീവനാണ് സ്ഥാനാർത്ഥിയെന്ന പ്രഖ്യാപനം വരുംമുമ്പേ തന്നെ നിരവധി പേർ ഇവിടെ ബിജെപിക്ക് ഒപ്പമെന്ന നിലപാട് സ്വീകരിച്ചു. ബിജെപി സ്ഥാനാർത്ഥിക്ക് ഇവിടെ 23,375 വോട്ട് ലഭിക്കുമെന്നാണ് ഓൺലൈൻ വായനക്കാരുടെ അഭിപ്രായം. അതായത് മുരളിക്ക് കൂടുതൽ പേർ സാധ്യത കൽപിക്കുമ്പോൾ വെറും മൂന്നു ശതമാനത്തിന്റെ മാത്രം വ്യത്യാസത്തിലാണ് പി ജയരാജനും ബിജെപി സ്ഥാനാർത്ഥിയും വടകരയിലെന്നാണ് വോട്ടു ചെയ്തവരുടെ വിലയിരുത്തൽ. മറ്റുള്ളവർക്ക് പിന്തുണ അറിയിക്കുന്നത് 330 പേരാണ്.
വടകരയിലെ വോട്ടും ശതമാനവും:
- പി ജയരാജൻ (സിപിഎം) : 27,896 (18%)
- കെ മുരളീധരൻ (കോൺഗ്രസ്): 1,01,728 (66%)
- വി കെ സജീവൻ (ബിജെപി): 23,375 (15%)
- മറ്റുള്ളവർ : 330
തിരുവനന്തപുരത്ത് തരൂരിനെ കടത്തിവെട്ടി കുമ്മനം
ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായ തിരുവനന്തപുരത്ത് ഇക്കുറി ബിജെപി വിജയസാധ്യത പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ ഓൺലൈൻ വായനക്കാരും പിന്തുണയ്ക്കുന്നത് ബിജെപി സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരനെ തന്നെ. മിസോറാം ഗവർണർ സ്ഥാനം രാജിവച്ച് തലസ്ഥാനത്ത് ബിജെപി തുരുപ്പുചീട്ടായി മത്സരത്തിനിറക്കിയ സ്ഥാനാർത്ഥിയാണ് കുമ്മനം. ഇക്കുറി കേരളത്തിൽ താമര വിരിയിക്കുമെന്ന് പല സർവേകളിലും വിലയിരുത്തലുണ്ടായതും അതിന് സാധ്യത കൽപിക്കപ്പെട്ടതും തിരുവനന്തപുരത്താണ്. ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടം ബിജെപിയും കോൺഗ്രസും തമ്മിൽ നടക്കുമ്പോൾ എൽഡിഎഫ് നിർത്തിയ സിപിഎം സ്ഥാനാർത്ഥി സി ദിവാകരൻ ബഹുദൂരം പിന്നിലേക്ക് പോകുന്ന കാഴ്ചയാണ് മറുനാടൻ സർവേയിലും കാണുന്നത്.
തിരുവനന്തപുരത്ത് നിങ്ങൾ ആർക്കൊപ്പമെന്ന ചോദ്യത്തിന് വായനക്കാരിൽ 1,55,727 പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ഇതിൽ 70,235 വോട്ടർമാർ കുമ്മനം രാജശേഖരന് ജയസാധ്യത കൽപിക്കുന്നു. 45 ശതമാനം വോട്ടർമാരാണ് ബിജെപി സ്ഥാനാർത്ഥിക്ക് പിന്തുണ നൽകുന്നത്. അതേസമയം, കോൺഗ്രസ് ഹാട്രിക് വിജയം പ്രതീക്ഷിക്കുന്ന തലസ്ഥാന മണ്ഡലത്തിൽ സിറ്റിങ് എംപി ശശി തരൂരിന് പിന്തുണ അറിയിക്കുന്നത് 43 ശതമാനം വോട്ടർമാരാണ് (64,669) വോട്ട്. പക്ഷേ സിപിഐ സ്ഥാനാർത്ഥി സി ദിവാകരൻ ബഹുദൂരം പിന്നോട്ടുപോകുമെന്നാണ് സർവേയിലെ വോട്ടർമാർ പറയുന്നത്. വെറും 13 ശതമാനം വോട്ടുമാത്രമേ ദിവാകരൻ നേടൂ.
അതായത് 20,669 വോട്ടു മാത്രം. ശബരിമല വിഷയം വലിയ ചർച്ചയാകുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശശി തരൂരിന്റെ ഭൂരിപക്ഷം വലിയതോതിൽ കുറയുകയും പതിനയ്യായിരത്തിൽ താഴെയാകുകയും ചെയ്തിരുന്നു. ഒ രാജഗോപാൽ കഴിഞ്ഞകുറി രണ്ടാമത് എത്തിയ മണ്ഡലത്തിൽ വലിയ പ്രതീക്ഷയാണ് ഇക്കുറി ബിജെപിക്ക്. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് വോട്ടർമാരും സർവേയിൽ അഭിപ്രായം രേഖപ്പെടുത്തിയത്. ഇവിടെ 154 സ്ഥാനാർത്ഥികൾ മാത്രമാണ് മറ്റുള്ളവർക്ക് സാധ്യത കൽപിച്ചത്.
തിരുവനന്തപുരത്തെ വോട്ടും ശതമാനവും:
- ശശി തരൂർ (കോൺഗ്രസ്) : 64,669 (42%)
- കുമ്മനം രാജശേഖരൻ (ബിജെപി) : 70,235 (45%)
- സി ദിവാകരൻ (സിപിഐ): 20,669 (13%)
- മറ്റുള്ളവർ : 154
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്