രാഹുൽ ഗാന്ധിയുടെ വരവ് കേരളത്തിൽ യുഡിഎഫിന് ഗുണം ചെയ്യുമോ? ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ എടുത്ത നിലപാട് ശരിയോ? പ്രധാനമന്ത്രിയാകാൻ കൂടുതൽ യോഗ്യത ആർക്ക്? മറുനാടൻ സർവേയിലെ ചോദ്യങ്ങളോട് ആവേശത്തോട പ്രതികരിച്ച് വോട്ടർമാർ; ആലപ്പുഴയും എറണാകുളവും തൃശൂരും പൂർത്തിയായതോടെ രണ്ടാംഘട്ട അഭിപ്രായ സർവേ സമാപിച്ചു: 'മറുനാടൻ മലയാളി ഇലക്ഷൻ സർവേ-2019'യിലെ ജനഹിതം തിങ്കളാഴ്ച മുതൽ മറുനാടനിൽ പ്രസിദ്ധീകരിക്കും
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണം പൊടിപാറി നടക്കുകയാണ് കേരളത്തിൽ. സുപ്രധാനമായ തെരഞ്ഞെടുപ്പിൽ കേരളം എങ്ങനെ ചിന്തിക്കുന്നു എന്നറിയാൻ മറുനാടൻ മലയാളി നടത്തിയ സർവേയുടെ ഫലം തിങ്കളാഴ്ച്ച പുറത്തുവരും. ആലപ്പുഴയും എറണാകുളവും തൃശൂരും പൂർത്തിയായതോടെ രണ്ടാംഘട്ട അഭിപ്രായ സർവേയ്ക്ക് സമാപനമായി. ഇതോടെ തിങ്കളാഴ്ച്ച മുതൽ ഫലം പുറത്തുവിടും. ആദ്യഘട്ടത്തിൽ മലബാറിലെ മണ്ഡലങ്ങളിലെ ഫലമാകും പുറത്തുവിടുക. അതിന് ശേഷം മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും ലോക്സഭാ മണ്ഡലങ്ങളിലെ ഫലം പുറത്തുവിടും.
20 ലോക്സഭാ മണ്ഡലങ്ങളിലായി പതിനായിരത്തോളം സാമ്പിളുകൾ എടുത്തുകൊണ്ട്, മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായാണ് സർവേ നടത്തി. പൂർത്തിയാക്കി ലഭിച്ച സർവേ സാമ്പിളുകൾ പരിശോധിച്ചു കൊണ്ടിരിക്കയാണ്. ഇവ. മറുനാടൻ സർവേയിൽ ഓരോ മണ്ഡലത്തിലും ആവേശത്തോടെയാണ് നാട്ടുകാർ പങ്കാളികളായത്. മണ്ഡലങ്ങൾ തോറും സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുകയും വിവിധ വിഷയങ്ങൾ അവസാന ഘട്ടത്തിൽ സജീവ ചർച്ചയാകുകയും ചെയ്യുന്ന വേളയിലാണ് മറുനാടന്റെ രണ്ടാം സർവെ നടക്കുന്നത് എന്നതിനാൽ തിരഞ്ഞെടുപ്പിന് വെറും മൂന്നാഴ്ച മാത്രം ശേഷിക്കേ നടക്കുന്ന ജനങ്ങളുടെ വിലയിരുത്തലുകളാണ് ഈ സർവേയിൽ പ്രതിഫലിക്കുക.
മറുനാടനും പാല സെന്റർഫോർ കൺസ്യൂമർ എജുക്കേഷനും ചേർന്നാണ് ശാസ്ത്രീയ വിലയിരുത്തലിനായി ചോദ്യാവലി തയ്യാറാക്കിയത്. ഏറ്റവും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളും ചർച്ചയാകുന്ന വേളയിലാണ് ഈ ഫീൽഡ് സർവേ. രാഹുൽഗാന്ധി കേരളത്തിൽ എത്തുന്ന സാഹചര്യം, സുരേഷ് ഗോപി തൃശൂരിൽ സ്ഥാനാർത്ഥി ആയ സാഹചര്യം, കെ സുരേന്ദ്രന് പത്തനംതിട്ടയിൽ ഏറെ ചർച്ചകൾക്ക് ശേഷം ബിജെപി സീറ്റ് നൽകിയ സാഹചര്യം, വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ് അപ്രതീക്ഷിതമായി ശക്തരായ സ്ഥാനാർത്ഥികളെ നിർത്തിയ സാഹചര്യം, കോഴിക്കോട് എംകെ രാഘവന് എതിരെ കോഴ ആരോപണം വന്നത്, ആലത്തൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് എതിരെ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അപകീർത്തികരമായ പരാമർശം നടത്തിയത് തുടങ്ങിയ നിരവധി വിഷയങ്ങളാണ് ഈ അവസാന കാലത്ത് ഉണ്ടായത്. ഇതെല്ലാം തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്നതിന്റെ വിലയിരുത്തലാകും ഈ സർവേ.
ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന വിഷയമായി നിങ്ങൾ കരുതുന്നത് എന്താണ് എന്ന ചോദ്യമാണ് സർവേയിലെ ഒന്നാമത്തെ ചോദ്യം. കേന്ദ്ര ഭരണ നേട്ടങ്ങൾ, മോദി വിരുദ്ധ വികാരം, രാഹുൽ തരംഗം, സംസ്ഥാന ഭരണം, ശബരിമല, മറ്റുള്ളവ തുടങ്ങിയ ചോദ്യങ്ങളാണ് ഇവർ ഉയർത്തിയത്. രണ്ടാമത്തെ ചോദ്യം രാഹുൽ ഗാന്ധിയുടെ വരവ് കേരളത്തിൽ യുഡിഎഫിന് ഗുണം ചെയ്യുമോ എന്നതായിരുന്നു. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ എടുത്ത നിലപാട് ശരിയാണോ എന്ന ചോദ്യവും ഉയർത്തുന്നു. ശബരിമല വിഷയത്തിൽ നിങ്ങൾ ഏത് പാർട്ടിക്ക് ഒപ്പമാണെന്ന ചോദ്യവും ഉൾപ്പെടുത്തിയിരുന്നു. കേന്ദ്രസർക്കാർ ഭരണത്തെ എങ്ങനെ വിലയിരുത്തു, പ്രിയങ്കയുടെ വരവ് കോൺഗ്രസിന് ഗുണംചെയ്യുമെന്ന് കരുതുന്നുണ്ടോ? തുടങ്ങിയ പത്ത് ചോദ്യങ്ങളായിരുന്നു ഉയർന്നിരുന്നത്.
ഇതുവരെ പുറത്തുവന്ന സർവേകളെല്ലാം സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുന്നതിന് മുന്നേയാണ് നടത്തപ്പെട്ടത്. എന്നാൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാകുകയും ഇടതു സ്ഥാനാർത്ഥികൾക്ക് എതിരെ കരുത്തരായ സ്ഥാനാർത്ഥികളെ കോൺഗ്രസ് പലയിടത്തും അവതരിപ്പിക്കുകയും ചെയ്തതോടെ അടിയൊഴുക്കുകൾ വീണ്ടും മാറി. ഇതിന് പുറമെയാണ് ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ വന്ന മാറ്റങ്ങളും അവസാന ഘട്ടത്തിൽ
മുൻ സർവേയിൽ പ്രതിഫലിച്ചത്
ഒരുമാസം മുമ്പ് മറുനാടൻ മലയാളി നടത്തിയ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ റാൻഡം സർവേയിൽ കേരളത്തിലെ 20 സീറ്റുകളിൽ 11 എണ്ണത്തിൽ യുഡിഎഫിനും 9 സീറ്റിൽ എൽഡിഎഫിനും മേൽക്കൈയുണ്ടെന്നാണ് കണ്ടെത്തിയത്. വയനാട്, മലപ്പുറം, പൊന്നാനി, ചാലക്കുടി, ഇടുക്കി, എറണാംകുളം, കോട്ടയം, ആല്ലപ്പുഴ, മാവേലിക്കര, പത്തനംതിട്ട, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിൽ ഐക്യമുന്നണി മുന്നിട്ട് നിൽക്കുമ്പോൾ, കാസർകോട്, കണ്ണൂർ, കോഴിക്കോട്, വടകര, പാലക്കാട്, ആലത്തൂർ, തൃശൂർ, കൊല്ലം, ആറ്റിങ്ങൽ മണ്ഡലങ്ങൾ ഇടതിനെയും തുണക്കുമെന്നായിരുന്നു ആദ്യഘട്ട സർവേയിലെ സൂചകങ്ങൾ.
എന്നാൽ ആദ്യഘട്ട സർവേ നടക്കുന്ന സമയത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ കുറിച്ച് കൃത്യമായ ചിത്രം ജനങ്ങൾക്ക് ഉണ്ടായിരുന്നില്ല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കുമെന്ന സൂചനപോലും അന്ന് ഉണ്ടായിരുന്നില്ല. ഇപ്പോൾ ചിത്രം വ്യക്തമായ സാഹചര്യത്തിൽ കേരളത്തിലെ വോട്ടർമാർ എങ്ങനെ ചിന്തിക്കുന്നുവെന്നാണ് മറുനാടൻ സർവേയിലുടെ കണ്ടെത്താൻ ശ്രമിക്കുന്നത്.
നിങ്ങളുടെ വോട്ട് ആർക്ക് എന്ന സുപ്രധാന ചോദ്യത്തിനൊപ്പം, ആ ഉത്തരത്തിലേക്ക് ജനങ്ങളെ നയിച്ച ഘടകങ്ങൾ എന്തൊക്കെയാണെന്നും സർവേ വിശദമായി പരിശോധിക്കുന്നുണ്ട്. രാഹുൽ തരംഗം വീശിയടിക്കുന്നുണ്ടോ, മോദി ഫാക്ടർ അസ്തമിച്ചോ, ശബരിമല സമരം കേരളത്തിൽ ആർക്ക് ഗുണം ചെയ്യും, ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ എങ്ങോട്ട് ചായും, പിണറായി വിജയന്റെ വ്യക്തിപ്രഭാവം ഇടതുമുന്നണിയെ തുണക്കുമോ, കേന്ദ്ര സർക്കാറിനെപ്പോലെ സംസ്ഥാന സർക്കാറിനെതിരെയും ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടോ, അഴിമതി വർഗീയത നോട്ട് നിരോധനം ജിഎസ്ടി തുടങ്ങിയവ സാധാരണക്കാരന്റെ വോട്ടിനെ സ്വാധീനിക്കുന്നുണ്ടോ, തുടങ്ങിയ ജന വികാരം രുപപ്പെടുന്ന വിവിധ വിഷയങ്ങൾ ഏതെന്നും സർവേ പരിശോധിക്കുന്നുണ്ട്.
വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ റാൻഡം ഫീൽഡ് സർവേയുടെ സ്റ്റാറ്റിക്കൽ മെത്തേഡു തന്നെയാണ് മറുനാടൻ മലയാളി ടീമും അവലംബിക്കുന്നത്. പ്രമുഖ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും ടീമിന്റെ ഭാഗമാവുന്നുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ബസ്സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ചന്തകളിലും ഷോപ്പിങ്ങ് മാളുകളിലുമൊക്കെയായി വിവിധ വിഭാഗത്തിൽപെടുന്ന ജനങ്ങളെ നേരിട്ട് കണ്ടാണ് സർവേ പൂർത്തീകരിക്കുന്നത്. സാധാരണ ദേശീയ മാധ്യമങ്ങളും പ്രമുഖരായ തെരഞ്ഞെുടുപ്പ്് സർവേ ടീമുകളുമൊക്കെ വെറും അഞ്ചൂറും, എഴുനൂറും സാമ്പിളുകൾ വെച്ച് മാത്രമാണ് കേരളത്തെ അളക്കുന്നത്. ആ രീതിയിൽ നോക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ സർവേയാണ്, പതിനായിരത്തിൽ അധികം പേർ നേരിട്ട് പങ്കെടുക്കുന്ന മറുനാടൻ സർവേ.
മറ്റു മാധ്യമങ്ങൾ മൊത്തത്തിൽ സർവേ പ്രവചനം നടത്തുമ്പോൾ, മറുനാടൻ ഓരോ മണ്ഡലത്തിലും ആര് ജയിക്കും എന്ന് കൃത്യമായി വിലയിരുത്തി മണ്ഡലാടിസ്ഥാനത്തിലാണ് ഫലം പുറത്തുവിടുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇങ്ങനെ 140 മണ്ഡലങ്ങളിലും മറുനാടൻ ടീം നേരിട്ടെത്തി സർവേ നടത്തുകയും, ഓരോ മണ്ഡലാടിസ്ഥാനത്തിലും ഫലം പുറത്തുവിടുകയും ചെയ്തിരുന്നു. അത് 80 ശതമാനത്തിലേറെ കൃത്യവും ആയിരുന്നെന്ന് പ്രേക്ഷകർ ഓർക്കുന്നുണ്ടാവും. ഒഴുക്കൻ മട്ടിൽ യുഡിഎഫ് ഇത്ര എൽഡിഎഫ് ഇത്ര എന്ന് പറയാതെ ഒരോ മണ്ഡലത്തിന്റെയും അടിത്തട്ടിലുള്ള ജനവികാരം മനസ്സിലാക്കി ആരു ജയിക്കുമെന്ന് പറഞ്ഞ് ഫലം പുറത്തുവിടുന്ന രീതി ഇന്ത്യയിൽ തന്നെ ആദ്യമാണ്.
ഏറ്റവും പ്രധാനം ഇത് ഒരു സ്വതന്ത്രമായ അഭിപ്രായ സർവേയാണെന്നാണ്. മറുനാടൻ മലയാളിയുടെ രാഷ്ട്രീയ നിലപാടുമായി ഈ സർവേക്ക് യാതൊരു ബന്ധവുമില്ല. സർവേഫലത്തിന് അനുസരിച്ചുള്ള യാതൊരു കാമ്പയിനിങ്ങും മറുനാടന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയുമില്ല. മാത്രമല്ല എത് സർവേകളും പ്രതിഫലിപ്പിക്കുന്നത് ആ സമയത്ത് തെരഞ്ഞെടുപ്പ് നടന്നാലുള്ള രാഷ്ട്രീയ കാലാവസ്ഥയാണ്. ഇത് വളരെ പെട്ടന്ന് മാറി മറിയാം. അഭിപ്രായ സർവേകളിൽ അഞ്ചുശതമാനംവരെ ഹ്യൂമൻ എററുകളും വരാം. ഇന്ത്യയിലും കേരളത്തിലും എക്സിറ്റ്പോളുകൾപോലും പല തവണ മാറിമാറഞ്ഞ സംഭവങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്. അതായത് ഏത് സർവേയിലെയും പോലെ മറുനാടനും അടിസ്ഥാനപരമായ ചില രാഷ്ട്രീയ സൂചകങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ഇത് ഒരു അന്തിമ വിധിയല്ലെന്നും മാന്യവായനക്കാരെ ബോധ്യപ്പെടുത്തുന്നു.
വിവിധ മണ്ഡലങ്ങളിലായി മറുനാടൻ മലയാളി നടത്തിയ തെരഞ്ഞെടുപ്പു സർവ്വേയിൽ വീറും വാശിയും ജനങ്ങളിൽ പ്രതിഫലിച്ചുരുന്നു. കഴിഞ്ഞ തവണയുണ്ടായ അനുഭവത്തിൽ നിന്നും പതിന്മടങ്ങ് വാശിയോടെയാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആളുകൾ സർവ്വേയുമായി സഹകരിച്ചത്. സ്ത്രീകളും പുരുഷന്മാരും വൃദ്ധരും യുവാക്കളും അടക്കമുള്ളവർ സർവ്വേയോട് അനുകൂലമായി പ്രതികരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്