എറണാകുളത്ത് യുഡിഎഫ് മുന്നേറ്റം; 14ൽ ഇടതിന് 4 സീറ്റ് മാത്രം; കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി; ആലപ്പുഴയിലും ഇടുക്കിയിലും കോട്ടയത്തും എൽഡിഎഫിന് മുൻതൂക്കം; വി ഡി സതീശനും, ഉമ്മൻ ചാണ്ടിയും, ജോസ് കെ മാണിയും എം എം മണിയും മുന്നിൽ; പി സി ജോർജും എം സ്വരാജും പിന്നിൽ; ചെന്നിത്തലയും പി ടി തോമസും നേരിടുന്നത് കടുത്ത മത്സരം; മറുനാടൻ സർവേയിൽ 110 മണ്ഡലങ്ങളുടെ ഫലം പുറത്തുവരുമ്പോൾ എൽഡിഎഫ് 63, യുഡിഎഫ് 46, മറ്റുള്ളവർ 1

മറുനാടൻ സർവേ ടീം
തിരുവനന്തപുരം: മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി സംഘടിപ്പിച്ച പ്രീ പോൾ ഇലക്ഷൻ സർവേയുടെ, മൂന്നാം ഘട്ടത്തിലെ ഫലം പുറത്തുവിടുമ്പാഴും ഇടതുമുന്നണിക്ക് മുൻതൂക്കം. പുതുരാഷ്ട്രീയ രൂപമായ ട്വിന്റി ട്വന്റി നിയമസഭയിൽ അക്കൗണ്ട് തുറക്കുമെന്നുമാണ് സർവേഫലവും ലഭിച്ചു എന്നതാണ് പ്രത്യേകത. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നീ നാലുജില്ലകളിലെ 37 മണ്ഡലങ്ങളിലായി നടത്തിയ സർവേയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. എൽ.ഡി.എഫിന് 18 സീറ്റ് പ്രവചിക്കുമ്പോൾ, 18 സീറ്റുകളുമായി യു.ഡി.എഫ് ഒപ്പമുണ്ട്. കുന്നത്തുനാട്ടിൽ അക്കൗണ്ട് തുറന്ന് ട്വന്റി ട്വന്റി വിജയിക്കുമെന്നാണ് സർവേ. ഇതോടെ കാസർകോട് മുതൽ കോട്ടയം വരെയുള്ള 110 മണ്ഡലങ്ങളുടെ ഫല പ്രഖ്യാപനം പൂർത്തിയാവുമ്പോൾ, എൽ.ഡി.എഫ് 63 സീറ്റുകളുമായി മുന്നിലാണ്. യു.ഡി.എഫിന് 46 സീറ്റുകളാണ് സർവേ പ്രവചിക്കുന്നു. മറ്റുള്ളവർക്ക് ഒരു സീറ്റും ലഭിക്കും. എൻ.ഡി.എക്ക് ഒരു സീറ്റും ഉറപ്പില്ലെങ്കിലും ഫോട്ടോഫിനീഷ് പ്രവചിക്കുന്ന മഞ്ചേശ്വരം, പാലക്കാട് മണ്ഡലങ്ങളിൽ അവർ യു.ഡി.എഫിന് തൊട്ടു പിറകിലായി ഉണ്ട്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ 32 മണ്ഡലങ്ങളിൽ നടത്തിയ ഒന്നാംഘട്ട സർവേയിൽ എൽ.ഡി.എഫിന് 24 സീറ്റുകളും, യു.ഡി.എഫിന് 8 സീറ്റുകളുമാണ് പ്രവചിക്കപ്പെട്ടത്. മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ മൂന്നു ജില്ലകളിലെ 41 മണ്ഡലങ്ങളിൽ നടത്തിയ രണ്ടാംഘട്ട സർവേയിൽ, എൽ.ഡി.എഫിന് 21 സീറ്റുകളും യു.ഡി.എഫിന് 20 സീറ്റുകളുമാണ് ലഭിച്ചത്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ മൂന്ന് ജില്ലകളിലെ 30 മണ്ഡലങ്ങളിലെ സർവേ ഫലം നാളെ പുറത്തുവിടും.
മൂന്നാംഘട്ടത്തിൽ എറണാകുളം ജില്ലയിലെ മികച്ച പ്രകടനമാണ്, യു.ഡി.എഫിനെ തകർച്ചയിൽനിന്ന് കര കയറ്റിയത്. എറണാകുളത്തെ 14 മണ്ഡലങ്ങളിൽ പത്തിടത്തും യു.ഡി.എഫ് മുന്നേറ്റമാണ് കണ്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് അടക്കമുള്ള വി.ഐ.പി മണ്ഡലങ്ങളിലും ഇത്തവണ കടുത്ത പോരാട്ടമാണെന്ന് സർവേ സൂചിപ്പിക്കുന്നു. വി ഡി സതീശനും, ഉമ്മൻ ചാണ്ടിയും, ജോസ് കെ മാണിയും എം എം മണിയും, പി രാജീവും അടക്കമുള്ള നേതാക്കൾ സുഗമമായി ജയിച്ചു കയറുമ്പോൾ പി ടി തോമസ് കടുത്ത മത്സരത്തെയാണ് നേരിടുന്നതെന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. തൃപ്പൂണിത്തുറയിൽ കെ ബാബു തന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കുമെന്നുമാണ് പ്രവചനം. ഇവിടെ സ്വരാജിനോടുള്ള ഇഞ്ചോടിഞ്ചിൽ നേരിട ഭൂരിപക്ഷത്തിലാണ് ബാബു. പൂഞ്ഞാറിൽ പി സി ജോർജ് എൽ.ഡി.എഫിന് പിറകിലാണ്. ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സർവേ പ്രവചിക്കുന്നു.
ട്വന്റി ട്വന്റി കേരള രാഷ്ട്രീയത്തിൽ പുതുചരിത്രം കുറിച്ചേക്കാമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. അവർ ഏറെ പ്രതീക്ഷ വെക്കുന്ന കുന്നത്തു നാട് മണ്ഡലത്തിൽ യുഡിഎഫുമായാണ് കടുത്ത മത്സരം. നേരിയ ഭൂരിപക്ഷത്തിൽ സർവേയിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥി സുജിത് പി സുരേന്ദ്രൻ വിജയിക്കുമെന്നാണ് പ്രവചനം. ഇവിടെ യുഡിഎഫുമായാണ് മത്സരം. അവസാന നിമിഷം യുഡിഎഫ് മുന്നിലെത്തിയേക്കാമെന്നും സർവേ പ്രവചിക്കുന്നു.
ജില്ലാ അവലോകനം- എറണാകുളം
വീണ്ടും യു.ഡി.എഫ് മുന്നേറ്റം
ആകെ സീറ്റ്-14. യു.ഡി.ഫ്-9, എൽ.ഡി.എഫ്-4
യു.ഡി.എഫ്- എറണാംകുളം, പെരുമ്പാവൂർ (ബലാബലം), അങ്കമാലി, ആലുവ, പറവൂർ, തൃക്കാക്കര ( ബലാബലം), പിറവം, മൂവാറ്റുപുഴ
എൽ.ഡി.എഫ്- കൊച്ചി, വൈപ്പിൻ, കളമശ്ശേരി, കോതമംഗലം, തൃപ്പൂണിത്തുറ ( ബലാബലം),
മറ്റുള്ളവർ (ട്വന്റി 20)- കുന്നത്തുനാട് ( ബലാബലം)
യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും ഉരുക്കുകോട്ടയെന്ന് അറിയപ്പെടുന്ന എറണാകുളം ജില്ല ഇത്തവണയെും അവരെ കൈവിടില്ല എന്ന സൂചനയാണ് മറുനാടൻ മലയാളി സർവേയിലും ലഭിക്കുന്നത്. ഇടതുമുന്നണിക്കൊപ്പം, ട്വന്റി 20, വി ഫോർ കൊച്ചി തുടങ്ങിയ സംഘടനകൾ ഉയർത്തിയ വെല്ലുവിളിയാണ് യു.ഡി.എഫിന് ഭീഷണിയാവുന്നത് എന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. തൃക്കാക്കരയിൽ 17 ശതമാനത്തോളം വോട്ടുകൾ മറ്റുള്ളവർ എന്ന കാറ്റഗറിയിൽ വീണത് ബാധിക്കുന്നത്, യു.ഡി.എഫ് സ്ഥാനാർത്ഥി പി ടി തോമസിന്റെ സാധ്യകളെയാണ്. ഇവിടെ വെറും രണ്ടു ശതമാനമാണ് യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള വ്യത്യാസം. ട്വന്റി 20യുടെ ആസ്ഥാനമായ കുന്നത്തുനാട്ടിൽ അവർ തന്നെ വാഴും എന്ന സൂചന സർവേയിൽ പ്രകടനമാണ്. അതുപോലെ സിപിഎമ്മിന്റെ യുവ നേതാവ് എം സ്വരാജ് മത്സരിക്കുന്ന തൃപ്പൂണിത്തുറയിലും കടുത്ത പോരാട്ടമാണ്. നേരിയ ഭൂരിപക്ഷത്തിനാണ് ഇവിടെ കെ ബാബു മുന്നിലള്ളത്. ഈ സ്ഥിതിയിൽ ചിലപ്പോൾ മാറ്റം വരാനും സാധ്യതയുണ്ട്. മാത്യു കുഴൽനാടനിലൂടെ യു.ഡി.എഫ് മൂവാറ്റുപുഴ തിരിച്ചുപിടിക്കുമ്പോൾ, പി രാജീവിനെ ഇറക്കി കളമശ്ശേരി എൽ.ഡി.എഫും തിരിച്ചുപിടിക്കുമെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. പലയിടത്തും ട്വന്റി 20ക്ക് പിറകിലാണ് എൻ.ഡി.എയുടെ വോട്ടുകൾ എന്നതും ശ്രദ്ധേയമാണ്.
പെരുമ്പാവൂരിൽ എൽദോസ് വീണ്ടും
യു.ഡി.എഫ്- 36
എൽ.ഡി.എഫ്- 33
മറ്റള്ളവർ\ നോട്ട- 19
എൻ.ഡി.എ- 12
അങ്കമാലിയിൽ യു.ഡി.എഫ്
യു.ഡി.എഫ്- 45
എൽ.ഡി.എഫ്-37
എൻ.ഡി.എ- 16
മറ്റള്ളവർ\ നോട്ട - 2
ആലുവയിൽ യു.ഡി.എഫ് തന്നെ
യു.ഡി.എഫ്- 44
എൽ.ഡി.എഫ്-39
എൻ.ഡി.എ- 14
മറ്റള്ളവർ\ നോട്ട - 3
കളമശ്ശേരിയിൽ പി രാജീവ് മുന്നിൽ
എൽ.ഡി.എഫ്- 44
യു.ഡി.എഫ്-40
എൻ.ഡി.എ- 14
മറ്റള്ളവർ\ നോട്ട - 2
വൈപ്പിനിൽ ഇടതു കുത്തക
എൽ.ഡി.എഫ്- 41
യു.ഡി.എഫ്- 33
മറ്റള്ളവർ\ നോട്ട - 17
എൻ.ഡി.എ- 9
കൊച്ചിയിൽ എൽ.ഡി.എഫ്
എൽ.ഡി.എഫ്- 34
യു.ഡി.എഫ്- 32
മറ്റള്ളവർ| നോട്ട - 21
എൻ.ഡി.എ- 13
തൃപ്പുണിത്തുറയിൽ കെ ബാബു
യു.ഡി.എഫ്-38
എൽ.ഡി.എഫ്- 36
എൻ.ഡി.എ-15
മറ്റുള്ളവർ\ നോട്ട- 11
പറവൂരിൽ വി.ഡി സതീശൻ
യു.ഡി.എഫ്- 43
എൽ.ഡി.എഫ്-38
എൻ.ഡി.എ- 16
മറ്റള്ളവർ\ നോട്ട-` 3
തൃക്കാക്കരയിലും കടുത്ത മത്സരം; പി.ടി തോമസ് മുന്നിൽ
യു.ഡി.എഫ്- 35
എൽ.ഡി.എഫ്-33
മറ്റുള്ളവർ| നോട്ട- 17
എൻ.ഡി.എ- 15
കുന്നത്തുനാട്ടിൽ ട്വന്റി 20
യു.ഡി.എഫ്- 30
മറ്റള്ളവർ\ നോട്ട - 31
എൽ.ഡി.എഫ്- 27
എൻ.ഡി.എ- 12
പിറവത്ത് അനൂപ് ജേക്കബ്
യു.ഡി.എഫ്- 40
എൽ.ഡി.എഫ്- 37
മറ്റള്ളവർ| നോട്ട - 13
എൻ.ഡി.എ- 10
മൂവാറ്റുപുഴയിൽ യു.ഡി.എഫ്
യു.ഡി.എഫ്- 42
എൽ.ഡി.എഫ്- 38
മറ്റുള്ളവർ/ നോട്ട-11
എൻ.ഡി.എ- 9
കോതമംഗലത്ത് എൽ.ഡി.എഫ്
എൽ.ഡി.എഫ്- 39
യു.ഡി.എഫ്- 32
മറ്റുള്ളവർ/ നോട്ട 17
എൻ.ഡി.എ 12
എറണാകുളത്ത് യു.ഡി.എഫ്
യു.ഡി.എഫ്- 38
യു.ഡി.എഫ്- 36
മറ്റുള്ളവർ/ നോട്ട 15
എൻ.ഡി.എ 11
ജില്ലാ അവലോകനം- ഇടുക്കി
ഇടത് 3, വലത് 2
ആകെ സീറ്റ്-5, യു.ഡി.എഫ്- 2, എൽ.ഡി.എഫ്-3
യു.ഡി.എഫ്- തൊടുപുഴ, പീരുമേട് ( ബലാബലം)
എൽ.ഡി.എഫ്- ഇടുക്കി, ദേവികുളം, ഉടുമ്പൻ ചോല
ഇടുക്കി ജില്ലയിലെ ആകെയുള്ള അഞ്ചു സീറ്റുകളിൽ മറുനാടൻ മലയാളി സർവേഫലം പുറത്തുവരുമ്പോൾ, ഇടത് മുന്നണിക്ക് മൂന്ന് സീറ്റുകളും ഐക്യമുന്നണിക്ക് 2 സീറ്റുകളുമാണ് പ്രവചിക്കുന്നത്. തൊടുപുഴയിൽ മുൻകാലങ്ങളിൽ കണ്ടപോലെ അനായാസ ജയം ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥി പി.ജെ ജോസഫിന് കഴിയില്ല എന്നും സർവേ സൂചിപ്പിക്കുന്നു. 5 ശതമാനം വോട്ടുകളാണ് മുന്നണികൾ തമ്മിലുള്ള വ്യത്യാസം. കടുത്ത പോരാട്ടം നടക്കുന്ന പീരുമേട്ടിലും നേരിയ വോട്ടിന് യു.ഡി.എഫ് മുന്നിലാണ്. 2 ശതമാനം വോട്ടുകൾ നോട്ടക്ക് കിട്ടുന്നതിനാൽ ഇവിടെ അന്തിമ ഫലം പറയാൻ കഴിയില്ല. കേരളാ കോൺഗ്രസുകൾ ഏറ്റുമുട്ടുന്ന ഇടുക്കിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിനാണ് മുന്നിട്ട് നിൽക്കുന്നത്. എന്നാൽ എൽ.ഡിഎഫിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ ദേവികളുത്തും, ഉടുമ്പൻചോലയിലും, ഇടതുമുന്നണി നല്ല ഭൂരിപക്ഷത്തിന് നിലനിർത്തുമെന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.
തൊടുപുഴയിൽ പി.ജെ ജോസഫ് തന്നെ
യു.ഡി.എഫ് - 47
എൽ.ഡി.എഫ്- 41
എൻ.ഡി.എ - 8
മറ്റുള്ളവർ\ നോട്ട-4
ഇടുക്കിയിൽ എൽ.ഡി.എഫ്
എൽ.ഡി.എഫ് - 42
യു.ഡി.എഫ്- 40
എൻ.ഡി.എ - 13
മറ്റുള്ളവർന നോട്ട - 5
പീരുമേട്ടിൽ യു.ഡി.എഫ്
യു.ഡി.എഫ്- 43
എൽ.ഡി.എഫ് - 42
എൻ.ഡി.എ - 13
മറ്റുള്ളവർ\ നോട്ട 2
ദേവികുളത്തും ഇടത്
എൽ.ഡി.എഫ്- 52
യു.ഡി.എഫ്- 37
എൻ.ഡി.എ-9
മറ്റുള്ളവർ\ നോട്ട- 2
ഉടുമ്പൻ ചോലയിൽ മണിയാശാൻ തന്നെ
എൽ.ഡി.എഫ്- 48
യു.ഡി.എഫ്- 38
എൻ.ഡി.എ- 11
മറ്റുള്ളവർ\ നോട്ട- 3
ആലപ്പുഴയിൽ ആവേശപ്പോരാട്ടം; ഇടതിന് മൂൻതൂക്കം
ആകെ സീറ്റ്-9. എൽ.ഡി.എഫ് - 6, യു.ഡി.എഫ്-3
എൽ.ഡി.എഫ്- ചേർത്തല, ആലപ്പുഴ (ബലാബലം), അമ്പലപ്പുഴ ( ബലാബലം) , കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര.
യു.ഡി.എഫ്- അരൂർ, ഹരിപ്പാട് ( ബലാബലം), കായംകുളം ( ബലാബലം)
ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കടുത്ത മത്സരം നടക്കുന്ന ജില്ല ഏതെന്ന ചോദ്യത്തിന്, മറുനാടൻ സർവേയിൽ ഉത്തരം ആലപ്പുഴയെന്നാണ്. ഇടതുപക്ഷത്ത കരുത്തരായ തോമസ് ഐസക്കും, ജി സുധാകരനും ഇത്തവണ മത്സര രംഗത്ത് ഇറങ്ങാത്തത്, അവരുടെ മണ്ഡലങ്ങളിലെ ഇടതിന്റെ വിജയ സാധ്യതകളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് സർവേ ഫലങ്ങളും സൂചിപ്പിക്കുന്നു. ഇരുവരുടെയും മണ്ഡലങ്ങളായ ആലപ്പുഴയിലും അമ്പലപ്പുഴയിലും ഇക്കുറി കടുത്ത മത്സരമാണ്. രണ്ടിടത്തും ഇടതിന് നേരിയ മേൽക്കെ മാത്രമേയുള്ളൂ. അതുപോലെ സിപിഎമ്മിലെ യു. പ്രതിഭയും, കോൺഗ്രസിലെ അരിതാ ബാബുവും ഏറ്റുമുട്ടുന്ന കായംകുളത്തും സമാനമായ അവസ്ഥയാണ്. ഇവിടെ അരിതക്കാണ് നേരിയ മേൽക്കെ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാടും ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നതെന്ന് സർവേ വ്യക്തമാക്കുന്നു.
അരൂരിൽ ഷാനിമോൾ ഉസ്മാൻ തന്നെ
യു.ഡി.എഫ്- 42
എൽ.ഡി.എഫ്- 35
എൻ.ഡി.എ-21
മറ്റുള്ളവർ/ നോട്ട-2
ചേർത്തലയിൽ എൽ.ഡി.എഫ്
എൽ.ഡി.എഫ്- 45
യു.ഡി.എഫ്- 35
എൻ.ഡി.എ- 16
മറ്റുള്ളവർ\ നോട്ട- 4
ആലപ്പഴ ഇടതിന്
എൽ.ഡി.എഫ്- 39
യു.ഡി.എഫ്- 37
എൻ.ഡി.എ-22
മറ്റുള്ളവർ\ നോട്ട- 2
അമ്പലപ്പുഴ ഇടതിന് നേരിയ മേൽക്കെ
എൽ.ഡി.എഫ്- 40
യു.ഡി.എഫ്- 38
എൻ.ഡി.എ- 19
മറ്റുള്ളവർ| നോട്ട-3
കുട്ടനാട് എൽ.ഡി.എഫിന്
എൽ.ഡി.എഫ്- 48
യു.ഡി.എഫ്- 35
എൻ.ഡി.എ- 15
മറ്റുള്ളവർ\ നോട്ട-2
ഹരിപ്പാട് കടുത്ത മത്സരം; ചെന്നിത്തല മുന്നിൽ
യു.ഡി.എഫ്- 41
എൽ.ഡി.എഫ്-39
എൻ.ഡി.എ-19
മറ്റുള്ളവർ\ നോട്ട- 1
ചെങ്ങന്നൂരിൽ സജി ചെറിയാൻ തന്നെ
എൽ.ഡി.എഫ്- 49
യു.ഡി.എഫ്- 31
എൻ.ഡി.എ-17
മറ്റുള്ളവർ\ നോട്ട-3
മാവേലിക്കരയിൽ എൽ.ഡി.എഫ്
എൽ.ഡി.എഫ്- 40
യു.ഡി.എഫ്- 36
എൻ.ഡി.എ-21
മറ്റുള്ളവർ| നോട്ട-3
കായംകുളത്ത് യു.ഡി.എഫിന് നേരിയ മേൽക്കെ
യു.ഡി.എഫ്- 43
എൽ.ഡി.എഫ്- 42
എൻ.ഡി.എ-12
മറ്റുള്ളവർ\ നോട്ട-3
ജില്ലാ അവലോകനം- കോട്ടയം
ഇടത് 5, വലത് 4
ആകെ സീറ്റ്-9. എൽ.ഡി.എഫ്-5, യു.ഡി.എഫ്-4
യു.ഡി.എഫ്- കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി ( ബലാബലം), ചങ്ങനാശ്ശേരി ( ബലാബലം)
എൽ.ഡി.എഫ്- പാല, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, വൈക്കം, ഏറ്റുമാനുർ.
കേരളാ കോൺഗ്രസ് എൽ.ഡി.എഫിലേക്ക് വന്നതിന്റെ കൃത്യമായ ഗുണഫലം അവർക്ക് ലഭിക്കുന്നുണ്ടെന്ന സൂചനകൾ, കോട്ടയത്തെ മറുനാടൻ മലയാളി പ്രീപോൾ സർവേയും തെളിയിക്കുന്നു. പാലായിലടക്കം അഞ്ച് സീറ്റുകൾ ഇടതിന് ലഭിക്കുമ്പോൾ, യു.ഡി.എഫിന് നാലു സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്. ഇതിൽ കടുത്തുരുത്തിയിലും, ചങ്ങനാശ്ശേരിയിലും ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. ഇവിടെ വെറും രണ്ട് ശതമാനം വോട്ടുകൾക്കാണ് യു.ഡി.എഫ് മുന്നിട്ട് നിൽക്കുന്നത്. കഴിഞ്ഞ തവണ ഇരുമുന്നണികളെയും ഒരുപോലെ എതിരിട്ട് തോൽപ്പിച്ച പൂഞ്ഞാറിലെ പി.സി ജോർജ് ഇക്കുറി എൽ.ഡി.എഫിന് പിന്നിലാണ്. യു.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പോവുകയാണ്. തിരുവഞ്ചൂർ രാധാകൃഷ്ണനും, ഉമ്മൻ ചാണ്ടിയും അനായാസം ജയിച്ചു കയറുമ്പോൾ, മറ്റ് മണ്ഡലങ്ങളിൽ, യു.ഡി.എഫ് വിയർക്കുകയാണ്. ഏറ്റുമാനൂരിൽ മത്സരിക്കുന്ന ലതികാ സുഭാഷ് എൻ.ഡി.എക്ക് ഒപ്പം വരുന്ന രീതിയിൽ വോട്ട് പിടിച്ച് മുന്നേറുന്നുണ്ട്.
കോട്ടയത്ത് അജയ്യനായി തിരുവഞ്ചൂർ
യു.ഡി.എഫ്- 49
എൽ.ഡി.എഫ്- 35
എൻ.ഡി.എ- 14
മറ്റുള്ളവർ\ നോട്ട- 2
പൂഞ്ഞാറിൽ പി സി ജോർജ് പിന്നിൽ
എൽ.ഡി.എഫ്- 32
മറ്റുള്ളവർ\ നോട്ട- 29
യു.ഡി.എഫ്- 27
എൻ.ഡി.എ-12
കാഞ്ഞിരപ്പള്ളിയിൽ ജയരാജ് തന്നെ
എൽ.ഡി.എഫ്-40
യു.ഡി.എഫ്- 38
എൻ.ഡി.എ- 20
മറ്റുള്ളവർ\ നോട്ട- 2
പാലായിൽ ജോസ് കെ മാണി
എൽ.ഡി.എഫ്-46
യു.ഡി.എഫ്- 39
എൻ.ഡി.എ- 12
മറ്റുള്ളവർ\ നോട്ട- 3
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി തന്നെ
യു.ഡി.എഫ്- 47
എൽ.ഡി.എഫ്- 41
എൻ.ഡി.എ-11
മറ്റുള്ളവർ\ നോട്ട -1
ചങ്ങനാശ്ശേരിയിൽ യു.ഡി.എഫിന് നേരിയ മുൻതുക്കം
യു.ഡി.എഫ്- 41
എൽ.ഡി.എഫ്- 40
എൻ.ഡി.എ-18
മറ്റുള്ളവർ| നോട്ട -1
കടുത്തുരുത്തിയിലും യു.ഡി.എഫിന് നേരിയ ലീഡ്
യു.ഡി.എഫ്- 42
എൽ.ഡി.എഫ്- 41
എൻ.ഡി.എ-13
മറ്റുള്ളവർ\ നോട്ട -4
വൈക്കം ഇടതിന് തന്നെ
എൽ.ഡി.എഫ്- 42
യു.ഡി.എഫ്- 37
എൻ.ഡി.എ- 19
മറ്റുള്ളവർ\ നോട്ട - 2
ഏറ്റുമാനുരിൽ എൽ.ഡി.എഫ്
യു.ഡി.എഫ്- 36
എൽ.ഡി.എഫ്- 39
എൻ.ഡി.എ-13
മറ്റുള്ളവർ\ നോട്ട - 12
Stories you may Like
- തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ കുതിച്ചത് എൽഡിഎഫ്
- ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം, ഒരിടത്ത് ജയിച്ച് ബിജെപി
- ട്വന്റി ട്വന്റിക്കും ഇനി രക്തസാക്ഷി; കിഴക്കമ്പലത്ത് ദീപുവിന്റെ ജീവനെടുത്തത് സിപിഎം പക
- ഇന്നലത്തെ ഉപതെരഞ്ഞെടുപ്പുകൾ നൽകുന്ന സൂചനകൾ ഇങ്ങനെ
- ആ പോസ്റ്റ് മുക്കി കുന്നത്തുനാട്ട് എംഎൽഎ; ഇടതു കണ്ണും ട്വന്റി ട്വന്റി വോട്ടിൽ
- TODAY
- LAST WEEK
- LAST MONTH
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- 'മനുഷ്യാവകാശത്തിന്റെ പേരിൽ മദനിയെ ന്യായീകരിച്ചതിൽ ലജ്ജിക്കുന്നു; മദനി അർഹിക്കുന്നയിടത്തു തന്നെയാണ് എത്തിച്ചേർന്നിരിക്കുന്നത്' എന്ന് ന്യൂസ് അവർ ചർച്ചയിൽ വിനു വി. ജോൺ; പിന്നാലെ വിനുവിനെ ടാർഗെറ്റു ചെയ്തു ഇസ്ലാമിസ്റ്റുകളും; വിനുവിനെ വിമർശിച്ച് മദനിയുടെ കുറിപ്പ്; പിന്നാലെ ഏഷ്യാനെറ്റ് അവതാരകനെതിരെ സൈബർ ആക്രമണവും
- മാതു പീപ് സൗണ്ട് ഇടാതെ ആ വീഡിയോ ഇടണം എന്നാണ് എന്റെ അഭിപ്രായം; ഞാൻ അങ്ങനെ ഒരു വാക്ക് ഉപയോഗിച്ചില്ല എന്നാണ് എന്റെ വേർഷൻ; ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ എന്നാണ് ഉപയോഗിച്ചത്; ലാൽ കുമാറിന്റെ വിശദീകരണത്തിന് പിന്നാലെ വീഡിയോ നീക്കം ചെയ്തു മാതൃഭൂമി
- റോയലായി സഞ്ജുവിന്റെ ഫൈനൽ എൻട്രി ആഘോഷമാക്കി മലയാളികൾ; 'ഫൈനലിൽ കളിക്കാൻ അവർക്ക് തന്നെയാണ് അർഹത' എന്ന് ഫാഫ് ഡ്യൂ പ്ലെസി പറഞ്ഞതിൽ കൂൾ ക്യാപ്ടനുള്ള കൈയടിയും; ഷ്വെയ്ൻ വോൺ ആദ്യ ഐപിഎൽ കപ്പുയർത്തുമ്പോൾ കേരളത്തിലെ അണ്ടർ 16 കളിക്കാരനായ സഞ്ജുവിന് ഇത് ഇതിഹാസത്തിനൊപ്പം എത്താനുള്ള അസുലഭ അവസരം
- ബ്യൂട്ടിപാർലറിന് മുന്നിൽ നിന്നും മൊബൈലിൽ സംസാരിച്ചു; മകളുടെ മുന്നിലിട്ട് യുവതിയെ തല്ലിച്ചതച്ച് പാർലർ ഉടമ: വീഡിയോ വൈറലായതിന് പിന്നാലെ കേസ് എടുത്ത് പൊലീസ്
- പോപ്പുലർ ഫ്രണ്ട് മാർച്ചിനിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവ് കസ്റ്റഡിയിൽ; പള്ളുരുത്തിയിലെ വീട്ടിലെത്തി പൊലീസ് നടപടി; ഒളിവിൽ പോയതായിരുന്നില്ല, ടൂറിലായിരുന്നെന്ന് വിശദീകരിച്ചു മാതാപിതാക്കൾ; ഇരട്ട നീതിയെന്ന് ആരോപിച്ചു പ്രതിഷേധ പ്രകടനവുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ
- സംഭവ ബഹുലമായിരുന്നു ഈ വർഷം, ഇപ്പോൾ സമാധാനത്തിലാണെന്ന് അഭയ ഹിരൺമയിയുടെ പിറന്നാൾ ദിന പോസ്റ്റ്; വേദനയുടെ കാലം കഴിഞ്ഞു, ഇനി മനോഹര യാത്ര'യെന്ന് അമൃതയും ഗോപി സുന്ദറും പറയുമ്പോൾ ആശംസകളുമായി സോഷ്യൽ മീഡിയയും; അവർ രണ്ടാളും ഹാപ്പിയാണെങ്കിൽ പിന്നെന്ത് പ്രശ്നമെന്നും ചോദ്യം
- പോപ്പുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യം കുട്ടി സ്വയം വിളിച്ചത്; ഇതിന് മുൻപ് സിഎഎ സമരകാലത്തും ഇതേ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്; അതിൽ തെറ്റ് തോന്നുന്നില്ലെന്ന് കുട്ടിയുടെ പിതാവ്; പരാമർശം നടത്തിയത് ആർ.എസ്എസ്, സംഘപരിവാറിനെതിരെയെന്നും വിശദീകരണം; മലരും കുന്തിരിക്കവും മുദ്ര്യാവാക്യത്തെ ന്യായീകരിച്ച് അസ്കർ
- ജാമ്യ വാർത്ത വരും വരെ ജയിലിൽ ഒരേ കിടപ്പ്; വെള്ളിയാഴ്ച ഉച്ചവരെ മുഖ്യമന്ത്രിയെ കുറ്റം പറഞ്ഞ് ആശുപത്രി സെല്ലിൽ കിടന്ന ജോർജ് ഒന്ന് ചിരിച്ചത് ജാമ്യ വാർത്ത വാർഡന്മാർ അറിയിച്ചപ്പോൾ; രാത്രിയിലെ കൊതുക് ശല്യത്തിൽ സൂപ്രണ്ടിനോടു പരിഭവം പറഞ്ഞ് ജോർജ്; മാധ്യമങ്ങൾ രഹസ്യം ചോർത്തിയെന്ന് ഷോൺ ജോർജിന്റെ പരാതിയും; പിസിയുടെ ജയിൽ താമസം ഇങ്ങനെ
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- 'നാൽപ്പതു വർഷത്തെ നിരീശ്വരവാദത്തിനു ശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചു'; കടുത്ത മത വിമർശകനായ യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഇസ്ലാമിലേക്ക് മടങ്ങിയോ? ഇസ്ലാമിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- 'കാമുകിയെന്നോ കുലസ്ത്രീയെന്നോ ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവൾ എന്നോ വിളിക്കാം; ഒളിച്ചോട്ടങ്ങൾ മടുത്തു; ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്'; ഗോപി സുന്ദറുമായുള്ള ബന്ധം ഹിരൺമയി പരസ്യമാക്കിയത് 2019ൽ; ഇപ്പോൾ ഗോപീസുന്ദർ നൽകുന്നത് അമൃതാ സുരേഷുമായുള്ള പ്രണയം; ആ പഴയ സൗഹൃദത്തിന് എന്തുപറ്റി?
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- ഐ എഗ്രീ ടു ഓൾ ദി...ഫാക്ട് യു ആർ സ്റ്റേറ്റിങ് ഹിയർ; ലാൽ കുമാർ...ഇത് മര്യാദയുടെ അങ്ങേയറ്റത്തെ ലംഘനം, നിങ്ങൾ എന്തുവാക്കാണ് ഉപയോഗിച്ചത്? ഈ നിമിഷം ഇറങ്ങണം: കേട്ടതു തെറ്റി, ഇടതുപ്രതിനിധിയെ ഇറക്കി വിട്ട് മാതൃഭൂമി അവതാരക
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്