എറണാകുളത്ത് യുഡിഎഫ് മുന്നേറ്റം; 14ൽ ഇടതിന് 4 സീറ്റ് മാത്രം; കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി; ആലപ്പുഴയിലും ഇടുക്കിയിലും കോട്ടയത്തും എൽഡിഎഫിന് മുൻതൂക്കം; വി ഡി സതീശനും, ഉമ്മൻ ചാണ്ടിയും, ജോസ് കെ മാണിയും എം എം മണിയും മുന്നിൽ; പി സി ജോർജും എം സ്വരാജും പിന്നിൽ; ചെന്നിത്തലയും പി ടി തോമസും നേരിടുന്നത് കടുത്ത മത്സരം; മറുനാടൻ സർവേയിൽ 110 മണ്ഡലങ്ങളുടെ ഫലം പുറത്തുവരുമ്പോൾ എൽഡിഎഫ് 63, യുഡിഎഫ് 46, മറ്റുള്ളവർ 1
മറുനാടൻ സർവേ ടീം
തിരുവനന്തപുരം: മറുനാടൻ മലയാളിയും പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി സംഘടിപ്പിച്ച പ്രീ പോൾ ഇലക്ഷൻ സർവേയുടെ, മൂന്നാം ഘട്ടത്തിലെ ഫലം പുറത്തുവിടുമ്പാഴും ഇടതുമുന്നണിക്ക് മുൻതൂക്കം. പുതുരാഷ്ട്രീയ രൂപമായ ട്വിന്റി ട്വന്റി നിയമസഭയിൽ അക്കൗണ്ട് തുറക്കുമെന്നുമാണ് സർവേഫലവും ലഭിച്ചു എന്നതാണ് പ്രത്യേകത. എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നീ നാലുജില്ലകളിലെ 37 മണ്ഡലങ്ങളിലായി നടത്തിയ സർവേയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. എൽ.ഡി.എഫിന് 18 സീറ്റ് പ്രവചിക്കുമ്പോൾ, 18 സീറ്റുകളുമായി യു.ഡി.എഫ് ഒപ്പമുണ്ട്. കുന്നത്തുനാട്ടിൽ അക്കൗണ്ട് തുറന്ന് ട്വന്റി ട്വന്റി വിജയിക്കുമെന്നാണ് സർവേ. ഇതോടെ കാസർകോട് മുതൽ കോട്ടയം വരെയുള്ള 110 മണ്ഡലങ്ങളുടെ ഫല പ്രഖ്യാപനം പൂർത്തിയാവുമ്പോൾ, എൽ.ഡി.എഫ് 63 സീറ്റുകളുമായി മുന്നിലാണ്. യു.ഡി.എഫിന് 46 സീറ്റുകളാണ് സർവേ പ്രവചിക്കുന്നു. മറ്റുള്ളവർക്ക് ഒരു സീറ്റും ലഭിക്കും. എൻ.ഡി.എക്ക് ഒരു സീറ്റും ഉറപ്പില്ലെങ്കിലും ഫോട്ടോഫിനീഷ് പ്രവചിക്കുന്ന മഞ്ചേശ്വരം, പാലക്കാട് മണ്ഡലങ്ങളിൽ അവർ യു.ഡി.എഫിന് തൊട്ടു പിറകിലായി ഉണ്ട്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ 32 മണ്ഡലങ്ങളിൽ നടത്തിയ ഒന്നാംഘട്ട സർവേയിൽ എൽ.ഡി.എഫിന് 24 സീറ്റുകളും, യു.ഡി.എഫിന് 8 സീറ്റുകളുമാണ് പ്രവചിക്കപ്പെട്ടത്. മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ മൂന്നു ജില്ലകളിലെ 41 മണ്ഡലങ്ങളിൽ നടത്തിയ രണ്ടാംഘട്ട സർവേയിൽ, എൽ.ഡി.എഫിന് 21 സീറ്റുകളും യു.ഡി.എഫിന് 20 സീറ്റുകളുമാണ് ലഭിച്ചത്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ മൂന്ന് ജില്ലകളിലെ 30 മണ്ഡലങ്ങളിലെ സർവേ ഫലം നാളെ പുറത്തുവിടും.
മൂന്നാംഘട്ടത്തിൽ എറണാകുളം ജില്ലയിലെ മികച്ച പ്രകടനമാണ്, യു.ഡി.എഫിനെ തകർച്ചയിൽനിന്ന് കര കയറ്റിയത്. എറണാകുളത്തെ 14 മണ്ഡലങ്ങളിൽ പത്തിടത്തും യു.ഡി.എഫ് മുന്നേറ്റമാണ് കണ്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് അടക്കമുള്ള വി.ഐ.പി മണ്ഡലങ്ങളിലും ഇത്തവണ കടുത്ത പോരാട്ടമാണെന്ന് സർവേ സൂചിപ്പിക്കുന്നു. വി ഡി സതീശനും, ഉമ്മൻ ചാണ്ടിയും, ജോസ് കെ മാണിയും എം എം മണിയും, പി രാജീവും അടക്കമുള്ള നേതാക്കൾ സുഗമമായി ജയിച്ചു കയറുമ്പോൾ പി ടി തോമസ് കടുത്ത മത്സരത്തെയാണ് നേരിടുന്നതെന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. തൃപ്പൂണിത്തുറയിൽ കെ ബാബു തന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കുമെന്നുമാണ് പ്രവചനം. ഇവിടെ സ്വരാജിനോടുള്ള ഇഞ്ചോടിഞ്ചിൽ നേരിട ഭൂരിപക്ഷത്തിലാണ് ബാബു. പൂഞ്ഞാറിൽ പി സി ജോർജ് എൽ.ഡി.എഫിന് പിറകിലാണ്. ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സർവേ പ്രവചിക്കുന്നു.
ട്വന്റി ട്വന്റി കേരള രാഷ്ട്രീയത്തിൽ പുതുചരിത്രം കുറിച്ചേക്കാമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. അവർ ഏറെ പ്രതീക്ഷ വെക്കുന്ന കുന്നത്തു നാട് മണ്ഡലത്തിൽ യുഡിഎഫുമായാണ് കടുത്ത മത്സരം. നേരിയ ഭൂരിപക്ഷത്തിൽ സർവേയിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥി സുജിത് പി സുരേന്ദ്രൻ വിജയിക്കുമെന്നാണ് പ്രവചനം. ഇവിടെ യുഡിഎഫുമായാണ് മത്സരം. അവസാന നിമിഷം യുഡിഎഫ് മുന്നിലെത്തിയേക്കാമെന്നും സർവേ പ്രവചിക്കുന്നു.
ജില്ലാ അവലോകനം- എറണാകുളം
വീണ്ടും യു.ഡി.എഫ് മുന്നേറ്റം
ആകെ സീറ്റ്-14. യു.ഡി.ഫ്-9, എൽ.ഡി.എഫ്-4
യു.ഡി.എഫ്- എറണാംകുളം, പെരുമ്പാവൂർ (ബലാബലം), അങ്കമാലി, ആലുവ, പറവൂർ, തൃക്കാക്കര ( ബലാബലം), പിറവം, മൂവാറ്റുപുഴ
എൽ.ഡി.എഫ്- കൊച്ചി, വൈപ്പിൻ, കളമശ്ശേരി, കോതമംഗലം, തൃപ്പൂണിത്തുറ ( ബലാബലം),
മറ്റുള്ളവർ (ട്വന്റി 20)- കുന്നത്തുനാട് ( ബലാബലം)
യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും ഉരുക്കുകോട്ടയെന്ന് അറിയപ്പെടുന്ന എറണാകുളം ജില്ല ഇത്തവണയെും അവരെ കൈവിടില്ല എന്ന സൂചനയാണ് മറുനാടൻ മലയാളി സർവേയിലും ലഭിക്കുന്നത്. ഇടതുമുന്നണിക്കൊപ്പം, ട്വന്റി 20, വി ഫോർ കൊച്ചി തുടങ്ങിയ സംഘടനകൾ ഉയർത്തിയ വെല്ലുവിളിയാണ് യു.ഡി.എഫിന് ഭീഷണിയാവുന്നത് എന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. തൃക്കാക്കരയിൽ 17 ശതമാനത്തോളം വോട്ടുകൾ മറ്റുള്ളവർ എന്ന കാറ്റഗറിയിൽ വീണത് ബാധിക്കുന്നത്, യു.ഡി.എഫ് സ്ഥാനാർത്ഥി പി ടി തോമസിന്റെ സാധ്യകളെയാണ്. ഇവിടെ വെറും രണ്ടു ശതമാനമാണ് യു.ഡി.എഫും എൽ.ഡി.എഫും തമ്മിലുള്ള വ്യത്യാസം. ട്വന്റി 20യുടെ ആസ്ഥാനമായ കുന്നത്തുനാട്ടിൽ അവർ തന്നെ വാഴും എന്ന സൂചന സർവേയിൽ പ്രകടനമാണ്. അതുപോലെ സിപിഎമ്മിന്റെ യുവ നേതാവ് എം സ്വരാജ് മത്സരിക്കുന്ന തൃപ്പൂണിത്തുറയിലും കടുത്ത പോരാട്ടമാണ്. നേരിയ ഭൂരിപക്ഷത്തിനാണ് ഇവിടെ കെ ബാബു മുന്നിലള്ളത്. ഈ സ്ഥിതിയിൽ ചിലപ്പോൾ മാറ്റം വരാനും സാധ്യതയുണ്ട്. മാത്യു കുഴൽനാടനിലൂടെ യു.ഡി.എഫ് മൂവാറ്റുപുഴ തിരിച്ചുപിടിക്കുമ്പോൾ, പി രാജീവിനെ ഇറക്കി കളമശ്ശേരി എൽ.ഡി.എഫും തിരിച്ചുപിടിക്കുമെന്ന് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. പലയിടത്തും ട്വന്റി 20ക്ക് പിറകിലാണ് എൻ.ഡി.എയുടെ വോട്ടുകൾ എന്നതും ശ്രദ്ധേയമാണ്.
പെരുമ്പാവൂരിൽ എൽദോസ് വീണ്ടും
യു.ഡി.എഫ്- 36
എൽ.ഡി.എഫ്- 33
മറ്റള്ളവർ\ നോട്ട- 19
എൻ.ഡി.എ- 12
അങ്കമാലിയിൽ യു.ഡി.എഫ്
യു.ഡി.എഫ്- 45
എൽ.ഡി.എഫ്-37
എൻ.ഡി.എ- 16
മറ്റള്ളവർ\ നോട്ട - 2
ആലുവയിൽ യു.ഡി.എഫ് തന്നെ
യു.ഡി.എഫ്- 44
എൽ.ഡി.എഫ്-39
എൻ.ഡി.എ- 14
മറ്റള്ളവർ\ നോട്ട - 3
കളമശ്ശേരിയിൽ പി രാജീവ് മുന്നിൽ
എൽ.ഡി.എഫ്- 44
യു.ഡി.എഫ്-40
എൻ.ഡി.എ- 14
മറ്റള്ളവർ\ നോട്ട - 2
വൈപ്പിനിൽ ഇടതു കുത്തക
എൽ.ഡി.എഫ്- 41
യു.ഡി.എഫ്- 33
മറ്റള്ളവർ\ നോട്ട - 17
എൻ.ഡി.എ- 9
കൊച്ചിയിൽ എൽ.ഡി.എഫ്
എൽ.ഡി.എഫ്- 34
യു.ഡി.എഫ്- 32
മറ്റള്ളവർ| നോട്ട - 21
എൻ.ഡി.എ- 13
തൃപ്പുണിത്തുറയിൽ കെ ബാബു
യു.ഡി.എഫ്-38
എൽ.ഡി.എഫ്- 36
എൻ.ഡി.എ-15
മറ്റുള്ളവർ\ നോട്ട- 11
പറവൂരിൽ വി.ഡി സതീശൻ
യു.ഡി.എഫ്- 43
എൽ.ഡി.എഫ്-38
എൻ.ഡി.എ- 16
മറ്റള്ളവർ\ നോട്ട-` 3
തൃക്കാക്കരയിലും കടുത്ത മത്സരം; പി.ടി തോമസ് മുന്നിൽ
യു.ഡി.എഫ്- 35
എൽ.ഡി.എഫ്-33
മറ്റുള്ളവർ| നോട്ട- 17
എൻ.ഡി.എ- 15
കുന്നത്തുനാട്ടിൽ ട്വന്റി 20
യു.ഡി.എഫ്- 30
മറ്റള്ളവർ\ നോട്ട - 31
എൽ.ഡി.എഫ്- 27
എൻ.ഡി.എ- 12
പിറവത്ത് അനൂപ് ജേക്കബ്
യു.ഡി.എഫ്- 40
എൽ.ഡി.എഫ്- 37
മറ്റള്ളവർ| നോട്ട - 13
എൻ.ഡി.എ- 10
മൂവാറ്റുപുഴയിൽ യു.ഡി.എഫ്
യു.ഡി.എഫ്- 42
എൽ.ഡി.എഫ്- 38
മറ്റുള്ളവർ/ നോട്ട-11
എൻ.ഡി.എ- 9
കോതമംഗലത്ത് എൽ.ഡി.എഫ്
എൽ.ഡി.എഫ്- 39
യു.ഡി.എഫ്- 32
മറ്റുള്ളവർ/ നോട്ട 17
എൻ.ഡി.എ 12
എറണാകുളത്ത് യു.ഡി.എഫ്
യു.ഡി.എഫ്- 38
യു.ഡി.എഫ്- 36
മറ്റുള്ളവർ/ നോട്ട 15
എൻ.ഡി.എ 11
ജില്ലാ അവലോകനം- ഇടുക്കി
ഇടത് 3, വലത് 2
ആകെ സീറ്റ്-5, യു.ഡി.എഫ്- 2, എൽ.ഡി.എഫ്-3
യു.ഡി.എഫ്- തൊടുപുഴ, പീരുമേട് ( ബലാബലം)
എൽ.ഡി.എഫ്- ഇടുക്കി, ദേവികുളം, ഉടുമ്പൻ ചോല
ഇടുക്കി ജില്ലയിലെ ആകെയുള്ള അഞ്ചു സീറ്റുകളിൽ മറുനാടൻ മലയാളി സർവേഫലം പുറത്തുവരുമ്പോൾ, ഇടത് മുന്നണിക്ക് മൂന്ന് സീറ്റുകളും ഐക്യമുന്നണിക്ക് 2 സീറ്റുകളുമാണ് പ്രവചിക്കുന്നത്. തൊടുപുഴയിൽ മുൻകാലങ്ങളിൽ കണ്ടപോലെ അനായാസ ജയം ഇത്തവണ യു.ഡി.എഫ് സ്ഥാനാർത്ഥി പി.ജെ ജോസഫിന് കഴിയില്ല എന്നും സർവേ സൂചിപ്പിക്കുന്നു. 5 ശതമാനം വോട്ടുകളാണ് മുന്നണികൾ തമ്മിലുള്ള വ്യത്യാസം. കടുത്ത പോരാട്ടം നടക്കുന്ന പീരുമേട്ടിലും നേരിയ വോട്ടിന് യു.ഡി.എഫ് മുന്നിലാണ്. 2 ശതമാനം വോട്ടുകൾ നോട്ടക്ക് കിട്ടുന്നതിനാൽ ഇവിടെ അന്തിമ ഫലം പറയാൻ കഴിയില്ല. കേരളാ കോൺഗ്രസുകൾ ഏറ്റുമുട്ടുന്ന ഇടുക്കിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിനാണ് മുന്നിട്ട് നിൽക്കുന്നത്. എന്നാൽ എൽ.ഡിഎഫിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ ദേവികളുത്തും, ഉടുമ്പൻചോലയിലും, ഇടതുമുന്നണി നല്ല ഭൂരിപക്ഷത്തിന് നിലനിർത്തുമെന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.
തൊടുപുഴയിൽ പി.ജെ ജോസഫ് തന്നെ
യു.ഡി.എഫ് - 47
എൽ.ഡി.എഫ്- 41
എൻ.ഡി.എ - 8
മറ്റുള്ളവർ\ നോട്ട-4
ഇടുക്കിയിൽ എൽ.ഡി.എഫ്
എൽ.ഡി.എഫ് - 42
യു.ഡി.എഫ്- 40
എൻ.ഡി.എ - 13
മറ്റുള്ളവർന നോട്ട - 5
പീരുമേട്ടിൽ യു.ഡി.എഫ്
യു.ഡി.എഫ്- 43
എൽ.ഡി.എഫ് - 42
എൻ.ഡി.എ - 13
മറ്റുള്ളവർ\ നോട്ട 2
ദേവികുളത്തും ഇടത്
എൽ.ഡി.എഫ്- 52
യു.ഡി.എഫ്- 37
എൻ.ഡി.എ-9
മറ്റുള്ളവർ\ നോട്ട- 2
ഉടുമ്പൻ ചോലയിൽ മണിയാശാൻ തന്നെ
എൽ.ഡി.എഫ്- 48
യു.ഡി.എഫ്- 38
എൻ.ഡി.എ- 11
മറ്റുള്ളവർ\ നോട്ട- 3
ആലപ്പുഴയിൽ ആവേശപ്പോരാട്ടം; ഇടതിന് മൂൻതൂക്കം
ആകെ സീറ്റ്-9. എൽ.ഡി.എഫ് - 6, യു.ഡി.എഫ്-3
എൽ.ഡി.എഫ്- ചേർത്തല, ആലപ്പുഴ (ബലാബലം), അമ്പലപ്പുഴ ( ബലാബലം) , കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര.
യു.ഡി.എഫ്- അരൂർ, ഹരിപ്പാട് ( ബലാബലം), കായംകുളം ( ബലാബലം)
ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കടുത്ത മത്സരം നടക്കുന്ന ജില്ല ഏതെന്ന ചോദ്യത്തിന്, മറുനാടൻ സർവേയിൽ ഉത്തരം ആലപ്പുഴയെന്നാണ്. ഇടതുപക്ഷത്ത കരുത്തരായ തോമസ് ഐസക്കും, ജി സുധാകരനും ഇത്തവണ മത്സര രംഗത്ത് ഇറങ്ങാത്തത്, അവരുടെ മണ്ഡലങ്ങളിലെ ഇടതിന്റെ വിജയ സാധ്യതകളെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് സർവേ ഫലങ്ങളും സൂചിപ്പിക്കുന്നു. ഇരുവരുടെയും മണ്ഡലങ്ങളായ ആലപ്പുഴയിലും അമ്പലപ്പുഴയിലും ഇക്കുറി കടുത്ത മത്സരമാണ്. രണ്ടിടത്തും ഇടതിന് നേരിയ മേൽക്കെ മാത്രമേയുള്ളൂ. അതുപോലെ സിപിഎമ്മിലെ യു. പ്രതിഭയും, കോൺഗ്രസിലെ അരിതാ ബാബുവും ഏറ്റുമുട്ടുന്ന കായംകുളത്തും സമാനമായ അവസ്ഥയാണ്. ഇവിടെ അരിതക്കാണ് നേരിയ മേൽക്കെ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാടും ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നതെന്ന് സർവേ വ്യക്തമാക്കുന്നു.
അരൂരിൽ ഷാനിമോൾ ഉസ്മാൻ തന്നെ
യു.ഡി.എഫ്- 42
എൽ.ഡി.എഫ്- 35
എൻ.ഡി.എ-21
മറ്റുള്ളവർ/ നോട്ട-2
ചേർത്തലയിൽ എൽ.ഡി.എഫ്
എൽ.ഡി.എഫ്- 45
യു.ഡി.എഫ്- 35
എൻ.ഡി.എ- 16
മറ്റുള്ളവർ\ നോട്ട- 4
ആലപ്പഴ ഇടതിന്
എൽ.ഡി.എഫ്- 39
യു.ഡി.എഫ്- 37
എൻ.ഡി.എ-22
മറ്റുള്ളവർ\ നോട്ട- 2
അമ്പലപ്പുഴ ഇടതിന് നേരിയ മേൽക്കെ
എൽ.ഡി.എഫ്- 40
യു.ഡി.എഫ്- 38
എൻ.ഡി.എ- 19
മറ്റുള്ളവർ| നോട്ട-3
കുട്ടനാട് എൽ.ഡി.എഫിന്
എൽ.ഡി.എഫ്- 48
യു.ഡി.എഫ്- 35
എൻ.ഡി.എ- 15
മറ്റുള്ളവർ\ നോട്ട-2
ഹരിപ്പാട് കടുത്ത മത്സരം; ചെന്നിത്തല മുന്നിൽ
യു.ഡി.എഫ്- 41
എൽ.ഡി.എഫ്-39
എൻ.ഡി.എ-19
മറ്റുള്ളവർ\ നോട്ട- 1
ചെങ്ങന്നൂരിൽ സജി ചെറിയാൻ തന്നെ
എൽ.ഡി.എഫ്- 49
യു.ഡി.എഫ്- 31
എൻ.ഡി.എ-17
മറ്റുള്ളവർ\ നോട്ട-3
മാവേലിക്കരയിൽ എൽ.ഡി.എഫ്
എൽ.ഡി.എഫ്- 40
യു.ഡി.എഫ്- 36
എൻ.ഡി.എ-21
മറ്റുള്ളവർ| നോട്ട-3
കായംകുളത്ത് യു.ഡി.എഫിന് നേരിയ മേൽക്കെ
യു.ഡി.എഫ്- 43
എൽ.ഡി.എഫ്- 42
എൻ.ഡി.എ-12
മറ്റുള്ളവർ\ നോട്ട-3
ജില്ലാ അവലോകനം- കോട്ടയം
ഇടത് 5, വലത് 4
ആകെ സീറ്റ്-9. എൽ.ഡി.എഫ്-5, യു.ഡി.എഫ്-4
യു.ഡി.എഫ്- കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി ( ബലാബലം), ചങ്ങനാശ്ശേരി ( ബലാബലം)
എൽ.ഡി.എഫ്- പാല, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, വൈക്കം, ഏറ്റുമാനുർ.
കേരളാ കോൺഗ്രസ് എൽ.ഡി.എഫിലേക്ക് വന്നതിന്റെ കൃത്യമായ ഗുണഫലം അവർക്ക് ലഭിക്കുന്നുണ്ടെന്ന സൂചനകൾ, കോട്ടയത്തെ മറുനാടൻ മലയാളി പ്രീപോൾ സർവേയും തെളിയിക്കുന്നു. പാലായിലടക്കം അഞ്ച് സീറ്റുകൾ ഇടതിന് ലഭിക്കുമ്പോൾ, യു.ഡി.എഫിന് നാലു സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്. ഇതിൽ കടുത്തുരുത്തിയിലും, ചങ്ങനാശ്ശേരിയിലും ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. ഇവിടെ വെറും രണ്ട് ശതമാനം വോട്ടുകൾക്കാണ് യു.ഡി.എഫ് മുന്നിട്ട് നിൽക്കുന്നത്. കഴിഞ്ഞ തവണ ഇരുമുന്നണികളെയും ഒരുപോലെ എതിരിട്ട് തോൽപ്പിച്ച പൂഞ്ഞാറിലെ പി.സി ജോർജ് ഇക്കുറി എൽ.ഡി.എഫിന് പിന്നിലാണ്. യു.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പോവുകയാണ്. തിരുവഞ്ചൂർ രാധാകൃഷ്ണനും, ഉമ്മൻ ചാണ്ടിയും അനായാസം ജയിച്ചു കയറുമ്പോൾ, മറ്റ് മണ്ഡലങ്ങളിൽ, യു.ഡി.എഫ് വിയർക്കുകയാണ്. ഏറ്റുമാനൂരിൽ മത്സരിക്കുന്ന ലതികാ സുഭാഷ് എൻ.ഡി.എക്ക് ഒപ്പം വരുന്ന രീതിയിൽ വോട്ട് പിടിച്ച് മുന്നേറുന്നുണ്ട്.
കോട്ടയത്ത് അജയ്യനായി തിരുവഞ്ചൂർ
യു.ഡി.എഫ്- 49
എൽ.ഡി.എഫ്- 35
എൻ.ഡി.എ- 14
മറ്റുള്ളവർ\ നോട്ട- 2
പൂഞ്ഞാറിൽ പി സി ജോർജ് പിന്നിൽ
എൽ.ഡി.എഫ്- 32
മറ്റുള്ളവർ\ നോട്ട- 29
യു.ഡി.എഫ്- 27
എൻ.ഡി.എ-12
കാഞ്ഞിരപ്പള്ളിയിൽ ജയരാജ് തന്നെ
എൽ.ഡി.എഫ്-40
യു.ഡി.എഫ്- 38
എൻ.ഡി.എ- 20
മറ്റുള്ളവർ\ നോട്ട- 2
പാലായിൽ ജോസ് കെ മാണി
എൽ.ഡി.എഫ്-46
യു.ഡി.എഫ്- 39
എൻ.ഡി.എ- 12
മറ്റുള്ളവർ\ നോട്ട- 3
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി തന്നെ
യു.ഡി.എഫ്- 47
എൽ.ഡി.എഫ്- 41
എൻ.ഡി.എ-11
മറ്റുള്ളവർ\ നോട്ട -1
ചങ്ങനാശ്ശേരിയിൽ യു.ഡി.എഫിന് നേരിയ മുൻതുക്കം
യു.ഡി.എഫ്- 41
എൽ.ഡി.എഫ്- 40
എൻ.ഡി.എ-18
മറ്റുള്ളവർ| നോട്ട -1
കടുത്തുരുത്തിയിലും യു.ഡി.എഫിന് നേരിയ ലീഡ്
യു.ഡി.എഫ്- 42
എൽ.ഡി.എഫ്- 41
എൻ.ഡി.എ-13
മറ്റുള്ളവർ\ നോട്ട -4
വൈക്കം ഇടതിന് തന്നെ
എൽ.ഡി.എഫ്- 42
യു.ഡി.എഫ്- 37
എൻ.ഡി.എ- 19
മറ്റുള്ളവർ\ നോട്ട - 2
ഏറ്റുമാനുരിൽ എൽ.ഡി.എഫ്
യു.ഡി.എഫ്- 36
എൽ.ഡി.എഫ്- 39
എൻ.ഡി.എ-13
മറ്റുള്ളവർ\ നോട്ട - 12
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്