മഞ്ചേശ്വരവും എറണാകുളവും യുഡിഎഫ് നിലനിർത്തും; ഇത്തവണയും മഞ്ചേശ്വരത്ത് താമര വിരിയാനുള്ള സാധ്യതയില്ല; വെറും 89 വോട്ടിന്റെ ഭൂരിപക്ഷത്തിന് കഴിഞ്ഞ തവണ ജയിച്ച സീറ്റിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി എം സി കമറുദ്ദീന് 6 ശതമാനം വോട്ടിന്റെ വ്യക്തമായ ലീഡ്; എറണാകുളത്ത് ഐക്യമുന്നണിക്കുള്ളത് നേരിയ മുൻതൂക്കം മാത്രം; ഇനിയും തീരുമാനമെടുത്തിട്ടില്ലാത്ത 7 ശതമാനം വോട്ടർമാർ ഇവിടെ നിർണ്ണായകം; അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിലെ മറുനാടൻ അഭിപ്രായ സർവേ രണ്ടാംഘട്ടം പുറത്തുവിടുമ്പോൾ യുഡിഎഫ് 2, എൽഡിഎഫ്-1

മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: വാശിയേറിയ പോരാട്ടം നടക്കുന്ന മഞ്ചേശ്വരം, എറണാകുളം മണ്ഡലങ്ങളിൽ യുഡിഎഫ് സീറ്റ് നിലർത്തുമെന്നതിന്റെ സൂചനയുമായി മറുനാടൻ സർവേ. മറുനാടൻ മലയാളിയും പാല സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും സംയുക്തമായി നടത്തിയ ഫീൽഡ് സർവേയുടെ ഫലം പുറത്തുവിടുമ്പോൾ, മഞ്ചേശ്വരത്ത് യുഡിഎഫ് 6 ശതമാനം വോട്ടിന് വ്യക്തമായ മുൻതൂക്കമുണ്ട്. എന്നാൽ യുഡിഎഫിന്റെ മറ്റൊരു സിറ്റിങ്ങ് സീറ്റായ ഏറണാകുളത്ത് വെറും 2 ശതമാനം വോട്ടിന്റെ മേൽക്കെ മാത്രമാണ് സർവേയിൽ കാണുന്നത്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിക്കപ്പെടുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ മറുനാടൻ സർവേയിൽ, വട്ടിയൂർക്കാവിന്റെ ഫലം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മൂന്നുശതമാനം വോട്ടിന്റെ മുൻതൂക്കത്തോടെ എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്ത് വട്ടിയൂർക്കാവിൽ അട്ടിമറി വിജയം നേടുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. അവശേഷിക്കുന്ന അരൂർ, കോന്നി മണ്ഡലങ്ങളിലെ സർവേഫലം നാളെ രാവിലെ 11 മണിമുതൽ മറുനാടൻ മലയാളിയിലും മറുനാടൻ ടീവിയിലുമായി സംപ്രേഷണം ചെയ്യും.
മഞ്ചേശ്വരത്ത് താമര വിരയാൻ സാധ്യതയില്ല
കഴിഞ്ഞതവണ വെറും 89 സീറ്റുകൾക്ക് കൈവിട്ട മഞ്ചേശ്വരം ഈ ഉപതെരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കാനുള്ള ബിജെപിയുടെ കൊണ്ടുപിടിച്ച ശ്രമം ഫലം കാണാൻ സാധ്യതയില്ല എന്നതിന്റെ സൂചനകളാണ് മറുനാടൻ മലയാളി സർവേയിൽ തെളിയുന്നത്. ഇവിടെ യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി എം സി കമറുദ്ദീന് 37 ശതമാനം വോട്ടുകൾ ലഭിക്കുമ്പോൾ, എൻഡിഎ സ്്ഥാനാർഥി ബിജെപിയിലെ രവീശ തന്ത്രി കുണ്ടാർ 31 ശതമാനം വോട്ടിന് രണ്ടാമതാണ്. എൽഡിഎഫിലെ സിപിഎം സ്ഥാനാർത്ഥി ശങ്കർ റൈ 30 ശതമാനം വോട്ടിന് തൊട്ടുപിന്നിലാണ്.
മഞ്ചേശ്വരത്തെ സർവേ ഫലം ഇങ്ങനെ:
യുഡിഎഫ്- 37
എൻഡിഎ- 31
എൽഡിഎഫ്- 30
മറ്റുള്ളവർ/ നോട്ട- 2
കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കുമ്പോൾ യുഡിഎഫും എൽഡിഎഫും മുന്നോട്ട് പോകുമ്പോൾ ബിജെപിയുടെ വോട്ട് കുറയുകയാണ്. കഴിഞ്ഞ തവണ കെ സുരേന്ദ്രൻ അഴിച്ചുവിട്ടതുപോലുള്ള ശക്തമായ ഒരു പ്രചാരണ കാമ്പയിൻ നടത്താൻ ഇത്തവണ ബിജെപിക്ക് ആയിട്ടില്ല. ബിജെപി സ്ഥാനാർത്ഥിയായ രവീശ തന്ത്രി കുണ്ടാറിനെ പ്രഖ്യാപിച്ചപ്പോൾ ഉണ്ടായ അസ്വസ്ഥതകൾ ഇപ്പോഴും മാറിയിട്ടില്ലെന്ന് വോട്ടർമാരുടെ പ്രതികരണത്തിൽനിന്ന് വ്യക്തമാണ്. അതുപോലെ തന്നെ എംഎൽഎ പിബി അബ്ദുൾ റസാഖിന്റെ നിര്യാണത്തെ തുടർന്നുണ്ടായ സഹതാപവും തങ്ങൾക്ക് തുണയാവുമെന്നാണ് യുഡിഎഫ് കരുതുന്നത്. കഴിഞ്ഞ തെരഞ്ഞെുടുപ്പിൽ നിന്ന് വ്യത്യസ്തമായി എൽഡിഎഫും ഇവിടെ വോട്ടു വർധിപ്പിക്കുമെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. ആചാരണ സംരക്ഷണത്തിന് ഒപ്പമാണെന്ന് പറഞ്ഞ് പാർട്ടിയെ വെട്ടിലാക്കിയെങ്കിലും ഇടതുസ്ഥാനാർത്ഥി ശങ്കർ റൈക്ക് അതുകൊണ്ട് വോട്ടുകുടുകയാണെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ രാജ് മോഹൻ ഉണ്ണിത്താന് മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് ലഭിച്ച 11,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കണ്ണും നട്ടാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തുടക്കമിട്ടത്. 1987 മുതൽ 2001 തുടർച്ചയായി മുസ്ലിം ലീഗിലെ ചെർക്കളം അബ്ദുല്ല ജയിച്ച മണ്ഡലം 2006ൽ തിരിച്ചുപിടിച്ച് സിപിഎം യുഡിഎഫിനെ ഞെട്ടിച്ചിരുന്നു. സിപിഎമ്മിലെ സിഎച്ച് കുഞ്ഞമ്പുവാണ്, ചെർക്കളത്തെ മലർത്തിയടിച്ച് അട്ടിമറി വിജയം നേടിയത്. ലീഗിലെ പടലപ്പിണക്കങ്ങളും സംസ്ഥാന വ്യാപകമായി വീശിയടിച്ച ഇടതുതരംഗവും ആയിരുന്നു അന്ന് എൽഡിഎഫിന് തുണയായത്. എന്നാൽ 2011ൽ ന്യൂനപക്ഷ വോട്ടുകൾ വീണ്ടും ലീഗ് ചിഹ്നത്തിൽ എത്തി. 5828 വോട്ടിന് വീണ്ടും അതിർത്തി മണ്ഡലം വലതു പക്ഷത്ത് എത്തി.കഴിഞ്ഞ തവണ കുഞ്ഞമ്പു പിബി അബ്ദുൽ റസാക്കിനും കെ സുരേന്ദ്രനും പിന്നിലായി വീണ്ടും മൂന്നാം സ്ഥാനത്തേക്കു പോവുകയായിരുന്നു. ജയം നേടിയ അബ്ദുൽ റസാക്ക് 56,870 വോട്ടു നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ കെ സുരേന്ദ്രൻ 56,781ഉം കുഞ്ഞമ്പു 42565 വോട്ടും നേടി.
തുടർന്ന് സ്ഥാനാർത്ഥിയായ കെ. സുരേന്ദ്രൻ 289 കള്ളവോട്ടുകൾ ചെയ്താണ് അബ്ദുൾ റസാഖ് ജയിച്ചതെന്നും തന്നെ വിജയിയായി പ്രാഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയിൽ കേസ് നടക്കവേ കഴിഞ്ഞ വർഷം ഒക്ടോബർ 20 ന് അബ്ദുൾ റസാഖ് മരണടഞ്ഞു. അതേ തുടർന്ന് തെരഞ്ഞെടുപ്പ് കേസ് തുടരുന്നുണ്ടോ എന്ന് കോടതി സുരേന്ദ്രനോട് ആരാഞ്ഞിരുന്നു. ആദ്യം തുടരുമെന്നു മറുപടി നൽകിയെങ്കിലും പിന്നീട് കേസുമായി മുന്നോട്ട് പോവുനില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
എറണാകുളത്ത് യുഡിഎഫ് ഭൂരിപക്ഷം കുറയുന്നു
പരമ്പാരഗത യുഡിഎഫ് മണ്ഡലമായ എറണാകുളത്ത് ഇത്തവണ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്ന് സർവേയിൽ തെളിയുന്നത്. ഉപതെരഞ്ഞെടുപ്പുകളിൽ പൊതുവെ കാണുന്ന ഭരണകക്ഷിക്ക് അനുകൂല ട്രെൻഡ് നഗരത്തിലെ യുവ വോട്ടർമാരിൽ പ്രകടമാണെന്ന് സർവേയിൽ സൂചനയുണ്ട്. യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വ്യത്യാസം ഇപ്പോൾ വെറും 2 ശതമാനം മാത്രമാണ്. യുഡിഎഫിന് 40 ശതമാനം വോട്ടുകിട്ടുമ്പോൾ, എൽഡിഎഫിന് 38 ശതമാനവുമായി രണ്ടാമതുണ്ട്. മറ്റുള്ളവർക്കും നോട്ടയ്ക്കുമായി ഇവിടെ 7 ശതമാനം വോട്ടുകൾ കാണുന്നുണ്ട്. ഇനിയുള്ള ദിവസങ്ങളുടെ കാമ്പയിനിന്റെ ഭാഗമായി ഈ വോട്ടർമാർ എങ്ങോട്ട് തിരിയും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ മണ്ഡലത്തിലെ അന്തിമഫലം.
എറണാകുളത്തെ സർവേ ഫലം ഇങ്ങനെ:
യുഡിഎഫ്- 40
എൽഡിഎഫ്- 38
എൻഡിഎ- 15
മറ്റുള്ളവർ/ നോട്ട-7
ശബരിമല, പാലാരിവട്ടം, മരട് ഈ മൂന്നുവിഷയങ്ങളാണ് പ്രധാനമായും എറണാകുളത്ത് മുന്നണികൾ ചർച്ചയാക്കിയത്. പാലരിവട്ടം കത്തിക്കുന്ന ഇടതുമുന്നണി പക്ഷേ മരട് എടുക്കുന്നില്ല. യുഡിഎഫ് ആകട്ടെ അടുത്തകാലത്തായി പിണറായി സർക്കാറിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളാണ് ചർച്ചയാക്കുന്നത്. ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് സർവേയുടെ അനുബന്ധ ചോദ്യങ്ങളിൽ വോട്ടർമാർ പ്രതികരിക്കുന്നുണ്ട്. പതിവുപോലെ ശബരിമലയിൽ ഊന്നിയാണ് ബിജെപി പ്രചാരണം. ഇടതുപക്ഷത്തിന്റെ യുവ നേതാവ് മനു റോയി ഊർജസ്വലമായ പ്രചാരണമാണ് ഇവിടെ നടക്കുന്നത്. കൗൺസിലർ കൂടിയായ ടി ജെ വിനോദിന്റെ പ്രാദേശിക ബന്ധങ്ങളും മണ്ഡലത്തിന്റെ പരമ്പരാഗത സ്വഭാവവും തങ്ങൾക്ക് തുണയാവുമെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. ജയസാധ്യതയില്ലെങ്കിലും സി ജി രാജഗോപാലിന്റെ സ്ഥാനാർത്ഥിത്വത്തോടെ ബിജെപി ക്യാമ്പും ഉണർന്നിട്ടുണ്ട്.
ലത്തീൻ കാത്തലിക് വിഭാഗത്തിന് സ്വാധീനമുള്ള ഈ മണ്ഡലം 1957 മുതൽ കോൺഗ്രസിനോടൊപ്പമാണ്. യുഡിഎഫിനും കോൺഗ്രസിനും എതിരെ വലിയ രാഷ്ട്രീയ വെല്ലുവിളികൾ ഉയർന്നപ്പോൾ മാത്രമാണ് ഇവടെ എൽഡിഎഫിന് വിജയം കാണാനായത്. എന്നാൽ ഇത്തവണ ആഞ്ഞുപിടിച്ചാൽ ഇവിടെ എൽഡിഎഫിനും സാധ്യതുണ്ടെന്നാണ്് സർവേ സൂചകങ്ങൾ വ്യക്തമാക്കുന്നത്. എപ്പോഴും സ്ഥാനാർത്ഥികളുടെ വ്യകതിപരമായ മികവ് അനുസരിച്ച് വോട്ടുചെയ്യുന്ന രീതി കൂടി ഈ മണ്ഡലത്തിനുണ്ട്. ഹൈബി ഈഡനൊക്കെ മൽസരിച്ചപ്പോൾ അക്കാരം പ്രകടമായിരുന്നു. എൽഡിഎഫിന്റെ യുവനേതാവ് മനുറോയിക്കാണ് ഈ ആനുകൂല്യം കിട്ടുകയെന്നും സർവേയുടെ അനുബന്ധചോദ്യങ്ങൾക്ക് വോട്ടർമാർ നൽകിയ മറുപടിയിൽ പ്രകടമാണ്.
ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഈ മണ്ഡലത്തിൽനിന്ന് ഹൈബി ഈഡന് 31,178 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു. 2011ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ഹൈബി ഈഡൻ എതിർസ്ഥാനാർത്ഥി ഇടതുപക്ഷത്തെ ഡോ.സെബാസ്റ്റ്യൻ പോളിനെ 31,637 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തറപറ്റിച്ചാണ് തന്റെ കന്നി വിജയം നേടിയത്. ഹൈബി ഈഡന് 59,119 വോട്ട് ലഭിച്ചപ്പോൾ സെബാസ്റ്റ്യൻ പോളിന് 27,482 വോട്ടുകൾ മാത്രമാണ്് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സി ജി രാജഗോപാൽ 6,362 വോട്ട് നേടി. 2016 ലും 21,949 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഹൈബി ഈഡൻ വിജയം ആവർത്തിച്ചു. ഹൈബിക്ക് 57,819 വോട്ടുകൾ ലഭിച്ചപ്പോൾ തൊട്ടടുത്ത എതിരാളി സിപിഎമ്മിലെ എൻ.അനിൽകുമാറിന് 35,870 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി എൻകെ മോഹൻ ദാസിന് 14,878 വോട്ടുകളും ലഭിച്ചു.
സർവേ നടത്തിയത് എങ്ങനെ
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പും, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പും, ലോക്സഭാ തെരഞ്ഞെടുപ്പും, പാലാ ഉപതെരഞ്ഞെടുപ്പിലുമൊക്കെ സർവേ നടത്തി എതാണ്ട് കൃത്യമായി ജനവികാരം അളക്കാൻ കഴിഞ്ഞ മറുനാടൻ മലയാളി ടീം, ഇത്തവണയും വിപുലമായ രീതിയിലാണ് അഭിപ്രായ സർവേ നടത്തിയത്. നിങ്ങളുടെ വോട്ട് ആർക്ക് എന്ന സുപ്രധാന ചോദ്യത്തിനൊപ്പം, ആ ഉത്തരത്തിലേക്ക് നയിച്ച ഘടകങ്ങൾ എന്തൊക്കെയാണെന്നും സർവേ വിശദമായി പരിശോധിച്ചിട്ടുണ്ട്. ഈ മാസം 12, 14, 15 തീയതികളിലായി മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് 2000ത്തോളം സാമ്പിളുകൾ എടുത്താണ് സർവേ പൂർത്തീകരിച്ചത്.
വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ റാൻഡം സർവേയുടെ സ്റ്റാറ്റിക്കൽ മെത്തേഡു തന്നെയാണ് മറുനാടൻ ടീമും അവലംബിക്കുന്നത്. പ്രമുഖരായ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും ടീമിന്റെ ഭാഗമാവുന്നുണ്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും ബസ് സ്റ്റാൻഡുകളിലും ചന്തകളിലും ഷോപ്പിങ്ങ് മാളുകളിലുമൊക്കെയായി വിവിധ വിഭാഗത്തിൽ പെടുന്ന ജനങ്ങളെ നേരിട്ട് കണ്ടാണ് സർവേ പൂർത്തീകരിച്ചത്. വീടുകളിൽ നേരിട്ട് ചെന്ന് ജനവികാരം അറിയുകയും ചെയതു
ഏറ്റവും പ്രധാനം ഇത് ഒരു സ്വതന്ത്രമായ അഭിപ്രായ സർവേയാണെന്നാണ്.. സർവേഫലത്തിന് അനുസരിച്ചുള്ള യാതൊരു കാമ്പയിനിങ്ങും മറുനാടന്റെ ഭാഗത്തുനിന്ന് ഉണ്ടാവുകയുമില്ല. മാത്രമല്ല എത് സർവേകളും പ്രതിഫലിപ്പിക്കുന്നത് ആ സമയത്ത് തെരഞ്ഞെടുപ്പ് നടന്നാലുള്ള രാഷ്ട്രീയ കാലാവസ്ഥയാണ്. ഇത് വളരെ പെട്ടന്ന് മാറി മറിയാം. അഭിപ്രായ സർവേകളിൽ പത്തു ശതമാനം വരെ ഹ്യൂമൻ എററുകളും വരാം. ഇന്ത്യയിലും കേരളത്തിലും എക്സിറ്റ്പോളുകൾ പോലും പല തവണ മാറിമാറഞ്ഞ സംഭവങ്ങളും നേരത്തെ ഉണ്ടായിട്ടുണ്ട്.അതായത് ഏത് സർവേയിലെയും പോലെ മറുനാടനും അടിസ്ഥാനപരമായ ചില രാഷ്ട്രീയ സൂചകങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ഇത് ഒരു അന്തിമ വിധിയല്ലെന്നും മാന്യ വായനക്കാരെ അറിയിക്കയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- അടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്; ഈ അടുക്കള ഒട്ടുമേ മഹത്തരമെന്ന് കരുതുക വയ്യ; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്