ഹാഗിയ സോഫിയക്ക് പിന്നാലെ മറ്റൊരു ഓർത്തഡോക്സ് ക്രിസ്ത്യൻ പള്ളിയും മുസ്ലിം പള്ളിയാക്കാൻ ഒരുങ്ങി എർദൊഗാൻ; ഇസ്താബൂളിലെ ചോറയും ഇപ്പോൾ മ്യുസിയം; ഓട്ടോമാൻ പടയോട്ടത്തിനിടെ മോസ്ക്കായ പള്ളി മതേതര തുർക്കി മ്യൂസിയം ആക്കി മാറ്റി; മ്യൂസിയം പള്ളിയാക്കണമെന്ന് തുർക്കി സ്റ്റേറ്റ് കൗൺസിൽ; മതേതര രാജ്യമായ തുർക്കി തീർത്തും ഇസ്ലാമികവത്ക്കരിക്കപ്പെടുന്നു; ഹാഗിയ സോഫിയകൾ ആവർത്തിക്കപ്പെടുമ്പോൾ
എം മാധവദാസ്
അങ്കാറ: തുർക്കിയിലെ ഹാഗിയ സോഫിയ എന്ന ക്രിസ്ത്യൻ ദേവാലയം മോസ്ക്ക് ആക്കിയതിനെതിനെതിരെ ലോക വ്യാപകമായ പ്രതിഷേധം ഉയർന്നിട്ട് അധികം സമയം ആയിട്ടില്ല. ഇന്ത്യയിലെ അയോധ്യാവിധിപോലും ഹാഗിയ സോഫിയയുമായാണ് താരമതമ്യം ചെയ്യപ്പെട്ടത്. തുർക്കിയിൽ മുൻ ക്രിസ്ത്യൻ കത്തീഡ്രൽ ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയപ്പോൾ ചിലർ ഉയർത്തിയ വാദം ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും ആസൂത്രിതമായ അജണ്ടയൊന്നുമല്ല എന്നായിരുന്നു. എന്നാൽ ഇന്ത്യയിൽ ഒരോ ഒരു അയോധ്യയെ ഉണ്ടായിട്ടുള്ളൂ. എന്നാൽ തുർക്കിയിൽ കെട്ടിടങ്ങളുടെ മതം മാറ്റം ആവർത്തിക്കയാണ്.
മതേതര രാജ്യമായ തുർക്കി തീർത്തും ഇസ്ലാമിക രാജ്യമാവുകയുമാണെന്നാണ് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹാഗിയ സോഫിയക്കുപിന്നാലെ തുർക്കിയിലെ മറ്റൊരു ഓർത്തഡോക്സ് ക്രിസ്ത്യൻ പള്ളിയായിരുന്ന മ്യൂസിയവും മുസ്ലിം പള്ളിയും നീക്കം നടക്കുന്നതായി സൂചന. പടിഞ്ഞാറൻ ഇസ്താംബൂളിലുള്ള ബൈസെൈന്റൻ മധ്യകാലഘട്ടത്തിലെ ദേവാലയമായിരുന്ന ചോറ ഇപ്പോൾ മ്യൂസിയമാണ്. ഈ മ്യൂസിയം പള്ളിയാക്കാനാണ് എർദൊഗാന്റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.
ഓട്ടോമൻ പടനായകർ 1453 ൽ കോൺസ്റ്റന്റിനോപ്പിൾ പിടിച്ചടക്കി അര നൂറ്റാണ്ടിനു ശേഷം ഈ ചർച്ചിനെ മുസ്ലിം പള്ളിയക്കുകയായിരുന്നു. പിന്നീട് ആധുനിക, മതേതര തുർക്കി സ്ഥാപിതമായ ശേഷമാണ് ഈ ചർച്ച് മ്യൂസിയമാക്കുന്നത്. ഓട്ടോമൻ കാലഘട്ടത്തിൽ എടുത്തു കളഞ്ഞ ആരാധന ശിൽപങ്ങളും മറ്റും വീണ്ടും സ്ഥാപിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം നവംബറിൽ ഈ മ്യൂസിയം പള്ളിയാക്കണമെന്ന് തുർക്കി സ്റ്റേറ്റ് കൗൺസിൽ തീരുമാനിച്ചിരുന്നു. എന്നാൽ ഈ നീക്കം ഇതുവരെയും നടപ്പാക്കിയിരുന്നില്ല. വിസ്മയകരമായ ശിൽപങ്ങളും ചരിത്ര സ്മാരകങ്ങളും കാരണം ഈ മ്യൂസിയം ഇസ്താബൂളിൽ പ്രശസ്തമാണ്. അതേ സമയം ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യപനമൊന്നും എർദൊഗാൻ നടത്തിയിട്ടില്ല. പക്ഷേ കാര്യങ്ങൾ ധൃതിയിൽ മുന്നോട്ടുപോവുകയാണ്.
കേരളത്തിൽ മുസ്ലീ ലീഗുപോലും ഹാഗിയ സോഫിയയയെ പള്ളിയാക്കിയത് ന്യായീകരിക്കയാണ് ചെയ്തത്. അതേസമയം ലോകമെമ്പാടുമുള്ള ഇസ്ലാമിക മത മൗലികവാദികൾക്ക് വളം ചെയ്തിരിക്കയാണ് എർദോഗാന്റെ ഈ നടപടി. പാക്കിസ്ഥാൻ ഒരു സിഖ് ഗുരുദ്വാര മോസ്ക്ക് ആക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകളും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.
സിഖ് ഗുരുദ്വാര മോസ്ക്ക് ആക്കാൻ ഒരുങ്ങി പാക്കിസ്ഥാൻ
ലാഹോറിലെ നൗലഖ ബസാറിലെ പ്രശസ്തമായ സിഖ് ഗുരുദ്വാരയെ പാക്കിസ്ഥാൻ ഭരണാധികാരികൾ മുസ്ലിം പള്ളിയാക്കി മാറ്റുന്നു. ഈ പ്രശ്നത്തിന് വർഷങ്ങളുടെ പഴക്കം ഉണ്ടെങ്കിലും ഹാഗിയ സോഫിയയിൽ എർദോഗാൻ എടുത്ത തന്ത്രം ഇംറാൻഖാനും ഇപ്പോൾ പയറ്റുകയാണ്. കോവിഡിനെ നേരിടുന്നതിലൊക്കെ വൻ പരാജയമായിപ്പോയി എന്ന് വിമർശനം ഉയർന്ന ഇംറാന് ഇതും ഒരു പിടവള്ളിയാണ്. ഹാഗിയ സോഫിയക്ക് ആഗോള മുസ്ലിം സമൂഹത്തിൽ കിട്ടയ പിന്തുണ പാക് ഭരണകൂടത്തിനും പ്രചോദമാവുന്നുണ്ട്.
വിഷയത്തിൽ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിൽ ശക്തമായ പ്രതിഷേധം ഇന്ത്യ രേഖപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ലാഹോറിലെ നൗലഖ ബസാറിൽ ഭായ് തരു സിങ് ജിയുടെ രക്തസാക്ഷിത്വ കേന്ദ്രമായ ഗുരുദ്വാര 'ഷാഹിദി അസ്താൻ' ആണ് മസ്ജിദ് ഷാഹിദ് ഗഞ്ചിന്റെ സ്ഥലമായി അവകാശപ്പെട്ട് മുസ്ലിം പള്ളിയാക്കുന്നത്. മതപരമായ അവകാശങ്ങളും സാംസ്കാരിക പൈതൃകവും ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ, സുരക്ഷ, ക്ഷേമം എന്നിവ നോക്കിക്കാണാൻ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പഞ്ചാബിലെ മുഗൾ ഗവർണ്ണറായ സക്കറിയാ ഖാൻ ആണ് ബായി തരു സിങ് ജിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും തടവിലാക്കിയത്. അതിക്രൂരമായാണ് അദ്ദേഹത്തെ ആഴ്ചകളോളം പീഡിപ്പിച്ചത്. സകല എല്ലുകളും ഒടിഞ്ഞു നുറുങ്ങിയിട്ടും അദ്ദേഹം മതം മാറാൻ തയ്യാറായില്ല. 'മതം മാറൂ അല്ലെങ്കിൽ മരിക്കൂ' എന്ന് ഭീഷണിപ്പെടുത്തിയപ്പോൾ അദ്ദേഹം തിരികെച്ചോദിച്ചത് 'മതം മാറിയാൽ മരിക്കില്ലേ? മുസ്ലീങ്ങളൊന്നും മരിക്കാറില്ലേ' എന്നായിരുന്നു.
പരസ്യമായി വിചാരണ ചെയ്യപ്പെട്ട ശേഷം, സിഖ് വിശ്വാസത്തിന്റെ ഭാഗമായി അദ്ദേഹം വളർത്തിയിരുന്ന നീണ്ട മുടി മുറിച്ച് മുസ്ലീമായി മാറിയെന്ന് പറയണമെന്ന് സക്കറിയാ ഖാൻ അദ്ദേഹത്തോട് വീണ്ടും ആജ്ഞാപിച്ചു. മുടി മുറിക്കില്ല, മുസ്ലീമാവില്ല എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ തലയിലെ തൊലിയും മാംസവും ജീവനോടെ ഉരിച്ചുമാറ്റി. 1745 ജൂൺ 9 നായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. അനേക ദിവസങ്ങൾ ആ നിലയിൽ ജയിലിൽക്കഴിഞ്ഞ അദ്ദേഹം 22 ദിവസങ്ങൾ കഴിഞ്ഞപ്പോൾ മരണമടഞ്ഞു. ധീരശഹീദ് ആകുമ്പോൾ വെറും 25 വയസ്സു മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
1745 ൽ ഭായ് തരു ജി പരമമായ ത്യാഗം ചെയ്ത ചരിത്രപരമായ ഗുരുദ്വാരയാണ് ഗുരുദ്വാര ഷാഹിദി അസ്താൻ ഭായ് തരു ജി. 'സിഖ് സമൂഹം ബഹുമാനപൂർവ്വം ആരാധിക്കുന്ന സ്ഥലമാണ് ഗുരുദ്വാര. ഈ സംഭവം ഇന്ത്യയിൽ കടുത്ത ആശങ്കയോടെയാണ് കാണുന്നത്. പാക്കിസ്ഥാനിലെ ന്യൂനപക്ഷ സിഖ് സമുദായത്തിന് നീതി ലഭിക്കണമെന്ന വ്യക്തമായ ആവശ്യം ഇന്ത്യ അറിയിച്ചിട്ടുണ്ട്.
ഖിലാഫത്തിനായി ഒരുമിക്കാൻ തുർക്കിയിൽ ആഹ്വാനം
ചരിത്ര സ്മാരകമായ ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയതിനു ശേഷം തുർക്കിയിൽ നടക്കുന്നത് അതിദ്രുത വർഗീയവത്ക്കരണമാണ് നടക്കുന്നതെന്നാണ് പാശ്ചാത്യമാധ്യമങ്ങൾ പറയുന്നത്. ഖിലാഫത്ത് തിരിച്ചുവരണമെന്നും ഇസ്ലാമിക സാമ്രാജ്വത്തിന്റെ പഴയ കരുത്ത് തിരിച്ചു പിടിക്കാൻ തുർക്കി നേതൃത്വം കൊടുക്കണമെന്നുമാണ് നവമാധ്യമങളിലടക്കം ചർച്ചകൾ നിറയുന്നത്. തുർക്കിയുടെ മതേതരത്വത്തിൽമേലുള്ള അവസാനത്തെ ആണിയടിയാണ് പ്രസിഡന്റ് എർദോഗാൻ നടത്തിയതെന്നുമാണ് ദ ഗാർഡിയൻ അടക്കമുള്ള പാശ്ചാത്യമാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇതുതന്നെയാണ് എർദോഗാൻ ഉദ്ദേശിച്ചതെന്നും ഗാർഡിയൻ വിമർശിക്കുന്നു. കാരണം എർദോഗാന്റെ ഭരണത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ അലയടിക്കുന്ന സമയത്താണ് മുമ്പ് കൃസ്ത്യൻ ദേവാലയം ആയിരുന്ന ഹാഗിയ സോഫിയയെ, മുസ്ലിം പള്ളിയാക്കിമാറ്റാൻ, സുപ്രീകോടതി വിധിയുടെ മറവിൽ തീരുമാനം വരുന്നത്. മതം പ്രധാന വിഷയം ആയതോടെ തൽക്കാലം എർദോഗാൻ രക്ഷപ്പെട്ടിരിക്കയാണ്. പക്ഷേ ഇത് ശരിക്കും തീക്കളിയാണെന്ന് എർദോഗാൻ അറിയുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
'ഖിലാഫത്ത് പുനഃസ്ഥാപിക്കേണ്ട സമയം അതിക്രമിച്ചെന്ന്' കാട്ടി തുർക്കി സർക്കാർ അനുഭാവമുള്ള മാഗസിന്റെ പരാമർശത്തെ ചൊല്ലി വൻ വിവാദം നടക്കുകയാണ്. 'ഖിലാഫത്തിനായി ഒരുമിക്കൂ, ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ്? നിങ്ങളല്ലെങ്കിൽ പിന്നെ ആരാണ്? മാഗസിൻ കവർ പേജിൽ എഴുതിയിരിക്കുന്നു.ഗെർമെക് ഹയാത് എന്നാണ് മാഗസിന്റെ പേര്. ഓട്ടോമൻ കാലഘട്ടത്തിലെ പതാകയുടെ ചുവപ്പുനിറത്തിലാണ് മാഗസിന്റെ കവർ പേജ്. പ്രസിഡന്റ് റെജപ് തയ്യിപ് എർദൊഗാൻ രാജ്യത്തെ ചരിത്ര സ്മാരകമായ ഹയ സോഫിയ മസ്ജിദാക്കിയതിനു ശേഷം തുർക്കി സ്വതന്ത്രമായെന്നും മാഗസിൻ പറയുന്നു.മാഗസിന് 10000 വരിക്കാരാണ് നിലവിൽ ഉള്ളത്.
അതേസമയം മാഗസിനെതിരെ എർദോഗാന്റെ പാർട്ടിയായ എ.കെ.പി തന്നെ വിമർശമനം ഉന്നയിച്ചിട്ടുണ്ട്.'തുർക്കി റിപ്പബ്ലിക് നിയമവാഴ്ചയുള്ള ഒരു ജനാധിപത്യ മതേതര രാഷ്ട്രമാണ്,'നമ്മുടെ രാഷട്രീയ ഭരണത്തെക്കുറിച്ച് ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന അനാരോഗ്യകരമായ ചർച്ചയും ധ്രുവീകരണവും തുർക്കിയുടെ അജണ്ടയിലില്ല,' പാർട്ടി പ്രതിനിധി ട്വീറ്റ് ചെയ്തു.മാഗസിനെതിരെ അങ്കാര ബാർ കൗൺസിൽ ക്രിമിനൽ പരാതി ഫയൽ ചെയ്തിട്ടുണ്ട്. തുർക്കി റിപ്പബ്ലിക്കിനെതിരെ സായുധ കലാപം നിരോധിക്കുന്ന നിയമം ലംഘിച്ചെന്നും ജനങ്ങളെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നെന്നുമാണ് പരാതിയിൽ ഉള്ളത്. തുർക്കിയിലെ നിരവധി പത്രമാധ്യമങ്ങൾ മാഗസനിനെതിരെ രംഗത്തു വന്നിട്ടുണ്ട്. രാജ്യത്ത് ട്വിറ്ററിൽ വിഷയം ട്രെൻഡിംഗാണ്.
ഹാദിയ സോഫിയ മസ്ജിദാക്കിയതിനു ശേഷം രാജ്യത്ത് സമാനമായ വിവാദങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. 86 വർഷത്തിനു ശേഷം ഹാദിയ സോഫിയയിൽ ആദ്യ മുസ്ലിം പ്രാർത്ഥന കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടയിൽ തുർക്കിയിലെ മതകാര്യ വകുപ്പിന്റെ തലവനായ പുരോഹിതൻ അലി എർബസ് നടത്തിയ വിവാദ പ്രസ്താവനയും ഇതോടൊപ്പം വിവാദമായിരുന്നു. 'ഞങ്ങളുടെ വിശ്വാസത്തിന്റെ കീഴിൽ വരുന്ന ഏത് വസ്തുവകകളും തൊടുന്നവർ കത്തും' എന്നാണ് രാജ്യത്തെ പ്രധാന മതപുരോഹിതൻ പറഞ്ഞത്. 'കൈവശം വെച്ചിരിക്കുന്ന എല്ലാ വസ്തുവകകളും ഞങ്ങളുടെ വിശ്വാസത്തിൽ അലംഘനീയമാണ്, അത് തൊടുന്നവർ കത്തും. ഇത് ലംഘിക്കുന്നവർ ശപിക്കപ്പെടും,'
ഇപ്പോഴത്തെ റിപബ്ലിക് ഓഫ് തുർക്കിയുടെ സ്ഥാപകനും ഹാഗിയ സോഫിയയെ 1934 ൽ മ്യൂസിയം ആക്കുന്നതിന് മുന്നിൽ നിൽക്കുകയും ചെയ്ത മുസ്തഫ കമാൽ അത്തതുർക്കിനെ ഉദ്ദേശിച്ചാണ് ഇമാമിന്റെ പരാമർശമെന്നാണ് പരക്കെ ഉയരുന്ന വിമർശനം. ഇതുപോലെ മതസൗഹാർദത്തിന് ഭീഷണിയാകുന്ന നിരവധി പോസ്റ്റുകളാണ് ഇപ്പോൾ തുർക്കിയിൽ നിറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്