64 ശതമാനം മലയാളികളും ഭരണത്തിൽ സംതൃപ്തർ; നിരാശപ്പെടുന്നവർ 23 ശതമാനം മാത്രം; 41 ശതമാനം പേർ ഡിസ്റ്റിങ്ഷൻ നൽകിയപ്പോൾ തോറ്റെന്ന് പറഞ്ഞത് 23 ശതമാനം പേർ മാത്രം: പിണറായി സർക്കാരിന്റെ 100 ദിവസത്തെ ഭരണം കേരളം വിലയിരുത്തുന്നത് ഇങ്ങനെ
ടീം മറുനാടൻ
തിരുവനന്തപുരം: കേരള ഭരണത്തിന്റെ 100 ദിവസങ്ങൾ പൂർത്തിയാക്കിയ പിണറായി വിജയൻ സർക്കാറിന് പാസ് മാർക്ക് നൽകി മറുനാടൻ വായനക്കാർ. ഏറെ പ്രതീക്ഷകളുടെ ഭാരവുമായി അധികാരമേറ്റ എൽഡിഎഫ് സർക്കാർ ജനങ്ങളുടെ അഭിലാഷം നടപ്പിലാക്കി മുന്നോട്ടു പോകുന്നു എന്ന നിഗമനമാണ് മറുനാടൻ മലയാളി നടത്തിയ സർവേയിൽ ഉരുത്തിരിഞ്ഞു വന്നത്. സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷം പേരും പിണറായി വിജയൻ സർക്കാറിൽ സംതൃപ്തരാണെന്ന അഭിപ്രായം രേഖപ്പെടുത്തി. സർക്കാറിന്റെ നൂറ് ദിവസത്തെ പ്രവർത്തനത്തിനിടയിൽ നിരവധി വിവാദങ്ങൾ ഉണ്ടായെങ്കിലും അഴിമതി ആരോപണങ്ങളൊന്നും ഉയർന്നിരുന്നില്ല. കൂടാതെ ക്ഷേമപെൻഷൻ വീട്ടിലെത്തിച്ചു നൽകിയും ജേക്കബ് തോമസിനെയും ഋഷിരാജ് സിംഗിനെയും പോലുള്ള ഉദ്യോഗസ്ഥരെ മികച്ച സ്ഥാനങ്ങളിൽ നിയമിച്ചും കൈയടി നേടുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം വിലയിരുത്തിലാണ് മറുനാടൻ വായനക്കാർ പിണറായി സർക്കാറിന് പാസ്മാർക്ക് നൽകിയത്.
35,900 പേരാണ് മറുനാടൻ മലയാളി സംഘടിപ്പിച്ച സർവേയിൽ ആകെ പങ്കാളികളായത്. ഇതിൽ 41.6 ശതമാനം പേരും പിണറായി സർക്കാറിന് ഡിസ്റ്റിങ്ഷൻ മാർക്ക് നൽകി. പിണറായി ഭരണം വളരെ മെച്ചമാണെന്ന അഭിപ്രായമായണ് ഇവർ രേഖപ്പെടുത്തിയത്. അതേസമയം പ്രതീക്ഷിച്ചതു പോലെ എന്ന അഭിപ്രായം രേഖപ്പെടുത്തി സർക്കാറിനെ പിന്തുണച്ചത് 22.1 ശതമാനം പേരാണ്. ഇങ്ങനെ മൊത്തം 63.7 ശതമാനം പേർ പിണറായി സർക്കാറിനെ പിന്തുണച്ചു കൊണ്ട് സർവേയിൽ പങ്കാളികളായി.
അതേസമയം ഭരണം പിണറായി വിജയൻ സർക്കാറിനെ കോട്ടങ്ങൾ ചൂണ്ടിക്കാട്ടിയവരും കുറവല്ല. ഈ കോട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാറിനെതിരെ വോട്ട് രേഖപ്പെടുത്തിയത്. 36.3 ശതമാനം പേർ പിണറായിയുടെ ഭരണത്തിന് എതിരായി വോട്ട് ചെയ്തു. ഇതിൽ പ്രതീക്ഷിച്ചതിനേക്കാൾ മോശമെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 13.7 ശതമാനം പേരാണ്. നിരാശാജനകമെന്ന അഭിപ്രായം 10.1 ശതമാനവും രേഖപ്പെടുത്തി. പരിതാപകരമെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. 12.5 ശതമാനം പേരാണ്. ചുരുക്കത്തിൽ 100 ദിവസത്തെ ഭരണത്തിലെ നേട്ടങ്ങൾക്ക് പാസ്മാർക്ക് നൽകി ഇനിയും മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകേണ്ടതിന്റെ ആവശ്യകതയെയാണ് മറുനാടൻ സർവേ ചൂണ്ടിക്കാട്ടിയത്.
സർക്കാറിന്റെ നൂറ് ദിവസത്തെ നേട്ടങ്ങളും കോട്ടങ്ങളും ഉൾപ്പെടുത്തിയുള്ള വിവരണത്തോടൊപ്പം 17 ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടായിരുന്നു മറുനാടൻ മലയാളി സർവേ സംഘടിപ്പിച്ചത്. ഇതിൽ ഒന്നാമതായുള്ള ചോദ്യം പിണറായി സർക്കാറിനെ എങ്ങനെ വിലയിരുത്തുന്നു എന്നതായിരുന്നു. ഇത് കൂടാതെ എത്രമാർക്ക് നൽകാം എന്ന മറ്റൊരു ചോദ്യം കൂടി ഉൾപ്പെടുത്തിയിരുന്നു. സർക്കാറിന് എത്രമാർക്ക് നൽകാം എന്നതായിരുന്നു ചോദ്യം. ഇതിൽ സർവേയിൽ പങ്കെടുത്ത 40.3 ശതമാനം പേരും 80 മാർക്കിൽ കൂടുതൽ പിണറായി സർക്കാർ അർഹിക്കുന്നതായി അഭിപ്രായപ്പെട്ടു. 60 മുതൽ 80 മാർക്ക് വരെ മാത്രമേ സർക്കാർ അർഹിക്കുന്നൂള്ളൂവെന്ന് 17 ശതമാനം ആളുകളും 50 മുതൽ 60 ശതമാനം വരെ മാർക്കിന് അർഹരാണെന്ന് 12 ശതമാനം പേരും 40-50 മാർക്കിന് അർഹരാണെന്ന് 8 ശതമാനം പേരും അഭിപ്രായപ്പെട്ടു. അതേസമയം ഭരണം വളരെ മോശമാണെന്ന അഭിപ്രായത്തിൽ 21.7 ശതമാനം പേരാണ് രംഗത്തുവന്നത്.
മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനെ വിലയിരുത്തുന്ന വിധത്തിലുള്ള ചോദ്യവും മറുനാടൻ സർവേയിൽ ഉൾപ്പെടുത്തിയിരുന്നു. പിണറായി വിജയന് പ്രവർത്തിയേക്കാൾ താൽപ്പര്യം പ്രഖ്യാപനത്തിലാണോ എന്നതായിരുന്നു ചോദ്യം. ഈ വിഷയത്തിലും ജനപിന്തുണ നേടാൻ പിണറായിക്ക് സാധിച്ചു. 57.9 ശതമാനം പേർ പിണറായിക്ക് പ്രഖ്യാപനങ്ങളിൽ വലിയ താൽപ്പര്യമില്ല പ്രവൃത്തിയോടാണ് താൽപ്പര്യമെന്ന അഭിപ്രായം രേഖപ്പെടുത്തി. അതേസമയം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്നുവെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 32.9 ശതമാനം പേരാണ്. ഈ വിഷത്തിൽ 9.2 ശതമാനം പേർ അഭിപ്രായങ്ങളൊന്നും രേഖപ്പെടുത്തിയില്ല.
പിണറായി വിജയന്റെ കീഴിൽ കേരളത്തിന്റെ അന്തസ് ഉയർന്നോ എന്ന കാര്യത്തിലും സർക്കാറിന് പിന്തുണ ലഭിച്ചു. 56 ശതമാനം പേർ അന്തസ് ഉയർന്നു എന്ന അഭിപ്രായം രേഖപ്പെടുത്തി. ഇല്ലെന്ന് പറഞ്ഞത് 22.9 ശതമാനം പേരാണ്. എന്നാൽ പിണറായി വിജയൻ സർക്കാറിന് കീഴിൽ കേരളത്തിന്റെ അന്തസ്സ് താഴ്ന്നു എന്ന് പറഞ്ഞത് 14.5 ശതമാനം ആളുകളാണ്. ഈ വിഷയത്തിൽ 6.7 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
പുതിയ സർക്കാറിന്റെ വികസന പദ്ധതികളെ ക്കുറിച്ച് വലിയ ധാരണ ഇക്കാലയളവിൽ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ കരുതലോടെയാണ് വായനക്കാർ പ്രതികരിച്ചതും. പിണറായിയുടെ വികസന പദ്ധതികൾ വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത് 29.4 ശതമാനം പേരാണ്. പ്രതീക്ഷാജനകം എന്ന അഭിപ്രായം 36.4 ശതമാനം പേരും രേഖപ്പെടുത്തി. ശരാശരിയെന്ന് 15.8 ശതമാനവും നിരാശാജനകം എന്ന് 9.2 ശതമാനവും വളരെ മോശമാണെന്ന് അഭിപ്രായം 9.2 ശതമാനവും രേഖപ്പെടുത്തി.
സർക്കാറിന്റെ നൂറ് ദിവസത്തെ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ചു നിന്നത് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റായിരുന്നു. ജംഗ്ഫുഡ് ടാക്സ് അടക്കം ദേശീയ ശ്രദ്ധ ആകർഷിച്ച പ്രഖ്യാപനങ്ങൾ ഉൾപ്പെട്ടതായിരുന്നു ഐസക്കിന്റെ ബജറ്റ്. അതുകൊണ്ട് തന്നെ സംസ്ഥാന ബജറ്റിന് മറുനാടൻ സർവേയിൽ മികച്ച അഭിപ്രായമാണ് ലഭിച്ചത്. 33. 2 ശതമാനം പേർ പിണറായി വിജയൻ സർക്കാറിന്റെ ആദ്യ ബജറ്റ് വളരെ നല്ലതാണെന്ന അഭിപ്രായം രേഖപ്പെടുത്തി. നല്ലതെന്ന അഭിപ്രായം 26 ശതമാനവും ശരാശരിയെന്ന അഭിപ്രായം 24.9 ശതമാനവും രേഖപ്പെടുത്തി. അതേസമയം മോശമാണെന്ന് പറഞ്ഞത് 8.2 ശതമാനം പേരായിരുന്നു. വളരെ മോശമെന്ന് 7.7 ശതമാനം പേർ അഭിപ്രായപ്പെട്ടു.
ബജറ്റിന് കിട്ടിയ പിന്തുണ ഐസക് എന്ന മികച്ച മന്ത്രിക്ക് കിട്ടിയ പിന്തുണ കൂടിയാണ്. ഈ മന്ത്രിസഭയിലെ പരിചയ സമ്പന്നനും മികച്ച മന്ത്രിയും കൂടിയാണ് ഐസക്. പൊതുവിൽ പിണറായി വിജയൻ സർക്കാറിന്റെ ഭരണത്തിന് പിന്തുണ നൽകിയാണ് സർവേ അവസാനിച്ചത്. എന്തലും പല മേഖലകളിലും സർക്കാർ ബഹുദൂരം മുന്നോട്ട് പോകാനുണ്ടെന്ന സൂചനയും സർവേ നൽകുന്നു. തുടർഭരണമെന്ന് എൽഡിഎഫ് നേതാക്കൾ ഇടയ്ക്കിടെ പറയുമ്പോഴും അതിലേക്ക് എത്താൻ വേണ്ടി ഇനിയും ഏറെ പരിശ്രമം ആവശ്യമാണെന്ന വ്യക്തമായ സൂചനയാണ് മറുനാടൻ സർവേ.
17 ചോദ്യങ്ങൾ ഉൾപ്പെടുത്തി മറുനാടൻ നടത്തിയ സർവേയിലെ രണ്ട് ഫല സൂചനകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു. 100 ദിവസത്തിനുള്ളിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ മന്ത്രിമാരുടെ വിവരങ്ങളും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളെ കുറിച്ചുള്ള വിലയിരുത്തലിന്റെയും ഫലസൂചനയും സംബന്ധിച്ച വാർത്തയാണ് പുറത്തുവിട്ടത്. മൂന്ന് ദിവസം മുമ്പ് ആരംഭിച്ച സർവേ ഇന്നലെ അർദ്ധരാത്രിയോടെയാണ് അവസാനിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍