ഔപചാരിക ഉദ്ഘാടനം കഴിയാത്ത കണ്ണൂർ വിമാനത്താവളത്തിലേക്ക് 'ഉദ്ഘാടകനെ' പോലെ പറന്നിറങ്ങി; മുമ്പ് വന്നപ്പോൾ ഉണ്ടായിരുന്നത് ഇസഡ് കാറ്റഗറിയെങ്കിൽ ഇപ്പോൾ ഇസഡ് പ്ലസായി; തോക്കേന്തിയ കരിമ്പൂച്ചകൾ അടക്കം 36 സുരക്ഷാ സേനാങ്ങൾ ചുറ്റും ഒപ്പം നിന്നു; ഐബിയുടെ നിർദ്ദേശം ശിരസ്സാവഹിച്ച് കേരളാ പൊലീസും; കമ്മ്യൂണിസ്റ്റ് കോട്ടയിൽ പിണറായിയെ വെല്ലുവിളിച്ച് അമിത്ഷാ എത്തിയത് അതിസുരക്ഷയിൽ
രഞ്ജിത്ത് ബാബു
കണ്ണൂർ: ബിജെപി ദേശീയ പ്രസിഡണ്ട് അമിത് ഷാ യുടെ സുരക്ഷക്ക് ഇത്തവണ പ്രത്യേകതകളേറെ. ഉദ്ഘാടനം പോലും നടക്കാത്ത വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി വന്നിറങ്ങിയപ്പോൾ മുതൽ തുടങ്ങിയ പ്രത്യേകതകളായിരുന്നു. ഈ ശ്രദ്ധാ നീണ്ടത് സുരക്ഷാ നടപടികളിലേക്ക് കൂടിയായിരുന്നു. കഴിഞ്ഞ തവണ കണ്ണൂരിലെത്തുമ്പോൾ ഇസെഡ് സുരക്ഷയായിരുന്നു അമിത് ഷാക്ക് ഒരുക്കിയിരുന്നത്. എന്നാൽ ഇത്തവണ ഇസെഡ് പ്ലസ് വിഭാഗത്തിൽപെട്ടവരിൽ ജീവന് ഭീഷണിയുള്ളവർക്ക് കനത്ത സുരക്ഷയൊരുക്കുന്ന എ.എസ്.എൽ സംവിധാനമാണ് അമിത് ഷാക്ക് വേണ്ടി ഒരുക്കിയിരുന്നത്. സേനാംഗങ്ങളുടെ കാര്യത്തിൽ പഴയതുപോലെ 36 എന്ന അംഗസംഖ്യ തന്നെയാണെങ്കിലും സുരക്ഷാ സംവിധാനത്തിൽ കാര്യമായ മാറ്റങ്ങൾ തന്നെ ഉണ്ടായിരുന്നു.
ഇതുവരെ എസ്പി.ജി ക്കായിരുന്നു സുരക്ഷാ ചുമതല. എന്നാൽ ഇന്ന് കണ്ണൂരിലെത്തിയ അമിത് ഷാ ക്ക് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ സുരക്ഷയാണ് ഒരുക്കിയത്. ഈ വിഭാഗത്തിൽ പെട്ട വി.വി.ഐ.പി. സന്ദർശനം നടത്തുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ ചുമതല ഏറ്റെടുക്കേണ്ടി വരുന്നു. ഇന്റലിജൻസ് ബ്യൂറോവിന്റെ നിർദ്ദേശങ്ങൾ പ്രകാരം സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ഉത്തരവാദിത്വം നിയമപരമായി സംസ്ഥാന പൊലീസിനാണ്. ഈ ഗണത്തിൽ പെട്ട വി.വി.ഐ.പി.കളുടെ സന്ദർശനത്തിന് മുന്നോടിയായി മോക് ട്രിൽ ഉൾപ്പെടെയുള്ള സുരക്ഷാ പരിശോധനകൾ നടത്തേണ്ടതുണ്ട്. ഇത്തരത്തിലുള്ളവരുടെ ചടങ്ങുകൾ നടക്കുന്ന എല്ലാ പ്രവേശന കവാടത്തിലും ഡോർഫ്രെയിം മെറ്റൽ ഡിറ്റക്ടർ ഒരുക്കും. അമിത് ഷാ സന്ദർശിച്ച കണ്ണൂരിൽ ഇവ ഒരുക്കിയിരുന്നു.
പാർട്ടി ചടങ്ങന്നോ പൊതു ചടങ്ങെന്നോ ഉള്ള വേർതിരിവ് ഈ സുരക്ഷാ സംവിധാനത്തിലില്ല. അതിനാൽ തന്നെ കണ്ണൂർ താളിക്കാവ് മൈതാനിയിൽ നടന്ന ചടങ്ങിലെ വേദിക്കടുത്ത് പോലും മാധ്യമ ക്യാമറാമാന്മാർക്ക് പ്രവേശനമുണ്ടായില്ല. 25 അടി ദൂരത്തിനപ്പുറം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് നിന്ന് മാത്രമേ പരിപാടിയുടെ ചിത്രീകരണം നടത്താൻ അനുവദിച്ചുള്ളൂ. എല്ലാം നിയന്ത്രിച്ചത് ഐ.ബി.യുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തിച്ച കേരള പൊലീസായിരുന്നു. വാഹനത്തിലും പൈലറ്റ് വാഹനത്തിലും നിയോഗിക്കപ്പെടുന്ന ഡ്രൈവർമാർ പ്രത്യേക പരിശീലനം നേടിയവരാണ്.
കണ്ണൂർ വിമാനത്താവളം മുതൽ പൊതു സമ്മേളന സ്ഥലം വരേയും തിരിച്ചുമുള്ള യാത്രയിലെ വാഹന വിന്വാസം സംബന്ധിച്ച് കഴിഞ്ഞ ദിവസം തന്നെ കേരളാ പൊലീസ് ട്രയൽ റൺ നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്ത മന്ത്രാലയം ഇത്തരത്തിലുള്ള നിർദ്ദേശം സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നു. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ആഭ്യന്തരമന്ത്രിക്കും പുറമേ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും എ.എസ്. എൽ. സുരക്ഷാ സംവിധാനത്തിന്റെ തണലിലാണ്. കണ്ണൂരിൽ ഇത്തരമൊരു സുരക്ഷാ സംവിധാനത്തിൽ സമീപകാലത്തെത്തിയത് അമിത് ഷാ മാത്രമാണ്. വേദിക്കകത്ത് പ്രവേശിക്കുന്നത് പോലും ശക്തമായ സുരക്ഷാ സംവിധാനത്തിലാണ്.
അതേസമയം അമിത് ഷായ്ക്ക് വേണ്ടി കണ്ണൂർ വിമാനത്താവളം ഉപയോഗിച്ചതിനെ വിമർശിച്ചു കൊണ്ട് കോൺഗ്രസ് എംഎൽഎ വി ടി ബൽറാം രംഗത്തെത്തി. ഭരണഘടനാ പദവികളൊന്നും വഹിക്കാത്ത ഒരു രാഷ്ട്രീയ നേതാവിന്റെ ചാർട്ടേഡ് വിമാനത്തിന് ഇറങ്ങാനനുമതി നൽകിയ കേന്ദ്ര വ്യോമയാന വകുപ്പ് നഗ്നമായ അധികാര ദുർവ്വിനിയോഗവും ഫെഡറൽ മര്യാദകളുടെ ലംഘനവുമാണ് നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെത്തന്നെയാണ് ഇതിലൂടെ നരേന്ദ്ര മോദി സർക്കാർ അവഹേളിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന് ഇതേക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയിരുന്നോ എന്നത് വ്യക്തമാക്കപ്പെടേണ്ടതുണ്ടെന്നും ബൽറാം ഫേസ്ബു്ക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് അങ്ങനെ:
രാജ്യസഭാംഗം അമിത് ഷാ കണ്ണൂർ വിമാനത്താവളം 'ഉദ്ഘാടനം' ചെയ്തുവെന്നത് ആശ്ചര്യകരമാണ്. ഔപചാരിക ഉദ്ഘാടനം നടക്കാത്ത ഒരു അന്തർദേശീയ വിമാനത്താവളത്തിൽ കാര്യമായ ഭരണഘടനാ പദവികളൊന്നും വഹിക്കാത്ത ഒരു രാഷ്ട്രീയ നേതാവിന്റെ ചാർട്ടേഡ് വിമാനത്തിന് ഇറങ്ങാനനുമതി നൽകിയ കേന്ദ്ര വ്യോമയാന വകുപ്പ് നഗ്നമായ അധികാര ദുർവ്വിനിയോഗവും ഫെഡറൽ മര്യാദകളുടെ ലംഘനവുമാണ് നടത്തിയിരിക്കുന്നത്. കേരളത്തെത്തന്നെയാണ് ഇതിലൂടെ നരേന്ദ്ര മോദി സർക്കാർ അവഹേളിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന് ഇതേക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയിരുന്നോ എന്നത് വ്യക്തമാക്കപ്പെടേണ്ടതുണ്ട്.
കണ്ണൂർ ജില്ലക്കാരൻ കൂടിയായ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായുടെ രാഷ്ട്രീയ പരാമർശങ്ങൾക്ക് മറുപടി പറയുന്ന തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിമാനത്താവള ദുരുപയോഗത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടാൻ തയ്യാറാവാത്തത് നിരാശാജനകമാണ്. വി ടി ബൽറാം എന്ന പ്രതിപക്ഷ എംഎൽഎ ഒരിക്കൽ അഭിപ്രായം പറഞ്ഞ വിഷയത്തിൽ വീണ്ടും വീണ്ടും അഭിപ്രായം പറയാത്തതെന്തേ എന്ന് ദിവസേന ചോദിച്ചു കൊണ്ടിരുന്ന മാധ്യമ പ്രവർത്തകരടക്കമുള്ള സിപിഎം ബുദ്ധിജീവികൾ സംസ്ഥാന ഭരണത്തലവന്റെ ഈ മൗനത്തേക്കുറിച്ച് ചോദ്യങ്ങളുന്നയിക്കുമെന്നും ''കടക്ക് പുറത്ത്' എന്നതല്ലാത്ത എന്തെങ്കിലും ഉത്തരം ലഭിക്കുകയാണെങ്കിൽ അത് പൊതുജനസമക്ഷം അറിയിക്കുമെന്നും പ്രതീക്ഷിക്കുന്നു.
Stories you may Like
- ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ പിണറായി പങ്കെടുത്താൽ സകല വേട്ടയാടലുകൾക്കും ഉള്ള കുറ്റസമ്മതം
- തിരുവനന്തപുരത്ത് എത്തുക 'ജി 20' രാഷ്ട്ര തലവന്മാർക്ക് കവറൊരുക്കിയ സുരക്ഷാ സൈന്യം
- കേരളത്തിൽ നിന്നുള്ള എംപിമാർ അടക്കം 15 പേർക്ക് സസ്പെൻഷൻ
- ആർക്കും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ കഴിയില്ല അമിത് ഷാ
- സൗരവ് ഗാംഗുലിയുടെ സുരക്ഷ വർധിപ്പിച്ച് പശ്ചിമ ബംഗാൾ സർക്കാർ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍