കാർട്ടൂൺ വിവാദത്തിൽ സിപിഎമ്മും പു.ക.സയുമെല്ലാം മൗനം തുടരുമ്പോൾ കാർട്ടൂണിസ്റ്റിനെ പിന്തുണച്ച് സിപിഐ അനുകൂല സാംസ്കാരിക സംഘടനയായ യുവകലാസാഹിതി; വിഷയം ന്യൂനപക്ഷ വികാരം വ്രണപ്പെടലാവുമ്പോൾ 'മീശ'വിവാദ കാലത്തെ ആവിഷ്ക്കാര സ്വാന്ത്ര്യവാദികളെ കാണാനില്ല; ശബ്ദമുയർത്തിയത് വിഎസും എഴുത്തുകാരൻ സക്കറിയയും മാത്രം; തീരുമാനം പുനഃപരിശോധിക്കണമെന്ന് സാംസ്കാരിക വകുപ്പ് പറയുന്നത് അപമാനമാണെന്നും യുവകലാ സാഹിതി
കെ വി നിരഞ്ജൻ
കോഴിക്കോട്:എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ സംഘപരിവാർ ഉറഞ്ഞുതുള്ളിയപ്പോൾ നോവലിനും നോവലിസ്റ്റിനുമൊപ്പം നിന്ന ഇടത് സർക്കാർ പക്ഷെ കാർട്ടൂൺ വിവാദം വന്നപ്പോൾ കാർട്ടൂണിനെ തള്ളിക്കൊണ്ട് മതസംഘടനകൾക്ക് കീഴടങ്ങുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലനും മുഖ്യമന്ത്രി പിണറായി വിജയനും ഉൾപ്പെടെ ഇതേ നിലപാട് സ്വീകരിച്ചപ്പോൾ ഒരു പരിധി വരെ സിപിഐയും വി എസ് അച്യുതാനന്ദനും മാത്രമാണ് മതസംഘടനകൾക്ക് കീഴടങ്ങരുതെന്ന തരത്തിൽ നിലപാട് കൈക്കൊണ്ടത്. സിപിഎം അനുകൂല സാംസ്കാരിക സംഘടനയായ പുരോഗമന കലാസാഹിത്യ സംഘം ഉൾപ്പെടെ ഇക്കാര്യത്തിൽ മൗനം പാലിക്കുമ്പോൾ സി പിഐ അനുകൂല സാംസ്കാരിക സംഘടനായ യുവകലാസാഹിതി കാർട്ടൂണിന് അനുകൂലമായ നിലപാടാണ് എടുത്തത്. -ജാതി-മത ശക്തികളുടെ ഫത്വകൾക്ക് കീഴടങ്ങാതെ ജഡ്ജിങ് കമ്മിറ്റി തീരുമാനിച്ചതുപ്രകാരം കാർട്ടൂൺ പുരസ്ക്കാരം നടപ്പാക്കുവാൻ ലളിതകലാ അക്കാദമി തയ്യാറാകണമെന്നാണ് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.
കാർട്ടൂൺ തികച്ചും സർഗാത്മകമായ ഒരു കലാവിഷ്കാരമാണ്.ലോകത്തെവിടെയും കാർട്ടുണിസ്റ്റുകളുടെ വിമർശനങ്ങൾക്ക് വിധേയമാകാത്ത വിഷയങ്ങളില്ല. ആർ കെ ലക്ഷ്മണനെ പോലുള്ള കാർട്ടൂണിസ്റ്റുകളുടെ വിമർശനങ്ങൾക്ക് പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു ഉൾപ്പെടെയുള്ള ലോകനേതാക്കൾ വിധേയരായിട്ടുണ്ട്. വിമർശനവും അഭിപ്രായപ്രകടനങ്ങളും വ്യക്തികളുടെ മൗലിക അവകാശവും സ്വാതന്ത്ര്യവുമാണ്. കലാകാരന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരെ മതമൗലികവാദ ശക്തികൾ എക്കാലത്തും വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണമാണ് കാർട്ടൂൺ പുരസ്കാര വിവാദത്തിനും നിദാനമായിട്ടുള്ളത്.ജാതിമത ശക്തികളുടെ എതിർപ്പുകൾ ഭയന്നു പുരസ്കാര തീരുമാനം പുനഃപരിശോധിക്കണമെന്നു സാംസ്കാരിക വകുപ്പ് പറയുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്.പുരസ്കാര നിർണ്ണയത്തിൽ ഇടപെടാൻ സർക്കാരിന് യാതൊരധികാരവുമില്ല.ഈ സാഹചര്യത്തിൽ ജാതി മതശക്തികളുടെ വെല്ലുവിളികളെ തൃണവത്ക്കരിച്ച് ജഡ്ജിങ് കമ്മിറ്റി നിശ്ചയിച്ചതു പ്രകാരമുള്ള കാർട്ടൂൺ പുരസ്കാര നിർണ്ണയം എത്രയും വേഗം പ്രാവർത്തികമാക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ എം സതീശനും ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
ഇടത് സർക്കാറിന്റെ ഇത്തരം സമീപനങ്ങൾ ബിജെപി ഉൾപ്പെടെയുള്ള സംഘടനകൾക്ക് സഹായകരമാകുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. 'മീശ' എന്ന നോവൽ ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നുവെന്ന് പറഞ്ഞായിരുന്നു സംഘപരിവാർ സംഘടനകൾ രംഗത്ത് വന്നത്. അപ്പോൾ നോവലിനൊപ്പമായിരുന്നു മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും സംസ്ഥാന സർക്കാറുമെല്ലാം. ഇപ്പോൾ കെ കെ സുഭാഷ് രചിച്ച ബിഷപ്പ് ഫ്രാങ്കോ കഥാപാത്രമാകുന്ന 'വിശ്വാസം രക്ഷതി' എന്ന കാർട്ടൂൺ അക്കാദമി അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ക്രിസ്ത്യൻ വിഭാഗത്തിന്റെ ചിഹ്നം അവഹേളിക്കുന്ന രീതിയിൽ കാർട്ടൂണിൽ ഉപയോഗിച്ചതിനോട് സർക്കാറിന് വിയോജിപ്പാണെന്നായിരുന്നു സാംസ്കാരിക മന്ത്രിയുടെ പ്രതികരണം. ക്രിസ്ത്യൻ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു ഇത്തരമൊരു പ്രതികരണം. ഹിന്ദു സ്ത്രീകളെ അവഹേളിച്ചാൽ അത് ആവിഷ്ക്കാര സ്വാതന്ത്ര്യവും ക്രിസ്ത്യൻ ചിഹ്നങ്ങളെ അവഹേളിച്ചാൽ അത് മതപ്രതീകങ്ങളെ അവഹേളിക്കലുമായാണ് ഈ സർക്കാർ കണക്കാക്കുന്നെതന്നാണ് വിമർശനം ഉയരുന്നത്. എംഎഫ് ഹുസൈന്റെ ചിത്രങ്ങൾ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്നുവെന്ന് പറഞ്ഞ് ഹിന്ദു സംഘടനകൾ രംഗത്തെത്തിയപ്പോഴും ഇടതുനേതാക്കളെല്ലാം ഹുസൈനൊപ്പമായിരുന്നു. എന്നാൽ മറ്റ് വിഭാഗങ്ങളുടെ കാര്യം വരുമ്പോൾ എന്തുകൊണ്ട് സർക്കാറിന് എഴുത്തുകാരനും കാർട്ടൂണിസ്റ്റിനുമൊപ്പം നിൽക്കാൻ സാധിക്കുന്നില്ലെന്നാണ് ചോദ്യം.
ഇതുപോലെ തന്നെയായിരുന്നു വാങ്ക് വിളിക്കാൻ ആഗ്രഹിക്കുന്ന മുസ്ലിം പെൺകുട്ടിയുടെ കഥ പറഞ്ഞ റഫീഖ് മംഗലശ്ശേരിയുടെ കിത്താബ് എന്ന നാടകത്തിനെതിരെയും ചില ഇസ്ലാമിക ഗ്രൂപ്പുകളിൽനിന്ന് പ്രതിഷേധം ഉയർന്നിരുന്നു. അന്നും നാടകകൃത്ത് റഫീക്ക് മംഗലശ്ശേരിക്ക് യാതൊരു പിന്തുണയും സാംസ്കാരിക നായകരുടെ ഭാഗത്തുനിന്ന് കിട്ടിയില്ല, എന്നുമാത്രമല്ല, നാടകത്തിന്റെ മൂല കൃതിയായ കഥയെഴുതിയ ഉണ്ണി ആർ തൊട്ട് സച്ചിതാനന്ദൻവരെ ഇസ്ലാമോഫോബിയ എന്നു പറഞ്ഞ് നാടക സംവിധായകൻ റഫീഖിന്റെ ഒറ്റപ്പെടുത്തുകയായിരുന്നു. അന്നും സോഷ്യൽ മീഡിയയും സ്വതന്ത്ര ചിന്തകരും മാത്രമാണ് റഫീഖിന് പിന്തുണ നൽകിയത്.
ഫ്രാങ്കോ കാർട്ടൂണിന്റെ വിഷയത്തിലും സമാനമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. എഴുത്തുകാരൻ സക്കറിയ മാത്രമാണ് ഈ വിഷയത്തിൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടി പ്രതികരിക്കാൻ തയ്യാറായത്. കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ അവാർഡ് നിർണ്ണയത്തിന് എഴുത്തുകാരുടെ സമിതി ആവശ്യമില്ലെന്ന് സക്കറിയ പ്രതികരിച്ചു. പരിഹസിക്കാൻ ഉള്ളതുതന്നെയാണ് കാർട്ടൂൺ എന്ന് മന്ത്രിയും എതിർക്കുന്നവരും മനസ്സിലാക്കണം. അതിനെ ഗൗരവമായി കണ്ട് പ്രതിഷേധിക്കുന്നവർ വിഡ്ഢികളാണ്. അവാർഡ് നിർണ്ണയ കമ്മറ്റിയിൽ ഉണ്ടായിരുന്ന കലാകാരന്മ്മാർ മനസ്സ് തുറക്കണം. കലാകാരന്മ്മാർക്ക് മുകളിലല്ല മന്ത്രി ബാലൻ. അമേരിക്കൻ പ്രസിഡന്റ് ട്രമ്പിനെ അവിടെ കാർട്ടൂണിസ്റ്റുകൾ വലിച്ചു കീറുകയാണ്. മോസ്ക്കോയിൽ പുട്ടിനെതിരെയും കാർട്ടൂണിസ്റ്റുകൾ സജീവമാണ്. ഇതൊന്നും മനസ്സിലാക്കാനുള്ള ശേഷി മന്ത്രിക്കില്ലെന്നും സക്കറിയ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഏതെങ്കിലും ഒരു മതവിഭാഗത്തെ അവഹേളിക്കുന്നതിനെ സർക്കാർ അനുകൂലിക്കുന്നില്ലെന്നും അത് ആവിഷ്ക്കാര സ്വാതന്ത്ര്യമായി കാണാൻ കഴിയില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ നിലപാട് സ്വീകരിച്ചത്. ആവിഷ്ക്കാര സ്വാതന്ത്ര്യം ആരും നിഷേധിക്കരുതെന്നാണ് സർക്കാറിന്റെ നിലപാട്. എന്നാൽ മതചിഹ്നങ്ങളെ അവഹേളിക്കുന്ന തരത്തിലായാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം എന്തേ മീശയുടെ കാര്യത്തിൽ ബാധകമായില്ല.. ഹിന്ദുക്കളുടെ മതചിഹ്നങ്ങൾക്കും ആചാരങ്ങൾക്കും മാത്രം ഈ നാട്ടിൽ യാതൊരു വിലയുമില്ലേ എന്ന ചോദ്യത്തിലൂടെ മതവിശ്വാസികളിലേക്ക് കൂടുതലായി ഇറങ്ങിച്ചെല്ലാൻ ഇത്തരം നിലപാടുകൾ സംഘപരിവാറിനെ സഹായിക്കുമെന്നത് തീർച്ചയാണ്.
മീശ വിവാദത്തിൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനൊപ്പം നിന്നയാളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാർട്ടൂൺ വിഷയത്തിലെത്തിയപ്പോൾ ആവിഷ്ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെങ്കിലും അത് വഴി മത വികാരങ്ങളെ വ്രണപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ലളിതകലാ അക്കാദമി സ്വതന്ത്ര സ്ഥാപനമാണെന്നും അവാർഡിൽ ഇടപെടാൻ മന്ത്രിക്ക് അധികാരമില്ലെന്നുമായിരുന്നു സിപിഐ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്.എന്നാൽ ഇത് തള്ളിയ മന്ത്രി എ കെ ബാലൻ മത ചിഹ്നങ്ങളെ അധിക്ഷേപിച്ചതിനോട് യോജിപ്പില്ലെന്ന മറുപടിയാണ് നൽകിയത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍