ഒരാളെ വെട്ടി കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്നത് എന്തു രാഷ്ട്രീയമാണ്? എന്ത് ക്രൂരതയാണ്? എങ്ങനെയാണ് മനുഷ്യരോടിങ്ങനെ ചെയ്യാനാവുക? അക്രമ രാഷ്ട്രീയത്തെ, മനുഷ്യരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തെ നമ്മൾ ശക്തമായി എതിർത്തേ പറ്റൂ; ചോര കൊണ്ടുള്ള കളി അവസാനിപ്പിക്കാനും സിപിഎം തയ്യാറാകണം; ആളുകൾ വാളുമായി കൊലപാതകശ്രമം നടത്തുമ്പോൾ നിയമ സംവിധാനം നിശ്ചലമായിരിക്കുന്നു; യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചു കോൺഗ്രസ് നേതാക്കൾ
മറുനാടൻ ഡെസ്ക്
ആലപ്പുഴ: കൊറോണക്കാലത്തും രാഷ്ട്രീയ പക തീർത്ത ഡിവൈഎഫ്ഐ നിലപാടിനെതിരെ പ്രതിഷേധവുമായി കോൺഗ്സ് നേതാക്കൾ. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് പോയ മണ്ഡലം സെക്രട്ടറിക്കാണ് കഴുത്തിന് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ചികിൽസയിൽ കഴിയുന്നത്. ഇലിപ്പക്കുളം കോട്ടക്കകത്ത് സുഹൈലി(23) നെയാണ് ചൊവ്വാഴ്ച രാത്രി 9.45-ഓടെ മങ്ങാരം ജങ്ഷനിൽ വച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന മണ്ഡലം പ്രസിഡന്റ് ഇക്ബാലിനെ വെട്ടിയതാണെന്നും ഒഴിഞ്ഞുമാറിയതോടെ സുഹൈലിന്റെ കഴുത്തിന് വെട്ടുകൊള്ളുകയായിരുന്നുവെന്നുമാണ് പറയുന്നത്. സുഹൈലിനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ഡിവൈഎഫ്ഐ. പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസുകാർ ആരോപിച്ചു. ഇക്ബാലിനെതിരെ ഡി വൈ എഫ് ഐയുടെ വധ ഭീഷണിയുണ്ടായിരുന്നു. കൊറോണക്കാലത്തും ഈ പക വെട്ടി തീർക്കുകയായിരുന്നു രാഷ്ട്രീയ എതിരാളികൾ.
ആക്രമത്തിൽ ആരേയും പൊലീസ് പിടികൂടിയിട്ടില്ല. കേസിൽ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരാണു വെട്ടിയതെന്ന് സുഹൈലിനൊപ്പമുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇക്ബാൽ ആരോപിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ മങ്ങാരം ജംക്ഷനു സമീപമാണ് സംഭവം. ഇക്ബാൽ ഓടിച്ച സ്കൂട്ടറിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്നു സുഹൈൽ. സമൂഹ അടുക്കളയിൽ നിന്നുള്ള ഭക്ഷണം മുൻ പഞ്ചായത്ത് പ്രസിഡന്റ് കടത്തിക്കൊണ്ടു പോകുന്നു എന്ന ഫേസ്ബുക് പോസ്റ്റിലെ ആരോപണമാണ് ആക്രമണത്തിനു കാരണമെന്ന് ഇക്ബാൽ പറഞ്ഞു. അക്രമികളെ തിരിച്ചറിയാം. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്.
സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് വിവിധ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ഈ അക്രമ രാഷ്ട്രീയം, കത്തി രാഷ്ട്രീയം കത്തി താഴെ വെക്കാനും ചോര കൊണ്ടുള്ള കളി അവസാനിപ്പിക്കാനും സിപിഎം.തയ്യാറായേ പറ്റൂവെന്ന് അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ അഭിപ്രായപ്പെട്ടു. ഈ ജനാധിപത്യ രാജ്യത്ത് വീണ്ടും ഷുഹൈബ്മാരെയും,ശരത് ലാൽ- ക്യപേഷുമാരെയും സൃഷ്ടിക്കാൻ ഒരുങ്ങുന്നത് ജനങ്ങൾ ചെറുത്ത് തോൽപ്പിച്ചേ മതിയാവൂവെന്നും ഷാനിമോൾ പറഞ്ഞു.
ഷാനിമോൾ ഉസ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
കായംകുളത്തെ യൂത്ത് കോൺഗ്രസ് നേതാവ് പ്രിയപ്പെട്ട സുഹൈലിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ. അക്രമ രാഷ്ട്രീയം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. ഈ അക്രമ രാഷ്ട്രീയം, കത്തി രാഷ്ട്രീയം കത്തി താഴെ വെക്കാനും ചോര കൊണ്ടുള്ള കളി അവസാനിപ്പിക്കാനും സിപിഎം.തയ്യാറായേ പറ്റൂ.
അണികളെ നിയന്ത്രിക്കേണ്ട പരിപൂർണ്ണമായ ഉത്തരവാദിത്വം പാർട്ടി നേത്യത്വത്തിന് മാത്രമുള്ളതാണ്. സമൂഹ അടുക്കളയുമായ് ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ പാടില്ല എന്നത് ഏകാധിപതികളുടെ നിലപ്പാട് ആണ്. ഈ ജനാധിപത്യ രാജ്യത്ത് വീണ്ടും ഷുഹൈബ്മാരെയും,ശരത് ലാൽ- ക്യപേഷുമാരെയും സൃഷ്ടിക്കാൻ ഒരുങ്ങുന്നത് ജനങ്ങൾ ചെറുത്ത് തോൽപ്പിച്ചേ മതിയാവൂ.
അഡ്വ.ഷാനിമോൾ ഉസ്മാൻ എംഎൽഎ.
ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
യൂത്ത് കെയറിന്റെയും യൂത്ത് കോൺഗ്രസ്സിന്റെയും സജീവ പ്രവർത്തകനായ സുഹൈലിനെ കഴുത്തിന് വെട്ടേറ്റ് മാരകമായ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവം നടന്നതിന് ശേഷം നിരന്തരമായി അവിടുത്തെ സഹപ്രവർത്തകരുമായി ബന്ധപ്പെടുന്നുണ്ട്. കഴുത്തിലെ മുറിവിന് പുറമെ തോളെല്ലിനും ഗുരുതരമായ പൊട്ടലുള്ളതുകൊണ്ട് അടിയന്തിര വിദഗ്ദ്ധ ചികിത്സക്കായി എറണാംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് സുഹൈലിനെ മാറ്റി. ഹൈബി ഈഡൻ MP യുമായി ബന്ധപ്പെട്ട് അവിടെ വേണ്ട സജ്ജീകരണങ്ങൾ ചെയ്തു.
ഇന്നലെ രാത്രി കൂടി അത്താഴക്കഞ്ഞി വിതരണത്തിൽ പങ്കെടുത്ത സുഹൈലും യൂത്ത് കോൺഗ്രസ്സ് പ്രാദേശിക നേതാവ് ഇക്ബാലും ബൈക്കിൽ സഞ്ചരിച്ച സമയത്താണ് രാത്രി മറ്റൊരു ബൈക്കിൽ വന്നവർ വെട്ടി വീഴ്ത്തിയത്.
3 വർഷമായി പിരിച്ച തുക കർഷക തൊഴിലാളി ക്ഷേമനിധിയിലേക്ക് അടക്കാതെ മുക്കിയ CPM പ്രാദേശിക നേതൃത്വത്തിനെതിരെ ഫേസ്ബുക്കിൽ പ്രതികരിച്ചതിന് പരസ്യമായ ഭീഷണി പ്രവർത്തകർക്കുണ്ടായിരുന്നു. ദുരന്ത സമയത്തെ രാഷ്ട്രീയം പറയാനുള്ള വിലക്ക് ഒരു ചെറുപ്പക്കാരനെ കഴുത്തിന് വെട്ടിക്കൊല്ലാൻ ശ്രമിക്കുന്നതിന് ഇല്ലാത്തതിന്റെ നെറികേടിനെ അംഗീകരിക്കില്ല. സുഹൈലിന് വേണ്ട ഏത് സഹായവും നൽകും.ഇത് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരും.
പ്രതികളെ ഉടനടി അറസ്റ്റ് ചെയ്തില്ലെങ്കിൽ ആലപ്പുഴയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിലും യൂത്ത് കോൺഗ്രസ്സ് പ്രതിഷേധമുണ്ടാവും.
കെഎസ് ശബരിനാഥിന്റെ പ്രതികരണം:
കോവിഡ് കാലത്ത് യൂത്ത് കെയർ പദ്ധതിയുമായി ബന്ധപ്പെട്ടു നല്ല രീതിയിൽ പ്രവർത്തിക്കുന്ന കായംകുളത്തെ ഭരണിക്കാവ് പഞ്ചായത്തിലെ സുഹൈൽ എന്ന ചെറുപ്പക്കാരനെയാണ് രാഷ്ട്രീയ കാരണങ്ങളാൽ CPM അരിഞ്ഞുവീഴ്ത്താൻ ശ്രമിച്ചത്. കർഷക തൊഴിലാളി ക്ഷേമനിധിയിലേക്ക് പിരിച്ച തുക മുക്കിയ പ്രാദേശിക സിപിഎം നേതൃത്വത്തിനെതിരെ ഫേസ്ബുക്കിൽ പ്രതികരിച്ചതിനാണ് ഒരു യുവാവിനെ ഇരുട്ടിന്റെ മറവിൽ വെട്ടി വീഴ്ത്തിയത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ അഡ്മിറ്റായ സുഹൈലിനെ അർദ്ധരാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി . എല്ലാ സഹായവുമായി നേതാക്കളും പ്രവർത്തകരും സുഹൈലിനൊപ്പമുണ്ട്. കോവിഡ്കാലത്തു രാഷ്ട്രീയം പാടില്ല എന്ന് പറയുന്ന ആളുകൾ വാളുമായി കൊലപാതകശ്രമം നടത്തുമ്പോൾ ഈ നാട്ടിലെ നിയമസംവിധാനം നിശ്ചലമായിരിക്കുകയാണ്. ഇത് ചെയ്തവരെ നിയമത്തിനുമുമ്പിൽ എത്രയും പെട്ടെന്ന് കൊണ്ടുവരണം.
ഹൈബി ഈഡൻ എംപിയുടെ പ്രതികരണം:
ഈ മഹാമാരിയിൽ ജനങ്ങൾക്ക് ആശ്വാസമായി നിന്ന ഒരു ചെറുപ്പക്കാരനെയാണ് ഇന്നലെ രാത്രി സിപിഎമ്മിന്റെ ഗുണ്ടകൾ കൊലക്കത്തിക്ക് ഇരയാക്കിയത്. കൊല്ലണമെന്ന ലക്ഷ്യത്തോടെ തന്നെ കഴുത്തിന് വെട്ടുക, എന്ത് മനുഷ്യത്വമില്ലാത്ത പ്രവർത്തിയാണ് ഇത്. സി.പി. എമ്മിന്റെ അജണ്ടകളെ എതിർക്കുന്നു എന്നതാണോ ആ ചെറുപ്പക്കാരൻ ചെയ്ത കുറ്റം. മറ്റുള്ളവരുടെ ജീവിതത്തിനു താങ്ങായി നിന്ന സുഹൈൽ ഇപ്പോൾ സ്വന്തം ജീവന് വേണ്ടി പൊരുതുകയാണ്. ഇതാണോ മഹാമാരിയുടെ കാലത്ത് ഒരുമിച്ചു നിൽക്കേണ്ട രാഷ്ട്രീയം. ഈ വിവാദങ്ങളുടെ കാലത്ത് അജണ്ടകൾ മാറ്റി നിശ്ചയിക്കാൻ ആസൂത്രിതമായ ആക്രമണം ആണോ എന്ന് സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ല. സിപിഎമ്മിന്റെ രീതി എന്നും അതായിരുന്നു.
ജ്യോതി വിജയകുമാർ:
ഒരാളെ വെട്ടി കഴുത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്നത് എന്തു രാഷ്ട്രീയമാണ്? എന്ത് ക്രൂരതയാണ്? എങ്ങനെയാണ് മനുഷ്യരോടിങ്ങനെ ചെയ്യാനാവുക? അക്രമ രാഷ്ട്രീയത്തെ, മനുഷ്യരെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തെ നമ്മൾ ശക്തമായി എതിർത്തേ പറ്റൂ; പൂർണമായി തള്ളിക്കളഞ്ഞേ പറ്റൂ..
Stories you may Like
- യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിയമകുരുക്കിൽ
- പ്രതിപക്ഷ സമരത്തെ പൊലീസ് തന്നെ നേരിടും; നവകേരളത്തിൽ 'രക്ഷാപ്രവർത്തനം' തുടരും
- ഇ.പിക്ക് എതിരായ കേസ് എഴുതി തള്ളുന്നു; എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ നോട്ടിസ്
- സുരേന്ദ്രന്റെ ആരോപണത്തെ തള്ളി രാഹുൽ മാങ്കൂട്ടത്തിൽ
- കരിങ്കൊടി ഭയന്ന് കോഴിക്കോട്ട് കരുതൽ തടങ്കൽ പ്രയോഗം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്