തനിക്കെതിരായ യുവതിയുടെ ആരോപണം പച്ചക്കള്ളമെന്ന് കൊല്ലത്തെ യൂത്ത് കോൺഗ്രസ് നേതാവ് ഷാ സലീം; തന്റെയും ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെയും ഫോട്ടോ വച്ച് സോഷ്യൽ മീഡിയയിൽ കുപ്രചാരണം പൊടിപൊടിക്കുന്നു; കടവൂർ സ്വദേശി സെൽവ മണിയുടെ ആത്മഹത്യയ്ക്ക് തന്നെ പഴി ചാരിയ യൂത്ത് കോൺഗ്രസ് പ്രവർത്തക മേരി ബിന്ദുവിനെതിരെ പൊലീസിനും പാർട്ടിക്കും പരാതി
വിനോദ്.വി.നായർ
കൊല്ലം: ഭർത്താവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരൻ യൂത്ത്കോൺഗ്രസ് നേതാവാണെന്ന യുവതിയുടെ ആരോപണം പച്ചക്കള്ളമാണെന്ന് ആരോപണ വിധേയനായ യൂത്ത് കോൺഗ്രസ് നേതാവ് ഷാ സലിം. പൊതുസമൂഹത്തിന് മുന്നിൽ തന്നെ അപകീർത്തിപ്പെടുത്താൻ യുവതി നൽകിയ പരാതിയ്ക്കെതിരെ പൊലിസിലും പാർട്ടി നേതൃത്വത്തിനും പരാതി നൽകിയതായി ആരോപണ വിധേയനായ യൂത്ത്കോൺഗ്രസ് വടക്കേവിള മണ്ഡലം പ്രസിഡന്റ് ഷാ സലിം മറുനാടനോട് പറഞ്ഞു.
കാമുകിയുടെ മാതാവിനെ കൊലപ്പെടുത്തിയ ശേഷം പ്രെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യ ചെയ്ത കടവൂർ സ്വദേശി ശെൽവമണി ആത്മഹത്യചെയ്തതിനു പിന്നിലെ പ്രേരകശക്തി ഷാ സലിം ആന്നെന്നും ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട ്ശെൽവ മണിയുടെ ഭാര്യയും യൂത്ത് കോൺഗ്രസ് കൊല്ലം നിയോജകമണ്ഡലം മുൻ സെക്രട്ടറിയുമായ മേരി ബിന്ദു രംഗത്തെത്തിയിരുന്നു. എന്നാൽ കൊല്ലത്തെ പ്രമുഖനായ യൂത്ത്കോൺഗ്രസ് നേതാവിന്റെ പ്രേരണയിൽ തനിയ്ക്കെതിരെ ഇവർ വ്യാജപരാതി നൽകുകയായിരുന്നുവെന്നും തന്റെയും ഡി സിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടേയും ഫോട്ടോ വച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തുന്നുവെന്നും കാട്ടി കാട്ടി സിറ്റി പൊലിസ് അസിസ്റ്റന്റ് കമ്മീഷണർക്ക് പരാതിനൽകിയതായും ഷാ സലിം പറഞ്ഞു.
തന്റെ മകന്റെ മരണത്തിന്റെ പൂർണ്ണ ഉത്തരവാദി മകന്റെ ഭാര്യയായിരുന്ന മേരി ബിന്ദു ആണെന്നും ഇവരുടെ നിരന്തരമായ മാനസിക പീഡനങ്ങളെ തുടർന്നാണ് മകൻ കടുംകൈ ചെയ്തതെന്നും കാട്ടി ശെൽവമണിയുടെ മാതാവ് മേരി സെൽവറാണി സംസ്ഥാന പൊലിസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. മേരി ബിന്ദുവിന്റെ വഴിവിട്ട ജീവിതത്തെത്തുടർന്നാണ് ശെൽവമണി വിവാഹമോചനത്തിന് കേസ് കൊടുത്തതെന്നും ഇതേത്തുടർന്ന് തന്റെ മകൻ ശെൽവമണിയ്ക്കെതിരെ മേരി ബിന്ദു നിരവധി കള്ളക്കേസുകൾ നൽകിയിരുന്നതായും സ്വന്തം മകളെ ഉപയോഗിച്ച് ശെൽവമണിയ്ക്കെതിരെ പോക്സോ നിയമപ്രകാരം കേസ് കൊടുത്തെന്നും മക്കളെ കാണാൻ പോലും ശെൽവമണിയെ ഭാര്യ അനുവദിച്ചിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.
മേരി ബിന്ദുവിന് പരപുരുഷന്മാരുമായുണ്ടായിരുന്ന ബന്ധത്തിന്റെ ഓഡിയോ-വിഡിയോ ദൃശ്യങ്ങളടങ്ങിയ തെളിവുകൾ വിവാഹമോചന കേസിൽ കോടതിയിൽ നൽകിയിട്ടുണ്ട്. 2016 ൽ ഇളയ മകനെതിരെ കള്ളക്കേസ് കൊടുക്കുകയും നാല് വിവാഹാലോചനകൾ മുടക്കുകയും ചെയ്തു. ഇതേതുടർന്ന് 2016 ഓഗസ്റ്റ് 21 ന്ഇളയ മകൻ ലിപ്സൺ ആത്മഹത്യ ചെയ്തതായും പത്തു വർഷം മുൻപ് തന്റെ ഭർത്താവ് പത്രോസ് മേരി ബിന്ദുവിനെ കയറിപ്പിടിച്ചെന്ന തരത്തിൽ ഇവർ പറഞ്ഞുനടക്കുകയും ഇതിന്റെ മാനസിക വിഷമത്തിൽ പത്രോസ് ഹൃദയാഘാതം വന്ന് മരിച്ചതായും കഴിഞ്ഞ പത്തുവർഷത്തിനിടെ തന്റെ വീട്ടിൽ നടന്ന മൂന്ന് മരണങ്ങൾക്കും കാരണക്കാരി മേരി ബിന്ദു ആണെന്നും മേരി സെൽവറാണിപരാതിയിൽ ആരോപിക്കുന്നു.
മുസ്ലിം മതം സ്വീകരിച്ചെന്ന വ്യാജേന മറ്റൊരാളിന്റെ സഹായത്തോടെ സക്കാത്ത് കമ്മിറ്റിയിൽ നിന്നും മൂന്ന് സെന്റ് സ്ഥലം മേരി ബിന്ദു കൈക്കലാക്കിയെന്നുംക്രിസ്ത്യാനിയായ ഒരു വ്യക്തിക്ക് എങ്ങനെ സക്കാത്ത് കമ്മിറ്റിയിൽ നിന്നും സൗജന്യമായി സ്ഥലം കിട്ടിയെന്ന് ശെൽവമണി അന്വേഷിക്കുകയും അതിന്റെ സത്യാവസ്ഥ കണ്ടെത്തുകയും ചെയ്തതോടെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നുവെന്നും മേരി സെൽവറാണി പറയുന്നു. തന്റെ മകൻ മരിച്ച ശേഷവും ശെൽവമണിയുടെ ശേഷിക്കുന്ന സ്വത്ത് തട്ടിയെടുക്കാനുള്ളശ്രമമാണ് മേരി ബിന്ദു നടത്തുന്നതെന്നും ഇവരുടെ രാഷ്ട്രീയ സ്വാധീനത്തെഭയന്നാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും മേരി സെൽവറാണിപരാതിയിൽ വ്യക്തമാക്കുന്നു.
ശെൽവമണിയുടെ മരണത്തിന് ഉത്തരവാദി ഷാ സലീം എന്ന വ്യക്തിയാണെന്നതരത്തിൽ ഇവർ പൊലിസിൽ പരാതി നൽകിയതായി 'മറുനാടൻ മലയാളിയിൽ' വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത്തരമൊരു പരാതി നൽകുന്നതെന്നുംമേരി സെൽവറാണി പരാതിയിൽ പറയുന്നുണ്ട്.
കഴിഞ്ഞ ഏപ്രിൽ നാലിന് രാത്രിയാണ് കടവൂർ സ്വദേശിയായ ശെൽവമണികാമുകിയും കുരീപ്പുഴ സ്വദേശിനിയുമായ യുവതിയുടെ വീടിന് തീ വച്ചത്. തടയാനെത്തിയ യുവതിയുടെ മാതാവിനെ പെട്രോളൊഴിച്ച് കത്തിച്ച്കൊലപ്പെടുത്തിയ ഇയാൾ ആത്മഹത്യ ചെയ്തിരുന്നു. യുവതിയുമായുള്ളബന്ധമാണ് തന്റെ കുടുംബജീവിതം തകരാൻ കാരണമെന്ന് ഇയാൾമരണമൊഴിയിൽ പറഞ്ഞിരുന്നതായി മേരി ബിന്ദു പറയുന്നു. ഇവരുമായുള്ളബന്ധത്തിന് ഒത്താശ ചെയ്തത് ഷാ സലീം ആണെന്നും ഇതിൽ അന്വേഷണംനടത്തണമെന്നും ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിക്കും ഡിജിപിക്കുമടക്കം പരാതിനൽകിയിരുന്നു. ഇതിനെതിരെയാണ് കശുവണ്ടി വ്യവസായികളുടെ സംഘടനയുടെസംസ്ഥാന വൈസ് പ്രസിഡന്റും യൂത്ത് കോൺഗ്രസ് നേതാവുമായ ഷാ സലീംപരാതി നൽകിയിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് തനിയ്ക്കെതിരായ ആരോപണത്തിന് പിന്നിലെന്നും തിരഞ്ഞെടുപ്പിൽ രണ്ടാംസ്ഥാനത്തുവന്ന മുസ്ലിം സ്ഥാനാർത്ഥി തന്നെ അപകീർത്തിപ്പെടുത്തി ജില്ലാ വൈസ്പ്രസിഡന്റ് സ്ഥാനം നേടിയെടുക്കാൻ മേരി ബിന്ദുവിനെഉപയോഗിക്കുകയായിരുന്നുവെന്ന് ഷാ സലിം മറുനാടനോട് പറഞ്ഞു. ഇതുസംബന്ധിച്ച് കെ പി സി സിക്കും യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിക്കുംപരാതി നൽകിയതായും ഷാ സലിം വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍