ക്രിക്കറ്റിനായി മുംബൈയിലേക്ക് 'കുടിയേറിയത്' പതിനൊന്നാം വയസ്സിൽ; താമസം ആസാദ് മൈതാനിയിലെ ടെന്റിൽ; ജീവിത ചെലവിന് പാനിപൂരി വിറ്റു; സച്ചിൻ തിളങ്ങിയ ടൂർണമെന്റിൽ പേരെടുത്തു; അണ്ടർ 19 ലോകകപ്പിലെ മിന്നും താരം; ഒടുവിൽ 'ഹോം ഗ്രൗണ്ടിൽ' മുംബൈയെ 'വിരട്ടിയ' യശ്വസി ജയ്സ്വാൾ

സ്പോർട്സ് ഡെസ്ക്
മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെ വിറപ്പിച്ചു വിട്ട രാജസ്ഥാൻ റോയൽസിന്റെ ഓപ്പണർ യശസ്വി ജയ്സ്വാളാണ് ഐപിഎൽ സീസണിലെ ഏറ്റവും ശ്രദ്ധേയമായ ഇന്ത്യൻ യുവതാരങ്ങളിൽ ഒരാൾ. കഴിഞ്ഞ ദിവസം മുംബൈക്കെതിരെ യശസ്വിയുടെ മനോഹരമായ സെഞ്ചുറിയാണ് ആരാധകർക്ക് ഇടയിൽ ചർച്ചയാകുന്നത്. രാജസ്ഥാൻ ഇന്നിങ്സിന്റെ ആദ്യ പന്തുമുതൽ ക്രീസിലുണ്ടായിരുന്ന ജയ്സ്വാൾ രാജസ്ഥാൻ ഇന്നിങ്സ് അവസാനിപ്പിക്കാൻ രണ്ട് പന്തുകൾ മാത്രം ബാക്കിയുള്ളപ്പോഴാണു പുറത്തായത്.
അതിനിടെ ഗാലറിയിലേക്കു സിക്സുകൾ മൂളിപ്പറന്നത് എട്ടുവട്ടം. 16 ഫോറുകൾ ബൗണ്ടറി കടന്നു. ഐപിഎല്ലിൽ എതിരാളികളുടെ ഗ്രൗണ്ടിൽ കളിക്കുകയാണെന്നതിന്റെ ഒരു സമ്മർദവും വാംഖഡെയിൽ രാജസ്ഥാൻ താരത്തിനുണ്ടായിരുന്നില്ല. കാരണം മുംബൈ യശസ്വി ജയ്സ്വാളിന്റെ സ്വന്തം കളിമൈതാനം കൂടിയായിരുന്നു. രാജസ്ഥാൻ താരത്തിന്റെ ഇന്നിങ്സിന് വാംഖഡെ വലിയ വരവേൽപ്പാണ് നൽകിയത്.
വാങ്കഡേ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് ആരാധകരെ സാക്ഷിയാക്കി ജയ്സ്വാൾ നടത്തിയ ബാറ്റിങ് പ്രകടനം കരിയറിലെ ആദ്യ ഐപിഎൽ സെഞ്ചറിയെന്ന നേട്ടവുമായാണ് അവസാനിപ്പിച്ചത്. 21 വയസ്സുകാരനായ യുവതാരം 62 പന്തുകളിൽനിന്നു നേടിയത് 124 റൺസ്.
മത്സരത്തിൽ മുംബൈ ഇന്ത്യൻസ് തകർപ്പൻ ജയം നേടിയെങ്കിലും എതിർ ടീമിന്റെ യുവ ഓപ്പണർ യശസ്വി ജയ്സ്വാളിനെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ പ്രശംസകൾ കൊണ്ട് മൂടി. ''യശസ്വി ജയ്സ്വാൾ പ്രതിഭയുള്ള താരമാണ്. ആഭ്യന്തര ക്രിക്കറ്റിലെ ഫോം അതേപടി ഐപിഎല്ലിലേക്കും കൊണ്ടുവരികയാണ് അദ്ദേഹം ചെയ്തത്. അത് യശസ്വിക്ക് നല്ലതാണ്. ഇന്ത്യൻ ക്രിക്കറ്റിനും രാജസ്ഥാൻ റോയൽസിനും ഗുണം ചെയ്യും.'' എന്നായിരുന്നു രോഹിത്തിന്റെ വാക്കുകൾ.
ക്രിക്കറ്റിനായി മുംബൈയിലേക്ക് കുടിയേറ്റം
ഇടം കയ്യനായ ഈ യുവതാരത്തിന്റെ കന്നി ഐപിഎൽ സെഞ്ചുറി നിലവിലെ സീസണിലെ ഏറ്റവും ഉയർന്ന സ്കോർ മാത്രമല്ല. എന്നാൽ പ്രീമിയർ ലീഗിന്റെ 2023 ബാറ്റിങ് റാങ്കിംഗിൽ അത് അദ്ദേഹത്തെ ഒന്നാമതെത്തിക്കുകയും ചെയ്തു.
എന്നാൽ ക്രിക്കറ്റിന്റെ വഴിയിലേക്കെത്തുന്നതിന് മുൻപ് ജയ്സ്വാൾ കടന്നു വന്ന വഴികൾ ആർക്കും പരിചിതമായിരിക്കില്ല. തെരുവിൽ ഭക്ഷണം വിറ്റും, ടെന്റുകളിൽ താമസിച്ചും നടന്ന ഒരു കാലമുണ്ട് ഈ താരത്തിന്. നിശ്ചയ ദാർഢ്യം കൊണ്ടും, കഠിന പരിശ്രമം കൊണ്ടും ക്രിക്കറ്റ് എന്ന സ്വപ്നം സഫലമാക്കാനായി നടന്ന ജയ്സ്വാളിലൂടെ ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ യശസ്സ് ഉയർത്തപ്പെട്ടിരിക്കുകയാണ്.
ഉത്തർപ്രദേശിലെ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച ജയ്സ്വാൾ ചെറിയ കുട്ടി ആയിരിക്കെ തന്നെ മുംബൈ നഗരത്തിലേയ്ക്ക് കുടിയേറി. തന്റെ പതിനൊന്നാം വയസിൽ മാതാപിതാക്കൾ ഒപ്പമില്ലാതെയാണ് ആ ബാലൻ മുംബൈ നഗരത്തിൽ എത്തിപ്പെടുന്നത്.
അമ്മാവന്റെ സ്ഥലത്തുള്ള കാലിത്തൊഴുത്തിലായിരുന്നു ആ കാലങ്ങളിൽ ഉറങ്ങിയതെന്നും എന്നാൽ അവിടെ സ്ഥലമില്ലാതിരുന്നതിനാൽ മറ്റൊരു സ്ഥലത്തേയ്ക്ക് മാറി താമസിക്കാൻ അമ്മാവൻ ആവശ്യപ്പെട്ടതായും ഒരിക്കൽ താരം വ്യക്തമാക്കിയിരുന്നു. അതിനു ശേഷം ആസാദ് മൈതാനത്തിനടുത്തുള്ള ഒരു ടെന്റിലായിരുന്നു യശ്വസിയുടെ താമസം. പകൽ സമയത്ത് മുംബൈയിലെ സ്പോർട്സ് ഗ്രൗണ്ടിൽ ആയിരുന്നു ആ യുവാവ് ക്രിക്കറ്റ് കളിച്ചിരുന്നത്. ഭക്ഷണത്തിനുള്ള പണം കണ്ടെത്താനായി രാത്രിയിൽ പാനി പൂരി വിറ്റും നടന്നു
ആസാദ് മൈതാനത്തെ ജീവനക്കാർക്കൊപ്പമാണ് കുട്ടിക്കാലത്ത് യശസ്വി ഭക്ഷണം കഴിച്ചിരുന്നത്. ക്രിക്കറ്റ് പരിശീലകനായ ജ്വാല സിങ്ങിനൊപ്പം ചേർന്നതോടെയാണ് യശസ്വിയുടെ കരിയർ മാറിയത്. പരിശീലനത്തോടൊപ്പം യശസ്വിക്ക് താമസിക്കാനുള്ള സൗകര്യവും ജ്വാല സിങ് ഒരുക്കിനൽകി.
സച്ചിൻ തിളങ്ങിയ ടൂർണമെന്റിലൂടെ പേരെടുത്തു
ഹാരിസ് ഷീൽഡ് സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റിൽ പുറത്താകാതെ 319 റൺസും 13 വിക്കറ്റും വീഴ്ത്തിയതോടെയാണ് യശസ്വി ജയ്സ്വാൾ ആദ്യമായി ആളുകളുടെ ശ്രദ്ധയിൽപെട്ടത്. ഇതേ ടൂർണമെന്റിൽ തിളങ്ങിയ മറ്റൊരാൾ പിന്നീട് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായി മാറിയിട്ടുണ്ട്, സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ. ഹാരിസ് ഷീൽഡിൽ തിളങ്ങിയതോടെ യശസ്വിക്ക് ക്രിക്കറ്റിൽ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 2019ൽ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിൽ ചേർന്നു. 15 മത്സരങ്ങളിൽനിന്ന് 1845 റൺസാണു താരം നേടിയത്. ഫസ്റ്റ് ക്ലാസിൽ ഒൻപതു സെഞ്ചറികളും രണ്ട് അർധ സെഞ്ചറികളുമുണ്ട്.
അണ്ടർ 19 ലോകകപ്പിലെ മിന്നുംതാരം
ലിസ്റ്റ് എ ക്രിക്കറ്റിൽ ഡബിൾ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. 17 വയസ്സായിരുന്നു ഡബിൾ സെഞ്ചറിയടിക്കുമ്പോൾ യശസ്വിയുടെ പ്രായം. പടവുകൾ ഓരോന്നായി ചവിട്ടിക്കയറിയ താരം 2020 അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ടീമിലും കളിച്ചു. ലോകകപ്പിലെ പ്ലേയർ ഓഫ് ദ് ടൂർണമെന്റും അണ്ടർ 19 ഇന്ത്യൻ ടീമിന്റെ ടോപ് സ്കോററുമായി. ഇന്ത്യ ഫൈനലിൽ ബംഗ്ലാദേശിനോടു തോറ്റെങ്കിലും ആറു മത്സരങ്ങളിൽനിന്ന് യശസ്വി 400 റൺസെടുത്തു. ഒരു സെഞ്ചറിയും നാല് അർധ സെഞ്ചറികളും അതിലുൾപ്പെടും.
ബട്ലറെയും മറികടന്ന് യശസ്വി
2019ലെ ഐപിഎൽ താരലേലത്തിൽ 2.4 കോടി രൂപ ചെലവഴിച്ചാണ് യശസ്വിയെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഏതാനും സീസണുകൾക്കു ശേഷം ഇംഗ്ലിഷ് ക്യാപ്റ്റൻ ജോസ് ബട്ലർക്കൊപ്പം രാജസ്ഥാൻ ഓപ്പണിങ്ങിലെ വിശ്വസ്തനായി യശസ്വി ജയ്സ്വാൾ മാറി. ഒൻപതു മത്സരങ്ങളിൽനിന്ന് 428 റൺസുമായി, ഐപിഎൽ റൺവേട്ടക്കാരിൽ ഏറ്റവും മുന്നിലാണ് യശസ്വി ജയ്സ്വാൾ ഉള്ളത്. മുംബൈയ്ക്കെതിരായ സെഞ്ചറിയോടെ സൂപ്പർ താരങ്ങളായ വിരാട് കോലി, ഫാഫ് ഡുപ്ലേസി എന്നിവരെ പിന്തള്ളിയാണ് യശസ്വിയുടെ മുന്നേറ്റം.
53 പന്തുകളിൽനിന്നാണ് യശസ്വി ജയ്സ്വാൾ കരിയറിലെ ആദ്യ ഐപിഎൽ സെഞ്ചറി സ്വന്തമാക്കിയത്. താരത്തിന്റെ കരിയറിലെ 32 മത്സരത്തിലായിരുന്നു ഇത്. 2023 ഐപിഎല്ലിലെ ഇതുവരെയുള്ളതിൽ ഉയർന്ന വ്യക്തിഗത സ്കോറും ജയ്സ്വാളിന്റെ പേരിലായി. ഐപിഎൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരമാണ് ജയ്സ്വാൾ. 21 വയസ്സുള്ള ജയ്സ്വാളിനെക്കാൾ ചെറു പ്രായത്തിൽ സെഞ്ചറി ഉറപ്പിച്ചത് മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ദേവ്ദത്ത് പടിക്കൽ എന്നിവരാണ്.
ദേശീയ സീനിയർ ടീമിൽ കളിക്കാതെ ഒരു താരം ഐപിഎല്ലിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് യശസ്വി വാങ്കഡേ സ്റ്റേഡിയത്തിൽ അടിച്ചെടുത്തത്. ദേശീയ ടീമിൽ കളിക്കാതെ സെഞ്ചറി നേടുന്ന അഞ്ചാമത്തെ താരം കൂടിയായി ജയ്സ്വാൾ. ഐപിഎല്ലിൽ ഒരു രാജസ്ഥാൻ താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണിത്. ജയ്സ്വാൾ പഴങ്കഥയാക്കിയത് സൺറൈസേഴ്സിനെതിരെ ജോസ് ബട്ലർ നേടിയ 124 റൺസെന്ന റെക്കോർഡ് സ്കോറാണ്.
യശസ്വിയിൽ എന്നെക്കാൾ പ്രായം കുറഞ്ഞ ഒരാളെയാണ് ഞാൻ കണ്ടത്. എന്റെ ജീവിതത്തിന്റെ രണ്ടാം ഇന്നിങ്സിൽ നന്നായി കളിക്കാനായി ദൈവം എനിക്ക് മറ്റൊരു അവസരം നൽകിയതായിട്ടാണ് എനിക്ക് അപ്പോൾ തോന്നിയത്',പരിശീലകൻ ജ്വാല സിങ്ങ് മാധ്യമങ്ങളോട് വ്യക്തമാക്കി. 'വലിയ കാര്യങ്ങൾ ചെയ്യാനായി വിധിക്കപ്പെട്ടയാളാണ് ജയ്സ്വാൾ എന്ന് തോന്നുന്നു', മുതിർന്ന സ്പോർട്സ് ജേണലിസ്റ്റ് അയാസ് മേമൻ ട്വീറ്റ് ചെയ്തു. നിങ്ങൾ കണ്ടേക്കാവുന്ന ഏറ്റവും മികച്ച സെഞ്ചുറിയെന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് ഈ ഇന്നിങ്സിനെ വിശേഷിപ്പിച്ചത്.
Stories you may Like
- 'വിരാട് ഭായ്, കുറച്ചു നേരേ നിൽക്കൂ'; വിക്കറ്റിനു പിന്നിൽ വാചാലനായി ഇഷാൻ കിഷൻ
- ജയ് ഷാ ഐസിസി സാമ്പത്തിക-വാണിജ്യകാര്യ സമിതി തലവൻ
- 'ജയ് ഗണേശ്' എന്ന ടൈറ്റിൽ മിത്ത് വിവാദങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്തത്: രഞ്ജിത് ശങ്കർ
- പിതാവിന്റെ ദത്തുപുത്രി മകന്റെ 'ഭാര്യയായി'; അവിഹിതം അറിഞ്ഞതോടെ കൊലപാതകം
- പി.ജെയുടെ മകന്റെ വിമർശനം തള്ളിക്കളയാതെ പാർട്ടി നേതൃത്വം
- TODAY
- LAST WEEK
- LAST MONTH
- ദുബായിയിലേക്ക് ഹോളിഡേയ്ക്ക് പോകുന്നവർ ജയിലിലേയ്ക്കുള്ള വൺവേ ടിക്കറ്റ് ആകാതെ സൂക്ഷിക്കണമെന്ന് ഡെയ്ലി മെയിൽ മുന്നറിയിപ്പ്; പരിശോധനക്കിടെ സെക്യുരിറ്റിയുടെ കൈയിൽ തട്ടിയതിന് അമേരിക്കക്കാരിക്ക് ദുബായിൽ ലഭിച്ചത് ഒരു വർഷത്തെ തടവ്
- തൃശൂരിൽ സുരേഷ് ഗോപിയുടെ ജയമുറപ്പിക്കണം; തിരുവനന്തപുരത്ത് അത്ഭുതങ്ങൾ കാട്ടണം; എല്ലാ മണ്ഡലത്തിലും വോട്ട് ഷെയർ കൂട്ടണം; തന്ത്രങ്ങളൊരുക്കാൻ ആർ എസ് എസിലെ ഒന്നാമനും രണ്ടാമനും കേരളത്തിലേക്ക്; പരിവാറുകാർ പ്രചരണത്തിൽ സജീവമാകും
- ഹോങ്കോങ് ഓഹരി സൂചിക കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ; കോടീശ്വരന്മാർ പാപ്പരാവുന്നു; ബാങ്കുകളും റിയൽ എസ്റ്റേറ്റ് കമ്പനികളും പൊളിയുന്നു; ചൈന തിരിച്ചുവരവില്ലാത്ത വിധം തകർന്നെന്ന് ഫിനാൻഷ്യൽ ടൈംസ്
- ആശുപത്രി ചിത്രം വൈറലാക്കിയ ആനി രാജയോട് കാനത്തിന് താൽപ്പര്യക്കുറവ്; തരൂരിനെ നേരിടാൻ തിരുവനന്തപുരത്ത് പൊതു സ്വതന്ത്രനെത്തുമോ? തൃശൂരിൽ സുനിൽ കുമാറിന് കൂടുതൽ സാധ്യത; സിപിഐയും ലോക്സഭാ തയ്യാറെടുപ്പിലേക്ക്
- ബ്രിട്ടീഷ് അമേരിക്കൻ കപ്പലുകളെ വീഴ്ത്താനിരുന്ന കെണിയിൽപ്പെട്ട് ചൈനീസ് ആണവ മുങ്ങിക്കപ്പലിലെ 55 നാവികർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ; ഓക്സിജൻ വിതരണ ബന്ധം തകർന്ന് വിഷവാതകം ശ്വസിച്ച് മരിച്ച്ത് ചൈനയ്ക്കും കൊറിയയ്ക്കും ഇടയിലുള്ള മഞ്ഞക്കടലിൽ
- തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടാ എന്നുപറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്ന് വിശ്വസിച്ചിരുന്ന പാർട്ടി സംസ്ഥാന സമിതി അംഗം; അനിൽകുമാറിനെതിരെ തരംതാഴ്ത്തൽ അടക്കമുള്ള അച്ചടക്ക നടപടി പരിഗണനയിൽ
- ചീട്ടുകളിക്കാൻ മുറി എടുത്തത് ട്രിവാൻഡ്രം ക്ലബിൽ ഇൻസ്റ്റിറ്റിയൂഷണൽ മെംബർ ആയ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ക്ലബ്ബിന്റെ രണ്ട് നോമിനികളിൽ ഒരാളായ എംഡി; ബിനീഷിന്റെ പോസ്റ്റ് 'മാമനെ' രക്ഷിക്കുമോ? കോടിയേരിയുടെ അളിയനോട് പിണറായി പൊറുക്കുമോ?
- ഒരു ഇലട്രീഷ്യന് അറ്റകുറ്റപ്പണികൾക്കായി നൽകിയത് 1.55 കോടി! ടീസ്റ്റയുടെ ഭർത്താവ് ജാവേദ് ആനന്ദന് കിട്ടിയത് 12.61 ലക്ഷം; മകൾ താമരക്ക് 10.93 ലക്ഷം, മകൻ ജിബ്രാന് 20.53 ലക്ഷം; ന്യൂസ് ക്ലിക്കിലൂടെ ഒഴുകിയ കോടികളുടെ കണക്ക് ഞെട്ടിക്കുന്നത്; ചൈനീസ് പ്രൊപ്പഗഡൻഡാ ആർമി ഇന്ത്യൻ മാധ്യമങ്ങളെ വിലക്കെടുക്കുന്നുവോ?
- തുറുവൂരുകാരി പ്ലസ്ടു വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ നിർണ്ണായകമായത് ഒരു കാറിന് പിന്നാലെ പോയ പൊലീസ് അന്വേഷണം; തെളിവുകൾക്ക് കോടതി അംഗീകാരം; വാൽപ്പാറ കൊലയിൽ സഫർ ഷാ കുറ്റക്കാരൻ; ശിക്ഷ പിന്നീട്
- എപ്പോഴും സുന്ദരിയായി കാണാൻ ഇഷ്ടപ്പെട്ടു; മുഖം തടിക്കാതിരിക്കാൻ ഉപ്പില്ലാത്ത ഭക്ഷണം കഴിച്ചു; പലപ്പോഴും ബോധംകെട്ടു വീണു; ശ്രീദേവിയുടെ മരണത്തെ കുറിച്ച് ബോണി കപൂർ
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- കോടിയേരിയുടെ അന്ത്യാഭിലാഷത്തിൽ വിനോദിനി നടത്തിയ വെളിപ്പെടുത്തലിൽ വെട്ടിലായത് സിപിഎമ്മും മുഖ്യമന്ത്രിയും; തൊട്ടടുത്ത ദിവസം ട്രിവാൻഡ്രം ക്ലബ്ബിൽ 'കോടിയേരിയുടെ ഭാര്യാ സഹോദരന്റെ പേരിലെടുത്ത കോട്ടേജിലെ' പണം വച്ചുള്ള ചീട്ടുകളി കണ്ടെത്തിയ പൊലീസും; നൽകുന്നത് ഇനി മിണ്ടരുതെന്ന സന്ദേശമോ?
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ചെന്നൈയിൽ വച്ച് ഗോവിന്ദനോട് ബിനോയിയും ബിനീഷും തിരുവനന്തപുരത്തേക്ക് കൊണ്ടു വരണമെന്ന് പറഞ്ഞിരുന്നു; അച്ഛന്റെ ആഗ്രഹവും അതായിരുന്നെന്ന് അവർ പറഞ്ഞു; സിപിഎം നിരാകരിച്ചത് കോടിയേരിയുടെ അന്ത്യാഭിലാഷം; വിവാദത്തിൽ ഇനി നേതാക്കൾ പ്രതികരിക്കില്ല
- ഹോട്ടലിൽ ബിൽ എഴുതി തുടങ്ങി; എൽ ഐ സി ഏജന്റായി സൈക്കിൾ ചവിട്ടി; ഇന്ന് ഇന്നോവ ക്രിസ്റ്റയിലും ബെൻസിലും യാത്ര; മകൻ നടത്തുന്നത് വമ്പൻ ഹോട്ടൽ സമുച്ചയം; ഭാസുരാംഗൻ നടത്തിയത് 200 കോടിയുടെ തട്ടിപ്പ്; ഇത് കണ്ടലയെ കട്ടുമുടിച്ച സഹകരണക്കൊള്ള
- കറാച്ചിയിൽ ലഷ്കറെ തയിബ ഭീകരനെ അജ്ഞാതർ വെടിവച്ചു; കൊല്ലപ്പെട്ടത്, മുംബൈ ഭീകരാക്രമണ കേസിലുൾപ്പെട്ട മുഫ്തി ഖൈസർ ഫാറൂഖ്; ഹാഫിസ് സയീദിന്റെ അടുത്ത അനുയായി; മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരൻ
- മോസ്ക്ക് പൊളിച്ച് മൂത്രപ്പുരയാക്കുന്നു! ബാങ്കുകളും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും പൊളിഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധി; വിദേശകാര്യമന്ത്രിയെ കാണാതായത് അവിഹിതത്തിന്റെ പേരിൽ; പിന്നാലെ പ്രതിരോധ മന്ത്രിയും അപ്രത്യക്ഷനായി; 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്