18 സ്വർണ മെഡലുകൾ നേടി നിയമ പഠന രംഗത്ത് ഇന്ത്യയുടെ നക്ഷത്രമായി മാറിയ യമുന മേനോൻ ഈ ആഴ്ച മുതൽ കേംബ്രിഡ്ജ് ട്രിനിറ്റിയിലെ വിദ്യാർത്ഥിനി; ഉദയംപേരൂരിൽ നിന്നും കേംബ്രിഡ്ജിലേക്കുള്ള യാത്രയ്ക്ക് പറയാനുള്ളത് ആവേശോജ്ജ്വല കഥകൾ മാത്രം; ഒരു സുപ്രീം കോടതി അഭിഭാഷകന്റെ കഥകൾ കേട്ട് വളർന്ന പെൺകുട്ടി നിയമ രംഗത്ത് അത്ഭുതം സൃഷ്ടിക്കാൻ ഒരുങ്ങുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഓരോ വർഷവും എടുത്തു പറയാൻ മിടുക്കരിൽ മിടുക്കരായ മലയാളി വിദ്യാർത്ഥികളാണ് യുകെയിലെ വിവിധ സര്വകലാശകളിൽ എത്തികൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തിൽ കേംബ്രിഡ്ജിൽ എത്തിയ വടകരക്കാരി നികിത മുതൽ ഏറെ കഷ്ടപ്പാടുകൾ താണ്ടി ആദിവാസി കുടുംബത്തിൽ നിന്നും എത്തിയ കാസർകോട്ടുകാരന് ബിനേഷ് ബാലൻ വരെ യുകെയിൽ എത്തും മുൻപ് തന്നെ തങ്ങളുടെ നേട്ടങ്ങളുടെ പേരിൽ വാർത്ത തലക്കെട്ടുകളിൽ ഇടം കണ്ടെത്തിയ ശേഷമാണു യുകെയുടെ മണ്ണിൽ കാലുതൊട്ടത്.
ഇപ്പോൾ കേരളത്തിൽ നിന്നും എത്തുന്ന വിദ്യാർത്ഥി താരനിരയിലേക്കു മറ്റൊരാൾ കൂടി, തൃപ്പൂണിത്തുറ ഉദയംപേരൂർ തച്ചപ്പള്ളിൽ മോഹൻകുമാറിന്റെയും ഉഷയുടെയും മകൾ യമുന മേനോൻ. ഇന്ത്യൻ നിയമ പഠന രംഗത്ത് റെക്കോർഡ് ഇട്ട പരീക്ഷ വിജയമാണ് ഈ ആഴ്ച മുതൽ യമുനയേയും യുകെ മലയാളിയാക്കി മാറ്റുന്നത്. ഏറെ പ്രഗത്ഭരെ സൃഷ്ടിച്ച കേംബ്രിഡ്ജ് ട്രിനിറ്റി കോളേജിലാണ് യമുനയുടെ ഉപരിപഠനം.
ബാംഗ്ലൂർ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സ്റ്റിറ്റിയുടെ - എൽ എൻ എസ് യു ഐ - ബിഎ എൽ എൽ ബി ഓണേഴ്സ് പഠനത്തിൽ ഇന്നേവരെ ആരും സ്വന്തമാക്കാത്ത വിധം വിജയമാണ് ഇപ്പോൾ യമുന വാർത്തകളിൽ നിറയ്ക്കുന്നത്. ബ്രിട്ടനും ഓസ്ട്രേലിയയും സിംഗപ്പൂരും ഒക്കെ വാഗ്ദാനങ്ങൾ നിരത്തിയപ്പോൾ ചരിത്രത്തിൽ കേംബ്രിഡ്ജിനുള്ള സ്ഥാനം കണ്ടില്ലെന്നു വയ്ക്കാൻ യമുനയ്ക്കായില്ല.
അങ്ങനെയാണ് പഠന വഴികളിൽ കേംബ്രിഡ്ജ് നൽകിയ വാഗ്ദാനം യമുന സ്വീകരിക്കുന്നത്. ഇതോടെ യുകെ മലയാളികൾക്ക് അഭിമാനത്തോടെ പറയാൻ മറ്റൊരു മലയാളി വിദ്യാർത്ഥി കൂടി എത്തുകയായി. നന്നേ ചെറുപ്പം മുതൽ നിയമമാണ് തന്റെ വഴിയെന്നും തിരിച്ചറിഞ്ഞ് അതിനായി നടത്തിയ സ്ഥിരോത്സാഹമാണ് ഇപ്പോൾ യമുനയെ അപൂർവ്വ നേട്ടത്തിന് മുന്നിൽ എത്തിച്ചിരിക്കുന്നതും.
ഇന്ത്യൻ നിയമ പഠന രംഗത്ത് ഇതാദ്യമായാണ് ഒരു വിദ്യാർത്ഥിയെ തേടി 18 സ്വർണ മെഡലുകൾ എത്തുന്നതെന്ന് കരുതപ്പെടുന്നു. ഈ അഭിമാന നേട്ടത്തിൽ ലോക് സഭ സ്പീക്കർ മുതൽ ഉദയംപേരൂർ ഗ്രാമ പഞ്ചായത്ത് വരെയുള്ളവർ അഭിനന്ദനം കൊണ്ട് യമുനയെ അത്ഭുതപ്പെടുത്തുകയാണ്.
കോവിഡ് നിയന്ത്രണം മൂലം ഇത്തവണ ഓൺലൈൻ ആയാണ് ബിരുദ ദാന ചടങ്ങു നടന്നത്. അതുമാത്രമാണ് ഇപ്പോൾ യമുനയുടെ ചെറിയ സങ്കടം. ഒരു ഷെൽഫിൽ ഒന്നും ഒതുങ്ങാതെ വരുന്ന സ്വർണ മെഡലുകൾ നേരിട്ട് സ്വീകരിക്കാൻ കഴിയാത്ത പ്രയാസം. മികച്ച വിദ്യാർത്ഥി മുതൽ ടോപ് സ്കോറർ വരെയുള്ള വിവിധ തരം നേട്ടങ്ങളാണ് ഈ സ്വർണ മെഡലുകൾ തച്ചപ്പള്ളിൽ വീട്ടിൽ എത്തുന്നത്. ഓരോ വർഷവും യൂണിവേഴ്സിറ്റി നൽകുന്ന 38 മെഡലുകളിൽ പാതിയും ഈ പെൺകുട്ടിയുടെ കൈകളിലേക്കാണ് പറന്നു വീണിരിക്കുന്നത്. കഴിഞ്ഞ 38 വർഷത്തെ ചരിത്രമുള്ള യൂണിവേഴ്സിറ്റിയുടെ ആദ്യ അനുഭവം കൂടിയാണ് ഈ നേട്ടം.
കുടുംബ സുഹൃത്ത് കൂടിയായ സുപ്രീം കോടതി അഭിഭാഷകൻ ഇ എക്സ് ജോസഫ് വീട്ടിൽ വന്നിരുന്നു അച്ഛനോട് പറയുന്ന കോടതി കഥകൾ കേട്ടാണ് നിയമത്തോടെ യമുനയ്ക്ക് അതിയായ അഭിനിവേശം തോന്നുന്നത്. ഇടയ്ക്ക് അദ്ദേഹത്തിന് കംപ്യുട്ടർ ജോലികളിൽ സഹായി ആയി കൂടിയതോടെ സുപ്രീം കോടതിയിലെ വാദവും മറുവാദവും എല്ലാം യമുനയുടെ മനസ്സിൽ ഒരായിരം കോടതി മുറികൾ സൃഷ്ടിക്കാൻ കാരണമായി.
ഒരു പത്താം ക്ലാസുകാരിയുടെ മനസ്സിൽ മൊട്ടിട്ട മോഹങ്ങളാണ് ഇപ്പോൾ ഒരു നാടിനാകെ അഭിമാനമായി പൂത്തു വിടർന്നിരിക്കുന്നത്. തുടക്കത്തിൽ തന്റെ ഇഷ്ടം വീട്ടിൽ പറഞ്ഞപ്പോൾ അത്ര തുറന്ന പിന്തുണയല്ല ലഭിച്ചത്. ഡോക്ടറോ എഞ്ചിനീയറോ ആയാൽ കൂടുതൽ നന്നെന്ന ശരാശരി മലയാളി കുടുംബത്തിലെ ചിന്തകൾ തന്നെയാണ് യമുനയേയും തേടി എത്തിയത്.
അഭിഭാഷക ആയാലും പേരെടുക്കാൻ വർഷങ്ങളുടെ കാത്തിരിപ്പു വേണമെന്ന മാതാപിതാക്കളുടെ ആശങ്കയാണ് പഠന വഴിയിൽ തന്നെ യമുന ഇല്ലാതാക്കുന്നത്. ഇതിനായി നന്നേ ക്ലേശങ്ങൾ സഹിച്ച ഓർമ്മകളും ഇപ്പോൾ യമുനയ്ക്ക് പങ്കിടാനുണ്ട്. പ്ലസ് ടൂവിന് സയൻസ് എടുത്തു പഠിച്ച പെൺകുട്ടി ദേശീയ നിയമ പ്രവേശ പരീക്ഷയായ ''ക്ലാറ്റ്'' നന്നായി തോൽക്കുന്നു. എന്നാൽ എഞ്ചിനിയറിങ്ങിൽ പ്രവേശനം ഉറപ്പാക്കുകയും ചെയ്യുന്നു.
സ്വാഭാവികമായും വീട്ടിൽ നിന്നും ഉണ്ടാകുന്ന സമ്മർദ്ദം പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ ഒരു വർഷം വീട്ടിൽ ഇരുന്നു വീണ്ടും ''ക്ലാറ്റ്'' പരീക്ഷ എഴുതാൻ തന്നെ ആയിരുന്നു യമുനയുടെ വിട്ടുവീഴ്ച ഇല്ലാത്ത തീരുമാനം. അഞ്ചു വർഷം മുൻപ് ആ പരീക്ഷയിൽ 28-ാം റാങ്ക് നേടിയാണ് യമുന പഠനത്തിനായി ബാംഗ്ലൂരിൽ എത്തുന്നത്. രാജ്യത്ത് ഈ രംഗത്തുള്ള ഒന്നാം നമ്പർ സ്ഥാപനം എന്ന ബഹുമതിയാണ് യമുനയെ ലോ യൂണിവേഴ്സിറ്റിയിൽ എത്തിക്കാൻ കാരണമായതും.
ഒരു പക്ഷെ ആ ആക്കാദമിക് തീരുമാനം തന്നെയാണ് ഇപ്പോൾ യമുനയ്ക്ക് കേംബ്രിഡ്ജിലേക്കുള്ള വഴികാട്ടിയായി മാറിയതും. നിയമ രംഗത്ത് ലോകത്തു തന്നെയുള്ള മാറ്റങ്ങളും അവസരങ്ങളും മനസിലാക്കാൻ ഇന്ത്യയിൽ ഇത്രയും മികച്ച മറ്റൊരു സ്ഥാപനമില്ല. വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ്, ഇന്റേൺഷിപ്പ്, എക്സ്ചേഞ്ച് പ്രോഗ്രാം എന്നിവ ഒക്കെ ഉറപ്പാക്കുന്നതിൽ മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള സ്ഥാപനം കൂടിയാണ് ലോ യൂണിവേഴ്സിറ്റി.
ഇവിടെ പഠിക്കുമ്പോൾ തന്നെ മുട്ട് കോർട്ട് വഴി യമുന ലണ്ടനിലും സിംഗപ്പൂരിലും എത്തിയിരുന്നു. യൂണിവേഴ്സിറ്റികൾ തമ്മിലുള്ള സൗഹാർദ്ദ സഹകരണമാണ് ഇതിനു വഴി തുറന്നതു. എന്നാൽ തനറെ ഭാവി പഠനം ഇംഗ്ലാണ്ടിൽ തന്നെ ആയിരിക്കും എന്ന് അന്ന് യാതൊരു പ്രതീക്ഷയും ഈ മിടുക്കിയുടെ സ്വപ്നത്തിൽ ഉണ്ടായിരുന്നില്ല. പഠന ഭാഗമായി തന്നെ നേപ്പാൾ, ഓസ്ട്രേലിയ എന്നിവിടങ്ങളിലും യമുന എത്തിയിരുന്നു.
കേസ് നടത്തി പേരെടുക്കുന്നവരേക്കാൾ കീർത്തി കേസ് നടത്തും മുന്നേ ഇപ്പോൾ യമുനയുടെ കൈകളിൽ എത്തിയിരിക്കുന്നു. ഇപ്പോൾ ഒരുപക്ഷെ വീട്ടുകാരേക്കാൾ മനസറിഞ്ഞു സന്തോഷിക്കുന്നതും യമുനയുടെ നിയമത്തിന്റെ കാവൽക്കാരിയാക്കാൻ കാരണക്കാരനായ സുപ്രീം കോടതി അഭിഭാഷകൻ ജോസഫ് തന്നെ ആയിരിക്കണം. ഇപ്പോൾ യമുനയുടെ മുന്നിൽ എൽഎൽഎം പഠനമാണ് കേംബ്രിഡ്ജിൽ പൂർത്തിയാക്കാനുള്ളത്.
കേംബ്രിഡ്ജിനൊപ്പം ഓക്സ്ഫോഡും ക്ഷണിച്ചെങ്കിലും ഭാവി രാഷ്ട്രീയ നേതാക്കളെ പോലും സൃഷ്ടിക്കുന്ന ലോകോത്തരമായ ട്രിനിറ്റിയുടെ സാന്നിധ്യമാണ് യമുനയെ കേംബ്രിഡ്ജ് കൂടുതലായി ആകർഷിക്കാൻ കാരണമായത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്