പാരിസിൽ പത്രപ്രവർത്തകർക്ക് നേരേ ഇസ്ലാമിക തീവ്രവാദി ആക്രമണം; സൈന്യത്തിന്റെ നടപടിയിൽ ക്ഷമ ചോദിച്ച് കിം ജോങ്ങ് ഉൻ; സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളെ തുടർന്ന് വത്തിക്കാൻ കർദിനാൾ സ്ഥാനമൊഴിയുന്നു; പാർലമെന്റിന്റെ ഓൺലൈൻ സമ്മേളനത്തിനിടയിൽ വെപ്പാട്ടിയുടെ മാറിടത്തിൽ ചുംബിച്ച എം പി രാജിവച്ചു; വംശനാശം സംഭവിച്ചെന്നു കരുതിയ ജലത്തവളകളെ 80 വർഷങ്ങൾക്ക് ശേഷം കണ്ടുകിട്ടി; ലോക വാർത്തകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം
മറുനാടൻ ഡെസ്ക്
ലണ്ടൻ: തീവ്രവാദി ആക്രമണം മുതൽ അത്രയേറെ പതിവില്ലാത്ത ഉത്തരകൊറിയൻ ഏകാധിപതിയുടെ വിനയപ്രകടനം വരെ ഇന്നത്തെ വാർത്തകളിലുണ്ട്. എന്നാൽ പ്രകൃതിസ്നേഹികൾക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്, ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായി എന്നു കരുതിയിരുന്ന ഒരുവിഭാഗം ജീവികളെഃ0 വർഷത്തിനിപ്പുറം കണ്ടെത്താനായത്. ലോക വാർത്തകളിലേക്ക് ഒരു എത്തിനോട്ടം.
പാരിസിൽ തീവ്രവാദി ആക്രമണം
വിവാദ വിഷയമായ കാർട്ടൂൺ പ്രസിദ്ധീകരിച്ച മാസികയുടെഓഫീസിനു മുന്നിൽ ഇന്നലെ രണ്ട് പത്രപ്രവർത്തകർക്ക് നേരെ നടന്നത് ഇസ്ലാമിക തീവ്രവാദി ആക്രമണമായിരുന്നു എന്ന് ഫ്രഞ്ച് ഇന്റീരിയർ മിനിസ്റ്റർ പ്രഖ്യാപിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ പ്രധാന പ്രതി എന്നു സംശയിക്കുന്ന ആളെ, സംഭവസ്ഥലത്തിന് അടുത്തുവച്ച് കൈയിൽ ആയുധം കരുതിയതിന് ഒരുമാസം മുൻപ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാൽ, ഇസ്ലാമിക തീവ്രവാദികളുടെ ലിസ്റ്റിൽ ഇയാളുടെ പേര് ഉണ്ടായിരുന്നില്ല.
പാക്കിസ്ഥാനിൽ നിന്നും മൂന്ന് വർഷം മുൻപ് എത്തിയ അലി എന്നയാളെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് മന്ത്രി അറിയിച്ചു. സംഭവ സ്ഥലത്തുനിന്നും ഏറെ ദൂരെയല്ലാതുള്ള ഓപ്പറ ബാസ്റ്റിലയുടെ മുൻപിൽ വച്ച് വസ്ത്രത്തിൽ രക്തം പുരണ്ട രീതിയിലാണ് ഇയാളെ കണ്ടെത്തിയത്. ഏകദേശം 18 വയസ്സ് പ്രായം ഇയാൾക്കുണ്ട്. ഇയാളാണ് പത്രപ്രവർത്തകരെ ആക്രമിച്ചത്. അതേസമയം, ഈ അക്രമത്തിന് അസൂത്രണം ചെയ്ത 33 കാരനായ അൾജീരിയൻ സ്വദേശിയേ മെട്രോസ്റ്റേഷനിൽ നിന്നും പൊലീസ് പിടികൂടി.
വിവാദമായ കാർട്ടൂൺ പ്രസിദ്ധീകരിക്കുന്നതിനെതിരെ നിരവധി ഇസ്ലാമിക രാഷ്ട്രത്തലവന്മാർ ഉൾപ്പടെ പലരും രംഗത്തു വന്നിരുന്നെങ്കിലും അത് പുനപ്രസിദ്ധീകരണം ചെയ്തു. മാത്രമല്ല, മതത്തെ ബഹുമാനിക്കാൻ എന്നപോലെ മതവിശ്വാസത്തെ നിന്ദിക്കാനും ഫ്രാൻസ് ഭരണഘടന സ്വാതന്ത്ര്യം നൽകുന്നു എന്ന നിലപാടിൽ ഫ്രഞ്ച് ഭരണകൂടം ഉറച്ചു നിൽക്കുകയും ചെയ്തു. ഇത്, മതമൗലിക വാദികളെ വിറളിപിടിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള പ്രതികാരമാണ് ഇപ്പോൾ നടന്ന ഈ ആക്രമണം എന്നാണ് വിലയിരുത്തുന്നത്.
അപൂർവ്വമായ ക്ഷമാപണവുമായി കിം ജോങ്ങ് ഉൻ
ഉത്തരകൊറിയൻ ഏകാധിപതിയായ കിം ജോങ്ങ് ഉന്നിന് തീരെ പരിചയമില്ലാത്ത ഒന്നാണ് ക്ഷമചോദിക്കൽ. ലോക പൊലീസായ അമേരിക്കയോടുപോലും തർക്കിച്ചു നിൽക്കുന്ന ഒരു ധിക്കാരിയായിട്ടേ ലോകത്തിന് കിം ജോങ്ങ് ഉന്നിനെ പരിചയമുള്ളു. ആ പ്രതിഛായ തിരുത്തുകയാണ് കിം. കഴിഞ്ഞ ദിവസം, ഉത്തരകൊറിയയുടെ സമുദ്രാർത്തി ലംഘിച്ച ഒരു ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥനെ ഉത്തരകൊറിയൻ സൈനികർ വെടിവച്ചു കൊന്നിരുന്നു.
വെടിവച്ചു കൊന്നതിനു ശേഷം, മൃതദേഹം കത്തിച്ചു ചാമ്പലാക്കുകയും ചെയ്തു. കൊറോണ വ്യാപനം ഭയന്നാണ് മൃതദേഹം ദഹിപ്പിച്ചതെന്ന് പിന്നീട് ഉത്തരകൊറിയൻ സൈന്യം വിശദീകരിച്ചിരുന്നു. പത്ത് വർഷത്തിനു ശേഷമാണ് ഉത്തരകൊറിയൻ സൈന്യം ഒരു ദക്ഷിണ കൊറിയക്കാരനെ കൊല്ലുന്നത്. ഇതിനെ തുടർന്നാണ് കിം ദക്ഷിണകൊറിയൻ പ്രസിഡന്റിന് ക്ഷമ ചോദിച്ചുകൊണ്ട് കത്തെഴുതിയത്.
പ്രസിഡന്റ് മൂണിനോടും ദക്ഷിണകൊറിയയിലെ എല്ലാ പൗരന്മാരോടും മാപ്പ് പറഞ്ഞുകൊണ്ടാണ് കത്ത് തുടങ്ങുന്നത്. കൊറോണ പ്രതിസന്ധിക്കാലത്ത് ഇത്തരത്തിലുള്ള ഒരു സംഭവം നടക്കാൻ പാടില്ലായിരുന്നു എന്നും കിം പറഞ്ഞു. അനധികൃതമായി അതിർത്തി ലംഘിഛ്ക വ്യക്തിക്ക് നേരെ പത്തുതവണ വെടിയുതിർത്തതായി കത്തിൽ സമ്മതിക്കുന്നുണ്ട്. അതിർത്തി രക്ഷാ സേനക്ക് നൽകിയ നിർദ്ദേശപ്രകാരം അവർ പ്രവർത്തിക്കുകയായിരുന്നു എന്നും എഴുത്തിൽ പറയുന്നു.അതേസമയം, ഈ ഉദ്യോഗസ്ഥനെ സമുദ്രത്തിൽ വച്ചു തന്നെ ഉത്തരകൊറിയൻ സൈന്യം ചോദ്യം ചെയ്തുവെന്നും ഉത്തരകൊറിയയിലേക്ക് കൂറുമാറാനുള്ള സന്നദ്ധത അറിയിച്ചിട്ടും വെടിവച്ചുകൊല്ലുകയായിരുന്നു എന്നുമാണ് സിയോളിൽ ഒരു സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞത്.
ലൈംഗിക ആരോപണങ്ങൾക്ക് പിറകേ സാമ്പത്തിക ക്രമക്കേടും കത്തോലിക്ക സഭയുടെ പ്രതിഛായ തകർക്കുന്നു
സഭയുടെ പണമുപയോഗിച്ച് ലണ്ടനിൽ ഒരു ആഡംബര അപ്പാർട്ട്മെന്റ് വാങ്ങിയതുമായി ബന്ധപ്പെട്ടുയർന്ന 180 മില്ല്യൺ പൗണ്ടിന്റെ സാമ്പത്തിക ക്രമക്കേട് പുറത്തുവന്നതിനെ തുടർന്ന് വത്തിക്കാനിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ രാജിവച്ചു. കർദിനാൾ ആഞ്ചെലോ ബെസ്ക്യുയുടെ രാജി സ്വീകരിച്ചതായി വ്യാഴാഴ്ച്ച മാർപ്പാപ്പ അറിയിച്ചു. വത്തിക്കാൻ സെക്രട്ടേറിയേറ്റ് ഓഫ് സ്റ്റേറ്റിലെ മുൻ ഡെപ്യുട്ടിയായ ബെസ്കിയു സഭയുടെ പണം ഉപയോഗിച്ച്, വിദേശ ഫണ്ടുകളുടെയും കമ്പനികളുടെയും സഹായത്താൽ ലണ്ടനിൽ 180 മില്ല്യൺ പൗണ്ട് വിലവരുന്ന ഒരു വസതി വാങ്ങി എന്നതായിരുന്നു ആരോപണം.
സബ്സ്റ്റ്യുറ്റിയുട്ട് ഫോർ ജനറൽ അഫയേഴ്സ് എന്ന സ്ഥാനത്തിരിക്കുമ്പോഴായിരുന്നു കർദിനാൾ, സ്ലോയേൻ അവെന്യൂവിലെ ഈ വസതി വാങ്ങിയത്. ഇടനിലക്കാർക്ക് ഫീസ് നൽകിയതിലൂടെ സഭക്ക് നഷ്ടമായത് ദശലക്ഷക്കണക്കിന് പൗണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വത്തിക്കാൻ ഉദ്യോഗസ്ഥന്മാർക്ക് നേരെയും ഇടനിലക്കാർക്ക് നേരെയും വത്തിക്കാൻ പ്രോസിക്യുട്ടർ അന്വേഷണം നടത്തിയിരുന്നു എങ്കിലും കർദ്ദിനാളിനെതിരെ അന്വേഷണം ഉണ്ടായില്ല. എന്നാൽ, താൻ സഭയുടെ സ്വത്തുക്കൾ വർദ്ധിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളു എന്നും ഒരു ചില്ലിക്കാശുപോലുംദുരുപയോഗം ചെയ്തിട്ടില്ലെന്നുമാണ് കർദ്ദിനാൾ പറയുന്നത്. സഭയുടെ പണം തന്റെ സഹോദരന് നൽകി എന്ന സംശയത്തിന്റെ പുറത്ത് തന്നെ പുറത്താക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ മീറ്റിംഗിനിടയിൽ വെപ്പാട്ടിയുടെ മാറിടത്തിൽ ചുംബിച്ച എം പി രാജിവച്ചു
പാർലമെന്റിന്റെ ഓൺലൈൻ സമ്മേളനം നടക്കുന്നതിനിടയിൽ ഒരു സ്ത്രീയുടെ മാറിടത്തിൽ ചുംബിച്ച അർജന്റീനയിലെ എം പി രാജിവച്ചു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ എമിലിയോ അമേരിയുടെ മടിയിലിരുന്ന് കൊഞ്ചിക്കുഴയുകയായിരുന്ന സുന്ദരിയുടെ മാറിടത്തിലാണ് അയാൾ ചുമ്പനമർപ്പിച്ചത്.ഇതിനെ തുടർന്ന് നോർത്ത് വെസ്റ്റ് പ്രവിശ്യയിലെ ഭരണമുന്നണി അംഗമായ ഫ്രെന്റെ ഡി ടോഡോസിൽ നിന്നും ഈ 47 കാരനെ പുറത്താക്കുകയും എം പി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രവിശ്യയുടെ കടബാദ്ധ്യതകൾ തീർക്കുന്നതിനെ കുറിച്ചുള്ള ഗൗരവകരമായ ചർച്ചക്കിടെയാണ് ഈ സംഭവം നടന്നത്. ഉടനെ തന്നെ, അമേരിയെ സസ്പെൻഡ് ചെയ്യുന്നതിന് അനുകൂലമായി മറ്റ് എം പിമാർ വോട്ടുചെയ്തു. തുടർന്ന് ഇയാളെ പാർലമെന്റിൽ നിന്നും പുറത്താക്കാനുള്ള നടപടികൾ കൈക്കൊണ്ടുവരികയായിരുന്നു. അതിനിടയിലാണ് അമേരി രാജി സന്നദ്ധത അറിയിച്ചത്. കഴിഞ്ഞ ഡിസംബറിൽ ആദ്യമായി എം പി ആയ സമയത്ത് ഒരു കൗമാരക്കാരിയെ ഇയാൾ പീഡിപ്പിച്ചതായി ആരോപണമുയർന്നിരുന്നു.
ഭാര്യയിൽ നിന്നും അകന്നു താമസിക്കുന്ന ഇയാളുടെ സ്ത്രീ സുഹൃത്തും രാഷ്ട്രീയ ഉപദേഷ്ടാവുമാണ് ഈ സുന്ദരി എന്നാണ് ഇയാൾ അവകാശപ്പെട്ടത്. ഇത് തനിക്ക് പറ്റിയ ഒരു അബദ്ധമാണെന്നും അതിൽ വിഷമമുണ്ടെന്നും രാജി വച്ചതിനു ശേഷം ഇയാൾ പറഞ്ഞു. തന്റെ ഭാഗത്ത് ഇന്റർനെറ്റ് കണക്ഷൻ വളരെ മോശമാണെന്നും തന്റെ പങ്കാളി കുളികഴിഞ്ഞ് വരികയായിരുന്നെന്നും അപ്പോൾ നെറ്റ് കണക്ഷൻ ഇല്ല എന്നാണ് താൻ കരുതിയിരുന്നതെന്നും അയാൾ പറഞ്ഞു. പത്തു ദിവസങ്ങൾക്ക് മുൻപ് തന്റെ പങ്കാളി മാറിടത്തിന്റെ വലിപ്പം കൂട്ടുവാൻ സിലിക്കോൺ ഇംപ്ലാന്റ് നടത്തിയിരുന്നു എന്നും അതിനെ കുറിച്ച് അന്വേഷിച്ച കൂട്ടത്തിൽ മാറിടത്തിൽ ഒരു ചുംബനം അർപ്പിക്കുകയായിരുന്നു എന്നും അയാൾ വെളിപ്പെടുത്തി.
വംശനാശം സംഭവിച്ചു എന്നു കരുതിയ അപൂർവ്വയിനം തവളകളെ 80 വർഷത്തിനു ശേഷം കണ്ടുകിട്ടി
വംശനാശം സംഭവിച്ചു എന്നു കരുതിയിരുന്ന ഹാൾസ് ജലത്തവളകളെ 80 വർഷത്തിനു ശേഷം ചിലി മരുഭൂമിയിലെ ഒരു ചെറിയ നീരുറവയിൽ ചില ചിലി ശാസ്ത്രജ്ഞർ കണ്ടെത്തി. ചിലിയിൽ അറ്റക്കാമ മരുഭൂമിയിലെ ഒരു ചെറിയ നീരുറവയിൽ ഇവയെ 1935 ൽ അമേരിക്കൻ ഗവേഷകനായ ഫ്രാങ്ക് ഗ്രിഗറി ഹാൾ ആണ് ആദ്യമായി കണ്ടത്. അതുകൊണ്ട് തന്നെ ഇവ ഹാൾ ജലത്തവളകൾ എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് അധികകാലം കഴിയും മുൻപ് തന്നെ ഇവ അപ്രത്യക്ഷമായി.
മറ്റു തവളകളെ പോലെ ഉഭയജീവി ഗണത്തിൽ പെടുന്നവയല്ല ഇവ. ഇവ സമ്പൂർണ്ണമായും ജല ജീവികളാണ്. ജലത്തിനു പുറത്ത് അഞ്ചുമിനിറ്റിലധികം ഇരുന്നാൽ ഇവ മരണപ്പെടും. വർദ്ധിച്ച തോതിലുള്ള ഖനനം, ടൂറിസം എന്നിവയും വടക്കൻ ചിലിയിലെ നഗരങ്ങളുടെ വിസ്തൃതി വർദ്ധിക്കുന്നതുമെല്ലാം ഇവയുടെ ആവസ വ്യവസ്ഥക്ക് ഭീഷണി ആകുന്നുണ്ട്. ഇനിയെങ്കിലും ഇവയുടെ ആവസ വ്യവസ്ഥ സംരക്ഷിച്ചില്ലെങ്കിൽ, ഒരിക്കലും കാണാനാകാത്ത വിധം ഇവ നശിച്ചുപോകും എന്നാണ് ഗവേഷകർ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- എന്റെ എക്കാലത്തെയും സുഹൃത്ത്; പ്രവൃത്തിയും സ്വഭാവവും നല്ല പോലെ ബോധ്യം; കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ആയിരിക്കുമ്പോഴും ചിരപരിചിതൻ; ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ രാധാകൃഷ്ണന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കലാമണ്ഡലം ഗോപി; വീഡിയോ സന്ദേശം, സുരേഷ് ഗോപിക്ക് വേണ്ടി ചില വിഐപികൾ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവാദത്തിന് പിന്നാലെ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്