പാരിസിൽ പത്രപ്രവർത്തകർക്ക് നേരേ ഇസ്ലാമിക തീവ്രവാദി ആക്രമണം; സൈന്യത്തിന്റെ നടപടിയിൽ ക്ഷമ ചോദിച്ച് കിം ജോങ്ങ് ഉൻ; സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളെ തുടർന്ന് വത്തിക്കാൻ കർദിനാൾ സ്ഥാനമൊഴിയുന്നു; പാർലമെന്റിന്റെ ഓൺലൈൻ സമ്മേളനത്തിനിടയിൽ വെപ്പാട്ടിയുടെ മാറിടത്തിൽ ചുംബിച്ച എം പി രാജിവച്ചു; വംശനാശം സംഭവിച്ചെന്നു കരുതിയ ജലത്തവളകളെ 80 വർഷങ്ങൾക്ക് ശേഷം കണ്ടുകിട്ടി; ലോക വാർത്തകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം
മറുനാടൻ ഡെസ്ക്
ലണ്ടൻ: തീവ്രവാദി ആക്രമണം മുതൽ അത്രയേറെ പതിവില്ലാത്ത ഉത്തരകൊറിയൻ ഏകാധിപതിയുടെ വിനയപ്രകടനം വരെ ഇന്നത്തെ വാർത്തകളിലുണ്ട്. എന്നാൽ പ്രകൃതിസ്നേഹികൾക്ക് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്, ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായി എന്നു കരുതിയിരുന്ന ഒരുവിഭാഗം ജീവികളെഃ0 വർഷത്തിനിപ്പുറം കണ്ടെത്താനായത്. ലോക വാർത്തകളിലേക്ക് ഒരു എത്തിനോട്ടം.
പാരിസിൽ തീവ്രവാദി ആക്രമണം
വിവാദ വിഷയമായ കാർട്ടൂൺ പ്രസിദ്ധീകരിച്ച മാസികയുടെഓഫീസിനു മുന്നിൽ ഇന്നലെ രണ്ട് പത്രപ്രവർത്തകർക്ക് നേരെ നടന്നത് ഇസ്ലാമിക തീവ്രവാദി ആക്രമണമായിരുന്നു എന്ന് ഫ്രഞ്ച് ഇന്റീരിയർ മിനിസ്റ്റർ പ്രഖ്യാപിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ പ്രധാന പ്രതി എന്നു സംശയിക്കുന്ന ആളെ, സംഭവസ്ഥലത്തിന് അടുത്തുവച്ച് കൈയിൽ ആയുധം കരുതിയതിന് ഒരുമാസം മുൻപ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാൽ, ഇസ്ലാമിക തീവ്രവാദികളുടെ ലിസ്റ്റിൽ ഇയാളുടെ പേര് ഉണ്ടായിരുന്നില്ല.
പാക്കിസ്ഥാനിൽ നിന്നും മൂന്ന് വർഷം മുൻപ് എത്തിയ അലി എന്നയാളെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് മന്ത്രി അറിയിച്ചു. സംഭവ സ്ഥലത്തുനിന്നും ഏറെ ദൂരെയല്ലാതുള്ള ഓപ്പറ ബാസ്റ്റിലയുടെ മുൻപിൽ വച്ച് വസ്ത്രത്തിൽ രക്തം പുരണ്ട രീതിയിലാണ് ഇയാളെ കണ്ടെത്തിയത്. ഏകദേശം 18 വയസ്സ് പ്രായം ഇയാൾക്കുണ്ട്. ഇയാളാണ് പത്രപ്രവർത്തകരെ ആക്രമിച്ചത്. അതേസമയം, ഈ അക്രമത്തിന് അസൂത്രണം ചെയ്ത 33 കാരനായ അൾജീരിയൻ സ്വദേശിയേ മെട്രോസ്റ്റേഷനിൽ നിന്നും പൊലീസ് പിടികൂടി.
വിവാദമായ കാർട്ടൂൺ പ്രസിദ്ധീകരിക്കുന്നതിനെതിരെ നിരവധി ഇസ്ലാമിക രാഷ്ട്രത്തലവന്മാർ ഉൾപ്പടെ പലരും രംഗത്തു വന്നിരുന്നെങ്കിലും അത് പുനപ്രസിദ്ധീകരണം ചെയ്തു. മാത്രമല്ല, മതത്തെ ബഹുമാനിക്കാൻ എന്നപോലെ മതവിശ്വാസത്തെ നിന്ദിക്കാനും ഫ്രാൻസ് ഭരണഘടന സ്വാതന്ത്ര്യം നൽകുന്നു എന്ന നിലപാടിൽ ഫ്രഞ്ച് ഭരണകൂടം ഉറച്ചു നിൽക്കുകയും ചെയ്തു. ഇത്, മതമൗലിക വാദികളെ വിറളിപിടിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള പ്രതികാരമാണ് ഇപ്പോൾ നടന്ന ഈ ആക്രമണം എന്നാണ് വിലയിരുത്തുന്നത്.
അപൂർവ്വമായ ക്ഷമാപണവുമായി കിം ജോങ്ങ് ഉൻ
ഉത്തരകൊറിയൻ ഏകാധിപതിയായ കിം ജോങ്ങ് ഉന്നിന് തീരെ പരിചയമില്ലാത്ത ഒന്നാണ് ക്ഷമചോദിക്കൽ. ലോക പൊലീസായ അമേരിക്കയോടുപോലും തർക്കിച്ചു നിൽക്കുന്ന ഒരു ധിക്കാരിയായിട്ടേ ലോകത്തിന് കിം ജോങ്ങ് ഉന്നിനെ പരിചയമുള്ളു. ആ പ്രതിഛായ തിരുത്തുകയാണ് കിം. കഴിഞ്ഞ ദിവസം, ഉത്തരകൊറിയയുടെ സമുദ്രാർത്തി ലംഘിച്ച ഒരു ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥനെ ഉത്തരകൊറിയൻ സൈനികർ വെടിവച്ചു കൊന്നിരുന്നു.
വെടിവച്ചു കൊന്നതിനു ശേഷം, മൃതദേഹം കത്തിച്ചു ചാമ്പലാക്കുകയും ചെയ്തു. കൊറോണ വ്യാപനം ഭയന്നാണ് മൃതദേഹം ദഹിപ്പിച്ചതെന്ന് പിന്നീട് ഉത്തരകൊറിയൻ സൈന്യം വിശദീകരിച്ചിരുന്നു. പത്ത് വർഷത്തിനു ശേഷമാണ് ഉത്തരകൊറിയൻ സൈന്യം ഒരു ദക്ഷിണ കൊറിയക്കാരനെ കൊല്ലുന്നത്. ഇതിനെ തുടർന്നാണ് കിം ദക്ഷിണകൊറിയൻ പ്രസിഡന്റിന് ക്ഷമ ചോദിച്ചുകൊണ്ട് കത്തെഴുതിയത്.
പ്രസിഡന്റ് മൂണിനോടും ദക്ഷിണകൊറിയയിലെ എല്ലാ പൗരന്മാരോടും മാപ്പ് പറഞ്ഞുകൊണ്ടാണ് കത്ത് തുടങ്ങുന്നത്. കൊറോണ പ്രതിസന്ധിക്കാലത്ത് ഇത്തരത്തിലുള്ള ഒരു സംഭവം നടക്കാൻ പാടില്ലായിരുന്നു എന്നും കിം പറഞ്ഞു. അനധികൃതമായി അതിർത്തി ലംഘിഛ്ക വ്യക്തിക്ക് നേരെ പത്തുതവണ വെടിയുതിർത്തതായി കത്തിൽ സമ്മതിക്കുന്നുണ്ട്. അതിർത്തി രക്ഷാ സേനക്ക് നൽകിയ നിർദ്ദേശപ്രകാരം അവർ പ്രവർത്തിക്കുകയായിരുന്നു എന്നും എഴുത്തിൽ പറയുന്നു.അതേസമയം, ഈ ഉദ്യോഗസ്ഥനെ സമുദ്രത്തിൽ വച്ചു തന്നെ ഉത്തരകൊറിയൻ സൈന്യം ചോദ്യം ചെയ്തുവെന്നും ഉത്തരകൊറിയയിലേക്ക് കൂറുമാറാനുള്ള സന്നദ്ധത അറിയിച്ചിട്ടും വെടിവച്ചുകൊല്ലുകയായിരുന്നു എന്നുമാണ് സിയോളിൽ ഒരു സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞത്.
ലൈംഗിക ആരോപണങ്ങൾക്ക് പിറകേ സാമ്പത്തിക ക്രമക്കേടും കത്തോലിക്ക സഭയുടെ പ്രതിഛായ തകർക്കുന്നു
സഭയുടെ പണമുപയോഗിച്ച് ലണ്ടനിൽ ഒരു ആഡംബര അപ്പാർട്ട്മെന്റ് വാങ്ങിയതുമായി ബന്ധപ്പെട്ടുയർന്ന 180 മില്ല്യൺ പൗണ്ടിന്റെ സാമ്പത്തിക ക്രമക്കേട് പുറത്തുവന്നതിനെ തുടർന്ന് വത്തിക്കാനിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ രാജിവച്ചു. കർദിനാൾ ആഞ്ചെലോ ബെസ്ക്യുയുടെ രാജി സ്വീകരിച്ചതായി വ്യാഴാഴ്ച്ച മാർപ്പാപ്പ അറിയിച്ചു. വത്തിക്കാൻ സെക്രട്ടേറിയേറ്റ് ഓഫ് സ്റ്റേറ്റിലെ മുൻ ഡെപ്യുട്ടിയായ ബെസ്കിയു സഭയുടെ പണം ഉപയോഗിച്ച്, വിദേശ ഫണ്ടുകളുടെയും കമ്പനികളുടെയും സഹായത്താൽ ലണ്ടനിൽ 180 മില്ല്യൺ പൗണ്ട് വിലവരുന്ന ഒരു വസതി വാങ്ങി എന്നതായിരുന്നു ആരോപണം.
സബ്സ്റ്റ്യുറ്റിയുട്ട് ഫോർ ജനറൽ അഫയേഴ്സ് എന്ന സ്ഥാനത്തിരിക്കുമ്പോഴായിരുന്നു കർദിനാൾ, സ്ലോയേൻ അവെന്യൂവിലെ ഈ വസതി വാങ്ങിയത്. ഇടനിലക്കാർക്ക് ഫീസ് നൽകിയതിലൂടെ സഭക്ക് നഷ്ടമായത് ദശലക്ഷക്കണക്കിന് പൗണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വത്തിക്കാൻ ഉദ്യോഗസ്ഥന്മാർക്ക് നേരെയും ഇടനിലക്കാർക്ക് നേരെയും വത്തിക്കാൻ പ്രോസിക്യുട്ടർ അന്വേഷണം നടത്തിയിരുന്നു എങ്കിലും കർദ്ദിനാളിനെതിരെ അന്വേഷണം ഉണ്ടായില്ല. എന്നാൽ, താൻ സഭയുടെ സ്വത്തുക്കൾ വർദ്ധിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളു എന്നും ഒരു ചില്ലിക്കാശുപോലുംദുരുപയോഗം ചെയ്തിട്ടില്ലെന്നുമാണ് കർദ്ദിനാൾ പറയുന്നത്. സഭയുടെ പണം തന്റെ സഹോദരന് നൽകി എന്ന സംശയത്തിന്റെ പുറത്ത് തന്നെ പുറത്താക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ മീറ്റിംഗിനിടയിൽ വെപ്പാട്ടിയുടെ മാറിടത്തിൽ ചുംബിച്ച എം പി രാജിവച്ചു
പാർലമെന്റിന്റെ ഓൺലൈൻ സമ്മേളനം നടക്കുന്നതിനിടയിൽ ഒരു സ്ത്രീയുടെ മാറിടത്തിൽ ചുംബിച്ച അർജന്റീനയിലെ എം പി രാജിവച്ചു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ എമിലിയോ അമേരിയുടെ മടിയിലിരുന്ന് കൊഞ്ചിക്കുഴയുകയായിരുന്ന സുന്ദരിയുടെ മാറിടത്തിലാണ് അയാൾ ചുമ്പനമർപ്പിച്ചത്.ഇതിനെ തുടർന്ന് നോർത്ത് വെസ്റ്റ് പ്രവിശ്യയിലെ ഭരണമുന്നണി അംഗമായ ഫ്രെന്റെ ഡി ടോഡോസിൽ നിന്നും ഈ 47 കാരനെ പുറത്താക്കുകയും എം പി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രവിശ്യയുടെ കടബാദ്ധ്യതകൾ തീർക്കുന്നതിനെ കുറിച്ചുള്ള ഗൗരവകരമായ ചർച്ചക്കിടെയാണ് ഈ സംഭവം നടന്നത്. ഉടനെ തന്നെ, അമേരിയെ സസ്പെൻഡ് ചെയ്യുന്നതിന് അനുകൂലമായി മറ്റ് എം പിമാർ വോട്ടുചെയ്തു. തുടർന്ന് ഇയാളെ പാർലമെന്റിൽ നിന്നും പുറത്താക്കാനുള്ള നടപടികൾ കൈക്കൊണ്ടുവരികയായിരുന്നു. അതിനിടയിലാണ് അമേരി രാജി സന്നദ്ധത അറിയിച്ചത്. കഴിഞ്ഞ ഡിസംബറിൽ ആദ്യമായി എം പി ആയ സമയത്ത് ഒരു കൗമാരക്കാരിയെ ഇയാൾ പീഡിപ്പിച്ചതായി ആരോപണമുയർന്നിരുന്നു.
ഭാര്യയിൽ നിന്നും അകന്നു താമസിക്കുന്ന ഇയാളുടെ സ്ത്രീ സുഹൃത്തും രാഷ്ട്രീയ ഉപദേഷ്ടാവുമാണ് ഈ സുന്ദരി എന്നാണ് ഇയാൾ അവകാശപ്പെട്ടത്. ഇത് തനിക്ക് പറ്റിയ ഒരു അബദ്ധമാണെന്നും അതിൽ വിഷമമുണ്ടെന്നും രാജി വച്ചതിനു ശേഷം ഇയാൾ പറഞ്ഞു. തന്റെ ഭാഗത്ത് ഇന്റർനെറ്റ് കണക്ഷൻ വളരെ മോശമാണെന്നും തന്റെ പങ്കാളി കുളികഴിഞ്ഞ് വരികയായിരുന്നെന്നും അപ്പോൾ നെറ്റ് കണക്ഷൻ ഇല്ല എന്നാണ് താൻ കരുതിയിരുന്നതെന്നും അയാൾ പറഞ്ഞു. പത്തു ദിവസങ്ങൾക്ക് മുൻപ് തന്റെ പങ്കാളി മാറിടത്തിന്റെ വലിപ്പം കൂട്ടുവാൻ സിലിക്കോൺ ഇംപ്ലാന്റ് നടത്തിയിരുന്നു എന്നും അതിനെ കുറിച്ച് അന്വേഷിച്ച കൂട്ടത്തിൽ മാറിടത്തിൽ ഒരു ചുംബനം അർപ്പിക്കുകയായിരുന്നു എന്നും അയാൾ വെളിപ്പെടുത്തി.
വംശനാശം സംഭവിച്ചു എന്നു കരുതിയ അപൂർവ്വയിനം തവളകളെ 80 വർഷത്തിനു ശേഷം കണ്ടുകിട്ടി
വംശനാശം സംഭവിച്ചു എന്നു കരുതിയിരുന്ന ഹാൾസ് ജലത്തവളകളെ 80 വർഷത്തിനു ശേഷം ചിലി മരുഭൂമിയിലെ ഒരു ചെറിയ നീരുറവയിൽ ചില ചിലി ശാസ്ത്രജ്ഞർ കണ്ടെത്തി. ചിലിയിൽ അറ്റക്കാമ മരുഭൂമിയിലെ ഒരു ചെറിയ നീരുറവയിൽ ഇവയെ 1935 ൽ അമേരിക്കൻ ഗവേഷകനായ ഫ്രാങ്ക് ഗ്രിഗറി ഹാൾ ആണ് ആദ്യമായി കണ്ടത്. അതുകൊണ്ട് തന്നെ ഇവ ഹാൾ ജലത്തവളകൾ എന്നറിയപ്പെടാൻ തുടങ്ങി. പിന്നീട് അധികകാലം കഴിയും മുൻപ് തന്നെ ഇവ അപ്രത്യക്ഷമായി.
മറ്റു തവളകളെ പോലെ ഉഭയജീവി ഗണത്തിൽ പെടുന്നവയല്ല ഇവ. ഇവ സമ്പൂർണ്ണമായും ജല ജീവികളാണ്. ജലത്തിനു പുറത്ത് അഞ്ചുമിനിറ്റിലധികം ഇരുന്നാൽ ഇവ മരണപ്പെടും. വർദ്ധിച്ച തോതിലുള്ള ഖനനം, ടൂറിസം എന്നിവയും വടക്കൻ ചിലിയിലെ നഗരങ്ങളുടെ വിസ്തൃതി വർദ്ധിക്കുന്നതുമെല്ലാം ഇവയുടെ ആവസ വ്യവസ്ഥക്ക് ഭീഷണി ആകുന്നുണ്ട്. ഇനിയെങ്കിലും ഇവയുടെ ആവസ വ്യവസ്ഥ സംരക്ഷിച്ചില്ലെങ്കിൽ, ഒരിക്കലും കാണാനാകാത്ത വിധം ഇവ നശിച്ചുപോകും എന്നാണ് ഗവേഷകർ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്