സിംഗപ്പൂരും മലേഷ്യയും ഓസ്ട്രേലിയയും ആദ്യം മിഴി തുറന്നു; അത്ഭുത വിസ്മയം ഒരുക്കി ബുർജ് ഖലീഫ ദുബായിയെ പുതുവർഷത്തിലേക്ക് സ്വാഗതം ചെയ്തു; ലണ്ടൻ ഐയും ബിഗ്ബെന്നും അത്ഭുതമായപ്പോൾ ലണ്ടനും; എമ്പാടും കണ്ണഞ്ചിപ്പിക്കുന്ന വർണക്കാഴ്ച്ച ഒരുക്കിയ കരിമരുന്ന് പ്രയോഗങ്ങൾ; കണ്ണടയ്ക്കാതെ നമ്മുടെ കോവളവും; ഫോർട്ടു കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിച്ച് ആഘോഷം; ലോകം 2019-നെ വരവേറ്റത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
ലണ്ടൻ: നാടും നഗരവും ഉറങ്ങാത്ത രാവായിരുന്നു കടന്നുപോയത്. പുതുവർഷത്തെ സ്വാഗതംചെയ്യാൻ അത്ഭുതങ്ങൾ ഒരുക്കിവെച്ച് ലോകത്തെ മിക്ക നഗരങ്ങളും കാത്തിരുന്നു. സിംഗപ്പുരും മലേഷ്യയും ഓസ്ട്രേലിയയുമൊക്കെ മറ്റുള്ളവരെക്കാൾ നേരത്തെ പുതുവർഷത്തെ സ്വാഗതം ചെയ്തു. പതിവുപോലെ വിസ്മയവെളിച്ചമൊരുക്കി ദുബായിയിലെ ബുർജ് ഖലീഫയും പുതുവർഷത്തെ സ്വാഗതം ചെയ്തു. ലണ്ടനിൽ ലണ്ടൻ ഐയും ബിഗ് ബെന്നുമായിരുന്നു ആകർഷണങ്ങൾ. പാരീസിൽ ചാംസ് എലീസിലെ ആർക്ക് ഡി ട്രയംഫും പുതുവർഷത്തിനായി മിന്നിത്തിളങ്ങി.
ഹോങ്കോങ്ങിൽ പുതുവർഷത്തെ വരവേൽക്കാൻ ഒരുക്കിയിരുന്നത് വലിയ വെടിക്കെട്ടായിരുന്നു. വിക്ടോറിയ ഹാർബറിൽ നടന്ന സംഗീതവിരുന്ന് ആസ്വദിക്കാൻ മൂന്നുലക്ഷത്തോളംപേർ എത്തി. തായ്ലൻഡിൽ ബാങ്കോക്കിലെ ചാവോ ഫരായ നദിക്കരയിലായിരുന്നു ആഘോഷം. കരിമരുന്ന് പ്രയോഗവും ആട്ടവും പാട്ടുമെല്ലാം തായ് പുതുവർഷത്തെ സ്വാഗതം ചെയ്തു. സിംഗപ്പുരിൽ മറീന ബേയിലായിരുന്നു പുതുവർഷത്തെ വരവേറ്റ് ആഘോഷങ്ങളേറെയും ഒരുക്കിയിരുന്നത്.
ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ ന്യൂസിലാന്റിലെ ഓക്ലാന്റിലാണ് ലോകത്ത് ആദ്യമായി പുതുവർഷം പിറന്നത്. ഇവിടെ കരിമരുന്ന് പ്രയോഗം കാണാൻ പതിനായിരങ്ങളെത്തി. തൊട്ടുപിന്നാലെ ഓസ്ട്രേലിയയിലും പുതുവർഷമെത്തി. പുതുവർഷം ആദ്യം വിരുന്നെത്തുന്ന ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമൊക്കെ ആഘോഷങ്ങൾ വളരെ നേരത്തെ തുടങ്ങിയിരുന്നു.
സിഡ്നിയിലും മെൽബണിലും ഓക്ക്ലൻഡിലും നേപ്പിയറിലുമൊക്കെ രാവേറെച്ചെല്ലുവോളം ആഘോഷങ്ങൾ പൊടിപൊടിച്ചു. ഗ്രീസിൽ അക്രോപൊലീസ് മലയ്ക്കുമുകളിലെ പുരാതന പാർത്തനോൺ ക്ഷേത്രത്തിന് മുകളിലായാണ് പുതുവർഷാഘോഷമുണ്ടായത്. ഏഷ്യയിലെയും യൂറോപ്പിലെയും ആഫ്രിക്കയിലെയും അമേരിക്കയിലെയുമൊക്കെ പ്രധാന നഗരങ്ങളിൽ പുതുവർഷം സാഘോഷം കൊണ്ടാടി.
ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിലും വലിയ ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇവിടെ, നഗരചത്വരത്തിൽ ആയിരങ്ങളാണ് പുതുവർഷാശംസ കൈമാറാൻ തടിച്ചുകൂടിയത്. ഭരണാധികാരി കിം ജോങ് ഉൻ രാഷ്ട്രത്തെ അഭിസംബോധന ചെയ്തതും ഇവിടെനിന്നാണ്. ഓരോവർഷവും രാജ്യം ലക്ഷ്യമിടുന്ന കാര്യങ്ങൾ കിം ജോങ് പ്രഖ്യാപിക്കുന്നത് തന്റെ പുതുവർഷപ്രസംഗത്തിലാണ്.
ദക്ഷിണ കൊറിയയുമായുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന കാര്യം കഴിഞ്ഞവർഷം പുതുവർഷ പ്രസംഗത്തിലാണ് കിം പ്രഖ്യാപിച്ചത്. ലോകത്തിന്റെ പലഭാഗങ്ങളിലും വേറിട്ട രീതിയിലാണ് ആഘോഷം നടന്നത്. ജക്കാർത്തയിൽ നൂറുകണക്കിന് ദന്പതിമാർ സമൂഹ വിവാഹത്തിലൂടെ പുതുവത്സരത്തിൽ ജീവിതപങ്കാളിയെ കണ്ടെത്തി.
ഉറങ്ങാതെ ലണ്ടൻ
ബ്രിട്ടനിൽ ലക്ഷക്കണക്കിനാളുകളാണ് പുതുവത്സരാഘോഷത്തിനായി തെരുവിൽ ഉറങ്ങാതെ കാത്തിരുന്നത്. ബിഗ്ബെന്നിൽ പുതുവർഷത്തെ അറിയിച്ചുകൊണ്ട് വെളിച്ചം വിതറിയപ്പോൾ ആയിരങ്ങൾ ഒന്നിച്ചൊരുമിച്ച് ഹാപ്പി ന്യൂ ഇയർ പറഞ്ഞ് ആശംസകൾ കൈമാറി. ഏഴ് ഭാഷകളിൽ ലണ്ടൻ ഈസ് ഓപ്പൺ എന്നെഴുതിയാണ് പുതുവർഷത്തെ സ്വാഗതം ചെയ്തത്. മേയർ സാദിഖ് ഖാൻ ഇത് ഇംഗ്ലീഷിൽ പറഞ്ഞശേഷം സ്പാനിഷ്, പോളിഷ്, ഫ്രഞ്ച്, റുമാനിയൻ, ജർമൻ, ഇറ്റാലിയൻ എന്നീ ഭാഷകളിൽ അത് തെളിഞ്ഞുവന്നു. ബ്രെക്സിറ്റിനുശേഷനും ലണ്ടനും ഇംഗ്ലണ്ടും ലോകത്തിന് മുന്നിൽ തുറന്നുതന്നെ നിൽക്കുമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു പുതുവർഷത്തിലെ ഈ വാക്കുകൾ നൽകിയ സൂചന. ഇക്കൊല്ലം മാർച്ച് 29-നാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് ഔദ്യോഗികമായി വേർപിരിയുക.
ഒരുവർഷത്തിലേറെയായി പ്രവർത്തനരഹിതമായിരുന്ന ലണ്ടന്റെ മുഖമുദ്രയായ ആ വലിയ ക്ലോക്കിൽത്തന്നെയായിരുന്നു ആയിരങ്ങൾ മിഴിനട്ടുനിന്നിരുന്നത്. കരിമരുന്ന് പ്രയോഗങ്ങളും വിസ്മയവെളിച്ചങ്ങളും ലണ്ടൻ ഐയെയും ബിഗ്ബെന്നിനെയും പുതുവർഷത്തിൽ അത്യാകർഷകമാക്കി. ലണ്ടൻ ഐയുടെ പശ്ചാത്തലത്തിൽ നാലിടത്തുനിന്നാണ് കരിമരുന്ന് പ്രയോഗം നടത്തിയത്.
പുതുവർഷാഘഘോഷത്തിന്റെ ഭാഗമായി യൂറോപ്പിലെ ഏറ്റവും വലിയ കരിമരുന്ന് പ്രയോഗവും ഇവിടെയായിരുന്നു. എട്ടു ടൺ കരിമരുന്നാണ് 2019-നെ വരവേൽക്കാൻ ആകാശത്ത് വിസ്മയചിത്രങ്ങൾ തീർത്തത്. പുതുവർഷത്തെ വരവേറ്റ് പ്രത്യേക സംഗീതവും മുഴങ്ങി. വീ ആർ യുവർ ഫ്രണ്ട്സ്, സ്റ്റേ ആൻഡ് ഡോൺഡ് ലീവ് മി എലോൺ തുടങ്ങിയ ഗാനങ്ങൾ രാവിനെ സംഗീതസാന്ദ്രമാക്കി. അയർലൻഡിൽനിന്നും ഫ്രാൻസിൽനിന്നും സ്വീഡനിൽനിന്നുമുള്ള കലാകാരന്മാർ ഈ പരിപാടിയിൽ പങ്കെടുത്തു.
സ്കോട്ട്ലൻഡിന്റെ തലസ്ഥാനമായ എഡിൻബറോയിൽ പുതുവത്സരാഘോഷത്തിന് മുക്കാൽ ലക്ഷത്തോളം പേരാണ് എത്തിയത്. എഡിൻബറോ ഹോഗ്മാനെയിൽ നടന്ന സ്ട്രീറ്റ് പാർട്ടിയായിരുന്നു മുഖ്യ ആഘോഷ വേദി.
കണ്ണടക്കാതെ കോവളവും ഫോർട്ടുകൊച്ചിയും
കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ മുറുവുകൾ നൽകിയ വർഷമാണ് കടന്നുപോയത്. എങ്കിലും പുതുവർഷത്തെ ആഘോഷപൂർവം തന്നെ കേരളം വരവേറ്റു. കോവളത്തു ഫോർട്ടു കൊച്ചിയിലും വലിയ ആഘോഷങ്ങൾ നടന്നു. ഫോർട്ടുകൊച്ചിയിൽ പാപാഞ്ഞിയെ കത്തിച്ചു കൊണ്ടാണ് പുതുവർഷത്തെ വരവേറ്റത്.
കൊച്ചി നഗരത്തിലെ വിവിധ സ്വകാര്യ ഹോട്ടലുകളിലും ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളായ കോവളത്തും വർക്കലയിലും വിദേശികളടക്കം നിരവധിപേർ ആഘോഷങ്ങളിൽ പങ്കെടുത്തു. ഡി ജെ പാർട്ടികളും ആഘോഷങ്ങൾക്ക് മിഴിവേകി. പ്രളയ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഔദ്യോഗിക ആഘോഷ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. കനത്ത സുരക്ഷയിലായിരുന്നു തലസ്ഥാനം. പുതുവർഷ പാർട്ടികളിൽ എക്സൈസ് പൊലീസ് സംഘത്തിന്റെ നിരീക്ഷണം ഉണ്ടായിരുന്നു. കോഴിക്കോട് കടപ്പുറത്ത് പുതുവത്സരത്തെ വരവേൽക്കാൻ നിരവധി പേരെത്തി.
ഇന്ത്യയിലും പുതുവർഷ ആഘോഷങ്ങൾക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. പനാജി, മുംബൈ, ഡൽഹി, ബംഗളൂരു തുടങ്ങിയ രാജ്യത്തിലെ പ്രധാനനഗരങ്ങളിലെല്ലാം പുതുവർഷത്തോട് അനുബന്ധിച്ച് വൻ ആഘോഷങ്ങൾ നടന്നു. നഗരങ്ങളിൽ കനത്ത സുരക്ഷയിലാണ് ആഘോഷങ്ങൾ നടന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍