രണ്ടാം വരവിൽ അഭിനന്ദൻ വർധമാൻ മിഗ് 21 വിമാനം പറത്തിയപ്പോൾ സഹപൈലറ്റായി ഒപ്പമുണ്ടായിരുന്നത് രാജ്യം കണ്ട മികച്ച യുദ്ധവിമാന പൈലറ്റു കൂടിയായ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ധനോവ; പാക്കിസ്ഥാന്റെ യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയ ശേഷം ശത്രുവിന്റെ പിടിയിലും പതറാതിരുന്ന അഭിനന്ദൻ കോക്പിറ്റിൽ തിരിച്ചെത്തിയത് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം; അഭിനന്ദൻ എത്തിയത് ധീരതയുടെ പ്രതീകമായി വൈറലായ ആ 'സ്റ്റൈലൻ മീശ' ഉപേക്ഷിച്ചു പുത്തൽ ലുക്കിൽ; ഒപ്പമെന്ന് കൈയടിച്ച് രാജ്യം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അഭിനന്ദൻ വർധമാൻ എന്ന പേരിൽ ഇന്ത്യൻ ധീരതയുടെ പ്രതീകമായ നാമമാണ്. അമേരിക്കൻ നിർമ്മിത പാക്കിസ്ഥാൻ വിമാനം വെടിവെച്ചിട്ട ശേഷം ശത്രുവിന്റെ കൈയിൽ അകപ്പെട്ട വേളയിൽ അസാമാന്യ ധൈര്യത്തോടെ തല ഉയർത്തി നിന്ന ധീരസൈനികൻ. പാക്കിസ്ഥാൻ പിടിയിൽ നിന്നു തിരിച്ചെത്തി ആറ് മാസത്തിനിടെ അദ്ദേഹം വീണ്ടും മിഗ് 21 ഇന്ത്യൻ യുദ്ധവിമാനം പറത്തിയാണ് ഇന്നലെ രാജ്യത്തിന്റെ ഹീറോ ആയത്. സൈബർ ഇടങ്ങളിലെ ഹീറോ പരിവേഷമായിരുന്നു അദ്ദേഹത്തിന്.
രണ്ടാം വരവിൽ അഭിനന്ദന്റെ സഹപൈലറ്റായി ഒപ്പമുണ്ടായിരുന്നത് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവയ്ക്കൊപ്പമാിരുന്നു. രാജ്യം കണ്ട ഏറ്റവും മികച്ച രാജ്യം കണ്ട മികച്ച യുദ്ധവിമാന പൈലറ്റുമാരിൽ ഒരാളായ ധനോവ, ഔദ്യോഗിക ജീവിതത്തിൽ സേനാ വിമാനത്തിലെ തന്റെ അവസാന പറക്കലിനാണ് ഇന്നലെ പഠാൻകോട്ട് എത്തിയത്. അദ്ദേഹം ഈ മാസം 30ന് വിരമിക്കും. 1999ലെ കാർഗിൽ യുദ്ധവേളയിൽ സേനയുടെ 17ാം സ്ക്വാഡ്രന്റെ കമാൻഡിങ് ഓഫിസറായിരുന്ന ധനോവ, മിഗ് 21 വിമാനത്തിൽ നിന്നുള്ള ആക്രമണങ്ങളിലൂടെ ശത്രുസേനയ്ക്കു വ്യാപക നാശനഷ്ടം വരുത്തിയിരുന്നു.
പഞ്ചാബിലെ പഠാൻകോട്ട് വ്യോമതാവളത്തിൽ നിന്ന് ഇന്നലെ പകൽ 11.30ന് കുതിച്ച മിഗ് 21 പരിശീലന വിമാനത്തിൽ ഇരുവരും അര മണിക്കൂറോളം ഒന്നിച്ചു പറന്നു. 2 സീറ്റുള്ള യുദ്ധവിമാനത്തിന്റെ മുൻ സീറ്റിൽ ധനോവയും (ലീഡ് പൈലറ്റ്) പിന്നിൽ അഭിനന്ദനും ഇരുന്നു. അതേസമയം രണ്ടാം വരവിൽ മറ്റൊരു പ്രത്യേകത കൂടി ൂണ്ടായിരുന്നു. രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിച്ച പോരാളിയുടെ പര്യായമായി മാറിയ വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ തന്റെ സ്റ്റൈലൻ മീശ ഉപേക്ഷിച്ചിരുന്നു. ആത്മാഭിമാനത്തിന്റെയും ധീരതയുടെയും ചിഹ്നമായി ലോകം ആഘോഷിച്ച മീശ ഉപേക്ഷിച്ച് പുതിയ ലുക്കിലാണ് അഭിനന്ദൻ തിങ്കളാഴ്ച മിഗ് -21 പോർവിമാനം പറത്താൻ എത്തിയത്.
ഗൺസ്ലിങ്ങർ മീശ (gunslinger moustache) എന്ന ഓമനപ്പേരിലാണ് അഭിനന്ദന്റെ മീശ ഇന്ത്യൻ വീരസങ്കൽപങ്ങളിലേക്ക് പറന്നിറങ്ങിയത്. വീതി കുറച്ച് ട്രിം ചെയ്ത മട്ടൻ ചോപ് താടിയും നീണ്ടുവളഞ്ഞു ഷെയ്പ് ചെയ്ത ഗൺസ്ലിങ്ങർ മീശയും ചേർന്ന ക്ലാസിക് കോംബിനേഷനായിരുന്നു 'അഭിനന്ദൻ മീശ'യുടെ പ്രത്യേകത. ദേശീയ ഹീറോയായി മാറിയ ശേഷമുള്ള അഭിനന്ദന്റെ ആദ്യ വിമാനംപറത്തൽ 30 മിനിറ്റ് നീണ്ടു. വ്യോമസേന മേധാവിയെന്ന നിലയിൽ പോർവിമാനത്തിലെ തന്റെ അവസാന പറക്കലാണിതെന്ന് ബി.എസ്. ധനോവ പറഞ്ഞു.
''ഞാനും അഭിനന്ദനും തമ്മിൽ രണ്ടു കാര്യങ്ങളിൽ സാമ്യമുണ്ട്. ഞങ്ങൾ രണ്ടു പേരും പാക്കിസ്ഥാനുമായി പോരാടിയിട്ടുണ്ട്. രണ്ടു പേരും ഇജക്ട് ചെയ്ത പാരച്യൂട്ടിൽ നിലത്തിറങ്ങിയിട്ടുണ്ട്. ഞാൻ കാർഗിലിലാണ് പോരാടിയത്; അഭിനന്ദൻ ബാലാക്കോട്ടിനു ശേഷവും. അഭിനന്ദന്റെ പിതാവിനൊപ്പം പോർവിമാനം പറത്താൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി നടത്തിയ അവസാന പറക്കലിൽ, അതും ഒരു പോർവിമാനത്തിൽ, അദ്ദേഹത്തിന്റെ മകനൊപ്പം പറക്കാനായതിൽ ഞാൻ അഭിമാനിക്കുന്നു.'' ബി.എസ്. ധനോവ പറഞ്ഞു.
പാക്ക് ആക്രമണത്തെത്തുടർന്ന് വിമാനത്തിൽ നിന്ന് ഇജക്ട് ചെയ്തു പുറത്തേക്കു കടക്കുകയും പരുക്കേൽക്കുകയും ചെയ്ത അഭിനന്ദനെ സേനാ നിയമങ്ങൾ പ്രകാരം യുദ്ധവിമാന പൈലറ്റിന്റെ ദൗത്യത്തിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. മെഡിക്കൽ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെ രണ്ടാഴ്ച മുൻപാണു വീണ്ടും പൈലറ്റിന്റെ വേഷമണിയാൻ അഭിനന്ദന് സേന അനുമതി നൽകിയത്. പാക്ക്വിമാനം തകർത്ത ധീരതയ്ക്കു കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ വീർ ചക്ര സേനാ മെഡൽ നൽകി രാജ്യം അഭിനന്ദനെ ആദരിച്ചു.
ഫെബ്രുവരി 26നു ബാലാക്കോട്ടെ ഭീകരക്യാംപിനു നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു മറുപടിയായി ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനെത്തിയ പാക്കിസ്ഥാന്റെ എഫ്16 വിമാനത്തെ അഭിനന്ദൻ ധീരമായി പിന്തുടർന്നു വെടിവച്ചു വീഴ്ത്തിയതും മിഗ് -21 യുദ്ധവിമാനമായിരുന്നു. മറ്റുള്ളവയെ പിന്തുടർന്നു നിയന്ത്രണ രേഖയ്ക്കു സമീപമെത്തിയ അഭിനന്ദന്റെ വിമാനത്തിനു നേരെ ആക്രമണമുണ്ടായി.
നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിൽനിന്നു പാരച്യൂട്ടിൽ രക്ഷപെട്ട അഭിനന്ദൻ ഇറങ്ങിയതു പാക്ക് അധിനിവേശ കശ്മീരിലാണ്. ഇവിടെ വച്ചാണ് അദ്ദേഹം പാക്ക് പട്ടാളത്തിന്റെ പിടിയിലായത്. തുടർന്നു ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി സാഭിമാനം നിലകൊണ്ട അഭിനന്ദനെ, വിട്ടുവീഴ്ചയില്ലാത്ത ഇന്ത്യൻ നിലപാടിനെ തുടർന്ന് സമ്മർദത്തിലായ പാക്കിസ്ഥാൻ വിട്ടയക്കുകയായിരുന്നു.
ധനോവയും അഭിനന്ദനും ഇന്നലെ പറപ്പിച്ച മിഗ് 21 വിഭാഗത്തിലുള്ള യുദ്ധവിമാനങ്ങൾ ഈ വർഷം അവസാനത്തോടെ സേവനം അവസാനിപ്പിക്കും. വിമാനങ്ങളുടെ കാലപ്പഴക്കം കണക്കിലെടുത്താണ് അവയെ ഒഴിവാക്കാനുള്ള സേനയുടെ തീരുമാനം. മിഗ് 21നെക്കുറിച്ച് ധനോവ അടുത്തിടെ പറഞ്ഞത് ഇങ്ങനെ '44 വർഷം പഴക്കമുള്ള മിഗ് 21 വിമാനങ്ങൾ സേന ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. അത്രയും പഴക്കമുള്ള കാർ ആരെങ്കിലും ഓടിക്കുമോ'? എന്നായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍