മരണ ശേഷം മതപരമായ ചടങ്ങുകളൊന്നും വേണ്ട; ജഡം ദഹിപ്പിച്ച ശേഷം ചിതാഭസ്മത്തിൽ ഒരുപിടി ഗംഗയിലൊഴുക്കണം എന്ന ആഗ്രഹം മതപരമായ പ്രാധാന്യത്തോടെയല്ല; അവശേഷിക്കുന്ന അസ്ഥിഭസ്മം ഒരുതരി പോലും അവശേഷിപ്പിക്കാതെ വിതറേണ്ടത് ഇന്ത്യയിലെ കർഷകർ അധ്വാനിക്കുന്ന വയലുകളിൽ; രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുടെ 55-ാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ ഒസ്യത്തിനെ കുറിച്ച് ഓർക്കുമ്പോൾ
രഞ്ജിത് ബാബു
കണ്ണൂർ: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 55 ാം ചരമവാർഷികദിനമാണിന്ന്. നെഹ്റുവിനെ നെഞ്ചോട് ചേർക്കുന്നവരും വിമർശിക്കുന്നവരും മുമ്പെന്നെത്തേക്കാളേറെ സജീവമായിരിക്കയാണ്. ഈ പശ്ചാത്തലത്തിൽ 1954 ൽ ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്മാരക നിധി വിവിധ ഭാഷകളിൽ അദ്ദേഹത്തിന്റെ ഒസ്യത്ത് വിവരം പ്രസിദ്ധീകരിക്കുകയുണ്ടായി. മലയാളത്തിലും നെഹ്റുവിന്റെ കൈയോപ്പോടുകൂടിയ ഒസ്യത്ത് പ്രസിദ്ധീകരിച്ചിരുന്നു.
ജവഹർലാൽ നെഹ്റുവിന്റെ ഒസ്യത്ത്
ഭാരതത്തിലെ ജനതയിൽ നിന്നും എനിക്ക് കിട്ടിയിട്ടുള്ള സ്നേഹവാത്സല്യങ്ങളുടെ എളിയ ഒരംശമെങ്കിലും തിരിച്ച് കൊടുക്കത്തക്കവണ്ണം എന്തെങ്കിലും ചെയ്യാൻ ഞാൻ ശക്തനല്ല. അല്ലെങ്കിലും സ്നേഹബന്ധത്തെ പോലെ അമൂല്യമായ ഒന്ന് തിരിച്ച് കൊടുക്കുക എന്നത് സാധ്യതമല്ല തന്നെ. ഒട്ടു വളരെ പേർ ശ്ലാഖിക്കപ്പെട്ടിട്ടുണ്ട്.: ചിലരൊക്കെ ബഹുമാനിതരുമാണ്: എന്നാൽ ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും എനിക്ക് ലഭിക്കുന്ന സ്നേഹാതിരേകം എന്നെ വികാരാധീനനാക്കുന്നു. ശേഷമുള്ള എന്റെ ജീവിതകാലത്ത് എന്റെ നാട്ടുകാർക്കും അവരുടെ സ്നേഹത്തിനും ഞാൻ അനർഹരാവരുതെന്ന് ആഗ്രഹിക്കുവാൻ മാത്രമേ എനിക്ക് കഴിയുകയുള്ളൂ. എണ്ണമറ്റ എന്റെ സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ഇതിലും കവിഞ്ഞ കടപ്പാടെനിക്കുണ്ട്. മഹത്തായ സംരംഭങ്ങളിൽ ഞങ്ങൾ സഹകാരികളും അവയുടെ അനിവാര്യമായ നേട്ടങ്ങളിലും ഖേദങ്ങളിലും പങ്കാളികളുമായിരുന്നു.
മരണ ശേഷം മതപരമായ ചടങ്ങുകളൊന്നും ചെയ്യേണ്ടതില്ലെന്ന് തികഞ്ഞ ആത്മാർത്ഥതയോടെ പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അപ്രകാരമുള്ള കർമ്മങ്ങളിലൊന്നും എനിക്ക് വിശ്വാസവുമില്ല. ഒരു ചടങ്ങെന്ന നിലയിൽ പോലും അവയ്ക്ക് വിധേയനാവുന്നത് കാപട്യവും ആത്മ വഞ്ചനക്കും പരവഞ്ചനക്കുമുള്ള പരിശ്രമവുമായിരിക്കും. മരണ ശേഷം എന്റെ ജഡം ദഹിപ്പിക്കപ്പെടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. വിദേശത്താണ് മരണം സംഭവിക്കുന്നതെങ്കിൽ അവിടെ എന്റെ ജഡം സംസ്ക്കരിച്ച ശേഷം ചിതാഭസ്മം അലഹബാദിലേക്ക് കൊണ്ടു വരണം. അതിൽ നിന്നും ഒരു പിടി ഗംഗയിൽ പ്രക്ഷേപിക്കണം. ശേഷിച്ച ഭസ്മം താഴെ പറയും പോലെ വിനിയോഗിക്കണം. അതിന്റെ ലവലേശം പോലും അവശേഷിക്കരുത്, സൂക്ഷിക്കരുത്.
അസ്ഥിഭസ്മത്തിന്റെ ഒരു പിടി അലഹബാദിൽ ഗംഗയിൽ പ്രക്ഷേപിക്കണമെന്ന എന്റെ ആഗ്രഹത്തിന് എന്നെ സംബന്ധിച്ചിടത്തോളം മതപരമായ പ്രാധാന്യമൊന്നുമില്ല. ഈ വിഷയത്തിൽ മതസംബന്ധമായ വികാരങ്ങളൊന്നുമെനിക്കില്ല. അലഹബാദിലൂടെ പ്രവഹിക്കുന്ന ഗംഗയോടും യമുനയോടും ഒരാത്മബന്ധം ബാല്യം മുതലേ എനിക്കുണ്ടായിട്ടുണ്ട്. ഞാൻ വളർന്നു വന്നതോടുകൂടി ഈ ബന്ധവും വളർന്നു വന്നു. ഋതു ഭേദാനുസാരം ഈ നദികൾക്ക് വരുന്ന ഭാവപകർച്ചകൾ ഞാൻ വീക്ഷിച്ചിട്ടുണ്ട്. യുഗാന്തരങ്ങളിലൂടെ അവയുമായി ബന്ധപ്പെട്ട് ആ ജല പ്രവാഹങ്ങളിൽ അലിഞ്ഞു ചേർന്നിട്ടുള്ള ചരിത്രവും, പുരാണങ്ങളും, പാട്ടുകളും, കഥകളും പലപ്പോഴും എന്റെ ചിന്തക്ക് വിഷയീഭവിച്ചിട്ടുണ്ട്.
ഗംഗ പ്രത്യേകിച്ചും ഭാരത്തിന്റെ നദിയാണ്. ഭാരതീയരുടെ ഓമനയാണ്. ഭാരതത്തിന്റെ വംശപരമായ ഓർമ്മകൾ, പ്രത്യാശകൾ, ഭയാശങ്കകൾ, ജയാപജയങ്ങൾ, വിജയഗാനങ്ങൾ ഇവയെല്ലാം ഗംഗയെ ചുറ്റി പറ്റി കെട്ടുപിണഞ്ഞു കിടക്കുന്നു. യുഗങ്ങളോളം പഴക്കമേറിയ നമ്മുടെ സംസ്ക്കാരത്തിന്റേയും പരിഷ്ക്കാരത്തിന്റേയും പ്രതീകമാണ്. ഗംഗ.
അനവരതം മാറിക്കൊണ്ടും നിരന്തരം പ്രവഹിച്ചു കൊണ്ടും അതേ ഗംഗയായി നിലനിൽക്കുകയാണവൾ. ഞാൻ ഏറ്റവും സ്നേഹിക്കുന്ന മഞ്ഞു കൊണ്ടു മൂടപ്പെട്ട ഹിമാലയ ശൃംഗങ്ങളേയും അതിന്റെ അഗാധ താഴ്വരകളേയും, എന്റെ ജീവിതത്തിന്റേയും, കർമ്മപദ്ധികളേയും ആവിഷ്ക്കരിച്ച ഭാരതത്തിന്റെ സമൃദ്ധമായ വിശാല സമതലങ്ങളേയും അവൾ എന്നെ ഓർമ്മിപ്പിക്കുന്നു. പ്രഭാത സൂര്യന്റെ രശ്മികളേറ്റ് പുഞ്ചിരിച്ച് നൃത്തമാടുകയും അന്തി നിഴൽ ചാർത്തുകൾ പതിയുമ്പോൾ ഇരുളാർന്ന് , നിഗൂഢതനിറഞ്ഞ് ശേകമൂകമായി ഭവിക്കുകയും, ശീതകാലത്ത് ലോലയും മന്ദഗമനയും ലാവണ്യവതിയുമായ ഒരു കൊച്ചരുവിയായി തീരുകയും വർഷം വരുമ്പോൾ ഏതാണ്ട് കടലിനോടൊപ്പം വിശാല വക്ഷസ്സാർന്ന് കടലിന്റെ സംഹാര ശക്തി ഉൾക്കൊണ്ട് അലറിക്കുതിച്ചൊഴുകയും ചെയ്യന്ന ഗംഗ വർത്തമാനത്തിലൂടെ ഭാവിയാകുന്ന മഹാസമുദ്രത്തിലേക്ക് ഒഴുകി ചേരുന്ന ഭാരത്തിന്റെ ഭൂതകാലത്തിന്റെ ഒരു പ്രതീകവും സ്മരണയുമത്രേ.
പാരമ്പര്യങ്ങളേയും ആചാരങ്ങളേയും ഒട്ടേറെ ഞാൻ ഉപേക്ഷിച്ചിട്ടുണ്ട്.. ജനതയെ ഭിന്നിപ്പിക്കുകയും വീർപ്പു മുട്ടിക്കുകയും, അവരിൽ എണ്ണമറ്റവരെ അമർത്തുകയും ശരീരത്തിന്റേയും ആത്മാവിന്റേയും സ്വാധീന വികസനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന എല്ലാ ചങ്ങല കെട്ടുകളേയും ഭാരതം പൊട്ടിച്ചെറിയണമെന്ന് എനിക്ക് അത്യധികം ഉത്കണ്ഠയുണ്ട്. ഈ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുമ്പോഴും ഭൂതകാലത്തോടുള്ള ബന്ധം തീരെ ഉപേക്ഷിക്കണമെന്ന് ഞാൻ ഇച്ഛിക്കുന്നില്ല. നമ്മുടെ മഹത്തായ പൈതൃകത്തിൽ അഭിമാനം കൊള്ളുന്നവനാണ് ഞാൻ.
അതി പ്രാചീനമായ ഭാരതത്തിലെ ചിരിത്രോദയത്തിലേക്ക് ചെന്നെത്തുന്ന ആ അവിച്ഛിന്ന ശൃംഖലയിലെ ഒരു കണ്ണിയാണ് എല്ലാവരേയും പോലെ ഞാനും എന്ന ബോധം എനിക്കുണ്ട്. ആ ശൃംഖല ഞാൻ പൊട്ടിക്കുകയില്ല. ഞാൻ അതിനെ വിലമതിക്കുന്നു. അതിൽ നിന്നും പ്രചോദനം തേടുന്നു. എന്റെ ഈ അഭിലാഷത്തിന്റെ പ്രമാണമെന്ന നിലയിലും ഭാരതീയ സാംസ്കാരിക പാരമ്പര്യത്തോട് എനിക്കുള്ള അന്തിമാഭിവാദനമെന്ന നിലയിലും എന്റെ ചിതാഭസ്മത്തിന്റെ ഒരു പിടി ഇന്ത്യയുടെ തീരങ്ങളെ പ്രക്ഷാളനം ചെയ്യുന്ന മഹാസമുദ്രത്തിലെത്തിചേരുവാൻ വേണ്ടി, അലഹബാദിൽ ഗംഗയിൽ പ്രക്ഷേപിക്കുവാൻ ഞാൻ അപേക്ഷിക്കുന്നു.
എന്റെ ചിതാഭസ്മത്തിൽ ഭൂരിഭാഗവും മറ്റൊരു തരത്തിലാണ് വിനിയോഗിക്കേണ്ടത്. അത് വിമാനത്തിൽ ഉയർത്തിക്കൊണ്ടു പോയി അവിടെ നിന്നും ഇന്ത്യയിലെ കർഷകർ അധ്വാനിക്കുന്ന വയലുകളിൽ വിതറുകയും അങ്ങിനെ അത് ഇന്ത്യയുടെ മണ്ണിലും പൊടിയിലും ലയിച്ച് തിരിച്ചറിയാനാവാത്ത വിധം ഭാരതത്തിന്റെ ഒരംശമായി തീരുകയും വേണം.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍