ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്ക് എതിരെ മോദി സർക്കാർ നിയമനിർമ്മാണം നടത്തുമോ? ഈ ബജറ്റ് സമ്മേളനത്തിൽ സാധ്യതയില്ലെന്ന് വിലയിരുത്തൽ; ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഓർഡിനൻസ് പരിഗണിച്ചേക്കുമെന്നും സൂചന; സുപ്രീംകോടതി വിധി വരാൻ കുംഭമാസ പൂജകൾ കഴിയും; വീണ്ടും തീർത്ഥാടനകാലം സംഘർഷത്തിലേക്ക് നീങ്ങുമെന്നും ആശങ്ക
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയിലുള്ള റിവ്യൂ-റിട്ട് ഹർജികൾ ഉൾപ്പെടെ സുപ്രീംകോടതി ഇന്ന് പരിഗണിച്ചെങ്കിലും അതിന്മേൽ വിധി ഉടനെ വരാൻ സാധ്യതയില്ല. ഇന്ന് വാദം നടത്താൻ കഴിയാത്ത കക്ഷികളുടെ അഭിഭാഷകർക്ക് ഏഴുദിവസത്തെ സമയം അനുവദിച്ചിരിക്കുകയാണ് കോടതി. അതിനാൽ അവകൂടി പരിശോധിച്ച ശേഷമേ വിധിയുണ്ടാകൂ. അതിന് പിന്നെയും ദിവസങ്ങൾ എടുത്തേക്കാം. അതിനാൽ കുംഭമാസ പൂജകൾക്ക് നട തുറക്കുംമുമ്പ് വിധി വരില്ലെന്ന് ഏതാണ്ട് ഉറപ്പായി. ഇതോടെ വീണ്ടും നടതുറക്കുമ്പോൾ യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാനത്ത് സംഘർഷാന്തരീക്ഷം ഉണ്ടാകുമോ എന്ന ആശങ്കയും ഉയർന്നിരിക്കുകയാണ്.
മകരവിളക്ക് മഹോത്സവത്തിന് ശേഷം മാസപൂജകൾക്കായി ഇനി ഫെബ്രുവരി 13നാണ് നടതുറക്കുക. തുടർന്ന് അഞ്ചുദിവസത്തോളം ദർശനവും ഉണ്ടാകും. ഈ സമയത്ത് യുവതികൾ പ്രവേശിക്കാൻ ശ്രമിച്ചാൽ വീണ്ടും സംഘർഷത്തിന് വഴിമാറുമെന്നാണ് ആശങ്ക. യുവതികളെ കയറ്റുന്നത് സംബന്ധിച്ച് കുംഭമാസ പൂജ തുടങ്ങുന്ന സമയത്ത് തീരുമാനമെടുക്കാമെന്നാണ് ഇതേപറ്റിയുള്ള ചോദ്യത്തിന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ മറുപടി നൽകിയത്.
ഇന്ന് ദേവസ്വംബോർഡ് സുപ്രീംകോടതിയിൽ നിലപാടുമാറ്റം നടത്തിയതും ഇതിനകം ചർച്ചയായിട്ടുണ്ട്. യുവതികളെ പ്രവേശിപ്പിക്കുന്നതിന് തങ്ങളായി മുൻകൈയെടുക്കില്ലെന്നാണ് ഇക്കഴിഞ്ഞ മണ്ഡല-മകരവിളക്ക് സീസണിൽ ദേവസ്വം ബോർഡ് നിലപാടെടുത്തത്. പക്ഷേ, ഇന്ന് കോടതിയിൽ യുവതി പ്രവേശനത്തെ അനുകൂലിക്കുന്നു എന്ന് പറഞ്ഞതോടെ ബോർഡിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ഏതായാലും ശബരിമല വിഷയത്തിൽ സമരം തുടരുമെന്ന് കർമ്മസമിതിയും ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീപ്രവേശന വിധി പുനഃപരിശോധിക്കുന്ന സുപ്രീംകോടതി വിധി വരുംവരെ ശബരിമലയിൽ യുവതികളെ കയറ്റാൻ സർക്കാർ ശ്രമിക്കരുതെന്ന ആവശ്യമാണ് എതിർപ്പുയർത്തുന്ന സംഘടനകൾ മുന്നോട്ടുവയ്ക്കുന്നതും. കുംഭമാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ പ്രശ്നങ്ങളുണ്ടായാൽ അത് തിരഞ്ഞെടുപ്പിൽ സാരമായി ബാധിക്കുമെന്ന ആശങ്കയുണ്ട് സംസ്ഥാന സർക്കാരിനും.
സ്ഥിതി അനുകൂലമാകുമെന്ന തോന്നലുണ്ടായെങ്കിലും എൻഎസ്എസും മറ്റും കടുത്ത നിലപാടിലേക്ക് നീങ്ങിയത് സിപിഎമ്മിനും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതോടൊപ്പമാണ് നവോത്ഥാന മതിൽ ഉയർത്തിയ ആവേശം അടങ്ങുംമുമ്പേ ശബരിമലയിൽ സ്ത്രീപ്രവേശനം പൊലീസ് സഹായത്തോടെ നടന്നത്. ഇതോടെ വനിതാ മതിലിൽ അണിചേർന്ന വെള്ളാപ്പള്ളി ഉൾപ്പെടെ എതിർപ്പുമായി എത്തി. ഇത്തരത്തിൽ എതിർപ്പുകൾ ശക്തമാകുന്നതിന് പിന്നാലെയാണ് വീണ്ടും ഒരു തീർത്ഥാനവേള കുംഭമാസത്തിലും എത്തുന്നത്. അതിന് മുമ്പേ ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി വന്നേക്കുമെന്നായിരുന്നു പ്രതീക്ഷ.
പക്ഷേ, ജനുവരി 22ന് ഹർജികൾ പരിഗണിക്കുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. പകരം ഇന്നാണ് പരിഗണിച്ചത്. കൂടുതൽ കക്ഷികൾ ഉള്ളതിനാൽ ഇന്ന് പ്രധാന ഹർജികൾ വാദംകേട്ട ശേഷം മറ്റുള്ളവരോടെല്ലാം ഏഴുദിവസത്തിനകം വാദങ്ങൾ എഴുതി നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതിനാൽ ഇവ പരിഗണിച്ച് പിന്നീട് അതിൽ വിധി പ്രസ്താവം വരാൻ പിന്നെയും വൈകും. അതിനാൽ കുംഭമാസ പൂജകൾക്ക് നട തുറക്കുമ്പോൾ മണ്ഡലകാലത്തെ സ്ഥിതി തന്നെ തുടരും. ഇതാണ് സർക്കാരിനേയും കുഴക്കുന്നത്.
എൻ.എസ്.എസ് അടക്കമുള്ള സംഘടനകൾ സർക്കാരുമായി ഇടഞ്ഞു നിൽക്കുകയാണ്. ശബരിമലയിലെ ആചാരങ്ങൾ തകർക്കാൻ ശ്രമിക്കില്ലെന്നും ശബരിമല കർമ സമിതിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും എൻ.എസ്.എസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതേ നിലപാട് തന്നെയാണ് ആർഎസ്എസ് അടക്കമുള്ള സംഘപരിവാർ സംഘടനകളും സ്വീകരിക്കുന്നത്. യുവതീ പ്രവേശനം നടപ്പിലാക്കാൻ സംസ്ഥാന സർക്കാരും തടയാൻ സംഘപരിവാർ സംഘടനകളും തുനിഞ്ഞിറങ്ങിയാൽ മണ്ഡലകാലത്ത് ശബരിമലയിൽ ഉണ്ടായ സംഘർഷാവസ്ഥ ആവർത്തിച്ചേക്കും. സുപ്രീം കോടതിയുടെ വിധി വൈകുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും ശബരിമല വീണ്ടും സംഘർഷ ഭൂമിയാകുമെന്ന് ആശങ്കയുണ്ടെന്നും പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വർമയും പ്രതികരിച്ചിട്ടുണ്ട്.
പാർലമെന്റിൽ നിയമനിർമ്മാണം നടക്കുമോ?
ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയ്ക്കെതിരെ ഈ പാർലമെന്റ് സമ്മേളനത്തിൽ നിയമനിർമ്മാണം നടക്കുമോ എന്ന ചോദ്യം കുറച്ചുകാലമായി സജീവമാണ്. ബിജെപിക്ക് വേണമെങ്കിൽ നിയമനിർമ്മാണം കൊണ്ടുവന്നുകൂടേയെന്നും എന്തിനാണ് സംസ്ഥാന സർക്കാരിനെ പഴിചാരി സമരം നടത്തുന്നതെന്നും ചോദ്യം ഉയരുന്നുമുണ്ട്. എന്നാൽ ഇതിന് സാധ്യതയില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇപ്പോൾ ചേരുന്ന ബജറ്റ് സമ്മേളനം ഈ മാസം 13 വരെയാണ്.
ഒരു ബില്ല് ഈ സമ്മേളനത്തിൽ കൊണ്ടുവരാൻ ഇനി സാവകാശമില്ല. നേരത്തേ ബിജെപി ഇക്കാര്യം ആലോചിച്ചിട്ടുമില്ല. മാത്രമല്ല ബില്ല് കൊണ്ടുവരാൻ നിയമോപദേശം തേടുന്നതുൾപ്പടെ നിരവധി നടപടികളെടുക്കണം. ഏഴ് ദിവസം കൊണ്ട് ഒരു ബില്ല് പാർലമെന്റിൽ കൊണ്ടുവരാൻ കഴിയില്ല. അതുകൊണ്ടു തന്നെ ഈ സമ്മേളനത്തിൽ നിയമനിർമ്മാണത്തിന് സാധ്യതയില്ലെന്ന് നിയമജ്ഞരും വ്യക്തമാക്കുന്നു.
എന്നാൽ ഒരു ഓർഡിനൻസ് കൊണ്ടുവരാൻ സമ്മേളനം ഇല്ലെന്നത് തടസ്സമല്ല എന്നതിനാൽ അതിന് ബിജെപി സർക്കാർ തുനിയുമോ എന്ന ചർച്ചയാണിപ്പോൾ സജീവം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് വരെ ശബരിമലയിൽ ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്രസർക്കാരിന് കഴിയും. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ ഏത് കക്ഷിയാണോ രൂപീകരിക്കുന്നത് ആ സർക്കാരിന് ഈ ഓർഡിനൻസ് എന്തായാലും പരിഗണിക്കേണ്ടി വരികയും ചെയ്യും.
അതിനാൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിൽ ശക്തി തെളിയിക്കാൻ ബിജെപി ഈ തന്ത്രം പ്രയോഗിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സുപ്രീംകോടതിയുടെ തീരുമാനം വന്നതിന് പിന്നാലെ നിയമത്തിന്റെ കാര്യം ആലോചിക്കാം എന്നാണ് നേരത്തേ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കിയിരുന്നത്.
Stories you may Like
- ഡൽഹിയിൽ അധികാരത്തർക്കം മുറുകുന്നു
- നാരായണ സ്വാമിയെ കാത്തിരിക്കുന്നത് മൂന്നുവർഷത്തെ തടവുശിക്ഷ
- നെടുമണ്ണൂർ എൽ പി സ്കൂളിന് അകത്ത് പൂജ നടത്തിയെന്ന വിവാദത്തിൽ വിശദീകരണം
- പൊന്നമ്പല മേട്ടിൽ അതിക്രമിച്ച് കയറി പൂജ; വിഡിയോ പ്രചരിച്ചു, കേസെടുത്ത് വനംവകുപ്പ്
- ഗ്യാൻവാപി പള്ളിയിൽ നിസ്കാരവും പൂജയും നടക്കട്ടെയെന്ന് സുപ്രീം കോടതി
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍