ആദ്യം ഒഴിഞ്ഞ മാറിയെ മഞ്ജുവിനെ സാക്ഷിയാകാൻ പ്രേരിപ്പിച്ചത് ജാമ്യാപേക്ഷയിൽ മഞ്ജുവിനെതിരെ നടത്തിയ അതിരൂക്ഷമായ പരമാർശങ്ങൾ; മീനാക്ഷിയെ മഞ്ജുവിനെതിരെ സാക്ഷിയാക്കുന്നത് തന്ത്രപരമായ നീക്കം; സമ്മർദ്ദങ്ങളെ തുടർന്ന് അവസാന നിമിഷം മഞ്ജു പിന്മാറിയാൽ കേസിനെ ബാധിക്കുമെന്ന് ഭയന്ന് പൊലീസും; അതിനിർണ്ണായകമായ സാക്ഷിയുടെ സ്ഥിതി അവസാന നിമിഷം വരെ അനിശ്ചിതമായി തുടരും: നടിയെ ആക്രമിച്ച കേസിലെ വിചാരണ ചർച്ചയാക്കുക ദിലീപ്-മഞ്ജു വിവാഹമോചനം തന്നെ

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ സാക്ഷിയാകാൻ നടി മഞ്ജു വാര്യർ ആദ്യ ഘട്ടത്തിൽ തയ്യാറായിരുന്നില്ല. മുൻ ഭർത്താവിനെതിരെ സാക്ഷി പറയില്ലെന്ന് തന്നെയായിരുന്നു മഞ്ജുവിന്റെ പക്ഷം. തന്റെ മകൾ ദിലീപിനൊപ്പം നിൽക്കുന്ന സാഹചര്യവും ഇതിന് കാരണമായി. ഇതിനിടെയാണ് ദിലീപ് ഹൈക്കോടതിയിൽ മഞ്ജുവിനെതിരെ ജാമ്യ ഹർജി നൽകിയത്. ശ്രീകുമാർ മേനോനും മഞ്ജുവുമാണ് തന്നെ കേസിൽ കുടുക്കിയതെന്ന് ദിലീപ് പറയാതെ പറഞ്ഞു. ഇതോടെ വിചാരണയിലും ഇതൊക്കെ ദിലീപ് ഉയർത്തുമെന്ന് വ്യക്തമായി. ഈ സാഹചര്യത്തിലാണ് ദിലീപിനെതിരെ കോടതിയിൽ സാക്ഷി പറയാൻ മഞ്ജുവെത്തുന്നത്. വിമൻ ഇൻ സിനിമാ കളക്ടീവിലെ മുതിർന്ന അംഗങ്ങളുടെ ഇടപെടലും ഇതിന് കാരണമായി.
കുറ്റപത്രം നിലനിൽക്കാൻ ശക്തമായ സാക്ഷിമൊഴി ആവശ്യമാണെന്നു നിയമോപദേശം ലഭിച്ചതോടെയാണു മഞ്ജുവിനെ കുറ്റപത്രത്തിൽ സാക്ഷിയാക്കിയത്. വിസ്തരിക്കാനുള്ളവരുടെ സാക്ഷിപ്പട്ടികയിൽ പ്രോസിക്യൂഷൻ മഞ്ജുവിനെ ഉൾപ്പെടുത്തുമോ എന്നത് അവരുടെ സമ്മതത്തിന്റെ കൂടി അടിസ്ഥാനത്തിലാവും. ഇതിന് മഞ്ജു ഇപ്പോഴും സമ്മതം മൂളുമോ എന്ന സംശയം പൊലീസിനുണ്ട്. പ്രോസിക്യൂഷന് ഒരാളെ സാക്ഷിയാക്കി വിസ്തരിക്കാൻ വ്യക്തിയുടെ സമ്മതം ആവശ്യമില്ലെങ്കിലും. സഹകരിക്കണമെന്ന അഭ്യർത്ഥന മഞ്ജു അവസാന നിമിഷം തള്ളിക്കളയില്ലെന്നാണു പൊലീസിന്റെ പ്രതീക്ഷ. അതിനിടെ മഞ്ജുവിനെ പിന്മാറ്റാൻ സിനിമയിൽ സമ്മർദ്ദം ശക്തമാണ്. ദിലീപിന് അനുകൂലമായി മകളെ സാക്ഷിയാക്കാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. ദിലീപ്-മഞ്ജു വിവാഹ മോചനത്തിലെ ചർച്ചകൾ വീണ്ടും സജീവമാകും.
മഞ്ജുവിനെതിരെ മകളെ കൊണ്ട് കാര്യങ്ങൾ വിശദീകരിക്കാനാണ് നീക്കം. ഇത് മഞ്ജുവിനേയും അലോസരപ്പെടുത്തുന്നുണ്ട്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായപ്പോൾ മകൾ മീനാക്ഷിയെ ഒപ്പമെത്തിക്കാൻ മഞ്ജു ശ്രമിച്ചിരുന്നു. എന്നാൽ മീനാക്ഷിക്ക് അച്ഛനോടായിരുന്നു താൽപ്പര്യം. ഇതോടെ നിയമപോരാട്ടത്തിൽ നിന്ന് മഞ്ജു പിന്മാറി. കേസിൽ ദിലീപ് ശിക്ഷിക്കപ്പെട്ടാൽ വീണ്ടും നിയമപോരാട്ടത്തിലൂടെ മകളുടെ സംരക്ഷണത്തിന് മഞ്ജു ശ്രമിക്കും. ഇപ്പോൾ മീനാക്ഷിക്ക് 17 വയസ്സായി. അതുകൊണ്ട് തന്നെ പ്രായപൂർത്തിയായാൽ സ്വന്തം ഇഷ്ടപ്രകാരം തീരുമാനം മഞ്ജുവിന് എടുക്കാം. മകൾ തന്നിൽ നിന്ന് അകലുമെന്ന ഭയം മഞ്ജുവിനുണ്ട്. ഇത് കൂടുതൽ ശക്തമാക്കാൻ കൂടിയാണ് മീനാക്ഷിയെ സാക്ഷിയാക്കാൻ നീക്കം നടത്തുന്നത്.
സാക്ഷിയാകാൻ മഞ്ജു തയാറായത് ദിലീപിന്റെ ജാമ്യാപേക്ഷയിൽ തനിക്കെതിരേ നടത്തിയ രൂക്ഷപരാമർങ്ങളെത്തുടർന്ന് പൊലീസും സമ്മതിക്കുന്നു. തന്റെ ഭാഗം വ്യക്തമാക്കേണ്ട സാഹചര്യം വന്നതോടെയാണു സാക്ഷിയാകാൻ മഞ്ജു സമ്മതിച്ചതെന്നാണു സൂചന. കേസുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ നൽകാൻ രണ്ടുവട്ടം തയാറായെങ്കിലും സാക്ഷിയാകാൻ ഈ ഘട്ടത്തിൽ അവർ തയാറല്ലായിരുന്നു. ദിലീപിന്റെ കുട്ടിയുടെ അമ്മ എന്ന പരിമിതിയും സംഭവത്തെക്കുറിച്ചു തനിക്കു നേരിട്ട് അറിവില്ല എന്നതും അവർ പൊലീസിനോടു ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ മഞ്ജുവിനേയും ശ്രീകുമാർ മേനോനേയും ബന്ധപ്പെടുത്തി ദിലീപ് ആരോപണമെത്തിയതോടെ മഞ്ജു പൊലീസിന്റെ ആവശ്യങ്ങൾ അംഗീകരിക്കുകയായിരുന്നു.
മഞ്ജുവും ദിലീപും തമ്മിൽ വിവാഹമോചനത്തിന്റെ നീരസം ഉണ്ടാകാമെന്നും അതിനാൽ മഞ്ജുവിന്റെ മൊഴി വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്നും പ്രതിഭാഗം വാദിക്കാനിടയുണ്ട്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് നീരസമുണ്ടെന്നും കുടുംബത്തകർച്ചയ്ക്കു കാരണം ദിലീപിന്റെ തെറ്റിദ്ധാരണയാണെന്നുമുള്ള ആരോപണം 2014 ൽ ദിലീപുമായുള്ള വിവാഹമോചനക്കേസിൽ കുടുംബകോടതിയിൽ മഞ്ജു ഉന്നയിച്ചില്ല. വിവാഹമോചന ഹർജിയിൽ പിരിയലിനു കാരണമായി ദിലീപിന്റെ പരസ്ത്രീബന്ധവും മഞ്ജു ഉന്നയിച്ചില്ല. എന്നാൽ ദിലീപ് പലതും അതിൽ തുറന്നു പറഞ്ഞിട്ടുണ്ട്. ഇതെല്ലാം വീണ്ടും ചർച്ചയാക്കും. വിവാഹ മോചനക്കേസിന്റെ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടുമില്ല. ഇതെല്ലാം അറിയാവുന്നത് മീനാക്ഷിക്ക് മാത്രമാണ്. അന്ന് പത്ത് വയസ്സുണ്ടായിരുന്ന കുട്ടിയുടെ ഇന്നത്തെ മൊഴി അതുകൊണ്ട് തന്നെ നിർണ്ണായകമാണ്.
മഞ്ജുവാര്യർ സാക്ഷി പറയാനെത്തിയാൽ അതേനാണയത്തിൽ തന്നെ തിരിച്ചടിക്കാനാവും പ്രതിഭാഗത്തിന്റെ നീക്കം. ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷിയെ പ്രതിഭാഗം സാക്ഷിയാക്കുന്നത് അതുകൊണ്ടാണ്. മഞ്ജു ദിലീപ് കുടുംബപ്രശ്നങ്ങൾക്ക് കാരണം കാവ്യയാണെന്നും അത് മഞ്ജുവിനെ അറിയിച്ചത് ആക്രമിക്കപ്പെട്ട നടിയാണെന്നതുമാണ് പ്രോസിക്യൂഷൻ കേസിലെ പ്രധാന ഭാഗം. ഈ വിരോധമാണ് ക്വട്ടേഷൻ മാനഭംഗത്തിന് കാരണമെന്നും പറയുന്നു. എന്നാൽ മഞ്ജുവും താനും തമ്മിൽ വേർപിരിയാനുള്ള കാരണം ഇതെല്ലെന്നാണ് ദിലീപ് പറയുന്നത്. ഇത് മകളിലൂടെ കോടതിയിൽ ബോധ്യപ്പെടുത്തും. ഇതോടെ തന്നെ ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് പറയുന്ന വൈരാഗ്യം ഇല്ലെന്ന് വ്യക്തമാക്കാനാകും. അതു സംഭവിച്ചാൽ ഈ കേസ് തന്നെ പൊളിയും.
ഇതിനൊപ്പം ദിലീപ് പൾസർ സുനിക്ക് ക്വട്ടേഷൻ തുക നൽകിയെന്നതും തെളിയിക്കാൻ ബുദ്ധിമുട്ട് ഏറെയാണ്. പൾസർ സുനിയുടെ അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ ഒരുലക്ഷം രൂപ എത്തിയത് തെളിയിക്കാൻ ശക്തമായ തെളിവു വേണ്ടിവരും. ഈ പണം ചിട്ടിപിടിച്ച പണമാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കളമശേരി എ.ആർ ക്യാമ്പിലെ അനീഷ് എന്ന പൊലീസുകാരന്റെ ഫോണിൽ നിന്ന് പൾസർ സുനി ദിലീപിനെ വിളിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ ഇതിന്റെ രേഖകളൊന്നും സമർപ്പിച്ചിട്ടില്ലെന്നാണറിയുന്നത്. ഫോണിന്റെ സിം കാർഡ് താൻ നശിപ്പിച്ചുവെന്നാണ് അനീഷിന്റെ മൊഴി. അനീഷ് പൊലീസ് കെട്ടിച്ചമച്ച മാപ്പുസാക്ഷിയാണെന്നും പൊലീസിന്റെ താൽപര്യപ്രകാരമാണ് അനീഷ് ഫോൺ നൽകിയതെന്നും ഉപകാരസ്മരണയായി അദ്ദേഹത്തെ മാപ്പുസാക്ഷിയാക്കി രക്ഷപ്പെടുത്താനാണു നീക്കമെന്നുമാകും പ്രതിഭാഗത്തിന്റെ വാദം.
മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം തകരാൻ കാരണക്കാരിയായ യുവ നടിയോടുള്ള ദിലീപിന്റെ പകയാണ് ആക്രമണത്തിന് കാരണമെന്ന് കുറ്റപത്രം പറയുന്നുണ്ട്. ആ നിലയ്ക്ക് മഞ്ജു വാര്യരുടെ സാക്ഷിമൊഴി കേസിലെ മോട്ടീവ് (ഉദ്ദേശ്യം) തെളിയിക്കാൻ പര്യാപ്തമാകും. ദിലീപും കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് എങ്ങനെയറിഞ്ഞുവെന്ന ചോദ്യം വിചാരണവേളയിൽ മഞ്ജുവാര്യർ നേരിടേണ്ടി വരും. ഇരയായ യുവനടി പറഞ്ഞാണെന്ന മൊഴി മഞ്ജു പറഞ്ഞാൽ ദിലീപിന് കുരുക്ക് മുറുകും. അത്തരത്തിലൊരു സംശയം ദിലീപിനുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയാലും കുരുക്കാകും. ഈ സാഹചര്യത്തിലാണ് ഇതായിരുന്നില്ല മഞ്ജുവുമായുള്ള കുടുംബ പ്രശ്നത്തിന് കാരണമെന്ന് വരുത്താനുള്ള ദിലീപിന്റെ നീക്കം. അമ്മയുടെ മൊഴി തകർക്കാൻ മകളെ കോടതിയിലെത്തിക്കാനാണ് നീക്കം. എന്നാൽ മകൾക്ക് ഇനിയും പ്രായപൂർത്തിയായിട്ടില്ല. പതിനെട്ടു വയസ്സാകാത്ത മീനാക്ഷിയെ പ്രതിഭാഗം സാക്ഷിയാക്കുന്നതിന്റെ നിയമ വശവും പരിശോധിക്കുന്നുണ്ട്.
ബി രാമൻപിള്ളയാണ് ദിലീപിന്റെ വക്കീൽ. വിചാരണ സമയത്ത് പ്രോസിക്യൂഷൻ വാദങ്ങളെ തകർത്തെറിയുന്ന അഭിഭാഷകൻ. മകളുടെ മൊഴിയുണ്ടെങ്കിൽ മഞ്ജു പറയുന്നത് കള്ളമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ആക്രമത്തിനിരയായ നടിയാണ് കുടുംബം തകർത്തതെന്ന നിലപാട് ദിലീപിനില്ലെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമം. ഇതിനൊപ്പം തനിക്കെതിരെയുള്ള ഗൂഢാലോചന തെളിയിക്കാനും മകളുടെ നിലപാട് വിശദീകരണത്തിലൂടെ ദിലീപിന് കഴിയും. അങ്ങനെ നടിയെ ആക്രമിക്കേണ്ട വൈരാഗ്യം തനിക്കില്ലെന്ന് വരുത്താനാകും ശ്രമിക്കുക. സിനിമയിലെ ചില്ലറ പ്രശ്നങ്ങൾ മാത്രമാണ് തനിക്ക് നടിയുമായുള്ളതെന്ന് വരുത്തുകയാണ് ദിലീപിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ മകൾ മൊഴി കൊടുക്കാനെത്തിയാൽ കേസിന്റെ ഗതിയാകെ മാറി പോകും. കാര്യകാരണങ്ങൾ സഹിതം തന്റെ ഭാഗം കോടതിയെ അവതരിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുക.
പരസ്യ സംവിധായകൻ ശ്രീകുമാർ മേനോനും തനിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഒരു പരസ്യത്തിന്റെ കരാർ ശ്രീകുമാർ മേനോന് നഷ്ടപ്പെട്ടത് താൻ കാരണമാണെന്ന് തെറ്റിദ്ധാരണയുടെ പുറത്താണ് ശ്രീകുമാർ മേനോന് തന്നോട് വിരോധം തോന്നാൻ കാരണമെന്നും ദിലീപ് പറയുന്നു. ശ്രീകുമാർ മേനോനെതിരെ മുമ്പും ദിലീപ് ആരോപണം ഉന്നയിച്ചിരുന്നു. സ്ഥിരം കുറ്റവാളിയായ പൾസർ സുനിയുടെ മൊഴികൾ മാത്രം വിശ്വസിച്ചാണ് പൊലീസ് തന്നെ കേസിൽപ്പെടുത്തിയതെന്നും കേസുമായി ബന്ധമില്ലാത്തവരുടെയൊക്കെ മൊഴിയെടുക്കുകയും ഇവരൊക്കെ തനിക്ക് എതിരായ മൊഴികളാണ് നൽകുന്നതെന്നും ദിലീപ് ആരോപിക്കുന്നു. പരസ്യചിത്ര സംവിധായകനായ ശ്രീകുമാർ മേനോനും ദിലീപിനെതിരായ ഗൂഢാലോചനയിൽ പങ്കുണ്ടാകാൻ സാധ്യതയുണ്ട്. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിൽ ഇയാൾക്കു പങ്കുണ്ടെന്നു ദിലീപ് വ്യക്തമാക്കിയ ശേഷം ശ്രീകുമാർ മേനോന് അദ്ദേഹത്തോടു ശത്രുതയുണ്ട്.
ദിലീപിന്റെ കുടുംബ പ്രശ്നങ്ങൾ തന്നെയാണ്രേത ശ്രീകുമാർ മേനോനും ദിലീപും തമ്മിലെ കാരണം. എല്ലാം ദിലീപ് മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് മാത്രമാണ് മകളും അച്ഛനൊപ്പമുള്ളത്. ഇതിനിടെയിലാണ് സംവിധായകന്റെ അമ്മയുടെ മരണമെത്തുന്നത്. ഇത് ദിലീപിനേയും ഇയാൾ വിളിച്ചു പറഞ്ഞു. എന്നാൽ കുടുംബ പ്രശന്ങ്ങൾ കാരണം മറ്റൊരു മാനസിക അവസ്ഥയിലായിരുന്നു ദിലീപ്. മരണ വാർത്തയോട് പൊട്ടിത്തെറിക്കുന്ന ഭാഷയിലായിരുന്നു ദിലീപിന്റെ പ്രതികരണം. സാഹചര്യങ്ങളുടെ സമ്മർദ്ദമായിരുന്നു ഇതിന് കാരണം. തെറി പോലും പറഞ്ഞുവത്രേ. അന്ന് തന്നെ ദിലീപിനെ സാമ്പത്തികമായും മാനസികമായും തകർക്കുമെന്ന് ഈ സംവിധായകൻ ശപഥം ചെയ്തു. ദിലീപിനോടും ഇത് പറഞ്ഞിരുന്നു. അടുത്ത ദിവസം മുതൽ ദിലീപ് പ്രശ്നങ്ങളിലേക്ക് നീങ്ങി. ഇതിന്റെ തുടർച്ചയാണ് അഴിക്കുള്ളിലാകലെന്നാണ് മറുനാടനോട് ഫോണിൽ സിനിമാ ലോകത്തെ പ്രമുഖൻ പറഞ്ഞിരുന്നത്. ഇതെല്ലാം നടിയെ ആക്രമിച്ച കേസിൽ വിചാരണ സമയത്ത് വീണ്ടും ചർച്ചയാകും.
Stories you may Like
- മലയാളി വർഷങ്ങളായി ചർച്ച ചെയ്ത ആ പഴയ കുടുംബ കാര്യങ്ങൾ വീണ്ടും കോടതിയിലേക്ക്
- ഇടവേള ബാബുവിന് പിന്നാലെ കോടതിയിൽ മൊഴിമാറ്റി ബിന്ദു പണിക്കരും
- കുഞ്ചാക്കോയും ദിലീപിനെ കൈവിട്ടില്ലെന്ന് സിനിമാ ലോകത്തെ ചർച്ചകൾ
- റിമി ടോമിയും ഇടവേള ബാബുവും കൂറു മാറിയതോടെ ദിലീപ് ക്യാമ്പിൽ വീണ്ടും വലിയ പ്രതീക്ഷ
- ശ്രീനിവാസൻ നരസിംഹൻ കുടം തുറന്ന് 'ലാവ്ലിൻ' ഭൂതത്തെ പുറത്തുവിടുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- ക്രെഡിറ്റ് കാർഡിൽ സഹോദരിയെ ഇറക്കി ഇഡിയെ പ്രതികൂട്ടിലാക്കിയത് ബിനീഷിന്റെ അമ്മ; കാർഡ് ഉപയോഗം തിരുവനന്തപുരത്തെന്ന് തെളിഞ്ഞത് ബിനീഷിനെ അഴിക്കുള്ളിൽ തളച്ചു; ലൈഫ് മിഷനിലെ ഐ ഫോണിലും കോൾ പാറ്റേൺ അനാലിസിസ് കോടിയേരി കുടുംബത്തെ കുടുക്കും; മകന് പിന്നാലെ അമ്മയും അതിസമ്മർദ്ദത്തിൽ; വിനോദിനി കോടിയേരിയും അകത്താകാൻ സാധ്യത
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- കാറ്റു അനുകൂലമെങ്കിൽ ജോസ് കെ മാണി സൂപ്പർ സ്റ്റാറാകും; സിറ്റിങ് സീറ്റുകളോ നേരിയ ഭൂരിപക്ഷത്തിന് തോറ്റ സീറ്റുകളോ അടക്കം മിക്ക ജില്ലകളിലും ജോസിന് സീറ്റ് വിട്ടു നൽകി സിപിഎം; 12 സീറ്റുകൾ ഉറപ്പിച്ച് ചങ്ങനാശ്ശേരി വേണ്ടെന്ന് വച്ചേക്കും; സിപിഐയേയും ജോസിനായി പിണറായി മെരുക്കുമ്പോൾ
- ഷൊർണ്ണൂരിൽ ശശി കട്ടക്കലിപ്പിൽ; പൊന്നാനിയിലെ പോസറ്റർ ശ്രീരാമകൃഷ്ണനേയും വിമതനാക്കി; അമ്പലപ്പുഴയിൽ സുധാകരനും പിണക്കത്തിൽ; കരുതലോടെ ഐസക്കും; കുന്നത്തനാട്ടിലെ വിൽപ്പനയും റാന്നിയിലെ വച്ചു മാറ്റവും കുറ്റ്യാടിയിൽ കുഞ്ഞമ്മദ്കുട്ടിയെ തഴഞ്ഞതും 'പിണറായി ബുദ്ധിയോ'? തരൂരിൽ ജമീല എത്തുമ്പോൾ സിപിഎമ്മിൽ പ്രതിസന്ധി ഇങ്ങനെ
- 90 കാരനായ ആത്മീയാചാര്യൻ ആയത്തൊള്ള സിസ്താനിയെ വീട്ടിൽ പോയി കണ്ട് സമാധാനം അഭ്യർത്ഥിച്ചു; വാക്സിൻ എടുത്ത ധൈര്യത്തിൽ മാസ്ക് വയ്ക്കാതെ ജനങ്ങൾക്കിടയിലൂടെ സ്നേഹം വിതറി യാത്ര; ഇറാക്കിന്റെ വീഥികളിൽ പോപ് ഫ്രാൻസിസിന്റെ കൈയൊപ്പു മാത്രം; രണ്ടാം ദിവസം കണ്ണീരോടെ പടിയിറങ്ങൽ
- ശൈലജയെ തിരുവനന്തപുരത്തേക്ക് അയച്ച് മട്ടന്നൂരിൽ മത്സരിക്കാൻ ആഗ്രഹിച്ചത് ഇപി! രണ്ട് ടേം മാനദണ്ഡം കർശനമാക്കിയതും ഈ നീക്കം പാളിയതിന്റെ പ്രതികാരം; പിണറായിക്കാലം അവസാനിക്കുന്ന നാൾ വരുമെന്ന് ഓർമ്മപ്പെടുത്തി പിജെ ആർമി; സഖാവിന് അഴിക്കോട് കിട്ടാത്തതിൽ കേഡർമാരിൽ നിരാശ അതിശക്തം; കണ്ണൂർ സിപിഎമ്മിൽ ആശയക്കുഴപ്പം വ്യക്തം
- കെ എം എബ്രഹാമിന്റെ വിശ്വസ്ത കൈമാറിയത് എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം; ഐഎഎസ് വിവാദത്തിൽ കുടുങ്ങിയ അഡീഷണൽ സെക്രട്ടറിയുടെ പരാതി പച്ചക്കള്ളം; കിഫ്ബിക്കാരെ ഇഡി വെറുതെ വിടില്ല; കെ എം എബ്രഹാമിനേയും ചോദ്യം ചെയ്യും; കസ്റ്റംസിനും മുന്നോട്ട് കുതിക്കാൻ അനുമതി; സ്വർണ്ണവും ഡോളറും വീണ്ടും
- മന്ത്രിമാരെ വെട്ടിനിരത്തിയത് പിണറായിയുടെ പിടിവാശിയെന്ന ആക്ഷേപം ശക്തം; ഐസക്കിനും ജി സുധാകരനുമായി വീണ്ടും വാദിച്ചു ആലപ്പുഴ ജില്ലാ കമ്മിറ്റി; ശ്രീരാമകൃഷ്ണനില്ലാതെ പൊന്നാനി വിജയിക്കില്ലെന്നും വാദം; ചങ്ങനാശ്ശേരി സീറ്റിന്റെ പേരിൽ എൽഡിഎഫിലും പിടിവലി; ചങ്ങനാശ്ശേരി വിട്ടു നൽകിയാലേ കാഞ്ഞിരപ്പള്ളി നൽകൂവെന്ന് കാനം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്
- സംസാര വൈകല്യത്തേയും കാഴ്ചയിലെ തകരാറും വകവയ്ക്കാതെ പഠിച്ച് മുന്നേറുന്ന മിടുമിടുക്കി; സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ എഫ് ബിയിൽ ലൈവിട്ടത് പീഡനം പരിധി കടന്നപ്പോൾ; സോഷ്യൽ മീഡിയാ ഇടപെടലിൽ 'അച്ഛൻ' അകത്ത്; പിതാവിന്റെ കളി കണ്ട് ഞെട്ടി സാക്ഷര കേരളം
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്