Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എന്റെ ഭാര്യ നിനക്ക്, നിന്റെ ഭാര്യ എനിക്ക്'; ഭാര്യയുടെ കന്യകാത്വം കവരാൻ വെള്ളക്കാരെ എൽപ്പിച്ചിരുന്നു; ഒരു സ്ത്രീക്ക് എട്ടോളം ഭർത്താക്കന്മാർ; അഞ്ഞൂറുകൊല്ലം മുമ്പും കേരളത്തിൽ പങ്കാളി കൈമാറ്റം ഉണ്ടായിരുന്നു; ഇറ്റാലിയൻ സഞ്ചാരി ലുഡോവികോ ഡി വാർത്തേമയെ വായിക്കുമ്പോൾ

'എന്റെ ഭാര്യ നിനക്ക്, നിന്റെ ഭാര്യ എനിക്ക്'; ഭാര്യയുടെ കന്യകാത്വം കവരാൻ വെള്ളക്കാരെ എൽപ്പിച്ചിരുന്നു; ഒരു സ്ത്രീക്ക് എട്ടോളം ഭർത്താക്കന്മാർ; അഞ്ഞൂറുകൊല്ലം മുമ്പും കേരളത്തിൽ പങ്കാളി കൈമാറ്റം ഉണ്ടായിരുന്നു; ഇറ്റാലിയൻ സഞ്ചാരി ലുഡോവികോ ഡി വാർത്തേമയെ  വായിക്കുമ്പോൾ

എം റിജു

കൊച്ചി: ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന വൈഫ് സ്വാപ്പിങ് ഗ്രൂപ്പ് പിടിയിലായതിന്റെ ഞെട്ടൽ ഇനിയും കേരളത്തിൽ നിന്ന് മാറിയിട്ടില്ല. ഇവരിൽ പലരും ഉഭയകക്ഷി സമ്മത പ്രകാരമാണ് ഇത് ചെയ്തതെന്നും അതിനാൽ എല്ലാവരുടെയും പേരിൽ കേസ് എടുക്കാൻ ആവില്ല എന്നുമാണ്, ഈ വിഷയത്തിൽ കേരളാ പൊലീസ് വരെ നിലപാട് എടുത്തിരിക്കുന്നത്. ഡേറ്റിങ്ങ് ആപ്പുകൾ അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഇവർ പ്രവർത്തിച്ചിരുന്നത്. അതുകൊണ്ടുതന്നെ മൊബൈൽ ഫോണിന്റെയും സോഷ്യൽ മീഡിയയുടെയും അമിതമായ ഉപയോഗമാണ് ഇത്തരം സംഘങ്ങൾക്ക് വളം വെക്കുന്നത് എന്നുപോലും ആരോപണം ഉണ്ടായി.

എന്നാൽ സെൽഫോൺ ഒക്കെ കണ്ടുപിടിക്കുന്നതിന് എത്രയോ മുമ്പ്, 16ാം നൂറ്റാണ്ടിൽ കേരളത്തിൽ ഇരുകക്ഷികളുടെയും സമ്മതത്തോടെ വൈഫ് സ്വാപ്പിങ്ങ് നിലവിൽ ഉണ്ടായിരുന്നു എന്നതിന്റെ സൂചനയാണ്, 16ാം നൂറ്റാണ്ടിലെ സുപ്രസിദ്ധ ഇറ്റാലിയൻ സഞ്ചാരി ലുഡോവികോ ഡി വാർത്തേമയുടെ അനുഭവക്കുറിപ്പുകൾ വ്യക്തമാക്കുന്നത്.

നാട്ടുകാരായ മാന്യന്മാരുടെയും കച്ചവടക്കാരുടെയും ഇടയിൽ ഈ സമ്പ്രദായമുണ്ട്. രണ്ടു കച്ചവടക്കാർ ചിലപ്പോൾ നല്ല സുഹൃത്തുക്കളായിരിക്കും. രണ്ടുപേർക്കും ഭാര്യമാരും ഉണ്ടായിരിക്കും. അവരുടെ സമ്മതത്തോടെയാണ് ഭാര്യമാരെ കൈമാറുന്നത്'- എന്നാണ് വാർത്തേമ എഴുതിയിരിക്കുന്നത്.

ബ്രാഹ്മണർക്ക് ഭാര്യയെ വിട്ടുകൊടുക്കുന്ന സാമൂതിരി

ഇതോടൊപ്പം ഞെട്ടിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകളും ഉണ്ട്. 'കോഴിക്കോട്ടെ സാമൂതിരി തന്റെ ഭാര്യയെ ആദ്യരാത്രിയിൽ ബ്രാഹ്മണർക്ക് വിട്ടുകൊടുക്കും എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ഭാര്യയുടെ കന്യകാത്വം കവരാൻ വെള്ളക്കാരെ എൽപ്പിച്ചിരുന്നു.'' 'അതുപോലെ ഇവിടുത്തെ നാട്ടുകാരും. ഈ നഗരത്തിലെ രാജാവ് കോഴിക്കോട്ടെ രാജാവിനെപ്പോലെ ഭാര്യയുടെ കന്യകാത്വം കവരാൻ ബ്രാഹ്മണരെ ഏർപ്പാടാക്കുകയല്ല ചെയ്യുന്നത്. മറിച്ച് അതിനായി വെള്ളക്കാരെ, അവർ ക്രിസ്ത്യാനികളോ, മൂറുകളോ ആകാം, ഒരിക്കലും തദ്ദേശീയരായ നാട്ടുകാരെയല്ല, ഏൽപ്പിക്കുകയാണ് പതിവ്.'' ഇങ്ങനെയാണ് 16ാം നൂറ്റാണ്ടിലെ കേരളത്തിലെ സാമൂഹിക വ്യവസ്ഥ വാർത്തേവ വർണ്ണിക്കുന്നത്.

മലബാർ കലാപം അടക്കമുള്ള വിഷയങ്ങളിൽ പലരും തമസ്‌കരിച്ച പുസ്തകങ്ങൾ തർജ്ജമ ചെയ്ത് ഒരു പാട് പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ ശാസ്ത്രപ്രഭാഷകനും എഴുത്തുകാരനുമായ ഡോ മനോജ് ബ്രൈറ്റാണ്, ലുഡോവികോ ഡി വാർത്തേമയുടെ കുറിപ്പുകൾ തർജ്ജമ ചെയ്തത്. എന്നാൽ ഇത് പൂർണ്ണമായും ശരിയാവാനുള്ള സാധ്യതയും ഡോ മനോജ് ബ്രൈറ്റ് കാണുന്നില്ല.'മധ്യകാല യൂറോപ്പിൽ യാത്രികരുടെ വിവരണങ്ങൾക്ക് വൻ ഡിമാന്റായിരുന്നു. വായനക്കാരെ ആകർഷിക്കാൻ പൊടിപ്പും, തൊങ്ങലുകളും, കുറച്ചു മസാലകഥകളും ചേർക്കുക എന്നത് ഒട്ടും അസാധാരണമായിരുന്നില്ല. ഈ കഥകളൊക്കെ അങ്ങനെ എടുത്താൽ മതി. വിശേഷിച്ചും തദ്ദേശീയരുടെ ലൈംഗിക ജീവിതം വിവരിക്കുമ്പോൾ എല്ലാ യാത്രികർക്കും വല്ലാത്തൊരു ആവേശമാണ്. ''- ഡോ ബ്രൈറ്റ് എഴുതുന്നു. ചിലപ്പോൾ ഇത് വാർത്തേമയുടെ ഫാന്റസി ആവാമെന്നും ഡോ ബ്രൈറ്റ് കുറിക്കുന്നു. 'എനിക്ക് തോന്നുന്നത് ഒന്നുകിൽ ഇത് വാർത്തേമയുടെ ഫാന്റസി, അല്ലെങ്കിൽ വായനക്കാരെ ആകർഷിക്കാനുള്ള ഒരു കള്ളക്കഥ.(ഇതൊക്കെ വായിച്ച് ആവേശം പിടിച്ചായിരിക്കും പലരും അവിടുന്ന് കപ്പൽ കയറുന്നത്.) അതുമല്ലെങ്കിൽ ഏതോ ലോക്കൽ പിമ്പ് പറ്റിക്കാൻ പറഞ്ഞ കഥ വിശ്വസിച്ചു എന്നുമാവം'-തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

ചരിത്രകാരൻ എം.ജി.എസ് നാരായണനും ഇതേ നിരീക്ഷണമാണ് മുന്നോട്ടുവെക്കുന്നത്. 'കേരളത്തിലെ അന്നത്തെ സാമൂഹിക ജീവിതം ഇന്ന് നാം കുത്തഴിഞ്ഞത് എന്ന് വിശേഷിപ്പിക്കുന്ന തരത്തിൽ തന്നെ ആയിരുന്നു. ഒരു സ്ത്രീക്ക് നിരവധി ഭർത്താക്കന്മാർ സർവ്വസാധാരണം ആയിരുന്നു. പക്ഷേ ഭാര്യമാരെ കൈമാറുന്ന രീതിയിലേക്ക് അത് മാറിയോ എന്ന് ഞാൻ വായിച്ചിട്ടില്ല.'' - ഡോ. എം.ജി.എസ് നാരായണൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

ആരാണ് ലുഡോവികോ ഡി വാർത്തേമ?

ഡോ മനോജ് ബ്രൈറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പുർണ്ണരൂപം ഇങ്ങനെയാണ്:

'പങ്കാളി കൈമാറ്റം' പുതിയ കാര്യമല്ല. ഒരു അറുന്നൂറു കൊല്ലം മുൻപത്തെ ഒരു പങ്കാളി കൈമാറ്റം ചരിത്രത്തിൽ നിന്ന്......ലുഡോവികോ ഡി വാർത്തേമ ഒരു ഇറ്റാലിയൻ സഞ്ചാരിയായിരുന്നു. 1505 ൽ അദ്ദേഹം കേരളം സന്ദർശിച്ചിരുന്നു. പോർട്ടുഗീസുകാരുടെ ഉപരോധം മൂലം കച്ചവടം നഷ്ടത്തിലായ കോഴിക്കോടാണ് അദ്ദേഹം കാണുന്നത്. അസാമാന്യ നിരീക്ഷണ പാടവമാണ് വാർത്തേമ കാഴ്ച വയ്ക്കുന്നത്. കോഴിക്കോട്ടു വച്ച് പോർട്ടുഗീസ് പക്ഷത്തു നിന്ന് ചാടിപ്പോയി സാമൂതിരിയോടൊപ്പം ചേരുന്ന, തന്റെ നാട്ടുകാരായ രണ്ട് പീരങ്കി നിർമ്മാതാക്കളെ വാർത്തേമ പരിചയപ്പെടുന്നുണ്ട്. വാർത്തേമ പിന്നീട് കൂറുമാറി പോർട്ടുഗീസ് പക്ഷത്തു ചേർന്നു.

സാമൂതിരിയുടെ സൈനിക രഹസ്യങ്ങൾ ചോർത്തി കൊടുത്തു. പകരം കൂറുമാറിയ പീരങ്കി നിർമ്മാതാക്കളെ തിരിച്ച് പറങ്കി പക്ഷത്തേക്ക് കൊണ്ടുവരാനും ശ്രമിച്ചു. അത് പക്ഷെ നടന്നില്ല. ഇവർ തിരിച്ചു പോകാൻ ശ്രമിക്കുന്നതായി മനസ്സിലാക്കിയ മുസ്ലീങ്ങൾ അവരെ തല്ലിക്കൊന്നു. വാർത്തേമ കുറച്ചു കാലം പറങ്കികളുടെ ആളായി കണ്ണൂരിൽ ഉണ്ടായിരുന്നു. സാമൂതിരിയും കൂട്ടരും പറങ്കികളുടെ സൈന്റ് ആഞ്ചലോസ് കോട്ട ഉപരോധിച്ചപ്പോൾ അവിടെ വാർത്തേമയും ഉണ്ടായിരുന്നു.(ഈ യുദ്ധത്തിൽ പറങ്കികളുടെ പക്ഷത്തുണ്ടായിരുന്ന ഒരു പയ്യനെ നമ്മൾ എല്ലാവരും അറിയും. ഫെർഡിനാൻഡ് മെഗല്ലൻ. ആദ്യമായി ഭൂമിചുറ്റി വന്ന ആള് തന്നെ.യുദ്ധത്തിൽ പരിക്ക് പറ്റി കുറെ കാലം അദ്ദേഹം കണ്ണൂരും കൊച്ചിയിലും താമസിച്ചിരുന്നു.)

വാർത്തേമക്ക് അൽപ്പ സ്വൽപ്പം മലയാളമൊക്കെ വശമുണ്ടായിരുന്നു എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ പുസ്തകത്തിൽ ചില മലയാള സംഭാഷണങ്ങൾ കാണാം. അറുന്നൂറു വർഷം മുൻപത്തെ മലയാളം അദ്ദേഹം കേട്ടത് ഇറ്റാലിയൻ ലിപിയിൽ എഴുതിയിട്ടത് പിന്നീട് ഇംഗ്ലീഷിലാക്കിയത് വീണ്ടും മലയാളത്തിലാക്കി വായിക്കുന്നത് രസകരമായിരിക്കും.

നാട്ടുകാർ ഭാര്യമാരെ പരസ്പരം വച്ചു മാറുന്ന വിധം

നാട്ടുകാരായ മാന്യന്മാരുടെയും കച്ചവടക്കാരുടെയും ഇടയിൽ ഈ സമ്പ്രദായമുണ്ട്. രണ്ടു കച്ചവടക്കാർ ചിലപ്പോൾ നല്ല സുഹൃത്തുക്കളായിരിക്കും. രണ്ടുപേർക്കും ഭാര്യമാരും ഉണ്ടായിരിക്കും. ഒരാൾ മറ്റേ ആളോട് ഇപ്രകാരം പറയും.

''Langal perganal monaton ondo?' അതായത് നമ്മൾ ദീർഘകാലമായി സുഹൃത്തുക്കളല്ലേ?

(വാർത്തെമ്മ പറയുന്ന പോലെയല്ല എനിക്ക് തോന്നുന്നത്. 'നിങ്ങൾ പെണ്ണുങ്ങളെ മാറ്റാൻ ഉണ്ടോ?' എന്നാണ് ചോദിച്ചതെന്നാണ് എനിക്ക് തോന്നുന്നത്. കേട്ടത് അതേപടി കുറിപ്പെഴുതി പിന്നീട് വിശദമായി എഴുതിയപ്പോൾ ചെറിയ കൺഫ്യൂഷൻ വന്നതായിരിക്കാം. എന്നാലും വാർത്തേമ ഇത്രയെങ്കിലും ഒപ്പിച്ചല്ലോ.)

മറ്റെയാൾ ഇങ്ങനെ പറയും. 'Hognan perga manaton ondo' അതായത് അതെ, നമ്മൾ ദീർഘകാലമായി സുഹൃത്തുക്കളാണ്.

(ശരിക്കും ഇതെന്താണ് പറഞ്ഞത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. പെണ്ണിനെ മാറ്റാൻ ഉണ്ട് എന്നാണ് പറയുന്നത് എന്ന് തോന്നുന്നു. )

മറ്റെയാൾ പറയും,''Nipatanga ciolli ?'' നമ്മൾ സുഹൃത്തുക്കളാണ് എന്ന് നിങ്ങൾ പറയുന്നത് സത്യമാണോ?(ഇത് എന്താണെന്ന് മനസ്സിലാകുന്നില്ല)

മറ്റെയാൾ പറയും,''Ho' അതായത് ''സത്യം''.

(ഹോ, ഹും, ഉം എന്നൊക്കെ ശരി എന്ന അർത്ഥത്തിൽ ഇന്നും പറയാറുണ്ടല്ലേ?)

മറ്റെയാൾ പറയും,''Tamarani ? ' അതായത്,''ദൈവം സാക്ഷിയായി''

(Tamarani എന്നാൽ തമ്പുരാനാണെ എന്നാണ് പറയുന്നതെന്ന് തോന്നുന്നു.)

മറ്റെയാൾ മറുപടി പറയും,''Tamarani ! ' അതായത് ''ദൈവം സത്യം!''

ഒരാൾ പറയും,''In penna tonda gnan penna cortu' അതായത്'' നമുക്ക് ഭാര്യമാരെ കൈമാറ്റം ചെയ്യാം. നിങ്ങളുടെ ഭാര്യയെ എനിക്കു താ, എന്റെ ഭാര്യയെ നിങ്ങൾക്കു തരാം''

('ഇനി പെണ്ണിനെ കൊണ്ടാ, ഞാൻ പെണ്ണിനെകൊണ്ടോട്ടെ'' എന്നാണ് ഞാൻ വായിക്കുന്നത്.)

മറ്റെയാൾ പറയും,''Ni pantagocciolli?' അതായത് നീ ആത്മാർത്ഥമായാണോ പറയുന്നത്?

(ഇതിലെ നീ മാത്രം അനസ്സിലായി)

മറ്റെയാൾ പറയും''Tamarani !'' അതായത്, ''അതെ, ദൈവം സത്യം!''

അയാളുടെ ചങ്ങാതി പറയും,''Biti banno' അതായത് എന്റെ വീട്ടിലേക്ക് വന്നോ.''

(ഇവിടെ വാർത്തെമ പറയുന്ന ''വീട്ടീ വന്നോ'' എന്ന് കൃത്യമായി മനസ്സിലാക്കാം.)

അയാൾ വീട്ടിൽ വരുമ്പോൾ മറ്റെയാൾ ഭാര്യയെ വിളിച്ച് ഇപ്രകാരം പറയും,''Penna, ingaba idocon dopoi' അതായത്, 'ഭാര്യെ, ഇവിടെ വാ, ഇയാളോടൊപ്പം പോ. ഇയാളാണ് നിന്റെ ഭർത്താവ്.''

(''പെണ്ണേ, ഇങ്ങുവാ,ഇയാളോടൊപ്പം പോ'' എന്ന് കഷ്ടിച്ച് വായിക്കാം)

ഭാര്യ ഇങ്ങനെ പറയും,''E indi?' എന്നുവച്ചാൽ,''എന്തിന്?'' നിങ്ങൾ ദൈവത്തെ ചൊല്ലി സത്യം ചെയ്യുന്നോ?''

(ഏ മണ്ടി? എന്നാണെന്നു തോന്നുന്നു.)

ഭർത്താവ് ഇങ്ങനെ പറയും. 'Ho gran patangociolli' അതെ,ഞാൻ സത്യമാണ് പറയുന്നത്''

(ഹോ, ഞാൻ.........അവസാനത്തെ വാക്ക് കിട്ടുന്നില്ല.)

ഭാര്യ പറയും,''Perga manno' അതായത്, ''എനിക്ക് സന്തോഷമായി.''

'' Gnan poi' അതായത് ''ഞാൻ പോകുന്നു.''

(''ഞാൻ പോയി'' എന്ന് കൃത്യമായി വായിക്കാനാകുന്നുണ്ട്.)

അങ്ങിനെ അവർ സുഹൃത്തിനൊപ്പം അയാളുടെ വീട്ടിലേക്കു പോകും. സുഹൃത്ത് അയാളുടെ ഭാര്യയോട് മറ്റേ ആളുടെ വീട്ടിലേക്കു പോകാൻ പറയും. ഈ രീതിയിൽ അവർ ഭാര്യമാരെ വച്ചു മാറും.

മുകളിൽ പറഞ്ഞ വിജാതീയരായ ആളുകളിലെ മറ്റു വിഭാഗങ്ങളിൽ സ്ത്രീകൾക്ക് അഞ്ചും, ആറും, ഏഴും ചിലപ്പോൾ എട്ടു വരെ ഭർത്താക്കന്മാരുണ്ടാകും. ദിവസം ഒരാൾ എന്ന കണക്കിൽ അവരോടൊപ്പം ശയിക്കും. സ്ത്രീക്ക് കുട്ടികളുണ്ടായാൽ അത് ഏത് ഭർത്താവിന്റെയാണ് എന്ന് അവർ പറയും. അങ്ങനെ സ്ത്രീയുടെ വാക്ക് പ്രകാരം കുട്ടിയുടെ അവകാശം തീരുമാനിക്കപ്പെടും.

മലയാളം സംസാരഭാഷയാകാൻ ഒരു സാധ്യതയുമില്ലാത്ത ഒരു സ്ഥലത്തെ (മച്ചിലിപ്പട്ടണം- ഇന്നത്തെ ആന്ധ്ര- ഒഡീഷ ഭാഗങ്ങൾ)) പങ്കാളി കൈമാറ്റ കഥ പറയുമ്പോളും വാർത്തേമ മലയാളഛായയുള്ള ഒരു ഭാഷയാണ് ഉപയോഗിക്കുന്നത്.

വർഷങ്ങൾക്കു ശേഷം നാട്ടിൽ തിരിച്ചെത്തിയ ശേഷമാണല്ലോ ഈ ഓർമ്മക്കുറിപ്പുകൾ എഴുതുന്നത്. അന്നത്തെ സംഭാഷണം മലയാളമായിരുന്നു എന്ന് ഒരുപക്ഷെ തെറ്റായി ഓർത്തതാകാം. മലയാളം അറിയാതെ കേറി വന്നതാകാം. അല്ലെങ്കിൽ ഈ സംഭവം തന്നെ പൂർണ്ണമായും ഭാവനാസൃഷ്ടിയുമാകാം. മധ്യകാല യൂറോപ്പിൽ യാത്രികരുടെ വിവരണങ്ങൾക്ക് (Traveler's tales ) വൻ ഡിമാന്റായിരുന്നു. വായനക്കാരെ ആകർഷിക്കാൻ പൊടിപ്പും, തൊങ്ങലുകളും,കുറച്ചു മസാലകഥകളും ചേർക്കുക എന്നത് ഒട്ടും അസാധാരണമായിരുന്നില്ല. ഈ കഥകളൊക്കെ അങ്ങനെ എടുത്താൽ മതി. വിശേഷിച്ചും തദ്ദേശീയരുടെ ലൈംഗിക ജീവിതം വിവരിക്കുമ്പോൾ എല്ലാ യാത്രികർക്കും വല്ലാത്തൊരു ആവേശമാണ്. ഭാര്യമാരെ വച്ചു മാറുന്ന കഥ പോലെത്തന്നെയാണ് ഈ കഥയും. കോഴിക്കോട്ടെ സാമൂതിരി തന്റെ ഭാര്യയെ ആദ്യരാത്രിയിൽ ബ്രാഹ്മണർക്ക് വിട്ടുകൊടുക്കും (അതും അങ്ങോട്ട് പണം നൽകി) എന്നൊക്കെ വാർത്തേമ എഴുതി വച്ചിട്ടുണ്ട്. സത്യമാകാൻ സാധ്യത കുറവാണ്. ഒന്നുകിൽ വാർത്തേമയുടെ ഭാവന. അല്ലെങ്കിൽ കുത്തികുത്തി ചോദിച്ചപ്പോൾ ഏതെങ്കിലും ബ്രാഹ്മണൻ വാർത്തേമയെ ഒന്ന് 'ആക്കിയത്'' ആയിരിക്കും. (ആന്ത്രോപ്പോളജിയിൽ ഇത്തരം ഉദാഹരണങ്ങൾ ധാരാളമുണ്ട്. തദ്ദേശീയർ പരിഹസിച്ചതാണ് എന്ന് മനസ്സിലാക്കാതെ അവർ പറഞ്ഞു കൊടുക്കുന്ന വിചിത്രമായ കാര്യങ്ങൾ വള്ളിപുള്ളി വിടാതെ പകർത്തിയെടുത്ത ഗവേഷകർ.)

ഇനി വാർത്തേമ പറയുന്ന കഥയിലേക്ക്..

രാജാവ് ഭാര്യയുടെ കന്യകാത്വം അവസാനിപ്പിക്കുന്ന വിധം

അതുപോലെ ഇവിടത്തത്തെ നാട്ടുകാരും.ഈ നഗരത്തിലെ രാജാവ് കോഴിക്കോട്ടെ രാജാവിനെപ്പോലെ ഭാര്യയുടെ കന്യകാത്വം കവരാൻ ബ്രാഹ്മണരെ ഏർപ്പാടാക്കുകയല്ല ചെയ്യുന്നത്. മറിച്ച് അതിനായി വെള്ളക്കാരെ, അവർ ക്രിസ്ത്യാനികളോ, മൂറുകളോ ആകാം, ഒരിക്കലും തദ്ദേശീയരായ നാട്ടുകാരെയല്ല, ഏൽപ്പിക്കുകയാണ് പതിവ്.

തദ്ദേശീയരും അവരുടെ ഭാര്യമാരെ വീട്ടിൽ കൊണ്ടു വരുന്നതിനു മുൻപ് ഒരു വെള്ളക്കാരനെ കണ്ടുപിടിച്ച്, അയാൾ ഏത് നാട്ടുകാരനായാലും, ഈ ആവശ്യത്തിനായി, അതായത് ഭാര്യയുടെ കന്യകാത്വം കവരാനായി വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകും. ഞങ്ങൾ ഈ പട്ടണത്തിലെത്തിയപ്പോൾ ഞങ്ങൾക്കും ഈ അനുഭവമുണ്ടായി. ഞങ്ങൾ യാദൃച്ഛികമായി മൂന്നാല് കച്ചവടക്കാരെ കണ്ടു. അവർ എന്റെ സഹായിയോട് ഇപ്രകാരം സംസാരിക്കാൻ തുടങ്ങി.



''Langalli ni pardesi?' അതായത് ''സുഹൃത്തെ നിങ്ങൾ ഇവിടെ പുതുതാണോ?''

(''------Hmfn നീ പരദേശി'' എന്ന് വായിക്കാൻ പറ്റുന്നുണ്ട്.)

അദ്ദേഹം അതേ എന്ന് മറുപടി പറഞ്ഞു. കച്ചവടക്കാർ ചോദിച്ചു,'' Ethera nali ni banno' അതായത് ''ഈ രാജ്യത്തു വന്നിട്ട് എത്ര നാളായി?''

(എത്ര നാളായി നീ വന്നു എന്ന് വായിക്കാം)

ഞങ്ങൾ പറഞ്ഞു''Mun nal gnad banno' അതായത്, നാല് ദിവസം മുൻപ് വന്നു.

(മൂന്നു നാൾ കൊണ്ട് വന്നു എന്ന് വായിക്കാം)

കച്ചവടക്കാരിൽ ഒരാൾ പറഞ്ഞു,''Biti banno gnan pigamanathon ondo' അതായത്, ''എന്റെ വീട്ടിലേക്കു വരൂ. ഞങ്ങൾക്ക് പുതിയ ആളുകളെ വലിയ താൽപര്യമാണ്.''

(വീട്ടിൽ വന്നോ, ഞാൻ------ ഉണ്ടോ? (ഉണ്ട്) എന്ന് വായിക്കാൻ പറ്റുന്നുണ്ട്.)

ഇതു കേട്ട ഞങ്ങൾ അയാളോടൊപ്പം പോയി. വീട്ടിലെത്തി, ഞങ്ങളെ സൽക്കരിച്ച ശേഷം അയാൾ പറഞ്ഞു

'' സുഹൃത്തുക്കളെ, Patanci nale banno gnan penna periti in penna orangono panna panni cortu' അതായത്,ഞാൻ എന്റെ ഭാര്യയെ പതിനഞ്ചു ദിവസമായി വീട്ടിലേക്കു കൂട്ടാൻ ആഗ്രഹിക്കുന്നു. നിങ്ങളിൽ ഒരാൾ ആദ്യരാത്രിയിൽ അവളോടൊപ്പം കഴിഞ്ഞ് അവളുടെ കന്യകാ പദവി .അവസാനിപ്പിക്കണം.''

(പതിനഞ്ചു നാളെ വന്നോ ഞാൻ പെണ്ണ്---- ഇൻ പെണ്ണ് ഉറങ്ങണോ പണ്ണ പണ്ണി------ (കൊടുക്കു?) എന്നൊക്കെ ചില വാക്കുകൾ വായിക്കാൻ പറ്റുന്നുണ്ട്.)

ഇങ്ങനൊരു കാര്യം കേട്ടപ്പോൾ ഞങ്ങൾ ശരിക്കും ലജ്ജിച്ചു പോയി. അപ്പോൾ ഞങ്ങളുടെ ദ്വിഭാഷി പറഞ്ഞു'' നാണിക്കേണ്ട കാര്യമൊന്നുമില്ല, ഇത് ഈ നാട്ടിലെ ആചാരമാണ്.'' എന്റെ കൂട്ടുകാരൻ ഇതുകേട്ടപ്പോൾ പറഞ്ഞു'' വേറെ തരികിടകൾ ഒന്നും ഇല്ലെങ്കിൽ ഈ കാര്യത്തിൽ ഞങ്ങൾ നിങ്ങളെ സഹായിക്കാം.'' പക്ഷെ അവർ കളിയാക്കുകയാണ്എന്നാണ് ഞങ്ങൾ കരുതിയത്. ഞങ്ങൾ തീരുമാനമെടുക്കാതെ സംശയിച്ചു നിൽക്കുന്നതു കണ്ട കച്ചവടക്കാരൻ പറഞ്ഞു,

''O langal limaranconia ille ocha manezar irichenu' അതായത്, വിഷമിക്കേണ്ട, ഈ നാട് മുഴുവൻ ഉള്ള ആചാരമാണ് ഇത്.''

(ഓ ഞങ്ങൾ ------- ഇല്ലേ ഒച്ച മനുഷ്യർ ------- (ആചരിക്കുന്നു?) എന്ന് വായിക്കാൻ പറ്റുന്നുണ്ട്.)

ഒടുവിൽ ഞങ്ങളുടെ ഒരുനാട്ടുകാരൻ കൂടി ഇത് ഈ രാജ്യം മുഴുവനുമുള്ള ആചാരമാണെന്നും, ഒന്നും പേടിക്കാനില്ല എന്നും ഉറപ്പു പറഞ്ഞപ്പോൾ,എന്റെ സുഹൃത്ത് താൻ ഈ അധ്വാനത്തിന് ഒരുക്കമാണ് എന്ന് കച്ചവടക്കാരനോട് പറഞ്ഞു. കച്ചവടക്കാരൻ പറഞ്ഞു,'നിങ്ങൾക്ക് എന്റെ വീട്ടിൽ താമസിക്കാം. ഞാൻ യുവതിയെ കൊണ്ടുവരുന്നതു വരെ നിങ്ങളും, സുഹൃത്തുക്കളും, ചരക്കുകളും എന്റെ കൂടെ ഇവിടെ ഇരിക്കട്ടെ. ഞങ്ങൾ വേണ്ടെന്നു പറഞ്ഞെങ്കിലും ഒടുവിൽ അദ്ദേഹത്തിന്റെ സത്കാരങ്ങൾക്കു കീഴടങ്ങി. ഞങ്ങൾ അഞ്ചു പേരും, ഞങ്ങളുടെ വസ്തുവകകളോടൊപ്പം അയാളുടെ വീട്ടിൽ താമസമായി. അവിടന്ന് പതിനഞ്ചാം നാൾ കച്ചവടക്കാരൻ ഭാര്യയെ വീട്ടിൽ കൊണ്ടുവന്നു, എന്റെ സുഹൃത്ത് ആദ്യരാത്രിയിൽ അവരോടൊപ്പം ശയിക്കുകയും ചെയ്തു.അവൾ പതിനഞ്ചു വയസ്സുള്ള ഒരു പെൺകുട്ടിയായിരുന്നു. അദ്ദേഹം കച്ചവടക്കാരൻ ആവശ്യപ്പെട്ട പ്രകാരമെല്ലാം ചെയ്തുകൊടുത്തു. ആദ്യരാത്രി ഒരുമാസം നീണ്ടു നിൽക്കണെ എന്ന് യുവതി ശരിക്കും ആഗ്രഹിച്ചിരിക്കാമെങ്കിലും, ആദ്യരാത്രിക്കു ശേഷം അവിടെക്കു തിരിച്ചു പോകുന്നത് അയാളുടെ ഭാവി തന്നെ അപകടപ്പെടുത്തുമായിരുന്നു. ഞങ്ങളിൽ ചിലരിൽ നിന്ന് ഇത്തരം സേവനം സ്വീകരിക്കാൻ ഇടയായ കച്ചവടക്കാർ സന്തോഷപൂർവ്വം നാലോ അഞ്ചോ മാസം ഞങ്ങളെ അവരുടെ ചെലവിൽ അവിടെ താമസിപ്പിക്കുമായിരുന്നു. കാരണം സാധനങ്ങൾക്കും അവിടെ കുറവാണ്. കൂടാതെ അവരെല്ലാം വളരെ തുറന്ന മനസ്ഥിതിക്കാരും നല്ലവരുമായിരുന്നു.



എനിക്ക് തോന്നുന്നത് ഒന്നുകിൽ ഇത് വാർത്തേമയുടെ ഫാന്റസി, അല്ലെങ്കിൽ വായനക്കാരെ ആകർഷിക്കാനുള്ള ഒരു കള്ളക്കഥ.(ഇതൊക്കെ വായിച്ച് ആവേശം പിടിച്ചായിരിക്കും പലരും അവിടന്ന് കപ്പൽ കയറുന്നത്.) അതുമല്ലെങ്കിൽ ഏതോ ലോക്കൽ പിമ്പ് പറ്റിക്കാൻ പറഞ്ഞ കഥ വിശ്വസിച്ചു.''- ഇങ്ങനെയാണ് ഡോ മനോജ് ബ്രൈറ്റിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP