Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പങ്കാളി കൈമാറ്റം പരസ്പര സമ്മതത്തോടു കൂടിയെങ്കിൽ ഇടപെടാൻ ആകില്ല; സദാചാര പൊലീസ് ആകാൻ വയ്യാ; സമ്മതമില്ലാതെയെങ്കിൽ റേപ്; പരാതി ലഭിച്ചാൽ കേസെടുക്കും'; നിലപാട് വ്യക്തമാക്കി ജില്ലാ പൊലീസ് മേധാവി

'പങ്കാളി കൈമാറ്റം പരസ്പര സമ്മതത്തോടു കൂടിയെങ്കിൽ ഇടപെടാൻ ആകില്ല; സദാചാര പൊലീസ് ആകാൻ വയ്യാ; സമ്മതമില്ലാതെയെങ്കിൽ റേപ്; പരാതി ലഭിച്ചാൽ കേസെടുക്കും'; നിലപാട് വ്യക്തമാക്കി ജില്ലാ പൊലീസ് മേധാവി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കറുകച്ചാലിൽ പണം വാങ്ങി പങ്കാളികളെ പരസ്പരം കൈമാറിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശിൽപ. പരസ്പര സമ്മതത്തോടെയാണ് പങ്കാളികളെ പങ്കുവെക്കുന്നതെങ്കിൽ ഇടപെടാനാകില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. പരസ്പര സമ്മതത്തോടെ പങ്കാളികളെ പങ്കുവെക്കുന്നത് കുറ്റകരമാവില്ലെന്നും ഇതിൽ കേസെടുത്താൽ സദാചാര പൊലീസിങ്ങ് ആകുമെന്നും ഡി. ശിൽപ പറഞ്ഞു. പൊലീസ് പങ്കാളി കൈമാറ്റ കേസിനെ എങ്ങനെയാണ് കാണുന്നത് എന്ന് ഡി ശില്പ വിശദീകരിച്ചു.

പരസ്പരം സമ്മതത്തോടുകൂടി ഉള്ള പങ്കാളി കൈമാറ്റക്കേസിൽ പൊലീസിന് ഇടപെടാൻ പരിമിതികളുണ്ട് എന്ന് ജില്ലാ പൊലീസ് മേധാവി ചൂണ്ടിക്കാട്ടി. ഫലത്തിൽ മോറൽ പൊലീസിങ് ആയി ഇതു മാറും എന്നാണ് പൊലീസ് മേധാവി പറയുന്നത്. അതുകൊണ്ട് തന്നെ പരാതി ഉള്ള കേസിൽ മാത്രമേ പൊലീസിന് നടപടി എടുക്കാൻ ആകു എന്നും ഡി ശില്പ ഐ പി എസ് വ്യക്തമാക്കി. അല്ലെങ്കിൽ നിയമപരമായ തിരിച്ചടി ഉണ്ടാകും എന്നാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്.

''പരസ്പര സമ്മതത്തോട് കൂടിയാണ് പങ്കാളികളെ പങ്കുവെക്കുന്നതെങ്കിൽ അത് കുറ്റകൃത്യമല്ല. സദാചാര പൊലീസിങ്ങ് നമ്മൾ ചെയ്യാൻ പാടില്ല. സമ്മതമില്ലാതെ പങ്കുവെച്ച സംഭവമുണ്ടെങ്കിൽ അത് റേപ് ആണ്. അങ്ങനെ പരാതി ലഭിച്ചാൽ കേസെടുക്കും,'' ഡി. ശിൽപ പറഞ്ഞു.

പങ്കാളികളെ പങ്കുവെച്ചതിൽ നിലവിൽ കോട്ടയത്ത് രജിസ്റ്റർ ചെയ്ത കേസ് ബലത്സംഗക്കേസായാണ് കൈകാര്യം ചെയ്യുന്നത്. സംഭവത്തിൽ ഭർത്താവ് തന്നെ നിർബന്ധിച്ചതായി ഭാര്യ മൊഴി നൽകുകയും ചെയ്തിരുന്നു. ''ഈ കേസിൽ എടുത്തത് പങ്കാളികളെ കൈമാറ്റം ചെയ്തതിനുള്ള കേസല്ല. ബലാത്സംഗ പരാതിയാണ് ഞങ്ങൾക്ക് കിട്ടിയത്.

ഭാര്യയെ ഭർത്താവ് നിർബന്ധപൂർവം പങ്കാളികളെ പങ്കുവെക്കുന്ന പാർട്ടികളിലേക്ക് കൊണ്ടുപോയി എന്നതാണ് കേസ്. അവിടെ സ്ത്രീയുടെ സമ്മതമില്ലാത്തതു കൊണ്ട് അത് റേപ് ആവും. റേപ് കേസാണ് അവിടെ എടുത്തത്. ഈ കാര്യമാണ് ആദ്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നത്. സോഷ്യൽ മീഡിയ വഴി ഒരുപാട് പേർ ഇതിനെ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ട്,'' ഡി. ശിൽപ കൂട്ടിച്ചേർത്തു.

കോട്ടയത്ത് നിലവിൽ ഉള്ള കേസ് ബലാത്സംഗക്കേസ് ആയി ആണ് കൈകാര്യം ചെയ്യുന്നത് എന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. ഇക്കാര്യത്തിൽ ഭർത്താവ് മറ്റുള്ളവരോട് ലൈംഗികബന്ധത്തിന് ഏർപ്പെടണമെന്ന് നിർബന്ധിച്ചതായി പരാതിക്കാരിയായ ഭാര്യ മൊഴി നൽകി. അതാണ് കേസിൽ നിർണായകമായത് എന്നും ജില്ലാ പൊലീസ് മേധാവി. കോട്ടയം സ്വദേശിനി നൽകിയ പരാതിയിൽ ഒൻപത് പ്രതികളാണ് ഉള്ളത്.

ഇവരിൽ ആറു പേരെ മാത്രമാണ് പിടിക്കാൻ പൊലീസിന് ആയത്. ആദ്യ ദിവസങ്ങളിൽ തന്നെ ആറുപേരെ പിടികൂടിയെങ്കിലും പിന്നീടുള്ള അന്വേഷണം ഇഴയുകയായിരുന്നു. പാലാ സ്വദേശിയും കൊച്ചി സ്വദേശിയും കൊല്ലം സ്വദേശിയുമാണ് ഈ ഇനി കേസിൽ അറസ്റ്റിൽ ആകാൻ ഉള്ളത്. ഇതിൽ കൊല്ലം സ്വദേശി വിദേശത്തേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു. സൗദി അറേബ്യയിൽ ആണ് ഇയാൾ ഇപ്പോൾ ഉള്ളത് എന്നും പൊലീസ് പറയുന്നു. അതുകൊണ്ടുതന്നെ അവിടെ നിന്നും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. മറ്റു രണ്ടുപേരും ഒളിവിൽ തുടരുകയാണ്. ഇവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പൊലീസ് നടത്തിയെങ്കിലും പരാജയപ്പെട്ടു.

സംഭവത്തിൽ ക്രൂരമായ ലൈംഗിക പീഡനമാണ് നടന്നതെന്ന് ഇരയുടെ സഹോദരൻ വെളിപ്പെടുത്തിയിരുന്നു. വിസമ്മതിപ്പിച്ചപ്പോൾ ഭർത്താവ് കുഞ്ഞുങ്ങളെയും ഭീക്ഷണിപ്പെടുത്തിയതായി സഹോദരൻ പറഞ്ഞിരുന്നു. വീട്ടിൽ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് സഹോദരി പറഞ്ഞതായും ഇരയുടെ സഹോദരൻ പറഞ്ഞിരുന്നു.അമ്മ വിചാരിച്ചാൽ പണം ഉണ്ടാക്കാം എന്ന് മക്കളോട് പറഞ്ഞു. അത്രത്തോളം ക്രൂരമായ പെരുമാറ്റം ആണ് ഉണ്ടായത് എന്നും സഹോദരൻ പറഞ്ഞിരുന്നു.

നിരവധി കുട്ടികൾ ഈ സംഭവത്തിന് ഇരയാണ് എന്നും സഹോദരൻ വെളിപ്പെടുത്തി. മാതാപിതാക്കൾ ഉഭയസമ്മതത്തോടെ തന്നെ ഇക്കാര്യങ്ങൾക്ക് ഇറങ്ങിത്തിരിക്കുന്നുണ്ട്. അവരുടെ കുട്ടികൾ വലിയ ഇരകളായി മാറുന്ന സ്ഥിതിവിശേഷമാണുള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അടക്കം ഇത്തരം സംഭവങ്ങൾക്ക് ഇരയാകുന്നതായി സഹോദരൻ പറയുന്നു.

എന്നാൽ കുട്ടികളുടെ കാര്യത്തിൽ ഉള്ള അന്വേഷണം പൊലീസിന് മുന്നോട്ടുകൊണ്ടുപോകാൻ ആയിട്ടില്ല. നിയമപരമായ പരിമിതികളാണ് പൊലീസ് ചൂണ്ടികാണിക്കുന്നത്. ഏതായാലും അയ്യായിരത്തോളം അംഗങ്ങൾ ഉൾപ്പെട്ട ഗ്രൂപ്പുകൾ ഉണ്ടെങ്കിലും അതിലൊന്നും തുടർ നടപടി എടുക്കാൻ ആകാത്ത അവസ്ഥയിലാണ് കോട്ടയം പൊലീസ്.

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള ദമ്പതികളുടെ സംഘമായിരുന്നു കോട്ടയത്ത് പിടിയിലായത്. മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്റെ പ്രവർത്തനമെന്നും കപ്പിൾ മീറ്റ് അപ്പ് എന്ന ഗ്രൂപ്പ് വഴിയാണ് ഇവരുടെ പ്രവർത്തനം നടന്നിരുന്നതെന്നും പൊലിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP