ചങ്കുതകർത്ത് അഭിനയിച്ചിട്ടും മമ്മൂട്ടിക്ക് അവഗണന; ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിന് അവസാന റൗണ്ടിൽപോലും പരിഗണിക്കാതെ മമ്മൂട്ടിയുടെ പേരൻപ്; മമ്മൂട്ടിയെ ദേശീയ അവാർഡിന് പരിഗണിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയാതെ ജൂറി ചെയർമാൻ; 'ഉറി'യിലെ പ്രകടനത്തിന് വിക്കി കൗശലിനെ മികച്ച നടനുള്ള പുരസ്ക്കാരം നൽകിയതിൽ ഞെട്ടി സിനിമാലോകം; നൂറ് ശതമാനം ഉറപ്പായിരുന്നു ദേശീയ പുരസ്ക്കാരം മമ്മൂട്ടിക്ക് നഷ്ടമായതിനുപിന്നിൽ രാഷ്ട്രീയ പരിഗണനയോ?
മറുനാടൻ ഡെസ്ക്
ഡൽഹി: ഉള്ളുലയ്ക്കുന്നത്, അവിസ്മരണീയം എന്നൊക്കെയായിരുന്നു തമിഴ്ചിത്രം 'പേരൻപിലെ' മമ്മൂട്ടിയെ പ്രകടനത്തെ ചലച്ചിത്ര ലോകം ഒരു പോലെ വിലയിരുത്തിയത്. നിരവധി വിദേശ ചലച്ചിത്രമേളകളിൽവരെ പ്രകീർത്തിക്കപ്പെട്ട ഈ ചിത്രം വീണ്ടും ഒരിക്കൽകൂടി, മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ നടന് തമിഴിലൂടെ ദേശീയ പുരസ്ക്കാരം നേടിത്തരും എന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. ചിത്രം പുറത്തിറങ്ങിയശേഷം മമ്മൂട്ടിയെന്ന നടന്റെ അഭിനയ പരാകായപ്രവേശത്തെ പ്രകീർത്തിച്ചുകൊണ്ട് നൂറുകണക്കിന് റിവ്യൂകളാണ് വന്നത്. ശോഭാ ഡേയെപ്പോലുള്ള എഴുത്തുകാർ 'മുഖത്ത് മാരിവിൽ ഭാവങ്ങൾ സെക്കൻഡുകൾകൊണ്ട് വിരിയിക്കാൻ കഴിയുന്ന അപൂർവ പ്രതിഭയെന്നാണ്' ഈ ചിത്രം കണ്ട് മമ്മൂട്ടിയെ വിശേഷിപ്പിച്ചത്.
അതുപോലെ കമൽഹാസനും, രജനീകാന്തും അടക്കമുള്ള പ്രമുഖ നടന്മാരും മമ്മൂട്ടിയുടെ അഭിനത്തെക്കുറിച്ച് പുകഴ്ത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ തമിഴിലൂടെ ഒരിക്കൽ കൂടി മമ്മൂട്ടിക്ക് ദേശീയ പുരസ്ക്കാരം കിട്ടുമെന്ന പ്രതീക്ഷയിൽ ആയിരുന്നു അദ്ദേഹത്തെ ആരാധകരും ആസ്വാദകരും. പക്ഷേ ചലച്ചിത്ര പുരസ്ക്കാരം അവരെ ഏവരെയും ഞെട്ടിച്ചിരിക്കയാണ്. ദേശീയ അവാർഡ് രണ്ടു നടന്മാർ പങ്കുവെച്ചിട്ടുപോലും അതിൽ മമ്മൂട്ടി പരിഗണിക്കപ്പെട്ടില്ല. മാത്രമല്ല 'ഉറി ദ സർജിക്കൽ സ്ട്രൈക്ക്' എന്ന് ചിത്രത്തിലെ അഭിനയത്തിന് വിക്കി കൗശലിനെ മികച്ച നടനായി പരിഗണിച്ചത് ചലച്ചിത്രപ്രേമികളെ അമ്പരപ്പിരിക്കയാണ്. കണ്ടിരിക്കാവുന്ന 'വാർ മൂവി' എന്നല്ലാതെ വിക്കി കൗശലിന് ഈ ചിത്രത്തിൽ പ്രത്യേകിച്ച് ഒന്നും അഭിനയിക്കാൻ തന്നെ ഉണ്ടായിരുന്നില്ല. മികച്ച നടനുള്ള പുരസ്ക്കാരം പങ്കുവെച്ച ആയുഷ്മാൻ ഖുറാനയുടെ 'അന്ധാധുൻ' എന്ന ചിത്രം അധികം പേർ കണ്ടിട്ടില്ല. പക്ഷേ ഫിലിം ഫെസ്റ്റിവലികളിലേക്കോ മറ്റോ ഈ ചിത്രം തെരഞ്ഞെടുക്കപ്പെടുകയോ, ചലച്ചിത്ര പ്രേക്ഷകരുടെ വ്യാപകമായ ശ്രദ്ധ പടിച്ചു പറ്റുകയോ ചെയ്തിട്ടില്ല.
സാധാരണ അവസാന റൗണ്ടിൽ മികച്ച നടനുള്ള അവാർഡ് നഷ്ടമായവർക്ക് സ്പെഷ്യൽ ജൂറി പുരസ്ക്കാരം കൊടുക്കാറുണ്ട്. പക്ഷേ ഇവിടെ മമ്മൂട്ടി അവസാന റൗണ്ടിൽ ഉണ്ടായിരുന്നോ എന്ന കാര്യംപോലും ജൂറി വെളിപ്പെടുത്തിയില്ല. മികച്ച നടനുള്ള പുരസ്കാരം ആയുഷ്മാൻ ഖുറാനയും വിക്കി കൗശലും പങ്കിട്ടെടുത്തപ്പോൾ, ഈ പുരസ്കാരത്തിന് മമ്മൂട്ടിയെ പരിഗണിച്ചിരുന്നോ എന്ന ചോദ്യം പ്രഖ്യാപനവേദിയിൽ ഉയർന്നു. അതിന് ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞ് തടി തപ്പാനാണ് ജൂറി ചെയർമാൻ രാഹുൽ റവൈൽ ശ്രമിച്ചത്.
'എന്തുകൊണ്ട് ഒരു പ്രത്യേക വ്യക്തിക്ക് പുരസ്കാരം നൽകിയില്ല എന്നത് വളരെ വിഷമകരമായ ചോദ്യമാണ്. ജൂറിയുടെ തീരുമാനമാണ് ഞങ്ങൾ അറിയിച്ചത്. മികച്ച വ്യക്തികളെ തിരഞ്ഞെടുക്കുക എന്നത് അത്രയ്ക്ക് എളുപ്പമുള്ള ഒരു ജോലിയായിരുന്നില്ല. വളരെ ബുദ്ധിമുട്ടേറിയ പ്രക്രിയ ആയിരുന്നു അത്. ഒരാൾക്കു എന്തുകൊണ്ട് കിട്ടിയില്ല എന്നതു സംബന്ധിച്ചുള്ള ചർച്ച തീർത്തും വിഷയകേന്ദ്രീകൃതമാണ്,'- ഇങ്ങനെയായിരുന്നു രാഹുൽ റവൈലിന്റെ പ്രതികരണം.
അതേസമയം, ഇത്തവണത്തെ ചലച്ചിത്ര നിർണ്ണയത്തിൽ കൃത്യമായ രാഷ്ട്രീയ പരിഗണയുണ്ടെന്ന് വ്യാപകമായ അക്ഷേപമുണ്ട്. ഭരണകക്ഷിയെ പിന്തുണക്കുന്ന ചലച്ചിത്രകാരന്മാരെ ചേർത്താണ് ജൂറി ഉണ്ടാക്കിയതെന്ന് ശബ്നം ഹാഷ്മിയെപ്പോലുള്ളവർ നേരെത്തെ പ്രതികരിച്ചിരുന്നു. മോദിയും ജെയ്റ്റിലും ഡോവലുമൊക്കെ കഥപാത്രങ്ങളായി വരുന്ന 'ഉറി ദ സർജിക്കൽ സട്രൈക്കിലെ' നായകൻ ഒരു കാര്യവുമില്ലായെ മികച്ച നടൻ ആയത് ഇങ്ങനെയാണെന്നാണ് ആരോപണം.
ഇതേ രാഷ്ട്രീയ പരിഗണനതന്നെയാണ് മമ്മൂട്ടിക്ക് വിനയായതെന്നും പറയുന്നുണ്ട്. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'ചലോ ജീതേ ഹെ' എന്ന ചിത്രത്തെക്കുറിച്ചും വിവാദങ്ങളുയർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബാല്യകാലത്തെ അധികരിച്ച് നിർമ്മിച്ച ചിത്രമാണ് ഇത്. എന്നാൽ, ഇക്കാര്യം ജൂറിക്ക് മുന്നിൽ മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ 'അതിനെക്കുറിച്ച് അറിയില്ല' എന്ന മറുപടിയാണ് ലഭിച്ചത്. 'ഞാൻ ആ ചിത്രം കണ്ടു. എനിക്ക് അക്കാര്യം അറിയില്ല. പ്രധാനമന്ത്രിയുടെ ജീവിതത്തെ അധികരിച്ചാണ് ചിത്രമെന്ന് എനിക്ക് അറിയില്ല,' എന്നായിരുന്നു ജൂറി ചെയർമാന്റെ പ്രതികരണം.
തമിഴ് സംവിധായാകൻ റാം സംവിധാനം ചെയ്ത ദ്വിഭാഷാ ചലച്ചിത്രമായ് പേരൻപ്, റോട്ടർഡാം ഫിലിം ഫെസ്റ്റിവൽ, ഷാങ്ങ്ഹായി ഫിലിം ഫെസ്റ്റിവൽ എന്നീ മേളകളിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഇവിടെയൊക്കെ മമ്മൂട്ടിയുടെ അഭിനയവും വ്യാപകമായി പ്രകീർത്തിക്കപ്പെട്ടു. ഐഎഫ്എഫ്ഐയിലും ചിത്രത്തിന് വലിയ സ്വീകീരണം ചിത്രതത്തിന് ലഭിച്ചു. എന്നാൽ ഇപ്പോൾ ദേശീയ പുരസ്ക്കാരം പ്രഖ്യാപിച്ച ചിത്രങ്ങൾ ഒന്നും തന്നെ ഇന്ത്യക്ക് പുറത്ത് പ്രദർശിപ്പിക്കപ്പെട്ടിട്ടില്ല.
പേരൻപ് എന്ന തമിഴ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ അഭിനന്ദന പ്രവാഹമായിരുന്നു മമ്മൂട്ടിയെ തേടിയെത്തിയത്. എന്നാൽ ക്രൈസ്തവ സഭാധ്യക്ഷനായ ഗീവർഗീസ് മാർ കൂറിലോസ് വരെ ഇതു സംബന്ധിച്ച് കുറിപ്പിറക്കിയത് വൈറലായിരുന്നു. തലമുടി മുതൽ വിരലുകൾ വരെ സൂക്ഷ്മാഭിനയം തീർക്കാൻ കഴിവുള്ള ഇന്ത്യയിലെ ചുരുക്കം നടന്മാരിൽ ഒരാളാണ് മമ്മൂട്ടിയെന്നും ചിത്രം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും കൂറിലോസ് കുറിപ്പിലൂടെ വ്യക്തമാക്കി.
12 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി തമിഴിൽ മടങ്ങിയെത്തിയ പേരൻപിലെ പ്രശംസ നേടിയ കഥാപാത്രമാണ് അമുതവൻ. ഈ . കഥാപാത്രത്തെ അനശ്വരനാക്കി മമ്മൂട്ടിക്ക് തന്നെ പുരസ്ക്കാരം ലഭിക്കുമെന്നാണ് പൊതുവേയുള്ള സിനിമാ പ്രേമികളുടെ പ്രതീക്ഷ. മതിലുകൾ, ഒരു വടക്കൻ വീരഗാഥ (1989), പൊന്തന്മാട, വിധേയൻ (1993), ഡോ. ബാബസഹേബ് അംബേദ്കർ (1999) എന്നീ ചിത്രങ്ങൾക്കാണ് ഇതിനു മുൻപ് മമ്മൂട്ടി ദേശീയ പുരസ്കാര ജേതാവായത്.
തങ്കമീൻകൾ, തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റാം സംവിധാനം ചെയ്ത ചിത്രമാണ് പേരൻപ്. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെൺകുട്ടിയുടെ അവസ്ഥയും അവളുടെ പിതാവിന്റെ വൈകാരിക നിമിഷങ്ങളുമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. സാധനയാണ് ചിത്രത്തിൽ അമുതവന്റെ മകളായി പ്രത്യക്ഷപ്പെടുന്നത്.
മമ്മൂട്ടിക്ക് പുമേ പേരൻപിൽ മമ്മൂട്ടിയുടെ മകളായി അസാധ്യപ്രകടനം കാഴ്ചവെച്ച സാധന, സംവിധായകൻ റാം, മികച്ച ചിത്രം, ഛായാഗ്രാഹണം, സംഗീതം തുടങ്ങിയ വിഭാഗങ്ങളിൽ പേരൻപ് നോമിനേഷനിൽ കയറിയിട്ടുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മാനസിക വൈകല്യമുള്ള ഒരു മകളും അവളുടെ അച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പേരൻപ് പറഞ്ഞത്. തെലുങ്ക് ചിത്രം യാത്രയിലെ പ്രകടനവും ജൂറി പരിഗണിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ ്ഉണ്ടായിരുന്നു.
തങ്കമീൻകൾ എന്ന സിനിമയിലൂടെയാണ് റാമിന് ആദ്യത്തെ ദേശീയ അവാർഡ് ലഭിച്ചിരുന്നത്.ഇതിന് മുമ്പ് 29 തവണയാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്ക്കാരത്തിലേക്ക് നോമിനേഷൻ ലഭിച്ചത്. 16 തവണ അദ്ദേഹം അവസാന റൗണ്ടിൽ എത്തുകയും ചെയ്തു.കുട്ടിസ്രാങ്കിലെ അഭിനയത്തിലൂടെ മമ്മൂട്ടി നാലാം തവണ പുരസ്ക്കാരം ലഭിക്കേണ്ടതായിരുന്നു. 'മുന്നറിയിപ്പിലെ' അഭിനയത്തിലൂടെയും മമ്മൂട്ടി ദേശീയ പുരസ്ക്കാരത്തിന് അരികെ എത്തിയതാണ്. എന്നാൽ, അദ്ദേഹം അവസാന നിമിഷം തഴയപ്പെടുകയായിരുന്നു. ഇത്തവണയും തഴയലിന്റെ ചരിത്രം ആവർത്തികപ്പെടുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്