എന്താണ് ഈ ഹൈഡ്രജൻ ബോംബ്? ഇന്ത്യയുടെ ബോംബ് ഏത് ഗണത്തിൽ പെടും? എന്തുകൊണ്ടാണ് ലോകം കുഞ്ഞൻ കൊറിയയെ ഭയപ്പെടുന്നത്?
ന്യൂഡൽഹി: ജോർജ് ബുഷ് അമേരിക്കൻ പ്രസിഡന്റ് ആയിരുന്നപ്പോൾ പറഞ്ഞത് ഇറാൻ, സിറിയ, ഉത്തര കൊറിയ, ഇറാഖ്, ലിബിയ, റഷ്യ എന്നീ രാജ്യങ്ങൾ പിശാചിന്റെ അച്ചുതണ്ട് ആണ് എന്നായിരുന്നു. ലിബിയയെയും ഇറാഖിനെയും അവർ തകർത്തു. സിറിയയെ ഇല്ലാതാക്കാനുള്ള ശ്രമം തുടരുന്നു. ഇതുവരെ തൊടാൻ കഴിയാത്ത മൂന്ന് അച്ചുതണ്ടുകൾ ഉത്തര കൊറിയയും ഇറാനും റഷ്യയുമാണ്. റഷ്യയെ ചൊറിയാനുള്ള ധൈര്യം പണ്ടേ അമേരിക്ക ഉപേക്ഷിച്ചു. അതുകൊണ്ട് തന്നെ ഉത്തരകൊറിയയെയും ഇറാനെയും ഉന്നം വച്ച് അവർ നാളുകളായി ശ്രമങ്ങൾ നടത്തുന്നു.
ഈ രാജ്യങ്ങൾ ആവട്ടെ കൂസൽ ഒട്ടും ഇല്ലാതെ തങ്ങളുടെ ഉറച്ച് നിലപാടുമായി മുന്നോട്ടും പോകുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഉത്തരകൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണം. ഉത്തര കൊറിയയ്ക്കും ഇറാനും അണുബോംബ് ഉണ്ട് എന്ന് ഭയം അമേരിക്കയ്ക്ക് നേരത്തെ ഉണ്ടായിരുന്നു. അത് സ്ഥീരികരിച്ചതോടെ എങ്ങനെ കൈകാര്യം ചെയ്യും എന്ന ആശങ്ക അമേരിക്കയ്ക്ക് ഇല്ലാതില്ല. പ്രത്യേകിച്ച് റഷ്യയുടെ ശക്തമായ പിന്തുണ കൂടി ഉള്ളപ്പോൾ.
ഇപ്പോൾ അമേരിക്കയുടെ ഭീഷണിയെ നേരിടാനാണ് തങ്ങൾ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയതെന്ന് പരസ്യമായി പറയാനുള്ള ധൈര്യവും ഉത്തരകൊറിയ കാണിച്ചു. ഇതു തന്നെയാണ് അമേരിക്കയെ ഭയപ്പെടുത്തുന്നതും. സാധാരണ അണുബോംബിന്റെ 500 മടങ്ങ് ശേഷിയുള്ളതാണ് ഉത്തരകൊറിയ പരീക്ഷിച്ച ഹൈഡ്രജൻ ബോംബ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏകാധിപത്യരാജ്യമായ ഉത്തര കൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ കൂട്ടത്തിൽ അമേരിക്കയ്ക്കും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അരേിക്ക എത്രയൊക്കെ ഭീഷണിപ്പെടുത്തിയിട്ടും ഉത്തര കൊറിയ ഒന്നും വകവെയ്ക്കാതെ മുന്നോട്ടു പോകുകയായിരുന്നു. ലോകരാജ്യങ്ങൾ മുഴുവൻ ഉപരോധം ഏർപ്പെടുത്തിയിട്ടും അതിനെയെല്ലാം പുല്ലുപോലെ അവർ അതിജീവിച്ചു.
തങ്ങൾ ഹൈഡ്രജൻ ബോംബ് വികസിപ്പിച്ചതായി കഴിഞ്ഞ മാസം ഉത്തര കൊറിയൻ ഭരണത്തലവൻ കിം ജോങ് ഉൻ പ്രഖ്യാപിച്ചപ്പോൾ അത് വെറും വാക്കായാണ് അമേരിക്ക അടക്കമുള്ള ലോകശക്തികൾ കണ്ടത്. പക്ഷേ അത് പരീക്ഷിക്കുക കൂടി ചെയ്തതോടെ ഉത്തര കൊറിയ ഉയർത്തുന്ന ഭീഷണിയെ ആശങ്കയോടെയാണ് ലോകരാജ്യങ്ങൾ കാണുന്നത്. ഏകാധിപതായിയാ കിം ജോങ്ങ ഉൻനേരത്തെ മിസൈൽപരീക്ഷണങ്ങൾ അടക്കം നടത്തി ലോകത്തിന്റെ ആശങ്കയ്ക്ക് ഇട നൽകിയിരുന്നു. അമേരിക്കയുടെ സാമന്തരാജ്യമായിക്കഴിയുന്ന ദക്ഷിണ കൊറിയയെയാണ് ഹൈഡ്രജൻ ബോബ് പരീക്ഷണം ഭയപ്പെടുത്തുന്നത്. ഉപരോധങ്ങൾക്കിടയിലും ചൈനയാണ് ഉത്തരകൊറിയയുടെ സുഹൃത്തുക്കളുടെ പട്ടികയിൽ ഉള്ളതെന്നതും അമേരിക്കയെ കൂടുതൽ ഭയപ്പെടുത്തുന്നു. ലോക പൊലീസ് ചമയുന്ന അമേരിക്കയ്ത്ത് മുമ്പിൽ അനുരഞ്ജനം അല്ലാതെ മറ്റൊരു പോംവഴിയും ഇപ്പോഴില്ലെന്നതാണ് വാസ്തവം.
എന്താണ് ഹൈഡ്രജൻ ബോംബ്?
നിലവിൽ ഭൂമിയിലെ ഏറ്റവും പ്രഹരശേഷിയുള്ള ആയുധമാണ് ഹൈഡ്രജൻ ബോംബ്. സാധാരണ അനുവിസ്ഫോടനങ്ങളേക്കാൾ 500 മടങ്ങ് അധികം വരും ഹൈഡ്രജൻ ബോംബിന്റെ ശക്തി. ആദ്യം ചെറിയ അണുസ്ഫോടനത്തിൽ നിന്നുണ്ടാകുന്ന ഊർജ്ജം ഉപയോഗപ്പെടുത്തിയാണ് ഹൈഡ്രജൻ ആറ്റങ്ങളെ കൂട്ടിചേർക്കുകയും വലിയ പ്രഹര ശേഷിയുള്ള സ്ഫോടനം ഉണ്ടാകുകയും ചെയ്യുന്നത്. അണുബോംബിനെക്കാൾ പത്തും നൂറും ആയിരവും മടങ്ങ് ശേഷിയുള്ളതാണ് ഹൈഡ്രജൻ ബോംബുകൾ. അണുബോംബിനെ അപേക്ഷിച്ച് ആണവവികിരണം വളരെ കുറവായിരിക്കും, പക്ഷേ പ്രഹരശേഷി വളരെ വലുതും.
അണുബോംബിനെക്കാൾ വളരെ ചെറുതാണ് ഹൈഡ്രജൻ ബോംബ്. ഏതാനും അടിനീളം മാത്രം വരുന്ന ഹൈഡ്രജൻ ബോംബ് ബാലസ്റ്റിക് മിസൈലുകളിലെ പോർമുനയിൽ ചേർക്കാവുന്നതാണ്. സാധാരണ അണുബോംബിനേക്കാൾ പതിന്മടങ്ങ് പ്രഹരശേഷിയാണ് ഹൈഡ്രജൻ ബോംബിന്. ഒരു ഹൈഡ്രജൻ ബോംബിൽ നിന്ന് പുറത്തുവരുന്ന ഊർജ്ജം ആറ്റംബോംബിനെക്കാൾ വളരെ അധികമാണ്. ഹൈഡ്രജൻ ആറ്റങ്ങളുടെ അണുസംയോജനമാണ് ഇതിന്റെ ഊർജ്ജം.അണുസ്ഫോടനത്തിൽ ഈ ഊർജ്ജത്തിന് വിഘടനം സംഭവിക്കുന്നു. അണുസംയോജത്തിന്റെയും അണുവിഘടനത്തിന്റെയും രാസമാറ്റം രണ്ടുതരത്തിലാണ്. വിഘടനസമയത്ത് ആറ്റം രണ്ടായി പിളരും. അണുബോംബിനെക്കാൾ വളരെ ചെറുതാണ് ഹൈഡ്രജൻ ബോംബ്. ഹൈഡ്രജൻ ആറ്റങ്ങളുടെ അണുസംയോജനമാണ് ഹൈഡ്രജൻ ബോംബിൽ ഉപയോഗിക്കുന്നത്. ഇതുകൊണ്ടാവാം ഹൈഡ്രജൻ ബോംബ് എന്ന് പേര് വരാൻ കാരണം.
ഹൈഡ്രജൻ ബോംബ് പ്രഹരത്തിന്റെ ആദ്യ നിമിഷത്തിൽ 10 കോടി ടൺ ഊർജ്ജമാണ് പുറത്തു വിടുന്നത്. അണുബോംബിന്റെ കാര്യത്തിൽ ഇത് വെറും ഇരുപതിനായിരം ടൺ മാത്രമാണ്. 1100 കിലോഗ്രാം ഹൈഡ്രജൻ കണങ്ങൾ കൊണ്ട് 1.2 മില്ല്യൺ ടൺ പ്രഹരശേഷി ഉണ്ടാക്കാൻ ഹൈഡ്രജൻ ബോംബിന് സാധിക്കും. ഹൈഡ്രജൻ ബോംബിന്റെ വലുപ്പം കുറവായതിനാൽ തന്നെ ഇത് ഉണ്ടാക്കുവാനും സ്ഥാപിക്കുവാനും എളുപ്പമാണ്. ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബാണ് നിഷേപിക്കപ്പെടത്. ഇതുവരെ ആരും ഹൈഡ്രജൻ ബോംബ് യുദ്ധത്തിന് ഉപയോഗിച്ചിട്ടില്ല. ഉത്തരകൊറിയയുടെ നാലാം അണുപരീക്ഷണവും ആദ്യ ഹൈഡ്രജൻ ബോംബ് പരീക്ഷണവുമാണിത്.
1952 ൽ അമേരിക്കയാണ് ആദ്യമായി ഹൈഡ്രജൻ ബോംബ് വികസിപ്പിച്ചത്. പിന്നാലെ സോവിയറ്റ് യൂണിയൻ ഹൈഡ്രജൻ ബോംബുണ്ടാക്കി. സാർബോംബ് എന്ന് അറിയപ്പെടുന്ന എഎൻ602 ഹൈഡ്രജൻ ബോംബ് സോവിയറ്റ് യൂണിയൻ പരീക്ഷിച്ചത് 1961 ലാണ്. ബ്രിട്ടൻ, ചൈന, ഇസ്രയേൽ, ഫ്രാൻസ്, ഇന്ത്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളും ഹൈഡ്രജൻ ബോംബ് നിർമ്മിക്കുകയോ അതിന്റെ സാങ്കേതിക വിദ്യ കൈവശമോ ഉള്ള രാജ്യങ്ങളാണ്.
ഇന്ത്യയുടെ പക്കലുണ്ടോ ഹൈഡ്രജൻ ബോംബ്?
ഉത്തരകൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടയത്തിയപ്പോൾ സ്വാഭാവികമായും ഇന്ത്യക്കാർ ചോദിക്കുന്നത് ഈ ചോദ്യമാകും. കൊറിയയുടെ പുതിയ നീക്കത്തെ അപലപിച്ച ഇന്ത്യയുടെ പക്കലും ഹൈഡ്രജൻ ബോംബ് ഉണ്ടെന്നാണ് ലോകരാഷ്ട്രങ്ങൾ വിലയിരുത്തുന്നത്. 1998 മേയിൽ പൊഖ്റാനിൽ ഇന്ത്യ നടത്തിയതും ഹൈഡ്രജൻ ബോംബ് പരീക്ഷണം തന്നെ എന്നാണ് ഔദ്യോഗിക നിലപാട്. ആണവശേഷി ആയുധനിർമ്മാണത്തിന് ഉപയോഗിക്കില്ലെന്നും സമാധാനപരമായ ആവശ്യങ്ങൾക്കു മാത്രമേ പ്രയോജനപ്പെടുത്തുകയുള്ളൂ എന്നും ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹൈഡ്രജൻ ബോംബ് കൈവശമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുമുണ്ട്.
അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ, എൻഡിഎ ഭരണകാലത്താണ് ഇന്ത്യ പൊഖ്റാനിൽ ശക്തി എന്ന ആണവ പരീക്ഷണം നടത്തിയത്. 1998 മെയ് 11നും 13നുമായിരുന്നു ഇന്ത്യ അഞ്ചു പരീക്ഷണങ്ങൾ നടത്തിയത്. ഇതിൽ ഒരു ഫ്യൂഷൻ ബോംബും രണ്ട് ഫിഷൻ ബോംബുകളുമാണ് പരീക്ഷിച്ചത്. അതിൽ ആദ്യത്തേത് തെർമോ ന്യൂക്ലിയർ എന്ന ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ചുള്ളതായിരുന്നു എന്നാണ് ഔദ്യോഗിക നിലപാട്. അതായത് ഉത്തരകൊറിയ ഇന്ന് സ്വായക്തമാക്കിയ സാങ്കേതിക വിദ്യാ ഇന്ത്യ വർഷങ്ങൾക്ക് മുമ്പേ പരീക്ഷിച്ചു വിജയിച്ചു എന്ന് തന്നെയാണ് വ്യക്തമാകുന്നത്.
എന്നാൽ ഈ പരീക്ഷണത്തിനുശേഷം രാജ്യത്തെ ശാസ്ത്രജ്ഞന്മാർ വ്യത്യസ്ഥമായ നിലപാടെടുത്തത് ഏറെ ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. ആണവോർജ കമ്മിഷൻ ചെയർമാൻ ഡോ. രാജഗോപാൽ ചിദംബരം നടത്തിയ പത്രസമ്മേളനത്തിൽ ഇത് ഹൈഡ്രജൻ ബോംബ് തന്നെയാണെന്നു സ്ഥിരീകരിച്ചിരുന്നു. അന്ന് പൊഖ്റാനിലെ ആണവ സ്ഫോടനത്തിനു നേതൃത്വം നൽകിയ എ.പി.ജെ. അബ്ദുൽ കലാമും ഇക്കാര്യം സ്ഥിരീകരിച്ചു.
എന്നാൽ പിന്നീട് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ ചെയർമാനായിരുന്ന കെ. സന്താനം പൊഖ്റാനിൽ പരീക്ഷിച്ചത് പൂർണമായ ഹൈഡ്രജൻ ബോംബ് ആയിരുന്നില്ല എന്ന് വെളിപ്പെടുത്തി. ഇത് വിവാദങ്ങൾക്കും വഴിവച്ചിരുന്നു. 45,000 ടൺ മാത്രം പ്രഹരശേഷിയുള്ളതായിരുന്നു അന്നത്തെ ബോംബെന്നും അത് വിജയകരമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ആണവ ശാസ്ത്രജ്ഞനായ പി.കെ. അയ്യങ്കാരും ഇതേ അഭിപ്രായം പറഞ്ഞു.
എന്നാൽ ഡോ. രാജഗോപാൽ ചിദംബരം നൽകിയ വിശദീകരണം, പൊഖ്റാനിൽ കൂടുതൽ ശേഷിയുള്ള ബോംബ് പരീക്ഷിക്കാതിരുന്നത് സമീപത്തെ ജനനിബിഡമായ ഗ്രാമങ്ങൾ കണക്കിലെടുത്താണ് എന്നായിരുന്നു. 200 കിലോടൺ വരെ ശേഷിയുള്ള ഹൈഡ്രജൻ ബോംബ് പരീക്ഷിക്കാനുള്ള സംവിധാനം ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഡോ. എ.പി.ജെ. അബ്ദുൽ കലാമും ഭാഭാ ആറ്റമിക് റിസർച്ച് സെന്റർ ഡയറക്ടർ ഡോ. അനിൽ കാകോദ്കറും ഇതു ശരിവച്ചു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്