അഴിമതി വിരുദ്ധ പ്രതിച്ഛായ ഉണ്ടാക്കാൻ ആരും അറിയാത്ത എത്തിക്സ് കമ്മിറ്റിയെക്കുറിച്ച് അവകാശ വാദം; അഴിമതി ആരോപണങ്ങളും ഇമെയിൽ ചോർത്തലും ചെന്നു വീഴുന്നത് യുഡിഎഫ് സർക്കാരിന്റെ മേൽ; പുറത്താകും മുമ്പ് സഹോദരനെയും രാജി വെപ്പിച്ച് മാനം കാത്തു: അഞ്ജു ബോബി ജോർജ്ജിന്റെ രാജിയുടെ പിന്നിൽ പുറത്തു പറയാത്ത കാര്യങ്ങൾ ഏറെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒഴിവാക്കാനാവാത്ത അനിവാര്യത ആയിരുന്നു സ്പോർട്സ് കൗൺസിൽ അധ്യക്ഷ പദവിയിൽ നിന്നും ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്ജിന്റെ രാജി. മന്ത്രിമാരുമായി ഉടക്കുകയും, പരസ്യമായി മന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തതോടെ രാജി വയ്ക്കുകയാണോ അതോ പുറത്താക്കുകയാണോ എന്നറിയാൻ ആയിരുന്നു കേരളം കാത്തിരുന്നത്. യുഡിഎഫ് സർക്കാർ നിയമിച്ച അഞ്ജുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് രാജിയല്ലാതെ മറ്റൊരു വഴിയും മുമ്പിൽ ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു രാജി ഉണ്ടാകുമ്പോൾ അതൊരു വിവാദം ആക്കാം എന്ന കണക്കുകൂട്ടലിൽ തന്നെ ആയിരുന്നു അഞ്ജുവിന്റെ നിയമനം. എന്നാൽ ഭരണം തുടങ്ങി ഒരാഴ്ച്ച പിന്നിട്ടപ്പോഴും രാജിയിലേക്കുള്ള കാര്യങ്ങൾ ആരംഭിച്ചതുകൊണ്ട് സർക്കാരിന്റെ അഴിമതിക്കെതിരെയുള്ള നിലപാടായി ഉയർത്താൻ സാധിക്കുന്നില്ല എന്ന് മാത്രം.
സർക്കാരുകൾ മാറി വരുമ്പോൾ സ്പോർട്സ് കൗൺസിലുകളും മാറി വരിക പതിവാണ്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ആയിരുന്ന ടി പി ദാസൻ ചായ കുടിക്കാൻ പോയ സമയത്ത് മന്ത്രി പോലും അറിയാതെയാണ് പകരക്കാരിയായി പത്മിനി തോമസ് പ്രസിഡന്റ് പദവിയിൽ എത്തിയത്. അന്നൊന്നും ഇല്ലാത്ത വിവാദം അഞ്ജുവിന്റെ രാജിയിൽ ഉണ്ടായത് ഈ വിവാദം കണക്കുകൂട്ടിയുള്ള തിരുവഞ്ചൂരിന്റെ കാഞ്ഞ ബുദ്ധിമൂലം തന്നെ. ഭരണം അവസാനിക്കാൻ ആറു മാസം ബക്കി നിൽക്കവേ പത്മിനി തോമസിനെ മാറ്റി അഞ്ജുവിനെ പ്രസിഡന്റ് ആക്കിയത് തന്നെ ഇങ്ങനെ ഒരു വിവാദം മുന്നേ കണക്കു കൂട്ടിയായിരുന്നു.
അഞ്ജുവിനെയും മറ്റു മൂന്ന് കായികതാരങ്ങളെയും പേരിനു മാത്രം കമ്മിറ്റിയിൽ എടുത്തു കോൺഗ്രസ് നേതാവായ സിഐഎസ്ഇ പ്രസിഡന്റ് ഇബ്രഹീം കുട്ടി ആയിരുന്നു സ്പോർട്സ് കൗൺസിൽ ഭരിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഈ ഭരണസമിതിയെ പിരിച്ചുവിട്ടേ മതിയാവൂ എന്നതായിരുന്നു രാഷ്ട്രീയ സാഹചര്യം. എന്നിട്ടും ഇതൊരു വിവാദം ആയത് കായികതാരം എന്ന നിലയിൽ അഞ്ജുവിനുള്ള അംഗീകാരം ആയിരുന്നു. അഴിമതിയുടെ പേരിൽ രാജിവച്ചു ഒഴിയുന്നതിന്റെ നാണക്കേട് കേൾക്കാതിരിക്കാൻ അഞ്ജു അഴിമതിക്കെതിരെ നിലപാട് എടുത്തുകൊണ്ടാണ് രാജി വയ്ക്കുന്നത് എന്ന പ്രതീതി സൃഷ്ടിക്കാൻ ആണ് ശ്രമിച്ചത്. എന്നാൽ, അഞ്ജുവിന്റെ ആരോപണങ്ങൾ പലതും കൊള്ളുന്നത് യുഡിഎഫ് സർക്കാരിന് നേരെയാണ് എന്നതാണ് സത്യം.
സ്പോർട്സ് കൗൺസിലിൽ അഴിമതിയാണ് എന്ന് അഞ്ജു ആരോപിക്കുമ്പോൾ അഞ്ജുവിന് തൊട്ടുമുമ്പ് നാലരക്കൊല്ലം ഭരിച്ച യുഡിഎഫ് നോമിനിയായ പത്മിനി തോമസിന് തന്നെയാണ് ആദ്യം കൊള്ളുക. പത്മിനിയിൽ മാത്രം ഒതുങ്ങാതിരിക്കാൻ ആണ് പത്ത് വർഷത്തെ അഴിമതി അന്വേഷിക്കണമെന്നും സ്പോർട്സ് ലോട്ടറി അടക്കമുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്നും അഞ്ജു പറയുന്നത്. സ്പോർട്സ് ലോട്ടറി അടക്കം ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് അഴിമതി നടന്നെങ്കിൽ എന്തുകൊണ്ട് നാലര കൊല്ലം ഭരിച്ച പത്മിനി തോമസോ, മാറി മാറി വന്ന യുഡിഎഫ് കായിക മന്ത്രിമാരോ അത് അന്വേഷിക്കാൻ ശ്രമിച്ചില്ല എന്ന ചോദ്യം ഉയർന്നു വരുന്നുണ്ട്. എന്നു മാത്രമല്ല, തുറന്ന കത്ത് എഴുതുന്നതിന് മുമ്പ് ഇങ്ങനെ ഒരു ആരോപണമോ അന്വേഷണമോ അഞ്ജുവും നടത്തിയിട്ടില്ല. സ്പോർട്സ് കൗൺസിലിലെ അഡ്മിനിസ്ട്രേറ്റീവ് യോഗ മിനിറ്റ്സുകൾ
പരിശോധിച്ചാൽ വ്യക്തമാകുന്നത് ഇത്തരത്തിലുള്ള ഒരു അഴിമതിയെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല എന്നാണ്.
അഴിമതി അന്വേഷിക്കാൻ തീരുമാനിച്ചത്കൊണ്ടാണെന്നും അതിന്റെ ഭാഗമായി എതിക്സ് കമ്മിറ്റി ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ ആണ് വിവാദം ആയതെന്നും ഇപ്പോൾ അഞ്ജു പറയുന്നത്. എന്നാൽ സ്പോർട്സ് കൗൺസിലിന്റെ ഒരു യോഗ മിനിറ്റ്സിലും ഇങ്ങനെ ഒരു ശ്രമം നടന്നതായി സൂചനയില്ല. എന്നതു മാത്രമല്ല മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് വിവാദമായപ്പോഴും എത്തിക്സ് കമ്മിറ്റിയുടെ വിഷയം അഞ്ജു ഉന്നയിച്ചിരുന്നില്ല. ഒട്ടേറെ അഴിമതികൾ അക്കമിട്ടു നിരത്തി അഞ്ജു പ്രസിദ്ധീകരിച്ച തുറന്ന കത്തിലും ഇക്കാര്യം സൂചിപ്പിച്ചില്ല. രാജി വയ്ക്കുമ്പോൾ രക്തസാക്ഷി പരിവേഷം ഉണ്ടാക്കാൻ വേണ്ടിയാണ് ഇതുവരെ ആരും കേട്ടിട്ടില്ലാത്ത എത്തിക്സ് കമ്മിറ്റിയുടെ കാര്യം ഉന്നയിക്കുന്നതെന്നാണ് സൂചന.
രാജി വച്ചുകൊണ്ടുള്ള ആരോപണങ്ങളും തുറന്ന കത്തിലെ ആരോപണങ്ങളും വാസ്തവത്തിൽ ചെന്നു പതിക്കുന്നത് പ്രധാനമായും യുഡിഎഫ് സർക്കാരിന്റെ മേൽ തന്നെയാണ് എന്ന ഒരു വിചിത്ര വസ്തുത കൂടിയുണ്ട്. യുഡിഎഫ് സർക്കാരിന്റെ നോമിനിയായി പ്രസിഡന്റ് പദവിയിൽ എത്തിയ മുൻ കായികതാരം കൂടിയായ പത്മിനി തോമസിനെ ഉന്നം വച്ചാണ് പ്രധാന ആരോപണങ്ങൾ എല്ലാം ഉയർത്തിയിരിക്കുന്നത്. കേരള സ്പോട്സ് കൗൺസിൽ അഴിമതി ആയിരുന്നു എന്ന് ആരോപിക്കുമ്പോൾ തീർച്ചയായും കഴിഞ്ഞ അഞ്ചുവർഷത്തെ അഴിമതികളാണ് മുമ്പിൽ വരേണ്ടത്. ഇമെയിൽ ചോർത്തി എന്നതടക്കമുള്ള ഗുരുതരമായ ആരോപണമാണ്് അഞ്ജു പത്മിനിക്കെതിരെ ഉയർത്തുന്നത്. സർക്കാർ അധികാരത്തിൽ ഏറി ആറു മാസമെങ്കിലും ഭരിച്ച ശേഷം ആയിരുന്നു അഞ്ജുവിന്റെ രാജിയെങ്കിൽ അഴിമതി ആരോപണത്തിന്റെ നിഴൽ സർക്കാരിന് മേൽ വരുമായിരുന്നു. മന്ത്രി പറഞ്ഞ അഴിമതികൾ ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ അഞ്ജുവും പറയുന്നത് എന്നതാണ് രസകരം. അഞ്ജുവിന്റെ ആരോപണങ്ങളെ കുറിച്ച് അന്വേഷണമായാൽ ഏറ്റവും ആദ്യം സമാധാനം പറയേണ്ടിവരുന്നത് പത്മിനി തോമസും യുഡിഎഫ് സർക്കാരും ആയിരിക്കും.
യുഡിഎഫ് സർക്കാരിലേയ്ക്ക് അഴിമതി ആരോപണം കേന്ദ്രീകരിക്കാതിരിക്കാൻ ആണ് സ്പോട്സ് ലോട്ടറിയുടെ കാര്യം എടുത്തു പറയുന്നത്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്തു ടി പി ദാസൻ പ്രസിഡന്റ് ആയിരുന്നപ്പോൾ നടത്തിയ സ്പോർട്സ് ലോട്ടറിയിൽ അഴിമതി ഉണ്ടായിരുന്നു എന്ന ആരോപണം സജീവം ആണ്. എന്നാൽ അഞ്ചുകൊല്ലം യുഡിഎഫ് സർക്കാർ ഭരിച്ചിട്ടും എന്തുകൊണ്ടാണ് ഈ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ ശ്രമിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക പ്രയാസമായിരിക്കും. മന്ത്രിയുമായി ഭിന്നത ഉണ്ടായ ശേഷം മാത്രമാണ് സ്പോട്സ് ലോട്ടറി അഴിമതിയും പൊന്തിവന്നത്. എന്നാൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ആകാൻ ഏറ്റവും കൂടുതൽ സാധ്യത ഉണ്ടായിരുന്ന ടിപി ദാസന്റെ സാധ്യത അടയ്ക്കാൻ ഈ വിവാദത്തിന് കഴിഞ്ഞു എന്നതു സത്യമാണ്.
ഈ വിവാദത്തിൽ അഞ്ജുവിന് ഏറ്റവും വലിയ നാണക്കേടായത് യാതൊരു യോഗ്യതയും ഇല്ലാത്ത സഹോദരനെ ഉന്നത പദവിയിൽ തിരുകി കയറ്റിയതാണ്. കായികതാരമായ സിനിമോൾ പൗലോസിനെ വിവാഹം കഴിക്കുന്നതുവരെ ഗ്രൗണ്ടിൽ ഇറങ്ങിയിട്ടില്ലാത്ത സഹോദരൻ അജിത് മാർക്കോസ് സിനിയുടെ പരിശീലകരെ വരെ നിയന്ത്രിക്കാൻ അധികാരമുള്ള ടെക്നിക്കൽ സെക്രട്ടറി പദവിയിൽ കയറിയത്. അഞ്ജു അറിഞ്ഞല്ല എന്ന പറയുന്നതെങ്കിലും ഫയലുകൾ വ്യക്തമാക്കുന്നത് അഞ്ജു പ്രസിഡന്റ് ആയ ശേഷമാണ് അപേക്ഷ പരിഗണിക്കുന്നതും, നിയമിക്കപ്പെടുന്നതുമെന്നാണ്. സ്പോർട്സ് കൗൺസിലിലെ എല്ലാ നിയമനങ്ങളും നടത്തുന്നത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ്. ഇങ്ങനെ ഒരു നിയമനം നടത്തിയതും അഞ്ജു പ്രസിഡന്റ് ആയ അഡ്മിനിസ്ര്ടേറ്റീവ് കമ്മിറ്റിയാണ്. സഹോദരന് ലഭിക്കുന്ന ശമ്പളത്തെക്കുറിച്ച് ഇനിയും വ്യക്തത വരാനുണ്ടെങ്കിലും ഈ നിയമനം അഞ്ജുവിന്റെ അവകാശവാദങ്ങൾ ഇല്ലാതാക്കുകയായിരുന്നു. ഒരു ദിവസം മാത്രം ജോലിയിൽ ഇരുന്ന അജിത് സ്പോട്സ് കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ ഭാര്യയുമായി വിദേശ പര്യടനത്തിന് പോയിരിക്കുകയാണ്. ശമ്പളത്തോടെയാണ് അജിത്തിന്റെ വിദേശ യാത്ര. പരിശീലകൻ എന്ന നിലയിൽ സഹോദരന്റെ ചെലവ് വഹിക്കുന്നതും സർക്കാരാണ്.
അഞ്ജുവിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ നിയമിച്ച ഭരണസമിതി പിരിച്ചുവിടപ്പെടും എന്നുറപ്പായിരിക്കവെയാണ് രാജി ഉണ്ടായത്. അതുപൊലെ സഹോദരന്റെ നിയമനം അടക്കമുള്ള അനധികൃത നിയമനങ്ങൾ എല്ലാം റദ്ദാക്കാനുള്ള നീക്കങ്ങളും സജീവമായിരുന്നു. എന്തായാലും കൂടുതൽ വിവാദങ്ങൾക്കു കാത്തുനിൽക്കാതെ അഞ്ജു രാജി വയ്ക്കുകയായിരുന്നു. ഇതോടെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാൻ സർക്കാരിന് സ്വാതന്ത്ര്യമായി. രാഷ്ട്രീയക്കാരെ വേണോ സ്പോർട്സ് താരങ്ങളെ വേണോ ചുമതല ഏൽപ്പിക്കാൻ എന്ന ആലോചന സർക്കാർ വൃത്തങ്ങൾ ആരംഭിച്ചിട്ടുണ്ട്. രണ്ട് കൂട്ടർക്കും വേണ്ടി വൻ തോതിലുള്ള നീക്കങ്ങളും സജീവമാണ്. അഞ്ജുവിനെ മാറ്റിയതിന്റെ വിവാദം ഒഴിവാക്കാൻ പറ്റിയ ഒരു കായികതാരത്തെ തന്നെയാണ് സർക്കാർ കണ്ടെത്താൻ ശ്രമിക്കേണ്ടത്. കായിക മന്ത്രിയുടെ മനസിൽ പി ടി ഉഷയാണ് ഉള്ളത്. എന്നാൽ ഉഷ ഈ ചുമതല ഏറ്റെടുക്കുമോ എന്ന വ്യക്തമല്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്