റഫീഖ് പറയാൻ മടിക്കുന്ന സത്യങ്ങൾ അരങ്ങിലെത്തിച്ച ധീരനായ സംവിധായകൻ; റാബിയ എന്ന നാടകത്തിനെതിരെ പോപ്പുലർ ഫ്രണ്ടും മുസ്ലിം ലീഗും ഭീഷണിയുമായി ഒന്നിച്ചെത്തി; ചേകന്നൂർ മൗലിവിയുടെ ജീവിതം പറഞ്ഞ മനുഷ്യദൈവങ്ങൾക്കൊരു ചരമഗീതം എന്ന നാടകം വിവാദമായപ്പോഴും കുലുങ്ങിയില്ല; മോഹനൻ വൈദ്യന്മാരെയും വടക്കൻചേരിമാരെയുമെല്ലാം തുറന്നുകാട്ടി; 'കിത്താബ്' നാടകത്തിന്റെ സംവിധായകൻ റഫീഖ് മംഗലശ്ശേരിയെ അറിയാം
കെ വി നിരഞ്ജൻ
കോഴിക്കോട്: മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച മീശ എന്ന നോവൽ ഉണ്ടാക്കിയ സംഘർഷങ്ങൾക്ക് തുല്യമായ അവസ്ഥയാണ് കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ അവതരിപ്പിച്ച 'കിത്താബ്' എന്ന നാടകവും ഉണ്ടാക്കിയത്. മീശയ്ക്കെതിരെ സംഘപരിവാർ സംഘടനകൾ ആക്രോശവുമായി രംഗത്തെത്തിയപ്പോൾ കിത്താബിനെതിരെ മുസ്ലിം വർഗ്ഗീയ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ഇസ്ലാമിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണ് നാടകത്തിലുള്ളതെന്ന ആരോപണവുമായി മതതീവ്രവാദ സംഘടനകൾ ഉറഞ്ഞു തുള്ളുമ്പോഴും നാടകത്തിന്റെ സംവിധായകനായ റഫീഖ് മംഗലശ്ശേരി ഭയപ്പെടുന്നില്ല. ഇതിന് മുമ്പ് നിരവധി തവണ വർഗ്ഗീയ സംഘടനകളുടെ ഭീഷണികളെ നേരിട്ട കലാകാരനാണ് റഫീഖ് മംഗലശ്ശേരി.
വലിയ ധൈര്യശാലികൾ എന്ന് പ്രഖ്യാപിക്കുന്നവർ പോലും പറയാൻ മടിക്കുന്ന സത്യങ്ങളെ മറയില്ലാതെ നാടകത്തിലൂടെ വിളിച്ചുപറഞ്ഞ കലാകാരനാണ് റഫീഖ്. സ്ത്രീകൾ തങ്ങൾക്ക് ബാങ്ക് വിളിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നതാണ് നാടകത്തെ വലിയ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്. എന്നാൽ ഇതിന് എത്രയോ മുമ്പ് തന്റെ ബദറുദ്ദീൻ നാടകം എഴുതുമ്പോൾ എന്ന നാടകത്തിലൂടെ ഇതേ ചോദ്യം ഈ കലാകാരൻ തന്നെ ഉയർത്തിയിട്ടുണ്ട്. പള്ളീനോട് ചേർത്തുണ്ടാക്കിയ ഒര് കുടുസ്സ് മുറീലല്ലേ സ്ത്രീകള്‍ നിസ്ക്കരിക്കുന്നത്. ആ മുറീക്ക് പോവാൻ വേണ്ടി പള്ളീന്റെ ബേക്കിലൂടെ വേറെ ഒര് വഴിയും. സത്യത്തില്‍ സ്ത്രീകളെ പള്ളീക്കേറ്റി പള്ളീക്കേറ്റീന്ന് വീമ്പ് പറയുന്നത് ഒരു തരം തട്ടിപ്പല്ലേ. അല്ലെങ്കി എന്തോണ്ട് സ്ത്രീകള്‍ പള്ളീന്ന് ബാങ്ക് കൊടുക്കണില്യ. എന്തോണ്ട് ഇഖാമത്തുകൊടുക്കണില്യ. എന്തോണ്ട് നിസ്ക്കാരത്തിന് നേതൃത്വം നൽകുന്നില്ല. ഏതെങ്കിലും പള്ളിക്കമ്മറ്റീല് ഇന്നേ വരെ സ്ത്രീകളെ എട്ത്തിട്ടുണ്ടോ എന്ന് ഈ നാടകത്തിൽ ഒരു കഥാപാത്രം ചോദിക്കുന്നുണ്ട്.
ഉണ്ണി ആർ എഴുതിയ ബാങ്ക് എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് റഫീഖ് മംഗലശ്ശേരി കിത്താബിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്. മത്സരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഈ നാടകത്തിൽ വേഷമിട്ട റിയ പർവിനാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. കയ്യടികളോടെ നാടകപ്രേമികൾ വരവേറ്റ ഈ നാടകത്തിനെതിരെയാണ് വർഗ്ഗീയ സംഘടനകൾ ഒറ്റക്കെട്ടായി രംഗത്ത് വന്നത്. ഇസ്ലാമിക പ്രത്യയ ശാസ്ത്രത്തെ വികലമായാണ് നാടകം ചിത്രീകരിക്കുന്നതെന്ന് പറയുന്ന പ്രതിഷേധക്കാർ സമൂഹമാധ്യമങ്ങളിലൂടെ സംവിധായകനെതിരെ വലിയ ഭീഷണിയും ഉയർത്തുന്നുണ്ട്.
പൊള്ളുന്ന യാഥാർത്ഥ്യങ്ങളായിരുന്നു റഫീഖ് തന്റെ നാടകങ്ങളിലൂടെ എന്നും പുറത്തുകൊണ്ടുവന്നത്. ഇത് പോപ്പുലർ ഫ്രണ്ടിനും എസ് ഡി പി ഐയ്ക്കും മാത്രമല്ല മുസ്ലിം ലീഗിനും വരെ ദഹിച്ചിരുന്നില്ല. കിത്താബിനെതിരെ ഒന്നിച്ച് രംഗത്ത് വന്ന എസ് ഡി പി ഐയും മുസ്ലിം ലീഗും എസ് കെ എസ് എസ് എഫുമെല്ലാം നേരത്തെയും ഈ കലാകാരന്റെ നാടകങ്ങൾക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. റഫീഖിന്റെ റാബിയ എന്ന നാടകത്തിനെതിരെയായിരുന്നു നേരത്തെ വർഗ്ഗീയ ശക്തികൾ അലറിക്കൊണ്ടെത്തിയത്.
കൊണ്ടോട്ടി മൊറയൂർ സ്വദേശിനിയായ വി പി റൂബിയയുടെ ജീവിതമാണ് റാബിയ എന്ന നാടകത്തിന് അടിസ്ഥാനം. നൃത്തം പഠിച്ചതിന് മതമൗലികവാദികളിൽ നിന്ന് എതിർപ്പ് നേരിടുന്ന റൂബിയയുടെ ജീവിതത്തിലെ പ്രതിസന്ധികളായിരുന്നു റഫീഖ് അവതരിപ്പിച്ചത്. മലപ്പുറം മൊറയൂർ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന റൂബിയ വിലക്ക് ലംഘിച്ച് നൃത്തരംഗത്തേക്ക് കടന്നുവരുന്ന സംഭവമാണ് നാടകത്തിലൂടെ റഫീഖ് പറഞ്ഞത്. പർദ്ദ അഴിച്ച് മാറ്റിക്കൊണ്ട് ചിലങ്കയുടെ താളത്തിൽ ചുവടുവെക്കുന്ന നായികയുടെ ദൃശ്യം മതമൗലിക വാദികളെ അസ്വസ്ഥപ്പെടുത്തുകയും അവർ സംവിധായകന് നേരെ വാളോങ്ങുകയും ചെയ്തു. കോട്ടക്കൽ രാജാസ് ഹൈസ്കളിലെ കലോത്സവത്തിൽ നാടകം അവതരിപ്പിച്ചുകഴിഞ്ഞപ്പോൾ തന്നെ പ്രശ്നങ്ങൾ ഉടലെടുത്തു.
സബ് ജില്ലയിലേക്ക് ഈ നാടകം കൊണ്ടുപോകരുതെന്ന ആവശ്യവുമായാണ് മതമൗലിക വാദികൾ സ്കൂൾ അധികൃതർക്ക് മുമ്പിലെത്തിയത്. ഭീഷണികൾക്ക് മുമ്പിൽ സ്കൂളും പി ടി എയും പതറിയപ്പോൾ റഫീഖിനും പിന്മാറേണ്ടിവന്നു. പെൺകുട്ടികൾ കൂടുതലുള്ള ഈ നാടകവുമായി സ്കൂൾ തലത്തിൽ മുമ്പോട്ടുപോയാൽ ഗുരുതരമായ പ്രശ്നങ്ങൾക്കിടയാക്കും എന്നതുകൊണ്ടാണ് പിന്മാറാൻ റഫീഖ് തയ്യാറായത്. എന്നാൽ തന്റെ പോരാട്ടം ഈ കലാകാരൻ തുടർന്നു. ഒരു ദലിതൻ നമ്മോട് പറയുന്നത്, അതിരുകൾക്കപ്പുറത്ത് ഒരു സുഹൃത്ത്, ചാലക്കൂട്ടുകളിൽ ഒരു മൈമൂന തുടങ്ങിയ നാടകങ്ങളെല്ലാം കത്തുന്ന യാഥാർത്ഥ്യങ്ങളായിരുന്നു. മനുഷ്യ ദൈവങ്ങൾക്കൊരു ചരമഗീതം എന്ന നാടകം ചേകന്നൂർ മൗലവിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ചതായിരുന്നു. ഇസ്ലാമിനെതിരെ മാത്രമാണോ താൻ ശബ്ദിക്കുകയുള്ളുവെന്ന് ചോദിക്കുന്നവരോട് ശബരിമല വിഷയത്തിൽ ഉൾപ്പെടെ താൻ ഉയർത്തിപ്പിടിച്ച നിലപാടുകൾ റഫീഖ് തലയുയർത്തി കാട്ടിക്കൊടുക്കുന്നു.
ഇത്തവണത്തെ സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ മഞ്ചേരി ബോയ്സ് സ്കൂളിന് വേണ്ടി റഫീക്ക് മംഗലശ്ശേരി സംവിധാനം ചെയ്ത കാടും നാടും എന്ന നാടകം ഒന്നാം സ്ഥാനവും കോഴിക്കോട് മേമുണ്ട സ്കൂളിന് വേണ്ടി ചെയ്ത നാടകം മൂഷിക വിലാസം എന്ന നാടകം മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. ശാസ്ത്ര ബോധമില്ലാത്ത ഒരു ജനത എത്രമേൽ അപകടകാരികളാണെന്ന് വ്യക്തമാക്കുകയാണ് കാടും നാടും എന്ന നാടകം. നിപാ വൈറസ് ഉയർത്തിയ ഭിതിയും അതിന്റെ പേരിൽ സമൂഹത്തിൽ പടർന്ന് പന്തലിച്ച അന്ധവിശ്വാസങ്ങളെയും അതിലൂടെ മുതലെടുപ്പ് നടത്തിയ മോഹനന്മാരെയും വടക്കഞ്ചേരിമാരെയും തുറന്നു കാട്ടുകയായിരുന്നു ഈ നാടകം. സേഫ് സോണിലിരുന്ന് മുടിവെള്ള കച്ചവടം നടത്തുകയും ഭീതതമായ അന്തരീക്ഷത്തിൽ ഒളിച്ചിരിക്കുകയും ചെയ്യുന്ന മൗലവിമാരെയും കണക്കറ്റ് പരിഹസിച്ചുകൊണ്ടാണ് നാടകം മുന്നോട്ട് പോകുന്നത്.
ഒരുപാട് ജീവിതപ്രയാസങ്ങൾക്കിടയിലും കലയുടെ ലോകത്ത് സജീവമാണ് റഫീഖ് മംഗലശ്ശേരി. എന്നാൽ ആർക്കു മുമ്പിലും തോറ്റുകൊടുക്കാൻ താൻ ഒരുക്കമല്ലെന്ന് ഈ യുവാവ് പറയുന്നു. ഭീഷണികൾക്ക് മുമ്പിൽ പതറി സ്കൂൾ നാടകം പിൻവലിക്കുമോ എന്ന ആശങ്ക മാത്രമാണ് ഇദ്ദേഹത്തിനുള്ളത്. കിത്താബിൽ ജുമ അത്ത് പള്ളിയിൽ കയറി ബാങ്ക് കൊടുക്കണമെന്ന തന്റെ സ്വപ്നം മുക്രിയുടെ മകൾ വീട്ടുകാരുമായി പങ്കുവെയ്ക്കുന്നു. എന്നാൽ നമ്മുടെ വിശ്വാസങ്ങൾക്ക് എതിരാണെന്നും സ്വർഗത്തിൽ കടക്കാൻ കഴിയില്ലെന്നും പിതാവ് ഓർമ്മിപ്പിക്കുന്നു. അപ്പോൾ നിങ്ങൾ പുരുഷന്മാർക്ക് സ്വർഗത്തിൽ ഹുറൂലിങ്ങൾ ഉണ്ട് സ്ത്രീകൾക്ക് ഹൂറന്മാരില്ലല്ലോ പിന്നെ ഞങ്ങൾക്ക് എന്തിനാണ് സ്വർഗമെന്ന മകളുടെ ചോദ്യമാണ് വർഗ്ഗീയ സംഘടനകളെ പ്രകോപിപ്പിച്ചിട്ടുള്ളത്.
മകൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് അവൾക്ക് പ്രേതബാധ കാരണമാണെന്ന് പറഞ്ഞ് ഉപ്പയും ഉമ്മയും അവളുടെ മുഖത്തും ശരീരത്തും തുപ്പുന്നുണ്ട്. ഇത് സുന്നി വിശ്വാസികളുടെ ആത്മീയ ചികിത്സയെ അവഹേളിക്കുകയാണെന്നും പ്രതഷേധക്കാർ പറയുന്നു. മകളുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിന് വഴങ്ങി പള്ളിയിൽ സ്ത്രീകൾ ഒന്നിച്ച് ബാങ്ക് കൊടുക്കുന്ന രംഗത്തോട് കൂടിയാണ് നാടകം അവസാനിക്കുന്നത്.
ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ട കാലമാണിത്. അപ്പോൾ ഇത്തരത്തിലുള്ള ചില ചോദ്യങ്ങൾ ഉന്നയിച്ചത് ഇത്ര വലിയ മതനിന്ദയാണോ എന്ന് റഫീഖ് ചോദിക്കുന്നു. അസഹിഷ്ണുത സംഘപരിവാറിന് മാത്രമല്ല എല്ലാവർക്കുമുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് നാടകത്തിനെതിരെയുള്ള കടന്നാക്രണം. മീശയ്ക്കെതിരെ സംഘപരിവാർ പ്രതിഷേധം ഉയർന്നപ്പോൾ നോവലിസ്റ്റിന് പിന്തുണ നൽകിയ സംഘടനകൾ വരെ കിത്താബിനെതിരെയുള്ള പ്രതിഷേധത്തിൽ അണി നിരക്കുന്നുണ്ട്. സ്വന്തം മതത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരും യാഥാസ്ഥിതികരാവുമെന്നതിന് മികച്ച ഉദാഹരണമാണ് ഈ സംഭവങ്ങളെല്ലാം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍