അമേരിക്കയിൽ പഠനം പൂർത്തിയാക്കി ജെപി മോർഗൻ ബാങ്കിന്റെ വൈസ് പ്രസിഡന്റ് പദവി അലങ്കരിച്ച വനിത; ജോലി രാജിവെച്ച് ഇന്ത്യയിലെത്തി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് രാഹുൽ ഗാന്ധിക്കൊപ്പം യൂത്ത് ബ്രിഗേഡിൽ അംഗമായി; ബംഗാൾ തട്ടകമാക്കിയപ്പോൾ മമത ബാനർജിക്കൊപ്പം ചേർന്നു; ചാനൽ ചർച്ചയിൽ അർണാബിന്റെ അഹങ്കാരത്തിന് നടുവിരൽ ഉയർത്തിയ ധിക്കാരി! വിമാനത്താവളത്തിൽ പൊലീസുകാരിയുടെ ചെകിടച്ചത്തടിച്ച മുൻശുണ്ഠിക്കാരി എംഎൽഎ; ലോക്‌സഭയിലെ കന്നിപ്രസംഗത്തിൽ താരമായ മഹുവ മോയിത്രയുടെ കഥ
മറുനാടൻ ഡെസ്‌ക്
ന്യൂഡൽഹി: 'സഭീ കാ ഖൂൻ ഹേ ശാമിൽ യഹാ കാ മിട്ടീ മേ.. കിസീ കാ ബാപ് കാ ഹിന്ദുസ്ഥാൻ തോഡീ ഹേ..'(എല്ലാ വിഭാഗം ജനങ്ങളുടേയും രക്തകണങ്ങൾ ഈ മണ്ണിലുണ്ട്, ആരുടേയും തന്തയുടെ സ്വകാര്യ സ്വത്തല്ല ഈ ഹിന്ദുസ്ഥാൻ)- പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസിന്റെ യുവ എംപി മഹുവ മോയിത്രയുടെ പാർലമെന്റിലെ കന്നിപ്രസംഗത്തിലെ തീപ്പൊരി നിറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. മറുവശത്ത് ഭരണപക്ഷത്തിരിക്കുന്ന ബിജെപിയുടെ മുന്നൂറിലേറെ എംപിമാരുടെ മുഖത്തു നോക്കിയായിരുന്നു മഹുവയുടെ വാക്കുകൾ. പ്രതിപക്ഷത്ത് കക്ഷിഭേദമന്യേയുള്ള എംപിമാർ ഡെസ്‌ക്കിൽ അടിച്ച് ഈ എംപിയുടെ പ്രസംഗം പ്രോത്സാഹിപ്പിച്ചു. യുട്യൂബിലും വാട്‌സ് ആപ്പിലും ട്വിറ്ററിലും വൈറലാണ് മഹുവയുടെ പ്രസംഗം.
മലയാളം സൈബർ ലോകമാണ് മഹുവയെ താരമാക്കി കൊണ്ടു രംഗത്തുവന്നിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് എന്നാൽ മമത ബാനർജിയിൽ മാത്രമൊതുങ്ങുന്ന പാർട്ടിയെന്നാണ് പൊതുവേ അറിയപ്പെടുന്നത്. ഇതിനിടെയാണ് ചാട്ടുളി പോലുള്ള വാക്കുകൾ കൊണ്ട് ശ്രദ്ധ നേടി മഹുവ മോയിത്ര ആരാണെന്ന് തിരക്കിയും തുടങ്ങി. മികച്ച വിദ്യാഭ്യാസവും നല്ലൊരു കരിയറും കൈവശമുണ്ടായിട്ടും രാഷ്ട്രീയത്തിൽ ഇറങ്ങിയ വ്യക്തിത്വമാണ് മഹുവയുടേത്. മികച്ച രാഷ്ട്രീയ കാഴ്‌ച്ചപ്പാടു തന്നെയാണ് അവർക്കുള്ളത് എന്ന് ഒറ്റ പ്രസംഗത്തിലാണ് മഹുവ തെളിയിച്ചത്. ബംഗാളിലെ കൃഷ്ണനഗർ ലോക്സഭാ മണ്ഡലത്തെ പ്രതനിധീകരിക്കുന്ന എംപിയാണ് മഹുവ മോയിത്ര.
ഇന്ത്യൻ രാഷട്രീയത്തിലേക്ക് മഹുവയെ എത്തിച്ചതിൽ പ്രധാന പങ്കുള്ളത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കാണ്. ആലത്തൂർ എംപി രമ്യ ഹരിദാസിനെ പോലെ രാഹുലിന്റെ യൂത്ത് ബ്രിഗോഡിന്റെ ഭാഗമായാണ് മഹുവയും ഇന്ത്യൻ രാഷ്ട്രീയത്തിൽ എത്തിയത്. പിന്നീട് തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറുകയായിരുന്നു. 2008ലാണ് ഇവർ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. അതിന് ശേഷം തുടർച്ചയായി പത്ത് വർഷത്തോളം രാ്ര്രഷ്ടീയത്തിൽ നിന്നാണ് അവർ എംപിയായി ഇപ്പോൾ തെരഞ്ഞെടുക്കപ്പെടുന്നത്. ബംഗാളിൽ യൂത്ത് കോൺഗ്രസിന്റെ ചുമതലക്കാരിയായാണ് അവർ ശോഭിച്ചത്. എന്നാൽ, രണ്ട് വർഷം കോൺഗ്രസിനൊപ്പം നിന്ന അവർ തുടർന്നുള്ള യാത്രക്ക് നല്ലത് ദീദിയുടെ പാർട്ടിയാണ് എന്ന് തിരിച്ചറിഞ്ഞ് 2010ൽ തൃണമൂൽ കോൺഗ്രസിനൊപ്പം ചേർന്നു.
രാഹുൽ ഗാന്ധി മഹുവയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത് വെറുമൊരു വ്യക്തിയെ ആയിരുന്നില്ല. അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസം നേടിയ മികച്ച ജോലിയുള്ള ഒരു ബിസിനസുകാരി യുവതിയെ ആയിരുന്നു. 1975 മെയിലാണ് മഹുവയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടിയതുകൊൽക്കത്തയിലായിരുന്നു. തുടർന്നുള്ള ഉന്നതപഠനം അമേരിക്കയിലായിരുന്നു. അമേരിക്കയിൽ എത്തിയ ശേഷം ശിഷ്ടം ജീവിതം അവിടെയെന്ന് ഉറപ്പിച്ച വിധത്തിലായിരുന്നു മഹുവ മോയിത്രയുടെ കുതിപ്പ്. മസാചുസെറ്റ്സ് കോളജിൽ നിന്ന് കണക്കും സാമ്പത്തിക ശാസ്ത്രവുംപഠിച്ചു. തുടർന്ന് അമേരിക്കയിലെ പ്രശസ്ത ബാങ്കായ ജെപി മോർഗനിൽ വൈസ് പ്രസിഡന്റ് പദവി വരെ അലങ്കരിച്ചു.
ഇങ്ങനെ തിളങ്ങുന്ന പ്രൊഫഷണുമായി നിൽക്കേയാണ് അവൽ ഇന്ത്യിയൽ എത്തിയത്. കോൺഗ്രസിൽ ചേർന്ന അവർ ചുരുങ്ങിയ സമയം കൊണ്ട് തന്നെ രാഹുൽ ബ്രിഗേഡിന്റെ ഭാഗമായി. രാഹുലിന്റെ ആം ആദ്മി കാ സിപായി പദ്ധതിയുടെ പ്രയോക്താവാകുകയും ചെയ്തു. പിന്നീടാണ് മമതയ്‌ക്കൊപ്പം ചേർന്നത്. 2010ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവർ കൊൽക്കത്തയിൽ നിന്നും മത്സരിക്കുന്നത്. ആദ്യ അങ്കത്തിൽ തന്നെ വിജയിച്ച ഇവർ മമത ബാനർജിയുടെ അടുപ്പക്കാരിയായി. ദേശീയ ചാനലുകളിൽ തൃണമൂൺ കോൺഗ്രസിന്റെ മുഖമായി മാറിയത് മഹുവയായിരുന്നു. തീപ്പൊരി വാക്കുകളുമായും ചർച്ചകളുമായി മുന്നേറിയു മഹുവയോടെ ദേഷ്യവും പ്രശസ്തമാണ്.
മമത ബാനർജിയുടെ അനുയായി ആയ ഇവർ മുൻശുണ്ഠിയുടെ കാര്യത്തിലും മമതയോട് ചേർന്നു നിൽക്കും ഈ 44കാരി. മഹുവ മോയിത്ര പങ്കെടുത്ത ചാനൽ ചർച്ചകൾ എന്നും ചൂടൻ ചർച്ചകളായിരുന്നു. 2015ൽ നടന്ന ചാനൽ ചർച്ചയിൽ സംഘ്പരിവാർ അനുകൂലിയായ ടൈംസ് നൗ പത്രാധിപരായിരുന്ന അർണാബ് ഗോസ്വാമിയോട് ആക്ഷേപാർത്ഥത്തിൽ നടുവിരൽ ഉയർത്തിക്കാണിച്ച മഹുവയുടെ നടപടി ഏറെ ചർച്ചയായിരുന്നു. അർണാബിന്റെ പ്രകോപനം തുടർന്നപ്പോഴാണ് മഹുവ നടുവിരൽ ഉയർത്തിക്കാണിച്ചത്. ചാനൽ ചർച്ചയിലേക്കു ക്ഷണിക്കുകയും അവസരംനൽകാതെ തുടർച്ചായി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയും ചെയ്ത അർണാബിന്റെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു മഹുവ നടുവിരൽ ഉയർത്തിക്കാണിച്ചത്.
സിൽച്ചാർ വിമാനത്താവളത്തിൽ നടന്ന സംഭവവും മഹുവയെ വിവാദ നായികയാക്കിയിരുന്നു. അന്ന് പൊലീസുകാരിയെ മർദ്ദിച്ചതിന്റെ പേരിലായിരുന്നു അവർ വിവാദ നായികയായത്. ബംഗാളിൽ ബിജെപി വളർന്നു തുടങ്ങിയതോടെ അവരെ പ്രതിരോധിക്കാനും മുന്നിൽ നിന്നവരുടെ കൂട്ടത്തിൽ മഹുവ മോയിത്ര ഉണ്ടായിരുന്നു. പൗരന്മാരെ നിരീക്ഷിക്കുന്ന കേന്ദ്രസർക്കാരിന്റെ നീക്കം ചോദ്യംചെയ്ത് മഹുവ നൽകിയ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. സമാനമായ നിരീക്ഷണങ്ങൾ നടത്താനും മഹുവ രംഗത്തുണ്ടായിരുന്നു. മാത്രമല്ല, തന്നെ അവഹേളിക്കുന്ന വിധത്തിൽ പ്രസ്താവന നടത്തിയവരോടും വിട്ടുവീഴ്‌ച്ചയില്ലാത്ത സമീപനമാണ് അവർ സ്വീകരിച്ചത്.
എംഎൽഎ ആയിരിക്കവേയാണ് മഹുവ ലോക്‌സഭയിലേക്ക് മത്സരിച്ചത്. ദേശീയതലത്തിൽ മമത ബാനർജിയുടെ തൃണമൂലിന് പ്രാധാന്യം വരുമെന്ന ഘട്ടത്തിലായിരുന്നു ഇവരും ലോക്‌സഭയിലേക്ക് മത്സരിച്ചത്. എന്നാൽ, ബിജെപി മൃഗീയ ഭൂരിപക്ഷത്തിൽ കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയപ്പോൾ മഹുവയുടെ തട്ടകം ലോക്‌സഭ ആകുകയാണ്. ലോക്സഭയിലേക്ക് മൽസരിച്ച് രണ്ടരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവർ വിജയിച്ചത്. ലോക്സഭയിൽ നടത്തിയ കന്നിപ്രസംഗത്തിൽ തന്നെ ഭരണപക്ഷത്തിന്റെ മുഖത്ത് നോക്കി ഇന്ത്യ ആരുടെയും അച്ഛന്റെ സ്വത്തല്ലെന്നും നിങ്ങൾ ഫാസിസ്റ്റുകളാണെന്നും പ്രഖ്യാപിച്ചുതോടെ അവർ താരമായി മാറുകയും ചെയ്തു.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ചയിൽ പങ്കെടുത്ത് ഇന്നലെ നടത്തിയ പ്രസംഗമായിരുന്നു മഹുവയുടെ മാറ്റുകൂട്ടിയത്. ഇനി പാർലമെന്റിൽ തൃണമൂലിന്റെ മുഖമായി മാറുകയ മഹുവയായിരിക്കും എന്നകാര്യം ഉറപ്പാണ്. ഇന്നലെ നടത്തിയ പ്രസംഗത്തിൽ അക്കമിട്ടു നിരത്തി കൊണ്ടായിരുന്നു മഹുവയുടെ പ്രസംഗം. വിയോജിപ്പിന്റെ ശബ്ദമായിരിക്കും തന്റേതെന്ന് വെളിപ്പെടുത്തുകയാണ് ഈ ബംഗാളി തീപ്പൊരി. ഇന്ത്യ ഒരു ഫാസിസ്റ്റ് രാജ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച മഹുവ, അതിന്റെ ഏഴു കാരണങ്ങളും എണ്ണിയെണ്ണിപ്പറഞ്ഞത്. അത് ഇങ്ങനെയായിരുന്നു:
നമ്മുടെ രാഷ്ട്രഘടനക്കു തന്നെ ഭീഷണിയായി ഉയരുന്ന വിധത്തിലുള്ള അതിദേശീയത ഇവിടെ ശക്തമായി വേരോടിക്കൊണ്ടിരിക്കുന്നു എന്നായിരുന്നു അവരുടെ ഒന്നാമത്തെ പോയിന്റ്. അപരിചിതരെയും വിദേശികളെയും വെറുക്കുന്ന, ഉപരിപ്ലവും ഇടുങ്ങിയതുമായ ആ ചിന്താഗതി രാജ്യത്തെ വിഭജിക്കുന്നതാണ്, ഒന്നിപ്പിക്കുന്നതല്ല. അതിന്റെ ഫലമായാണ് ഭരണഘടന ഇന്ന് ഭീഷണി നേരിടുന്നത്. പൗരന്മാരെ അവരെ വീടുകളിൽ നിന്നു വലിച്ചുപുറത്തിട്ട് അവരെ വിദേശികളെന്നു മുദകുത്തുന്നു. കഴിഞ്ഞ 50 വർഷമായി ഇവിടെ ജീവിക്കുന്നവരോട് നിങ്ങൾ ഇന്ത്യക്കാർ തന്നെയാണെന്നതിന്റെ രേഖകൊണ്ടുവരൂവെന്ന് ആവശ്യപ്പെടുന്നു. ഏതുകോളജിൽ നിന്നാണ് ബിരുദമുള്ളതെന്നു തെളിയിക്കുന്ന രേഖകൊണ്ടുവരാൻ കഴിയാത്ത മന്ത്രിമാരുള്ള ഒരുരാജ്യത്താണ് ദരിദ്രജനവിഭാഗങ്ങൾ ഇന്ത്യക്കാരാണെന്നു തെളിയിക്കാൻ രേഖകൊണ്ടുവരണമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നത്.-അവർ പറഞ്ഞു.
ഭരണത്തിന്റെ എല്ലാതലത്തിലും മനുഷ്യാവകാശങ്ങൾക്ക് തെല്ലും വിലപോലും കൽപ്പിക്കപ്പെടാത്ത അവസ്ഥവന്നിരിക്കുന്നു എന്നതായിരുന്നു രണ്ടാമതായി അവർ ചൂണ്ടിക്കാട്ടിയ പോയിന്റ്. ഇക്കാര്യം ചൂണ്ടിക്കാട്ടാൻ മോദി സർക്കാർ അധികാരത്തിലേറിയ 2014 മുതൽ ഇതുവരെയുള്ള കാലയളവിൽ വിദ്വേഷത്തിന്റെയും വംശവെറുപ്പിന്റെയും പേരിലുള്ള ആക്രമണങ്ങൾ പെരുകിയ കാര്യം ആവർ സൂചിപ്പിച്ചു. ഇത് പത്തിരട്ടിവരെ വർധിച്ചു. 2017ൽ രാജസ്ഥാനിൽ ക്ഷീരകർഷകനായ പെഹ്ലു ഖാന്റെയും കഴിഞ്ഞദിവസം ഝാർഖണ്ഡിൽ തബ്റിസ് അൻസാരിയുടെയും കൊലകൾ ഉദാഹരണങ്ങളാണ്. ഈ പട്ടിക അവസാനിക്കുന്നില്ലെന്നുമായിരുന്നു മഹുവയുടെ വാക്കുകൾ.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാധ്യമങ്ങളെ ബിജെപി വിലയ്ക്കെടുത്ത കാര്യമാണ് അവർ മൂന്നാമതായി ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ ഏറ്റവും വലിയ അഞ്ചു മാധ്യമസ്ഥാപനങ്ങൾ നിയന്ത്രിക്കുന്നത് ഒരുവ്യക്തിയാണെന്ന് റിലയൻസിന്റെ സ്വാധീനം ചൂണ്ടിക്കാട്ടി മഹുവ വ്യക്തമാക്കി. ഭരണകക്ഷിയുടെ പ്രചാരണത്തിനു വേണ്ടിയാണ് ടെലിവിഷൻ ചാനലുകൾ പ്രവർത്തിക്കുന്നത്. പ്രതിപക്ഷകക്ഷികളെ കുറിച്ചുള്ള റിപ്പോർട്ടിങ് ഒട്ടുമില്ല താനും. മാധ്യമങ്ങളിൽ പരസ്യത്തിനുവേണ്ടി ചെലവാക്കിയ പണത്തിന്റെ കണക്ക് സർക്കാർ ഇവിടെ അവതരിപ്പിക്കട്ടെ. മാധ്യമങ്ങളിൽ വരുന്ന സർക്കാർ വിരുദ്ധ വാർത്തകൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാണ് 120ഓളം പേരെ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ജോലി ചെയ്യിക്കുന്നതു തന്നെ. സർക്കാരും ഭരണകക്ഷി അനുകൂലികളും വാട്സാപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും നുണകൾ പ്രചരിപ്പിക്കുകയാണ്. നുണകൾ തന്നെ വീണ്ടും വീണ്ടും പറഞ്ഞ് അവ സത്യമാണെന്നു വരുത്തിത്തീർക്കുകയാണ്. ഇതെല്ലാം രാഷ്ട്രഘടനയെ അപകടത്തിലാക്കുകയാണ്.- അവർ പറഞ്ഞു.
സൈന്യത്തെയും രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്ന പ്രവണതയാണ് അവർ പിന്നീട് ചൂണ്ടിക്കാട്ടിയത്. അദൃശ്യരൂപത്തെ ശത്രുസ്ഥാനത്തുനിർത്തി രാജ്യസുരക്ഷയുടെ പേരിൽ പൗരന്മാരെ ഉപദ്രവിക്കുന്നു. സൈനികനേട്ടങ്ങൾ പോലും പലപ്പോഴും ഒരുവ്യക്തിയുടെ നേട്ടമായി പ്രചരിപ്പിക്കുന്നു. അതേസമയം ഭീകരാക്രമണങ്ങൾ വർധിക്കുന്നു. കശ്മീരിലെ ജവാന്മാരുടെ മരണത്തിൽ 106 മടങ്ങ് വർധനയാണുണ്ടായി- മഹുവ ചൂണ്ടിക്കാട്ടി.
ഒരു സർക്കാരും മതവും തമ്മിൽ ഇത്രമേൽ കൂടിപിണഞ്ഞു കിടക്കുന്നത് ഇതാദ്യമായാണ് എന്ന കാര്യമാണ് ഈ തൃണമൂൽ എംപി ചൂണ്ടിക്കാട്ടിയത്. പൗരത്വം എന്താണെന്നു ഞാൻ ഒരിക്കലൂടെ വിശദീകരണം നൽകണോ? എന്ന ചോദ്യവും അവർ ഉന്നിയിച്ചു. അസമിലെ പൗരത്വ രജിസ്റ്ററും കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പൗരത്വബില്ലുമെല്ലാം ഒരൊറ്റ സമുദായത്തെ ലക്ഷ്യംവച്ചുമാത്രമാണ്. ഈ സമയത്തെല്ലാം അയോധ്യയിലെ രണ്ടേമുക്കാൽ ഏക്കർവരുന്ന സ്ഥലത്തെച്ചൊല്ലിയാണ് പാർലമെന്റംഗങ്ങളുടെ ആധി. എന്നാൽ, അതിനപ്പുറത്ത് ഇന്ത്യയുടെ ബാക്കി 812 ദശലക്ഷം ഏക്കർ ഉണ്ട്. അതും നിങ്ങളുടെ ചിന്താപരിധിയിൽ വരണമെന്ന കാര്യവും മഹുവ പറഞ്ഞു.
ബുദ്ധിജിവികളോടും കലാകാരന്മാരോടും പകവച്ചുപുലർത്തുന്നുവെന്നും സമീപനത്തിലേക്കും അവർ വിരൽചൂണ്ടി. എല്ലാ എതിർശബ്ദങ്ങളെയും അടിച്ചമർത്തുന്നു. വിയോജിപ്പിന്റെ സ്വരമുയർത്തൽ ഇന്ത്യയുടെ ആത്മാവിന്റെ ഭാഗമാണ്. വദ്യാഭ്യാസം, ശാസ്ത്രതചിന്ത എന്നിവയ്ക്കെല്ലാമുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്നു. എല്ലാം ചെയ്തുകൊണ്ടിരിക്കുന്നത് ഇന്ത്യയെ കറുത്ത യുഗങ്ങളിലേക്കു കൊണ്ടുപോവാനാണ്. ഇലക്ടറൽ സംവിധാനത്തിൽനിന്ന് സ്വാതന്ത്ര്യം ചോർന്നുപോയത് ഫാസിസത്തിന്റെ അവസാനസൂചനയാണ്. പ്രധാന ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥലംമാറ്റി. തെരഞ്ഞെടുപ്പിന് ആഴ്ചകൾക്കുമുൻപ് ബംഗാളിലെ മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ലോക്സഭാ തെരഞ്ഞെടുപ്പിന് ആകെ ചെലവാക്കിയ 60,000 കോടി രൂപയിൽ 27,000 ഉം ചെലവഴിച്ചത് ബിജെപിയാണ്. എന്നാൽ, ആ പാർട്ടിക്കെതിരെ കമ്മിഷൻ ഒരന്വേഷണമോ നടപടിയോ എടുത്തില്ല.- മഹുവ പറഞ്ഞു.
അതനിടെ തന്റെ പ്രസംഗം തടസ്സപ്പെടുത്താൻ വേണ്ടി മുദ്രാവാക്യം വിളിച്ച ഭരണകക്ഷി അംഗങ്ങളെ മഹുവ പരിഹസിച്ചു. രാജഭക്തി കാണിക്കാൻ വേണ്ടിയാണ് ഈ മുദ്രാവാക്യങ്ങളെന്നും രാജ്യസ്നേഹം കാണിക്കാൻ വേണ്ടിയല്ലെന്നും അവർ തിരിച്ചടിച്ചു. അമേരിക്കയിലെ ഹോളോകോസ്റ്റ് സ്മാരകത്തിൽ 2017ൽ ഒരു പോസ്റ്റർ ഉണ്ടായിരുന്നെന്നും അതിൽ ഫാസിസത്തിന്റെ സൂചകങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുണ്ടെന്നും പറഞ്ഞാണ് അതിലെ ലക്ഷണങ്ങളുൾപ്പെടെ ഏഴെണ്ണം അവർ അക്കമിട്ടുനിരത്തിയത്. കുടുംബവാഴ്ചയുടെ പേരിലാണ് കോൺഗ്രസിനെ ബിജെപി ആക്രമിക്കുന്നത്. കോൺഗ്രസ് അത്തരത്തിലുള്ള 36 പേർക്ക് ഇത്തവണ ടിക്കറ്റ് നൽകിയപ്പോൾ ബിജെപി 31 പേർക്കു നൽകിയെന്നും അവർ ചൂണ്ടിക്കാട്ടി.
'സഭീ കാ ഖൂൻ ഹേ ശാമിൽ യഹാ കാ മിട്ടീ മേ.. കിസീ കാ ബാപ് കാ ഹിന്ദുസ്ഥാൻ തോഡീ ഹേ..' (എല്ലാ വിഭാഗം ജനങ്ങളുടേയും രക്തം ഈ മണ്ണിലുണ്ട്.. ആരുടേയും അച്ഛന്റെ സ്വത്തല്ല ഹിന്ദുസ്ഥാൻ) എന്ന കവിത ചൊല്ലിയാണ് പത്തുമിനിറ്റ് നീണ്ട തന്റെ പ്രസംഗം അവർ അവസാനിപ്പിച്ചത്. മഹുവയുടെ ഈ പ്രസംഗമാണ് സൈബർ ലോകത്ത് വൈറലായത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍