'പറക്കുന്ന ശവപ്പെട്ടി'യെന്നും എഫ് 16 നേക്കാൾ അറുപഴഞ്ചനെന്നും പരിഹസിക്കുന്നവർ കണ്ണുതുറക്കട്ടെ! ബുധനാഴ്ച പുലർച്ചെ നിയന്ത്രണരേഖയിലൂടെ പത്തോളം പാക് എഫ്-16നുകൾ പാഞ്ഞടുത്തപ്പോൾ ആകാശത്ത് തടുത്തുനിർത്തിയത് മിഗ് 21 ബൈസൺ തന്നെ; പൊരുതി വീഴും മുമ്പ് അഭിനന്ദൻ വർത്തമൻ തൊടുത്ത മിസൈലിൽ തകർന്നുവീണതും എഫ്-16; ടെക്നോളജിയിൽ ആർക്കും പിമ്പിലല്ല 56 കാരനായ മിഗ് 21 എന്നുതെളിഞ്ഞതും ബുധനാഴ്ച തന്നെ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം മുറുകുമ്പോൾ സംവാദങ്ങളും കുറുകുകയാണ്. അഭിനന്ദൻ വർത്തമൻ പറത്തിയ മിഗ് 21 ബൈസണോ പാക്കിസ്ഥാന്റെ എഫ് 16 നോ കേമൻ എന്ന മട്ടിലാണ് സംവാദം മുറുകുന്നുത്. വ്യോമയുദ്ധത്തിൽ എന്തിനാണ് 'പറക്കുന്ന ശവപ്പെട്ടി 'എന്ന് വിളിപ്പേരുള്ള മിഗ് 21 നെ താരതമ്യേന കൂടുതൽ സാങ്കേതിക മികവുള്ള എഫ്-16 നെ നേരിടാൻ വ്യോമസേന അയച്ചത്? എല്ലാറ്റിനും അതിന്റേതായ കാരണമുണ്ട് ദാസാ എന്നുപറയുന്ന പോലെയാണ് കാര്യങ്ങൾ. വ്യോമസേനയുടെ കൃത്യമായ മറുപടികൾ വഴിയേ പറയാം.
ബുധനാഴ്ച രാവിലെ സംഭവിച്ചത്
നിയന്ത്രണരേഖയിലൂടെ പത്തോളം പാക് പോർവിമാനങ്ങൾ ഇന്ത്യൻ സൈനികകേന്ദ്രങ്ങൾ ലാക്കാക്കി പാഞ്ഞെത്തിയപ്പോഴാണ് പോരിന്റെ തുടക്കം. എതിരിടാനായി പറന്നുയർന്നത് രണ്ടുമിഗ് 21 പോർ വിമാനങ്ങളും സു30 എംകെഐ പോർവിമാനങ്ങളും. മിഗ് 21 ൽ ഒന്നിന്റെ വിങ് കമാൻഡറായിരുന്നു അഭിനന്ദൻ. ഹ്രസ്വദൂര ആർ 73 മിസൈൽ തൊടുത്തതോടെ കടന്നുകയറിയ എഫ്-16 പൊടുന്നന തകർന്നുതാഴ വീണു. ഇതിനിടെ അഭിനന്ദൻ നിയന്ത്രണ രേഖ കടന്നു. ഭൂതല-വ്യോമമിസൈലോ, പാക്കിസ്ഥാനി ജെററിൽ നിന്നുള്ള വെടിയേറ്റോ, ഏതെന്ന് വ്യക്തമല്ല അഭിനന്ദന്റെ മിഗ് 21 പെട്ടെന്ന് തകർന്നുവീഴുകയായിരുന്നു. എന്നാൽ, ഇന്ത്യൻ അതിർത്തി കടന്നുവന്ന പാക് എഫ്-16 നുകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ ഒന്നുംഉണ്ടാക്കാനുമായില്ല.
എന്തുകൊണ്ട് മിഗ് 21?
രണ്ടുആണവ ശക്തികൾ തമ്മിലുള്ള വ്യോമയുദ്ധത്തിൽ എന്തുകൊണ്ട് വ്യോമസേന മിഗ്21 നെ നിയോഗിച്ചു? അത്യാധുനിക യുഎസ് നിർമ്മിത എഫ്-16 നെ നേരിടാൻ എന്തിന് കാലഹരണപ്പെട്ട റഷ്യൻ നിർമ്മിത മിഗ് 21? വിമർശകർ എളുപ്പത്തിൽ മറക്കുന്ന കാര്യം അവർ പഴി പറയുന്ന മിഗ് 21 ആണ് ഒരു പാക് എഫ്-16 നെ വെടിവച്ചിട്ടത് എന്നതാണ്. സമയം, ഭീഷണിയുടെ തോത്, ഓപ്പറേഷൻ എന്നിവ അനുസരിച്ചാണ് ഓരോതവണയും പോർവിമാനങ്ങളെ തിരഞ്ഞെടുക്കുന്നത്. എഫ്-16 നുകൾ കടന്നുവന്നപ്പോൾ ആകാശത്തെ അവയ നേരിടാൻ സജ്ജമായി പറന്നിരുന്നത് മിഗ് 21 ആയിരുന്നു. അതുകൊണ്ടാണ് അവയെ നിയോഗിച്ചത്. മിഗ് 21 മാത്രമല്ല, പോരാട്ടത്തിന് നിയോഗിച്ചത് എന്ന കാര്യവും വ്യോമസേന ഊന്നിപ്പറയുന്നു.
ഇന്ത്യൻ വ്യോമസേനയിൽ മിഗ് 21 നെ ഉൾപ്പെടുത്തിയത് 56 വർഷം മുമ്പാണ്, അതായത് 1963 ൽ. പുൽവാമ ആക്രമണത്തിന് പിന്നാലെ മിഗ് 21 മാത്രമല്ല. സു-30എംകെഐ, മിഗ് 29, എന്നിവയും സജ്ജമായിരുന്നു. സുഖോയ്- 30 എംകെഐ. മിഗ് 29 എന്നിവ ഫെബ്രുവരി 26 രാത്രി ആകാശത്തുണ്ടായിരുന്നു.
മിഗ് 21 ന് എഫ്-16 നെ കീഴടക്കാനാകുമോ?
പുതിയ കാലത്തെ സാങ്കേതിക വിദ്യകൾ അപ്േ്രഗഡ് ചെയ്തിട്ടുണ്ടെങ്കിൽ മിഗ് 21 ന് തീർച്ചായും എഫ്16 നെ തറപറ്റിക്കാനാകും. 2006 ൽ 110 മിഗ് 21 ജെറ്റ് വിമാനങ്ങളാണ് മിഗ് 21 ബൈസൺ ആയി വ്യോമസേന അപ്ഗ്രേഡ് ചെയ്തത്. ശക്തമായ മൾട്ടിമോഡ് റഡാർ, മികച്ച ഏവിയോണിക്സ്, കമ്യൂണിക്കേഷൻ സംവിധാനം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
റഷ്യൻ നിർമ്മിതമായ മിഗ് 21 യു.പി.ജി. എന്നപേരിൽ ഇന്ത്യയിലെത്തി. പിന്നീട് പരിഷ്കരിച്ച് മിഗ് 21 ബൈസൺ എന്ന പേരുനൽകി. ഡൽഹിയുടെ വടക്കുള്ള വ്യോമതാവളം കേന്ദ്രീകരിച്ച് കോബ്രാസിനാണ് പ്രവർത്തന നിയന്ത്രണം. യുദ്ധവിമാനമായും ഇന്റർസെപ്റ്റർ വിമാനമായും ഉപയോഗിക്കുന്നു.ഏറ്റവും കൂടുതൽ നിർമ്മിച്ച സൂപ്പർ സോണിക് ജെറ്റ് വിമാനം. ഹ്രസ്വദൂര പരിധിയിൽ ഉപയോഗിക്കുന്നു. ഭാരം കുറഞ്ഞ ഇതിന് അതിവേഗം ഉയരത്തിലേക്ക് പറക്കാനാകും.മിഗ് 21 വിമാനങ്ങൾ കൂടുതൽ ഉപയോഗിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. 1964-ൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി. സുരക്ഷയുടെ കാര്യത്തിൽ ഈ വിമാനങ്ങൾ കാര്യക്ഷമമല്ല. 170 പൈലറ്റുമാരും 40 സാധാരണക്കാരും ഇതുവരെ മിഗ് 21 അപകടങ്ങളിൽ കൊല്ലപ്പെട്ടു.
നിലവിൽ ഇന്റർസെപ്റ്റർ വിമാനമായി ഉപയോഗിക്കുന്നു. 2019-ൽ ഡീകമ്മിഷൻ ചെയ്യാനാണ് ഇന്ത്യയുടെ പദ്ധതി. 1971 ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധത്തിൽ നിർണായക സാന്നിധ്യമായി. 1999 കാർഗിൽ യുദ്ധത്തിലും വ്യോമസേന ഉപയോഗിച്ചു.അമേരിക്കയ്ക്കായി 1976 -ൽ ജനറൽ ഡൈനാമിക്സ് കമ്പനി നിർമ്മാണം തുടങ്ങി. ഒറ്റ എൻജിൻ സൂപ്പർ സോണിക് മൾട്ടി റോൾ ഫൈറ്റർ വിമാനം. 1993-ൽ ജനറൽ ഡൈനാമിക്സ്, ലോഹ്ഹീഡ് കോർപ്പറേഷനു നിർമ്മാണം കൈമാറി. പിന്നീട് ഈ കമ്പനി ലോക്ഹീഡ് മാർട്ടിനായി.
പീരങ്കികളും മിസൈലുകളും ബോംബുകളും വഹിക്കാൻ ശേഷി. മിഗ് 29, മിറാഷ് എഫ് 1 എന്നീ യുദ്ധവിമാനങ്ങളുമായി മത്സരിക്കുന്നു.
986-ലെ സോവിയറ്റ്-അഫ്ഗാൻ യുദ്ധകാലത്ത് പാക് വ്യോമസേനയുടെ ഭാഗമായി. 2002-ൽ താലിബാനെതിരേ ഫലപ്രദമായി ഉപയോഗിച്ചു. ലേസർ ഗൈഡഡ് ബോംബുകൾ വർഷിക്കാൻ പ്രധാനമായി ഉപയോഗിക്കുന്നു. പാക്കിസ്ഥാൻ ആകെ 40 വിമാനങ്ങൾ വാങ്ങി. ഇതിൽ 32 എണ്ണം സർവീസിലുണ്ട്. 71 വിമാനങ്ങൾക്ക് ഓർഡർ നൽകിയെങ്കിലും അമേരിക്ക പിന്നീട് കരാർ റദ്ദാക്കി.
മിഗ് 21 ബൈസണും എഫ് 16ഉം..
മിഗ്-21പഴയ സോവിയറ്റ് യൂണിയൻ രാജ്യത്തിന്റെ നിർമ്മിതിയായ ശബ്ദാദിവേഗ പോർവിമാനമാണിത്. മിഗ് എന്നത് പഴയ റഷ്യൻ വിമാന നിർമ്മാണ വിഭാഗമായ മിഖായോൻ ഖുരേവിച്ച് എന്നതിന്റെ (ഇപ്പൊൾ വെറും മിഖായോൻ) ചുരുക്കപ്പേരാണ്. അവർ നിർമ്മിച്ച അല്ലെങ്കിൽ രൂപകല്പന ചെയ്ത എല്ലാ വിമാനങൾക്കും മിഗ് എന്ന സ്ഥാനപ്പേർ ഉണ്ട്, എന്നാൽ മിഗ്-21-നെ നാറ്റൊ വിളിക്കുന്ന ചെല്ലപ്പേര് 'ഫിഷ്ബെഡ്' (ചാകര) എന്നാണ്. ഇന്ത്യയിൽ ഇതിനു ത്രിശൂൽ വിക്രം ബൈസൺഎന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഈയിടെയായി ഇന്ത്യയിൽ വച്ച് ഒരുപാടു പഴയ മിഗ്-21 കൾ തകരുകയും ഇജക്ഷൻ ശരിയായി പ്രവർത്ത്തിക്കാതെ വൈമാനികർ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പറക്കുന്ന ശവപ്പെട്ടി എന്ന പേർ കൂടെ വീണിട്ടുണ്ട്.
ഇന്ത്യൻ വായുസേനയുടെ 16 സ്ക്വാഡ്രണുകൾ മിഗ്-21 ഉപയോഗിച്ചു പ്രവർത്തിക്കുന്നു. ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ല് കാലപ്പഴക്കം ചെന്ന ഇത്തരം 300 മിഗ്-21 കളോ അവയുടെ വകഭേധങളൊ ആണ്. 125 മിഗ് ബൈസൺ കൽ MiG-MAPO ഉം (ഹാൽ) HAL ഉം ചേർന്ന് പരിഷ്കറിക്കുകയുണ്ടായി. ആദ്യത്തെ 125 എണ്ണത്റ്റിനു ശേഷം മറ്റൊരു 50 എണ്ണം കൂടെ പരിഷകരിക്കും എന്നു പറയുന്നു. ഇതിൽ പുതിയ റഡാറുകളും മിസൈലുകളും ഉൾപ്പെടും. മധ്യ ദൂര മിസൈലായ R-73RDM2-ഉം ദീര്‍ഘ ദൂര മിസൈലായ R-77RVV-AE-ഉം വഹിക്കാനുള്ള ശേഷി ഇതിനു വർദ്ധിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ടു മിഗ്-21 കൾ റഷ്യയിലാണ് പരിഷകരിച്ചത്. ബാക്കിയുള്ളവ എല്ലാം ഹിന്ദുസ്ഥാൻ എയറൊനോട്ടിക്കൽ ലിമിറ്റഡിലാണ് പരിഷകരണം പൂർത്തിയാക്കിയത്. ഇതൊക്കെയായാലും കാലപ്പഴക്കം മൂലം പല വിമാനങ്ളും ശരിയാക്കാനാവാത്ത വിധം കേടായിട്ടുണ്ട്. [2]
എഫ് -16
എഫ് 16 ഫൈറ്റിങ് ഫാൽക്കൺഎന്നാണ് മുഴുവൻ പേര്. പോരാടും കഴുകൻ എന്നർത്ഥം. ബാറ്റിൽ സ്റ്റാർ ഗലാക്ൾറ്റിക്ക എന്ന പ്രസിദ്ധമായ സ്റ്റാർവേർള്ഡ് മിനി സിരീസിനു ശേഷം വൈമാനികർ ഇതിനെ 'വൈപർ'(Viper) എന്നും വിളിച്ചുതുടങ്ങി. ഭാരം കുറഞ്ഞ് പോർവിമാനമായാണ് ജനറൽ ഡൈനാമിക്സ് ഇതിനെ വികസിപ്പിച്ചത് എങ്കിലും സർവ്വവിധ സേവനങ്ങൾക്കും പര്യാപ്തമായി മാറാൻ എഫ് 16-നു കഴിഞു. ഇതിന്റെ ഉപയോഗത്തിലെ വൈവിധ്യം കാരണം വിദേശരാജ്യങ്ങളിൽ നല്ല പോലെ ചിലാവായി. 24 രാജ്യങ്ങളിലേയ്ക്കു ഇതു കയറ്റി അയക്കുന്നുണ്ട്. പഴക്കം ചെന്ന 300 മിഗ് 21-കൾക്ക് പകരം വയ്ക്കാനായി ഈയിടെ ഇന്ത്യയും ഇതു വാങ്ങുവാനുള്ള കരാറിൽ ഏർപ്പെട്ടത് പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു
അമേരിക്കയ്ക്കായി 1976 -ൽ ജനറൽ ഡൈനാമിക്സ് കമ്പനി നിർമ്മാണം തുടങ്ങി. ഒറ്റ എൻജിൻ സൂപ്പർ സോണിക് മൾട്ടി റോൾ ഫൈറ്റർ വിമാനം. 1993-ൽ ജനറൽ ഡൈനാമിക്സ്, ലോഹ്ഹീഡ് കോർപ്പറേഷനു നിർമ്മാണം കൈമാറി. പിന്നീട് ഈ കമ്പനി ലോക്ഹീഡ് മാർട്ടിനായി.
പീരങ്കികളും മിസൈലുകളും ബോംബുകളും വഹിക്കാൻ ശേഷി. മിഗ് 29, മിറാഷ് എഫ് 1 എന്നീ യുദ്ധവിമാനങ്ങളുമായി മത്സരിക്കുന്നു.1986-ലെ സോവിയറ്റ്-അഫ്ഗാൻ യുദ്ധകാലത്ത് പാക് വ്യോമസേനയുടെ ഭാഗമായി. 2002-ൽ താലിബാനെതിരേ ഫലപ്രദമായി ഉപയോഗിച്ചു. ലേസർ ഗൈഡഡ് ബോംബുകൾ വർഷിക്കാൻ പ്രധാനമായി ഉപയോഗിക്കുന്നു. പാക്കിസ്ഥാൻ ആകെ 40 വിമാനങ്ങൾ വാങ്ങി. ഇതിൽ 32 എണ്ണം സർവീസിലുണ്ട്. 71 വിമാനങ്ങൾക്ക് ഓർഡർ നൽകിയെങ്കിലും അമേരിക്ക പിന്നീട് കരാർ റദ്ദാക്കി.
Stories you may Like
- മിഗ് 21 യുദ്ധവിമാനങ്ങളുടെ സേവനം നിർത്തി വ്യോമസേന
- ഐഎൻഎസ് വിക്രാന്തിൽ രാത്രികാല ലാൻഡിങ് നടത്തി മിഗ് 29 കെ യുദ്ധവിമാനം
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- ആ കാശു കിട്ടാതെ മനംനൊന്ത് ആതമഹത്യ ചെയ്ത് ശിവരാമൻ
- കാലിക്കറ്റിന് പിന്നാലെ കേരളയിലും തിരിച്ചടി; സിപിഎം കടുത്ത അതൃപ്തിയിൽ
- TODAY
- LAST WEEK
- LAST MONTH
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- മധ്യപൂർവ്വ ഏഷ്യയിലെ സംഘർഷവും റഷ്യ - യുക്രെയിൻ യുദ്ധവും, ചൈന- തായ്വാൻ പിരിമുറുക്കവുമടക്കം മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലെത്തി നിൽക്കുമ്പോൾ, ഏറ്റവും സുരക്ഷിതമായ രാജ്യങ്ങൾ ഏതൊക്കെയെന്നറിയുക; ഒൻപത് ആണവ ശക്തികൾ ഉള്ള ലോകത്ത്; താരതമ്യേന സുരക്ഷിതമായ രാജ്യങ്ങൾ ഇവയൊക്കെ
- അൽ അഖ്സ പള്ളിക്ക് മുകളിലൂടെയും ചീറിപ്പാഞ്ഞത് നിരവധി ഇറാൻ റോക്കറ്റുകൾ; എന്നിട്ടും ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിച്ചത് ഇസ്രയേൽ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ മികവ്; ഇറാൻ തൊടുത്തു വിട്ട 300 മിസൈലുകൾ തകർക്കാൻ ഇസ്രയേലിന് ചെലവായത് 4600 കോടിയോളം രൂപ!
- സിഡ്നിയിലെ പള്ളിയിൽ നടന്ന ആക്രമണം തീവ്രവാദി ആക്രമണമെന്ന് സ്ഥിരീകരിച്ച് പൊലീസ്; മതതീവ്രവാദ ചിന്ത ആക്രമണത്തിന് പ്രചോദനമായി; ബിഷപ്പിനെ കുത്തിയ 15 കാരൻ പിടിയിൽ; പരിക്കേറ്റ ബിഷപ്പ് അപകടനില തരണം ചെയ്തു
- തോൽവിയിൽ മനം മടുക്കാത്ത ഉത്സാഹ ശീലം; ഓരോ തവണയും റാങ്ക് നില മെച്ചപ്പെടുത്തി മോഹത്തിന് പിന്നാലെ; ഐപിഎസ് ട്രെയിനിങ്ങിനിടയിലും തുടർന്ന പഠനം; ജോലി ചെയ്തുകൊണ്ടു തന്നെ കഠിനാദ്ധ്വാനം; ഐഎഎസിൽ നാലാം റാങ്ക് നേടിയ മലയാളി സിദ്ധാർഥ് രാം കുമാറിന് ഇത് മോഹസാഫല്യം
- അമിത വേഗത്തിലെത്തിയ കാർ ബൈക്കിനു പിന്നിൽ ഇടിച്ചു; മൈസൂരുവിൽ മലയാളി വിദ്യാർത്ഥിനി ഉൾപ്പെടെ മൂന്നു പേർ മരിച്ചു
- കൊല്ലത്തെ ബിജെപിയിൽ വ്യാജ മെത്രാൻ ഉയർത്തി വിട്ട അലയൊലികൾ അവസാനിക്കുന്നില്ല; വ്യാജൻ വലിഞ്ഞു കയറി വന്നതെന്ന് ഒരു വിഭാഗം; ക്ഷണിച്ചിട്ടാണ് വന്നതെന്ന് ജെയിംസ് ജോർജ്; അവസരം മുതലെടുത്ത് എൽഡിഎഫും യുഡിഎഫും
- മാസപ്പടി കേസിൽ മകൾ വീണയിലേക്ക് ഇ.ഡി. അന്വേഷണം എത്തുമോ? മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് രോഷത്തോടെ പിണറായിയുടെ മറുപടി; നിങ്ങൾക്ക് അങ്ങനെ ഒരു തോന്നലുണ്ടെങ്കിൽ അതുമായി നടക്കൂ.. പിന്നാലെ മൈക്ക് ഓഫ് ചെയ്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മടക്കം; എക്സാലോജിക് പിണറായിയെ പൊള്ളിക്കുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്റെ ഘാതകൻ ലാഹോറിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു; അധോലോക കുറ്റവാളി അമീർ സർഫറാസിനെ വെടിവെച്ചു കൊന്നത് രണ്ട് പേർ ചേർന്ന്; ഇന്ത്യയുടെ ശത്രുക്കൾ വിദേശത്തു അജ്ഞാതരാൽ കൊല്ലപ്പെടുന്നത് തുടരുന്നു
- 2000 ഓളം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള മിന്നൽ ആക്രമണം; പ്രതിരോധ കരുത്തിൽ വമ്പൻ നാശങ്ങൾ ഒഴിവാക്കിയ ഇസ്രയേൽ മികവ്; ഇറാന് തിരിച്ചടി നൽകാൻ നെതന്യാഹൂ സർക്കാർ; പിന്തുണയുമായി അമേരിക്ക; ആശങ്കയിൽ സൗദി; പശ്ചിമേഷ്യയെ 'യുദ്ധഭീതിയിലാക്കി' ഇറാന്റെ ആക്രമണം; യുദ്ധകാല മന്ത്രിസഭയുമായി ഇസ്രയേൽ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍