രാജ്യത്തെ ഏഴു ദേശീയ പാർട്ടികൾ കഴിഞ്ഞ വർഷം 'ഔദ്യോഗികമായി' സ്വീകരിച്ച സംഭാവന വെറും 102 കോടി! 20,000 രൂപയ്ക്കു മുകളിലെ സംഭാവനക്കണു പുറത്തു വന്നപ്പോൾ 100 കോടിയോളം നൽകിയത് 1744 പേർ; കള്ളപ്പണം വെളുപ്പിക്കാൻ മാത്രമായി രാജ്യത്ത് 200 'കടലാസു പാർട്ടികൾ' പ്രവർത്തിക്കുന്നുവെന്നു വ്യക്തമാക്കി തെരഞ്ഞെടുപ്പു കമ്മീഷനും; ഇന്ത്യയിൽ രാഷ്ട്രീയം ഏറ്റവും നല്ല 'ബിസിനസ്' ആകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവുമധികം കള്ളപ്പണം ഒഴുകുന്നത് രാഷ്ട്രീയ പാർട്ടികളുടെ പോക്കറ്റിലേക്കോ? വിവിധ രാഷ്ട്രീയ പാർട്ടികൾ വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷം 1744 പേരിൽ നിന്ന് മാത്രം 'ഔദ്യോഗികമായി' 100 കോടി രൂപയോളം രാജ്യത്തെ ഏഴു ദേശീയ പാർട്ടികൾ ചേർന്ന് സ്വീകരിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട കണക്കാണിത്.
ഇതിനു പുറമേ കടലാസിൽ മാത്രം പ്രവർത്തിക്കുന്ന 200 രാഷ്ട്രീയ പാർട്ടികൾ രാജ്യത്തുണ്ടെന്നും അവ കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി മാത്രം രൂപീകരിച്ചവയാണെന്നും ഇലക്ഷൻ കമ്മീഷനും സംശയം പ്രകടിപ്പിച്ചതോടെ രാജ്യത്തെ ഏറ്റവും ലാഭകരമായ 'ബിസിനസ്' ആയി രാഷ്ട്രീയം മാറുന്നുവെന്നതിലേക്കാണ് കാര്യങ്ങൾ വിരൽചൂണ്ടുന്നത്.
കറൻസി നിരോധനത്തിലൂടെ ഇപ്പോൾ നരേന്ദ്ര മോദി തുടങ്ങിവച്ച കള്ളപ്പണവേട്ടയിൽ രാജ്യത്തെ ചെറുമീനുകളാണ് വലയിൽ കുടുങ്ങുന്നതെന്നും വൻകിടക്കാരെ തൊടാൻ ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ മടിക്കുന്നുവെന്നുമുള്ള വിമർശനം ഉയരുന്നതിനിടെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. ജനാധിപത്യ പ്രക്രിയയിലേക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്കു തടയാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ പുതിയ ചട്ടങ്ങൾ കൊണ്ടുവരാൻ ആലോചിക്കുകയാണ്. ഇതിന്റെ ഭാഗമായി രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള സംഭാവനകൾ സ്വീകരിക്കുന്നതിന്റെ ഉൾപ്പെടെ കണക്കുകൾ രാഷ്ട്രീയ പാർട്ടികൾ നൽകണമെന്ന നിഷ്കർഷിക്കാൻ തിരഞ്ഞെടുപ്പു കമ്മീഷൻ ആലോചനകൾ തുടങ്ങിക്കഴിഞ്ഞു.
2015-16 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ ഏഴു ദേശീയ പാർട്ടികൾ സംഭാവനയായി സ്വീകരിച്ചത് 102.2 കോടി രൂപയാണെന്നാണ് അവ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുള്ളത്. 20,000 രൂപയ്ക്കു മുകളിലുള്ള സംഭാവനകൾ മാത്രം പരിഗണിക്കുമ്പോഴുള്ള കണക്കാണിത്. നിലവിലെ ചട്ടങ്ങൾ അനുസരിച്ച് ഇതിൽ താഴെ തുകകൾ സ്വീകരിക്കുമ്പോൾ അത് ആരിൽ നിന്നെന്ന് പാർട്ടികൾ വെളിപ്പെടുത്തേണ്ടതില്ല. അതേസമയം, ഇത്തരത്തിൽ ലഭിച്ച സംഭാവനകളിൽ മിക്കതിന്റെയും ഉറവിടം 'അജ്ഞാത'മാണ്.
102.2 കോടിയിൽ ഇതിൽ സിംഹഭാഗവും ഭരണകക്ഷിയായ ബിജെപിക്കു ലഭിച്ച സംഭാവനയാണ്. അതായത്, ആകെ സംഭാവന ലഭിച്ച 102 കോടി രൂപയിൽ 76 കോടി രൂപയും ബിജെപിക്കാണ് ലഭിച്ചത്. മറ്റു ദേശീയ പാർട്ടികളായ കോൺഗ്രസ്, എൻസിപി, സിപിഐ, സിപിഐ(എം), തൃണമൂൽ കോൺഗ്രസ് തുടങ്ങിയവർ വെളിപ്പെടുത്തിയ തുകയുടെ മൂന്നിരട്ടിയിൽ അധികമാണിത്. ബിജെപി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തുക സംഭാവന ലഭിച്ചതു കോൺഗ്രസിനാണ്. 918 പേരിൽനിന്നായി 20 കോടി രൂപ.
മുൻവർഷത്തെ അപേക്ഷിച്ച് (2014-15), ദേശീയ പാർട്ടികൾക്കു ലഭിച്ച സംഭാവനകളിൽ 528 കോടി രൂപയുടെ - 84 ശതമാനത്തിന്റെ - കുറവുണ്ടായി. തങ്ങൾക്കു ലഭിച്ചിരുന്ന സംഭാവനകളിൽ 98% ഇടിവുണ്ടായതായി ശരത് പവാർ നേതൃത്വം നൽകുന്ന എൻസിപി പറയുന്നു. 2014-15 വർഷത്തിൽ 38 കോടി രൂപ സംഭാവനയായി സ്വീകരിച്ച എൻസിപിക്കു ഇക്കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചത് 71 ലക്ഷം രൂപയാണ്. 2014-15 കാലയളവിൽ 437 കോടി രൂപ സംഭാവനയായി സ്വീകരിച്ച ബിജെപിക്ക് ഈ വർഷം ലഭിച്ചത് 76 കോടി രൂപ മാത്രം; അതായത് 82% ഇടിവ്. നരേന്ദ്ര മോദിക്കു കീഴിൽ കേന്ദ്രത്തിൽ ഭരണത്തിലെത്തിയതിനു പിന്നാലെ 2013-14, 2014-15 കാലയളവിൽ ബിജെപിക്കു ലഭിച്ചിരുന്ന സംഭാവനകളിൽ 156% വരെ വളർച്ചയുണ്ടായിരുന്നു. ഇതേ വർഷങ്ങളിൽ കോൺഗ്രസിനു ലഭിച്ചിരുന്ന സംഭാവനകളിലും 137% വരെ വളർച്ചയുണ്ടായിരുന്നു.
അതേസമയം, ഇത്തരത്തിൽ പുറത്തുവന്നത് ഔദ്യോഗികമായി കാണിച്ചിട്ടുള്ള കണക്കു മാത്രമാണെന്നും വൻതുകകൾ 20,000 രൂപയ്ക്ക് താഴെയെന്ന രീതിയിൽ പല പേരുകളിൽ സ്വീകരിച്ചതായി കാട്ടി രാഷ്ട്രീയ പാർട്ടികളെല്ലാം വൻതോതിൽ കൃത്രിമം കാണിച്ചിട്ടുണ്ടെന്നുമുള്ള സംശയവും ഉയർന്നിട്ടുണ്ട്. 20,000 രൂപയ്ക്കു താഴെയുള്ള സംഭാവനകളുടെ വിശദാംശങ്ങൾ ഇനിയും ലഭ്യമായിട്ടുമില്ല. ഇതുമായി ബന്ധപ്പെട്ട ആദായനികുതിയുടെ വിശദാംശങ്ങൾ ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള പാർട്ടികൾ ഇനിയും തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയിട്ടില്ലെന്നതിനാൽ ചെറിയ തുകകളിൽ വൻതുകകൾ വകമാറ്റിയിരിക്കാമെന്ന സംശയവും ഉയരുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് 2000 രൂപയ്ക്ക് മുകളിൽ വാങ്ങുന്ന എല്ലാ സംഭാവനകളുടേയും കണക്കുകൾ ഇനി നൽകണമെന്ന നിലയിൽ പുതിയ ചട്ടങ്ങൾ തിരഞ്ഞെടുപ്പുകമ്മീഷൻ കൊണ്ടുവരുന്നതെന്നാണ് സൂചന. അതേസമയം, ഇക്കാലയളവിൽ 20,000 രൂപയ്ക്കു മുകളിലുള്ള ഒരു സംഭാവന പോലും സ്വീകരിച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മായാവതി നേതൃത്വം നൽകുന്ന ബഹുജൻ സമാജ്വാദി (ബിഎസ്പി) അറിയിച്ചത് കമ്മീഷനെ ഞെട്ടിച്ചിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിച്ച് രാജ്യത്ത് 200 കടലാസു പാർട്ടികൾ
അതേസമയം, കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി മാത്രം രാജ്യത്ത് 200 രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിക്കുന്നതായി തിരഞ്ഞെടുപ്പു കമ്മീഷൻ കണ്ടെത്തിയിട്ടുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നു. ഈ പാർട്ടികൾക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര നികുതി ബോർഡിനെ സമീപിക്കാൻ ഒരുങ്ങുകയാണ് കമ്മീഷൻ. ഇതോടൊപ്പം ഈ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്യും ഈ പാർട്ടികളുടെ പട്ടിക കമ്മീഷൻ നികുതി ബോർഡിന് ഉടൻ തന്നെ കൈമാറും. 2005 മുതൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത പാർട്ടികളാണ് ഇവയെന്നും സംഭാവന നൽകുന്ന തുകയ്ക്ക് നികുതി നൽകേണ്ടതില്ലെന്നതിന്റെ മറവിൽ ഈ പാർട്ടികൾ പലതും വ്യാപകമായി കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിൽക്കുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷൻ സംശയിക്കുന്നു.
കള്ളപ്പണത്തിലൂടെ രാജ്യത്ത് കെട്ടിപ്പടുത്ത സമാന്തര സമ്പദ് വ്യവസ്ഥ വളരുന്നത് രാഷ്ട്രീയക്കാരുടെ അനുഗ്രഹത്തോടെയാണ് എന്ന് ഇതിലൂടെ വ്യക്തമാകുന്നു. കള്ളപ്പണക്കാരുടെ സംരക്ഷകരായി രാഷ്ട്രീയക്കാർ മാറുന്നതും ഈ സാഹചര്യത്തിലാണ്. ഇതോടെയാണ് ഇതിന് അറുതിവരുത്താനുള്ള നടപടികൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനും ഇപ്പോൾ തുടക്കം കുറിക്കുന്നത്. 2000 രൂപയ്ക്ക് മുകളിൽ വാങ്ങുന്ന ഓരോ സംഭാവനയ്ക്കും കൃത്യമായി വിവരം നൽകണമെന്നു വരുമ്പോൾ ഇപ്പോൾ രാഷ്ട്രീയ പാർട്ടിക്കാരും കള്ളപ്പണക്കാരും ചേർന്നുള്ള അവിശുദ്ധ ബന്ധം തകരുമെന്നും പതിയെ ഇല്ലാതാകുമെന്നും തിരഞ്ഞെടുപ്പു കമ്മീഷനും കരുതുന്നു.
രാഷ്ട്രീയ പാർട്ടിയായി രൂപീകരിക്കപ്പെടുകയും മറ്റു പ്രവൃത്തികളിൽ ഏർപ്പെടുന്നതും അംഗീകരിക്കാനാകില്ല. അത്തരം പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കും. ഇൻകം ടാക്സ് റിട്ടേൺസ് സമർപ്പിക്കാൻ പോലും തയ്യാറാകാത്ത പാർട്ടികളുണ്ട്. റിട്ടേൺസ് സമർപ്പിച്ചാലും അതിന്റെ പകർപ്പ് ഞങ്ങൾക്ക് അയക്കാറുമില്ല - തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ടു ചെയ്യുന്നു.
രാഷ്ട്രീയ പാർട്ടി എന്ന ലേബലിൽ ലഭിക്കുന്ന ആദായ നികുതി വകുപ്പ് ഇളവിന്റെ ആനുകൂല്യം മുതലെടുത്താണ് പാർട്ടികളുടെ കള്ളപ്പണം വെളുപ്പിക്കൽ നടക്കുന്നത്. രജിസ്ട്രേഷൻ റദ്ദാക്കുന്നതോട് ഈ അനുകൂല്യം ഇല്ലാതെയാകും. പാർട്ടികളുടെ പണമിടപാടുകളെ സംബന്ധിച്ച് അന്വേഷിക്കാനാണ് കമ്മീഷൻ കേന്ദ്രനികുതി ബോർഡിനോട് ആവശ്യപ്പെടുക. നിലവിൽ ഏഴ് ദേശീയ പാർട്ടികളും 58 സംസ്ഥാന പാർട്ടികളും 1786 രജിസ്ട്രേഡ് പാർട്ടികളുമാണ് രാജ്യത്തുള്ളത്.
പാർട്ടികൾ രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള അജ്ഞാത സംഭാവനകൾ സ്വീകരിക്കുന്നത് കേന്ദ്രസർക്കാർ നിരോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
രണ്ടായിരത്തിനും അതിനുമുകളിലും അജ്ഞാത സംഭാവനകൾ സ്വീകരിക്കുന്നത് തടയാൻ സർക്കാർ നിയമഭേദഗതി കൊണ്ടുവരണമെന്നാണ് കമ്മീഷന്റെ ആവശ്യം. നിലവിൽ അജ്ഞാത സംഭാവനകൾ സ്വീകരിക്കുന്നതിന് ഭരണഘടനാപരമായി തടസ്സങ്ങളൊന്നുമില്ല. എന്നാൽ 1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 29 സി പ്രകാരം അപ്രഖ്യാപിതവും ഭാഗികവുമായ നിരോധനമുണ്ട്. പക്ഷെ 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകൾക്കൊപ്പം സത്യവാങ്മൂലം നൽകണമെന്ന് നിയമത്തിലുണ്ട്. അതിനാൽ തന്നെ ഇത്തരം സംഭാവനകളുടെ കണക്കുകൾ മാത്രമേ എല്ലാ കക്ഷികളും നൽകാറുമുള്ളൂ. ഈ സ്ഥിതിക്ക് മാറ്റം വരുന്നതോടെ രാഷ്ട്രീയ പാർ്ട്ടികളുടെ മറവിൽ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ ഇല്ലാതാകും.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്