വിവാഹത്തിന് ഹാൾ ബുക്ക് ചെയ്തപ്പോൾ അടച്ചത് ജിഎസ്ടി അടക്കം മുഴുവൻ തുകയും; കോവിഡ് വ്യാപനഭീതിയിൽ കല്യാണം ക്യാൻസൽ ചെയ്തപ്പോൾ തിരിച്ചുകിട്ടിയത് ജിഎസ്ടി ഒഴിച്ചുള്ള തുക; ചോദിക്കാൻ ധൈര്യപ്പെടുന്നവരോട് സർക്കാരിലേക്ക് അടച്ചുവെന്ന തൊടുന്യായം; തുക സർക്കാരിലേക്ക് അടയ്ക്കാതെ ഇടപാടുകാരെ കബളിപ്പിച്ച് പല ഹാൾ ഉടമകളും; പൂഴ്ത്തിവയ്ക്കുന്നത് മുഴുവൻ തുകയും മടക്കിനൽകണമെന്നുള്ള സർക്കാർ ഉത്തരവ്; കോവിഡ് കാലത്തെ മറ്റൊരു കൊള്ളയടി ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: വിവാഹ മണ്ഡപങ്ങൾ ബുക്ക് ചെയ്തവർ അത് റദ്ദ് ചെയ്യുമ്പോൾ ജിഎസ്ടി തുക തിരികെ കൊടുക്കുന്നില്ലെന്ന് പരാതി. പല വിവാഹ മണ്ഡപ ഉടമകളും ജിഎസ്ടി തുക ഒഴിവാക്കിയുള്ള തുകയാണ് കാൻസൽ ചെയ്യുമ്പോൾ മടക്കി നൽകുന്നത്. കോവിഡ് കാരണം വിവാഹങ്ങൾ റദ്ദ് ചെയ്യപ്പെടുന്നത് വ്യാപകമായിരിക്കുകയാണ്. ഈ അവസ്ഥയിൽ തന്നെയാണ് ജിഎസ്ടി തുകയിലുള്ള വെട്ടിപ്പും നടക്കുന്നത്. ജിഎസ്ടി തുക ബുക്ക് ചെയ്തവർക്ക് തിരികെ നല്കാതിരിക്കുമ്പോൾ അത് സർക്കാരിലേക്കും പോകുന്നില്ല. ജിഎസ്ടി തുക സർക്കാരിലേക്ക് അടച്ചു എന്നാണ് പല ഹാൾ ഉടമകളും ഹാൾ ബുക്ക് ചെയ്തവർക്ക് നൽകിയ മറുപടി. സർക്കാരിലേക്ക് അടച്ചു എന്ന് പറഞ്ഞിട്ട് ഈ തുക സ്വന്തമാക്കുകയാണ് പലരും ചെയ്യുന്നത്. ഹാൾ റദ്ദ് ചെയ്താൽ ജിഎസ്ടി ഉൾപ്പെടെ തിരികെ നൽകാനാണ് സർക്കാർ ഉത്തരവ്. ഇത് മറച്ചുവച്ചാണ് ഈ കൊള്ളയടി.
കോവിഡ് കാരണം വിവാഹം മുടങ്ങുമ്പോൾ ജിഎസ്ടി സർക്കാരിലേക്ക് അടച്ചു പോയെങ്കിൽ അതും തിരികെ വാങ്ങാൻ അവസരമുണ്ട്. അത് ഹാൾ ഉടമകൾ പലരും വാങ്ങുന്നുമുണ്ട് എന്നാണ് അറിവ്. എന്തായാലും സർക്കാരിലെക്ക് അടച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി ഈ ഇനത്തിലെ ജിഎസ്ടി ഒഴിവാക്കിയുള്ള തുകയാണ് പലരും തിരികെ നൽകുന്നത്. വൻ തുകയാണ് വിവാഹ മണ്ഡപങ്ങൾ ബുക്ക് ചെയ്തവർക്ക് ഈ രീതിയിൽ നഷ്ടമാകുന്നത്. ഉപഭോക്തൃ ചൂഷണമാണ് ജിഎസ്ടി വെട്ടിപ്പിന്റെ പേരിൽ നടക്കുന്നത് എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. വിവാഹപാർട്ടികൾക്ക് പലരും ജിഎസ്ടി തുക തിരികെ ലഭിക്കുമോ എന്ന് പോലും അറിയില്ല. ഈ അജ്ഞതയും ചൂഷണം ചെയ്യപ്പെടുന്നുണ്ട് എന്നാണ് വ്യക്തമാകുന്നത്.
വിവാഹ മണ്ഡപങ്ങൾ നൽകുന്നത് ഒരു സർവീസ് ആയതിനാൽ 18 ശതമാനമാണ് ജിഎസ്ടി. ഒന്നും രണ്ടും ലക്ഷം രൂപയാണ് രണ്ടോ മൂന്നോ മണിക്കൂറുകൾ മാത്രം വേണ്ടി വരുന്ന വിവാഹ ചടങ്ങുകൾക്ക് പല ഹാൾ ഉടമകളും ഈടാക്കുന്നത്. രണ്ടു ലക്ഷം രൂപ വാങ്ങിയാൽ 36000 രൂപയാണ് ജിഎസ്ടി ഇനത്തിൽ അടയ്ക്കുന്നത്. ഇങ്ങനെ രണ്ടു ലക്ഷം മടക്കി നൽകുമ്പോൾ ഹാൾ ഉടമകൾ പലപ്പോഴും ജിഎസ്ടിയായ 36000 കഴിച്ചുള്ള തുകയാണ് തിരികെ നൽകുന്നത്. ഈ തുക തിരികെ ചോദിച്ചാൽ അത് ജിഎസ്ടിയായി അടച്ചു എന്ന് പറയും. ഫലത്തിൽ ഹാൾ ബുക്ക് ചെയ്തവർക്ക് ജിഎസ്ടി നഷ്ടമാവുകയാണ് ചെയ്യുന്നത്. ഇതോടെയാണ് പലരും പരാതിയുമായി രംഗത്ത് വന്നത്. കോവിഡ് കാരണം ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയപരിധി നീട്ടിക്കൊടുത്തിട്ടുണ്ട്. ഇതിന്റെ മറപിടിച്ച് മിക്കവരും റിട്ടേൺ ഫയൽ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ മുഴുവൻ തുകയും തിരികെ നൽകാവുന്നതേയുള്ളൂ. ഇതിനു നിയമ തടസവുമില്ല. അടച്ച് ആറുമാസം കഴിഞ്ഞാലും തുക തിരികെ വാങ്ങാൻ ജിഎസ്ടിയിൽ തന്നെ വകുപ്പുമുണ്ട്. ഇതിനുള്ള ഒരു ഫോം വേറെ തന്നെ വകുപ്പ് ഇറക്കിയിട്ടുണ്ട്. പക്ഷെ ജിഎസ്ടി തുക സർക്കാരിലേക്കും പോകുകയോ ഹാൾ ബുക്ക് ചെയ്തവർക്ക് തിരികെ ലഭിക്കുകയോ ചെയ്യുന്നില്ല. പകരം ഉടമകളുടെ കീശയിലെക്ക് തന്നെ പോവുകയാണ് എന്ന ആക്ഷേപമാണ് ഉള്ളത്.
ജിഎസ്ടി തുക സർക്കാരിലേക്ക് അടച്ചോ ഈ തുക തിരികെ ലഭിക്കാൻ കഴിയുമോ എന്ന ചോദ്യങ്ങൾക്കും ഹാൾ ഉടമകൾ മറുപടി നൽകുന്നില്ലെന്ന് ആക്ഷേപമുണ്ട്. കൂണ് പോലെയാണ് പല വിവാഹ മണ്ഡപങ്ങളും ഉയർന്നു വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് കണ്ടുപിടിക്കാൻ ഇന്റലിജൻസ് വിംഗിനു പരിമിതികളുണ്ട്. ഇവരിൽ പലരും ജിഎസ്ടി റജിസ്ട്രേഷൻ നടത്തിയിട്ടില്ലെന്നും സൂചനകളുണ്ട്. വിവാഹ മണ്ഡപങ്ങളിൽ 40 ശതമാനവും രജിസ്ട്രേഷൻ എടുത്തും 60 ശതമാനം രജിസ്ട്രേഷൻ എടുക്കാതെയുമാണ് ഈ കളി കളിക്കുന്നത്. സർവീസ് ആയതുകൊണ്ട് ഇരുപത് ലക്ഷത്തിന്റെ പരിധിയൊന്നും വിവാഹ മണ്ഡപങ്ങൾക്കില്ല. രജിസ്ട്രേഷൻ എടുത്താലും എടുത്തില്ലെങ്കിലും ഒരേ കളികളാണ് ഇവർ നടത്താറ്. ടാക്സ് വെട്ടിപ്പിന്റെ ഈ കളി തന്നെയാണ് വിവാഹമണ്ഡപങ്ങൾ ബുക്ക് ചെയ്തവർക്ക് നേരെയും ഹാൾ ഉടമകൾ പയറ്റുന്നത്. വിവാഹം കഴിഞ്ഞാൽ വിവാഹപ്പാർട്ടികൾ അത് വഴി പോകും. ടാക്സ് കൊടുത്തോ ഇല്ലേ ഒന്നും ഇവർ അന്വേഷിക്കില്ല. ഇതും ഹാൾ ഉടമകൾ ഒരു സുവർണാവസരമായി എടുക്കും.
അഥവാ നടത്തിയാൽ തന്നെ ജിഎസ്ടി തുകയിൽ വെട്ടിപ്പും നടത്തുന്നുണ്ട്. സെയിൽസ് ടാക് ഇന്റലിജൻസ് വിഭാഗം റെയ്ഡ് എന്ന പേരിൽ വിവാഹ മണ്ഡപങ്ങൾ ലാക്കാക്കി നടത്തുന്ന ഓപ്പറേഷൻസുകളിലാണ് പലപ്പോഴും ഈ വെട്ടിപ്പ് വെളിയിൽ വരാറുള്ളത്. പിടിച്ചാൽ വൻ തുകയാണ് ജിഎസ്ടി വിഭാഗം പിഴ ഉൾപ്പെടെ ഈടാക്കാറുള്ളത്. പെനാൽറ്റിയും ടാക്സും ഉൾപ്പെടെയുള്ള പിഴയാണ് ഈടാക്കുന്നത്. ഇങ്ങനെ പിഴ നൽകിയാലും ജിഎസ്ടിയിൽ നിന്ന് ഒഴിഞ്ഞു മാറാനുള്ള നീക്കങ്ങളാണ് ഹാൾ ഉടമകൾ നടത്താറുള്ളത്. റിസോർട്ട് ഉടമകളും ഈ രീതിയിൽ ജിഎസ്ടി തട്ടിപ്പ് നടത്തുന്നതായി മുൻപേ തന്നെ ആക്ഷേപമുണ്ട്.
എന്നാൽ പല വൻകിട വിവാഹമണ്ഡപങ്ങളും മറുനാടനോട് ഈ കാര്യം നിഷേധിച്ചു. ബുക്ക് ചെയ്തവർക്ക് ജിഎസ് ടി തുക നഷ്ടമാകില്ല തിരുവനന്തപുരത്തെ ശ്രീമൂലം ക്ലബ് പറയുന്നു. മാസങ്ങൾ മുൻപ് തന്നെയുള്ള ബുക്കിങ് ആണ് ഞങ്ങൾക്ക് വന്നിരിക്കുന്നത്. അതാത് മാസം തന്നെ ജിഎസ്ടിയും അടച്ചിട്ടുണ്ട്. പക്ഷെ ഇപ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഞങ്ങൾ ഹാൾ ബുക്കിങ് പണം അവർക്ക് തന്നെ തിരികെ നൽകുന്നുണ്ട്. ജിഎസ്ടി ഒഴിച്ചുള്ള തുകയാണ് നൽകിയിരിക്കുന്നത്. പക്ഷെ സർക്കാരിനോട് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ജിഎസ്ടി തുക തിരികെ നൽകാൻ. അത് ലഭിക്കുന്ന മുറയ്ക്ക് തുക തിരികെ നൽകും-ശ്രീമൂലം ക്ലബ് സെക്രട്ടറി ബാലൻ മാധവൻ മറുനാടനോട് പറഞ്ഞു.
ഇതേ മറുപടി തന്നെയാണ് ട്രിവാൻഡ്രം ക്ലബ് അധികൃതരും പറയുന്നത്. ഹാൾ ബുക്ക് ചെയ്തവർക്ക് ജിഎസ്ടി തുക കൂടി തിരികെ നൽകണം. അതാണ് സർക്കാർ ഉത്തരവ്- ട്രിവാൻഡ്രം ക്ലബ് സെക്രട്ടറി സന്തോഷ് മറുനാടനോട് പറഞ്ഞു. കഴിഞ്ഞ മാർച്ച് മുതൽ ഈ മാർച്ച് വരെയുള്ള ബുക്കിങ് കഴിഞ്ഞ വർഷം തന്നെ ആയിട്ടുണ്ട്. അപ്പോൾ ആ ജിഎസ്ടിക്ക് ഉള്ള റീ ഫണ്ട് സെപ്റ്റംബറിനുള്ളിൽ അപേക്ഷിച്ചാൽ മതി. അത് സർക്കാർ പറഞ്ഞിട്ടുണ്ട്. മൂന്നു കേസുകൾ മാത്രമേ ജിഎസ്ടി തിരികെ നൽകാൻ കഴിയാത്ത കേസായിട്ടു ഉള്ളൂ. ഞങ്ങൾ പക്ഷെ പെയ്മെന്റ് തിരികെ നൽകുമ്പോൾ ജിഎസ്ടി ഉൾപ്പെടെയുള്ള പണം തന്നെയാണ് നൽകുന്നത്. അതിനു ശേഷം സർക്കാരിലേക്ക് അപേക്ഷ നൽകും-സന്തോഷ് പറയുന്നു.
അതേസമയം ജിഎസ്ടിയിൽ കഴിയാവുന്നത്ര ഇളവുകൾ ജിഎസ്ടി കൗൺസിൽ ഏർപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നതിൽ കാലതാമസം വരുത്തിയവരുടെ പരമാവധി ലേറ്റ് ഫീ 500 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ജൂലൈ ഒന്നിനും സെപ്റ്റംബർ 30 നും ഇടയിൽ റിട്ടേൺ സമർപ്പിക്കുന്നവർക്ക് ഇളവ് അനുവദിക്കാനാണ് ജിഎസ്ടി കൗൺസിൽ തീരുമാനം. ജൂലൈ 2017 നും ജനുവരി 2020 കാലയളവിൽ ജിഎസ്ടി റിട്ടേൺ സമർപ്പിക്കാത്തവർക്കാണ് ഇളവ് പ്രഖ്യാപിച്ചത്. വരുന്ന ജൂലൈ ഒന്നിനും സെപ്റ്റംബർ 30നും ഇടയിൽ റിട്ടേൺ സമർപ്പിക്കാനാണ് അവസരം നൽകിയത്. പരമാവധി 500 രൂപ മാത്രമേ ലേറ്റ് ഫീയായി ഈടാക്കുകയുള്ളൂ. കോവിഡ് വ്യാപനത്തെ തുടർന്ന് കച്ചവടക്കാർ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിലാണ് ആശ്വാസ നടപടി. ഇതിന് പുറമേ അഞ്ചുകോടിയിൽ താഴെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാർക്ക് തുടർന്നുള്ള മാസങ്ങളിലും ഇളവ് അനുവദിച്ചു. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ റിട്ടേൺ സമർപ്പിക്കാത്തവരുടെ പലിശയാണ് കുറച്ചത്. സെപ്റ്റംബർ 30 ന് മുൻപ് റിട്ടേൺ സമർപ്പിക്കുകയാണെങ്കിൽ പലിശ ഒൻപത് ശതമാനം മാത്രമായിരിക്കും. നിലവിൽ 18 ശതമാനമാണ് പലിശ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കച്ചവടക്കാരെ സഹായിക്കാൻ പലിശ പകുതിയായി വെട്ടിക്കുറച്ചതായി ജിഎസ്ടി കൗൺസിൽ പ്രഖ്യാപിച്ചിട്ടുണ്ട്. .
Stories you may Like
- ജിഎസ്ടി അടച്ചില്ല: ചലച്ചിത്ര അക്കാദമിയോട് കണക്കു ചോദിച്ചു കേന്ദ്ര ഏജൻസി
- ജി എസ് ടിയിൽ ചർച്ച സജീവം; അടച്ച തീയതി ഏതെന്നത് നിർണ്ണായകമാകും
- ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ പ്രതാപൻ കെഡി അഴിക്കുള്ളിൽ
- 'മാസപ്പടിയുടെ കഥ തീർന്നു; ഒരു വക്കീലും ഇങ്ങനെ വാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല'
- തോമസ് ഐസക്കിന് മാത്യു കുഴൽനാടന്റെ മറുപടി
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്