പശുക്കൾക്ക് കോട്ട് നൽകുന്ന യുപിയിൽ മനുഷ്യന് പുതപ്പില്ല; യോഗി ആദിത്യനാഥിന്റെ യുപിയിൽ തണുത്തു വിറച്ച് മരിച്ചത് നാൽപതോളം പേർ; മറ്റു സംസ്ഥാനങ്ങളിലും മരണം റിപ്പോർട്ട് ചെയ്യുന്നു; ഡൽഹിയിൽ രേഖപ്പെടുത്തിയത് നൂറ്റാണ്ടിലെ ഏറ്റവും വലിയ ശൈത്യം; ഹരിയാനയിൽ കുറഞ്ഞ താപനില 0.3 ഡിഗ്രി സെൽഷ്യസിൽ എത്തിയപ്പോൾ ശ്രീനഗറിൽ താപനില മൈനസ് 12വരെയെത്തി; മൂടൽ മഞ്ഞു മൂലം വിമാന സർവീസുകളും തീവണ്ടി ഗതാഗതവും തടസ്സപ്പെട്ടു; ഉത്തരേന്ത്യ തണുത്തുവിറക്കുമ്പോൾ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: തണുപ്പിനെ പ്രതിരോധിക്കാൻ പുതപ്പില്ലാതെ മനുഷ്യൻ മരിച്ചുവീഴുന്ന നാട്! വികസനത്തിന്റെ എന്തൊല്ലാം സ്ഥിതിവിവര കണക്കുകൾ പറഞ്ഞാലും ഉത്തരേന്ത്യയിലെ അവസ്ഥ അതാണ്. അതിശൈത്യം വന്നതോടെ യുപിയിൽ ഇതുവരെ നാൽപ്പതോളം പേർ മരിച്ചുവെന്നാണ് വിവരം. പ്രാദേശിക പത്രങ്ങൾ നിൽകുന്ന വിവരം അനുസരിച്ച്, കമ്പളിവസ്ത്രങ്ങൾ ഒന്നുമില്ലാതെ റോഡരുകിൽ കിടന്ന് ഉറങ്ങിയവരാണ് മരിച്ചവരിൽ ഏറെയും. നേരം വെളുക്കുമ്പോഴേക്കും പലരും തണുത്ത് മരവിച്ച് കിടക്കുന്നതാണ് കണ്ടത്. പശുക്കൾക്ക് ഗോശാലയും, കോട്ടും, സംരക്ഷണ കേന്ദ്രവും ഒരുക്കുന്ന യോഗി ആദിത്യനാഥിന്റെ യുപിയിലാണ് ഈ സംഭവങ്ങൾ എന്നോർക്കണം.
എന്നാൽ ഡൽഹിയിൽ കെജ്രിവാൾ സർക്കാർ തെരുവിൽ കിടക്കുന്നവരെ പുനരധിവാസകേന്ദ്രങ്ങളിലേക്ക് മാറ്റുകയും അവശേഷിക്കുന്നവർക്ക് പുതപ്പ് നൽകുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഡൽഹിയിൽ ഇത്തവണ തണുപ്പിനെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഡൽഹിയൊഴികെയുള്ള മറ്റു സംസ്ഥാനങ്ങളിലും ശൈത്യം മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ഉത്തരേന്ത്യയിലെ നിരവധി നഗരങ്ങളിൽ ഇപ്പോൾ പകൽ താപനില 12 ഡിഗ്രി സെൽഷ്യസിന് താഴെയാണ്. ഉത്തർപ്രദേശ്, ബിഹാർ, ഹരിയാണ, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ പല പ്രദേശങ്ങളിലും തണുപ്പ് രൂക്ഷമാണ്. ഹരിയാനയിൽ കഴിഞ്ഞ ദിവസത്തെ കുറഞ്ഞ താപനില 0.3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. പഞ്ചാബ്: 2.8, ചണ്ഡീഗഢ്: 8.8, രാജസ്ഥാൻ: മൈനസ് മൂന്ന്, ജമ്മുകശ്മീരിലെ ശ്രീനഗർ: മൈനസ് 5.6, പഹൽഗാം: മൈനസ് 12 എന്നിങ്ങനെയായിരുന്നു മറ്റിടങ്ങളിലെ താപനില.
ചൊവ്വാഴ്ചമുതൽ ഡൽഹി ഉൾപ്പെടുന്ന മേഖലയിൽ മഴ തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. മഴ പെയ്താൽ തണുപ്പിന്റെ കാഠിന്യമേറും. ശൈത്യം രൂക്ഷമായ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ താപനില ക്രമരഹിതമാകുന്നതും ഗംഗസ്സമതലത്തിൽ രൂപപ്പെടുന്ന കാഠിന്യമേറിയ മൂടൽമഞ്ഞും ഉത്തരേന്ത്യയിലെ ഇപ്പോഴത്തെ അതിശൈത്യത്തിന് പിന്നിലുണ്ടെന്നാണ് കരുതപ്പെടുന്നത്.
കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. ഇത് ഇനി കൂടുതൽ രൂക്ഷമായേക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.കാലാവസ്ഥാ വ്യതിയാനം മെഡിറ്ററേനിയൻ മേഖലയിൽനിന്നുള്ള ശീതക്കാറ്റിന്റെ (വെസ്റ്റേൺ ഡിസ്റ്റർബൻസ്) തീവ്രതയെയും ആവൃത്തിയെയും മാറ്റിമറിക്കുന്നു. ഇതാണ് വടക്കേ ഇന്ത്യയിലെ രൂക്ഷമായ ശൈത്യത്തിന് ഇടയാക്കുന്നത്. അതേസമയം, മധ്യ-ദക്ഷിണ മേഖലയിൽ അന്തരീക്ഷോഷ്മാവ് കൂടുന്നതിനും ഇത് ഇടയാക്കിയേക്കുമെന്ന് പുണെ ക്ലൈമറ്റ് ചേയ്ഞ്ച് റിസർച്ചിലെ (സിസിസിആർ) മുതിർന്ന ശാസ്ത്രജ്ഞൻ ഭൂപേന്ദർ ബി. സിങ് പറയുന്നു. വരുംവർഷങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇത്തരം രൂക്ഷഫലങ്ങൾ തീവ്രമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
നൂറുവർഷത്തിനിടെ ഏറ്റവും കടുത്ത തണുപ്പാണ് ഇപ്പോൾ ഡൽഹിയിൽ അനുഭവപ്പെടുന്നത്. തുടർച്ചയായ 15 ദിവസങ്ങളിൽ ഡൽഹിയിലെ അന്തരീക്ഷോഷ്മാവ് താഴ്ന്നുകൊണ്ടിരിക്കുന്നു. 2.4 ഡിഗ്രി സെൽഷ്യസ് വരെ ഡൽഹിയിൽ അന്തരീക്ഷ താപനില കുറഞ്ഞു. അതിതീവ്ര ശൈത്യത്തിന്റെ സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് ഡൽഹിയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ശൈത്യത്തിന്റെ പിടിയിലാണ്.
ഡൽഹിയിൽ 2.8 ഡിഗ്രി സെൽഷ്യസാണ് ഞായറാഴ്ചത്തെ കുറഞ്ഞ താപനില. കൂടിയ താപനില 13 ഡിഗ്രി സെൽഷ്യസും. കഴിഞ്ഞ ദിവസം കുറഞ്ഞ താപനില 2.4 ഡിഗ്രി വരെ താഴ്ന്നിരുന്നു. 19.84 ഡിഗ്രി സെൽഷ്യസാണ് ഇത്തവണ രേഖപ്പെടുത്തിയ ശരാശരി കൂടിയ താപനില. 1919-ലെ ഡിസംബറിലാണ് ഇതിനുമുന്‍പ് ഇതുപോലെ തണുപ്പുകൂടിയത്. 1919 ഡിസംബറിൽ 19.8 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ശരാശരി കൂടിയ താപനില ഏറ്റവും കുറഞ്ഞത് 1997-ലാണ്. 17.3 ഡിഗ്രി സെൽഷ്യസാണ് അന്നു രേഖപ്പെടുത്തിയത്.
അസഹ്യമായ ശൈത്യം ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്. മൂടൽ മഞ്ഞു മൂലം വിമാന സർവീസുകളും തീവണ്ടി ഗതാഗതവും തടസ്സപ്പെട്ടു. റോഡ് ഗതാഗതവും മൂടൽ മഞ്ഞു മൂലം പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം, അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലേയ്ക്ക് താഴ്ന്നത് ഡൽഹിയെ ശ്വാസംമുട്ടിക്കുന്നുമുണ്ട്. തണുപ്പിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പം വർധിച്ചതും കാറ്റിന്റെ വേഗതക്കുറവുമാണ് ഇതിന് കാരണം.
ഭൂവിനിയോഗത്തിലുള്ള മാറ്റങ്ങളും വനമേഖലയുടെ വ്യാപക നാശവുമാണ് മേഖലയിലെ കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുന്നത്. ഹരിതഗൃഹവാതകങ്ങൾ, അന്തരീക്ഷത്തിലെ ഉയർന്ന അളവിലുള്ള പൊടി എന്നിവ സ്ഥിതി കൂടുതൽ അപകടത്തിലേയ്ക്ക് എത്തിക്കുന്നു. അന്തരീക്ഷ മലിനീകരണം കൂടുമ്പോൾ മൂടൽമഞ്ഞിന്റെ രൂക്ഷതയും വർധിക്കും. ശീതക്കാറ്റിന്റെ ശക്തി വർധിക്കുമ്പോൾ അന്തരീക്ഷോഷ്മാവും അതിനനുസരിച്ച് താഴും.ഡൽഹി അടക്കമുള്ള നഗരങ്ങളിലെ കടുത്ത ശൈത്യം കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിലാണ് ഗവേഷകർ വിലയിരുത്തുന്നത്.
സാധാരണഗതിയിൽ വർഷത്തിൽ അഞ്ച്-ആറ് ദിവസം അതിരൂക്ഷമായ ശൈത്യം അനുഭവപ്പെടുന്നത് പതിവാണ്. എന്നാൽ ഈ വർഷം ഡിസംബർ 13ന് ശേഷം തുടർച്ചയായി അന്തരീക്ഷ താപനില താഴ്ന്നുകൊണ്ടിരിക്കുകയായിരുന്നു. ഇത് പതിവില്ലാത്തതാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ ശാസ്ത്രജ്ഞൻ ഡോ. ജനമണി പറയുന്നു. ഇത് ജനുവരി ആദ്യം വരെ തുടർന്നേക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
Stories you may Like
- 'പേരേന്താ..? മുസ്ലീമാണോ..? മുസ്ലീങ്ങൾക്ക് വീട് കൊടുക്കില്ലെന്നാണ് ഓണർ പറഞ്ഞിരിക്കുന്നത്'
- ജൂവലറി ജീവനക്കാരിയുടെ ആത്മഹത്യ ഓൺലൈൻ തട്ടിപ്പിന് ഇരയായതോടെ
- ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു
- കെഎസ്ഇബിയുടെ പേരിൽ പുതിയ തട്ടിപ്പുമായി ഉത്തരേന്ത്യൻ സംഘം
- ഇതും മോദിയുടെ മാസ്റ്റർ സ്ട്രോക്കോ? വീണ്ടും കറൻസി പിൻവലിക്കലിൽ ചർച്ചകൾ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍