പാതിരാത്രിയിൽ കിണറിന് സമീപം എത്തുന്ന സ്ത്രീകൾ ടോർച്ച് വെട്ടത്തിൽ സാരികൾ കൂട്ടിക്കെട്ടി കിണറിലേക്കിറങ്ങും; ഒരു കുടംവെള്ളത്തിനായി ആദിവാസി സ്ത്രീകൾ ഇറങ്ങേണ്ടത് അറുപത് അടി താഴ്ചയിലേക്ക്; പലർക്കും വീണ് പരിക്കേറ്റിട്ടും നടപടിയൊന്നുമില്ല; 65ഓളം കുടുംബങ്ങൾക്ക് ഉള്ളത് ആകെ ഒരു കിണർ; വിശ്വാസ പ്രശ്നം മൂലം പുരുഷന്മാർ സ്ത്രീകളെ സഹായിക്കുകയുമില്ല; വലിയ റിസേർവോയർ തൊട്ടടുത്ത് ഉണ്ടായിട്ടും മഹാരാഷ്ട്രയിലെ ബാർദെ ചി വാദിയിലെ ആദിവാസി സ്ത്രീകളുടെ ദുരിത ജീവിതം ഇങ്ങനെയാണ്
മറുനാടൻ മലയാളി ബ്യൂറോ
നാസിക്ക്: രണ്ടു കിലോമീറ്റർ അപ്പുറം ജലസമ്പുഷ്ടമായ വൈതരണ ഡാം ഉണ്ടായിട്ടും വെള്ളം ശേഖരിക്കാൻ സ്ത്രീകൾ ഇറങ്ങേണ്ടി വരുന്നത് 60 അടി താഴ്ച്ചയുള്ള കിണറിൽ. മഹാരാഷ്ട്രയിലെ നാസിക്കിനടുത്തെ ബാർദെ ചി വാദിയിലെ ആദിവാസികളുടെ ദുരതി ജീവിതം ആരുടെയും കരളലിയിക്കും. മാസങ്ങൾക്ക് മുമ്പ് ഇങ്ങനെ സ്ത്രീകൾ കിണറ്റിൽ ഇറങ്ങുന്ന വീഡിയോ വൈറലായതോടെ ഇവരുടെ ദുരിതം ഒഴിയുമെന്ന് കരുതിയിരുന്നു. എന്നാൽ ഒന്നും നടന്നില്ല എന്നതാണ് വാസ്തവം.
ഒരു മുംബൈ നഗരവാസിക്ക് പ്രതിദിനം വേണ്ടി വരുന്നത് 100 മുതൽ 307 ലിറ്റർ വെള്ളമാണ് ആവശ്യമായി വരുന്നത് എന്നാണ് കണക്കുകൾ. വൈതരണ ഡാമിൽ നിന്നും ഏതാണ്ട് 120 കിലോമീറ്റർ അകലെയുള്ള നഗരവാസികൾക്ക് ഈ വെള്ളം ഡാമിൽ നിന്നും പമ്പ് ചെയ്ത് വീടുകളിൽ എത്തിച്ച് നൽകുകയാണ് സർക്കാർ. അതേസമയം ഡാമിന് തൊട്ട് കിടക്കുന്ന ഗ്രാമവാസികൾ ഇത്രയും വെള്ളം ശേഖരിക്കാൻ 15 തവണ കിണറ്റിൽ ഇറങ്ങേണ്ട അവസ്ഥയാണ്.
കിണറ്റിൽ നിന്ന് വെള്ളം ശേഖരിക്കുന്നതിനുള്ള തിരക്ക് തുടങ്ങുക പാതിരാത്രി മുതലാണ്. കിണറിന് സമീപം എത്തുന്ന സ്ത്രീകൾ ടോർച്ച് വെട്ടത്തിൽ സാരികൾ കൂട്ടിക്കെട്ടി കിണറിലേക്കിറങ്ങും. പലപ്പോഴും ഇത്തരം അവസരങ്ങളിൽ അപകടങ്ങളും പതിവാണ്. 65ഓളം കുടുംബങ്ങളാണ് ഈ ഗ്രാമത്തിൽ ഒരു കിണറിനെ മാത്രം ആശ്രയിച്ച് കഴിയുന്നത്. എല്ലാ വർഷവും ഏപ്രിൽ, മെയ് മാസങ്ങളിൽ ഗ്രാമവാസികൾ വെള്ളത്തിനായി അതിസാഹസികമായി കിണറ്റിൽ ഇറങ്ങേണ്ടി വരും എങ്കിലും ഇത്തവണ വരൾച്ച കനത്തതോടെ ഇപ്പോഴും ഗ്രാമവാസികൾ ദുരിതത്തിൽ തന്നെയാണ്. ഗ്രാമവാസികളുടെ വിശ്വാസപ്രകാരം വെള്ളം ശേഖരിക്കേണ്ട ചുമതല സ്ത്രീകൾക്കാണ്. ഇതിനാൽ ജലത്തിനായി ജീവൻ പോലും പണയപ്പെടുത്തി സ്ത്രീകൾ കിണറ്റിൽ ഇറങ്ങേണ്ടി വരുന്നു.
ഗ്രാമത്തിലെ ജലക്ഷാമത്തിന് പരിഹാരം കാണാൻ ചില പ്രാദേശിക മാധ്യമങ്ങൾ ശ്രമിച്ചിരുന്നു. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ചില പ്രഖ്യാപനങ്ങൾ നടത്തി എങ്കിലും അവയൊന്നും ഫലം കണ്ടില്ല. വെറും രണ്ടു കിലോമീറ്റർ അപ്പുറത്ത് ജലസമൃദ്ധമായ റിസർവോയർ ഉള്ളപ്പോൾ ഗ്രാമവാസികൾ വെള്ളത്തിനായി നടത്തുന്ന കഷ്ടപ്പാടുകൾക്ക് അവസാനം കാണാൻ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നാല് ജലസംഭരണികൾ നിർമ്മിച്ചു. സംസ്ഥാനത്ത് സർവീസ് നടത്തുന്ന 3,800 ടാങ്കറുകളിൽ ഒന്ന് ഈ ടാങ്കുകൾ നിറയ്ക്കും എന്നായിരുന്നു തീരുമാനം. എന്നൽ ഇതും ഫലം കണ്ടില്ല.
റിസർവോയറിന് തൊട്ടടുത്തുള്ള ഗ്രാമത്തിൽ ടാങ്കർ എത്തുന്നത് മറ്റ് ഗ്രാമങ്ങളിലെ ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നു എന്ന് പറഞ്ഞ് ടാങ്കർ സർവീസും നിർത്തുകയായിരുന്നു. ടാങ്കറിന് ഗ്രാമപഞ്ചായത്ത് നൽകേണ്ടി വരുന്ന വാടക ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. സംസ്ഥാന ഭരണകൂടത്തിന്റെ നിയമം പറയുന്നത് റിസർവോയറിന് രണ്ട് കിലോമിറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൽ ജലക്ഷാമം ഉണ്ടാകില്ല എന്നാണ്. 330 മില്യൺ ക്യുബിക് മീറ്റർ ജലസംഭരണിയുടെ രണ്ട് കിലോമീറ്റർ ഇപ്പുറം താമസിക്കുന്ന ജനങ്ങൾ ഇപ്പോഴും ഒരു കുടം വെള്ളത്തിനായി പാതിരാത്രിയിൽ 60 അടി താഴ്ച്ചയിലേക്ക് സാരികൾ കൂട്ടിക്കെട്ടി ജീവൻ പണയം വെച്ച് ഇറങ്ങുകയാണ്.
വരൾച്ചയിൽ അമ്പരന്ന് മറാത്ത സർക്കാർ
വേനൽ കാലത്തെ വരൾച്ച മഹാരഷ്ട്രയിലെ ഗ്രാമവാസികളെയെല്ലാം തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ജലസംഭരണികളിൽ വെറും 19.35 ശതമാനം വെള്ളം മാത്രം അവശേഷിക്കുന്ന കടുത്ത വരൾച്ചയിലൂടെയാണ് ഇപ്പോൾ സംസ്ഥാനം കടന്നുപോകുന്നത്, അക്ഷരാർത്ഥത്തിൽ ലക്ഷക്കണക്കിന് ആളുകൾ വെള്ളം തേടി പുറത്തുപോകാൻ നിർബന്ധിതരാകുന്നു. ഈ കൂട്ടത്തിൽ ഏറ്റവും സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവവും ശ്രദ്ധേയമായ വീഡിയോ ആയിരുന്നു സ്ത്രീകൾ തങ്ങളുടെ സാരികൾ ചുറ്റി കയറാക്കി ആഴമുള്ള കിണറ്റിലേക്കിറങ്ങി വെള്ളം എടുക്കുന്നത്.
നാസിക് ജില്ലയിലെ ത്രയംബകേശ്വർ താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ബാർദെ ചി വാദി. ആദിവാസികളുടെ 40 ഓളം കുടുംബങ്ങൾ ഉൾക്കൊള്ളുന്ന ഈ കുഗ്രാമത്തിൽ ജനസംഖ്യ 250 ഓളം വരും.ഈ ഗ്രാമത്തിലെ പുരുഷന്മാർ ഈ ജോലികളിൽ സ്ത്രീകളെ സഹായിക്കാറില്ല. അവരെ സംബന്ധിച്ചിടത്തോളം അത് ആചാരലംഘനമാണ്. പുരുഷന്മാർ ഇത്തരം ജോലിചെയ്യാൻ പാടില്ലെന്നാണ് ആദിവാസി വിശ്വാസം.
'ഭഗവാൻ പാർദി എന്ന ഗ്രാമീണർ പറഞ്ഞു, ''ഞങ്ങളുടെ തലയിൽ കലങ്ങൾ കൊണ്ടുപോകുന്ന ശീലമില്ല. അതാണ് സ്ത്രീകൾ വെള്ളക്കെട്ടുകൾ എടുക്കുമ്പോൾ പുരുഷന്മാരെയും ആൺകുട്ടികളെയും വെറുതെ ഇരിക്കുന്നതാണ് പതിവ്.'. 'കിണറുകളുടെ 60 അടിതാഴ്ചയിലേക്ക് ഇറങ്ങുന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ വർഷം ഏപ്രിൽ മാസങ്ങളിൽ സംഭവിക്കാവുന്നതാണ്. അതിൽ യാതൊരുവിധ ഭയവും തോന്നിയിട്ടില്ല. എന്നാൽ ജൂൺ19 ഞാൻ കിണറ്റിൽ ഇറങ്ങവെ 40 അടി താഴ്ചയിലേക്ക് വീണുപോയി. എന്റെ നട്ടെല്ലിന് സാരമായ പരുക്കേറ്റു.' തദ്ദേശവാസിയായ ലീല പറയുന്നു. വരൾച്ച രൂക്ഷമായ അവസ്ഥയിൽ തീവ്രമായ മാധ്യമ ഇടപെടലുകൾ കൊണ്ട് ഗ്രാമത്തിന് ഒരു പ്രത്യേക വാട്ടർ പൈപ്പ്ലൈൻ, വാട്ടർ സ്റ്റോറേജ് യൂണിറ്റുകൾ, ഇലക്ട്രിക് പമ്പുകൾ എന്നിവ വാഗ്ദാനം ചെയ്തിരുന്നു. മാധ്യമ ശ്രദ്ധ ശമിച്ചതോടെ കാര്യങ്ങൾ പഴയപടിയായി. ലീല കൂട്ടിച്ചേർത്തു.
വൈതരണ ഡാമിൻ നിന്നും രണ്ടു കിലോമീറ്റർ ദൂരം മാത്രമാണ് ഈ ഗ്രാമത്തിലേക്കുള്ളത്. 330 മില്യൺ ക്യൂബ് മീറ്റേഴ്സ് ജലം ഉൾക്കൊള്ളാനാകും ഈ ഡാമിന്. എന്നിരുന്നാലും, ഈ ഗ്രാമത്തിലേക്ക് വെള്ളം എത്തിക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.ഗ്രാമത്തിന് ഒരു വാട്ടർ ടാങ്ക് ഉണ്ടായിട്ട് പോലും ടാങ്കുകളിൽ വെള്ളം എത്തുന്നത് 8-10 ദിവസത്തിലൊരിക്കലാണ്.കിണറിന്റെ ജലനിരപ്പ് കുറവായതിനാൽ വാട്ടർ പമ്പുകൾ പ്രവർത്തന രഹിതമാകുന്നു.ഇതാണ് വരൾച്ചയിലേക്ക് ഗ്രാമത്തിനെ തള്ളിവിടുന്നത്. വൈതരണ നദിയിൽ വെള്ളമുണ്ട്, കൃഷി ഇപ്പോഴും നടക്കുന്നു. എന്നാൽ ഇവിടെ വെള്ളം എത്തിക്കാൻ മൂന്ന് കിലോമീറ്റർ പൈപ്പ്ലൈൻ സ്ഥാപിക്കാനുള്ള സർക്കാറിന്റെ അനാസ്ഥ സ്ത്രീകളുടെ ജീവിതത്തെ അപകടത്തിലാക്കുന്നു.സർക്കാറിന്റെ ഈഅനാസ്ഥ എന്തുകൊണ്ടന്നറില്ല ഗ്രാമവാസികൾ പറയുന്നു.ജലക്ഷാമം സംബന്ധിച്ച പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരം കണ്ടെത്താമെന്ന് വാഗ്ധാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഇപ്പോഴും അതൊന്നും നടപ്പിലായിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍