മാഗി ആയിരങ്ങളിൽ ഒരുവൻ മാത്രം; മിക്ക ബ്രാൻഡുകളും വിഷം തന്നെ; പരിശോധന ഒഴിവാക്കിയും കൈക്കൂലി വാങ്ങിയും ഇന്ത്യക്കാരനെ വിഷം തീറ്റിക്കുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: മാഗി വാങ്ങിക്കഴിക്കണമെന്ന് വാശിപിടിക്കുന്ന കുഞ്ഞുങ്ങളെ ഇനി രക്ഷിതാക്കൾ കണ്ണുരുട്ടി പേടിപ്പിക്കുമെന്നുറപ്പാണ്. അതിലും ഭേദം വിഷം വാങ്ങിക്കഴിക്കുന്നതാണെന്ന് അവരോട് പറഞ്ഞെന്നും വരും. വീണ്ടും വാശി തുടരുന്ന കുഞ്ഞുങ്ങളെ സമാധാനിപ്പിക്കാനായി മറ്റേതെങ്കിലുമൊരു നൂഡിൽസ് വാങ്ങി നൽകുകയും ചെയ്യും...!!.
എന്നാൽ കടുത്ത വിഷാംശമുണ്ടെന്ന് തെളിഞ്ഞിരിക്കുന്ന മാഗി അത്തരം ഭക്ഷ്യബ്രാൻഡുകളിൽ ഒന്നു മാത്രമാണെന്ന് എത്ര പേർക്കറിയാം. മിക്കബ്രാൻഡുകളിലും വിഷം തന്നെയാണുള്ളതെന്നറിയാവുന്നവർ വിരളമാണ്. മാഗിക്ക് പുറമെ മറ്റ് നിരവധി നൂഡിൽസ് ബ്രാൻഡുകളിൽ വിഷമുണ്ടെന്ന് സൂചനകൾ ലഭിച്ചിട്ടുണ്ട്. വിഷാംശമുള്ള ബ്രാൻഡുകളിൽ മാഗി ആയിരങ്ങളിൽ ഒന്നു മാത്രമാണ്. മിക്ക ബ്രാൻഡുകളും വിഷം തന്നെയാണുള്ളത്. മിക്കകമ്പനികളും ഉദ്യോഗസ്ഥന്മാരെ ചാക്കിട്ട് പിടിച്ച് പരിശോധന ഒഴിവാക്കുകയാണ് ചെയ്യുന്നത്. സർക്കാർ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്മാർ കൈക്കൂലി വാങ്ങി ഇന്ത്യക്കാരനെ വിഷം തീറ്റിക്കാൻ കൂട്ട് നിൽക്കുകയും ചെയ്യുന്നു.
മാഗിക്കൊപ്പം മറ്റ് 20 നൂഡിൽസ് ബ്രാൻഡുകളെയും ഡൽഹി ഫുഡ് ആൻഡ് ഡ്രഗ് ഡിപ്പാർട്ട്മെന്റ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അവയുടെ ഫലം അടുത്തയാഴ്ച പുറത്ത് വരാനിരിക്കുകയുമാണെന്നാണ് കെകെ ജിൻഡാൽ പറയുന്നത്.നാം നിത്യവും ഉപയോഗിക്കുന്ന നൂഡിൽസ് ബ്രാൻഡുകളും ഇവയിൽ ഉൾപ്പെട്ടിരിക്കാം. അവയിൽ പലതും വിഷമാണെന്ന് നാം അടുത്ത ആഴ്ച അറിഞ്ഞ് ഞെട്ടുകയും ചെയ്യും. ബ്രാൻഡഡ് പാസ്റ്റ, മാകറോണി പ്രൊഡക്ടുകൾ എന്നിവയും പരിശോധിക്കുമെന്നാണ് ദി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പറയുന്നത്. എന്നാൽ ഇവയുടെ ബ്രാൻഡ് അംബാസിഡർമാർക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുന്നില്ലെന്നും എഫ്എസ്എസ്എഐ പറയുന്നു. തിങ്കളാഴ്ച ഈ ഗണത്തിൽ പെട്ട എല്ലാം നൂഡിൽസുകള ുടെയും മാകറോണി, പാസ്റ്റ എന്നിവയുടെയും ബ്രാൻഡുകൾ പ്രഖ്യാപിക്കുമെന്നാണ് എഫ്എസ്എസ്എഐ സിഇഒ ആയ യുദ്വീർ സിങ് പറയുന്നത്. ഇവയെല്ലാം എഫ്എസ്എസ്എഐയിൽ നിന്നും വിൽപനാനുമതി നേടിയവയുമാണ്.
എന്തിന് നൂഡിൽസ് ബ്രാൻഡുകളിലൊതുക്കണം, നമ്മുടെ മുന്നിൽ മനോഹരമായ പായ്ക്കുകളിലും അല്ലാതെയുമെത്തുന്ന മിക്ക ഭക്ഷ്യവസ്തുക്കളിലും ആളെക്കൊല്ലികളായ മാരകവിഷങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഒളിഞ്ഞും തെളിഞ്ഞും സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇവിടെ കർക്കശമായ ഭക്ഷ്യസുരക്ഷാ നിയമങ്ങളുണ്ടെങ്കിലും അതെല്ലാം നോക്കുകുത്തികളായിച്ച് ഏറെ വർഷങ്ങളായി.പരിശോധന ഒഴിവാക്കിയും കൈക്കൂലി വാങ്ങിയും അധികൃതർ ഇത്തരം ഭക്ഷണവ്യഭിചാരങ്ങൾക്ക് കൂട്ടു നിൽക്കുകകയാണെന്ന് നിസ്സംശയം പറയാം.
ഏതൊരു രാജ്യത്തിന്റെയും തലസ്ഥാനമാണ് എല്ലാ കാര്യത്തിലും രാജ്യത്തിനാകമാനം മാതൃകയാവേണ്ടത്. എന്നാൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനയുടെ കാര്യത്തിൽ ഡൽഹിയിൽ ദയനീയമായ അവസ്ഥയാണ് നിലനിൽക്കുന്നത്. അതായത് ഇവിടെ ആവശ്യത്തിന് വേണ്ട ഭക്ഷ്യസുരക്ഷാ ഓഫീസർമാർ ഇല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ മാഗിയിലെ വിഷാംശത്തെക്കുറിച്ചുള്ള വാർത്തകളുടെ പശ്ചാത്തലത്തിൽ ഡൽഹിനിവാസികൾ കനത്ത ഭയാശങ്കകളിലാണ് ഇപ്പോൾ കഴിയുന്നത്. തങ്ങൾ വാങ്ങിക്കഴിക്കുന്ന ഭക്ഷ്യപദാർത്ഥങ്ങൾ എത്രത്തോളം വിഷമയമാണെന്ന ഭയമാണ് ഡൽഹിയിലെ മിക്കവരെയും അലട്ടുന്നത്. യഥാർത്ഥത്തിൽ ഇവിടെ 32 ഫുഡ് സേഫ്റ്റി ഓഫീസർമാരാണ് വേണ്ടത്. എന്നാൽ ഇതിൽ 20 ലപോസ്റ്റുകളും ഇപ്പോൾ ഒഴിഞ്ഞ് കിടക്കുകയാണെന്നാണ് പുതിയറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഒഴിവുകൾ വന്നിട്ട് ഒരു വർഷമായിട്ടും അത് നികത്തിയിട്ടില്ലെന്നതാണ് ദയനീയമായ വസ്തുത. ഡൽഹിയിൽ മാത്രമല്ല രാജ്യത്തിന്റെ പലഭാഗങ്ങളിലും ഏറെക്കൂറെ ഇതേ സ്ഥിതിയാണുള്ളത്.
ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ടിട്ടുള്ള ഏതൊരു പരിശോധനയ്ക്കും ചുമതലപ്പെടുത്തിയ ഓഫീസറെ സഹായിക്കുകയാണ് ഒരു ഫുഡ് സേഫ്റ്റി ഓഫീസറുടെ കർത്തവ്യം. ഫീൽഡിൽ പോയുള്ള പരിശോധന, ഭക്ഷ്യസാംപിളുകൾ ശേഖരിക്കൽ,നിയമം ലംഘിക്കുന്നവരെ കോടതിക്ക് മുന്നിലെത്തിക്കുന്നതിന് ചുക്കാൻ പിടിക്കുക തുടങ്ങിയ നിരവധി കർത്തവ്യങ്ങൾ ഒരു ഫുഡ് സേഫ്റ്റി ഓഫീസറിൽ നിക്ഷിപ്തമാണ്. ഇത്തരം സ്റ്റാഫുകൾ വേണ്ടത്രയില്ലെങ്കിൽ ഒരു പ്രദേശത്തെ ഭക്ഷ്യസുരക്ഷാ പരിശോധന താറുമാറാകുകയും ജനങ്ങളുടെ ആരോഗ്യത്തിന് കനത്ത വില നൽകേണ്ടി വരുമെന്നും ഉറപ്പാണ്. അതുപോലെത്തന്നെ ഫുഡ് അനലിസ്റ്റകളുടെ 70 ശതമാനം പോസ്റ്റുകളും ഒഴിഞ്ഞ് കിടക്കുകയാണ്. ശേഖരിക്കുന്ന ഭക്ഷ്യവസ്തുക്കൾ ശേഖരിക്കുകയും അതനുസരിച്ച് റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുന്നത് ഇവരാണ്. അതിനാൽ ഇതൊരു മാഗിയുടെ മാത്രം പ്രശ്നമല്ലെന്ന് സ്ഥാപിക്കാനാണ് ഇത്രയും പറഞ്ഞത്. രാജ്യത്തെ ഭക്ഷ്യ സുരക്ഷാമേഖലയാകെ കുത്തഴിഞ്ഞു കിടക്കുകയാണെന്ന് നിസ്സംശയം തെളിഞ്ഞിരിക്കുകയാണ്.
നിത്യേനയെന്നോണം നാം വിഷാംശം കലർ നിരവധി ബ്രാൻഡുകളാണ് അറിയാതെ അകത്താക്കുന്നത്. ഭക്ഷ്യവസ്തുക്കൾ പരിശോധിക്കാൻ വേണ്ടത്ര ഫുഡ് ഇൻസ്പെക്ടർമാരെ നിയോഗിക്കുന്നതിലും സർക്കാർ സംവിധാനം പരാജയപ്പെട്ടിരിക്കുകയാണ്. ഉദാഹരണത്തിന് ഡൽഹിയിലെ ഫുഡ് ഇൻസ്പെക്ടർമാരുടെ തസ്തികയിൽ 60 ശതമാനവും ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ്. അക്കാരണത്താൽ ഭക്ഷ്യവസ്തുക്കളും വിഭ വങ്ങളും ഉൽപന്നങ്ങളും വേണ്ടവിധം പരിശോധിക്കാൻ സാധിക്കുന്നില്ല. പല വിഷഭക്ഷണങ്ങളും തീരെ പരിശോധനയ്ക്ക് വിധേയമാകു്ന്നു പോലുമില്ല.
സർക്കാരിന്റെ ഫുഡ് ആൻഡ് ഡ്രഗ് ഡിപ്പാർട്ട്മെന്റിന് മാസത്തിൽ 125 ഭക്ഷ്യസാംപിളുകളെങ്കിലും പരിശോധനയ്ക്കായി ലഭിക്കുന്നുണ്ട്. 2014 2015 വർഷത്തിൽ ഡിപ്പാർട്ട്മെന്റ് 1480 സാംപിളുകളെങ്കിലും പരിശോധനയ്ക്കയച്ചിരുന്നു. വിവിധ ബ്രാൻഡുകളിലുള്ള ഭക്ഷ്യ വിഭവങ്ങൾ ഇതിലുൾപ്പെട്ടിരുന്നു.തലസ്ഥാനത്ത് മൊത്തം 11 ജില്ലകളിലുമായി ആകെ 12 ഫുഡ് സേഫ്റ്റി ഓഫീസർമാർ മാത്രമാണുള്ളത്. പതിവ് പരിശോധനകൾക്ക് പുറമെ മറ്റ് ഡ്യൂട്ടികൾ കൂടി ചെയ്യാൻ ഇവർ നിർബന്ധിതരാകുന്നുണ്ട്.ഇതിൽ രണ്ട് ഫുഡ് ഓഫീസർമാരെയെങ്കിലും എല്ലാ മാസത്തിലും വിഐപി ഡ്യൂട്ടിക്കായി നിയോഗിക്കുന്നുണ്ടെന്നാണ് ഡൽഹിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഫുഡ് സേഫ്റ്റിയിലെ കമ്മീഷണറായ കെകെ ജിൻഡാൽ പറയുന്നത്.
ഫുഡ് സേഫ്റ്റി ഡിപ്പാർട്ട് മെന്റിന് ഏതെങ്കിലുമൊരു ഭക്ഷ്യവിഭവത്തെച്ചൊല്ലി ജനങ്ങളുടെ പരാതിയെത്തുടർന്നും നടപടികൾ സ്വീകരിക്കാവുന്നതാണ്. ഈ പരാതി ഡിസ്ട്രിക്ട് ഓഫീസർക്ക് കൈമാറപ്പെടുകയും അയാളും ഫുഡ് സേഫ്റ്റി ഓഫീസറും കൂടി അവിടെ പോയി പരിശോധന നടത്തി സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ഫുഡ് അനലിസ്റ്റിന്റെ അടുത്തേക്ക് പരിശോധനയ്ക്കായി അയക്കുകയും ചെയ്യും. എന്നാൽ വേണ്ടത്ര ഉദ്യോഗസ്ഥന്മാർ ഇല്ലാത്തതിനാൽ ഈ പ്രക്രിയകളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. ഡൽഹിയിൽ നിരവധി ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർ ഉള്ളതിനാൽ ഇത്തരം ഓഫീസർമാരുടെ ലഭ്യത തലസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. ഉദ്യോഗസ്ഥന്മാരില്ലാത്തതിനാൽ പരിശോധനയ്ക്കയക്കുന്ന സാംപിളുകളുടെ ഫലം അറിയാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതും പ്രശ്നമുണ്ടാക്കുന്നുണ്ട്.
നിലവാരം കുറഞ്ഞ ഏത് നൂഡിൽ ബ്രാൻഡിനെതിരെയും കർക്കശമായ നടപടിയെടുക്കുമെന്നാണ് ശനിയാഴ്ച ഹിമാചൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മിസോറാം മാഗിയുടെ ഇറക്കുമതിയും വിൽപനയും ഇന്ന് മുതൽ നിരോധിച്ചിട്ടുണ്ട്. മോഗ പ്ലാന്റിൽ നിന്നുള്ള മാഗിയുടെ ഒമ്പത് അംഗീകൃത വേരിയന്റുകൾ ശനിയാഴ്ച മുതൽ പഞ്ചാബ് സർക്കാർ നിരോധിച്ചിരിക്കുന്നു.ഒരു വർഷക്കാലത്തേക്കാണീ നിരോധനം. ഇന്ത്യയിൽ നിർമ്മിക്കുന്ന മാഗി നൂഡിൽസ് നെസ്റ്റിൽ കാനഡയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാൽ ഇന്ത്യൻ ഉപഭോക്താക്കൾക്കായി വിൽക്കുന്ന ഉൽപന്നമേ അല്ല ഇതെന്നാണ് തെളിഞ്ഞിട്ടുള്ളത്.
ഇതിന്റെ ഫ്ലേവറുകൾ ഒരുപോലെയാണെങ്കിലും ഗുണമേന്മയിൽ വളരെയേറെ വ്യത്യാസമുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. കയറ്റുമതിക്ക് വേണ്ടി അതീവ ഗുണമേന്മകൾ പാലിച്ച ്കൊണ്ടാണിത് തയ്യാറാക്കിയതെന്നും തെളിഞ്ഞിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും കനേഡിയൻ ഫുഡ് ആൻഡ് ഇൻസ്പെക്ഷൻ ഏജൻസി മാഗി നൂഡിൽസിന് മുകളിൽ കർക്കശ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ മാഗിയുടെ നെറികെട്ട നിലപാടാണ് വ്യക്തമാകുന്നത്. അതായത് ഇന്ത്യക്കാരെ എന്ത് വിഷം തീറ്റിച്ചാലും ആരും ചോദിക്കില്ലെന്നും എന്നാൽ കാനഡയിൽ അത് നടക്കില്ലെന്നും മാഗിക്ക് നന്നായറിയാം.
ഈ ഒരു നയമാണ് മിക്ക ബ്രാൻഡുകളും പിന്തുടരുന്നതെന്ന് പറഞ്ഞാൽ അത് തെറ്റാവില്ല. ഇത് തടയാൻ ഇവിടുത്തെ ഭക്ഷ്യനയങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. നിലവിലുള്ള നിയമങ്ങളെ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുകയും വേണം. അല്ലെങ്കിൽ ഇനിയും കോടിക്കണക്കിന് ജനങ്ങളെ വിഷം തീറ്റിക്കാൻ വിവിധ ബ്രാൻഡുകൾ ആട്ടിൻ തോലിട്ട ചെന്നായകളെപ്പോലെ പൊട്ടിമുളച്ച് കൊണ്ടേയിരിക്കും. ഒരു തലമുറയെ തന്നെ മാറാരോഗത്തിന്റെ പിടിയിലേക്ക് തള്ളിവിടുന്ന നടപടിയായിരിക്കുമിത്. കോടികൾ പ്രതിഫലം വാങ്ങി ഇവിടുത്തെ താരങ്ങൾ തന്നെ ഇവ വിൽക്കാൻ ബ്രാൻഡ് അംബാസിഡർമാരുടെ കുപ്പായവുമിട്ട് ഇറങ്ങിത്തിരിക്കുകയും ചെയ്യും.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്