വഴിയരികിൽ ബസ് കാത്തു നിന്നയാളെ അകാരണമായി മർദ്ദിച്ചവശനാക്കി; പിറ്റേദിവസം മർദ്ദനമേറ്റയാൾ മരിച്ചു; നീതിതേടി ബന്ധു കോടതിയിൽ ചെന്നപ്പോൾ പിണറായിയുടെ പൊലീസ് പറഞ്ഞത് മർദ്ദനം കൃത്യനിർവ്വഹണത്തിന്റെ ഭാഗമെന്ന്; വാളയാർ പെൺകുട്ടികളുടെ കേസ് അന്വേഷിച്ചു ഇല്ലാതാക്കിയ ഡിവൈഎസ്പി എം ജെ സോജനെ കൊലക്കേസിൽ നിന്നും സർക്കാർ രക്ഷിച്ചെടുത്തത് ഇങ്ങനെ; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ഉണ്ടായിരുന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമെന്ന് ഡിവൈഎസ്പി പറഞ്ഞതായും ആരോപണം
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: വാളയാറിൽ ദളിത് സഹോദരിമാർ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ട സംഭവം പൊലീസ്് വകുപ്പിനെതിരായ കടുത്ത പ്രതിഷേധം ഉയർത്തുന്ന സംഭവവമായി മാറുകയാണ്. വാളയാർ സഹോദരിമാർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലും ക്യാമ്പെയ്നുകൾ ശക്തമാണ്. സംഭവത്തിൽ പൊലീസിനും ആഭ്യന്തര വകുപ്പിനും ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. കേസ് അന്വേഷണിച്ച ഡിവൈഎസ്പി എം ജെ സോജൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി പ്രതികൾക്ക് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമെന്ന് പറഞ്ഞതായി റിപ്പോർട്ടുകളും പുറത്തുവന്നതോടെ വിവാദം കൂടുതൽ ശക്തമായി.
കേസിലെ തുടക്കത്തിലെ വീഴ്ച്ചക്ക് ശേഷം അന്വേഷണം വീണ്ടും ശക്തമായതോടെ ഡിവൈഎസ്പി എം ജെ സോജനെതിരെ ആക്ഷേപം ശക്തമാകുകയാണ്. 11 വയസുള്ള ലൈംഗികപീഡന കേസിലെ ഇരയെപ്പറ്റി അശ്ലീലം പറയുന്ന ഉദ്യോഗസ്ഥർ പൊലീസ് സേനയിൽ വേണോ എനന്ന ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഇതിൽ മുഖ്യമന്ത്രി പിണറായി തന്നെ മറുപടി പറയണമെന്ന ആവശ്യമാണ് ഉയരുന്നത്. മുമ്പ് വഴിയരികിൽ ബസ് കാത്തു നിന്നയാളെ അകാരണമായി മർദ്ദിച്ച് അവശനാക്കി കൊലപ്പെടുത്തിയ കേസിലാണ് എം ജെ സോജനെതിരെ ആരോപണം മുമ്പ് ഉയർന്നിരുന്നത്. ഈ കേസിൽ ഡ്യൂട്ടിയുടെ ഭാഗമായി മർദ്ദിച്ചു എന്നു പറഞ്ഞാണ് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനെ രക്ഷിച്ചത്.
കുന്നംകുളം പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന വേളയിലാണ് എം ജെ സോജനെതിരെ ആരോപണം ഉയർന്നത്. 2001 ജനവരി മാസം ഒന്നിന് വൈകീട്ട് ആറ മണിയോടെ കുന്നംകുളം ടൗണിൽ പട്രോൾ നടത്തുന്നതിനിടെ നാരായണൻ നായർ എന്ന വ്യക്തിയെ ശല്യക്കാരനെന്ന് ആരോപിച്ച് ഉദ്യോഗസ്ഥൻ മർദ്ദിക്കുകയായിരുന്നു. എന്നാൽ, മർദ്ദനമേറ്റയാൾ അടുത്ത ദിവസം നെഞ്ചുവേദനയെ തുടർന്ന് മരിക്കുകയും ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അന്ന് പറഞ്ഞിരുന്നത് ഹൃദയസ്തംഭനം എന്നതായിരുന്നു. ഈ കേസിൽ ഉദ്യോഗസ്ഥനായ സാജനെതിരെ ആരോപണം ഉയർന്നതോടെ കേസ ്കോടതിയിൽ എത്തി. എന്നാൽ കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി ലാത്തി വീശി എന്നാണ് സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് ചെയ്തത്.
പൊലീസിന്റെ അനുകൂല നിലപാടോടെയാണ് സാജൻ അന്ന് കേസിൽ നിന്നും രക്ഷപെട്ടത്. പിന്നീട് ഇദ്ദേഹത്തിന് ഡിവൈഎസ്പിയായി പ്രമോഷനും ലഭിച്ചു. നാർക്കോട്ടിക് ഡിവൈഎസ്പി ആയിരിക്കവേയാണ് എം ജെ സോജൻ വാളയാർ പീഡന കേസ് അന്വേഷിക്കാൻ എത്തിയത. ഈ കേസ് അന്വേഷണത്തിൽ അദ്ദേഹം വരുത്തിയ വീഴ്ച്ചയാണ് ഇപ്പോൾ വാളയാറിലെ കുടുംബത്തിന് നീതി കിട്ടാൻ ഇടയാക്കിതെ പോയത്. കേസ് അന്വേഷിച്ച ശേഷം രണ്ട് പെൺകുട്ടികളും ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് റിപ്പോർട്ടു നൽകിയത്.
വാളയാറിലെ പതിമൂന്ന് വയസുകാരിയായ പെൺകുഞ്ഞിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത് 2017 ജനുവരി പതിമൂന്നിനാണ്. പിന്നീട് മാർച്ച് നാലിന് നാലാംക്ലാസുകാരി അനുജത്തിയെയും ഇതേ രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂത്തകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ ആദ്യം കണ്ടെത്തിയത് അനുജത്തിയായിരുന്നു. താൻ വീട്ടിലേക്ക് വരുമ്പോൾ മുഖം മറച്ച് രണ്ടുപേർ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നതായി കണ്ടെന്ന നിർണായക മൊഴിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംശയം ഒക്കെ നിലനിൽക്കവേ പൊലീസ് കണ്ടെത്തിയത് ആത്മഹത്യ എന്നായിരുന്നു.
രണ്ടാമത്തെ കുട്ടിയുടെയും ദുരന്തം സംഭവിച്ച ശേഷമാണ് ഇവരുടെ അമ്മ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്. മൂത്ത കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നു. ഒരു ബന്ധുവായിരുന്നു പീഡിപ്പിച്ചത് പലതവണ താക്കീത് ചെയ്തിട്ടും പീഡനം തുടർന്നു. പൊലീസിനോട് ഇത് അറിയിച്ചിട്ടും നടപടി ഉണ്ടായിരുന്നില്ല. പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന വിവരം മകൾ തന്നെയാണ് പറഞ്ഞത്. നേരിട്ട് കണ്ടതിനെ തുടർന്ന് താക്കീത് നൽകിയിരുന്നു. കൂലിപ്പണിക്കാരായ തങ്ങൾ വീട്ടിൽ ഇല്ലാത്ത സമയത്താണ് വീട്ടിലെത്തി ഈ പീഡനം നടത്തിയിരുന്നതെന്നും അമ്മ വ്യക്തമാക്കിയിരുന്നു.
ആദ്യ മരണത്തിൽ ബന്ധുക്കൾ ആരും തന്നെ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പറഞ്ഞിരുന്നില്ല. എന്നാൽ ഇതിനെ ആത്മഹത്യയാക്കി ചിത്രീകരിക്കാനാണ് വാളയാർ എസ്ഐ പി.സി ചാക്കോ അടക്കമുള്ള അന്വേഷണ സംഘം ആദ്യം മുതൽ ശ്രമിച്ചത്. പെൺകുട്ടി മനോവിഷമം മൂലം ആത്മഹത്യ ചെയ്തുവെന്നാണ് എഫ്ഐആറിൽ പൊലീസ് രേഖപ്പെടുത്തിയത്. ഈ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത മധു എന്നയാളെ സിപിഎം പ്രാദേശിക നേതാക്കൾ സ്റ്റേഷനിൽ നിന്ന് ഇറക്കി കൊണ്ടുവരികയും ചെയ്തിരുന്നു. തുടർന്ന് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന വിമർശനങ്ങൾ മാധ്യമങ്ങളിൽ ഉയർന്നതോടെ എസ്ഐ പി.സി ചാക്കോയെ സസ്പെൻഡ് ചെയ്തു. കൂടാതെ മുൻ സിഐ വിപിൻദാസ്, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എന്നിവർക്കെതിരെയും നടപടി എടുത്തു.
പെൺകുട്ടികൾ രണ്ടുപേരും മരണത്തിന് മുമ്പ് ലൈംഗിക ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. രണ്ടാമത്തെ കുട്ടി നിരവധി തവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ട്. കഴുത്ത് മുറുകി ശ്വാസം മുട്ടിയാണ് മരണം. തുങ്ങിമരിച്ച സ്ഥലവും കുട്ടിയുടെ പ്രായവും കണക്കാക്കുമ്പോൾ കൊലപാതക സൂചനയാണ്. 22 കിലോ ഭാരവും 122 സെന്റിമീറ്റർ ഉയരവുമുള്ള കുട്ടിക്ക് വീടിന്റെ ഉത്തരത്തിൽ തനിയെ തൂങ്ങുക പ്രയാസമാണ്. സ്വയം തൂങ്ങിയതോ, ബലമായി തൂക്കിയതോ ആകാം. അതുകൊണ്ട് കൊലപാതക സാധ്യതയെക്കുറിച്ച് പൊലീസ് അന്വേഷിക്കണം എന്ന റിപ്പോർട്ടും ഉണ്ടായി.
രണ്ട് കുട്ടികളുടെയും മരണത്തിലെ ദുരൂഹത നീക്കാനുള്ള അന്വേഷണ ചുമതല പിന്നീട് ഡിവൈഎസ്പി എം.ജെ സോജനും എഎസ്പി ജി പൂങ്കുഴലിക്കുമായിരുന്നു. കുഞ്ഞുങ്ങളുടെ അമ്മ പറഞ്ഞ ബന്ധുക്കളെ അടക്കം കസ്റ്റഡിയിൽ എടുത്തായിരുന്നു പുതിയ സംഘത്തിന്റെ ആദ്യ നീക്കം. വി.മധു, എം മധു, ഷിബു, പ്രദീപ് കുമാർ, പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിങ്ങനെ അഞ്ചുപേരെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം, പോക്സോ എന്നിങ്ങനെ നിരവധി വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. എന്നാൽ, ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയതാണ് പല ചോദ്യങ്ങൾക്കും ഇടയാക്കുന്നത്. കൊലപാതകമെന്ന് വളരെ സാധ്യതയുള്ള കേസിൽ എം ജെ സോജൻ അടക്കമുള്ളവർ എന്തുകൊണ്ട് ആത്മഹത്യയാക്കി മാറ്റിയെന്നതാണ് ഉയരുന്ന ചോദ്യം.
പെൺകുട്ടികൾ പീഡനത്തിന് ഇരയായെന്ന് കോടതി കണ്ടെത്തിയെങ്കിലും പൊലീസ് പ്രതി ചേർത്തവരാണ് അത് ചെയ്തതെന്ന് തെളിയിക്കാനായില്ലെന്നാണ് കോടതി നിരീക്ഷണം. കുറ്റം ചുമത്താനുള്ള തെളിവുകൾ കണ്ടെത്തുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാന പ്രതികളെ വിട്ടയച്ചത്. 52 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. ഇതിൽ പലരും കൂറുമാറി. രഹസ്യവിചാരണ വേളയിലും ശക്തമായ സാക്ഷിമൊഴികളും തെളിവുകളും ഹാജരാക്കുന്നതിൽ അന്വേഷണ സംഘം പരാജയപ്പെടുകയും ചെയ്തു. ഇതിന് പുറമെ കോടതി ആദ്യം കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ എൻ രാജേഷിനെ വിചാരണ വേളയിൽ തന്നെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനായി നിയമിച്ചതും ഏറെ വിവാദമായി.
ആദ്യം കേസ് അന്വേഷിച്ച പൊലീസ് സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെയും റിപ്പോർട്ട്. തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കോടതി വിട്ടയച്ചത് പ്രോസിക്യൂഷന്റെ വീഴ്ചയാണ്. കൃത്യമായ തെളിവുകളോ, ശക്തമായ സാക്ഷിമൊഴികളോ ശേഖരിക്കാൻ ആദ്യഘട്ടത്തിൽ പൊലീസിന് കഴിഞ്ഞില്ല. ഈ വീഴ്ചയിൽ എസ്ഐക്കെതിരെ നടപടി എടുത്തു. എന്നാൽ മറ്റൊരു സംഘം കേസ് ഏറ്റെടുത്തെങ്കിലും തെളിവുകളുടെ കുറവ് ബാധിച്ചു. അന്വേഷണ സംഘം കണ്ടെത്തിയ കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ചയുണ്ടായി. ഉറ്റ ബന്ധുക്കൾ ഉൾപ്പെടെ സാക്ഷിയായ കേസിൽ പ്രതിഭാഗം ഉയർത്തിയ ചോദ്യങ്ങൾക്ക് ശരിയായ മറുപടി നൽകാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഒരു പ്രതിയെ വിട്ടയച്ചപ്പോൾ തന്നെ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സാക്ഷികളെ വിസ്തരിക്കുന്നതിൽ അടക്കം പിഴവ് ആവർത്തിച്ചു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി എം ജെ സോജനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. വാളയാർ കേസിൽ ഒന്നര വർഷം ജയിലിൽ കിടന്നത് തന്നെയാണ് പ്രതികൾക്കുള്ള ഏറ്റവും വലിയ ശിക്ഷയെന്നും കാരണം ഈ കേസിൽ ഒരു തെളിവും ഇല്ലെന്നും ഡിവൈഎസ്പി പറഞ്ഞതാണ് ഇപ്പോഴത്തെ വിവാദമായി മാറുന്നത്. നിയമപ്രകാരം ആ പ്രായത്തിലെ സമ്മതം സമ്മതമായി കണക്കാക്കില്ലെന്നിരിക്കെയാണ് എം ജെ സോജന്റെ വിശദീകരണം വിവാദമായി മാറുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്