Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എന്റെ ഭർത്താവും അച്ഛനും സഹോദരനും കുടിക്കാറില്ല; മദ്യത്തിന്റെ മണം എന്തെന്ന് അറിയില്ല; ശ്രീറാമിന് ഉണ്ടായിരുന്നത് മദ്യത്തിന്റെ മണമാണെന്ന് ഞാൻ എങ്ങനെ പറയും; മെറിൻ ജോസഫിനെ പരിചയപ്പെട്ടത് സലൂണിൽ വച്ച്; ഒരു വർഷം മുമ്പ് അവസാനമായി കണ്ട ശ്രീറാം എസ് എം എസ് അയച്ചപ്പോൾ കാറുമായി പോയത് എന്റെ മര്യാദ! ആ നല്ല മനുഷ്യൻ കാറോടിച്ചിരുന്നത് കുറച്ച് കൂടുതൽ സ്പീഡിൽ മാത്രം; വഫാ ഫിറോസിനെ പോയിന്റ് ബ്ലാങ്കിൽ എത്തിച്ച് ഐഎഎസുകാരനെ നല്ലപിള്ളയാക്കി ഏഷ്യാനെറ്റ് അഭിമുഖം; കേട്ട് ഞെട്ടി മാധ്യമലോകം

എന്റെ ഭർത്താവും അച്ഛനും സഹോദരനും കുടിക്കാറില്ല; മദ്യത്തിന്റെ മണം എന്തെന്ന് അറിയില്ല; ശ്രീറാമിന് ഉണ്ടായിരുന്നത് മദ്യത്തിന്റെ മണമാണെന്ന് ഞാൻ എങ്ങനെ പറയും; മെറിൻ ജോസഫിനെ പരിചയപ്പെട്ടത് സലൂണിൽ വച്ച്; ഒരു വർഷം മുമ്പ് അവസാനമായി കണ്ട ശ്രീറാം എസ് എം എസ് അയച്ചപ്പോൾ കാറുമായി പോയത് എന്റെ മര്യാദ! ആ നല്ല മനുഷ്യൻ കാറോടിച്ചിരുന്നത് കുറച്ച് കൂടുതൽ സ്പീഡിൽ മാത്രം; വഫാ ഫിറോസിനെ പോയിന്റ് ബ്ലാങ്കിൽ എത്തിച്ച് ഐഎഎസുകാരനെ നല്ലപിള്ളയാക്കി ഏഷ്യാനെറ്റ് അഭിമുഖം; കേട്ട് ഞെട്ടി മാധ്യമലോകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ മാധ്യമ ലോകം ഏഷ്യാനെറ്റിലെ പോയിന്റ് ബ്ലാങ്ക് കണ്ട് ഞെട്ടി. വഫാ ഫിറോസിന്റെ എക്‌സിക്ലൂസീവ് അഭിമുഖത്തിലൂടെ ഏഷ്യാനെറ്റ് ന്യൂസ് വെളിപ്പെടുത്തിയത് അതൊരു വെറും അപകടമരണമാണെന്നാണ്. സിറാജിലെ ബ്യൂറോ ചീഫ് കെ എം ബഷീറിനെ രക്ഷിക്കാൻ ശ്രമിച്ച ശ്രീറാം വെങ്കിട്ടരാമന്റെ കഥയാണ് ഏഷ്യാനെറ്റ് ന്യൂസ് കാട്ടിയത്. വഫ നൽകിയ ഉത്തരങ്ങൾക്ക് നിരവധി മറുചോദ്യങ്ങൾ ചോദിക്കാനുണ്ടെങ്കിലും അതൊന്നും ചോദ്യകർത്താവ് ഉയർത്തിയില്ല. പകരം വഫ പറയുന്നതെല്ലാം ശരിയാണെന്ന തരത്തിൽ കേട്ടിരിക്കുകയാണ് ചെയ്തത്. വഫ ചെയ്തത് ശരിയാണെന്ന് വരുത്തി തീർക്കുകയാണ് പോയിന്റെ ബ്ലാങ്കിൽ നടന്നത്. വഫ മികച്ചൊരു കുടുംബിനിയാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നു. താനൊരു ഡിവോഴ്‌സി അല്ലെന്നും മോഡൽ അല്ലെന്നും അവർ പറയുന്നു. ഇത്തരം വ്യക്തിപരമായ വിഷയങ്ങൾക്ക് അപ്പുറത്തേക്ക് ബഷീറിന്റെ അപകടകാരണം പെറ്റി കേസിൽ ഒതുക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.

ബഷീറിന്റെ മരണത്തിൽ ശ്രീറാമിന്റെ പങ്ക് ചർച്ചയാക്കിയതിൽ പ്രധാന പങ്കുവഹിച്ചത് ഏഷ്യാനെറ്റ് ന്യൂസാണ്. എന്നാൽ ഇന്ന് വഫയുടെ കഥ കേട്ടപ്പോൾ മലയാളികളെല്ലാം ചർച്ച ചെയ്തതിലെ പൊള്ളത്തരത്തെ കുറിച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നത്. എനിക്ക് മെറിൻ ജോസഫിനെ അറിയാം. സലൂണിൽ വച്ച് പരിചയപ്പെട്ടു. അവർ ഹംബിളായിരുന്നു. അതാണ് സ്വാധീനിച്ചത്. അങ്ങനെ കൂട്ടുകാരായി. ശ്രീറാമിനെ അങ്ങോട്ട് പോയി പരിചയപ്പെടുകയായിരുന്നു. ഒരു വർഷം മുമ്പാണ് ശ്രീറാമിനെ ഇതിന് മുമ്പ് കണ്ടത്. ഇതിന് ശേഷം കണ്ടില്ല. രാത്രിയിൽ വന്ന് കൂട്ടാമോ എന്ന് എസ് എം എസ് അയച്ചു. അത് കണ്ട് വിളിക്കാൻ പോയി. കുടിച്ചിരുന്നോ എന്ന് അറിയില്ല. എന്റെ അച്ഛനും സഹോദരനും ഭർത്താവും കുടിക്കാറില്ല. അതുകൊണ്ട് മദ്യത്തിന്റെ മണം അറിയില്ല. അതിനാൽ ശ്രീറാം കുടിച്ചിരുന്നോ എന്ന് അറിയില്ല. അത് തെളിയിക്കേണ്ടത് പരിശോധനാ ഫലമാണ്-ഏഷ്യാനെറ്റ് ന്യൂസിൽ വഫ വിശദീകരിച്ചു.

ഇതിന് ശേഷം അപകടത്തെ കുറിച്ചും പറയുന്നു. ഓവർ സ്പീഡിലാണ് എന്ന് പറയുന്നില്ല. മറിച്ച് ഞാൻ ഓടിക്കുന്നതിനേക്കാൾ കുറച്ച് കൂടി വേഗത കൂടുതലായിരുന്നു. വണ്ടി ഇടിച്ചു. ശ്രീറാമും ഞാനും ചാടിയിറങ്ങി. ബഷീറിനെ എടുത്ത് അവിടെ കൂടിയിരുന്നവരോട് രക്ഷിക്കാൻ ശ്രീറാം ആവശ്യപ്പെട്ടു. കേണപേക്ഷിച്ചുവെന്ന തരത്തിലാണ് അഭിമുഖത്തിൽ പറയുന്നത്. അരും വന്നില്ല. തന്റെ കാറിൽ കൊണ്ടു പോകാനും ശ്രമിച്ചു. എന്നാൽ കാർ കേടായിരുന്നു. അങ്ങനെ ബഷീറിനെ രക്ഷിക്കാൻ ശ്രീറാം ശ്രമിച്ച കഥയും വഫ വിശദീകരിക്കുന്നുണ്ട്. ആരെങ്കിലും ആരെയെങ്കിലും മനപ്പൂർവ്വം ഇടിച്ചു കൊല്ലുമോ എന്ന ചോദ്യവും ഉയർത്തുന്നു. താൻ മൊഴികൊടുത്തതെല്ലാം ശരിയാണെന്നും പറയുന്നു. അങ്ങനെ ശ്രീറാമിന് കൈയബദ്ധം പറ്റിയെന്നു മാത്രമാണ് വഫയുടെ വാക്കുകളിൽ ഉള്ളത്. നല്ലൊരു മനുഷ്യനാണ് ശ്രീറാമെന്നും കൂട്ടിച്ചേർക്കുന്നുണ്ട്.

കേരളത്തിലെ മാധ്യമ ലോകം ഒന്നാകെ കെ എം ബഷീറിന്റെ മരണത്തിലെ സത്യം പുറത്തു കൊണ്ടു വരാനുള്ള ശ്രമത്തിലാണ്. ഇതിനിടെ ശ്രീറാമിന് ജാമ്യവും കിട്ടി. പ്രതിഷേധം പത്ര ലോകം ശക്തമാക്കുമ്പോഴാണ് വഫയുടെ എക്‌സ്‌ക്യൂസീവ് ഏഷ്യാനെറ്റ് ന്യൂസ് കൊടുത്തത്. നല്ലൊരു കുടുംബിനിയാണ് ഞാൻ. കൊച്ചിലേ വിവാഹം കഴിഞ്ഞതു കൊണ്ട് പഠിക്കാൻ പറ്റിയില്ല. പ്ലസ് ടു കഴിഞ്ഞു. ഇപ്പോൾ ബിഎക്ക് പഠിക്കുന്നു. എന്നെ സ്റ്റേഷനിൽ നിന്ന് ഇറക്കാനെത്തിയത് എന്റെ ഭർത്താവിന്റെ അച്ഛനാണ്. എന്റെ അച്ഛനും അമ്മയും വിദേശത്താണ്. അവിടെ വളർന്ന ഞാൻ രാത്രിയിൽ ആരേയും വിളിക്കാൻ പോകാറുണ്ട്. ഒരു വർഷം മുമ്പ് പരിചയപ്പെട്ടു. എസ് എം എസ് അയച്ചു. രാത്രിയിൽ വിളിക്കാൻ പോയി. അത്രയേ ഉള്ളൂവെന്നാണ് വഫ പറയുന്നത്. ഇത് വിശ്വസിക്കാവുന്ന കാര്യങ്ങളുമാണ്. എന്നാൽ അപകടവുമായും അതിന് ശേഷവും നടന്ന കാര്യങ്ങളിൽ ചോദ്യകർത്താവ് വഫയോട് ഒന്നും ചോദിച്ചില്ല.

അതായത് ബഷീറിനെ കൈയിലെടുത്ത് അലറി വിളിക്കുന്ന ശ്രീറാം. അവിടെ എന്താണ് സംഭവിച്ചതെന്ന് ധനുസുമോദ് എന്ന മാധ്യമ പ്രവർത്തകൻ കുറിച്ചിരുന്നു. രാത്രി 12.55 ന് മ്യൂസിയത്തിനടുത്ത പബ്ലിക് ഓഫീസിനു മുന്നിൽ ആൾക്കൂട്ടവും പൊലീസ് വാനും നിർത്തിയിട്ടിരിക്കുന്നതും കണ്ടു സൈക്കിൾ ഒതുക്കി അങ്ങോട്ട് ചെന്നു. നിയന്ത്രണം വിട്ട കാർ ഒരു ബൈക്കിൽ ഇടിച്ചു നിൽക്കുന്നു. ബൈക്ക് മതിലിനോട് ചേർന്ന് കുത്തി നിർത്തിയിരിക്കുന്നത് പോലെ. പെട്ടെന്നാണ് താഴെ വീണു കിടക്കുന്ന മനുഷ്യനെ ശ്രദ്ധിച്ചത്. ചോര ഒഴുകി പരക്കുന്നു. പൊലീസ് ആംബുലൻസിനു വേണ്ടി കാത്ത് നിൽക്കുകയാണ്. ഗുരുതരമായതിനാൽ ജീപ്പിൽ കൊണ്ട് പോകാനാവില്ലെന്നു പൊലീസ് പറഞ്ഞു. കാറിൽ നിന്നും ഇറങ്ങിയ മുപ്പത് വയസ് പ്രായം തോന്നിക്കുന്ന ആൾക്ക് കാൽ നിലത്ത് ഉറയ്ക്കുന്നില്ല. മദ്യപിച്ചു ലക്ക് കെട്ടനിലയിലാണ്. കൂടെയുള്ള പെൺകുട്ടി ആകെ വിളറി നിൽപ്പാണ്. അയാൾക്ക് ഇങ്ങനെ ഒരു അപകടം നടന്നതായി പോലും തിരിച്ചറിയാൻ പറ്റുന്നില്ല എന്ന് തോന്നി. ആരെയൊക്കെയോ ഫോണിൽ സംസാരിക്കുന്നു.ആംബുലൻസ് ഇതിനിടയിൽ എത്തി.പരിക്കേറ്റയാളെ കൊണ്ടുപോയി. കൈ ഒടിഞ്ഞു നുറുങ്ങിയിട്ടുണ്ടെന്നു ആദ്യ കാഴ്ചയിൽ തന്നെ മനസിലാകും.-ഇതായിരുന്നു ധനുസുമോദിന്റെ വിശദീകരണം. വഫയോട് ഈ പോസ്റ്റിനെ കുറിച്ച് പോലും ഏഷ്യാനെറ്റ് ന്യൂസിലെ പ്രമുഖൻ ചോദിച്ചില്ല.

ഇത് മാധ്യമ ലോകത്ത് വ്യാപക പ്രതിഷേധമായി മാറുന്നുണ്ട്. സാമാന്യ രീതിയിൽ ചോദിക്കേണ്ട ചോദ്യങ്ങൾ പോലും ഒഴിവാക്കി ചോദ്യകർത്താവ് വഫയുടെ മറുപടികൾ മാത്രം കേട്ടു. അവസാനം ഏവരേയും ഞെട്ടിച്ചു കൊണ്ട് ഒരു ചോദ്യം... എന്നിട്ട്.... അതിനും വഫ മറുപടി കൊടുത്തു. അതോടെ തീർന്നു. അതായത് വഫയ്ക്ക് പറായനുള്ളതെല്ലാം വ്യക്തമായി അവതരിപ്പിച്ചു. അതിലെ പൊരുത്തകേടുകളിലേക്ക് പോലും ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകൻ കടന്നില്ല. ഇതാണ് പ്രതിഷേധങ്ങൾക്ക് കാരണം. വഫയുടെ അഭിമുഖത്തിന്റെ പ്രെമോ എത്തിയപ്പോൾ തന്നെ സൂചനകൾ സോഷ്യൽ മീഡിയയിൽ എത്തി. എല്ലാം കണ്ട ധനുസുമോദിനെ ഉദ്ധരിച്ചായിരുന്നു അത്.

വഫ ഫിറോസുമായുള്ള അഭിമുഖം അല്പസമയത്തിനുള്ളിൽ ഏഷ്യാനെറ്റിൽ ഉണ്ട്. അതിന്റെ പ്രമോ ഇപ്പോൾ കണ്ടു. ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ' എന്റെ പപ്പയോ, ഭർത്താവോ ബ്രദറോ കുടിക്കില്ല, അതുകൊണ്ട് കുടിക്കുന്നതിന്റെ മണം എനിക്കറിയില്ല.ശ്രീറാമിന് ഒരു മണമുണ്ടായിരുന്നു.. പക്ഷെ അതെന്തിന്റെയാണെന്ന് റിപ്പോർട്ട് വന്നാലേ അറിയൂ... '???? ന്റെ നിഷ്‌കൂ ???? ഒരു സ്ത്രീയെന്ന നിലയിൽ അവരീ കേസിൽ അപമാനിക്കപ്പെടരുത് എന്നൊക്കെ ചിന്തിച്ചിരുന്നു.. പക്ഷെ ന്റെ വഫാ... ഒരു മര്യാദയൊക്കെ വേണ്ടെടെയ് ! അപകടം നടന്ന സമയത്ത് അത് വഴി പോയ മ്മടെ ചങ്ക് സുഹൃത്തും മാധ്യമപ്രവർത്തകനുമായ ധനസുമോദ് D Dhanasumod Renjini Devi അതെ ദിവസം ഏകദേശം രണ്ടു മണിക്കൂറിനുള്ളിൽ തന്നെ ഒരു പോസ്റ്റിട്ടിരുന്നു. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ഇടിച്ച വാഹനത്തിന്റെ കനപ്പെട്ട മേൽവിലാസം കൊണ്ട് തന്നെയാണ് പോസ്റ്റ് ഉടനെ ഇട്ടത്. ഉന്നതനായ ആരോ ആവണം വാഹനമോടിച്ചതെന്ന് പൊലീസുകാരോട് അയാൾ പറഞ്ഞ മേൽവിലാസത്തിൽ നിന്ന് സുമോദിനു മനസ്സിലായിരുന്നു. എന്നാൽ, അതാരെന്ന ചോദ്യത്തിന് അപ്പോഴും ഉത്തരമില്ലായിരുന്നു. ആരായിരുന്നാലും അധികാരമോ പണമോ കൊണ്ട് അവർ രക്ഷപ്പെടരുതെന്ന് സുമോദിനു നിർബന്ധമുണ്ടായിരുന്നു. മരിച്ചത് ബഷീർ എന്ന മാധ്യമപ്രവർത്തകനാണെന്ന് അതിനുള്ളിൽ അറിയാൻ കഴിഞ്ഞിരുന്നു.-ഇതായിരുന്നു ദീപ ഇട്ട പോസ്റ്റ്. ഇത് വ്യാപക ചർച്ചയാകുന്നുണ്ട്.

ശ്രീറാമിന് ജാമ്യം കിട്ടിയതിൽ വ്യാപക പ്രതിഷേധവുമായി മാധ്യമ ലോകം നിൽക്കുമ്പോഴാണ് ഏഷ്യാനെറ്റ് ന്യൂസിലോട് വഫ വിശദീകരണവുമായി രംഗത്ത് വന്നത്. ഇതാണ് പ്രതിഷേധത്തിന് കാരണം

ഏഷ്യാനെറ്റ് പ്രെമോ കണ്ട ശേഷം ദീപ ഇട്ട പോസ്റ്റ്

വഫ ഫിറോസുമായുള്ള അഭിമുഖം അല്പസമയത്തിനുള്ളിൽ ഏഷ്യാനെറ്റിൽ ഉണ്ട്. അതിന്റെ പ്രമോ ഇപ്പോൾ കണ്ടു. ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ' എന്റെ പപ്പയോ, ഭർത്താവോ ബ്രദറോ കുടിക്കില്ല, അതുകൊണ്ട് കുടിക്കുന്നതിന്റെ മണം എനിക്കറിയില്ല.ശ്രീറാമിന് ഒരു മണമുണ്ടായിരുന്നു.. പക്ഷെ അതെന്തിന്റെയാണെന്ന് റിപ്പോർട്ട് വന്നാലേ അറിയൂ... '???? ന്റെ നിഷ്‌കൂ ????

ഒരു സ്ത്രീയെന്ന നിലയിൽ അവരീ കേസിൽ അപമാനിക്കപ്പെടരുത് എന്നൊക്കെ ചിന്തിച്ചിരുന്നു.. പക്ഷെ ന്റെ വഫാ... ഒരു മര്യാദയൊക്കെ വേണ്ടെടെയ് !

അപകടം നടന്ന സമയത്ത് അത് വഴി പോയ മ്മടെ ചങ്ക് സുഹൃത്തും മാധ്യമപ്രവർത്തകനുമായ ധനസുമോദ് D Dhanasumod Renjini Devi അതെ ദിവസം ഏകദേശം രണ്ടു മണിക്കൂറിനുള്ളിൽ തന്നെ ഒരു പോസ്റ്റിട്ടിരുന്നു.

അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ഇടിച്ച വാഹനത്തിന്റെ കനപ്പെട്ട മേൽവിലാസം കൊണ്ട് തന്നെയാണ് പോസ്റ്റ് ഉടനെ ഇട്ടത്. ഉന്നതനായ ആരോ ആവണം വാഹനമോടിച്ചതെന്ന് പൊലീസുകാരോട് അയാൾ പറഞ്ഞ മേൽവിലാസത്തിൽ നിന്ന് സുമോദിനു മനസ്സിലായിരുന്നു. എന്നാൽ, അതാരെന്ന ചോദ്യത്തിന് അപ്പോഴും ഉത്തരമില്ലായിരുന്നു. ആരായിരുന്നാലും അധികാരമോ പണമോ കൊണ്ട് അവർ രക്ഷപ്പെടരുതെന്ന് സുമോദിനു നിർബന്ധമുണ്ടായിരുന്നു. മരിച്ചത് ബഷീർ എന്ന മാധ്യമപ്രവർത്തകനാണെന്ന് അതിനുള്ളിൽ അറിയാൻ കഴിഞ്ഞിരുന്നു.

ആ പോസ്റ്റിൽ പറഞ്ഞിരുന്നത് വാഹനത്തിൽ നിന്നിറങ്ങിയ ആളുടെ കാൽ നിലത്തുറയ്ക്കുന്നില്ലായിരുന്നു. അങ്ങനെയോരു അപകടം നടന്നത് പോലും മനസിലാക്കാനുള്ള സ്വബോധം പോലും അയാൾക്കില്ലായിരുന്നു എന്നാണ്.

പത്തു മണിക്കൂർ വളരെ കുറഞ്ഞു പോയി... രണ്ടു ദിവസം കഴിഞ്ഞു രക്തസാമ്പിൾ എടുത്താൽ കൃത്യമായി അതിന്റെ അംശം കിട്ടിയേനെ ????

ജാമ്യം കിട്ടി... പക്ഷെ ഒരു നിമിഷം നിങ്ങൾക്ക് സ്വസ്ഥത ഉണ്ടാകുമോ ശ്രീറാം? ആ പാവപ്പെട്ട മനുഷ്യന്റെ ആത്മാവിനു നിങ്ങളോട് ക്ഷമിക്കാൻ കഴിഞ്ഞേക്കും. പക്ഷെ മനസാക്ഷിയുള്ള ഞങ്ങളിലൊരാൾക്ക് പോലും നിങ്ങളോട് പൊറുക്കാൻ ആവില്ല. ഞാനുമൊരു ഭാര്യയാണ്.. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ്.. ഉള്ളു നീറിയൊരു ഭാര്യയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും ആ മനുഷ്യൻ സ്വപ്നങ്ങൾ നെയ്തു നെയ്തുണ്ടാക്കിയ വീട്ടിൽ കരഞ്ഞു തളർന്നു കിടപ്പുണ്ട്. അവർക്ക് നീതി ലഭിക്കണം... ലഭിക്കും ഇതിലുമെത്ര മനോഹരമായി നിങ്ങൾ അഭിനയിച്ചാലും ??

(സെയ്റ)

അപകട സ്ഥല്തത് എത്തിയ ധനുസുമോദ് അന്നിട്ട പോസ്റ്റ്

രാത്രി 12.55 ന് മ്യൂസിയത്തിനടുത്ത പബ്ലിക് ഓഫീസിനു മുന്നിൽ ആൾക്കൂട്ടവും പൊലീസ് വാനും നിർത്തിയിട്ടിരിക്കുന്നതും കണ്ടു സൈക്കിൾ ഒതുക്കി അങ്ങോട്ട് ചെന്നു. നിയന്ത്രണം വിട്ട കാർ ഒരു ബൈക്കിൽ ഇടിച്ചു നിൽക്കുന്നു. ബൈക്ക് മതിലിനോട് ചേർന്ന് കുത്തി നിർത്തിയിരിക്കുന്നത് പോലെ. പെട്ടെന്നാണ് താഴെ വീണു കിടക്കുന്ന മനുഷ്യനെ ശ്രദ്ധിച്ചത്. ചോര ഒഴുകി പരക്കുന്നു. പൊലീസ് ആംബുലൻസിനു വേണ്ടി കാത്ത് നിൽക്കുകയാണ്. ഗുരുതരമായതിനാൽ ജീപ്പിൽ കൊണ്ട് പോകാനാവില്ലെന്നു പൊലീസ് പറഞ്ഞു. കാറിൽ നിന്നും ഇറങ്ങിയ മുപ്പത് വയസ് പ്രായം തോന്നിക്കുന്ന ആൾക്ക് കാൽ നിലത്ത് ഉറയ്ക്കുന്നില്ല. മദ്യപിച്ചു ലക്ക് കെട്ടനിലയിലാണ്. കൂടെയുള്ള പെൺകുട്ടി ആകെ വിളറി നിൽപ്പാണ്. അയാൾക്ക് ഇങ്ങനെ ഒരു അപകടം നടന്നതായി പോലും തിരിച്ചറിയാൻ പറ്റുന്നില്ല എന്ന് തോന്നി. ആരെയൊക്കെയോ ഫോണിൽ സംസാരിക്കുന്നു.ആംബുലൻസ് ഇതിനിടയിൽ എത്തി.പരിക്കേറ്റയാളെ കൊണ്ടുപോയി. കൈ ഒടിഞ്ഞു നുറുങ്ങിയിട്ടുണ്ടെന്നു ആദ്യ കാഴ്ചയിൽ തന്നെ മനസിലാകും.

കാറിൽ വന്ന പെൺകുട്ടിയുടെ പേരും വിലാസവും കുറിച്ചു.മരപ്പാലത്ത് എവിടെ? വീട്ടിൽ ആരുണ്ട്? കൂടെയുള്ള ആൾ ആരാണെന്ന് രണ്ട് മിനിറ്റ് കൊണ്ട് അന്വേഷിച്ച ശേഷം പൊയ്‌ക്കോളാൻ പൊലീസ് പറഞ്ഞു. ആടി നിൽക്കുന്ന ആളുടെ അഡ്രെസ്സ് പൊലീസ് ചോദിച്ചു.സിവിൽ സർവീസ് കോളനി, കവടിയാർ എന്ന് പറഞ്ഞതോടെ വേറെ ഒന്നും പൊലീസ് ചോദിച്ചില്ല.മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് പോകാം എന്ന് പറഞ്ഞു.കാർ എടുത്ത് മാറ്റുന്നതിനായി ക്യാരി വാൻ എത്തി. ബൈക്ക് പൊലീസ് പരിശോധിക്കുന്നതിനിടയിൽ iffk യുടെ പാസ്, ഏതോ മീഡിയ പാസ്, സിറാജ് പത്രം എന്നിവ എടുത്തു. പത്രക്കാരനാണ് എന്നറിഞ്ഞതോടെ പാസ് പൊലീസിനോട് ചോദിച്ചെങ്കിലും അവർ തരാൻ കൂട്ടാക്കിയില്ല. അപകടം നടന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത ഉടൻ ഫോൺ ബാറ്ററി തീർന്നു ഓഫ് ആയി.

വളവിൽ തിരിയാതെ മുന്നിൽ പോയ ബൈക്ക് യാത്രക്കാരനെ കാർ ഇടിച്ചു തെറിപ്പിച്ചത് കണ്ട രണ്ട് പേർ പൊലീസിനോട് വിശദമായി കാര്യങ്ങൾ പറഞ്ഞു.അവരുടെ ഫോൺ നമ്പറും പൊലീസ് ചോദിച്ചു കുറിച്ചെടുത്തു. റൂമിലെത്തി ഫോൺ ചാർജ് ചെയ്ത ശേഷം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റെ വെബ്‌സൈറ്റിൽ ബൈക്കിന്റെ നമ്പർ നൽകിയപ്പോഴാണ് മുഹമ്മദ് ബഷീർ എന്ന പേര് തെളിഞ്ഞു വരുന്നത്. സിറാജ് പത്രത്തിന്റെ കോൺടാക്ട് ഗൂഗിൾ ചെയ്തപ്പോൾ കിട്ടിയ ഫോൺ നമ്പർ ഒടുക്കത്തെ ബിസി.കേടാണോ എന്ന് സംശയം ആയപ്പോൾ മീഡിയ ഡയറി എടുത്തു സിറാജ് പത്രത്തിന്റെ തിരുവനന്തപുരം റിപ്പോർട്ടർമാരുടെ വിവരം പരിശോധിച്ചു. ബ്യുറോചീഫിന്റെ പേര് ബഷീർ എന്ന പേര് കാണുന്നത്.രണ്ടാമത്തെ പേരുകാരൻ അടുത്ത ചങ്ങാതി കൂടിയായ റിപ്പോർട്ടർ ശ്രീജിത്ത് ആണ്. അവനെ വിളിച്ചപ്പോൾ അപകട വിവരം അറിഞ്ഞു മെഡിക്കൽ കോളേജിലേക്കുള്ള യാത്രയിലാണ്. ഈ ചിത്രം ഇപ്പോൾ തന്നെ പോസ്റ്റ് ചെയ്യുന്നതിന് കാരണം ഇടിച്ച കാറിന്റെ കനപ്പെട്ട മേൽവിലാസമാണ്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും സ്വാധീനവും ധനവും ഉള്ളവർ താമസിക്കുന്ന പ്രദേശമാണിത്.മുന്തിയ ഇനം ആളുകളുടെ പോസ്റ്റൽ അഡ്രസ്സ് ആണ് കവടിയാർ പി ഒ. പാവപെട്ട ഒരു പത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് ഗുരുതര നിലയിലാക്കിയ ശേഷം ഊരിപ്പോകരുതല്ലോ. മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിലെ ക്യാമറദൃശ്യങ്ങൾ പൊലീസ് പരിശോധിക്കണം. കാറിലെ മദ്യപാനിയുടെ രക്തപരിശോധന ഈ രാത്രിയിൽ തന്നെ പൊലീസ് നടത്തികാണുമായിരിക്കും.

#KeralaPolice #ThiruvananthapuramCityPolice
#museumPoliceStation
#SasiTharoor

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP