എന്റെ ഭർത്താവും അച്ഛനും സഹോദരനും കുടിക്കാറില്ല; മദ്യത്തിന്റെ മണം എന്തെന്ന് അറിയില്ല; ശ്രീറാമിന് ഉണ്ടായിരുന്നത് മദ്യത്തിന്റെ മണമാണെന്ന് ഞാൻ എങ്ങനെ പറയും; മെറിൻ ജോസഫിനെ പരിചയപ്പെട്ടത് സലൂണിൽ വച്ച്; ഒരു വർഷം മുമ്പ് അവസാനമായി കണ്ട ശ്രീറാം എസ് എം എസ് അയച്ചപ്പോൾ കാറുമായി പോയത് എന്റെ മര്യാദ! ആ നല്ല മനുഷ്യൻ കാറോടിച്ചിരുന്നത് കുറച്ച് കൂടുതൽ സ്പീഡിൽ മാത്രം; വഫാ ഫിറോസിനെ പോയിന്റ് ബ്ലാങ്കിൽ എത്തിച്ച് ഐഎഎസുകാരനെ നല്ലപിള്ളയാക്കി ഏഷ്യാനെറ്റ് അഭിമുഖം; കേട്ട് ഞെട്ടി മാധ്യമലോകം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിലെ മാധ്യമ ലോകം ഏഷ്യാനെറ്റിലെ പോയിന്റ് ബ്ലാങ്ക് കണ്ട് ഞെട്ടി. വഫാ ഫിറോസിന്റെ എക്‌സിക്ലൂസീവ് അഭിമുഖത്തിലൂടെ ഏഷ്യാനെറ്റ് ന്യൂസ് വെളിപ്പെടുത്തിയത് അതൊരു വെറും അപകടമരണമാണെന്നാണ്. സിറാജിലെ ബ്യൂറോ ചീഫ് കെ എം ബഷീറിനെ രക്ഷിക്കാൻ ശ്രമിച്ച ശ്രീറാം വെങ്കിട്ടരാമന്റെ കഥയാണ് ഏഷ്യാനെറ്റ് ന്യൂസ് കാട്ടിയത്. വഫ നൽകിയ ഉത്തരങ്ങൾക്ക് നിരവധി മറുചോദ്യങ്ങൾ ചോദിക്കാനുണ്ടെങ്കിലും അതൊന്നും ചോദ്യകർത്താവ് ഉയർത്തിയില്ല. പകരം വഫ പറയുന്നതെല്ലാം ശരിയാണെന്ന തരത്തിൽ കേട്ടിരിക്കുകയാണ് ചെയ്തത്. വഫ ചെയ്തത് ശരിയാണെന്ന് വരുത്തി തീർക്കുകയാണ് പോയിന്റെ ബ്ലാങ്കിൽ നടന്നത്. വഫ മികച്ചൊരു കുടുംബിനിയാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നു. താനൊരു ഡിവോഴ്‌സി അല്ലെന്നും മോഡൽ അല്ലെന്നും അവർ പറയുന്നു. ഇത്തരം വ്യക്തിപരമായ വിഷയങ്ങൾക്ക് അപ്പുറത്തേക്ക് ബഷീറിന്റെ അപകടകാരണം പെറ്റി കേസിൽ ഒതുക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.
ബഷീറിന്റെ മരണത്തിൽ ശ്രീറാമിന്റെ പങ്ക് ചർച്ചയാക്കിയതിൽ പ്രധാന പങ്കുവഹിച്ചത് ഏഷ്യാനെറ്റ് ന്യൂസാണ്. എന്നാൽ ഇന്ന് വഫയുടെ കഥ കേട്ടപ്പോൾ മലയാളികളെല്ലാം ചർച്ച ചെയ്തതിലെ പൊള്ളത്തരത്തെ കുറിച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നത്. എനിക്ക് മെറിൻ ജോസഫിനെ അറിയാം. സലൂണിൽ വച്ച് പരിചയപ്പെട്ടു. അവർ ഹംബിളായിരുന്നു. അതാണ് സ്വാധീനിച്ചത്. അങ്ങനെ കൂട്ടുകാരായി. ശ്രീറാമിനെ അങ്ങോട്ട് പോയി പരിചയപ്പെടുകയായിരുന്നു. ഒരു വർഷം മുമ്പാണ് ശ്രീറാമിനെ ഇതിന് മുമ്പ് കണ്ടത്. ഇതിന് ശേഷം കണ്ടില്ല. രാത്രിയിൽ വന്ന് കൂട്ടാമോ എന്ന് എസ് എം എസ് അയച്ചു. അത് കണ്ട് വിളിക്കാൻ പോയി. കുടിച്ചിരുന്നോ എന്ന് അറിയില്ല. എന്റെ അച്ഛനും സഹോദരനും ഭർത്താവും കുടിക്കാറില്ല. അതുകൊണ്ട് മദ്യത്തിന്റെ മണം അറിയില്ല. അതിനാൽ ശ്രീറാം കുടിച്ചിരുന്നോ എന്ന് അറിയില്ല. അത് തെളിയിക്കേണ്ടത് പരിശോധനാ ഫലമാണ്-ഏഷ്യാനെറ്റ് ന്യൂസിൽ വഫ വിശദീകരിച്ചു.
ഇതിന് ശേഷം അപകടത്തെ കുറിച്ചും പറയുന്നു. ഓവർ സ്പീഡിലാണ് എന്ന് പറയുന്നില്ല. മറിച്ച് ഞാൻ ഓടിക്കുന്നതിനേക്കാൾ കുറച്ച് കൂടി വേഗത കൂടുതലായിരുന്നു. വണ്ടി ഇടിച്ചു. ശ്രീറാമും ഞാനും ചാടിയിറങ്ങി. ബഷീറിനെ എടുത്ത് അവിടെ കൂടിയിരുന്നവരോട് രക്ഷിക്കാൻ ശ്രീറാം ആവശ്യപ്പെട്ടു. കേണപേക്ഷിച്ചുവെന്ന തരത്തിലാണ് അഭിമുഖത്തിൽ പറയുന്നത്. അരും വന്നില്ല. തന്റെ കാറിൽ കൊണ്ടു പോകാനും ശ്രമിച്ചു. എന്നാൽ കാർ കേടായിരുന്നു. അങ്ങനെ ബഷീറിനെ രക്ഷിക്കാൻ ശ്രീറാം ശ്രമിച്ച കഥയും വഫ വിശദീകരിക്കുന്നുണ്ട്. ആരെങ്കിലും ആരെയെങ്കിലും മനപ്പൂർവ്വം ഇടിച്ചു കൊല്ലുമോ എന്ന ചോദ്യവും ഉയർത്തുന്നു. താൻ മൊഴികൊടുത്തതെല്ലാം ശരിയാണെന്നും പറയുന്നു. അങ്ങനെ ശ്രീറാമിന് കൈയബദ്ധം പറ്റിയെന്നു മാത്രമാണ് വഫയുടെ വാക്കുകളിൽ ഉള്ളത്. നല്ലൊരു മനുഷ്യനാണ് ശ്രീറാമെന്നും കൂട്ടിച്ചേർക്കുന്നുണ്ട്.
കേരളത്തിലെ മാധ്യമ ലോകം ഒന്നാകെ കെ എം ബഷീറിന്റെ മരണത്തിലെ സത്യം പുറത്തു കൊണ്ടു വരാനുള്ള ശ്രമത്തിലാണ്. ഇതിനിടെ ശ്രീറാമിന് ജാമ്യവും കിട്ടി. പ്രതിഷേധം പത്ര ലോകം ശക്തമാക്കുമ്പോഴാണ് വഫയുടെ എക്‌സ്‌ക്യൂസീവ് ഏഷ്യാനെറ്റ് ന്യൂസ് കൊടുത്തത്. നല്ലൊരു കുടുംബിനിയാണ് ഞാൻ. കൊച്ചിലേ വിവാഹം കഴിഞ്ഞതു കൊണ്ട് പഠിക്കാൻ പറ്റിയില്ല. പ്ലസ് ടു കഴിഞ്ഞു. ഇപ്പോൾ ബിഎക്ക് പഠിക്കുന്നു. എന്നെ സ്റ്റേഷനിൽ നിന്ന് ഇറക്കാനെത്തിയത് എന്റെ ഭർത്താവിന്റെ അച്ഛനാണ്. എന്റെ അച്ഛനും അമ്മയും വിദേശത്താണ്. അവിടെ വളർന്ന ഞാൻ രാത്രിയിൽ ആരേയും വിളിക്കാൻ പോകാറുണ്ട്. ഒരു വർഷം മുമ്പ് പരിചയപ്പെട്ടു. എസ് എം എസ് അയച്ചു. രാത്രിയിൽ വിളിക്കാൻ പോയി. അത്രയേ ഉള്ളൂവെന്നാണ് വഫ പറയുന്നത്. ഇത് വിശ്വസിക്കാവുന്ന കാര്യങ്ങളുമാണ്. എന്നാൽ അപകടവുമായും അതിന് ശേഷവും നടന്ന കാര്യങ്ങളിൽ ചോദ്യകർത്താവ് വഫയോട് ഒന്നും ചോദിച്ചില്ല.
അതായത് ബഷീറിനെ കൈയിലെടുത്ത് അലറി വിളിക്കുന്ന ശ്രീറാം. അവിടെ എന്താണ് സംഭവിച്ചതെന്ന് ധനുസുമോദ് എന്ന മാധ്യമ പ്രവർത്തകൻ കുറിച്ചിരുന്നു. രാത്രി 12.55 ന് മ്യൂസിയത്തിനടുത്ത പബ്ലിക് ഓഫീസിനു മുന്നിൽ ആൾക്കൂട്ടവും പൊലീസ് വാനും നിർത്തിയിട്ടിരിക്കുന്നതും കണ്ടു സൈക്കിൾ ഒതുക്കി അങ്ങോട്ട് ചെന്നു. നിയന്ത്രണം വിട്ട കാർ ഒരു ബൈക്കിൽ ഇടിച്ചു നിൽക്കുന്നു. ബൈക്ക് മതിലിനോട് ചേർന്ന് കുത്തി നിർത്തിയിരിക്കുന്നത് പോലെ. പെട്ടെന്നാണ് താഴെ വീണു കിടക്കുന്ന മനുഷ്യനെ ശ്രദ്ധിച്ചത്. ചോര ഒഴുകി പരക്കുന്നു. പൊലീസ് ആംബുലൻസിനു വേണ്ടി കാത്ത് നിൽക്കുകയാണ്. ഗുരുതരമായതിനാൽ ജീപ്പിൽ കൊണ്ട് പോകാനാവില്ലെന്നു പൊലീസ് പറഞ്ഞു. കാറിൽ നിന്നും ഇറങ്ങിയ മുപ്പത് വയസ് പ്രായം തോന്നിക്കുന്ന ആൾക്ക് കാൽ നിലത്ത് ഉറയ്ക്കുന്നില്ല. മദ്യപിച്ചു ലക്ക് കെട്ടനിലയിലാണ്. കൂടെയുള്ള പെൺകുട്ടി ആകെ വിളറി നിൽപ്പാണ്. അയാൾക്ക് ഇങ്ങനെ ഒരു അപകടം നടന്നതായി പോലും തിരിച്ചറിയാൻ പറ്റുന്നില്ല എന്ന് തോന്നി. ആരെയൊക്കെയോ ഫോണിൽ സംസാരിക്കുന്നു.ആംബുലൻസ് ഇതിനിടയിൽ എത്തി.പരിക്കേറ്റയാളെ കൊണ്ടുപോയി. കൈ ഒടിഞ്ഞു നുറുങ്ങിയിട്ടുണ്ടെന്നു ആദ്യ കാഴ്ചയിൽ തന്നെ മനസിലാകും.-ഇതായിരുന്നു ധനുസുമോദിന്റെ വിശദീകരണം. വഫയോട് ഈ പോസ്റ്റിനെ കുറിച്ച് പോലും ഏഷ്യാനെറ്റ് ന്യൂസിലെ പ്രമുഖൻ ചോദിച്ചില്ല.
ഇത് മാധ്യമ ലോകത്ത് വ്യാപക പ്രതിഷേധമായി മാറുന്നുണ്ട്. സാമാന്യ രീതിയിൽ ചോദിക്കേണ്ട ചോദ്യങ്ങൾ പോലും ഒഴിവാക്കി ചോദ്യകർത്താവ് വഫയുടെ മറുപടികൾ മാത്രം കേട്ടു. അവസാനം ഏവരേയും ഞെട്ടിച്ചു കൊണ്ട് ഒരു ചോദ്യം... എന്നിട്ട്.... അതിനും വഫ മറുപടി കൊടുത്തു. അതോടെ തീർന്നു. അതായത് വഫയ്ക്ക് പറായനുള്ളതെല്ലാം വ്യക്തമായി അവതരിപ്പിച്ചു. അതിലെ പൊരുത്തകേടുകളിലേക്ക് പോലും ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകൻ കടന്നില്ല. ഇതാണ് പ്രതിഷേധങ്ങൾക്ക് കാരണം. വഫയുടെ അഭിമുഖത്തിന്റെ പ്രെമോ എത്തിയപ്പോൾ തന്നെ സൂചനകൾ സോഷ്യൽ മീഡിയയിൽ എത്തി. എല്ലാം കണ്ട ധനുസുമോദിനെ ഉദ്ധരിച്ചായിരുന്നു അത്.
വഫ ഫിറോസുമായുള്ള അഭിമുഖം അല്പസമയത്തിനുള്ളിൽ ഏഷ്യാനെറ്റിൽ ഉണ്ട്. അതിന്റെ പ്രമോ ഇപ്പോൾ കണ്ടു. ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ' എന്റെ പപ്പയോ, ഭർത്താവോ ബ്രദറോ കുടിക്കില്ല, അതുകൊണ്ട് കുടിക്കുന്നതിന്റെ മണം എനിക്കറിയില്ല.ശ്രീറാമിന് ഒരു മണമുണ്ടായിരുന്നു.. പക്ഷെ അതെന്തിന്റെയാണെന്ന് റിപ്പോർട്ട് വന്നാലേ അറിയൂ... '???? ന്റെ നിഷ്‌കൂ ???? ഒരു സ്ത്രീയെന്ന നിലയിൽ അവരീ കേസിൽ അപമാനിക്കപ്പെടരുത് എന്നൊക്കെ ചിന്തിച്ചിരുന്നു.. പക്ഷെ ന്റെ വഫാ... ഒരു മര്യാദയൊക്കെ വേണ്ടെടെയ് ! അപകടം നടന്ന സമയത്ത് അത് വഴി പോയ മ്മടെ ചങ്ക് സുഹൃത്തും മാധ്യമപ്രവർത്തകനുമായ ധനസുമോദ് D Dhanasumod Renjini Devi അതെ ദിവസം ഏകദേശം രണ്ടു മണിക്കൂറിനുള്ളിൽ തന്നെ ഒരു പോസ്റ്റിട്ടിരുന്നു. അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ഇടിച്ച വാഹനത്തിന്റെ കനപ്പെട്ട മേൽവിലാസം കൊണ്ട് തന്നെയാണ് പോസ്റ്റ് ഉടനെ ഇട്ടത്. ഉന്നതനായ ആരോ ആവണം വാഹനമോടിച്ചതെന്ന് പൊലീസുകാരോട് അയാൾ പറഞ്ഞ മേൽവിലാസത്തിൽ നിന്ന് സുമോദിനു മനസ്സിലായിരുന്നു. എന്നാൽ, അതാരെന്ന ചോദ്യത്തിന് അപ്പോഴും ഉത്തരമില്ലായിരുന്നു. ആരായിരുന്നാലും അധികാരമോ പണമോ കൊണ്ട് അവർ രക്ഷപ്പെടരുതെന്ന് സുമോദിനു നിർബന്ധമുണ്ടായിരുന്നു. മരിച്ചത് ബഷീർ എന്ന മാധ്യമപ്രവർത്തകനാണെന്ന് അതിനുള്ളിൽ അറിയാൻ കഴിഞ്ഞിരുന്നു.-ഇതായിരുന്നു ദീപ ഇട്ട പോസ്റ്റ്. ഇത് വ്യാപക ചർച്ചയാകുന്നുണ്ട്.
ശ്രീറാമിന് ജാമ്യം കിട്ടിയതിൽ വ്യാപക പ്രതിഷേധവുമായി മാധ്യമ ലോകം നിൽക്കുമ്പോഴാണ് ഏഷ്യാനെറ്റ് ന്യൂസിലോട് വഫ വിശദീകരണവുമായി രംഗത്ത് വന്നത്. ഇതാണ് പ്രതിഷേധത്തിന് കാരണം
ഏഷ്യാനെറ്റ് പ്രെമോ കണ്ട ശേഷം ദീപ ഇട്ട പോസ്റ്റ്
വഫ ഫിറോസുമായുള്ള അഭിമുഖം അല്പസമയത്തിനുള്ളിൽ ഏഷ്യാനെറ്റിൽ ഉണ്ട്. അതിന്റെ പ്രമോ ഇപ്പോൾ കണ്ടു. ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ' എന്റെ പപ്പയോ, ഭർത്താവോ ബ്രദറോ കുടിക്കില്ല, അതുകൊണ്ട് കുടിക്കുന്നതിന്റെ മണം എനിക്കറിയില്ല.ശ്രീറാമിന് ഒരു മണമുണ്ടായിരുന്നു.. പക്ഷെ അതെന്തിന്റെയാണെന്ന് റിപ്പോർട്ട് വന്നാലേ അറിയൂ... '???? ന്റെ നിഷ്‌കൂ ????
ഒരു സ്ത്രീയെന്ന നിലയിൽ അവരീ കേസിൽ അപമാനിക്കപ്പെടരുത് എന്നൊക്കെ ചിന്തിച്ചിരുന്നു.. പക്ഷെ ന്റെ വഫാ... ഒരു മര്യാദയൊക്കെ വേണ്ടെടെയ് !
അപകടം നടന്ന സമയത്ത് അത് വഴി പോയ മ്മടെ ചങ്ക് സുഹൃത്തും മാധ്യമപ്രവർത്തകനുമായ ധനസുമോദ് D Dhanasumod Renjini Devi അതെ ദിവസം ഏകദേശം രണ്ടു മണിക്കൂറിനുള്ളിൽ തന്നെ ഒരു പോസ്റ്റിട്ടിരുന്നു.
അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ഇടിച്ച വാഹനത്തിന്റെ കനപ്പെട്ട മേൽവിലാസം കൊണ്ട് തന്നെയാണ് പോസ്റ്റ് ഉടനെ ഇട്ടത്. ഉന്നതനായ ആരോ ആവണം വാഹനമോടിച്ചതെന്ന് പൊലീസുകാരോട് അയാൾ പറഞ്ഞ മേൽവിലാസത്തിൽ നിന്ന് സുമോദിനു മനസ്സിലായിരുന്നു. എന്നാൽ, അതാരെന്ന ചോദ്യത്തിന് അപ്പോഴും ഉത്തരമില്ലായിരുന്നു. ആരായിരുന്നാലും അധികാരമോ പണമോ കൊണ്ട് അവർ രക്ഷപ്പെടരുതെന്ന് സുമോദിനു നിർബന്ധമുണ്ടായിരുന്നു. മരിച്ചത് ബഷീർ എന്ന മാധ്യമപ്രവർത്തകനാണെന്ന് അതിനുള്ളിൽ അറിയാൻ കഴിഞ്ഞിരുന്നു.
ആ പോസ്റ്റിൽ പറഞ്ഞിരുന്നത് വാഹനത്തിൽ നിന്നിറങ്ങിയ ആളുടെ കാൽ നിലത്തുറയ്ക്കുന്നില്ലായിരുന്നു. അങ്ങനെയോരു അപകടം നടന്നത് പോലും മനസിലാക്കാനുള്ള സ്വബോധം പോലും അയാൾക്കില്ലായിരുന്നു എന്നാണ്.
പത്തു മണിക്കൂർ വളരെ കുറഞ്ഞു പോയി... രണ്ടു ദിവസം കഴിഞ്ഞു രക്തസാമ്പിൾ എടുത്താൽ കൃത്യമായി അതിന്റെ അംശം കിട്ടിയേനെ ????
ജാമ്യം കിട്ടി... പക്ഷെ ഒരു നിമിഷം നിങ്ങൾക്ക് സ്വസ്ഥത ഉണ്ടാകുമോ ശ്രീറാം? ആ പാവപ്പെട്ട മനുഷ്യന്റെ ആത്മാവിനു നിങ്ങളോട് ക്ഷമിക്കാൻ കഴിഞ്ഞേക്കും. പക്ഷെ മനസാക്ഷിയുള്ള ഞങ്ങളിലൊരാൾക്ക് പോലും നിങ്ങളോട് പൊറുക്കാൻ ആവില്ല. ഞാനുമൊരു ഭാര്യയാണ്.. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ്.. ഉള്ളു നീറിയൊരു ഭാര്യയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളും ആ മനുഷ്യൻ സ്വപ്നങ്ങൾ നെയ്തു നെയ്തുണ്ടാക്കിയ വീട്ടിൽ കരഞ്ഞു തളർന്നു കിടപ്പുണ്ട്. അവർക്ക് നീതി ലഭിക്കണം... ലഭിക്കും ഇതിലുമെത്ര മനോഹരമായി നിങ്ങൾ അഭിനയിച്ചാലും ??
(സെയ്റ)
അപകട സ്ഥല്തത് എത്തിയ ധനുസുമോദ് അന്നിട്ട പോസ്റ്റ്
രാത്രി 12.55 ന് മ്യൂസിയത്തിനടുത്ത പബ്ലിക് ഓഫീസിനു മുന്നിൽ ആൾക്കൂട്ടവും പൊലീസ് വാനും നിർത്തിയിട്ടിരിക്കുന്നതും കണ്ടു സൈക്കിൾ ഒതുക്കി അങ്ങോട്ട് ചെന്നു. നിയന്ത്രണം വിട്ട കാർ ഒരു ബൈക്കിൽ ഇടിച്ചു നിൽക്കുന്നു. ബൈക്ക് മതിലിനോട് ചേർന്ന് കുത്തി നിർത്തിയിരിക്കുന്നത് പോലെ. പെട്ടെന്നാണ് താഴെ വീണു കിടക്കുന്ന മനുഷ്യനെ ശ്രദ്ധിച്ചത്. ചോര ഒഴുകി പരക്കുന്നു. പൊലീസ് ആംബുലൻസിനു വേണ്ടി കാത്ത് നിൽക്കുകയാണ്. ഗുരുതരമായതിനാൽ ജീപ്പിൽ കൊണ്ട് പോകാനാവില്ലെന്നു പൊലീസ് പറഞ്ഞു. കാറിൽ നിന്നും ഇറങ്ങിയ മുപ്പത് വയസ് പ്രായം തോന്നിക്കുന്ന ആൾക്ക് കാൽ നിലത്ത് ഉറയ്ക്കുന്നില്ല. മദ്യപിച്ചു ലക്ക് കെട്ടനിലയിലാണ്. കൂടെയുള്ള പെൺകുട്ടി ആകെ വിളറി നിൽപ്പാണ്. അയാൾക്ക് ഇങ്ങനെ ഒരു അപകടം നടന്നതായി പോലും തിരിച്ചറിയാൻ പറ്റുന്നില്ല എന്ന് തോന്നി. ആരെയൊക്കെയോ ഫോണിൽ സംസാരിക്കുന്നു.ആംബുലൻസ് ഇതിനിടയിൽ എത്തി.പരിക്കേറ്റയാളെ കൊണ്ടുപോയി. കൈ ഒടിഞ്ഞു നുറുങ്ങിയിട്ടുണ്ടെന്നു ആദ്യ കാഴ്ചയിൽ തന്നെ മനസിലാകും.
കാറിൽ വന്ന പെൺകുട്ടിയുടെ പേരും വിലാസവും കുറിച്ചു.മരപ്പാലത്ത് എവിടെ? വീട്ടിൽ ആരുണ്ട്? കൂടെയുള്ള ആൾ ആരാണെന്ന് രണ്ട് മിനിറ്റ് കൊണ്ട് അന്വേഷിച്ച ശേഷം പൊയ്‌ക്കോളാൻ പൊലീസ് പറഞ്ഞു. ആടി നിൽക്കുന്ന ആളുടെ അഡ്രെസ്സ് പൊലീസ് ചോദിച്ചു.സിവിൽ സർവീസ് കോളനി, കവടിയാർ എന്ന് പറഞ്ഞതോടെ വേറെ ഒന്നും പൊലീസ് ചോദിച്ചില്ല.മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് പോകാം എന്ന് പറഞ്ഞു.കാർ എടുത്ത് മാറ്റുന്നതിനായി ക്യാരി വാൻ എത്തി. ബൈക്ക് പൊലീസ് പരിശോധിക്കുന്നതിനിടയിൽ iffk യുടെ പാസ്, ഏതോ മീഡിയ പാസ്, സിറാജ് പത്രം എന്നിവ എടുത്തു. പത്രക്കാരനാണ് എന്നറിഞ്ഞതോടെ പാസ് പൊലീസിനോട് ചോദിച്ചെങ്കിലും അവർ തരാൻ കൂട്ടാക്കിയില്ല. അപകടം നടന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത ഉടൻ ഫോൺ ബാറ്ററി തീർന്നു ഓഫ് ആയി.
വളവിൽ തിരിയാതെ മുന്നിൽ പോയ ബൈക്ക് യാത്രക്കാരനെ കാർ ഇടിച്ചു തെറിപ്പിച്ചത് കണ്ട രണ്ട് പേർ പൊലീസിനോട് വിശദമായി കാര്യങ്ങൾ പറഞ്ഞു.അവരുടെ ഫോൺ നമ്പറും പൊലീസ് ചോദിച്ചു കുറിച്ചെടുത്തു. റൂമിലെത്തി ഫോൺ ചാർജ് ചെയ്ത ശേഷം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റെ വെബ്‌സൈറ്റിൽ ബൈക്കിന്റെ നമ്പർ നൽകിയപ്പോഴാണ് മുഹമ്മദ് ബഷീർ എന്ന പേര് തെളിഞ്ഞു വരുന്നത്. സിറാജ് പത്രത്തിന്റെ കോൺടാക്ട് ഗൂഗിൾ ചെയ്തപ്പോൾ കിട്ടിയ ഫോൺ നമ്പർ ഒടുക്കത്തെ ബിസി.കേടാണോ എന്ന് സംശയം ആയപ്പോൾ മീഡിയ ഡയറി എടുത്തു സിറാജ് പത്രത്തിന്റെ തിരുവനന്തപുരം റിപ്പോർട്ടർമാരുടെ വിവരം പരിശോധിച്ചു. ബ്യുറോചീഫിന്റെ പേര് ബഷീർ എന്ന പേര് കാണുന്നത്.രണ്ടാമത്തെ പേരുകാരൻ അടുത്ത ചങ്ങാതി കൂടിയായ റിപ്പോർട്ടർ ശ്രീജിത്ത് ആണ്. അവനെ വിളിച്ചപ്പോൾ അപകട വിവരം അറിഞ്ഞു മെഡിക്കൽ കോളേജിലേക്കുള്ള യാത്രയിലാണ്. ഈ ചിത്രം ഇപ്പോൾ തന്നെ പോസ്റ്റ് ചെയ്യുന്നതിന് കാരണം ഇടിച്ച കാറിന്റെ കനപ്പെട്ട മേൽവിലാസമാണ്. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും സ്വാധീനവും ധനവും ഉള്ളവർ താമസിക്കുന്ന പ്രദേശമാണിത്.മുന്തിയ ഇനം ആളുകളുടെ പോസ്റ്റൽ അഡ്രസ്സ് ആണ് കവടിയാർ പി ഒ. പാവപെട്ട ഒരു പത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച് ഗുരുതര നിലയിലാക്കിയ ശേഷം ഊരിപ്പോകരുതല്ലോ. മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിലെ ക്യാമറദൃശ്യങ്ങൾ പൊലീസ് പരിശോധിക്കണം. കാറിലെ മദ്യപാനിയുടെ രക്തപരിശോധന ഈ രാത്രിയിൽ തന്നെ പൊലീസ് നടത്തികാണുമായിരിക്കും.
#KeralaPolice #ThiruvananthapuramCityPolice
#museumPoliceStation
#SasiTharoor
Stories you may Like
- കെ എം ബഷീർ കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി
- ശ്രീറാം വെങ്കിട്ടരാമൻ ജനുവരി 16 ന് വീണ്ടും ഹാജരാകാൻ കോടതി ഉത്തരവ്
- ന്യൂസ് ക്ലിക്കിലൂടെ ഒഴുകിയ കോടികളുടെ കണക്ക് ഞെട്ടിക്കുന്നത്
- ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 11 ന് ഹാജരാകാൻ വിചാരണ കോടതി ഉത്തരവ്
- രാജാജി നഗറിലെ സുരജ് വീണ്ടും പിടിയിൽ; ഏഷ്യാനെറ്റ് ന്യൂസ് ആക്രമിക്കപ്പെടുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍