Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തീരശോഷണ പഠന സമിതിയിൽ സമരസമിതി നിർദ്ദേശിക്കുന്ന പ്രതിനിധിയെ വയ്ക്കാനാവില്ലെന്ന് സർക്കാർ; മാറി താമസിക്കുന്നവർക്കുള്ള വാടകയുടെ കാര്യത്തിലും തർക്കം തീർന്നില്ല; വിഴിഞ്ഞം സമരം അനുരഞ്ജന ചർച്ച ഫലം കണ്ടില്ല; നാളെയും ചർച്ച തുടരും

തീരശോഷണ പഠന സമിതിയിൽ സമരസമിതി നിർദ്ദേശിക്കുന്ന പ്രതിനിധിയെ വയ്ക്കാനാവില്ലെന്ന് സർക്കാർ; മാറി താമസിക്കുന്നവർക്കുള്ള വാടകയുടെ കാര്യത്തിലും തർക്കം തീർന്നില്ല; വിഴിഞ്ഞം സമരം അനുരഞ്ജന ചർച്ച ഫലം കണ്ടില്ല; നാളെയും ചർച്ച തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒത്തുതീർപ്പ് നിർദ്ദേശങ്ങളിൽ ധാരണയിൽ എത്താത്തതുകൊണ്ട് വിഴിഞ്ഞം സമരം തീർക്കാനുള്ള തിങ്കളാഴ്ചത്തെ ചർച്ചകളിൽ തീരുമാനമായില്ല. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ കൃത്യമായ ഉറപ്പ് നൽകിയാൽ ചർച്ചക്ക് തയ്യാറെന്നാണ് സമരസമിതി നിലപാട്. നാളെ സമരസമിതിയുമായി ചർച്ച നടത്തി അനുരഞ്ജനത്തിലെത്താനാണ് മന്ത്രിസഭാ ഉപസമിതി നീക്കം.

വിഴിഞ്ഞത്ത് സമവായത്തിനെത്താനായി തിരക്കിട്ട ശ്രമങ്ങളാണ് ഇന്ന് നടന്നത്. സർക്കാറും മധ്യസ്ഥന്റെ റോളിലുള്ള കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവയും സമരസമിതിയും പലതട്ടിൽ ആശയവിനിമയം നടത്തി. വൈകിട്ട് മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും യോഗം ചേർന്ന ശേഷം സമരസമിതിയുമായി ചർച്ച നടത്താനായിരുന്നു ധാരണ. എന്നാൽ അനുരഞ്ജന ചർച്ചകളിൽ ഉയർന്ന് വന്ന നിർദ്ദേശങ്ങളിൽ ഇനിയും വ്യക്തത ആകാത്തതിനാൽ സമരസമിതി-സർക്കാർ ചർച്ച നടന്നില്ല.

തീരശോഷണം പഠിക്കാനുള്ള വിദഗ്ധസമിതിയിൽ സമരസമിതി നിർദ്ദേശിക്കുന്ന പ്രതിനിധിയെ വെക്കണമെന്ന ആവശ്യത്തിൽ സർക്കാർ വഴങ്ങിയിട്ടില്ല. തീരത്ത് നിന്നും മാറിതാമസിക്കുന്നവർക്കുള്ള വീട്ടുവാടക 5500 ൽ നിന്നും 8000 ആക്കാമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ കൂട്ടുന്ന തുക അദാനിഗ്രൂപ്പിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നും നൽകാനായിരുന്നു നീക്കം. ഇതിനെ സമരസമിതി എതിർത്തു.

സർക്കാർ നൽകുന്ന ഉറപ്പുകൾ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ മോണിറ്ററിങ് കമ്മിറ്റി ഉണ്ടാക്കാമെന്നാണ് മറ്റൊരു നിർദ്ദേശം. ഇതിൽ സർക്കാരിന്റെയും സമരസമിതിയുടേയും പ്രതിനിധികൾ ഉണ്ടാകും. മറ്റ് ആവശ്യങ്ങൾ അംഗീകരിച്ചാൽ തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ട് പോകാൻ വരെ തയ്യാറെന്ന സൂചന സമരസമിതി നൽകുന്നുണ്ട്. നാളെ പകൽ വീണ്ടും അനുരഞ്ജന നീക്ക നടത്തി വൈകീട്ടോടെ മന്ത്രിസഭാ ഉപസമിതി സമരക്കാരുമായി ചർച്ച നടത്താനാണ് ശ്രമം. ഇതിനിടെ സമാധാനാ ദൗത്യവുമായി ഏഴ് പ്രമുഖരുടെ സംഘം വിഴിഞ്ഞം സന്ദർശിച്ചു. സമാധാന നീക്കം വൈകിപ്പോയെന്നാണ് തുറമുഖം വേണമെന്നാവശ്യപ്പെടുന്ന പ്രാദേശിക ജനകീയ കൂട്ടായ്മ വിമർശിച്ചത്.

സമാധാന ദൗത്യ സംഘം വിഴിഞ്ഞത്തെ പ്രാദേശിക ജനകീയ കൂട്ടായ്മയുടെ സമരപന്തലിലെത്തി. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും അനിഷ്ടസംഭവങ്ങൾ ഒഴിവാക്കണമെന്നുമുള്ള സംഘത്തിന്റെ നിർദ്ദേശം ജനകീയ കൂട്ടായ്മ തള്ളി.

ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരടങ്ങിയ സംഘമാണ് പ്രദേശത്ത് നിലനിൽക്കുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇവിടെത്തിയത്. വിഴിഞ്ഞം പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെയാണ് സംഘം ആദ്യം സന്ദർശിച്ചത്. പിന്നീട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്ന സമരപന്തലിലെത്തി.

ഇവിടെനിന്നാണ് പദ്ധതിയെ അനുകൂലിച്ച് രംഗത്തെത്തിയ ജനകീയ കൂട്ടായ്മയുടെ സമരപന്തലിലെത്തിയത്. എന്നാൽ സമാധാനശ്രമം ഏകപക്ഷീയമാണെന്നും വൈകിപോയെന്നും ജനകീയ കൂട്ടായ്മ നിലപാടെടുത്തു. നേരത്തെ അക്രമസമരം ഉണ്ടായപ്പോൾ സംഘം എവിടെയായിരുന്നെന്ന് ഇവർ ചോദ്യമുന്നയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP