വിദേശ പൗരന്മാർ ഇന്ത്യൻ വിസയ്ക്കായി നേരിട്ട് ഹാജരാവണമെന്ന് പുതിയ നിയമം; അപേക്ഷിക്കുമ്പോൾ രണ്ട് മാസത്തേക്ക് അപ്പോയിന്റ്മെന്റ് ലഭ്യമല്ല; ആയിരക്കണക്കിന് വിദേശ ടൂറിസ്റ്റുകൾ ബുക്ക് ചെയ്ത ഹോളിഡേ റദ്ദാക്കി; ബ്രിട്ടനിൽ മാത്രം യാത്ര മുടങ്ങിയത് ആയിരങ്ങൾക്ക്; തലതിരിഞ്ഞ വിസാ നയം ഇന്ത്യൻ ടൂറിസത്തിന് തിരിച്ചടിയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: കോവിഡിന്റെ കനത്ത പ്രഹരത്തിൽ നടുവൊടിഞ്ഞുപോയ മേഖലകളിൽ ഒന്നാണ് ടൂറിസം. പ്രതിസന്ധി നീങ്ങിയതോടെ വർദ്ധിച്ച വീര്യത്തോടെ ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്ന ടൂറിസം മേഖലയേയാണ് ലോകമെമ്പാടും കാണുന്നത്. പല രാജ്യങ്ങളും ഈ മേഖലയുടെ ഉയർത്തെഴുന്നേൽപിനായി നയങ്ങളിൽ അനുകൂല മാറ്റങ്ങൾ വരുത്തുക പോലും ചെയ്തു. ഹോങ്കോംഗിലേക്ക് എത്തുന്ന വിദേശ സഞ്ചാരികൾക്ക് സൗജന്യ ടിക്കറ്റ് നൽകുവാൻ പോലും തയ്യാറായിരിക്കുന്നു എന്ന വാർത്ത് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
ഇത്തരത്തിൽ ലോകം മുഴുവൻ ടൂറിസം മേഖലയുടെ ഉയർത്തെഴുന്നേൽപിനായി പരിശ്രമിക്കുമ്പോൾ, ഇന്ത്യയാകട്ടെ വികലമായ വിസ നയം മൂലം ടൂറിസം മേഖലയ്ക്ക് മേൽ കൂടുതൽ പ്രഹരങ്ങൾ ഏൽപിക്കുകയാണ്. വിസ നിയമത്തിൽ അവസാന നിമിഷത്തിൽ വരുത്തിയ ചില മാറ്റങ്ങൾ കാരണം യു കെയിൽ മാത്രമാണ് ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ ഇന്ത്യൻ സന്ദർശനം റദ്ദാക്കിയിരിക്കുന്നത്.
ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുന്നവർ യു കെയിലെ വിസ സെന്ററുകളിൽ നേരിട്ട് ഹാജരാകണം എന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. എന്നാൽ, വിസ സെന്ററുകളിലാണെങ്കിൽ അപ്പോയിന്റ്മെന്റും ലഭിക്കുന്നില്ല. വിമാനടിക്കറ്റ് അടക്കമുള്ളവ ബുക്ക് ചെയ്തശേഷം വിസയ്ക്ക് അപേക്ഷിച്ച പലർക്കും അവരുടെ വിമാനം ഉയർന്ന്ൻ പൊങ്ങുന്നതിനു മുൻപായി വിസ സെന്ററിൽ അപ്പോയിന്റ്മെന്റ് ലഭിക്കില്ലെന്ന് ഉറപ്പായതൊടെയാണ് സന്ദർശനം റദ്ദാക്കേണ്ടി വന്നത്.
ഇതുവരെ, ഒരു നിശ്ചിത ഫീസ് നൽകി വിസ ഏജന്റുമാർ വഴിയായിരുന്നു വിനോദ സഞ്ചാരികൾ ഇന്ത്യൻ വിസ കരസ്ഥമാക്കിയിരുന്നത്. എന്നാൽ, കഴിഞ്ഞയാഴ്ച്ച ഈ ഏജന്റുമാർക്ക് വിസ നിയമത്തിലെ മാറ്റങ്ങളെ കുറിച്ച് അറിയിപ്പ് ലഭിക്കുകയായിരുന്നു. അപേക്ഷകർക്ക് വേണ്ടി വിസ വാങ്ങുവാൻ ഇനി മുതൽ ഏജന്റുമാർക്ക് കഴിയില്ലെന്നും അതിനായി അപേക്ഷിക്കുന്നവർ നേരിട്ട് വിസ സെന്ററുകളിൽ എത്തണമെന്നുമായിരുന്നു അറിയിപ്പ്.
ഇന്ത്യയിലേക്ക് സ്പെഷ്യൽ ഇന്ററസ്റ്റ് ടൂറുകളും ടെയ്ലർ മെയ്ഡ് ഹോളി ഡേ ട്രിപ്പുകളും സംഘടിപ്പിക്കുന്ന ഇൻഡസ് എക്സ്പീരിയൻസിന്റെ മാനേജിങ് ഡയറക്ടർ യാസിൻ സാർഗർ പറയുന്നത് അടുത്ത രണ്ടു മാസത്തേക്ക് വിസ സെന്ററുകളിൽ അപ്പോയിന്റ്മെന്റ് ലഭ്യമല്ല. അതിനാൽ തന്നെ അപേക്ഷകർ ഇപ്പോൾ വിസ സെന്ററിൽ നേരിട്ട് ചെന്നാലും വിസ ലഭിക്കുകയില്ല എന്നും അദ്ദേഹം പറയുന്നു. ഓൺലൈൻ വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത ശേഷം വേണം വിസ സെന്ററിൽ ചെല്ലാൻ, എന്നാൽ തങ്ങളുടെ പല ഉപഭോക്താക്കൾക്കും വിസ ലഭിക്കുന്നില്ല എന്നും അദ്ദേഹം പറയുന്നു.
വരുന്ന 27 നും 29 നും ആയി രണ്ട് ട്രിപ്പുകൾ ഇന്ത്യയിലേക്ക് പുറപ്പെടാൻ ഇരിക്കുകയാണെന്നും, അതിൽ പലർക്കും വിസ ലഭിക്കാത്തതിനാൽ അവർ യാത്ര റദ്ദാക്കിയെന്നും തന്മൂലം 42,000 പൗണ്ടിന്റെ നഷ്ടമാണ് തങ്ങൾക്ക് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുമാത്രമല്ല, ഈ ഉപഭോക്താക്കൾ വിസ ഫീസായി നൂറുകണക്കിന് പൗണ്ടാണ് വിസ ഏജന്റുമാർക്ക് നൽകിയിട്ടുള്ളതെന്നും ഇനി ആ തുക അവർക്ക് തിരികെ ലഭിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ തന്നെ ഇത്രയധികം സമ്മർദ്ദം സഹിക്കണമെങ്കിൽ പിന്നെ ഇന്ത്യയിലേക്ക് എന്തിന് പോകണം എന്നാണ് ചില യാത്രക്കാർ ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്ക് ഏറ്റവും അധികം വിനോദ സഞ്ചാരികൾ എത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ബ്രിട്ടൻ. ഇത്തരത്തിൽ ഒരു തലതിരിഞ്ഞ നയം കൈക്കൊണ്ടതോടെ ഇന്ത്യൻ ടൂറിസത്തിന് വലിയൊരു അടിയായി ഇത് മാറുമെന്ന് ഈ രംഗത്തെ പ്രമുഖർ ചൂണ്ടിക്കാട്ടുന്നു. കോവിഡിന് ശേഷം ഉയർത്തെഴുന്നേൽക്കുന്ന ഇന്ത്യൻ ടൂറിസത്തെ ചവിട്ടി താഴ്ത്തുന്ന ഒരു നടപടി മാത്രമല്ല ഇതെന്നും ഇതുമൂലം ഇന്ത്യയിൽ നിരവധി തൊഴിൽ നഷ്ടങ്ങൾ ഉണ്ടാകുമെന്നും അവർ പറയുന്നു.
ലണ്ടനിൽ ട്രാവ്കോർ വി എൽ എസ് എന്ന പേരിൽ വിസ ഏജൻസി നടത്തുന്ന ഡാരെൻ ബ്രിഡ്ജസ്ഓരോ ആഴ്ച്ചയിലും നൂറു കണക്കിന് പാസ്പോർട്ടുകളാണ് വിസ ഇല്ലാതെ ഉപഭോക്താക്കൾക്ക് തിരികെ നൽകുന്നത്. എന്നാൽ വിസ ഫീസ് തിരിച്ചു നൽകാൻ അയാൾ തയ്യാറാകുന്നുമില്ല. വിസ അപേക്ഷ നൽകുന്നവർ നേരിട്ട് വന്ന് അപേക്ഷ സമർപ്പിക്കണം എന്ന് നിയമം വന്നെങ്കിലും, അതിനായി അപ്പോയിന്റ്മെന്റ് ലഭിക്കാൻ ചുരുങ്ങിയത് നവംബർ 22 വരെയെങ്കിലും കാത്തിരിക്കണം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അപേക്ഷ നൽകി പത്ത് ദിവസമെങ്കിലും കഴിഞ്ഞെ വിസ ലഭ്യമാവുകയുള്ളു. ഈ കാലയളവിനുള്ളിൽ ഇന്ത്യാ സന്ദർശനം പ്ലാൻ ചെയ്തവർക്ക് അത് റദ്ദ് ചെയ്യുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ല.
മറ്റൊരു പ്രതിസന്ധി എന്തെന്നാൽ, യാത്രയ്ക്ക് മൂന്ന് മാസങ്ങൾക്ക് മുൻപായി വിസ അപേക്ഷ നൽകാൻ ആകില്ല. മിക്കവരും, കോവിഡ് കാലത്ത് മുടങ്ങിയ ട്രിപ്പുകളാണ് ഇപ്പോൾ റീബുക്ക് ചെയ്യുന്നത്. ട്രാവൽ ഏജൻസികളും മറ്റും ബുക്കിങ് തരപ്പെടുത്തുമ്പോഴും പുതിയ വിസ നിയമം ഇത്തവണയും പലരുടെയും യാത്ര മുടക്കുകയാണ്.
ഇതിന്റെ പരിണിത ഫലം ഇന്ത്യയിലും കണ്ടു തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് രാജസ്ഥാനിലെ പുഷ്കറിലുള്ള ഹോട്ടൽ പ്രേം വിലാസിന്റെ ഉടമ പറയുന്നത് ഹോട്ടൽ മുറികളിൽ പലതും സീസണിലും ഒഴിഞ്ഞു കിടക്കുന്നു എന്നാണ്. രാജ്യം അടിസ്ഥാനമാക്കി നോക്കിയാൽ ഇവിടെയെത്തുന്ന രണ്ടാമത്തെ വലിയ വിഭാഗമാണ് ബ്രിട്ടീഷുകാർ. ഏറ്റവും കൂടുതൽ എത്തുന്നത് ഇസ്രയേലികളും. ബ്രിട്ടീഷുകാരുടെ യാത്ര പ്രതിസന്ധിയിൽ ആയതോടെ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി ഹോട്ടൽ ഉടമ പറയുന്നു.
അതേസമയം വിസ സെന്ററുകളിൽ ഇന്ത്യൻ വിസയ്ക്കുള്ള അപേക്ഷകൾ സമർപ്പിക്കുവാൻ പല അനധികൃത ഏജന്റുമാരും ഫീസ് ഈടാക്കുന്നു എന്ന വസ്തുത ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് ഇത്തരത്തിലൊരു മാറ്റം നയത്തിൽ വരുത്തിയതെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിക്കുന്നു.
Stories you may Like
- വിസ തട്ടിപ്പുകാരൻ ഗൾഫിലേക്ക് മുങ്ങുമ്പോൾ
- ലണ്ടനിലും ഗ്ലാസ്ഗോയിലും വിസ സെന്റർ തുറക്കാൻ ഇന്ത്യൻ ഹൈക്കമ്മീഷൻ
- വിദേശ വിദ്യാർത്ഥികൾക്ക് പോസ്റ്റ് സ്റ്റഡി വിസ നിർത്തുന്ന കാര്യം ഗൗരവമായെടുത്തു ബ്രിട്ടൻ
- വധുവിനെ യുകെയിൽ എത്തിക്കാൻ ബാങ്കിൽ ഡെപ്പോസിറ്റ് കാണിച്ചത് ഏജൻസികൾ കൈമറിച്ച പണം
- 57 രാജ്യങ്ങളിൽ വരെ വിസ ഇല്ലാതെ ഇന്ത്യാക്കാർക്ക് യാത്ര ചെയ്യാം
- TODAY
- LAST WEEK
- LAST MONTH
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- കറാച്ചിയിൽ ലഷ്കറെ തയിബ ഭീകരനെ അജ്ഞാതർ വെടിവച്ചു; കൊല്ലപ്പെട്ടത്, മുംബൈ ഭീകരാക്രമണ കേസിലുൾപ്പെട്ട മുഫ്തി ഖൈസർ ഫാറൂഖ്; ഹാഫിസ് സയീദിന്റെ അടുത്ത അനുയായി; മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരൻ
- കരുവന്നൂർ തട്ടിപ്പിൽ തനിക്കെതിരെ വലിയ ഗൂഢാലോചന നടന്നു; പണത്തിന് വേണ്ടി അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് ഇ പി ജയരാജൻ; പാർട്ടിക്ക് വീഴ്ച പറ്റിയെന്ന ഇപിയുടെ തുറന്ന് പറച്ചിലിൽ പുകഞ്ഞ് സിപിഎം; എൽഡിഎഫ് കൺവീനർ പറഞ്ഞത് സാധാരണ പ്രവർത്തകരുടെ വികാരം; പ്രതികരിക്കാതെ മൗനത്തിൽ നേതൃത്വം
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- മൂന്ന് ദിവസത്തിനിടെ അജ്ഞാത സംഘം വെടിവച്ചിട്ട മൂന്നാമത്തെ ഭീകരൻ; മുഫ്തി ഖൈസർ ഫാറൂഖ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി; ഇന്ത്യയുടെ കണ്ണിലെ കരടായ ഒരു ഭീകരൻ കൂടി കറാച്ചിയിൽ കൊല്ലപ്പെടുമ്പോൾ
- സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം തീർക്കാൻ ഒത്തു തീർപ്പ് ചർച്ചക്കിടെ ഏറ്റുമുട്ടൽ; അരിവാളെടുത്ത് തലയ്ക്ക് വെട്ടി യുവാവിനെ കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ
- കേരള ബാങ്കിൽ നിന്നു റിസർവ് ഫണ്ട് മാറ്റാനായില്ലെങ്കിൽ കേരള ബാങ്കിൽ നിന്ന് വായ്പയെടുക്കും; കാർഷിക മേഖലയിൽ വായ്പ നൽകുകയും കർഷകരെ സഹായിക്കുകയും ചെയ്ത 341 ബാങ്കുകൾക്ക് കേരള ബാങ്ക് 1431 കോടി രൂപ നൽകി സഹായിച്ചിട്ടുണ്ട്; തട്ടിപ്പ് നടത്തിയ കരുവന്നൂരിന് ആ സഹായം കിട്ടില്ല; സർക്കാരും സിപിഎമ്മും ആലോചനകളിൽ
- അയിന് ഗോപി പുളിക്കും, തീഹാറിൽ ഗോതമ്പുണ്ട തിന്നേണ്ടി വരും; ചന്ദ കൊച്ചാറനോളം വരില്ല ഗോപി കോട്ടമുറിക്കൽ; കേരള ബാങ്ക് പ്രസിഡന്റിനെതിരെ സന്ദീപ് വാര്യർ
- ചെന്നൈയിൽ വച്ച് ഗോവിന്ദനോട് ബിനോയിയും ബിനീഷും തിരുവനന്തപുരത്തേക്ക് കൊണ്ടു വരണമെന്ന് പറഞ്ഞിരുന്നു; അച്ഛന്റെ ആഗഹവും അതായിരുന്നെന്ന് അവർ പറഞ്ഞു; സിപിഎം നിരാകരിച്ചത് കോടിയേരിയുടെ അന്ത്യാഭിലാഷം; വിവാദത്തിൽ ഇനി നേതാക്കൾ പ്രതികരിക്കില്ല
- നിർധനരായ പെൺകുട്ടികളുടെ വിവാഹത്തിനെന്നു പറഞ്ഞ് ജൂലൈയിൽ 940.55 ഗ്രാം സ്വർണം കൃഷ്ണേന്ദുവും അനന്തു ഉണ്ണിയും ചേർന്നു ജൂവലറിയിൽ നിന്നു വാങ്ങി; തലയോലപ്പറമ്പിലെ തട്ടിപ്പുക്കാർക്കെതിരെ പുതിയ കേസ്; ഡിവൈഎഫ് ഐ നേതാവും ഭർത്താവും ഒളിവിൽ തുടരുമ്പോൾ
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍