പിണറായിയുടെ പിൻബലത്തിൽ അഹങ്കാരത്തോടെ കെട്ടിപ്പൊക്കിയത് ബഹുനില മന്ദിരം; ചട്ടങ്ങൾ വഴിമാറിയത് ആർ.ചന്ദ്രശേഖരന് വേണ്ടി; അനധികൃതമായി പിരിച്ചത് കോടികൾ; മരടിലെ ഫ്ളാറ്റുകൾ പോലെ തിരുവനന്തപുരത്തെ ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി ഓഫീസും പൊളിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഈഞ്ചയ്ക്കലിന് അടുത്ത് കോടികൾ മുടക്കി ഐഎൻടിയുസി സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി പണിത ബഹുനില മന്ദിരം പൊളിക്കേണ്ടി വന്നേക്കും. കെട്ടിടം പൊളിക്കാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടിട്ടും കണ്ട ഭാവം നടിക്കാതെ ഐഎൻടിയുസി നേതൃത്വം. മൂന്ന് മാസത്തിനകം അനധികൃത നിർമ്മാണം ക്രമപ്പെടുത്തിയില്ലെങ്കിൽ പൊളിച്ചുനീക്കാൻ ഉത്തരവിൽ പറയുന്നു. എന്നാൽ, വിധി വന്ന് ഒരു മാസം കഴിഞ്ഞിട്ടും കെട്ടിടം ക്രമപ്പെടുത്താൻ ഇതുവരെ അപേക്ഷ നൽകിയിട്ടില്ല. അനുമതിയില്ലാതെ കെട്ടിടം പണി അറിഞ്ഞിട്ടില്ലെന്നാണ് നഗരസഭയുടെ നിലപാട്.
വിമാനത്താവള അഥോറിറ്റിയുടെയോ, വൈദ്യുതി റഗുലേറ്ററി അഥോറിറ്റിയുടെയോ സർട്ടിഫിക്കറ്റുകൾ കെട്ടിടത്തിനായി വാങ്ങിയിട്ടില്ല. ഐ.എൻ.ടി.യു.സിയുടെ തന്നെ നേതാവായ അടുമൻകാട് വിജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓംബുഡ്സ്മാന്റെ വിധി. വിധിക്ക് മുമ്പ് ഓംബുഡ്സ്മാൻ ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിച്ചിരുന്നു. തുടർന്ന് കെട്ടിടത്തിന്റെസ്ഥിതി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോർപ്പറേഷൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. കോർപ്പറേഷൻ എഞ്ചിനിയറെ കൊണ്ട് പരിശോധിപ്പിച്ച ശേഷം കെട്ടിടത്തിനാവശ്യമായ ഒരു വകുപ്പുകളുടേയും എൻഒസി. ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട് നൽകി. ഇത് കണക്കിലെടുത്താണ് ഓംബുഡ്സ്മാന്റെ ഉത്തരവ്. മതിയായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി കെട്ടിടം ക്രമപ്പെടുത്താനും സാധിക്കും. എന്നാൽ, ഐഎൻടിയുസി ഓഫീസിന് മാത്രം സർ്ട്ടിഫിക്കറ്റുകൾ നൽകിയാൽ, സമാന കേസുകളിൽ പെട്ടവരുടെ എതിർപ്പുകൾ ഉയരാം. അതുകൊണ്ട് തന്നെ പ്രശ്നം സങ്കീർണമാണ്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലാൻഡിങ് ഏരിയയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. നിയമം അനുസരിച്ച് പ്രദേശത്ത് രണ്ട് നിലക്കപ്പുറം ഒരു കെട്ടിടവും നിർമ്മിക്കാൻ പാടില്ല. കെട്ടിടം നിർമ്മിക്കാൻ എയർപോർട്ട് അഥോറിറ്റിയുടെയും സതേൺ എയർ കമാൻഡിന്റെയും എൻഒസി വേണം. പക്ഷേ കെട്ടിടത്തിന് അത്തരമൊരു എൻഒസി ഇല്ല. ഇത് ലഭിച്ചാൽ മാത്രമേ തുടർന്നുള്ള മറ്റ് വകുപ്പുകളുടെ അനുമതി ലഭിക്കൂ.
കെട്ടിടം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ലാൻഡിങ് ഏരിയയിലാണ്. മേഖലയിൽ രണ്ടു നിലക്ക് അപ്പുറമുള്ള കെട്ടിടം പണിയാൻ പാടില്ലെന്നാണ് നിയമം. കെട്ടിടം പണിയാൻ വിമാനത്താവള അഥോറിറ്റിയുടേയും സതേൺ എയർ കമാൻഡിന്റേയും എൻഒസി. വേണം. എന്നാൽ ഈ കെട്ടിടത്തിന് അങ്ങനെ ഒരു എൻഒസി. ഇല്ല. ഇത് ലഭിച്ചാൽ മാത്രം തുടന്നുള്ള മറ്റു വകുപ്പുകളുടെ അനുമതി ലഭിക്കൂ. അതുകൊണ്ട് തന്നെ ഫയർ ആൻഡ് സേഫ്റ്റിയുടെ അനുമതി, നഗരസഭയുടെ അനുമതി തുടങ്ങിയവ ഇല്ലെന്നാണ് റിപ്പോർട്ട്.
മെയ് മൂന്നിനായിരുന്നു കെട്ടിടത്തിന്റെ ഉദ്ഘാടം. എ.കെ. ആന്റണിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. രാഹുൽ ഗാന്ധിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ, കെട്ടിടം വിവാദത്തിൽ പെട്ടതോടെ അദ്ദേഹം ഉദ്ഘാടനത്തിൽ നിന്ന് പിന്മാറുകയായിരുന്നു എന്നാണ് സൂചന.
ആർ.ചന്ദ്രശേഖരന് വേണ്ടി നിയമങ്ങൾ വഴി മാറി
സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കും കോർപ്പറഷൻ ഓഫീസുകളിലെ എല്ലാ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്കും ഇതുസംബന്ധിച്ച പരാതികളും വിവരാവകാശ അപേക്ഷകളും നൽകിയിട്ടും ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനുവേണ്ടി നിയമങ്ങളെല്ലാം കാറ്റിൽപറത്തിയെന്ന ആക്ഷേപം ഉയർന്നിരുന്നു. പ്ളാൻ സമർപ്പണം മുതലുള്ള യാതൊരു അപേക്ഷയും നൽകാതെ കോർപ്പറേഷനിൽ നിന്ന് പുതിയ കെട്ടിട നമ്പർ വരെ കെട്ടിടത്തിന് നൽകിയെന്നാണ് വിവരാവകാശ രേഖകളിൽ നിന്ന് വ്യക്തമാകുന്നത്.
സാധാരണക്കാരനായ ഒരാൾ വീടുവയ്ക്കുമ്പോഴോ മറ്റെന്തെങ്കിലും കെട്ടിടം നിർമ്മിക്കുമ്പോഴോ റോഡിൽ നിന്നുള്ള ദൂരപരിധി മുതൽ സെപ്റ്റിക് ടാങ്കിന്റെ നീളവും വീതിയും വരെ അളന്നും കുഴിച്ചും നൂറുനൂറ് നുലാമാലകൾ തീർക്കുന്നതിൽ കുപ്രസിദ്ധമാണ് തിരുവനന്തപുരം കോർപ്പറേഷൻ. സിപിഎമ്മിന്റെ നേതൃത്വത്തിൽ കാലങ്ങളായി ഭരിക്കുന്ന കോർപ്പറേഷൻ ഇപ്പോൾ മുഖ്യ എതിരാളികളായ കോൺഗ്രസിന്റെ തൊഴിലാളി വിഭാഗത്തിന് വേണ്ടി ആസ്ഥാന മന്ദിരം നിർമ്മിച്ചതിന് വഴിവിട്ട എല്ലാ ഒത്താശകളും ചെയ്തുകൊടുത്തത് എന്തിനെന്ന ചോദ്യമാണ് ഉയർന്നത്. ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള അടുപ്പം ഇതിനുമുമ്പും പലകുറി ചർച്ചയായതാണ്.
അടുത്തകാലത്ത് ദേശീയ പണിമുടക്ക് നടന്ന വിഷയത്തിൽ ഇടതുപക്ഷത്തിനൊപ്പം വഴിതടയാനും കടകൾ അടപ്പിക്കാനും ഐഎൻടിയുസിയേയും തോളോടുതോൾ ചന്ദ്രശേഖരൻ അണിനിരത്തിയത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ തന്നെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ സതീശനെതിരെ പലയിടത്തും ഐഎൻടിയുസിയുടെ നേതൃത്വത്തിൽ പ്രകടനങ്ങളും അരങ്ങേറി.ഇതെല്ലാം ചർച്ചയായെങ്കിലും, കെട്ടിട നിർമ്മാണവുമായി മുന്നോട്ടുപോവുകയായിരുന്നു.
ഒരുനില പൂർത്തിയായ, രണ്ടുനില പില്ലറോട് കൂടിയ കെട്ടിടം 2016 ൽ ഐഎൻടിയുസി വാങ്ങുകയായിരുന്നു. പണി തീർത്ത ഒരുനിലയുടെ നികുതിയായി 1.37 ലക്ഷം രൂപയുടെ കുടിശിക ഉണ്ടായിട്ടും, രണ്ടും മൂന്നും നിലകൾ പണിതപ്പോൾ കോർപറേഷൻ ടിസി നമ്പർ അനുവദിച്ചു. വിമാനത്താവളത്തിന് സമീപം രണ്ടുനിലയിൽ കൂടുതൽ ഉയരത്തിൽ നിലകൾ പണിയുമ്പോൾ എയർപോർട്ട് അഥോറിറ്റിയുടെ അനുമതി വാങ്ങണമെന്ന വ്യവസ്ഥ പരിശോധിക്കാതെയാണ് കോർപറേഷൻ കെട്ടിട നമ്പർ അനുവദിച്ചതെന്നും പരാതി ഉയർന്നു. ഇതുകൂടാതെ ലിഫ്റ്റ് നിർമ്മാണത്തിന് ഇലക്ട്രിക്കൽ ഇൻസപക്ടറേറ്റിന്റെ അനുമതിയും വാങ്ങിയില്ല. നിശ്ചിത സ്ഥലം പാർക്കിങ്ങിന് വേണമെന്ന വ്യവസ്ഥയും ലംഘിച്ചതായി പരാതിയിൽ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകൾ പുറത്തുവന്നിരുന്നു.
പ്രമാണം അനുസരിച്ച് 6.50 സെന്റും കെട്ടിടവും, വാങ്ങുന്നതിന് 60 ലക്ഷമാണ് നൽകിയത്. എന്നാൽ, 1.10 കോടി ചെലവായെന്ന് ഭാരവാഹികൾ സംഘടനയിൽ വ്യക്തമാക്കിയെന്നും ഹർജിയിൽ ആരോപിക്കുന്നു. കെട്ടിടം വാങ്ങാൻ 8.59 കോടി പിരിച്ചെന്നും, അവശേഷിക്കുന്ന തുകയുടെ കണക്ക് കാണിച്ചിട്ടില്ലെന്നും ആക്ഷപമുണ്ട്.
കോർപ്പറേഷനിലെ നികുതി വെട്ടിപ്പുമായും പണാപഹരണവുമായും മറ്റ് കൃത്രിമങ്ങളുമായും ബന്ധപ്പെട്ട് വിവിധ സോണൽ ഓഫീസുകളിലെ ജീവനക്കാർ അറസ്റ്റിലാവുകയും സസ്പെൻഷനിലാവുകയും ചെയ്തത് അടുത്തിടെയാണ്. ഇതിൽ ചിലരുടെ സഹായത്തോടെ തന്നെയാണ് ഐഎൻടിയുസി സ്മാരകമന്ദിരത്തിന് പ്ളാൻപോലും നൽകാതെ പുതിയ ടിസി നമ്പർ നൽകിയതെന്നാണ് ആക്ഷേപം. മുട്ടത്തറ വാർഡിലെ ബിൽഡിങ് ഇൻസ്പെക്ടർക്ക് എതിരെയുൾപ്പെടെ ഇതുസംബന്ധിച്ച് ആക്ഷേപം ഉയരുകയും പരാതികൾ കോർപ്പറേഷനിലെ ഉന്നത ഉദ്യോഗസ്ഥർക്കും മറ്റും നൽകുകയും ചെയ്തിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഇതുസംബന്ധിച്ചുള്ള വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.
കോർപ്പറേഷനിൽ നിന്ന് ചില ഉദ്യോഗസ്ഥർ യാതൊരു രേഖയും വാങ്ങാതെ അമിതമായി പണം കൈക്കൂലിയായി വാങ്ങി കെട്ടിടത്തിന് ഔദ്യോഗികമായി വ്യാജ നമ്പരുകൾ നൽകിയിരുന്നു. ഇതുസംബന്ധിച്ച് നിരവധി ഉദ്യോഗസ്ഥർ സസ്പെൻഷനിലും അന്വേഷണപരിധിയിലുമാണ്.
നികുതി കുടിശ്ശിക അടയ്ക്കാതെ പുതിയ നമ്പർ
മുട്ടത്തറ വാർഡിൽ ഈഞ്ചക്കലിൽ നിന്ന് പൂന്തുറയിലേക്ക് പോകുന്ന വഴി ദേശീയപാതയുടെ വലതുവശത്താണ് പരുത്തിക്കുഴിയിൽ പുതിയ ഐഎൻടിയുസി മന്ദിരം. നേരത്തെ ഉണ്ടായിരുന്ന കെട്ടിടത്തിന്റെ വാർഷിക നികുതി 18,055 രൂപയായിരുന്നു. ഇത് 2014-15 വർഷംവരെ ഒടുക്കിയിട്ടുണ്ട്. അതായത് ഐഎൻടിയുസിക്കായി വാങ്ങുന്നത് വരെ മാത്രം. അതിന് ശേഷം നികുതി അടക്കാതായതോടെ 1,39,751 രൂപ കുടിശ്ശികയായി. അതിനാൽ തന്നെ ബാധ്യതാ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഇത്തരത്തിൽ നികുതി കുടിശ്ശികയുള്ള കെട്ടിടത്തിന് മുകളിൽ നിലകൾ പണിയുന്നതിന് അനുമതി ലഭിക്കണമെങ്കിൽ ബാധ്യത തീർത്ത് അപേക്ഷ നൽകണമെന്നാണ് ചട്ടം. എന്നാൽ അപേക്ഷ പോലും നൽകാതെ പണിത കെട്ടിടത്തിന് പുതിയ ടിസി നമ്പർ നൽകുകയായിരുന്നു കോർപ്പറേഷൻ.
സമാനമായ രീതിയിലാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്ന് ലിഫ്റ്റിന് അനുമതി നേടിയെടുത്തതെന്നും അതിനും ലിഫ്റ്റ് സ്ഥാപിക്കാനുമെല്ലാം സർക്കാരിലെ അടുപ്പം മുതലെടുത്ത് ഇടപെടലുകൾ നടത്തിയെന്നുമാണ് ആക്ഷേപം. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ വിവിധ വകുപ്പുകളിൽ മുഖ്യമന്ത്രി പിണറായിയുമായുള്ള ബന്ധം ഉപയോഗിച്ച് വഴിവിട്ട ഇടപെടലുകൾ നടത്തിയാണ് അനധികൃതമായി കെട്ടിടം നിർമ്മിച്ചതെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ലിഫ്റ്റിന് ഉൾപ്പെടെ അനുമതി നൽകാൻ വിസമ്മതിച്ച ഒരു കെഎസ്ഇബി ഓഫീസറെ സ്ഥലംമാറ്റിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടൽ നടത്തിയതെന്നും ആക്ഷേപമുയരുന്നുണ്ട്. ഇതിന് പുറമെ പാർക്കിങ്് ഏരിയ അനുവദിച്ചതിലെ ക്രമക്കേടും സൈഡ് യാർഡ്, റിയർ യാർഡ് എന്നിവയൊന്നും പാലിക്കാതെ കെട്ടിടം ഉയർത്തിയെന്ന പരാതിയും ഉയർന്നിട്ടുള്ളത്.
Stories you may Like
- 'ഐഎൻടിയുസി സംസ്ഥാന മന്ദിരം നടപടിക്രമങ്ങൾ പാലിച്ച് നിർമ്മിച്ചത്'
- സാങ്കേതിക സർവകലാശാല ഓംബുഡ്സ്മാൻ നിയമനം യുജിസി ചട്ടപ്രകാരം
- സാങ്കേതിക സർവ്വകലാശാല ഓംബുഡ്സ്മാൻ നിയമനം വിവാദത്തിൽ
- അപകടത്തിൽ പെട്ടയാൾ മദ്യപിച്ചിരുന്നാലും ഇൻഷുറൻസ് തുക നൽകണം; ഓംബുഡ്സ്മാന്റെ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി
- കത്തിൽ ഓംബുഡ്സ്മാൻ ഇടപെടൽ നിർണ്ണായകം
- TODAY
- LAST WEEK
- LAST MONTH
- എഴ് വൻ കരകൾ എന്നത് എട്ട് വൻകരകൾ എന്ന് തിരുത്താനുള്ള സമയമായോ? സമുദ്രാന്തർഭാഗത്ത് 3,500 അടി ആഴത്തിൽ ഒരു പുതിയ ഭൂഖണ്ഡം കണ്ടെത്തിയതായി റിപ്പോർട്ട്; ഭൗമ ശാസ്ത്രലോകത്ത് പുതിയ വൻകരയെചൊല്ലി സംവാദം
- ആ ചുരിദാർ ആരുടെത്? മാക്കൂട്ടം ചുരം റോഡിൽ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ തള്ളിയ യുവതി അണിഞ്ഞ വസ്ത്രത്തിന്റെ ചിത്രം പുറത്തുവിട്ട് പൊലീസ്; ഇന്നോവാ കാർ നമ്പർ വ്യാജമെന്ന് കണ്ടെത്തി; അന്വേഷണം പ്രതിസന്ധിയിൽ
- ഹോട്ടലിൽ ബിൽ എഴുതി തുടങ്ങി; എൽ ഐ സി ഏജന്റായി സൈക്കിൾ ചവിട്ടി; ഇന്ന് ഇന്നോവ ക്രിസ്റ്റയിലും ബെൻസിലും യാത്ര; മകൻ നടത്തുന്നത് വമ്പൻ ഹോട്ടൽ സമുച്ചയം; ഭാസുരാംഗൻ നടത്തിയത് 200 കോടിയുടെ തട്ടിപ്പ്; ഇത് കണ്ടലയെ കട്ടുമുടിച്ച സഹകരണക്കൊള്ള
- മണിപ്പൂരിൽ മുഖ്യമന്ത്രിക്ക് പോലും രക്ഷയില്ല; എൻ ബിരേൻ സിങ്ങിന്റെ കുടുംബ വീടിന് നേരേ ജനക്കൂട്ടത്തിന്റെ ആക്രമണശ്രമം; പൊലീസിനെയും, ദ്രുതകർമസേനയെയും മുൾമുനയിൽ നിർത്തി വസതിക്ക് നേരേ പാഞ്ഞടുത്ത് രണ്ടുഗ്രൂപ്പുകൾ; 24 മണിക്കൂറും കാവലുണ്ടായിട്ടും, രാത്രിയുടെ മറവിൽ വീട് ആക്രമിക്കാൻ നടന്ന ശ്രമത്തിൽ ഞെട്ടി ബിരേൻ സിങ്ങും
- എട്ടാം ക്ലാസുകാരിയെ മാതൃസഹോദരൻ പീഡിപ്പിച്ചു
- സിഗ്നലിനായുള്ള കാത്തിരിപ്പ് തുടരുന്നു; പ്രഗ്യാൻ റോവറും വിക്രം ലാൻഡറും ഇനി ഉണർന്നില്ലെങ്കിലും പ്രശ്നമല്ല; ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ നിറവേറ്റിയെന്ന് ഐഎസ്ആർഒ ചെയർമാൻ; പ്രതികൂല കാലാവസ്ഥയിൽ കേടുപാട് ഉണ്ടായിട്ടില്ലെങ്കിൽ ഉണരുമെന്നും എസ് സോമനാഥ്
- കുട്ടനാട്ടിലെ ഏറ്റവും വലിയ ജന്മി കുടുംബത്തിൽ ജനനം; 1943ലെ ബംഗാൾ മഹാക്ഷാമം ലക്ഷക്കണക്കിനു ജീവനെടുത്തപ്പോൾ ലോകത്തെ വിശപ്പ് നിർമ്മാർജനം ജീവിത വ്രതമാക്കിയ മങ്കൊമ്പുകാരൻ; ഐപിഎസ് വേണ്ടെന്ന് വച്ച ഹരിത വിപ്ലവം; വിടവാങ്ങുന്നത് സാമ്പത്തിക പരിസ്ഥിതിയുടെ പിതാവ്
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- മധു വധക്കേസിന് പിന്നിൽ വൻ സാമ്പത്തിക ഇടപാട് നടന്നു; സർക്കാർ സഹായമായി നൽകിയ 30 ലക്ഷം രൂപയിൽ നിന്ന് വായ്പ എടുത്തു; 78 ലക്ഷം രൂപ സംഭാവനയായി ലഭിച്ചതിൽ ഒരു പൈസ പോലും ഇപ്പോൾ ബാക്കിയില്ല: രാജിവെച്ച സ്പെഷൽ പ്രോസിക്യൂട്ടർ
- 'ഒരാഴ്ചയ്ക്കകം നിയമനം ശരിയാക്കാം; കൈകാര്യം ചെയ്തു തരാൻ പറ്റുന്നവർ ചെയ്ത് തരാമെന്ന് ഉറപ്പ് നൽകി': ഹരിദാസനെ അറിയില്ലെന്ന അഖിൽ സജീവന്റെ വാദം പൊളിഞ്ഞു; ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നു
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ഇന്ത്യക്കാരായ ഹിന്ദുക്കൾ രാജ്യം വിടണമെന്ന സിഖ്സ് ഫോർ ജസ്റ്റീസ് സംഘടനയുടെ ആഹ്വാനം എല്ലാ പരിധികളും ലംഘിക്കുന്നത്; എതിർത്ത് കാനഡയിലെ മന്ത്രിമാരും; ഹിന്ദു കനേഡിയൻ വംശജർ ആശങ്കയിൽ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്