സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; താങ്കളുടെ പ്രവർത്തി അച്ചടക്ക നടപടിക്ക് പര്യാപ്തം; കുറ്റവുമില്ല കുറ്റാരോപണുമില്ലാതെ കാരണം കാണിക്കൽ നോട്ടീസെന്ന് വിനു വി ജോണും; സങ്കേതത്തെ മദ്യവിമുക്തമാക്കിയ ഏഷ്യാനെറ്റ് അവതരാകനെ പ്രസ് ക്ലബ്ബ് പുറത്താക്കും
അരുൺ ജയകുമാർ
തിരുവനന്തപുരം: ഏഷ്യാനെറ്റ് ഔട്ട് പുട്ട് എഡിറ്ററും പ്രധാന അവതാരകനുമായ വിനു വി ജോൺ കൊടും കുറ്റം ചെയ്തെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ നിരീക്ഷണം. എന്നാൽ കുറ്റമെന്താണെന്ന് പറയുന്നതുമില്ല. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രസ് ക്ലബ്ബിനെ വിനു വി ജോൺ അപകീർത്തിപ്പെടുത്തിയെന്നാണ് പ്രസ് ക്ലബ്ബിന്റെ കണ്ടെത്തൽ. ഓഗസ്റ്റ് ഒന്നിനകം വിശദീകരണം നൽകിയില്ലെങ്കിൽ വിനു വി ജോണിനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്.
വിനു വി ജോണിന് ഇന്നലെയാണ് പ്രസ് ക്ലബ്ബിന്റെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. ജൂലൈ 26ന് പ്രസ് ക്ലബ്ബിന്റെ അച്ചടക്ക സമിതി ചേർന്നെന്നും താങ്കളുടെ വിഷയത്തിൽ അച്ചടക്ക നടപടിക്ക് പര്യാപ്തമായ കുറ്റം കണ്ടെത്തിയെന്നും കാരണം കാണിക്കൽ നോട്ടീസിൽ വിശദീകരിക്കുന്നു. പ്രസ് ക്ലബ്ബിനെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തും വിധം താങ്കളുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടായതായി ജൂലൈ 10ന് ചേർന്ന ജനറൽ ബോഡിയിൽ ചർച്ചയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക സമിതിയുടെ തീരുമാനമെന്നും കാരണം കാണിക്കൽ നോട്ടീസിൽ വിശദീകരിക്കുന്നു. ഇക്കാര്യത്തിൽ വിനു വി ജോണിന്റെ വിശദീകരണം എന്തു തന്നെയായാലും പ്രസ് ക്ലബ്ബിൽ നിന്ന് പുറത്താക്കാൻ തന്നെയാണ് നീക്കമെന്നാണ് സൂചന.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിൽ ചേരിതിരുവുകൾ ഉണ്ടായിരുന്നു. ചിത്ര വിചിത്രം എന്ന പരിപാടിയിലെ ഏലസ് വിവാദം സംഭവങ്ങൾ ആളിക്കത്തിച്ചു. ഇതേ തുടർന്നുള്ള സമ്മർദ്ദങ്ങളാണ് പ്രസ് ക്ലബ്ബിന്റെ പെട്ടെന്നുള്ള കാരണം കാണിക്കൽ നോട്ടീസിന് കാരണമെന്നാണ് വാദം. വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിനു വി ജോണിനെ ഏഷ്യാനെറ്റിൽ നിന്ന് പുറത്താക്കാനും നീക്കമുണ്ടായിരുന്നു. എന്നാൽ വിനു വി ജോണിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ അനുകൂലിക്കുകയാണ് ഏഷ്യാനെറ്റ് ചെയ്ത്. ഇതിൽ പ്രതിഷേധിച്ചാണ് കെപി ജയ്ദീപ് ഏഷ്യാനെറ്റിൽ നിന്ന് രാജിവച്ച് ന്യൂസ് 18 കേരളയിലേക്ക് ചേക്കേറാനൊരുങ്ങുന്നത്. ഇതിനിടെയുണ്ടായ ഏലസ് വിവാദം ഏഷ്യാനെറ്റിലെ ജയ്ദീപ് വിഭാഗത്തെ ചൊടുപ്പിച്ചു. ഇതിന്റെ പ്രതിഫലനമാണ് വിനു വി ജോണിനെതിരെയുള്ള പ്രസ് ക്ലബ്ബിന്റെ ഷോകോസ് നോട്ടീസ്.
പ്രസ് ക്ലബ് ഭരണസമിതിയിൽ ഏഷ്യാനെറ്റിൽ വിനു വി ജോണിനെ എതിർക്കുന്നവർക്ക് വ്യക്തമായ മേധാവിത്വമുണ്ട്. കാരണം കാണിക്കൽ നോട്ടീസ് നൽകുമ്പോൾ സ്വാഭാവികമായും ആരോപണം എന്തെന്ന് ചൂണ്ടിക്കാട്ടണം. എന്നാൽ വിനു വി ജോണിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ കാരണമെന്നും വ്യക്തമാക്കുന്നില്ല. പ്രത്യേകിച്ച് ഒരു വിഷയവും അതിൽ കാണിക്കുന്നുമില്ല. സോഷ്യൽ മീഡിയയിലൂടെ പ്രസ് ക്ലബ്ബിനെ എങ്ങനെ അപകീർത്തികരമായി പ്രവർത്തിച്ചുവെന്ന് അച്ചടക്ക സമിതി കണ്ടെത്തിയെന്നും പറയുന്നില്ല. സാധാരണ കാര്യകാരണങ്ങൾ വിശദീകരിച്ചാകും കാരണം കാണിക്കൽ നോട്ടീസ് നൽകുക. പ്രസ് ക്ലബ്ബിലെ സങ്കേതത്തിൽ മദ്യക്കച്ചവടം നടക്കുന്നുവെന്ന ആരോപണത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയാൽ അതിലെ സത്യം വിനു വി ജോൺ വിശദീകരിക്കും.
പ്രസ് ക്ലബ്ബിലെ തന്നെ അംഗങ്ങളായ വി എസ് ശ്യാംലാലും മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ ചന്ദ്രമോഹനും സോഷ്യൽ മീഡിയയിലൂടെ സങ്കേതത്തിലെ മദ്യപാനത്തിന് സ്ഥിരീകരണം നൽകിയിട്ടുണ്ട്. മദ്യം വാങ്ങി എത്തിക്കാനും മറ്റുള്ള സംവിധാനം വിശദീകരിച്ചായിരുന്നു ചന്ദ്ര മോഹന്റെ പോസ്റ്റ്. മറ്റൊരു മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സങ്കേതത്തിലെ വെള്ളമടിയെ ന്യായീകരിച്ച് കലാകൗമുദിയിൽ ലേഖനവും എഴുതി. അതുകൊണ്ട് തന്നെ സങ്കേതത്തിൽ നിയമ വിരുദ്ധയമായി മദ്യപാനം നടക്കുന്നുവെന്ന് വ്യക്തമാണ്. പ്രസ് ക്ലബ്ബ് പൊതു സ്ഥലമല്ലെന്നും അതുകൊണ്ട് സ്വകാര്യസ്ഥലമായി കണ്ട് മദ്യപാനം നിയമവിരുദ്ധമല്ലെന്നുമാണ് ഈ മാദ്ധ്യമ പ്രവർത്തകർ വാദിച്ചിരുന്നത്. എന്നാൽ അവിടെ ബാറും അത്യാധുനിക സംവിധാനങ്ങളും ഉണ്ടെന്ന് ഏവർക്കും അറിയാവുന്നതുമാണ്. അതുകൊണ്ട് തന്നെയാണ് സങ്കേതത്തിലെ മദ്യപാനത്തെ പരാമർശിക്കാതെ വിനു വി ജോണിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇതിലെ ഇരട്ടത്താപ്പ് ട്വിറ്ററിലൂടെ വിനു വി ജോൺ വിശദീകരിച്ചിട്ടുമുണ്ട്.
ഹിന്ദുവിലെ എ വിനോദും മംഗളത്തിലെ ഋഷി കെ മനോജും മാതൃഭൂമി ന്യൂസിലെ സീജി കടയ്ക്കലുമാണ് അച്ചടക്ക സമിതിയിലെ അംഗങ്ങൾ. ഇവർ കുറ്റക്കാരെന്ന് കണ്ടെത്തി നൽകിയ കാരണം കാണിക്കലിന് എന്ത് മറുപടി നൽകണമെന്ന ആശയക്കുഴപ്പം വിനു വി ജോണിനുണ്ട്. കാരണം കാണിക്കൽ നോട്ടീസിൽ എങ്ങനെ അപകീർത്തികരമായി പ്രവർത്തിച്ചുവെന്ന് വിശദീകരിക്കാത്തതാണ് ഇതിന് കാരണം. കാൽ നൂറ്റാണ്ടിലേറെയായി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മദ്യശാല എക്സൈസ് അധികൃതർ ഇടപെട്ട് പൂട്ടിച്ചുവെന്ന് മറുനാടൻ മലയാളിയെ പോലെ മാദ്ധ്യമം പത്രവും റിപ്പോർട്ട് ചെയ്തിരുന്നു. എക്സൈസ് കമ്മീഷണർ ഋഷിരാജ്സിങ് മുൻകൈയെടുത്താണ് സങ്കേതം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബാർ പൂട്ടിച്ചത്. ലൈസൻസ് ഇല്ലാതെ ക്ളബ്ബുകളിൽ മദ്യ വിൽപനയോ മദ്യപാനമോ അനുവദിക്കില്ലെന്ന് എക്സൈസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ഉദ്യോഗസ്ഥർ പ്രസ്സ് ക്ലബ് ഭാരവാഹികളെ അറിയിച്ചിരുന്നു. സർക്കാരിലേക്കും ഈ വിവരം റിപ്പോർട്ട് ചെയ്തിരുന്നുവെന്നായിരുന്നു മാദ്ധ്യമത്തിലെ വാർത്ത.
മാദ്ധ്യമം പത്രത്തിലെ പതിനഞ്ച് പേർ പ്രസ് ക്ലബ്ബിലെ അംഗങ്ങളാണ്. അതുകൊണ്ട് തന്നെ ഈ പത്രത്തിൽ ഇത്തരമൊരു വാർത്ത വരുമ്പോൾ പ്രസ് ക്ലബ്ബിൽ ബാറുണ്ടെന്നതിന് സ്ഥിരീകരണം കൂടിയാണ്. യു ഡി എഫ് സർക്കാരിന്റെ കാലത്തു ബാറുകൾ കൂട്ടത്തോടെ പൂട്ടിയപ്പോഴും സെക്രട്ടറിയേറ്റിന്റെ മൂക്കിനു താഴെ അനധികൃത ബാർ പ്രവർത്തിക്കുന്ന കാര്യം മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നുവെന്നും ഇതേ വാർത്തിയിൽ പറയുന്നു. തുടർന്നു കുറച്ചു നാൾ ബാർ അടച്ചെങ്കിലും പിന്നീട് തുറന്നു പ്രവർത്തിച്ചു വരികയായിരുന്നു. പ്രസ് ക്ലബ് കെട്ടിടത്തിന്റെ ഭൂഗർഭ അറയിൽ പ്രവർത്തിക്കുന്ന ബാർ രണ്ടു വർഷം മുൻപ് സ്റ്റാർ ഹോട്ടലുകളിലെ ബാറുകളോട് കിട പിടിക്കുന്ന രീതിയിൽ പുതുക്കി പണിതിരുന്നു. എൽ ഡി എഫ് സർക്കാർ വന്ന ശേഷം എക്സൈസ് കമ്മീഷണറായി ചാർജെടുത്ത ഋഷിരാജ്സിങ് പ്രസ്സ് ക്ലബ്ബിനു സമീപത്തെ രണ്ടു ക്ളബ്ബുകളിൽ പരിശോധന നടത്തിയിട്ടും പ്രസ്സ് ക്ലബ് ബാറിനെ വിട്ടു കളഞ്ഞതു വലിയ തോതിൽ വിമർശത്തിന് ഇടയാക്കിയെന്നും മാദ്ധ്യമം പത്രം റിപ്പോർട്ട് ചെയ്തിരുന്നു.
അനധികൃതമായി എന്ത് സംഭവിച്ചാലും അത് തുറന്നുകാട്ടാൻ മാദ്ധ്യമ പ്രവർത്തകർ തയ്യാറാകണമെന്നാണ് പൊതുവേയുള്ള വയ്പ്പ്. പ്രസ് ക്ലബ്ബിലെ ബാറിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ചർച്ചയാക്കി അത് പൂട്ടിക്കുന്നത് എങ്ങനെ ചട്ട ലംഘനമാകും. കുടിച്ച് മരിക്കുന്ന ജീവനുകളെ രക്ഷിക്കാനുള്ള ശ്രമമാണ് വിനു വി ജോൺ നടത്തിയതെന്ന് അഭിപ്രായമുള്ള മാദ്ധ്യമ പ്രവർത്തകരുമുണ്ട്. എന്നാൽ ഇവരെ ആരേയും സങ്കേതത്തിലെ വിഷയവുമായി ബന്ധപ്പെട്ട അച്ചടക്ക സമിതിയിൽ ഉൾപ്പെടുത്തിയില്ല. പകരം വിനു വി ജോൺ തെറ്റു ചെയ്തുവെന്ന് വാദിക്കുന്നവരെ തന്നെ വച്ചു. അതാണ് കാരണം കാണിക്കൽ നോട്ടീസിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന അഭിപ്രായക്കാരാണ് ബഹുഭൂരിപക്ഷം പേരും. എന്നാൽ മറ്റുള്ളവരുടെ കായികശേഷി ഭയന്ന് ആരും തുറന്ന് സംസാരിക്കുന്നില്ലെന്നാണ് മുതിർന്ന മാദ്ധ്യമ പ്രവർത്തകർ പോലും പ്രതികരിക്കുന്നത്. വിനു വി ജോണിന് പ്രസ് ക്ലബ്ബ് അംഗത്വം നഷ്ടമാകുമെന്ന് തന്നെയാണ് ഇവരുടെ വിലയിരുത്തൽ.
വിനു വി ജോൺ ട്വിറ്ററിൽ എഴുതിയതാണ് ബാർ അടച്ചു പൂട്ടലിലേക്ക് നയിച്ചത്. ഷെയിം ഓൺ യു സിങ്കം , നിങ്ങൾ വിചാരിച്ചാലും പത്രക്കാരുടെ അനധികൃത മദ്യ വിൽപന നിർത്താൻ കഴിയില്ല എന്നായിരുന്നു വിനുവിന്റെ ട്വീറ്റ്. ഇതിനെ അനുകൂലിച്ചും എതിർത്തും മാദ്ധ്യമ പ്രവർത്തകർ രംഗത്തു വന്നു. ഈ സാഹചര്യത്തിലാണ് എക്സൈസ് കേസ് വരുമെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയത്. ബാർ ലൈസൻസ് ഇല്ലാതെയാണ് മദ്യപാനമെങ്കിൽ നിയമപരമായ നടപടി എടുക്കാം എന്നാണ് സർക്കാരിൽ നിന്നു നിർദ്ദേശം ലഭിച്ചത്. ബാറിന്റെ പ്രവർത്തിസമയം ഉച്ചക്ക് രണ്ടു മണിക്കൂറും രാത്രി മൂന്നു മണിക്കൂറുമായി അടുത്തയിടെ പരിമിതപ്പെടുത്തിയിരുന്നു. യാതൊരു സമയ ക്രമവും ബാധകമല്ലാതെ മുൻ കാലങ്ങളിൽ പാതിരാത്രി കഴിഞ്ഞും പ്രവർത്തിച്ചിരുന്ന സങ്കേതം തലസ്ഥാനത്തു നിരവധി പത്രപ്രവർത്തകരെ മുഴുക്കുടിയന്മാരും രോഗികളുമാക്കി മാറ്റി. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ജോലി ആയതിനാൽ ജോലി കഴിഞ്ഞു നേരെ ബാറിൽ എന്നതു ചിലർ ശീലമാക്കി. കുറഞ്ഞ ചെലവിൽ മദ്യപിക്കാം എന്നതു വരുമാനം കുറഞ്ഞ മാദ്ധ്യമ പ്രവർത്തകർ അനുഗ്രഹമായി കണ്ടു. പുതു തലമുറയിലെ ജേർണലിസ്റ്റുകൾ അവിടേക്ക് കൂടുതൽ ആകർഷിക്കപ്പെട്ടു.
എല്ലാ അനീതികളെയും ചോദ്യം ചെയ്യുന്ന മാദ്ധ്യമ സമൂഹം പച്ചയായ ഈ നിയമലംഘനം ഭരണഘടനാപരമായ അവകാശം പോലെയാണ് കണ്ടിരുന്നത്. അതിനെ ചോദ്യം ചെയ്യുന്നവരെ കൂട്ടത്തോടെ കടന്നാക്രമിച്ചു. പ്രസ്സ് ക്ലബ്ബ് ബാറിനെതിരെ മുൻപ് എക്സൈസ് കമ്മീഷണർക്ക് പരാതി കൊടുത്ത ചാനൽ ലേഖികയെ സമ്മർദം ചെലുത്തി പരാതി പിൻവലിപ്പിച്ചു. സർക്കാരുകൾ മാറി മാറി വന്നിട്ടും ആരും തൊടാൻ മടിക്കാതിരുന്ന സ്ഥാപനമാണ് അടച്ചു പൂട്ടാൻ നിർബന്ധിതമായത്.
Stories you may Like
- രാജാജി നഗറിലെ സുരജ് വീണ്ടും പിടിയിൽ; ഏഷ്യാനെറ്റ് ന്യൂസ് ആക്രമിക്കപ്പെടുമ്പോൾ
- മദ്യത്തെ ജീവിതത്തിൽ നിന്നും പടിപടിയായി ഒഴിവാക്കേണ്ടത് ഇക്കാരണങ്ങളാൽ
- ഏഷ്യാനെറ്റ് ഐ പിഒയിൽ നിന്ന് പിന്മാറി
- ഏഷ്യാനെറ്റ് ന്യൂസിന് എതിരായ കേസിലും പി വി അൻവറിന് തിരിച്ചടി
- മദ്യപരസ്യ കുറ്റം; കോടതിയിലെത്താതെ തീർക്കുന്നതിന് അബ്കാരി നിയമത്തിൽ ഭേദഗതി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്