വിൻസെന്റും ഇരയും തമ്മിലുള്ളത് വർഷങ്ങളുടെ പരിചയം; ചൂഷണം തുടങ്ങിയത് നിയമസഭാ അംഗം ആയ ശേഷം; പള്ളിയിൽ പരാതി പറഞ്ഞിട്ടും രക്ഷയില്ല; ആത്മഹത്യ ശ്രമം നടന്നത് സ്വന്തം സഹോദരിയും കൈവിട്ടതോടെ; കോവളത്തെ പീഡനക്കേസിന് പിന്നിലെന്ത്?നാട്ടുകാരും സിപിഎമ്മും പറയുന്നത്
അരുൺ ജയകുമാർ
തിരുവനന്തപുരം: ലൈംഗിക പീഡനത്തിന് അറസ്റ്റിലായ കോവളം എംഎൽഎ എം വിൻസന്റിന് അനുകൂല തരംഗം ശ്രിഷ്ടിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണം സജീവമായി നിൽക്കുന്നതിനിടയിലാണ് ഇരുവരും തമ്മിൽ വർഷങ്ങളായി പരിചയക്കാരാണെന്നും ഒരേ ഇടവകക്കാരാണെന്നുമുള്ള വിവരങ്ങളാണ് ഇപ്പോൾ നാട്ടുകാർ ഉൾപ്പടെ പറയുന്നത്.
ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ നിരവധി ശ്രമങ്ങൾ നടന്നെങ്കിലും അതൊന്നും വിജയിക്കാതെ വന്നതോടെയാണ് വിഷയം പുറത്ത് വന്നത് പോലും.ഈ വിഷയത്തിൽ മറുനാടൻ മലയാളി നാട്ടുകാരുമായും പ്രദേശ വാസികളുമായും, സി.പി.എം നേതാക്കളുമായും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ പുറത്ത് വന്നത്. അതേ സമയം ഇരയുടെ പരാതിക്കനുസരിച്ച് വിൻസന്റിനെ അറസ്റ്റ് ചെയ്തതിന് സി.പി.എം ഗൂഡോലോചന നടത്തിയെന്ന് പറയുന്നവർക്ക് മറുപടിയില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
വിൻസെന്റും ഇരയും തമ്മിലുള്ളത് വർഷങ്ങളുടെ പരിചയം
എം വിൻസെന്റ് കോവളം എംഎൽഎയായി തെരഞ്ഞെടുക്കപെട്ടതിന് ശേഷമാണ് ഇരയെ പരിചയപ്പെടുന്നത് എന്നാണ് ആദ്യം പുറത്ത് വന്ന വാർത്തകൾ. എന്നാൽ ഒരേ ഇടവക അംഗങ്ങളായ ഇവർ തമ്മിൽ വളരെ കാലമായി പരിചയമുണ്ടെന്നും നാട്ടുകാർ പറയുന്നു. ബാലരാമപുരം ലത്തീൻ ഫെറോന പള്ളിയിലെ അംഗങ്ങളാണ് ഇരുവരുടേയും കുടുംബംങ്ങൾ. വിൻസെന്റ് നേമം ബ്ലോക് പഞ്ചായത്ത് അംഗമായിരുന്ന കാലത്തു തന്നെ ഇവരെ അറിയാമായിരുന്നു.
എംഎൽഎക്ക് ഇരയെ അറിയില്ലെന്ന വാദം ശരിയല്ലെന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാനാകുന്നതെന്ന് സി.പി.എം ജില്ലാ നേതൃത്വം പറയുന്നു. ഇടവകയിലെ മിക്കവാറും അംഗങ്ങൾക്കും പരസ്പരം അറിയാമെന്നതാണെന്നും നാട്ടുകാർ വെളിപ്പെടുത്തുന്നു. ഇടവകയിലെ അംഗങ്ങളെല്ലാവരും തന്നെ ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് പരസ്പരം പെരുമാറയിരുന്നത്.
ചൂഷണം തുടങ്ങിയത് എംഎൽഎ ആയ ശേഷം
നിയമസഭാ തെരഞ്ഞെടുപ്പിൽ കോവളത്ത് നിന്നും നിയമസഭയിലേക്കെത്തിയ ശേഷമാണ് വിൻസെന്റ് പീഡിപിച്ചതെന്നാണ് വീട്ടമ്മ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ആഹ്ലാദ പ്രകടനം നടക്കുമ്പോഴാണ് വിൻസെന്റ് വീണ്ടും സ്ത്രീയെ കാണുന്നതും. അപ്പോൾ ഹസ്തദാനം നൽകിയ ശേഷം ഫോൺ നമ്പർ നൽകുകയും എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് പറഞ്ഞു. എന്നാൽ ഇവർ വിളിക്കാത്തതിനെ തുടർന്ന് അടുത്ത തവണ കണ്ടപ്പോൾ നിങ്ങളെന്താ വിളിക്കാത്തത് എന്ന് ചോദിച്ച ശേഷം ഹോ ഞാനെന്തൊരു മണ്ടനാണെന്നും പറഞ്ഞ ശേഷം വീട്ടമ്മയുടെ നമ്പർ വാങ്ങി വിളിക്കുകയുമായിരുന്നു. എംഎൽഎ ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചപ്പോൾ തന്നെ ആ നമ്പർ ബ്ലോക്ക് ചെയ്ത് ഒഴിവാക്കാനായിരുന്നു വീട്ടമ്മയുടെ ശ്രമമെന്നും പൊലീസിന് പരാതിക്കാരി നൽകിയ മൊഴിയിൽ പറയുന്നു.
തന്റെ നമ്പറിൽ നിന്നും വിളിച്ചിട്ട് കോൾ കണക്റ്റാവാതായപ്പോൾ എംഎൽഎ മറ്റൊരു നമ്പറിൽ നിന്നും വിളിക്കുകയായിരുന്നു. നിരന്തരം ഫോൺ വിളിച്ച ശേഷമാണ് രണ്ട് തവണ വീട്ടമ്മയെ വിൻസെന്റ് ബലം പ്രയോഗിച്ച് കീഴടക്കിയതെന്നാണ് അവർ നൽകിയിരിക്കുന്ന മൊഴി. ഒരിക്കൽ തന്റെ കടയിൽ കയറി വന്ന് കടന്ന് പിടിച്ച ശേഷം എംഎൽഎ ചോദിച്ചത് ബാലരാമപുരത്ത് എനിക്കല്ലാതെ ആർക്കുണ്ടെടി ഇത്രയും ധൈര്യം എന്നായിരുന്നുവെന്നും പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പള്ളിയിൽ പരാതി പറഞ്ഞിട്ടും രക്ഷയില്ല
എംഎൽഎ തന്നെ നിരന്തരം പീഡിപ്പിക്കുന്നവെന്ന് ഇടവക വികാരിയെ നേരിൽ കണ്ട് വീട്ടമ്മയും ഭർത്താവും പരാതി നൽകിയിരുന്നു. വികാരി തന്നെ എംഎൽഎയെ നേരിൽ കണ്ട് ഇക്കാര്യത്തിൽ വ്യക്തത വരകുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു്. എന്നാൽ ഒരു ജനപ്രതിനിധിയും സഭാ വിശ്വാസിയുമായ ആളിനെതിരെ സംസാരിക്കാൻ തയ്യാറല്ലെന്ന മറുപടിയാണ് വികാരി നൽകിയത്. ഒരു കന്യാസ്ത്രീക്കൊപ്പം പോയി എംഎൽഎയുടെ ഭാര്യയെ കണ്ട് സംസാരിക്കാൻ വികാരി നിർദ്ദേശിച്ചിരുന്നു. ഇരു വിഭാഗത്തിനും കേടില്ലാത്ത രീതിയിൽ കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിക്കാനും വികാരി നിർദ്ദേശിക്കുകയും ചെയ്തിരുന്നുവെന്നും കോവളം മുൻ എംഎൽഎ ജമീലാ പ്രകാശം പൊതുയോഗത്തിൽ വ്യക്തമാക്കിയിരുന്നു.
പള്ളിയിലെ വികാരി പറഞ്ഞതനുസരിച്ച് ബാലരാമപുരം വിഴിഞ്ഞം റോഡിലുള്ള എംഎൽഎയുടെ വീട്ടിലെത്തി കന്യാസ്ത്രീയും വീട്ടമ്മയും എംഎൽഎയുടെ ഭാര്യയെ കണ്ട് കാര്യങ്ങൾ അറിയിക്കുകയായിരുന്നു. തന്റെ ഭർത്താവ് ഒരു ഉന്നത സ്ഥാനത്ത് ഇരിക്കുന്നയാളാണെന്നും രണ്ട് കുട്ടികളുണ്ടെന്നും മൂന്നാമതൊരു കുട്ടിയെ ഇപ്പോൾ താൻ ഗർഭിണിയാണെന്നും എംഎൽഎയുടെ ഭാര്യ പറഞ്ഞ സമയത്താണ് അപ്രതീക്ഷിതമായി എംഎൽഎ വീട്ടിലെത്തിയത്. വീട്ടമ്മയെ കണ്ട ഉടനെ തന്നെ അസഭ്യ വർഷം നടത്തിയാണ് വിൻസെന്റ് ആക്രോശിച്ചതെന്നും വീട്ടമ്മ പറയുന്നു.
ഒരു എംഎൽഎ ആയ തന്നെ എന്ത് ചെയ്തുകളയുമെന്ന് ചോദിച്ചപ്പോൾ മുൻ എംഎൽഎ ജമീല പ്രകാശത്തെ അറിയിക്കുമെന്ന് പറയുകയായിരുന്നു. അപ്പോഴും അസഭ്യം പറഞ്ഞതായ് വീട്ടമ്മ തന്നെ വെളിപ്പെടുത്തിയിരുന്നു. ഈ വിഷയങ്ങളെല്ലാം തന്നെ ഇവർ സി.പി.എം നേതാക്കളോടും ജമീലാ പ്രകാശത്തോടും നേരിട്ട് പറയുകയും ചെയ്തു.
ആത്മഹത്യ ശ്രമം നടന്നത് സ്വന്തം സഹോദരിയും കൈവിട്ടതോടെ
കഴിഞ്ഞ വെള്ളിയാഴ്ചയോടെയാണ് പരാതിക്കാരിയായ വീട്ടമ്മ ആത്മഹത്യ ശ്രമം നടത്തിയത്. വിവാഹ ശേഷം വളരെ കാലം കഴിഞ്ഞിട്ടും പരാതികാരിക്ക് കുട്ടികളുണ്ടായിരുന്നില്ല. ഏറെ കാത്തിരിപ്പിന് ശേഷമാണ് അവർക് ഒരു മകൻ ജനിച്ചത്.
ചില ആരോഗ്യ പ്രശ്നങ്ങൾ കുട്ടിക്കുമുണ്ട്. എംഎൽഎയുടെ പരാക്രമങ്ങളെകുറിച്ച് ഒരു കോൺഗ്രസ് കുടുംബത്തിലെ മരുമകളായ സ്വന്തം സഹോദരിയോട് പരാതിക്കാരി കാര്യം അവതരിപ്പിച്ചിട്ടും ഫലമുണ്ടായില്ല. സഹോദരിയുടെ ഭർത്താവിന്റെ ഒരു സഹോദരൻ കോൺഗ്രസിന്റെ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു, സഹോദരിയുടെ ഭർത്താവിന്റെ മറ്റൊരു ബന്ധുവും കോൺഗ്രസിന്റെ പഞ്ചായത്ത് അംഗമാണ്. ഈ ബന്ധം ഉപയോഗിച്ച് എംഎൽഎയോട് പറയാനായിരുന്നു പരാതിക്കാരി ആവശ്യപ്പെട്ടത്.
എന്നാൽ തങ്ങളുടെ എംഎൽഎയ്ക്ക് എതിരെ മോശം പരാമർശങ്ങൾ വേണ്ടെന്നും അങ്ങേരോടൊക്കെ കളിക്കാൻ നിക്കേണ്ടെന്നുമായിരുന്നു ബന്ധുക്കളുടെ നിർദ്ദേശം. താൻ പീഡനത്തിനിരയായിട്ടും കാര്യങ്ങൾ പലരേയും അറിയിച്ചിട്ടും ഒരിടത്തുനിന്നും തനിക്ക് അനുകൂലമായി ഒന്നും ആരും പറയാതെ വന്നപ്പോഴാണ് അവകർ പ്രതീക്ഷയോടെ സ്വന്തം സഹോദരിയുടെ സഹായം ആവശ്യപ്പെട്ടത്. ഏറെ പ്രതീക്ഷയോടെ അത്തരമൊരു കാര്യം ആവശ്യപെട്ടിട്ടും തനിക്ക് നീതി ലഭിക്കുന്നില്ലെന്ന് മനസ്സിലാക്കിയാണ് അവർ ആത്മഹത്യ ശ്രമം നടത്തിയത്.
പരാതിക്കാരിയുടെ വീടിന് നേരെ ഇപ്പോഴും പ്രതിഷേധം
വലിയ രീതിയിലുള്ള പ്രതിഷേധമാണ് പരാതിക്കാരിയുടെ വീടിന് മുന്നിൽ കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്നത്. 300ൽപ്പരം സ്ത്രീകളാണ് ഇവരുടെ വീടിന് നേരെ പ്രതിഷേധവുമായി ചെന്നതും ചീമുട്ടയേറ് നടത്തിയതും.
വിൻസെന്റിന് ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ കൂടുതൽ ആക്രമം ഉണ്ടായേക്കുമെന്നാണ് സൂചന. ഇതിനെ പ്രതിരോധിക്കാൻ വലിയ സന്നാഹമാണ് സ്ഥലത്ത് പൊലീസ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ 12 വർഷത്തോളമായ് വിഷാദരോഗത്തിന് ചികിത്സയിലാണ് ഇവർ. അങ്ങനെയൊരാൾ ഇനവിയും കൂടുതൽ പ്രതിഷേധമുണ്ടായാൽ പിന്നെയും ആത്മഹത്യ ശ്രമം നടത്തുമോ എന്ന ആശങ്കയും പൊലീസിനുണ്ട്. ഇവരെകുറിച്ച് മോശമായ രീതിയിലുള്ള അഭിപ്രായ പ്രകടനമാണ് വിൻസെന്റിന്റെ അനുയായികൾ നടത്തുന്നതും.
ഇരയുടെ മൊഴിയിൽ വിൻസെന്റ് അകത്തായതിന് സിപിഎമ്മിനെ പഴിക്കുന്നതെന്തിന്
വീട്ടമ്മയെ പീഡിപ്പിച്ചുവെന്നും കീഴ്പെടുത്തിയെന്നുമുള്ള മൊഴിയിലാണ് കോവളം എംഎൽഎ എം വിൻസെന്റ് അഴിക്കുള്ളിലായത്. അതിന് വെറുതെ സിപിഎമ്മിനെ പഴിക്കുകയും ഇല്ലാത്ത ഗൂഢാലോചന ആരോപിക്കുകയും വേണ്ടെന്നണ് പാർട്ടി ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ മറുനാടനോട് പറഞ്ഞത്. ഒരു സ്ത്രീയെ പീഡിപ്പിച്ചുവെന്ന് അവർ മൊഴി നൽകിയാൾ എന്താണ് ഉണ്ടാവുകയെന്നും ആ നിയമവും കോൺഗ്രസ്സുകാർക്ക് അറിയാത്തതാണോയെന്നും നാഗപ്പൻ ചോദിക്കുന്നു.
ഒരു സ്ത്രീ ആത്ഹമത്യ ശ്രമം നടത്തിയെന്നും അതിന് കാരണം വിൻസെന്റ് എംഎൽഎ ആണെന്നും മാധ്യമങ്ങളും റിപ്പോർട് ചെയ്ത ശേഷം സംഭവ സ്ഥലത്തെ ചില പാർട്ടി പ്രവർത്തകർ അറിയിച്ച ശേഷമാണ് താൻ അവിടേക്ക് പോയതെന്നും നാഗപ്പൻ മറുനാടൻ മലയാളിയോട് പറഞ്ഞു.സ്ത്രീക്കെതിരെ അക്രമം കാണിക്കാൻ തന്റെ പദവി ഉപയോഗിച്ച വിൻസന്റ് രാജിവെക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്