Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാലിക്കറ്റിൽ നിന്ന് ഫിസിക്കൽ എഡ്യൂക്കേഷനിൽ ഡിഗ്രി; പോണ്ടിച്ചേരിയിൽ നിന്ന് സ്പോർട്സ് സൈക്കോളജിയിൽ എംഫീൽ; ജോലി തുടങ്ങിയത് ഋഷികേശിലെ റിസോർട്ടിൽ വെൽനസ് സ്‌പെഷ്യലിസ്റ്റായി; ഫ്‌ളോമിയെ ജീവിത സഖിയാക്കിയപ്പോൾ എത്തിയത് ചെൽസിയിൽ; ഇന്ന് ലോകമറിയുന്ന ഫുട്‌ബോൾ ക്ലബ്ബിന്റെ പൊന്നും വിലയുള്ള താരങ്ങൾക്ക് ട്രെയിനർ എന്നതിലുപരി മനസ്സിലുള്ളതെല്ലാം അഴിച്ചു വയ്ക്കാനുള്ള ഒരു തുറന്ന പുസ്തകം; ചെൽസി ഫുട്‌ബോൾ ക്ലബ്ബിലെ വെൽനസ് കൺസൾട്ടന്റ് വിനയ് മേനോന്റെ കഥ

കാലിക്കറ്റിൽ നിന്ന് ഫിസിക്കൽ എഡ്യൂക്കേഷനിൽ ഡിഗ്രി; പോണ്ടിച്ചേരിയിൽ നിന്ന് സ്പോർട്സ് സൈക്കോളജിയിൽ എംഫീൽ; ജോലി തുടങ്ങിയത് ഋഷികേശിലെ റിസോർട്ടിൽ വെൽനസ് സ്‌പെഷ്യലിസ്റ്റായി; ഫ്‌ളോമിയെ ജീവിത സഖിയാക്കിയപ്പോൾ എത്തിയത് ചെൽസിയിൽ; ഇന്ന് ലോകമറിയുന്ന ഫുട്‌ബോൾ ക്ലബ്ബിന്റെ പൊന്നും വിലയുള്ള താരങ്ങൾക്ക് ട്രെയിനർ എന്നതിലുപരി മനസ്സിലുള്ളതെല്ലാം അഴിച്ചു വയ്ക്കാനുള്ള ഒരു തുറന്ന പുസ്തകം; ചെൽസി ഫുട്‌ബോൾ ക്ലബ്ബിലെ വെൽനസ് കൺസൾട്ടന്റ് വിനയ് മേനോന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: മലയാളികളുടെ വികാരമാണ് ചെൽസി എന്ന ഫുട്ബോൾ ക്ലബ്ബ്. ലോകം മുഴുവൻ ആവേശം വിതറുന്ന ഈ ക്ലബ്ബിന്റെ വെൽനസ് കൺസൾട്ടന്റായി ജോലി ചെയ്യുന്നത് ഒരു മലയാളിയാണ്. എറണാകുളം ചേറായി സ്വദേശിയായ വിനയ് മേനോൻ.

ചെൽസിയിലെ വമ്പൻ താരങ്ങൾക്ക് പോലും പ്രിയങ്കരനായ ഈ മലയാളി ഇന്ന് ബിബിസി മുതൽ ന്യൂയോർക്ക് ടൈംസ് വരെയുള്ള മാധ്യമ ഭീമന്മാരുടെ ഹീറോ ആയിരിക്കുകയാണ്. വിനയ്നെ കുറിച്ച് 'ചേറായി ടു ചെൽസി' എന്ന പുസ്തകവും പുറത്തെത്തി. പുസ്തകം പുറത്തെത്തിയതിന് പിന്നാലെ വിദേശ മാധ്യമങ്ങൾ പോലും ഈ മലയാളി യുവാവിനെ നെഞ്ചേറ്റിയിരിക്കുകയാണ്.

ചെൽസി ക്ലബ്ബിലെ ടീം അംഗങ്ങളെ അവയർനെസ് ചെയ്യിക്കുകയും കളിയിൽ എങ്ങനെ ഫോക്കസ് ചെയ്യണണമെന്ന് മനസ്സിലാക്കിക്കുകയും അത് എങ്ങനെ വിജയത്തിലേക്ക് കൊണ്ടു വരണമെന്ന് പ്രാവർത്തികമാക്കി മാറ്റുകയുമാണ് വിനയ് മേനോന്റെ ജോലി. താരത്തിളക്കത്തിന്റെ ഉന്നതിയിൽ നിൽക്കുന്ന കളിക്കാരുമായി നല്ല സൗഹൃദത്തിലായ ശേഷമാണ് എല്ലാവർക്കും ട്രെയിനിങ് കൊടുക്കുക. സൗഹൃദം സ്ഥാപിക്കുന്നതിലുടെ അവരുടെ മനസ്സ് മനസ്സിലാക്കാൻ സഹായിക്കുകയും അതുവഴി അവർ്ക്ക വേണ്ട രീതിയിൽ മനസ്സറിഞ്ഞ് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാനാകുമെന്നുമാണ് വിനയ് പറയുന്നത്.

പരിക്കേറ്റ കളിക്കാർ തിരിച്ച് കളിയിലേക്ക് വരുമ്പോൾ അവരുടെ മാനസിക സമമ്മർദ്ദം കുറയ്ക്കാനും അവരെ കളിയിൽ കോൺസെൻട്രേറ്റ് ചെയ്യിക്കാനും ട്രെയിൻ ചെയ്ത് പെർഫോമിലെത്തിക്കാനും മനസ്സിനെ റിലാക്സ് ആക്കാനുമാണ് ചെൽസിയിൽ വിനയ് മേനോൻ എന്ന ട്രെയിനറെ കളിക്കാർ ഉറ്റു നോക്കുന്നത്. പല കളിക്കാർക്കും വിനയ് മേനോൻ ഒരു ട്രെയിനർ എന്നതിലുപരി മനസ്സിലുള്ളതെല്ലാം അഴിച്ചു വയ്ക്കാനുള്ള ഒരു തുറന്ന പുസ്തകം കൂടിയാണ്.

കേരളത്തിലെ കൊച്ചു ഗ്രാമമായ ചേറായിയിൽ നിന്നും ചെൽസിയിലേക്കുള്ള വിനയ് മേനോന്റെ യാത്ര ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ നിന്നും എഡ്യൂക്കേഷനിൽ ഡിഗ്രി സ്വന്തമാക്കി. സ്പോർട്സ് സൈക്കോളജിയിൽ എംഫീലും സ്വന്തമാക്കി. പോണ്ടിച്ചേരി യീണിവേഴ്സിറ്റിയിൽ നിന്നും യോഗയും പഠിച്ചതോടെയാണ് വിനയ് മേനോൻ എന്ന മലയാളിയുടെ ജീവിതം മാറിമറിഞ്ഞത്.

പോണ്ടിച്ചേരിയിൽ നിന്നും ഉന്നതങ്ങളിലേക്ക് വിനയ് യുടെ ജീീവിതം വഴിവെട്ടി തെളിക്കുകയായിരുന്നു. ഹിമാലയത്തിലെ ഋഷികേശിൽ ഒരു റിസോർട്ടിൽ വെൽനസ് സ്പെഷ്യലിസ്റ്റായാണ് ആദ്യം ജോലിയിൽ പ്രവേശിച്ചത്. ഇവിടെ വെച്ച് പരിചയപ്പെട്ട ഫ്ളോമി മേനോൻ എന്ന യുവതിയെ വിവാഹം ചെയ്യുകയും ചെയ്തു. ഫ്ളോമി ഇന്ന് ചെൽസി ടീമിന്റെ ഹെൽത്ത് ക്ലബ്ബിന്റെ ഡെപ്യൂട്ടി മാനേജരാണ്. ഋഷികേശിൽ നിന്നും ദുബായിലേക്കാണ് പിന്നീട് വിനയ് പറന്നത്.

ഇവിടെ ഫുൾമൂൺ യോഗയും മറ്റും പരിശീലിപ്പിച്ചു പോന്നു. ആദ്യം 25 പേരാണ് ട്രെയിനിങ് സെഷനിലെത്തിയത്. പിന്നീട് ത 200ലേക്ക് ഉയർന്നു വിനയ് യുടെ ട്രെയിനിങ്ങിൽ ആകൃഷ്ടരായ നിരവധി ലോകപ്രസിദ്ധർ ഉണ്ട്. എന്നാൽ ജോലിയുടെ സ്വഭാവം വെച്ച് അവരുടെ പേരുകൾ പുറത്ത് വിട്ടിട്ടില്ല. ഇവരിൽ നിന്നാണ് യൂറോപ്പിലേക്കുള്ള അവസരം ഒരുങ്ങിയത്. ദുബായിൽ നിന്നും റഷ്യൻ കോടീശ്വരനായ റോമൻ അബ്രമോവിച്ച് ആണ് വിനയ്നെ യൂറോപ്പിലെത്തിച്ചത്. കുറക്കൊലം അബ്രമോവനിച്ചിന് വേണ്ടി അദ്ദേഹത്തിന്റെ പേഴ്സണൽ ട്രെയിനറായി ജോലി ചെയ്തു. പിന്നീട് അദ്ദേഹം വഴി ചെൽസിയിലെത്തുകയായിരുന്നു.

രണ്ട് വർഷമാണ് വിനയ് അബ്രമോവിച്ചിന്റെ പേഴ്സണൽ ഹെൽത്ത് ട്രെയിനറായി ജോലി ചെയ്തത്. അബ്രമോവിച്ച് വിനയ്ക്കു ഭാര്യയ്ക്കും ക്ലബ്ബിൽ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. അങ്ങനെയാണ് ഫുട്ബോളിനോട് യാതൊരു താൽപര്യവുമില്ലാത്ത വിനയ് ലോകത്തെ ഏറ്റവും അറിയപ്പെടുന്ന ഫുട്ബോൾ ക്ലബ്ബിലെ താരങ്ങളുടെ പ്രിയപ്പെട്ട വെൽനസ് ട്രെയിനറായി മാറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP