ട്രിബ്യൂണൽ വിധി പത്ത് വർഷത്തെ ദുരിത ജീവിതത്തിന് അറുതി വരുത്തുമെന്ന പ്രതീക്ഷയിൽ വിളപ്പിൽശാല നിവാസികൾ; ഇനിയും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നത് കട്ടായം; അന്തിമ വിജയത്തിനായി പോരാട്ടം തുടരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിളപ്പിൽശാല മാലിന്യസംസ്കരണ കേന്ദ്രം പൂട്ടണമെന്ന ദേശീയ ഹരിതട്രിബ്യൂണലിന്റെ വിധി, ഒരു നിയമസംവിധാനം പുറപ്പെടുവിക്കുന്ന ഉത്തരവ് എന്നതിനപ്പുറം ഒരു ജനത ഊണും ഉറക്കവുമില്ലാതെ ഇച്ഛാശക്തിയുടെ പിൻബലത്തിൽ പിടിച്ചെടുത്ത മനുഷ്യാവകാശമിട്ടാണ് കാണേണ്ടത്. സംസ്ഥാന സർക്കാരിനെയും തിരുവനന്തപുരം കോർപറേഷനെയും പ്രതികളാക്കി വിളപ്പിൽ ശാല സമരസമിതി നൽകിയ പരാതിയിലാണ് ദേശീയ ഹരിതട്രിബ്യൂണിലിന്റ ചെന്നൈ ബഞ്ച് വിളപ്പിൽ ശാലയ്ക്കു വേണ്ടി അനുകൂല വിധിയെഴുതിയത്. വിളപ്പിൽശാല തിരുവനന്തപുരം നഗരത്തിന് മാലിന്യകൂമ്പാരം മാത്രമായപ്പോൾ, മാലിന്യത്തിന്റെ ദുർഗന്ധവും പകർച്ചവ്യാധികളും ഇല്ലാതെ, മൂക്കുകൾ തുറന്ന് പിടിച്ച് നിങ്ങളെ പോലെ ഈ നാട്ടിൽ ജീവിക്കാൻ ഞങ്ങൾക്കും അവകാശമുണ്ടെന്ന് വിളപ്പിൽശാല നഗരവാസികളെ ഓർമിപ്പിക്കുക കൂടിയാണ് ഈ ഉത്തരവിലൂടെ.
വർഷങ്ങളായുള്ള വിളപ്പിൽ ശാലയുടെ പോരാട്ടം വിജയതീരമണിഞ്ഞപ്പോൾ ഉൽസവ പ്രതീതിയിലായിരുന്നു നാട്ടുകാർ. മധുരം വിളമ്പിയും നൃത്തം വച്ചും വിളപ്പിൽശാല സമരപന്തലിനു മുന്നിൽ സന്തോഷം പ്രകടിപ്പിച്ചപ്പോൾ, ജാതി-രാഷ്ട്രീയ വേലിക്കെട്ടുകൾ ഇല്ലാതെ ഏകലക്ഷ്യം വിജയിച്ചതിന്റെ സന്തോഷം കൂടിയാണ് ജനങ്ങൾ പങ്ക് വച്ചത്. പ്രകൃതിരമണീയമായ വിളപ്പിൽശാല ഗ്രാമപഞ്ചായത്ത് വാർത്തകളിൽ ഇടം പിടിച്ചത് മാലിന്യ പ്രശ്നത്തിന്റെ പേരിൽ നടക്കുന്ന ജനകീയ സമരങ്ങളുടെ പേരിലാണ്. എന്നാൽ സർക്കാരും നഗരസഭയും വിളപ്പിൽശാലയെ മാലിന്യക്കുഴിയായി മാത്രം കാണാൻ തുടങ്ങിയതോടെയാണ് കോടതിയിലേക്ക് ജനങ്ങൾ എത്തുന്നത്.
വിളപ്പിൽശാലയുടെ പേരിൽ സമരസമിതി നേതാക്കളായ ശോഭനാകുമാരി, എം.ആർ.ബൈജു, വള്ളിമംഗലം ചന്ദ്രൻ, അസീസ് എന്നിവർ മരണം വരെ നിരാഹാരമെന്ന സമരമുറയിൽ ഉറച്ച് നിന്നതോടെയാണ് വിളപ്പിൽശാല ദേശീയശ്രദ്ധയിലേക്ക് ഉയർന്നത്. സ്ത്രീകളും കുട്ടികളും വയോധികജനങ്ങളും ഒരേ മനസോടെ സമരത്തിൽ പങ്കെടുത്തതോടെ സർക്കാരിനും ജില്ലാ ഭരണകൂടത്തിനും ഇവർക്ക് മുന്നിൽ മുട്ട് മടക്കേണ്ടി വന്നു. ഇന്നലെ രാവിലെയാണ് വർഷങ്ങളായി ഇവർ പ്രതീക്ഷിക്കുന്ന വിധി എത്തുന്നത്. പിന്നീട് പായസം വയ്ക്കാനും മധുരപലഹാരങ്ങൾ വിതരണം ചെയ്യാനുമുള്ള ധൃതിയിലായിരുന്നു വീട്ടമ്മമാർ. സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ചെറുപ്പക്കാർ പടക്കം പൊട്ടിച്ചും ലഡുവിതരണം നടത്തിയും കോടതി വിധി ആഘോഷിച്ചു.
വിളപ്പിൽശാലയുടെ ദുരിതജീവിതത്തിന് പത്തു വർഷത്തിലേറെ പഴക്കമുണ്ട്. നഗരമാലിന്യങ്ങൾ ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയനേതാക്കളുടേയും അനുമതിയോടെയാണ് വിളപ്പിൽ ശാലയിലേക്കെത്തിച്ചത്. വിളപ്പിൽശാലയിലെ കുടിവെള്ളവും ശുദ്ധവായുവും ദുർഗന്ധത്താലും മാലിന്യത്താലും മലിനമായപ്പോഴും ആരും ഇവരെ കണ്ടില്ലെന്ന് നടിച്ചിരുന്നു. ദുരിതങ്ങളുടേയും പ്രാരാബ്ദങ്ങളുടെ നടുവിലും സമരത്തെ നെഞ്ചോട് ചേർത്ത ഇവർക്ക് കോടതിവിധി ഒരു മധുരപ്രതികാരം കൂടിയാണ്.
വി ശിവൻകുട്ടി എംഎൽഎ തിരുവനന്തപുരം മേയറായിരിക്കുമ്പോഴാണ് മാലിന്യ പ്ലാന്റിന് വിളപ്പിൽശാല പഞ്ചായത്തിലെ ചൊവ്വള്ളൂർ വാർഡിൽ സ്ഥലം കണ്ടെത്തുന്നത്. ആദ്യ കാലത്ത് ചവർ സംസ്കരണം സ്വകാര്യ കമ്പനിയായ പോബ്സൺ ആയിരുന്നു നടത്തിയിരുന്നത്. പിന്നീട് അവർ പദ്ധതിയിൽ നിന്ന് പിന്മാറിയപ്പോൾ കേന്ദ്രസർക്കാർ സ്ഥാപനമായ സി.ഇ.ഡി(സെന്റർ ഫോർ എൺവയോൺമെന്റൽ ഡെവലപ്മെന്റ്) ഏറ്റെടുക്കുകയായിരുന്നു. ഇപ്പോൾ ഇവരുടെ നിയന്ത്രണത്തിലാണ് സംസ്കരണ പ്രവർത്തനങ്ങൾ നടക്കുന്നത്. പൂന്തോട്ടം നിർമ്മിക്കാനാണ് സ്ഥലമെടുക്കുന്നതെന്ന് പ്രദേശ വാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് നഗരസഭ പത്ത് വർഷങ്ങൾക്ക് മുമ്പ് വിളപ്പിൽശാലയിലെ കണികാണും കുന്നെന്ന മനോഹരമായ കുന്നുകളുടെ മധ്യത്തിലുള്ള താഴ്വര ഏറ്റെടുക്കുന്നത്.
അന്ന് ചില ചെറിയ പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും അതിനെയൊക്കെയും കുപ്രചാരണങ്ങൾ കൊണ്ടാണ് അധികാരികൾ നേരിട്ടതെന്ന് സമരസമിതി അംഗമായ ബുർഹാൻ പറയുന്നു. പിന്നീട് ഇവിടേക്ക് രാത്രി കാലങ്ങളിൽ നഗരത്തിലെ മാലിന്യവുമായി ചവർ ലോറികൾ വരാൻ തുടങ്ങി. ആദ്യം കുറച്ച് വർഷങ്ങളിൽ പ്രശ്നങ്ങൾ ഒന്നും പ്രത്യക്ഷത്തിൽ കണ്ടില്ലെങ്കിലും പിന്നീട് പലവിധ രോഗങ്ങളാൽ പ്രദേശ വാസികൾ ബുദ്ധിമുട്ടാൻ തുടങ്ങിയതോടെയാണ് ചവർ ഫാക്ടറി തങ്ങളുടെ കാലന്മാരാണെന്ന യാഥാർഥ്യം ഇവർ തിരിച്ചറിയുന്നത്. ഒറ്റപ്പെട്ട പ്രതിഷേങ്ങൾ പലതും എങ്ങുമെത്താതെ പോയപ്പോൾ പകർച്ചവ്യാധികളും മറ്റ് മാരകരോഗങ്ങളും വിളപ്പിൽശാലയിലേക്ക് വിളിക്കാതെ വന്ന അതിഥികളായിരുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ മാലിന്യം മൂലം കുടിയിറക്കപ്പെട്ട നിരവധി കുടുംബങ്ങൾ ഉണ്ട്്. എല്ലാ ദുരിതങ്ങളും സഹിച്ച് പിറന്ന മണ്ണിൽ ജീവിക്കാനുള്ള ആഗ്രഹത്തെ മുറുകെ പിടിച്ച കുടുംബങ്ങളാണധികവും. മാലിന്യപ്രശ്നങ്ങൾ മൂലം കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതും പെൺകുട്ടികളുടെ വിവാഹം മുടങ്ങിയതുമാണ് പല കുടുംബങ്ങളെയും വിളപ്പിൽശാലയെ ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചത്. വിളപ്പിൽശാല നിവാസിയായിരുന്ന ഗംഗാധരൻ താമസം മാറിയത് ഓർക്കുമ്പോഴാണ് പലർക്കും അനുഭവിച്ച് യാതനകളുടെ പ്രയാസം തികട്ടിവരുന്നത്.
ഗംഗാധരന്റെ മൂന്നു പെൺമക്കൾക്കും വിവാഹം സാധ്യമാകാതെ വരുകയും മൂത്ത കുട്ടിക്ക് ഭ്രാന്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുകയും ചെയ്തതോടെയാണ് ഗംഗാധരൻ ചൊവ്വള്ളൂരിൽ നിന്നും കിട്ടിയ വിലക്ക് വസ്തുവും വീടും വിറ്റ് മാറിപ്പോകുന്നത്. സ്ഥലവാസിയായ നെൽസണ്‍ പറയാനുള്ളത് മറ്റൊരു കഥയാണ്. തെങ്ങു കയറ്റ തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന്റെ ഒരു കാലിന് ഇന്ന് സ്വാധീനമില്ലാത്ത അവസ്ഥയിലാണുള്ളത്. സമരസമിതി നേതാവായ അനിലിന്റെ മൂന്നര വയസ്സുള്ള മകനാകട്ടെ ഛർദിയും ശ്വാസം മുട്ടലും ഒഴിഞ്ഞ ഒരു നേരം പോലും ഇല്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
പ്രദേശ വാസികളുടെ ജല സ്രോതസ്സായിരുന്ന മീനമ്പള്ളി തോട് ഇന്ന് വിഷത്തോടായി മാറിയിരിക്കുന്നു. ഫാക്ടറിയിൽ കൂട്ടിയിട്ടിരിക്കുന്ന ചവറുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന കറുത്തു കൊഴുത്ത ലായനി ദുർഗന്ധം പരത്തി ഒഴുകിയെത്തുന്നത് ഈ തോട്ടിലേക്കാണ്. എന്നാലും കോടതിയുടെ ഉത്തരവ് അനുസരിച്ച് സർക്കാർ മാലിന്യകേന്ദ്രം അടച്ച് പൂട്ടുന്നതുവരെ സമരം മുന്നോട്ട് കൊണ്ടുപോകാനാണ് നീക്കം.
വിളപ്പിൽശാലയെ പൂർവസ്ഥിതിയിലാക്കാൻ ടാസ്ക്ഫോഴ്സിനെ നിയോഗിക്കണമെന്നും മറ്റൊരുസ്ഥലത്തേക്ക് പ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്നും ജനകീയസമിതി ആവശ്യപ്പെടുന്നു. അടുത്തിടെ ട്രിബ്യൂണൽവിധി ഹൈക്കോടതിയും സുപ്രീംകോടതിയും തടഞ്ഞ സാഹചര്യത്തിൽ ജനങ്ങൾക്ക് ഇക്കാര്യത്തിൽ ആശങ്ക ഇല്ലാതില്ല. മാലിന്യസംസ്കരണ പ്ലാന്റും അനുബന്ധ സംവിധാനങ്ങളും എട്ടുമാസത്തിനുള്ളിൽ പൂർണമായും നീക്കണമെന്നും മൂന്നു മാസത്തിനുള്ളിൽ മാലിന്യം നീക്കണമെന്നുമാണ് ട്രിബ്യൂണലിന്റെ ഉത്തരവ് .
Stories you may Like
- അച്ചടക്ക നടപടി റദ്ദാക്കി; എംഎസ്എഫ് ഹരിത നേതാക്കളെ തിരിച്ചെടുത്തു
- എസ് പി ബാസ്റ്റിൻ സാബുവിനെ ഐപിഎസ് സെലക്ഷനിൽ പരിഗണിക്കാൻ ഉത്തരവ്
- പ്രിൻസിപ്പൽ നിയമനത്തിൽ സർക്കാർ നീക്കത്തിന് തിരിച്ചടി
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്
- കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥലം മാറ്റം സ്റ്റേ ചെയ്ത സാഹചര്യത്തിൽ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍