ദിശ തെറ്റിയെങ്കിലും വിക്രം ലാൻഡർ എത്തിയത് ചന്ദ്രോപരിതലത്തിൽ തന്നെ; ലാൻഡർ കണ്ടെത്തിയത് അതിനിർണ്ണായകം; ഓർബിറ്റർ പകർത്തിയ തെർമൽ ഇമേജിൽ ലാൻഡറിന്റെ സ്ഥാനം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് ഐഎസ് ആർഒ; ആശയ വിനിമയം സാധ്യമാക്കാൻ കഠിന പ്രയത്നവുമായി ശാസ്ത്രജ്ഞരും; സോഫ്റ്റ് ലാൻഡിംഗിലെ പിഴവിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അവസരമൊരുക്കി വീണ്ടും വിക്രം ലാൻഡർ ചർച്ചകളിൽ; ഇസ്രോ വീണ്ടും മിടുക്കു കാട്ടുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ബംഗലൂരു: ചന്ദ്രനിലെ സോഫ്റ്റ്ലാൻഡിങ്ങിനിടെ കാണാതായ ഇന്ത്യയുടെ ചന്ദ്രയാൻ 2 പര്യവേഷണത്തിന്റെ ഭാഗമായ വിക്രം ലാൻഡർ കണ്ടെത്തിയതായി ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. സെപ്റ്റംബർ ഏഴിന് പുലർച്ചെ സോഫ്റ്റ് ലാൻഡിങ്ങിനുള്ള അവസാന ഘട്ടത്തിലാണ് ചന്ദ്രയാൻ 2 ലാൻഡർ വിക്രം ആശയവിനിമയത്തിലെ തകരാറിനെ തുടർന്ന് ചന്ദ്രോപരിതലത്തിൽ വച്ച് നഷ്ടമായെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചത്. അതിന് ശേഷം വിക്രം ലാൻഡറിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഇസ്രോ. ഇതാണ് വിജയിക്കുന്നത്. ഇനി വിക്രം ലാൻഡറുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ ശ്രമിക്കും. ഇത് വിജയിച്ചാൽ ഇന്ത്യയുടെ ചാന്ദ്രദൗത്യം പൂർണ്ണ വിജയത്തിലേക്ക് എത്തുന്നു.
ചന്ദ്രന്റെ ഉപരിതലത്തിൽ വിക്രം ലാൻഡർ കണ്ടെത്തി. തെർമൽ ഇമേജിലൂടെയാണ് വിക്രം ലാൻഡർ കണ്ടത്. ഇതുവരെ ആശയവിനിമയം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. ഐഎസ്ആർഒ ഇതിന് ശ്രമിക്കുകയാണ്. ഉടൻ തന്നെ കമ്മ്യൂണിക്കേഷൻ സാധ്യമാകും - കെ ശിവൻ വാർത്താ ഏജൻസി എഎൻഐയോട് സ്ഥിരീകരിച്ചു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യത്തെ ചാന്ദ്രപര്യവേഷണം എന്ന റെക്കോഡും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന ലോകത്തിലെ നാലാമത്തെ മാത്രം രാജ്യം എന്ന റെക്കോഡും സ്വന്തമാക്കാനായിരുന്നു ഇന്ത്യയുടെ ശ്രമം. ദൗത്യം ഏതാണ്ട് 95 ശതമാനം വിജയമെന്നായിരുന്നു ഐഎസ്ആർഒയുടെ ആദ്യ പ്രതികരണം.
അവസാനഘട്ടത്തിൽ മാത്രമാണ് പിഴവുണ്ടായിരുന്നത് എന്നാണ് വിലയിരുത്തൽ. ഇത് പിന്നീട് നാസ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ബഹിരാകാശ ഏജൻസികളും ആഗോള മാധ്യമങ്ങളും പ്രശംസിച്ചിരുന്നു. പതിനാല് ദിവസത്തിനകം വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനായേക്കുമെന്ന് ഐഎസ്ആർഒ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. ലാൻഡറിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും ഐഎസ്ആർഒ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചാന്ദ്രദൗത്യം 95ശതമാനവും വിജയകരമാണെന്ന് പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് ഡോ വിജയരാഘവൻ ട്വീറ്റ് ചെയ്തു. ആശയവിനിമയ സംവിധാനം പാളിയെങ്കിലും ചാന്ദ്രശാസ്ത്രത്തിന് കൂടുതൽ സംഭാവനകൾ നൽകാൻ ഈ ദൗത്യത്തിനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓർബിറ്ററിനെ ഭ്രമണപഥത്തിലേക്ക് ചെറുതായി എത്തിച്ചെന്നും ഐഎസ്ആർഒ പിന്നീട് വ്യക്തമാക്കി. നേരത്തെ ഈ ദൗത്യത്തിന് ഒരുവർഷത്തെ കാലാവധിയാണ് പ്രവചിച്ചിരുന്നത്. എന്നാൽ ഇന്ധന ക്ഷമത നിലനിർത്തുന്നതിനാൽ ഏഴ് കൊല്ലം വരെ ദൗത്യം സജീവമായിരിക്കുമെന്നാണ് ഐഎസ്ആർഓ ഇപ്പോൾ വിശദീകരിക്കുന്നത്. പദ്ധതിയിലെ അംഗങ്ങൾ തിരികെ തങ്ങളുടെ ജോലികളിൽ പ്രവേശിച്ചതായും ദൗത്യം പരാജയപ്പെടാനുണ്ടായ കാരണങ്ങൾ ഐഎസ്ആർഒ മേധാവി കെ ശിവന്റെ അധ്യക്ഷതയിൽ വിലയിരുത്തിയതായും ഡോ വിജയരാഘവൻ വ്യക്തമാക്കി. പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരശ്ചീന പ്രവേഗം വർധിപ്പിച്ചതാകാം നിർദ്ദിഷ്ട ദിശയിൽ നിന്ന് ലാൻഡർ മാറിപ്പോകാൻ കാരണമെന്നാണ് ചന്ദ്രയാനിലും മംഗൾയാനിലും ഭാഗഭാക്കായ ഒരു മുതിർന്ന ശാസ്ത്രജ്ഞൻ പ്രതികരിച്ചത്. നിരന്തരം ഭ്രമണപഥം നിരീക്ഷിക്കുന്നതിലൂടെ ലാൻഡർ എവിടെയാണെന്ന് കണ്ടെത്താനാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരത്തിലെ നിരീക്ഷണത്തിലൂടെയാണ് ലാൻഡറിനെ ഇപ്പോൾ കണ്ടെത്തിയതെന്നാണ് സൂചന. വിക്രം ലാൻഡറിന് താഴേക്ക് വരും തോറും പ്രവേഗം കുറയേണ്ടതിന് പകരം കൂടിയതോടെ ഇത് വേറെ എവിടേക്കെങ്കിലും മാറിയതാകാമെന്നായിരുന്നു വിലയിരുത്തൽ. കുന്നോ മണൽക്കൂനയോ കാരണം ബന്ധം നഷ്ടപ്പെടാനുള്ള സാധ്യതയാണ് ഐ എസ് ആർ ഒ കാണുന്നത്.
നിയന്ത്രണം നഷ്ടമായ ചന്ദ്രയാന്റെ വിക്രം ലാന്ററിന്റെ ഇനിയുള്ള സാധ്യതകൾ എന്തെല്ലാമാണ് എന്നാണ് ഇപ്പോൾ ഐഎസ്ആർഒ ഉറ്റുനോക്കുന്നത്. ക്രാഷ് ലാൻഡിംഗാണ് സംഭവിച്ചത് എന്ന് ഏകദേശം ഉറപ്പാണ്. അതുകൊണ്ടുതന്നെ ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കാൻ ലാന്ററിന് കഴിഞ്ഞേക്കില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ സംഭവിച്ചത് ക്രാഷ് ലാൻഡിങ് അല്ലെങ്കിൽ പ്രതീക്ഷകൾ വീണ്ടും സജീവമാകും. എന്തുകൊണ്ടാകാം ക്രാഷ് ലാൻഡിങ് നടത്തേണ്ടിവന്നത്? മുൻകൂട്ടി തയാറാക്കിയ പ്രോഗ്രാം ശരിയായി പ്രവർത്തിക്കാത്തത് ആകാമെന്നാണ് വിലയിരുത്തൽ. സ്വയം തീരുമാനമെടുക്കാൻ വിക്രംലാൻഡർ സജ്ജമായിരുന്നു. എന്നാൽ അവസാന നിമിഷം പ്രോഗ്രാം പരാജയപ്പെട്ടിരിക്കാമെന്നും കരുതുന്നു.
മറ്റൊരു സാധ്യതയുള്ളത് ചന്ദ്രന്റെ ഗുരുത്വാകർഷണത്തിന് എതിരായി പ്രവർത്തിച്ച ത്രസ്റ്ററുകളുടെ തകരാറാണ്. നാല് ത്രസ്റ്ററുകൾ വശത്തും ഒരെണ്ണം മധ്യഭാഗത്തുമായി അഞ്ചെണ്ണമാണ് ഉണ്ടായിരുന്നത്. ചന്ദ്രന്റെ പരിതസ്ഥിതിയിൽ ത്രസ്റ്ററുകൾ പണിമുടക്കാനുള്ള സാധ്യത ഏറെയാണ്. ഫലമോ, അതിവേഗതയിൽ ലാന്റർ ഇടിച്ചുകയറിയിരിക്കാമെന്നും വിലയിരുത്തുന്നു. ഇപ്പോഴും ലാൻഡറുമായി ആശയവിനിമയം നടത്താൻ ശ്രമം തുടരുകയാണ്. എന്നാൽ ഇതുവരെ പ്രതികരണം ഒന്നും ലഭിച്ചിട്ടില്ല. ക്രാഷ്ലാൻഡിംഗിൽ ആന്റിനകൾ തകർന്നു എന്നാണ് നിഗമനം.
ലാൻഡറിന്റെ നിലവിലെ സ്ഥാനം നിർണയിക്കാൻ സാധിച്ചത് തന്നെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ലാൻഡറിന് സംഭവിച്ചത് ക്രാഷ് ലാൻഡിങ്ങാണോ? സോഫ്റ്റ് ലാൻഡിങ് ആണോയെന്നാണ് പരിശോധിച്ചു വരുന്നത്. നേരത്തെ ചന്ദ്രയാൻ രണ്ട് ദൗത്യത്തിൽ ഐ.എസ്.ആർ.ഒയ്ക്ക് പ്രശംസയുമായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ പോലും രംഗത്ത് വന്നിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ദൗത്യം പ്രചോദനമായെന്ന് നാസ വ്യക്തമാക്കി. ചന്ദ്രയാൻ രണ്ട് നൂറുശതമാനം വരെ വിജയം നേടിയെന്ന് വിലയിരുത്തിയ ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ ഭാവി ദൗത്യങ്ങളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി.
ബഹിരാകാശം കഠിനമെന്ന ആമുഖത്തോടെയാണ് നാസ ചന്ദ്രന്റെ ദക്ഷിണധ്രവം തൊടാനുള്ള ഇന്ത്യൻ ദൗത്യത്തെ പ്രശംസിച്ചത്. സൗരയൂഥത്തിന്റെ നിഗൂഢതകൾ തേടിയുള്ള ഭാവി ദൗത്യങ്ങൾക്ക് ഐ.എസ്.ആർ.യുടെ ശ്രമങ്ങൾ ഉപകരിക്കും. ബഹിരാകാശപര്യവേഷണങ്ങളിൽ സംയുക്ത ശ്രമങ്ങളിലേക്ക് ഉറ്റുനോക്കുന്നതായും നാസ ട്വീറ്റ് ചെയ്തു. ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസിയും ഇസ്രോയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തി . ചന്ദ്രന് രണ്ടുകിലോമീറ്റർ വരെ അടുത്തെത്തിയ ദൗത്യം അഭിനന്ദനാർഹമാണെന്ന് ഓസ്ട്രേലിയൻ ബഹിരാകാശ ഏജൻസി വ്യക്തമാക്കി. ഇസ്രോയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് പിന്തുണയുമായി യു.എ.ഇ ബഹിരാകാശ ഏജൻസിയും രംഗത്തെത്തി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍