മധുവിധു കഴിഞ്ഞതോടെ ജേക്കബ് തോമസിനെതിരെ പ്രതികാര നടപടിക്ക് സർക്കാർ നീക്കം; അവധി കഴിഞ്ഞ് തിരികെ കയറിയ ദിവസം തന്നെ മുൻ വിജിലൻസ് ഡയറക്ടർക്കെതിരെ വിജിലൻസ് അന്വേഷണം; അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടത് പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള സാധ്യത അടയ്ക്കാനോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഭരണത്തിലെ മധുവിധു അവസാനിച്ചതോടെ ഐഎംജി ഡയറക്ടറായി നിയമിതനായ ജേക്കബ് തോമസിനെ വരുതിയിൽ നിർത്താൻ സർക്കാർ നീക്കം ശക്തമാക്കി. അവധി കഴിഞ്ഞ ജേക്കബ് തോമസ് തിരികെ പ്രവേശിച്ച ദിവസം തന്നെ അദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുന്നത്.
സത്യൻ നരവൂർ എന്നയാൾ നൽകിയ പരാതിയിലാണ് അന്വേഷണം. തമിഴ്നാട്ടിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നാണ് പരാതി. ജേക്കബ് തോമസ് തമിഴ്നാട്ടിൽ 100 ഏക്കർ ഭൂമി വാങ്ങി കൂട്ടിയെന്നാണ് പരാതി. വിജിലൻസ് ഡയറക്ടർ സ്ഥാനം തിരികെ നൽകാത്തതിൽ അദ്ദേഹത്തിന് സർക്കാറുമായി എതിർപ്പുണ്ടായിരുന്നു. പാർട്ടിക്കുള്ളിലെ എതിർപ്പുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയു കൈവിട്ടതോടെ ജേക്കബ് തോമസ് ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇതിനിടെയാണ് അദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചിരക്കുന്നത്.
സർക്കാറിനെതിരെ നിരവധി ഒളിയമ്പുകൾ എയ്തുകൊണ്ടാണ് ജേക്കബ് തോമസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചത്. ഇതിൽ മുഖ്യമന്ത്രിക്കും സർക്കാറിനും നീരസമുണ്ട് താനും. തന്റെ അപ്രധാന വകുപ്പിൽ ഒതുക്കിയതിൽ ജേക്കബ് തോമസിനു അമർഷമുണ്ട്. ഇപ്പോഴത്തെ നീക്കം ഡിജിപി സ്ഥാനത്തേക്കുള്ള ജേക്കബ് തോമസിന്റെ അവകാശവാദത്തെ തടയുക എന്നതിന് പിന്നിലുണ്ടെന്നുമാണ് അറിയുന്നത്. കോടതി ഉത്തരവ് പ്രകാര നിയമിതനായ ഡിജിപി സെൻകുമാർ ഈമാസം സർവീസിൽ നിന്നും വിരമിക്കും. ഇതോടെ സർവീസിൽ സീനിയറായ ജേക്കബ് തോമസാണ് സ്വാഭാവികമായു വരേണ്ടത്. എന്നാൽ, അദ്ദേഹത്തെ ക്രമസമാധാന ചുമതലയുള്ള ഡിജിപി ആക്കുന്നതിനോട് സിപിഎമ്മിന് യാതൊരു താൽപ്പര്യവുമില്ല. ലോകനാഥ് ബഹ്റയെ തന്നെ തിരികെ നിയമിക്കാനാണ് സാധ്യത.
എന്നാൽ, വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കിയതിന് പിന്നിലെ കളികളെ കുറിച്ച് പിന്നീട് ഒരു അവസരത്തിൽ പറയുമെന്ന് ജേക്കബ് തോമസ് പറഞ്ഞു കഴിഞ്ഞു. ഇതോടെ സർക്കാറുമായി തുറന്നയുദ്ധം പ്രഖ്യാപിച്ചിരിക്കയാണ് എന്ന ധ്വനിയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ ഉള്ളത്. ഇതിനിടെയാണ് ഇപ്പോൾ ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതും. ഈ വിഷയത്തിൽ നേരത്തെ ജേക്കബ് തോമസിനെ പിന്തുണക്കുന്ന നിലപാടായിരുന്നു സർക്കാറിന്റേത്. ഉന്നതർക്കെതിരായ പരാതി അന്വേഷിക്കണമെങ്കിൽ വിജിലൻസ് ഡയറക്ടറുടെ അനുമതി വേണമെന്ന വിധത്തിൽ പരിഷ്ക്കരണം അടുത്തിടെയാണ് സർക്കാർ കൊണ്ടുവന്നത്. എന്നിട്ടും ജേക്കബ് തോമസിനെതിരെ ഇപ്പോൾ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിൽ ഏറെ ദുരൂഹതകളുണ്ട്.
ഇന്ന് ഉത്തരവിറങ്ങിയതിന് പിന്നാലെ ഐഎംജി ഡയറക്ടറായി ജേക്കബ് തോമസ് ചുമതലയേൽക്കുകയും ചെയ്തിരുന്നു. നേരത്തെ ജേക്കബ് തോമസിന്റെ പദവിയിൽ അവ്യക്തതകൾ ഏറെയുണ്ടായിരുന്നു. അത് പരിഹരിക്കണമെന്നും താൻ അവധി കഴിഞ്ഞ് എവിടെയാണ് പോയി ചുമതലേൽക്കേണ്ടതെന്നും ജേക്കബ് തോമസ് സർക്കാരിനോട് തിരക്കിയിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് സർക്കാർ ഉത്തരവിറക്കിയത്.
താൻ വിജിലൻസിൽനിന്നാണ് അവധിയിൽ പോയതെന്നും അതിനാൽ അവധി കഴിഞ്ഞ് വിജിലൻസ് ആസ്ഥാനത്ത് എത്തി ചുമതലയേൽക്കുമെന്നും ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിലുള്ള പരോക്ഷ സൂചനകൾ രാവിലെ മറുനാടന് ജേക്കബ് തോമസ് നൽകുകയും ചെയ്തു. ഒരു ട്രെയിനിൽ യാത്ര ചെയ്യുന്നു. ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന സീറ്റിലെ നമ്പർ 27 ആണ്. ട്രെയിൻ നിർത്തുമ്പോൾ ചായ കുടിക്കാൻ ഇറങ്ങി. തിരികെ വന്നാലും ഇരിക്കേണ്ടത് 27 എന്ന നമ്പറിലെ സീറ്റിലാണ്. എന്നാൽ തിരികെ എത്തിയപ്പോൾ അവിടെ മറ്റൊരാൾ. അയാളുടെ കൈയിലും 27 എന്ന നമ്പറിലേക്കുള്ള ടിക്കറ്റുണ്ട്. പിന്നെ എന്തു ചെയ്യും. പിടിച്ചു മാറ്റി ഇരിക്കാൻ പറ്റുമോ? അവിടെയാണ് ടിടിയുടെ പ്രസക്തി. ടിടി എത്തി ടിക്കറ്റ് പരിശോധിച്ച് തീരുമാനം പറയും. അതിന് അനുസരിച്ച് പ്രവർത്തിക്കണം. അങ്ങനെ ടിക്കറ്റ് പരിശോധിക്കുന്ന ടിടി , സീറ്റ് അടുത്ത ബർത്തിലെ 27 നമ്പറിലാണെന്ന് പറയും. അപ്പോൾ അത് അനുസരിച്ച് അങ്ങോട്ട് പോകും. അത്രയേ ഉള്ളൂവെന്ന് ജേക്കബ് തോമസ് പ്രതികരിച്ചിരുന്നു.
അതേസമയം ജേക്കബ് തോമസ് വിജിലൻസ് ആസ്ഥാനത്ത് ചുമതലയേൽക്കാൻ എത്തുന്നത് ഒഴിവാക്കണമെന്ന് ബെഹ്റ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് രാവിലെ ഒൻപതരയോടെ തന്നെ ജേക്കബ് തോമസിന് പുതിയ തസ്തിക നൽകി ഉത്തരവിറങ്ങിയത്. അവധി കഴിഞ്ഞ് തിരിച്ചെത്തിയാലും വിജിലൻസ് സ്ഥാനത്ത് ജേക്കബ് തോമസ് ഉണ്ടാകുമെന്ന തരത്തിലായിരുന്നു നേരത്തെ പിണറായി വിജയൻ പ്രതികരിച്ചിരുന്നത്. അതിന് മുമ്പ് ആ കസേര കണ്ട് പനിക്കേണ്ടെന്നും നിയമസഭയിൽ ജേക്കബ് തോമസ് വിഷയത്തിലെ ചർച്ചയിൽ പിണറായി മറുപടി നൽകിയിരുന്നു. അതുകൊണ്ട് കൂടിയാണ് അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന ജേക്കബ് തോമസിന്റെ പദവി സംബന്ധിച്ച ആകാംഷ ഏറിയതും.
വിജിലൻസ് ഡയറക്ടറായിരിക്കെയാണ് ജേക്കബ് തോമസ് അവധിക്ക് പോയത്. അതിന് ശേഷം ലോക്നാഥ് ബെഹ്റയെ വിജിലൻസിലേക്ക് മാറ്റേണ്ട സാഹചര്യവും ഉണ്ടായി. കോടതി ഉത്തരവുമായി ടിപി സെൻകുമാർ പൊലീസ് മേധാവിയായതായിരുന്നു ഇതിന് കാരണം. എന്നാൽ ബെഹ്റയെ വിജിലൻസിൽ നിയമിച്ചത് ഔദ്യോഗികമായി ജേക്കബ് തോമസിനെ അറിയിച്ചതുമില്ല. ഇതാണ് ആശക്കുഴപ്പത്തിന് കാരണമായത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സർക്കാരിന് ജേക്കബ് തോമസ് കത്ത് നൽകിയിരുന്നു. എന്നാൽ അവധിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ബാക്കിയെന്നതായിരുന്നു സർക്കാർ നിലപാട്. ഇതുകൊണ്ട് തന്നെ ഇവിടെ ചെന്ന് ജേക്കബ് തോമസ് ചുമതലയേൽക്കുമെന്നതാണ് ഉയരുന്ന ചോദ്യം. വിജിലൻസ് ഡയറക്ടറായിരിക്കെയാണ് അവധിയിൽ പോയത്. അതുകൊണ്ട് തന്നെ അവിടെ പോയി അതേ കസേരയിൽ ഇരിക്കാംമെന്ന നിലപാട് ജേക്കബ് തോമസ് പരോക്ഷമായി പ്രഖ്യാപിച്ചത്. ഇത് മനസ്സിലാക്കിയാണ് ഐഎംജി ഡയറക്ടറാക്കി ഉത്തരവിറങ്ങിയത്.
കേന്ദ്രസർക്കാരിന്റെ അംഗീകാരമുള്ള രണ്ട് ഡി.ജി.പി.കേഡർ തസ്തികയേ സംസ്ഥാനത്തുള്ളൂ-സംസ്ഥാന പൊലീസ് മേധാവിയുടേതും വിജിലൻസ് ഡയറക്ടറുടേതും. മുമ്പ് രണ്ടു തസ്തികയിലും ഒരേ പദവിയും ശമ്പളവുമായിരുന്നു. പുതിയ ശമ്പളകമ്മിഷൻ റിപ്പോർട്ട് വന്നപ്പോൾ പൊലീസ്മേധാവിക്ക് അടിസ്ഥാനശമ്പളത്തിൽത്തന്നെ 7000 രൂപ അധികമുണ്ട്. ഇക്കാരണത്താൽ സീനിയർ ഉദ്യോഗസ്ഥന് പദവി നിഷേധിച്ചാൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ സാധ്യത ഏറെയാണ്. സംസ്ഥാന പൊലീസ് മേധാവിക്ക് ചീഫ് സെക്രട്ടറിയുടേതിനു തുല്യമായ ശമ്പളമാണ്. അതുകൊണ്ട് തന്നെ സെൻകുമാർ ഈ മാസം സ്ഥാനം ഒഴിയുമ്പോൾ ജേക്കബ് തോമസിനാണ് പൊലീസ് മേധാവിയാകാനുള്ള യോഗ്യത കൂടുതൽ.
സീനിയോറിട്ടി മാനദണ്ഡം മറികടന്ന് ജേക്കബ് തോമസിന്റെ നിയമനം അട്ടിമറിക്കാനുള്ള കളികളും ഇപ്പോൾ സജീവമാണ്. ഇതിന്റെ ഭാഗമായി ജേക്കബ് തോമസിനെ മലബാർ സിമന്റ്സ് എംഡി സ്ഥാനം വാഗ്ദാനം ചെയ്തു. എന്നാൽ ഇത് ജേക്കബ് തോമസ് അംഗീകരിച്ചില്ല. ഒപ്പം സിപിഎമ്മിന്റെ വിശ്വസ്തനായ ചാക്ക് രാധാകൃഷ്ണനും ഇതിനെ എതിർത്തു. ഇതോടെ മലബാർ സിമന്റ്സിലും നിയമിക്കാൻ പറ്റാത്ത അവസ്ഥയായി. അതിനിടെ സംസ്ഥാന പൊലീസ്മേധാവിയായി ഇഷ്ടമുള്ളവരെ നിയമിക്കുന്നതിന് സർക്കാരിനു തടസ്സമാകുന്നത് നിയമവ്യവസ്ഥകളാണെന്നും സൂചനയുണ്ട്. രാഷ്ട്രീയതാത്പര്യപ്രകാരംമാത്രം നിയമനം നടത്തേണ്ട പദവിയല്ല ഇതെന്ന് സുപ്രിംകോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഡി.ജി.പി. ആയിരുന്ന പ്രകാശ് സിങ്ങിന്റെ കേസിൽ 2006ലാണ് സുപ്രിംകോടതിയുടെ നിർണായകവിധിയുണ്ടായത്. പൊലീസ്മേധാവിക്കുമേൽ അമിതമായ രാഷ്ട്രീയനിയന്ത്രണമുണ്ടാകുന്നത് നിയമവാഴ്ചയ്ക്കു ദോഷകരമാകുമെന്ന് കോടതി വിലയിരുത്തിയിട്ടുണ്ട്.
പൊലീസ്മേധാവിസ്ഥാനത്തിന് അർഹതയുള്ള ഒരാളെ ഒഴിവാക്കാൻ മതിയായ കാരണം വേണം. നിയമന ശുപാർശയ്ക്ക് സ്വതന്ത്രസംവിധാനവും വേണം. ഒരിക്കൽ നിയമിച്ചയാളെ മതിയായ കാരണമില്ലാതെ രണ്ടുവർഷത്തിനുള്ളിൽ നീക്കരുത്. കേരള പൊലീസ് ആക്ടിലും ഈ വ്യവസ്ഥയുണ്ട്. ഈ കേസിലെ വിധി മുൻനിർത്തിയാണ് ടി.പി.സെൻകുമാർ സുപ്രിംകോടതിയെ സമീപിച്ചതും സർക്കാരിനെതിരേ ഉത്തരവുനേടി തിരിച്ചുവന്നതും. സെൻകുമാർ കേസിൽ സംസ്ഥാനസർക്കാർ ഉന്നയിച്ച വാദങ്ങളിലൊന്ന്, അദ്ദേഹത്തെ മുൻസർക്കാർ നിയമിച്ചത് സീനിയോറിട്ടിയും ചട്ടങ്ങളും മറികടന്നാണെന്നായിരുന്നു. അങ്ങനെയെങ്കിൽ ബെഹ്റയെ നിയമിച്ചത് എങ്ങനെയെന്ന ചോദ്യം കോടതി ഉന്നയിച്ചപ്പോൾ സർക്കാർ പ്രതിരോധത്തിലായിരുന്നു. ഒടുവിൽ മാപ്പുപറഞ്ഞു തലയൂരി. നിലവിൽ സീനിയോറിറ്റിയിൽ മൂന്നാമതേ ബെഹ്റ വരുന്നുള്ളൂ. ഈ സാഹചര്യത്തിൽ, സെൻകുമാർ വിരമിക്കുമ്പോൾ സീനിയറായ ജേക്കബ് തോമസിനെ നിയമിക്കേണ്ടി വരും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്